എടത്വ: ഒരു വാഴക്കുലയ്ക്ക് അയ്യായിരം രൂപ. എടത്വ പച്ച കണിയാംപറന്പിൽ ജോസ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള ചങ്ങനാശേരി മാമ്മൂടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്നും ലഭിച്ച അപൂർവയിനം വാഴക്കുലയ്ക്കാണ് തമിഴ്നാട് സ്വദേശിയായ കെട്ടിട നിർമാണ മേസ്തിരി അയ്യായിരം രൂപ വിലനൽകാൻ തയാറായി എത്തിയത്. വാങ്ങാനെത്തിയ ആളുടെ വില കേട്ടതോടെ കർഷകന്റെയും കണ്ണുതള്ളി. വാഴക്കുലയുടെ പ്രത്യേകത അന്വേഷിച്ചറിഞ്ഞ ജോസ് തത്കാലം വാഴക്കുല വിൽക്കാൻ തയാറായില്ല. മാമ്മൂട്ടിലെ വാഴത്തോട്ടത്തിൽ വയ്ക്കാനായി ചങ്ങനാശേരി നഴ്സറിയിൽ നിന്നും വാങ്ങിയ ഏത്തവാഴ വിത്തിൽനിന്നാണ് അപൂർവയിനം വാഴക്കുല വിരിഞ്ഞത്. ജനിതകമാറ്റം സംഭവിച്ചുണ്ടാകുന്ന ഇത്തരം വാഴക്കുല അപൂർവമായി മാത്രമേ കണ്ടുവരാറുള്ളെന്നും ഒൗഷധഗുണമുള്ള ഫലമാണെന്നും തമിഴ്നാട് സ്വദേശി അറിയിച്ചതായി ജോസ് പറഞ്ഞു. വാഴക്കുലയെക്കുറിച്ച് കൂടുതൽ വ്യക്തമല്ലാത്തതിനാൽ ജോസ് വാഴക്കുല വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read MoreDay: February 25, 2021
പോലീസും സോഷ്യൽ മീഡിയയും തുണയായി! കൂട്ടംതെറ്റിയ വാപ്പയെ തേടി മകളും ബന്ധുക്കളുമെത്തി
അന്തിക്കാട്: പെരിങ്ങോട്ടുകരയിലെ വഴിയരികിൽ അവശനായി കാണപ്പെട്ട തിരുവനന്തപുരം സ്വദേശിയായ വയോധികനെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയ ശേഷം സോഷ്യൽ മീഡിയയുടെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തി സുരക്ഷിത കരങ്ങളിലേൽപ്പിച്ച് നാട്ടുകാരും പൊലിസും മാതൃകയായി. തിരുവനന്തപുരം വർക്കല സ്വദേശി ഫാത്തിമ മൻസിലിൽ ഷാഹുദ്ദീൻ ഹാജി (60) നെയാണ് നാട്ടുകാരും പോലീസും മകളെയും മരുമകനെയും ഏൽപ്പിച്ചത്. പത്തു ദിവസം മുന്‍പാണ് ഇദ്ദേഹം ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. അന്നുമുതൽ ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഞായറാഴ്ച്ച മലപ്പുറം വളാഞ്ചേരിയിലെ ഭാര്യവീട്ടിൽ നിന്നും വർക്കലയിലേക്ക് പുറപ്പെട്ട ഇദ്ദേഹം വഴിതെറ്റി പലയിടത്തും കറങ്ങിത്തിരിഞ്ഞ് കൈയിലുണ്ടായിരുന്ന പണം കഴിഞ്ഞതോടെയാണ് പെരിങ്ങോട്ടുകരയിൽ എത്തിയത്. റോഡരികിൽ അവശനായി ഇരുന്ന ഇദ്ദേഹത്തെ അന്തിക്കാട് പോലീസ് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ അടിയന്തര ചികിത്സക്കായി എത്തിക്കുകയായിരുന്നു. ചോദ്യങ്ങൾക്കൊന്നും യാതൊരു മറുപടിയും പറയാത്തതിനാലും രേഖകൾ ഒന്നും…
Read Moreശ്വാസതടസം! അവസരോചിത ഇടപെടലിൽ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു; മാതൃകയായി ബസ് ജീവനക്കാർ
