ചെറതോണി: ഇരുകൈകളും പൂർണമായും ഇല്ലാതെ ജനിച്ച ജിലുമോൾ മരിയറ്റ് തോമസ് സാന്ത്വന സ്പർശം പരിപാടിയിലെത്തിയത് തൊഴിലന്വേഷകയായാണ്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലിചെയ്തിരുന്ന ജിലുവിന് കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി. ജീവിത പ്രതിസന്ധിക്കൊരു പരിഹാരം തേടിയാണ് ഇന്നലെ യുവതി സാന്ത്വന സ്പർശം പരിപാടിയിൽ എത്തിയത്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്നും ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക്സ്് ഉയർന്ന നിലയിൽ പാസായി. ശാരീരിക പരിമിതികൾ നിരവധിയാണെങ്കിലും ജീവിതത്തെ ധൈര്യപൂർവം നേരിടുകയാണ് ജിലുമോൾ. ഇരുകൈകളും ഇല്ലാത്ത ജിലു കാലുകൾകൊണ്ട് എല്ലാക്കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്യും. സ്വന്തമായി കാറോടിക്കാനും കന്പ്യൂട്ടർ ജോലികൾ എല്ലാം ചെയ്യാനും നിഷ്പ്രയാസം സാധിക്കും. കരിമണ്ണൂർ ഏഴുമുട്ടം നെല്ലാനിക്കാട്ട് തോമസിന്റെ മകളാണ് ജിലു. തോമസ് ഏറെനാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. ജിലുവിന്റെ മാതാവ് ചെറുപ്പത്തിലേ മരണമടഞ്ഞു. വാടകവീട്ടിൽ കഴിയുന്ന ജിലുവിന് ജോലി നഷ്ടപ്പെട്ടതോടെ ജീവിതം ഇരുളടഞ്ഞതായി മാറി. അദാലത്തിൽ…
Read MoreDay: February 19, 2021
കാത്തിരിപ്പുകൾക്ക് വിരാമമായി; സാങ്കേതികക്കുരുക്കൾ അഴിച്ച്ഉള്ളൂർക്കടവ് പാലം ശിലാസ്ഥാപനം നാളെ
കൊയിലാണ്ടി: വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ ഉള്ളൂർക്കടവ് പാലം നിർമാണത്തിലേക്ക് കടക്കുന്നു. ചെങ്ങോട്ടുകാവ് ഭാഗത്തെ കടവിൽ നാളെ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരൻ ശിലാസ്ഥാപനം നിർവഹിക്കും. കെ.ദാസൻ എംഎൽഎ, പുരുഷൻ കടലുണ്ടി എംഎൽഎ എന്നിവരും വിവിധ ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ഉള്ളൂർക്കടവ് പാലം വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഓരോ ഘട്ടങ്ങളിലും ഉയർന്നു വന്ന നിരവധിയായ പ്രശ്നങ്ങളെത്തുടർന്ന് കാലതാമസം ഒരു തുടർക്കഥയാവുകയായിരുന്നു. ഒടുവിൽ സാങ്കേതികക്കുരുക്കൾ അഴിച്ച് ആദ്യ ഭരണാനുമതി തുകയായ 8.50 കോടിയിൽ നിന്നും 16.25 കോടിയിലേക്ക് വർധിച്ച എസ്റ്റിമേറ്റുമായാണ് പ്രവൃത്തി ആരംഭിക്കാൻ പോകുന്നത്. ഒന്‍പത് സ്പാനുകളിലായാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത് പാലത്തിന് ഇരുവശത്തും നടപ്പാതയുൾപ്പെടെ 12 മീറ്റർ വീതിയും 250 മീറ്റർ നീളവുമുണ്ടാവും. മലപ്പുറം കേന്ദ്രമാക്കിയ പി.എം.ആർ കൺസ്ട്രക്ഷൻസ് ആണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. പൊതുമരാമത്ത് കോഴിക്കോട് പാലം ഡിവിഷനാണ് നിർമാണമേൽനോട്ടം…
Read Moreവാഹനങ്ങളിലെ അമിത വെളിച്ചം! ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നവരെ പിടികൂടാൻ ലക്സ് മീറ്ററുമായി മോട്ടോർ വാഹന വകുപ്പ്
