കോട്ടയം: നഗരത്തിനുള്ളിൽ സോഡാക്കുപ്പിയുടെ കഴുത്ത് പോലെ ഒരു പാലം. ട്രാഫിക് നിയമം പാലിക്കാത്തവരെ കുരുക്കാൻ പാലത്തോടു ചേർന്ന് നിലയുറപ്പിച്ച് പോലീസ്. കടുത്ത പിഴ ഒടുക്കാൻ വകയില്ലാതെ പോലീസിന്റെ കണ്ണുവെട്ടിച്ചു വലിയ വാഹനങ്ങളുടെ മറവിലൂടെ പായുന്ന ഇരുചക്രയാത്രക്കാർ. ഇവിടെയാണ് മീനച്ചിലാറിനു കുറുകെ നാഗന്പടത്തുള്ള പാലത്തോടു ചേർന്ന് ഇന്നലെ ഇരുചക്ര വാഹന യാത്രക്കാരി ടോറസ് ലോറി കയറി ദാരുണമായി മരിച്ചത്. പുതിയ റെയിൽവേ മേൽപ്പാലം മുതൽ എസ്എച്ച് മൗണ്ട് വരെ പോലീസ് ജനത്തെ പിഴിയാൻ നടത്തുന്ന നെട്ടോട്ടത്തിൽ അപകടങ്ങൾ പതിവായിരിക്കുന്നു. ഇതേസ്ഥലത്ത് വാഹനങ്ങൾ ദിശ തെറ്റിച്ച് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്നതും പതിവാണ്. ഇരുചക്രങ്ങൾക്കും കാൽനട യാത്രക്കാർക്കും കടന്നുപോകാൻ പ്രത്യേകം പാതയില്ലാത്തും ദുരിതം സൃഷ്ടിക്കുന്നു. വളവുകളിലും തിരക്കിനിടയിലും വാഹനപരിശോധന പാടില്ലെന്ന നിബന്ധന ഈ മേഖലയിൽ പോലീസ് പാലിക്കുന്നില്ല. വശംതെറ്റിച്ചുള്ള ഓവർടേക്കിംഗ് നിയന്ത്രിക്കാനും സാധിക്കുന്നില്ല.
Read MoreDay: March 4, 2021
രാവും പകലെന്നുമില്ലാതെ ജയിൽ കെട്ടിനുള്ളിലേക്ക് കഞ്ചാവ് പറന്നിറങ്ങുന്നു; സമീപപ്രദേശത്ത് പരിശോധന നടത്തിയിട്ടും ആരെയും കണ്ടെത്താനാകാതെ പോലീസ്
മാവേലിക്കര: കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ലഹരി ഗുളികളും പൊതികളാക്കി സബ് ജയില്‍ വളപ്പിലേക്ക് വലിച്ചെറിയുന്നതു പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയായാണു ജയിലിന്റെ അടുക്കള വശത്തുള്ള ഭാഗത്തേക്കു പുറത്തു നിന്നു കഞ്ചാവും മറ്റും ചെറിയ പൊതികളാക്കി ജയിലിനുള്ളിലേക്കു വലിച്ചെറിയുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിഷയം ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ പോലീസ്, എക്സൈസ് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ഇതുവരെയും ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.പകല്‍ സമയത്താണു പൊതികള്‍ ജയിലിനുള്ളിലേക്കു വലിച്ചെറിയുന്നത്. കോടതി വളപ്പിനു തെക്കുവശത്തു പടീത്തോടിനു കരയിലൂടെയുള്ള കോണ്‍ക്രീറ്റ് റോഡിലൂടെ നടന്നാല്‍ ജയിലിന്റെ മതില്‍ക്കെട്ട് ഭാഗത്തെത്താം. പ്രദേശത്തെ താമസക്കാരല്ലാത്ത പലരും പകല്‍ സമയത്ത് ഇരുചക്രവാഹനങ്ങളില്‍ ഇവിടെയെത്തി തമ്പടിക്കുന്നതു പതിവാണെന്നു പരിസരവാസികള്‍ പറയുന്നു. ഇതു ചോദ്യം ചെയ്ത സമീപവാസികളെ ബൈക്കിലെത്തിയവര്‍ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. ജയില്‍ വളപ്പിലേക്കു പൊതിക്കെട്ട് വലിച്ചെറിയല്‍ വ്യാപകമായതോടെ ഇടയ്ക്കുള്ള സമയങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടു ഈ റോഡില്‍ പരിശോധന നടത്തിയെങ്കിലും…