കൂത്തുപറമ്പ്: ശ്വാസതടസം അനുഭവപ്പെട്ട യാത്രക്കാരിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ.മാനന്തവാടിയിൽനിന്നും മാഹിയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാനന്തവാടി സ്വദേശിനിയായ വീട്ടമ്മയെയാണ് മാനന്തവാടി-കണ്ണൂർ റൂട്ടിലോടുന്ന മൊതാൽ ബസ് ജീവനക്കാരും സഹയാത്രികരും ചേർന്ന് അതേ ബസിൽ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മകളുടെ മാഹിയിലെ വീട്ടിലേക്കു പോകാനായി രണ്ടു പെൺമക്കൾക്കൊപ്പമാണ് മാനന്തവാടിയിൽനിന്ന് വീട്ടമ്മ ബസിൽ കയറിയത്. ബസ് മാനന്തവാടി ചുരത്തിലെത്തിയയുടൻ ഇവർക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻ ബസ് ചുരത്തിൽ നിർത്തി ഡ്രൈവർ ബത്തേരി സ്വദേശി പ്രജോയ് കൃത്രിമ ശ്വാസം നൽകുകയും കണ്ടക്ടർ റോബിനും ബസിലുണ്ടായിരുന്ന രണ്ടു നഴ്സുമാരും മറ്റു യാത്രക്കാരും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് യാത്ര തുടരവെ ബസ് ചിറ്റാരിപ്പറമ്പിലെത്തിയപ്പോൾ വീണ്ടും ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇതോടെ മറ്റു സ്റ്റോപ്പുകളിലൊന്നും നിർത്തി യാത്രക്കാരെ കയറ്റാതെ ബസ് നേരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. ഡോക്ടർ പരിശോധിച്ച് മറ്റു പ്രശ്നങ്ങളൊന്നും…
Read More5.93 ലക്ഷം രൂപയുടെ മരത്തടികള്‍ ലേലം ചെയ്തത് 50,000 രൂപയ്ക്ക്; ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയെന്ന് പരാതി
കാസര്‍ഗോഡ്: വനംവകുപ്പ് 5.93 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട മരത്തടികള്‍ റവന്യൂ വകുപ്പ് പുനര്‍ലേലം നടത്തിയപ്പോള്‍ കിട്ടിയത് വെറും 50,000 രൂപ. ആദ്യലേലങ്ങളില് മൂന്നുലക്ഷം രൂപ വരെ വില പറഞ്ഞിരുന്നെങ്കിലും അത് അംഗീകരിക്കാതെ കാലതാമസം വരുത്തി ഒടുവില്‍ 50,000 രൂപയ്ക്ക് ലേലമുറപ്പിച്ചത് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. 2019 ഒക്ടോബറില്‍ ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ കാറഡുക്ക മുതല്‍ ആദൂര്‍ വരെയുള്ള ഭാഗത്ത് പാതയോരത്തുനിന്ന് മുറിച്ചുമാറ്റിയ അക്കേഷ്യ മരങ്ങളാണ് കാലം വൈകി ചുളുവിലയ്ക്ക് ലേലം ചെയ്തൊഴിവാക്കിയത്. മുള്ളേരിയയില്‍ ഓടുന്ന കാറിനുമുകളിലേക്ക് മരം വീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് പാതയോരത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്. മരങ്ങള്‍ മുറിക്കുന്ന പ്രവൃത്തിക്കു തന്നെ ഒരു ലക്ഷം രൂപയിലേറെ ചെലവായിരുന്നു. മുറിച്ചുമാറ്റുന്ന മരങ്ങളുടെ വില നിര്‍ണയിക്കുന്നതിനുള്ള അധികാരം വനംവകുപ്പിനും ലേലം ചെയ്തു വില്‍ക്കാനുള്ള ചുമതല റവന്യൂ വകുപ്പിനുമാണ്. മുറിച്ചുമാറ്റിയ…