തൊടുപുഴ: വാഹനങ്ങളിൽ അതി തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ച് എതിരേ വരുന്ന വാഹന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നവരെ പിടികൂടാൻ ജില്ലയിലും നടപടി തുടങ്ങി. എതിരേ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേക്ക് തുളച്ചുകയറുന്ന വിധത്തിലുള്ള തീവ്രശേഷിയുള്ള ലൈറ്റുകളുമായി ചീറിപ്പായുന്നവരെ കുടുക്കാൻ ലക്സ് മീറ്റർ ഉപയോഗിച്ചുള്ള പരിശോധന അടുത്ത ദിവസം മുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ നിർമാണ വേളയിൽ ഘടിപ്പിക്കുന്ന ബൾബുകൾ മാറ്റി അമിതപ്രകാശമുള്ളത് ഘടിപ്പിക്കുന്നതുമൂലം അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണു പരിശോധന കർശനമാക്കുന്നത്. രാത്രിയാത്രയിൽ ലൈറ്റ് ഡിം ചെയ്യാത്തവർക്കെതിരേയും നടപടിയുണ്ടാകും. തീവ്രവെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താൻ മോട്ടോർവാഹന വകുപ്പ് ഉപയോഗിക്കുന്ന ഉപകരണമാണ് ലക്സ് മീറ്റർ. ജില്ലയിൽ ഇന്റർസെപ്ടർ വാഹനത്തിൽ പരിശോധന നടത്തുന്ന സ്ക്വാഡിനാണ് മെഷീൻ നൽകിയിട്ടുള്ളത്. ജില്ലയിൽ നിലവിൽ ഒരു ഇന്റർസെപ്ടർ വാഹനം മാത്രമാണുള്ളത്. ഈ സ്ക്വാഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സബ് ആർടി ഓഫിസ് പരിധികളിലും പരിശോധനയുണ്ടാകും.…
Read Moreഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന്! സുഹൃത്തിനെയും ഭാര്യയെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
പാലോട് : ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സുഹൃത്തിനെയും ഭാര്യയെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മണക്കാട് കരിമഠം കോളനിയിൽ നിന്നും വലിയതാന്നിമൂട് കൈതാമരപ്പൊയ്കയിൽ വാടകക്ക് താമസിക്കുന്ന മുകേഷ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആറുമാസമായി പ്രതി പരിക്കേറ്റ രാജേഷിന്റെ അയൽവാസിയാണ്. ഇരു കുടുംബങ്ങളും തമ്മിൽ സൗഹൃദത്തിലുമായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ രാജേഷിന്റെ വീട്ടിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചശേഷം മുകേഷും കുടുംബവും മടങ്ങി. തന്റെ ഭാര്യയോട് രാജേഷ് മോശമായി പെരുമാറിയെന്നാരോപിച്ച് തിരികെയെത്തിയ മുകേഷ് രാജേഷിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. തടയാനെത്തിയ രാജേഷിന്റെ ഭാര്യക്കും പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തെത്തുടർന്ന് രക്ഷപെട്ട പ്രതിയെ തെരച്ചിലിനൊടുവിൽ മെഡിക്കൽ കോളജിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ദേഹമാസകലം കുത്തേറ്റ രാജേഷ് അപകടനില തരണം ചെയ്തിട്ടില്ല. നെടുമങ്ങാട് ഡിവൈഎസ്പി മുകേഷിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി. കെ. മനോജ്, സബ് ഇൻസ്പെക്ടർ…
Read Moreകൂത്തുപറമ്പ് മണ്ഡലത്തിൽ ചരടു വലികൾ ശക്തം; കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുളളയും ഏറ്റുമുട്ടുമോ?
