ജോണ്സണ് വേങ്ങത്തടം കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ താരപ്രഭയൊരുക്കി കളം പിടിക്കാന്‍ ബിജെപിയും രംഗത്ത്. സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവര്‍ക്കു പിന്നാലെ വേറെയും താരങ്ങളെ അണിനിരത്താനുള്ള നീക്കത്തിലാണു പാർട്ടി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കുന്ന വിജയ് യാത്രയില്‍ കൂടുതൽ താരങ്ങൾ അണിനിരന്നേക്കും. മോഹന്‍ലാലിനെ ഒപ്പം കൂട്ടാനുള്ള നീക്കം നടത്തിയെങ്കിലും ഫലപ്രദമായില്ല. കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടുപോലും അദ്ദേഹം വഴങ്ങിയില്ലെന്നാണു റിപ്പോർട്ട്. രാഷ്ട്രീയം തനിക്കു പറ്റിയ പണിയല്ലെന്നാണു മോഹൻലാലിന്റെ പക്ഷം. എന്നാൽ സുഹൃത്തായ ഗണേഷ് കുമാര്‍ എല്‍ഡിഎഫിനു വേണ്ടി മത്സരിച്ചപ്പോള്‍ മോഹൻലാൽ പ്രചാരണത്തിനിറങ്ങിയിരുന്നു. അതു സൗഹൃദത്തിന്റെ പേരില്‍ മാത്രമായിരുന്നെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മലയാളത്തിലെ യുവതാരം ഉണ്ണി മുകുന്ദനെ ബിജെപിയില്‍ എത്തിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നേരിട്ടു ചര്‍ച്ച നടത്തിയെന്നു സൂചനയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഉണ്ണി മുകുന്ദനോട് ആവശ്യപ്പെട്ടതായും പറയുന്നു. കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ നിലവിൽ…
Read MoreDay: February 20, 2021
ആ പാട്ടു കേൾക്കാൻ…ഒന്നു കാണാൻ അവർ കാത്തിരിക്കുന്നു..! സഹോദരനെ തേടി ഒരു കുടുംബം നാടലയുന്നു
ഷാജി പൊന്നന്പുള്ളി തൃശൂർ: ആ പാട്ടുകളിനിയും കേൾക്കാൻ… തങ്ങളുടെ പ്രിയപ്പെട്ട സഹോദരനെ വീണ്ടും കാണാൻ അവർ കാത്തിരിക്കുകയാണ്….കാണാതായ സഹോദരനെ തേടി ഒരു കുടുംബം നാടലയുന്നു. എടത്തിരുത്തി മുനയംദ്വീപിലെ തട്ടാരപുരയ്ക്കൽ ശ്രീനിവാസനെ തേടിയാണ് അനുജൻ അമയനും സഹോദരിയും കുടുംബവും നാടായ നാടലയുന്നത്. അന്പലങ്ങളിലും നാൽക്കവലകളിലും തുടങ്ങി നാടാകെ അവർ അന്വേഷണത്തിലാണ്. കഴിഞ്ഞ എട്ടാം തിയതിക്ക് ശേഷമാണ് ശ്രീനിവാസനെ കാണാതായത്. കൈപ്പമംഗലം പോലീസിൽ സഹോദരനെ കാണാതായത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെങ്കിലും തങ്ങളുടെ ശ്രീനിപാപ്പനെ തേടി ഇവർ പലയിടത്തും ചുറ്റിക്കറങ്ങുകയാണ്. പതിനേഴു വയസുവരെ സ്റ്റേജുകളിലും അന്പലങ്ങളിലും ശ്രീനിവാസൻ തന്റെ ശബ്ദമാധുരി കൊണ്ട് ശ്രോതാക്കളുടെ മനം കവർന്നിരുന്നു. പതിനേഴുവയസിനു ശേഷം മനസിന്റെ താളം നഷ്ടപ്പെട്ട ശ്രീനിവാസന് പക്ഷേ പാടാനുള്ള തന്റെ ജ·സിദ്ധമായ കഴിവു നഷ്ടപ്പെട്ടില്ല. കാലം ചെല്ലും തോറും ശ്രീനിവാസന്റെ സ്വരമാധുരിക്ക് തിളക്കം ഏറിവന്നു. പുതിയതും പഴയതുമായ സിനിമാഗാനങ്ങൾ ശ്രീനിവാസൻ പാടി. സ്റ്റേജ്…