Read Moreആഷിഖ് രക്ഷപ്പെട്ടതിൽ ദുരൂഹത! അഞ്ചു മാസത്തോളമായിട്ടും പിടികൂടാൻ കഴിയാതെ പോലീസ്; എങ്ങുമെത്താതെ അന്വേഷണം
മയ്യിൽ: മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ട് അഞ്ചു മാസത്തോളമായിട്ടും പിടികൂടാൻ കഴിയാതെ പോലീസ്. പാവന്നൂർമൊട്ട സ്വദേശി പെരുവളത്തുപറമ്പിലെ മുനിയൻകുന്നേൽ ആഷിഖ് (36) ആണ് കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് രാത്രി രക്ഷപ്പെട്ടത്. കുറ്റ്യാട്ടൂർ കുഞ്ഞുമൊയ്തീൻ പീടികയ്ക്ക് സമീപത്തെ വിപിഎം ക്രഷറിലെത്തി പണമാവശ്യപ്പെട്ട് ക്രഷറിന്റെ ഗ്ലാസ് അടിച്ചുതകർത്ത കേസിലെ പ്രതിയാണ് ആഷിഖ്. സെപ്റ്റംബർ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഒക്ടോബർ ഒമ്പതിന് വൈകുന്നേരമാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ സെല്ലില്ലാത്തതിനാൽ ആഷിഖിനെ വരാന്തയിലാണ് ഇരുത്തിയിരുന്നത്. രാത്രി 12 ഓടെ ടോയ്ലെറ്റിൽ പോകണമെന്ന് പറഞ്ഞ് മുറ്റത്തിറങ്ങിയ ഇയാൾ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സർവീസിൽ…
Read Moreഒപ്പിടാൻ ഒന്നേകാൽ ലക്ഷം രൂപ! കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പിടിയിൽ; സംഭവം ഇങ്ങനെ…
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ. പാലക്കാട് ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ തൃശൂർ പൂങ്കുന്നം സ്വദേശി വി.ബി അഖിലിനെ (35)യാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഒലവക്കോട് മേഖലയിൽ വനം വകുപ്പിന്റെ ജണ്ട നിർമാണം ഏറ്റെടുത്ത കരാറുകാരനോട് ബില്ല് ഒപ്പിടാൻ കൈക്കൂലി വാങ്ങുന്പോഴാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. കരാറുകാരനായ കോഴിക്കോട് കുറ്റ്യാടി സ്വദേശി ജോസഫിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങുന്പോഴാണ് ഒലവക്കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ വി.ബി. അഖിലിനെ പാലക്കാട് വിജിലൻസ് ഡിവൈഎസ്പി ഷംസുദ്ദീനും സംഘവും അറസ്റ്റു ചെയ്യുന്നത്. ഒലവക്കോട് ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ജണ്ട കെട്ടിയതിന് 28 ലക്ഷം രൂപ കരാറുകാരനായ ജോസഫിന് ലഭിക്കാൻ ഉണ്ടായിരുന്നു. ഈ ബില്ല് പാസാക്കുന്നതിന് റേഞ്ച് ഓഫീസർ രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കരാറുകാരൻ പരാതിപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതെ വന്നതോടെ ഒന്നേകാൽ ലക്ഷം രൂപയെങ്കിലും…
Read Moreആരോഗ്യമുള്ള സമൂഹം, കായിക ക്ഷമതയുള്ള ജനത! ‘ഒളിന്പിക് വേവ് ’ പദ്ധതിക്കു 28 നു ടൊവിനോ തുടക്കമിടും; വ്യായാമത്തിനു രജിസ്ട്രേഷൻ