തലശേരി: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഇടതു വലതു മുന്നണികളുടെ സ്ഥാനാർഥി നിർണയ ചർച്ചയിൽ അണിയറ നീക്കങ്ങൾ സജീവം. ഇടതു മുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി കെ.പി. മോഹനനും യുഡിഎഫിനു വേണ്ടി മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും മത്സരിക്കുമെന്നാണ് സൂചന. ദീർഘകാലം ഒന്നിച്ച് ഒരേ മുന്നണിയിൽ പ്രവർത്തിച്ച കെ.പി.മോഹനനും പൊട്ടങ്കണ്ടി അബ്ദുള്ളയും അടുത്ത സുഹൃത്തുക്കളാണ്. ബന്ധുക്കളെപോലെ കഴിയുന്ന ഇവർ തമ്മിലാണ് മൽസരമെങ്കിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ ഇത്തവണത്തെ മൽസരം തീ പാറും. യുഡിഎഫ് ലീഗിന് കൂത്തുപറമ്പ് സീറ്റ് നൽകാനാണ് ധാരണ.ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യവും യുഎഇയിലെ അൽ മദീന ഗ്രൂപ്പ് ചെയർമാനും തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി വൈസ് ചെയർമാനുമായ പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് തന്നെയാണ് മുസ്ലിംലീഗ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. മത്സരിക്കണമെന്ന് ലീഗ് സംസ്ഥാന നേതൃത്വവും പൊട്ടങ്കണ്ടി അബ്ദുള്ളയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, താൻ മൽസരിക്കാൻ…
Read Moreപപ്പായെ തനിച്ചാക്കി കളികൂട്ടങ്ങളിലേക്ക് വഴിമാറാന്‍ ഈ കുഞ്ഞുമക്കൾക്കാവില്ല! ശില്പ നിർമാണത്തിൽ തിരക്കിലാണ് ശില്പിയും മക്കളും
ഫ്രാൻസിസ് തയ്യൂർ മംഗലംഡാം: ശില്പിയും മക്കളും ഇവിടെ ശില്പ നിർമ്മാണതിരക്കുകളിലാണ്. പപ്പായെ തനിച്ചാക്കി കളികൂട്ടങ്ങളിലേക്ക് വഴിമാറാനൊന്നും ഈ കുഞ്ഞുമക്കൾക്കാവില്ല. മരകഷ്ണങ്ങൾ ഉരകടലാസിട്ട് മിനുസപ്പെടുത്താനും പോളിഷിംഗിനും ചില്ലറ ആശാരി പണികൾക്കും മക്കളും ഭാര്യ ഷീനയുമുണ്ടാകും. ശില്പങ്ങൾക്കെല്ലാം അഴകേകുന്നതിൽ ഈ കുരുന്നുകൾക്കുള്ള പങ്കും ചെറുതല്ല. ശില്പി തോണിപ്പാറ ജോബിനും മക്കളുമാണിത്. പൊൻകണ്ടത്ത് ഇവർ വാടകക്ക് താമസിക്കുന്ന വീടിന്റെ ഏത് മുക്കും മൂലയും ഇപ്പോൾ വിവിധ ശില്പങ്ങൾക്കായുള്ള പണിപ്പുരകളാണ്. എവിടേക്ക് തിരിഞ്ഞാലും പണിയായുധങ്ങളും മരകക്ഷണങ്ങളും വിസ്മയ ശില്പങ്ങളും മാത്രം. വീടിനു പുറകിലെ വീതി കുറഞ്ഞ വരാന്തയാണ് പ്രധാന പണിശാല. ജോബിൻ പണിപ്പുരയിലെത്തിയാൽ പിന്നാലെ മൂന്ന് മക്കളും ഒപ്പം കൂടും. എട്ട് വയസുകാരൻ ആരോണ്‍, അഞ്ചു വയസിനോടടുക്കുന്ന ജിയോണ്‍, രണ്ട് വയസുകാരൻ ഡിയോണ്‍. നാനോ ശില്പ നിർമ്മാണത്തിലാണ് ജോബിനു കൂടുതൽ നൈപുണ്യം. മരം കൊണ്ടുള്ള ഗണപതി രൂപവും അത് തൂക്കിയിടുന്ന മര ചങ്ങലയുമാണ്…
Read Moreഅനുമതിയുണ്ട്, പണവും തരും..! പക്ഷേ ഞങ്ങൾ പാലം പണിയില്ല; എംജി റോഡ് വികസന ചർച്ച തുടർന്നുകൊണ്ടേയിരിക്കും..!
