പത്തനംതിട്ട: എല്‍ഡിഎഫില്‍ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് – എമ്മിന് ജില്ലയില്‍ ഒരു സീറ്റ് വേണമെന്നാവശ്യത്തില്‍ സമ്മര്‍ദം ശക്തമാക്കാന്‍ തീരുമാനം. യുഡിഎഫിലായിരുന്നപ്പോള്‍ പാര്‍ട്ടി മത്സരിച്ചുവന്ന തിരുവല്ല സീറ്റ് എല്‍ഡിഎഫില്‍ ജനതാദള്‍ എസിന്റെ സിറ്റിംഗ് സീറ്റാണ്. ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പ്രതിനിധീകരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കാന്‍ അവര്‍ തയാറാകില്ല. ഇക്കാരണത്താല്‍ മറ്റൊരു സീറ്റ് എന്നാവശ്യം കേരള കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. അവശേഷിക്കുന്ന സീറ്റുകളില്‍ മൂന്നെണ്ണം സിപിഎം സിറ്റിംഗ് സീറ്റുകളാണ്. അടൂര്‍ സംവണ മണ്ഡലം സിപിഐയുടെ സീറ്റുമാണ്. സിപിഎമ്മി ന്റെ സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. റാന്നി മണ്ഡലം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോണ്‍ഗ്രസ് എം. എന്നാല്‍ റാന്നിയില്‍ ജയസാധ്യത ഘടകമാക്കി രാജു ഏബ്രഹാമിനെ ആറാം അങ്കത്തിന് ഇറക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം. രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചെങ്കിലും രാജു ഏബ്രഹാമിന് ഇളവ് നല്‍കണമെന്നാണ്…
Read MoreDay: February 25, 2021
ടിക് ടോക് വഴി പ്രണയം! വിവാഹബന്ധം വേര്‍പ്പെടുത്തിയ യുവതിയെ വലയില്‍ വീഴ്ത്തി യുവാവ്; പിന്നെ നടന്നത് ഇങ്ങനെയൊക്കെ…
കോഴിക്കോട്: ടിക്ടോക് വഴി പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ . ചെലവൂര്‍ പുതുക്കുടി വീട്ടില്‍ വിജീഷ് (31) നെയാണ് കസബ സിഐ ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിവാഹബന്ധം വേര്‍പ്പെടുത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ 32 കാരിയെയാണ് വിജീഷ് പ്രണയം നടിച്ച് പീഡിപ്പിച്ചത്. 2019-20 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. ടിക് ടോക് വഴിയാണ് ഇരുവരും അടുക്കുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറി. തുടര്‍ന്ന് ഇരുവരും നേരില്‍ കാണാനും വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യാനും തുടങ്ങി. വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പിന്നീടാണ് യുവാവ് വിവാഹിതനാണെന്ന വിവരം അറിയുന്നത്. ഇതോടെ യുവതി തിരുവനന്തപുരത്തെ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. യുവാവ് കോഴിക്കോട് സ്വദേശിയായതിനാല്‍ കേസ് കസബ പോലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ യുവാവിന് അപകടത്തില്‍…
Read Moreമുക്കം നഗരസഭയിൽ ബിജെപി പിന്തുണയോടെ സിപിഎം ആസൂത്രണ സമിതി പിടിച്ചെടുത്തു; സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ പുറത്തായെന്ന്…
മുക്കം: യുഡിഎഫ് വിമതന്റെ പിന്തുണയോടെ എൽഡിഎഫ് ഭരിക്കുന്ന മുക്കം നഗരസഭയിൽ ബിജെപി കൗൺസിലർമാരുടെ പിന്തുണയോടെ സിപിഎം ആസൂത്രണ സമിതി പിടിച്ചെടുത്തു. 33 വാർഡുകളുള്ള നഗരസഭയിൽ ഇരുമുന്നണികൾക്കും 15 വീതം കൗൺസിലർമാരും ഒരു സ്വതന്ത്രനും രണ്ട് ബിജെപി അംഗങ്ങളുമാണുള്ളത്. സ്വതന്ത്രൻ മുഹമ്മദ് അബ്ദുൽ മജീദിന്റെ പിന്തുണയോടെയാണ് നഗരസഭ എൽഡിഎഫ് ഭരിക്കുന്നത്. ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ ആസൂത്രണ സമിതി അംഗങ്ങളുടെയും സമിതി വൈസ് ചെയർമാന്റെയും തെരഞ്ഞെടുപ്പ് നീളുകയായിരുന്നു. അതിനിടെ ഇന്നലത്തെ ഭരണസമിതിയിൽ ആസൂത്രണസമിതി അജണ്ട വരികയായിരുന്നു. 16 പേരുടെ പിന്തുണയുള്ള ഭരണസമിതിയിയെ കൂടാതെ രണ്ട് ബിജെപി അംഗങ്ങളും ആസൂത്രണ സമിതി തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായി കൈപൊക്കിയതോടെ ആസൂത്രണ സമിതി ഇടതുമുന്നണിക്ക് അനുകൂലമാവുകയായിരുന്നു. യുഡിഎഫിന് അനുകൂലമായി 15 പേർ കൈ പൊക്കിയപ്പോൾ എൽഡിഎഫിന് അനുകൂലമായി രണ്ട് ബിജെപി അംഗങ്ങളും സ്വതന്ത്രനുമടക്കം 18 പേർ കൈപൊക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈസ് ചെയർമാനെ ഇന്ന്…
Read Moreതസ്നി ടീച്ചർക്ക് രതീഷ് മാഷ് , ഹരിമാഷിനു മുഹമ്മദ് ബഷീർ..! തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് കോവിഡ് വാക്സിൻ; ആളു മാറി മൊബൈൽ സന്ദേശങ്ങളെത്തുന്നു
വൈപ്പിൻ: തസ്നി ടീച്ചർക്ക് രതീഷ് മാഷ് , ഹരിമാഷിനു മുഹമ്മദ് ബഷീർ, അയൂബ് മാഷിനു നീനാ സണ്ണി, ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുളള അധ്യാപകർക്കും മറ്റ് സർക്കാർ ജീവനക്കാർക്കും കോവിഡ് വാക്സീൻ എടുക്കാനുള്ള സമയവും സ്ഥലവും അറിയിച്ചുകൊണ്ട് മൊബൈലിൽ ആളുമാറി വന്ന എസ്എംഎസ് സന്ദേശങ്ങളാണിവ. മെസേജ് ലഭിച്ചയാളും മെസേജിൽ പറയുന്നയാളും തമ്മിൽ പരസ്പരം അറിയുന്നവർ പോലുമല്ല. ഇതു കണ്ട് പല അധ്യാപകരും ജീവനക്കാരും ആദ്യം സംശയത്തോടെ നെറ്റി ചുളിച്ചെങ്കിലും പിന്നീട് അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും സാമൂഹ്യ മാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ പലരും ഇതു സംബന്ധിച്ച് പോസ്റ്റിട്ടതോടെ സംഭവം എന്താണെന്ന് വ്യക്തമായത്. കഴിഞ്ഞ രണ്ട് ദിവസമായി ജീവനക്കാരുടെ മൊബൈലുകളിൽ എത്തിക്കൊണ്ടിരിക്കുന്ന ഇത്തരം തെറ്റായ സന്ദേശങ്ങൾ സംബന്ധിച്ച് ചിലർ ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അത് കുഴപ്പമില്ല നിങ്ങൾ സ്വന്തം തിരിച്ചറിയിൽ കാർഡുമായി പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് എത്തിയാൽ മതിയെന്നായിരുന്നു മറുപടി.…
Read Moreഎന്തിന് കണ്ണൂരില്‍ എത്തി? പറശിനിക്കടവിലെ ലോഡ്ജിൽ പയ്യോളി സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്തു; കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ നിരവധി പ്രതികൾ
സ്വന്തം ലേഖിക തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജിൽ പയ്യോളി സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി. കോഴിക്കോട് പയ്യോളി സ്വദേശിനിയായ യുവതിയെ കണ്ണൂര്‍- പറശിനിക്കടവ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറുമടക്കം കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം. 2018ല്‍ പത്താം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയും അവരുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത പറശിനിക്കടവിലെ അതേ സ്വകാര്യ ലോഡ്ജില്‍ വച്ച് തന്നെയാണ് പയ്യോളി സ്വദേശിനിയേയും പ്രതികള്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. പയ്യോളി പോലീസ് സ്റ്റേഷനില്‍ കാണാതായതായി പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുവതിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. യുവതി എന്തിനാണ് കണ്ണൂരില്‍ എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തിന് ശേഷം യുവതി തന്നെയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറന്പ് പോലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ ലോഡ്ജിൽ നിന്നും രക്ഷിച്ചു പയ്യോളി പോലീസിനെ വിവരം അറിയിച്ചു. യുവതിയെ ഇന്നു…
