പയ്യന്നൂര്‍: ഏഴിമല നേവല്‍ അക്കാഡമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് 15 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യണമെന്നു മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തിലെ ഉത്തരവിനും പുല്ലുവില. അദാലത്തിൽ അനുകൂല വിധി നേടിയ കുടിയൊഴിപ്പിക്കപ്പെട്ടവർ ഫണ്ട് വിതരണം ചെയ്യേണ്ട തലശേരിയിലെ സ്പെഷ്യൽ തഹസിൽദാർ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ബന്ധപ്പെട്ട ഓഫീസ് കൈമലർത്തുകയായിരുന്നു. ഉത്തരവൊക്കെ ശരി തന്നെ പക്ഷേ കളക്ടറേറ്റിൽ നിന്നും ഫണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഇവരുടെ മറുപടി. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ് നാലിന് നടത്തിയ തളിപ്പറന്പ്-പയ്യന്നൂർ താലൂക്ക് അദാലത്തിലായിരുന്നുനഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യണെന്ന് ഉത്തരവിട്ടത്. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പരാതികളില്‍ കോടതി വിധിയായതും 28 എ-3 പ്രകാരം ഓര്ഡറായതുമായ അപേക്ഷകളില്‍ രണ്ടഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഉത്തരവ്. ഇരുപതോളം പേരുടെ പരാതികള്‍ ഒന്നിച്ച് പരിഗണിച്ചുകൊണ്ടായിരുന്നു മന്ത്രിമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നൽകിയത്. 2019 നവംബര്‍ മുതല്‍ കഴിഞ്ഞവര്‍ഷം…
Read MoreDay: February 20, 2021
യുവതിയുടെ വീട്ടിലുള്ളവര്‍ക്കെല്ലാം കോവിഡാണെന്ന്…! എല്ലാവരും കൈയൊഴിഞ്ഞപ്പോൾ വഴിതെറ്റിയെത്തിയ യുവതിയെ സുരക്ഷിത സ്ഥാനത്തെത്തിച്ച് പയ്യന്നൂർ പോലീസ്
പയ്യന്നൂര്‍: വഴിതെറ്റിയെത്തിയ യുവതിയുടെ സംരക്ഷണത്തിന് ബന്ധപ്പെട്ട വകുപ്പുകളെല്ലാം കൈമലര്‍ത്തിയപ്പോള്‍ ഒടുവില്‍ യുവതിക്ക് തുണയായത് പയ്യന്നൂര്‍ പോലീസ്. ഇന്നലെ വൈകുന്നേരം ആറരയോടെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ കാസര്‍ഗോട് രാജപുരം ചുള്ളിക്കരയിലെ 25 കാരിയെയാണ് പയ്യന്നൂർ പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചത്. ബസ് സ്റ്റാൻഡിൽ നിന്നും പോലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ ചന്തേര പോലീസിന് കൈമാറാനായിരുന്നു ആദ്യശ്രമം. പിന്നീട് രാജപുരം പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി. മൂന്ന് മണിക്കൂറോളം കഴിഞ്ഞിട്ടും പ്രതികരണമില്ലാതായപ്പോള്‍ വീണ്ടും ബന്ധപ്പെട്ടു.അപ്പോഴാണ് അറിയുന്നത് ഈ യുവതിയുടെ വീട്ടിലുള്ളവര്‍ക്കെല്ലാം കോവിഡാണെന്ന്. രാജപുരത്തുനിന്ന് ആരുമെത്തില്ലെന്ന് ബോധ്യമായപ്പോള്‍ 108 ആംമ്പുലന്‍സ് സംഘടിപ്പിക്കാനായി അടുത്ത ശ്രമം. പരിശോധനയില്‍ കോവിഡാണെങ്കില്‍ വരാമെന്നായിരുന്നു മറുപടി. പിന്നീട് ഡോക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ അതിനും സാങ്കേതിത തടസം. യുവതിക്ക് കോവിഡുണ്ടെങ്കില്‍ സ്റ്റേഷനില്‍ നിര്‍ത്താനുമാകില്ല. എല്ലാവരും കൈയൊഴിഞ്ഞപ്പോഴും യുവതിയെ സുരക്ഷിത സ്ഥാനത്തെത്തിക്കാതെ പിൻമാറില്ലെന്ന നിലപാടിയിലാരുന്നു ഇൻസ്പെക്ടർ എം.സി. പ്രമോദ്. ഭക്ഷണം നൽകിയ…