സ്വന്തം ലേഖകൻ തൃശൂർ: വ്യായാമം പ്രോൽസാഹിപ്പിക്കുന്നതിന് ജില്ലാ ഒളിന്പിക് അസോസിയേഷൻ നടപ്പാക്കുന്ന “ഒളിന്പിക് വേവ് ’ പദ്ധതി തൃശൂരിൽ തുടക്കമാകുന്നു. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച രാവിലെ എട്ടിനു സിനിമാ നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും. ആരോഗ്യമുള്ള സമൂഹം, കായിക ക്ഷമതയുള്ള ജനത എന്ന മുദ്രാവാക്യവുമായാണ് ഒളിന്പിക് വേവ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികൾ മുതൽ മുതിർന്ന പൗര·ാർ വരെയുള്ള എല്ലാവർക്കും പങ്കാളികളാകാം. താൽപര്യമുള്ളവർക്കെല്ലാം കേരള ഒളിന്പിക് അസോസിയേഷന്റെ വെബ്സൈറ്റിലൂടെ പേർ രജിസ്റ്റർ ചെയ്യാം. നൂറു രൂപയാണു ഫീസ്. ആറു മാസംകൊണ്ട ലക്ഷം പേരെ അംഗങ്ങളാക്കാനാണു പരിപാടി. ഒളിന്പിക് വേവ് പദ്ധതിയുടെ ചെയർമാനായി ടൊവിനോ തോമസിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കേരളത്തിൽ 14 ജില്ലകളിലുമുള്ള “നടത്തം’ അടക്കമുള്ള എല്ലാ വിഭാഗം വ്യായാമക്കാർക്കും സംഘടിത രൂപം നൽകും. ജോഗിംഗ്, സൈക്ലിംഗ, യോഗ, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നവർക്കെല്ലാം ജേഴ്സി…
Read Moreകൂടാളിയിലെ കശുമാവിൻ തോട്ടത്തിൽ വയോധികയുടെ ശരീരാവശിഷ്ടങ്ങള്‍; തലയോട്ടി കണ്ട് ഭയന്ന് തൊഴിലാളികള്‍
മട്ടന്നൂര്‍: കശുമാവിൻ തോട്ടത്തിൽ വയോധികയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടാളി പഞ്ചായത്തിലെ വടുവന്കുളത്തിനു സമീപത്ത് നിന്നാണ് തലയോട്ടി, എല്ലിന് കഷണങ്ങള്‍, തലമുടി എന്നിവ കണ്ടെത്തിയത്. കശുവണ്ടി തോട്ടത്തില്‍ ഇന്നലെ രാവിലെ കാടു വെട്ടിത്തെളിക്കാനെത്തിയ സ്ത്രീകളാണ് കാടിനുള്ളില്‍ തലയോട്ടി കണ്ടെത്തിയത്. തലയോട്ടി കണ്ട് ഭയന്ന തൊഴിലാളികള്‍ പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു. മട്ടന്നൂർ സിഐ എ.കെ.ബിജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിലാണ് കശുമാവിന് ശിഖരത്തില്‍ കെട്ടിയ പ്ലാസ്റ്റിക് കയറും, കയറില്‍ തൂങ്ങിയ നിലയില്‍ ബ്ലൗസും, നിലത്ത് നരച്ച മുടിയും കണ്ടെത്തിയത്. മറ്റൊരു ഭാഗത്തായി എല്ലിന് കഷണവും കണ്ടെത്തി. പയ്യന്നൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരെത്തി അവശിഷ്ഠങ്ങള്‍ പരിശോധിച്ചു. വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ശരീരഭാഗങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റ് 25 നു കാണാതായ വടുവൻ കുളത്തെ ദേവകിയുടേതാണെന്നാണ് പോലീസിന്റെ പ്രാഥമിക…
Read Moreഅർഹതപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും നല്‍കും, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കില്ല! ജ്യോതിസ് കണ്ണാശുപത്രിയിലെ ജീവനക്കാരുടെ സമരം രണ്ടുമാസം പിന്നിടുന്നു