Read Moreപി.സി. തോമസ് എന്‍ഡിഎ സ്ഥാനാര്‍ഥി ? പാലായില്‍ വെടിക്കെട്ട് മത്സരം; ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പുമായി ബിജെപി നേതാക്കള്‍
ജോണ്സണ് വേങ്ങത്തടം കൊച്ചി: അതൃപ്തി പരസ്യമാക്കി മുന്നണി വിട്ട പി.സി. തോമസ് വീണ്ടും എന്‍ഡിഎ യോഗത്തില്‍ സജീവമായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടു എന്‍ഡിഎയില്‍ അദേഹം സജീവമായി കഴിഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പും അതിനായുള്ള നീക്കങ്ങള്‍ ബിജെപി നേതാക്കള്‍ അദേഹത്തിനു നല്കി കഴിഞ്ഞു. ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുമായി അദേഹം ചര്‍ച്ച നടത്തി കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു വേണ്ടി അദേഹം സജീവമാകും. ഘടകകക്ഷികളുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. 23ന് ചേര്‍ന്ന യോഗത്തില്‍ എത്രയും പെട്ടെന്നു ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതു കൂടാതെ വിജയയാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാനെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷാ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ആറു പ്രാവശ്യം മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്നും പാര്‍ലമെന്റിലേക്കു വിജയിച്ച കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് പി.ടി. ചാക്കോയുടെ…
Read Moreതലയണമന്ത്രം! ഉര്‍വശിയെ വില്ലത്തി ആക്കാതിരുന്നതിന് പിന്നില്‍…
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് തലയണമന്ത്രം. 1990 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രീനിവാസനൊപ്പം ഉര്‍വശി, ജയറാം, പാര്‍വതി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. സിനിമയിലെ ഉര്‍വശിയുടെ കഥാപാത്രമായ കാഞ്ചന ഇന്നും സിനിമാ കോളങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. അല്പം നെഗറ്റീവ് കഥാപാത്രത്തെയാണ് ഉര്‍വശി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഉര്‍വശിയെ ഈ സിനിമയില്‍ വില്ലത്തിയാക്കി ചിത്രീകരിക്കാത്തതിനെ കുറിച്ച് ശ്രീനിവാസന് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വേണമെങ്കില്‍ കാഞ്ചനയെ ഒരു ദുഷ്ടകഥാപാത്രമാക്കി മാറ്റാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യുന്നത് കാഞ്ചനയോട് കാണിക്കുന്ന ക്രൂരതയായിപ്പോവുമെന്ന് തോന്നി. കാഞ്ചന പാവം സ്ത്രീയാണ്. ഭര്‍ത്താവിനോടും കുഞ്ഞിനോടും സ്നേഹമുള്ളവളാണ്. അതിരു വിടുന്ന ഡാന്‍സ് മാസ്റ്ററുടെ മുഖത്ത് ആഞ്ഞടിക്കാന്‍ മടിയില്ലാത്ത മലയാളിപ്പെണ്ണ്. വിവരമില്ലായ്മകൊണ്ട് കാട്ടിക്കൂട്ടുന്ന ചില പ്രവൃത്തികളാണ് അവളെ കുഴപ്പങ്ങളില്‍ ചാടിപ്പിക്കുന്നത്. ആ തെറ്റ് തിരുത്താന്‍ അവസരമുണ്ടാക്കിയാണ് സിനിമ അവസാനിക്കുന്നത്. അവളിലെ നിഷ്കളങ്കത കൊണ്ടാണ്…