Read Moreഇന്ധനവില വർധനയോ… ? അത് ശീലമായി സാർ… !!! ആരോട് പറയാൻ…. എന്തു പറയാനെന്ന് ജനങ്ങൾ
സ്വന്തം ലേഖകൻ തൃശൂർ: പെട്രോളിന്റെയും ഡീസലിന്റെയും വിലവർധനയെക്കുറിച്ച് പ്രതികരിക്കണോ…ഞാൻ പ്രതികരിച്ചാൽ നാളെ വില കുറയ്വോ…കുറയ്വോന്ന്…..കുറയുംച്ചാ പ്രതികരിക്കാം…… തൃശൂർ നഗരത്തിലെ പെട്രോൾ പന്പുകളിലൊന്നിൽ യാത്രക്കാർ ഇന്ധനവില വർധനവിനെക്കുറിച്ച് എന്തു പറയുന്നു എന്നറിയാൻ കാത്തുനിന്ന് ചോദിച്ചപ്പോൾ ഒരു ഇരുചക്രവാഹന ഉടമ പ്രതികരിച്ചതാണിത്. പെട്രോളടിച്ച് അയാൾ പോയപ്പോൾ പന്പുടമ പറഞ്ഞു – ആൾക്കാര് മുഴുവൻ മെക്കട്ട് കയറണത് ഞങ്ങളോടാ… അവർക്ക് പെട്രോളിയം കന്പനികളെയോ കേന്ദ്രമന്ത്രിമാരേയോ കാണാൻ കിട്ടണില്ലല്ലോ…അവർക്ക് പെട്രോളും ഡീസലും അടിച്ചുകൊടുക്കുന്നത് ഞങ്ങളല്ലേ…ഇത് ഇപ്പോ സ്ഥിരം സംഭവായിട്ടുണ്ട്. ചിലര്‍ നല്ല ചീത്ത പറയും. മറുപടി പറയാൻ പോയാൽ ആകെ അലന്പാകും. അവര്‍ അവരടെ വിഷമാ പറയണ്…അതോണ്ട് സ്റ്റാഫിനോട് ഒന്നും മറുപടി പറയാണ്ടാന്നാ പറഞ്ഞിരിക്കണ്…. അസംതൃപ്തും അസുന്തഷ്ടരുമാണ് ആൾക്കൂട്ടം. പന്പുകളിൽ കയറുന്പോൾ പലരേയും പ്രാകിയാണ് പെട്രോളടിക്കാൻ പോകുന്നത്. അടിക്കുന്നതിന്റെ അളവ് കുറഞ്ഞെന്ന് പന്പുടമകൾ ഇന്ധനവില വർധന പതിവായതോടെ വണ്ടികളിൽ ഇന്ധനം നിറയ്ക്കുന്നതിന്റെ അളവ്…
Read Moreകള്ളനു കൊടു കൈ! കള്ളനാണെങ്കിലും മറ്റാരേക്കാളും അവന് വിവരമുണ്ട്; ബാറ്ററിയെങ്കിലും ഉപയോഗിച്ചല്ലോ
ഇരിങ്ങാലക്കുട: കള്ളനാണെങ്കിലും മറ്റാരേക്കാളും അവന് വിവരമുണ്ട്. അതുകൊണ്ടാണല്ലോ നശിച്ചുപോകും മുൻപ് അവനത് അടിച്ചോണ്ടു പോയത്. ആർക്കുമില്ലാതെ നശിച്ചുപോകുന്നതിലും നല്ലതാണല്ലോ അത്…പറഞ്ഞുവന്നത് കരുവന്നൂരിലെ പഴയ പൊറത്തിശേരി പഞ്ചായത്തോഫീസ് കോന്പൗണ്ടിൽ ആരും തിരിഞ്ഞുനോക്കാതെ നശിച്ചു പോകുന്ന ലക്ഷങ്ങൾ വിലയുള്ള ജനറേറ്ററിന്റെ അവസ്ഥയെക്കുറിച്ചാണ്. ആ ജനറേറ്ററിൽ നിന്നും ബാറ്ററി മോഷ്ടിച്ച വിരുതനെക്കുറിച്ചാണ്. 