കണ്ണൂർ: പിരിച്ചുവിട്ട ജീവനക്കാർക്ക് അർഹതപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും നൽകുമെന്നും എന്നാൽ, ജോലിയിൽ തിരിച്ചു പ്രവേശിക്കാൻ സാധിക്കില്ലെന്നും ജ്യോതിസ് കണ്ണാശുപത്രി മാനേജ്മെന്റ് രാഷ്ട്രദീപികയോട് പറഞ്ഞു. സമരപ്പന്തലിൽ വച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും മാനേജ്മെന്റിനെതിരേയും ആശുപത്രിക്കെതിരേയും സമരം നടത്തുന്ന ജീവനക്കാർ അപകീർത്തിപരമായ പ്രസ്താവനകളാണ് നടത്തുന്നത്. ഇതു കണ്ടില്ലെന്നു നടിക്കാൻ മാനേജ്മെന്റിനാവില്ല. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ സാധിക്കില്ല. ഏഴ് ജീവനക്കാരെ മാത്രമാണ് കോവിഡ് കാലത്ത് പിരിച്ചുവിട്ടത്. കോവിഡ് പ്രതിസന്ധികാലത്ത് ആശുപത്രിയിൽ വരാതെ വിട്ടു നിന്നവരെയാണ് പിരിച്ചുവിട്ടത്. എന്നാൽ, മറ്റുള്ള ജീവനക്കാർ കൃത്യമായി ആശുപത്രിയിലെത്തി ജോലിചെയ്യുകയും ചെയ്തിരുന്നു. ആശുപത്രിയിൽ എത്താത്ത ഏഴ് ജീവനക്കാരെ മാത്രമാണ് പിരിച്ചുവിട്ടതെന്നും മറ്റു ജീവനക്കാർ സ്വയമേ പിരിഞ്ഞുപോയവരാണെന്നും ആശുപത്രി മാനേജ്മെന്റ് പറഞ്ഞു. ജ്യോതിസ് കണ്ണാശുപത്രിയിലെ ജീവനക്കാരുടെ സമരം രണ്ടുമാസം പിന്നിടുന്നു കണ്ണൂർ: പള്ളിക്കുന്ന് ജ്യോതിസ് കണ്ണാശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട വനിതാ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്)…
Read More50 ലക്ഷം രൂപ! നക്സൽ വർഗീസിന്റെ കുടുംബത്തിനു നഷ്ടപരിഹാരം; സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി ബന്ധുക്കൾ
കൽപ്പറ്റ: തിരുനെല്ലി വനത്തിലെ കൂന്പാരക്കൂനിയിൽ 1970 ഫെബ്രുവരി 18നു പോലീസ് വെടിവച്ചുകൊന്ന വെള്ളമുണ്ട ഒഴുക്കൻമൂല അരീക്കാട്ട് വർഗീസ് എന്ന നക്സൽ വർഗീസിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു ബന്ധുക്കൾ. സർക്കാർ അനുവദിക്കാൻ തീരുമാനിച്ച തുകയെ കേവലം നഷ്ടപരിഹാരമായല്ല, വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരു വ്യക്തിയുടെ കുടുബത്തോടുള്ള ഭരണകൂടത്തിന്റെ പ്രായശ്ചിത്തമായാണ് കാണുന്നതെന്നു വർഗീസിന്റെ സഹോദരപുത്രൻ അഡ്വ.എ. വർഗീസ് പറഞ്ഞു. മൂവാറ്റുപുഴ വാഴക്കുളത്തുനിന്ന് 1948ൽ ഒഴുക്കൻമൂലയിൽ താമസമാക്കിയ അരീക്കാട്ട് വർക്കി-റോസ ദന്പതികളുടെ ആണ്മക്കളിൽ രണ്ടാമനാണ് പിൽക്കാലത്തു അടിയോരുടെ പെരുമനെന്നു പേരെടുത്ത എ. വർഗീസ്. കൗമാരവും യുവത്വവും അവിഭക്ത കമ്മ്യൂണിറ്റു പാർട്ടിക്കുവേണ്ടി വിനിയോഗിച്ച വർഗീസ് 1967ഓടെയാണ് നക്സൽ പ്രസ്ഥാനത്തിൽ സജീവമായത്. തിരുനെല്ലി വനത്തിൽ ഏറ്റുമുട്ടലിനിടെ വർഗീസ് വെടിയേറ്റുമരിച്ചുവെന്ന സർക്കാർ ഭാഷ്യത്തെ കാലം തിരുത്തുകയായിരുന്നു. തിരുനെല്ലിയിലെ ഒരു കുടിലിൽനിന്നു 1970 ഫെബ്രുവരി 18നു രാവിലെ…
Read More