Read Moreഅഭിനയത്തില്‍ മുന്‍ പരിചയമില്ല; കുടുംബത്തില്‍ ആരും സിനിമയിലില്ല! മാത്യു തോമസ്
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊച്ചിയിലെ മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്കൂളില്‍ കുമ്പളങ്ങിയുടെ സംഘം ഓഡിഷന് നടത്താനെത്തിയത്. എല്ലാവരും പോവുന്നു. എന്നാല്‍ വെറുതെ ഒന്ന് പോയേക്കാമെന്ന് തോന്നി. അഭിനയത്തില്‍ മുന്‍ പരിചയമില്ല. കുടുംബത്തില്‍ ആരും സിനിമയിലില്ല. ആദ്യം നടത്തിയ ലുക്ക് ടെസ്റ്റില്‍ സെലക്ട് ചെയ്തു.എന്നിട്ടും അതത്രെ ഗൗരവത്തിലൊന്നും എടുത്തില്ല. പിന്നെയും രണ്ടു ഓഡിഷനുകള്‍ ഉണ്ടായി. അതിലും സെലക്ടായി. പേടിയോ ടെന്‍ഷനോ ഒന്നും തോന്നിയില്ല.ചിത്രീകരണത്തിന് മുന്‍പ് ആറുമാസത്തോളം കുമ്പളങ്ങി ടീമിനൊപ്പം കൂടി. അങ്ങനെയാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ഭാഗമാവുന്നത്. കുമ്പളങ്ങി റിലീസായത്തിന് ശേഷമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് വേണ്ടി നിര്‍മാതാവും സംവിധായകനും ക്ഷണിക്കുന്നത്. -മാത്യു തോമസ്
Read Moreഎന്നെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് കാത്തിരുന്നാല്‍ മാത്രം വീണുകിട്ടുന്നതാണ് ആ ഭാഗ്യം! കൃഷ്ണ പ്രഭ
ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍ എന്നെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് കാത്തിരുന്നാല്‍ മാത്രം വീണുകിട്ടുന്നതാണ്. അതാണ് ദൃശ്യം 2വില്‍ സംഭവിച്ചത്. ഇതിന് ജീത്തു ജോസഫിന് നന്ദി പറയുന്നു. സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരം നല്കുന്ന വ്യക്തിയാണ് ജീത്തു. അജിത്ത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രന് എന്നിവര്‍ ഇതിന് ഉദാഹരണമാണ്. ഞങ്ങളെല്ലാവരും ഗോഡ് ഫാദറില്ലാതെ സിനിമയില്‍ വന്നവരാണ്. സിനിമയോടുള്ള ഭ്രമം മാത്രമേ കൈമുതലായുള്ളൂ. ഞങ്ങളെപ്പോലുള്ളവരെ ആരെങ്കിലും കൈപിടിച്ചുയര്‍ത്തണം. സ്റ്റേജില്‍ നിന്നുള്ള കലാകാരന്മാരെ നൂറ് ശതമാനവും വിശ്വസിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ് എന്ന് ഞാന്‍ എവിടെയോ വായിച്ചിരുന്നു. അത് സത്യമാണ്. മെമ്മറീസില്‍ ശ്രീകുമാറേട്ടനും ദൃശ്യത്തില്‍ ഷാജോണേട്ടന് ഇവരെല്ലാം അതിന് ഉദാഹരണങ്ങളാണ്. -കൃഷ്ണ പ്രഭ
Read Moreജനസേവനം എന്നത് ചെറിയ കാര്യമല്ല! അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകതന്നെ വേണം; മുരളി ഗോപി
ജനസേവനം എന്നത് ചെറിയ കാര്യമല്ല. അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം നൂറ് ശതമാനവും നിറവേറ്റാന്‍ സാധിക്കുന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ സിനിമാപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് എനിക്ക് യാതൊരു എതിര്‍പ്പുമില്ല. കക്ഷി രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. അതിനപ്പുറമുള്ള രാഷ്ട്രീയമാണ് എനിക്കുള്ളത്. ഇത് ജനാധിപത്യ രാജ്യമാണ്. അവരുടെ സ്വകാര്യ തെരഞ്ഞെടുപ്പുകളെ കുറിച്ച് ഞാന്‍ പറയേണ്ടതില്ല. ജനസേവനമാണ് ഉദ്ദേശമെങ്കില്‍ പൂര്‍ണമായും നാം അതിലേക്ക് സ്വയം അര്‍പ്പിക്കേണ്ടതുണ്ട്. അതിനു കഴിയുമെങ്കില്‍ തീര്‍ച്ചയായും അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകതന്നെ വേണം. -മുരളി ഗോപി
Read More