2008 ൽ ട്രയൽ റണ്‍ നടത്തിയതല്ലാതെ പിന്നൊരിക്കലും ഇതു പ്രവർത്തിപ്പിച്ചിട്ടില്ല. കേന്ദ്ര തപാൽ വകുപ്പ് പോസ്റ്റൽ ബാങ്കിംഗ് ആരംഭിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കുന്നതിന് സ്ഥാപിച്ചതാണ് ഇത്. മഴയും വെയിലും കൊണ്ടാണു ഇതു നശിച്ചത്. ഇതിനിടയിൽ ഉപയോഗിക്കാതെ കിടന്ന ജനറേറ്ററിൽ നിന്നും ബാറ്ററിയും മോഷണം പോയി. പൂർണമായും ഉപയോഗ ശൂന്യമായ ഈ ജനറേറ്റർ ഇവിടെ നിന്നും മാറ്റണമെന്നാവശ്യം ശക്തമായിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയാണു ലക്ഷങ്ങൾ വിലയുള്ള ജനറേറ്റർ നശിക്കുന്നതിനു കാരണമായി ആരോപിക്കുന്നത്.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് ! ചാലക്കുടിയിൽ കോൺഗ്രസിന്റെ ദു:ഖവും യൂത്തന്മാരുടെ സ്വപ്നവും
ചാലക്കുടി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളെ പരിഗണിക്കുമോ എന്ന് മണ്ഡലത്തിൽ ചോദ്യമുയരുന്നു. ചാലക്കുടി സീറ്റിനുവേണ്ടി കോൺഗ്രസിലെ സംസ്ഥാന – ജില്ലാ നേതാക്കൾ വട്ടമിട്ടു പറക്കുന്പോൾ പ്രാദേശിക നേതാക്കൾ അവസരം കിട്ടുമോയെന്നറിയാൻ കാത്തുനിൽക്കുകയാണ്. യൂത്ത് കോൺഗ്രസ് ദേശീയ കോ- ഓർഡിനേറ്റർ അഡ്വ. ഷോൺ പല്ലിശേരിയുടെ പേരാണ് മുൻഗണനയിലുള്ളത്. ഷോൺ പല്ലിശേരിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ട്. മൂന്നുതവണയായി തുടർച്ചയായി സിപിഎം വിജയിക്കുന്ന സീറ്റ് പിടിച്ചെടുക്കാൻ നാട്ടുകാരനും യുവാവുമായ ഷോൺ പല്ലിശേരിക്ക് കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉറച്ചപിന്തുണ ഷോൺ പല്ലിശേരിക്കുണ്ട്. എന്നാൽ ചാലക്കുടിയിലെ മുതിർന്ന നേതാക്കൾ മൗനത്തിലാണ്. വർഷങ്ങളായി ചാലക്കുടിയിലെ പൊതുരംഗത്ത് ഷോൺ പല്ലിശേരി സജീവസാനിധ്യമാണ്. അതിരപ്പിള്ളി പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ ഷോൺ പല്ലിശേരി മുൻനിരയിലുണ്ടായിരുന്നു. നിയോജകമണ്ഡലത്തിൽ എല്ലായിടത്തും അറിയപ്പെടുന്ന യുവ നേതാക്കളുമാണ്. സിനിമ നടനായിരുന്ന അന്തരിച്ച ജോസ് പല്ലിശേരിയുടെ സഹോദരൻ…
Read Moreഇതെന്റെ മുന്‍ കാമുകന്റേതാണ്, ഈ ജാക്കറ്റിലാണ് ഞാന്‍ ജീവിക്കുന്നത്..! മിഥുനത്തിലെ ഉര്‍വശിയെ ഓര്‍മിപ്പിച്ച് പ്രിയങ്ക ചോപ്ര
മിഥുനം എന്ന മലയാളചിത്രത്തിലെ ഉര്‍വശിയുടെ കഥാപാത്രം ഓര്‍മയില്ലേ… ചിത്രത്തിലെ കാമുകന് മോഹന്‍ലാല്‍ നല്കിയ ഓരോ സമ്മാനങ്ങളും വിലപിടിപ്പോടെ സൂക്ഷിക്കുന്ന ഉര്‍വശിയുടെ മിഥുനത്തിലെ കഥാപാത്രം ആരും മറക്കാനിടയില്ല. അത് പോലെയാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ ജീവിതവും. ബോളിവുഡിലും ഇപ്പോള്‍ ഹോളിവുഡിലും ശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഒരു ടെലിവിഷന്‍ പ്രോഗ്രാം മുമ്പൊരിക്കല്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പ്രിയങ്ക