Read Moreകൗതുകമുണർത്തുന്ന സൂര്യാ സ്തമയം മുതൽ നയന മനോഹര കാഴ്ചകള്‍..! മുത്താച്ചിപ്പാറയെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു
കൂരാച്ചുണ്ട്: പ്രകൃതി മനോഹാരിതയാൽ സംപുഷ്ടമായതും സമുദ്രനിരപ്പിൽ നിന്നും 2000 അടിക്ക് മീതെ ഉയർന്നു നിൽക്കുന്നതുമായ മുത്താച്ചിപ്പാറ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ കായണ്ണ ഗ്രാമ പഞ്ചായത്ത് നടപടികൾ ആരംഭിച്ചു. ആറാം വാർഡിൽപ്പെട്ടതും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിനോട് ചേർന്ന് കിടക്കുന്നതും വനംവകുപ്പിന്റെ അധീനതയിലുള്ള ഏക്കറുകളോളം നിരന്ന് വിസ്തൃതമായി ഉയർന്നു കിടക്കുന്ന ഈ പ്രദേശത്ത് കാലങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിനോദ സഞ്ചാരികളാണ് സന്ദർശനം നടത്തിവരുന്നത്. സന്ദർശകരെ ഏറെ കൗതുകമുണർത്തുന്ന സൂര്യാ സ്തമയം മുതൽ വടകര, പയ്യോളി കടൽ തീരങ്ങൾ, ലൈറ്റ് ഹൗസ് തുടങ്ങിയുള്ള നയന മനോഹരങ്ങളായ കാഴ്ചകളാണ് ആരേയും ആകർഷണീ യമാക്കുന്നത്. ഈ ഘട്ടത്തിൽ കായണ്ണ ഗ്രാമപഞ്ചായത്ത് ഈ പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്താനുള്ള പ്രാഥമികമായ നടപടികളുമായി രംഗത്തെത്തി. വിനോദ സഞ്ചാര വകുപ്പുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രസിഡന്റ്…
Read Moreനാല് വർഷമായി പ്രണയത്തിൽ, കഴിഞ്ഞിരുന്നത് ഭാര്യഭർത്താക്കന്മാരെ പോലെ..! തലശേരിയിലെ ശ്രീധരി വധം; മനസ് തുറന്ന് പ്രതി
സ്വന്തം ലേഖകൻ തലശേരി: ഗോപാൽപേട്ട ഫിഷറീസ് കോമ്പൗണ്ടിൽ പടിഞ്ഞാറെപുരയിൽ ശ്രീധരിയെ (52) കൊലപ്പെടുത്തിയതിൽ കേസിലെ പ്രതി ഗോപാൽപേട്ട സ്വദേശി ഗോപാലകൃഷ്ണനെ (58) പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കണ്ണൂരിലെ ആധുനിക ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ മൂന്ന് ദിവസമായി നടന്ന ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് മനസ് തുറന്നു. സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ മേൽനോട്ടത്തിൽ തലശേരി പ്രിൻസിപ്പൽ എസ് ഐ അഷറഫ്, എഎസ്ഐമാരായ വിനീഷ്, സഹദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യലും ശാസ്ത്രീയമായ തെളിവെടുപ്പും നടന്നത്. ഓട്ടോറിക്ഷയുടെ സ്റ്റീൽ റാഡിൽ തലയിപ്പിടിച്ചാണ് ശ്രീധരിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ” ഞങ്ങൾ നാല് വർഷമായി പ്രണയത്തിലായിരുന്നു. ഭാര്യഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത്. ഒരുമിച്ച് കഴിയാനായി ഉമ്മൻ ചിറയിൽ ക്വാർട്ടേഴ്സ് വാടകക്ക് എടുത്തിരുന്നു. ശ്രീധരിക്ക് അവധിയുള്ള ദിവസങ്ങളിൽ…