സ്വന്തംലേഖകൻ തൃശൂർ: എംജി റോഡിൽ കോട്ടപ്പുറത്ത് 25 മീറ്റർ വീതിയിൽ മേൽപാലം പുതുക്കിപ്പണിയാൻ നാലു വർഷം മുന്‍പ് റെയിൽവേ അനുമതി നൽകിയിരുന്നു. പാലം പണിയാനുള്ള തുക തൃശൂരിലെ ഒരു വ്യവസായി നൽകാമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും പാലവുമില്ല, എംജി റോഡ് വികസനവുമില്ല. നാട്ടുകാരെ പറ്റിക്കാൻ വീണ്ടും എംജി റോഡ് വികസന ചർച്ചകൾ തുടങ്ങിയിരിക്കയാണ്. 2017ലാണു കോട്ടപ്പുറത്തു മേൽപ്പാലം പുതുക്കി പണിയുന്നതിനുള്ള അനുമതി പത്രം റെയിൽവേ അന്നത്തെ കോർപറേഷൻ മേയർക്കു കൈമാറിയത്. മേൽപ്പാലം പണിയുന്നതിനുള്ള തുക കോർപറേഷൻ കെട്ടിവയ്ക്കണം. 18 കോടി രൂപയാണ് അന്നു പാലം പണിയാനുള്ള ചെലവായി കണക്കാക്കിയിരുന്നത്. നാലുവരിപ്പാതയുടെ വീതിയിലാണു പാലം പണിയാൻ അനുമതി നൽകിയത്. 25 മീറ്റർ വീതിയും 30 മീറ്റർ വീതിയുമായിരുന്നു. നില വിൽ പാലത്തിനു 13 മീറ്ററാണുള്ളത്. പാലം പണിയാനുള്ള തുക വ്യവസായി സി.കെ. മേനോൻ നൽകാമെന്നു കോർപറേഷൻ മേയറോട് സന്നദ്ധത…
Read Moreകണ്ണൂരിൽ സിപിഎം-കോൺഗ്രസ് സൈബർ പോര്;സുധാകരൻ പേപ്പട്ടിയെപോലെ, കൈകാര്യം ചെയ്യണമെന്ന് കെ.കെ.രാഗേഷ് എംപി; ബൾബിനടുത്തേക്ക് പോകുന്ന മഴപ്പാറ്റയാണ് രാഗേഷെന്ന് സതീശൻ പാച്ചേനി
സ്വന്തം ലേഖകൻകണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ്-സിപിഎം നേതാക്കളുടെ സൈബർ പോര്. മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും അധിക്ഷേപിച്ച കെ.സുധാകരനെതിരേയാണ് കെ.കെ.രാഗേഷ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് എത്തിയത്. ഇതിനു പിന്നാലെ കെ.കെ.രാഗേഷിനെതിരേ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും ഫെയ്സ്ബുക്കിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. പെരിയ കല്യോട്ട് നടന്ന രക്തസാക്ഷി അനുസ്മരണ പ്രസംഗത്തിലാണ് കെ.സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പറഞ്ഞത്. സുധാകരന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവിനെ മുഖ്യമന്ത്രി ആക്ഷേപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവ് ഗോപാലൻ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്രത്തിനായി ഒരു പോരാളിയായി പടവെട്ടുമ്പോൾ പിണറായി വിജയന്റെ അച്ഛൻ ചെത്തുകാരൻ കോരേട്ടൻ പിണറായിയിൽ കള്ളുകുടിച്ച് തേരാപാരാ നടക്കുകയായിരുന്നു എന്നാണ് സുധാകരൻ പരിഹസിച്ചത്. സുധാകരന്റെ ആക്ഷേപത്തിനെതിരേ കെ.കെ.രാഗേഷ് എംപി രംഗത്തുവരികയായിരുന്നു. രാഗേഷ് പോസ്റ്റ് ഇങ്ങനെയായിരുന്നു…” കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടർച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്നാണ് കെ.കെ. രാഗേഷ് പറഞ്ഞത്. ജനങ്ങളോട് മറ്റൊന്നും ചർച്ചചെയ്യാനില്ലാതെ വന്നപ്പോൾ…