അതിഥിയായെത്തിയ വിദേശ ടെലിവിഷന്‍ ഷോയായിരുന്നു സംസാരവിഷയമായത്. സെലിബ്രിറ്റികള്‍ അവരുടെ വിലപ്പെട്ട വസ്ത്രങ്ങളെയും മറ്റ് ആക്സസറികളെയും കുറിച്ച് ആരാധകരോട് പങ്കുവയ്ക്കുന്ന പരിപാടിയായിരുന്നു അത്. ഈ പ്രോഗ്രാമില്‍ മുന്‍കാമുകന്റെ ജാക്കറ്റുമായി എത്തി അവതാരകയെയും ആരാധകരെയും താരം ഞെട്ടിച്ചു. പ്രിയപ്പെട്ട വസ്തുക്കളില്‍ മുന്‍കാമുകന്റെ ജാക്കറ്റ് സൂക്ഷിച്ച് വച്ച പ്രിയങ്ക പരിപാടിയില്‍ അതു പ്രദര്‍ശിപ്പിച്ചു. കാമുകന് സമ്മാനിച്ച ഒരു ജോടി ചെരുപ്പ്, ലെതര്‍ ജാക്കറ്റ്, ബാഗ്, ആഭരണങ്ങള്‍ എന്നിവയാണ്. ജാക്കറ്റ് എടുത്ത്…
Read Moreനിങ്ങളാൽ സംവിധാനം ചെയ്യപ്പെടുന്നത് കാത്തിരിക്കാനാകുന്നില്ല..! മോഹൻലാൽ സംവിധാനം ചെയ്യും പൃഥ്വി അഭിനയിക്കും
മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിലാണ് പൃഥ്വിയും അഭിനയിക്കുന്നതായുള്ള സൂചനകൾ. ദൃശ്യം 2നെക്കുറിച്ച് സംസാരിക്കുന്ന വേളയിലാണ് ഇത്തരമൊരു സൂചന പൃഥ്വിരാജ് നൽകിയത്. നിങ്ങളാൽ സംവിധാനം ചെയ്യപ്പെടുന്നത് കാത്തിരിക്കാനാകുന്നില്ല എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ മോഹൻലാൽ ആയിരുന്നു നായകൻ. ഇപ്പോൾ മോഹൻലാൽ സംവിധാനവും പ്രധാനവേഷവും കൈകാര്യം ചെയ്യുന്ന ബറോസിൽ പൃഥ്വിയുമെത്തുന്നു. പാസ് വേഗ, റഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും ബറോസിൽ അഭിനയിക്കുന്നുണ്ട്. ജിജോ പുന്നൂസ് ആണ് ബറോസിന്റെ രചയിതാവ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Read Moreചോരക്കളി ഇന്ത്യയിലും! ചാൾസ് ശോഭരാജ് മുംബൈ അധോലോകത്ത് ഇറങ്ങിയത് ബാർബറ സ്മിത്ത്, മേരി എലൻ ഈഥർ എന്നീ വിദേശ വനിതകൾക്കൊപ്പം…
മിസ് ലിയോ ഡച്ച് നയതന്ത്ര ഉദ്യോഗസ്ഥനായ നിപ്പൻബർഗും ഭാര്യ ആംഗലയും ബിതാൻചയുടെയും കോർണേലിയയുടെയും കൊലപാതകം അന്വേഷിച്ചു തുടങ്ങിയിരുന്നു. ഇരുവരുടെയും സംശയം തുടക്കം മുതൽ ശോഭരാജിലായിരുന്നു. ശോഭരാജിനെ ഇവർ മുൻപ് കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും അയാളുടെ യഥാർഥ വിവരങ്ങൾ ഉദ്യോഗസ്ഥന് അറിയില്ലായിരുന്നു. ശോഭരാജിന്റെ അയൽവാസിയുടെ സഹായത്തോടെ ശോഭരാജിന്റെ പേരിൽ നിപ്പൻബർഗ് പോലീസിൽ പരാതി രജിസ്റ്റർ ചെയ്തു. ഇതോടൊപ്പംതന്നെ നിപ്പൻബർഗ് ശോഭരാജിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നു. ഒടുവിൽ പോലീസിന്റെ അനുവാദത്തോടെ നിപ്പൻബർഗ് ശോഭരാജിന്റെ അപ്പാർട്ട്മെന്റ് പരിശോധിച്ചു. ഞെട്ടിക്കുന്ന