Read Moreഅസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമരം! സെക്രട്ടറിയറ്റ് സമരത്തിനെതിരേ എ.വിജയരാഘവന്
കോഴിക്കോട്: പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിനെതിരെ സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്. അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമരം നടക്കുന്നതെന്നും കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് ആളുകളെ നിയമിക്കണമെന്ന് പറയുന്ന സമരമാണിതെന്നും വിജയരാഘവന് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായാണ് സമരം. പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. സമരം തുടങ്ങിയവര്‍ തന്നെ അവസാനിപ്പിക്കണം. ഗൂഢാലോചനയില്‍ നിന്ന് മാത്രമേ അക്രമ സമരമുണ്ടാകൂ. സ്വാഭാവികമായി ഉണ്ടാവില്ല. യഥാര്‍ത്ഥത്തില്‍ ഇത് സമരമാണോ എന്നും വിജയരാഘവന് ചോദിച്ചു. യുഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമുണ്ടാകും. 2016 ലും ശക്തമായ നിലയിലാണ് ഇന്ന് എല്‍ഡിഎഫുള്ളത്. കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ തുടര്‍ഭരണം ഉണ്ടാകും. യുഡിഎഫ് അപവാദ വ്യവസായമാണ് നടത്തുന്നത്. രാഷ്ട്രീയേതര വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. സ്വര്‍ണക്കള്ളടത്തിന്റെ പേരില്‍ നുണക്കഥ പ്രചരിപ്പിച്ചു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകാരെ ഇറക്കി നോക്കി. അതിനും സ്വീകാര്യത കിട്ടിയില്ല. ബിജെപിയോട് ഒത്തൊരുമിച്ചാണ് പ്രതിപക്ഷം…
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം! ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന സന്ദേശം പുറത്ത്; അന്വേഷണത്തിന് പ്രത്യേക സംഘം
കോഴിക്കോട് / നാദാപുരം : അരൂര്‍ എളയിടത്ത് വോളിബോള്‍ മത്സരം കണ്ട് മടങ്ങുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം പ്രത്യേകസംഘം അന്വേഷിക്കും. റൂറല്‍ എസ്പി ഡോ.ബി.ശ്രീനിവാസന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി.സുന്ദരത്തിനാണ് അന്വേഷണ ചുമതല. പന്തിരിക്കര ചെമ്പുനടക്കണ്ടിയില്‍ അജ്നാസിനെ തട്ടികൊണ്ടുപോയ സംഭവത്തിന് പിന്നില്‍ ചില സംശയങ്ങളുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഡിവൈഎസ്പി രാഷ്ട്ര ദീപികയോട് പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ശേഖരിച്ചുവരികയാണ്. അതേസമയം ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന സന്ദേശം പുറത്തുവന്നിട്ടുണ്ട്. ചിലരുമായി പണമിടപാട് പ്രശ്നമുണ്ടെന്നും അത് പരിഹരിച്ചെന്നുമാണ് പറുയുന്നത്. എന്നാല്‍ ഇത് പോലീസ് മുഖവിലക്കെടുത്തിട്ടില്ല. അജ്നാസിൻരെ സഹോദരന് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം രണ്ടുദിവസംമുമ്പ് ചില യുവാക്കള്‍ വീട്ടുകാരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒരു സംഘം യുവാക്കള്‍ അജ്നാസിന്റെ വീട്ടിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്.…