Read Moreപ്രമേഹം ഒരു പ്രശ്നമാകാതിരിക്കാൻ…
ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് – 1 പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഒട്ടും ഉണ്ടാകുകയില്ല. ടൈപ്പ് – 2 പ്രമേഹരോഗികളില്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് ഇന്‍സുലിന്‍ കുറഞ്ഞുവരുന്നു. പ്രമേഹം മൂലമുള്ള സങ്കീര്‍ണതകളാണ് നാം നേരിടുന്ന ഗുരുതരമായ പ്രശ്നം. വൃക്കരോഗങ്ങളും, ഹൃദ്രോഗം, ലൈംഗിക ബലഹീനത, സ്ട്രോക്ക് മുതലായവയും പ്രമേഹം മൂലം ഉണ്ടാകാം. ഇതു പരിഹരിക്കാന്‍ ഹോമിയോപ്പതിയുടെ മരുന്നുകള്‍ വളരെ ഫലപ്രദമാണ്. സംഘർഷം പ്രശ്നമാണോ? മാനസിക സംഘര്‍ഷവും പ്രമേഹവും തമ്മില്‍ വളരെ വ്യക്തവും ശക്തവുമായ ബന്ധമുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ മൂലം പ്രമേഹ നിയന്ത്രണം സാധിക്കാതെ വരുന്നു. പലപ്പോഴും ഷുഗര്‍ ലെവല്‍ കൂടുന്നതു കാണാം. പ്രമേഹം കൂടുന്നതു ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയര്ന്നുനില്ക്കും. ഇത്തരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നതുമൂലം ഓരോ വ്യക്തിയിലും ബ്ലഡിലെ ഷുഗര്‍ ലെവല്‍ കൂടുന്നതായി കാണാം.…
Read Moreജോർജുകുട്ടി കലക്കീട്ടാ… ലാലേട്ടൻ പൊളിച്ചു… ഒടിടി ആയാലും ! നമ്മടെ ലാലേട്ടൻ മാസാ…; ആ പ്രതീക്ഷകൾ പാഴായില്ലെന്ന് നിസ്സംശയം പറയാം…
സ്വന്തം ലേഖകൻ തൃശൂർ: ജോർജുകുട്ടി കലക്കീട്ടാ…..ലാലേട്ടൻ പൊളിച്ചു…ഒടിടി ആയാലും തിയറ്ററിലായാലും നമ്മടെ ലാലേട്ടൻ മാസാ…ലോകമെന്പാടുമുള്ള മോഹൻലാൽ ആരാധകർ ആവേശത്തിമർപ്പിലാണ്. മഹാമാരിയും ലോക്ഡൗണുമൊക്കെ അതിജീവിച്ച് ദൃശ്യം 2 എത്തിയതിന്റെ ആഘോഷത്തിലാണ് ആരാധകർ. തിയറ്ററിലില്ലെങ്കിലും ഓണ്‍ലൈനിൽ കണ്ട് ആരാധകർ കൈയടിക്കുന്നു. വാട്സാപ്പുകളിൽ സന്ദേശങ്ങൾ തലങ്ങും വിലങ്ങും പായുന്നു. ഇന്നു പുലർച്ചെ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത മോഹൻലാൽ ജിത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ മികച്ച അഭിപ്രായം നേടി സൂപ്പർഹിറ്റാകുന്നു. പുലർച്ചെ മുതൽ തന്നെ സ്ട്രീമിംഗ് തുടങ്ങിയപ്പോൾ ഇന്നേവരെ മോഹൻലാൽ ചിത്രത്തിന് കിട്ടിയിട്ടില്ലാത്ത ഇനീഷ്യൽ ക്രൗഡ് പുള്ളിംഗാണ് ദൃശ്യം 2വിന് ലഭിച്ചത്. തിയറ്ററുകളിലായിരുന്നെങ്കിൽ ദൃശ്യം 2 മറ്റൊരു വിസ്മയമാകുമായിരുന്നുവെന്നാണ് ചിത്രം ആദ്യം കണ്ട പ്രേക്ഷകർ തറപ്പിച്ചു പറയുന്നത്. എന്നാൽ ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെ കുടുംബപ്രേക്ഷകരടക്കം നിരവധി പേരാണ് ഇന്നു പുലർച്ചെ മുതൽ ചിത്രം കണ്ടുകൊണ്ടിരിക്കുന്നത്. മലയാള സിനിമ മേഖലയിലുള്ളവരെല്ലാം…
Read More