തെളിവുകളാണ് ആ ഫ്ലാറ്റിൽനിന്നു പോലീസിനു ലഭിച്ചത്. ശോഭരാജിന്റെ ശേഖരണത്തിൽ ഇരകളുടെ പാസ്പോർട്ടുകൾ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. പാസ്പോർട്ടുകൾ കൂടാതെ പല അളവിലുള്ള സിറിഞ്ചുകൾ മുതൽ മാരക വിഷം വരെ ആ വീട്ടിൽനിന്നു പോലീസ് കണ്ടെത്തി. ചൗധരി എവിടെ? മലേഷ്യയിലേക്കായിരുന്നു മൂവർ സംഘത്തിന്റെ അടുത്ത യാത്ര. വൈരക്കല്ലുകൾ മോഷ്ടിക്കുകയായിരുന്നു അവിടെ ചൗധരിയുടെ ജോലി. അനുസരണയുള്ള ജോലിക്കാരനെപ്പോലെ ചൗധരി വൈരക്കല്ലുകൾ…
Read Moreഞാന്‍ കോഴിക്കോട് ഉണ്ടേ..! മയ്യിലിൽ നിന്ന് കാണാതായ വിദ്യാർഥിനിയെ കാമുകനൊപ്പം കണ്ടെത്തി
മയ്യിൽ: മയ്യിലിൽ നിന്ന് കാണാതായ വിദ്യാർഥിനിയെ കാമുകനൊപ്പം കോഴിക്കോട് കണ്ടെത്തി. ഇന്നലെ രാവിലെ കോളജിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 20 കാരി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ മയ്യിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ മയ്യിൽ കയരളം സ്വദേശിയായ യുവാവിനോടൊപ്പം താൻ കോഴിക്കോടുണ്ടെന്ന് വിദ്യാർഥിനി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
Read Moreചാർജെടുക്കുമ്പോള്‍ 422 കേസുകള്‍, സ്ഥലംമാറിപ്പോകുമ്പോള്‍ കേസുകളുടെ എണ്ണം 43; സ്ഥലം മാറിപ്പോകുന്നത് മികച്ച കുറ്റാന്വേഷകൻ
കണ്ണൂർ: കുറ്റാന്വേഷണരംഘത്തെ വിദഗ്ധരിൽ ഒരാളാണ് മലപ്പുറം മേലാറ്റൂരിലേക്ക് എസ്എച്ച്ഒയായി സ്ഥലം മാറി പോകുന്ന കണ്ണൂർ ടൗൺ എസ്എച്ച്ഒയായിരുന്ന പ്രദീപൻ കണ്ണിപ്പൊയിൽ. 2019 ജൂണിലായിരുന്നു കണ്ണൂർ ടൗൺ സ്റ്റേഷനിൽ ചാർജെടുത്തത്. പ്രദീപൻ കണ്ണിപ്പൊയിൽ ചാർജെടുക്കുന്പോൾ അന്വേഷണപരിധിയിൽ 422 കേസുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, സ്ഥലംമാറിപ്പോകുന്പോൾ കേസുകളുടെ എണ്ണം 43 ആക്കി കുറച്ചു. ഒരു വർഷം രണ്ടായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷനാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ. ക്രമസമാധാനപാലന രംഗത്തും മികച്ച പ്രവർത്തനമായിരുന്നു കാഴ്ചവച്ചത്. കണ്ണൂരിൽ മാധ്യമപ്രവർത്തകനെ കെട്ടിയിട്ട് കവർച്ച നടത്തിയ ബംഗ്ലാദേശ് സ്വദേശികളെ അറസ്റ്റുചെയ്ത സംഭവം , പള്ളിക്കുന്നിൽ നടന്ന കവർച്ചയിൽ ഹോം നഴ്സിന്റെ അറസ്റ്റ് തുടങ്ങിയ പ്രമാദമായ കേസുകൾ തെളിയിച്ചവയിൽപെടുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി വി.സി. വിഷ്ണുകുമാറാണ് ടൗൺ സ്റ്റേഷനിലെ പുതിയ എസ്ഐ.
Read More