Read Moreനിയമന വിവാദം! താത്കാലിക നിയമന വിവാദത്തില്‍ അര്‍ഹരും പുറത്തായതിന്റെ കഥയാണ് റിസോഴ്സ് അധ്യാപകരുടേത്
കോഴിക്കോട്: താത്കാലിക നിയമന വിവാദത്തെ തുടര്‍ന്ന് റിസോഴ്സ് അധ്യാപകരുടെ സ്ഥിര നിയമനം അനിശ്ചിതത്വത്തില്‍. 21 വര്‍ഷമായി ഡയറ്റിന്റെ കീഴിലും ആര്‍എംഎസ്എ, എസ്എസ്കെ പ്രൊജക്ടുകളിലും ആയി ഭിന്നശേഷി കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച റിസോഴ്സ് അധ്യാപകരാണ് ഇപ്പോള്‍ വീണ്ടും പ്രതിസന്ധിയിലായത്. പിഎസ്സി ലിസ്റ്റ് നിലവില്‍ ഇല്ലാത്ത, പത്തുവര്‍ഷം കഴിഞ്ഞ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. 2016ല്‍ ഹൈക്കോടതി ഇത് സംബന്ധിച്ച് സര്‍ക്കാറിന് നിര്‍ദേശവും നല്‍കിയിരുന്നു. പത്തു വര്‍ഷത്തില്‍ അധികം സര്‍വീസ് ഉള്ള റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്താനും മൂന്നുമാസത്തിനകം സ്കീം തയാറാക്കാനും ജനറല്‍ അധ്യാപകര്‍ക്ക് നല്കുന്ന സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കാനുമായിരുന്നു ഉത്തരവിട്ടത്. എന്നാല്‍ സാമ്പത്തിക ബാധ്യതയുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ അപ്പീല്‍ നല്കി. ഇപ്പോള്‍ മാനുഷിക പരിഗണന വച്ചു പത്തുവര്‍ഷത്തിലധികം സര്‍വീസുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ റിസോഴ്സ് അധ്യാപകരെ കൂടി ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ശിപാര്‍ശ നല്‍കിയിരുന്നു. 21…
Read Moreസൂക്ഷിക്കുക, ഒരാള്‍ പുറത്തുണ്ട്..! നഗരത്തിൽ മൂന്നംഗ പിടിച്ചുപറി സംഘം പിടിയില്‍; പിടിയിലായവര്‍ സ്ഥിരം മോഷ്ടാക്കള്‍; കോഴിക്കോട് സ്വദേശി ഒളിവില്‍
കോഴിക്കോട്: ബസ് യാത്രക്കാരനെ ആക്രമിച്ച് പണമടങ്ങിയ പഴ്സ് തട്ടിപ്പറിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കാഞ്ഞങ്ങാട് നാട്ടുകല്‍ സ്വദേശി പാലക്കുഴിയില്‍ ശ്രീജിത്ത് (32), പേരാമ്പ്ര ചേനോളി പനമ്പറമ്മല് പി.നിസാര്‍ (32), കുറ്റ്യാടി കുനിയില്‍ അബ്ദുള്‍ ജലീല്‍ എന്ന ഖലീല്‍ (39)എന്നിവരാണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ബേപ്പൂര്‍ സ്വദേശി ടി.കെ. സുരേഷിനെയാണ് ആക്രമിച്ചത്. കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്ത് ബസില്‍ നിന്നിറങ്ങുന്നതിനിടെ പ്രതികളില്‍ ഒരാള്‍ സുരേഷിനെ തള്ളിയിടുകയായിരുന്നു. ബസില്‍നിന്ന് റോഡില്‍ വീണ സുരേഷിനെ പിടിച്ച് എഴുന്നേല്പ്പിക്കാനെന്ന വ്യാജേനെ മൂന്ന് പ്രതികള്‍ രംഗത്തെത്തി. എഴുന്നേല്‍പ്പിക്കുന്നതിനിടെ സുരേഷിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും പഴ്സ് ബലമായി പിടിച്ചുപറിച്ച് ടൗണ്‍ ഹാള്‍ ഭാഗത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് സുരേഷും സുഹൃത്തുകളും നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാളെ മാനാഞ്ചിറ ഭാഗത്തു നിന്നും പിടികൂടി. വിവരം ടൗണ്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ടൗണ്‍ എസ്ഐ ബിജു…
Read Moreസ്ഥിരം കുറ്റവാളി! പ്രേമം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ പോക്സോ കേസ് പ്രതിയും
തിരുവല്ല: പ്രേമം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ പോക്സോ കേസ് പ്രതിയും സ്ഥിരം കുറ്റവാളിയുമായ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റപ്പുഴ മുളയന്നൂർ പന്തിരുകാലായിൽ സജിത്ത് ചന്ദ്രൻ (കണ്ണൻ -23 ) ആണ് അറസ്റ്റിലായത്. കറ്റോട് സ്വദേശിനിയായ പെൺകുട്ടിയാണ് പീഢനത്തിന് ഇരയായത്. കഴിഞ്ഞ രണ്ട് മാസക്കാലമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോക്സോ കേസിൽ ഇയാൾക്കെതിരെ നിലവിൽ പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ കേസുണ്ട്. കഞ്ചാവ് കടത്ത്, കൊലപാതകശ്രമം ഉൾപ്പെടെയുള്ള പത്തോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ സി ഐ ഹരിലാൽ, എസ് ഐ മാരായ രതീഷ് , പ്രശാന്ത്, ബിപിൻ പ്രകാശ്, എ എസ് ഐ അനിൽ, സി പി ഒ വിഷ്ണു ദേവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreജോര്ജൂട്ടിയേക്കാള് ബ്രില്യന്‍സ്..! ദൃശ്യം 2 സിഡി ഫുട്പാത്തിൽ; സിഡിയില്‍ കോപ്പി ചെയ്തു വില്പന തകൃതി; തെളിവുണ്ടാവില്ലെന്ന് അവകാശവാദം
സ്വന്തം ലേഖകന്‍ കോഴിക്കോട് : ഒടിടി റിലീസിനു ശേഷം മിനിട്ടുകള്‍ക്കകം ചോര്‍ന്ന ദൃശ്യം 2 വിപണിയിലും വില്പനയ്ക്ക്! വ്യാജ സിഡിക്കാരാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും ദൃശ്യം 2 സിനിമയുമായി സജീവമായത്. കോഴിക്കോട് നഗരത്തിലുള്‍പ്പെടെ സിഡി വില്പന തകൃതിയായി നടക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളും പെന്‍ഡ്രൈവും വിപണിയില്‍ തരംഗമായതിനു പിന്നാലെ സിഡി വില്‍പ്പന അപ്രത്യക്ഷമായിരുന്നു. എന്നാല്‍, ഒടിടി റിലീസിംഗും ടെലിഗ്രാം വഴി സിനിമ ചോരുന്നതും പോലീസ് അന്വേഷണവുമെല്ലാം വ്യാജ സിഡിക്കാര്ക്ക് അനുഗ്രഹമായി. ഇതോടെയാണ് സിഡിയില്‍ സിനിമ കോപ്പി ചെയ്തു നല്‍കികൊണ്ട് വ്യാജ സിഡി വില്‍പ്പനക്കാര്‍ രംഗത്തെത്തിയത്. വെള്ളിയാഴ്ച രാത്രി 12ന് ശേഷം ഒടിടി റിലീസിനു പിന്നാലെ മിനിട്ടുകള്‍ക്കുള്ളിലാണ് വ്യാജ പതിപ്പ് ടെലിഗ്രാമിലെത്തിയത്. സിനിമ ചോര്‍ന്നത് ഏറെ ചര്‍ച്ചയാവുകയും വാര്‍ത്തകളിലിടം പിടിക്കുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെ ആന്റി പൈറസി സെല്ലും ഹൈടെക് സെല്ലും അന്വേഷിക്കുന്നുണ്ടെന്നും സംശയിക്കുന്നവരുടെ ഫോണുള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ടെന്നുമുള്ള സന്ദേശവും…
Read More