Read Moreകുമരകം മോഷണം! എല്ലാം ഉണ്ട്, പക്ഷേ ഒരാവശ്യത്തിന് ഒന്നും ഉപകരിക്കില്ല; ഇരുട്ടിൽ തപ്പുകയാണ് കുമരകം പോലീസ്
കുമരകം: പ്രഹസനമായി കുമരകത്തെ സിസി ടിവി കാമറകൾ. മോഷ്ടാക്കൾ രാത്രികാലങ്ങളിൽ യഥേഷ്ടം വിലസുന്പോൾ കണ്ണടച്ച് കാമറകളും. കഴിഞ്ഞ ദിവസം രാത്രിയിൽ കുമരകം ഭാഗത്തെ രണ്ടു ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. ഈ പ്രദേശങ്ങളിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച സിസി ടിവി കാമറകളും ടൂറിസത്തിന്റെ ഭാഗമായി ഒരുക്കിയ കാമറകളും സ്വകാര്യ വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച കാമറകളുണ്ട്. എന്നാൽ മോഷ്ടാവിനെക്കുറിച്ചു വിവരം ലഭ്യമാക്കാൻ സഹായിക്കുന്ന കാഴ്ചകൾ ഒരുക്കാൻ ഈ കാമറക്കണ്ണുകൾ കഴിഞ്ഞിട്ടില്ല. കുമരകം വടക്കുംഭാഗം എസ്എൻഡിപി ശാഖാ യോഗം 38-ാം നന്പർ ഗുരുക്ഷേത്രത്തിലും ശ്രീകുമാരമംഗലം ക്ഷേത്രം വക ബോട്ടുജെട്ടി പാലത്തിന്റെ വടക്കുവശത്തെ അപ്റോച്ച് റോഡിനുസമീപം സ്ഥാപിച്ചിരുന്ന കാണിക്കമണ്ഡപത്തിലുമാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. ഇതിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിൽ സിസി ടിവിയുണ്ടെങ്കിലും നൈറ്റ് വിഷൻ ഇല്ലാത്തതു വെല്ലുവിളിയായി. പകൽ സമയത്തെ ദൃശ്യം മാത്രമാണ് കാമറയിൽ…
Read Moreആരുടെ സമയം ശരിയാകും..! എന്‍സിപി നിര്‍ണായക യോഗം തുടങ്ങി; എ.കെ.ശശീന്ദ്രന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനം; നേതാക്കള്‍ തമ്മില്‍ വാക്ക്പോര്
കോഴിക്കോട്: നിയമസഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എന്‍സിപിയുടെ ജില്ലാ നിര്‍വാഹകസമിതി യോഗം കോഴിക്കോട് ആരംഭിച്ചു. ഇടതുമുന്നണി ജില്ലയില്‍ എന്സിപിക്കനുവദിച്ച എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ജില്ലാനിര്വാഹകസമിതിയില് തീരുമാനമാകും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി. പീതാംബരന് മാസ്റ്റര്‍ , സെക്രട്ടറി ആലിക്കോയ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയരുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കും വിധത്തില്‍ ശശീന്ദ്രന് അനുകൂല വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രന് എലത്തൂരില്‍ മല്‍സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം. എന്നാല്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരന് എന്നിലയില്‍ ശശീന്ദ്രന് മല്‍സരിക്കണമെന്നാണ് സിപിഎമ്മിന് താല്പര്യം. എന്നാല്‍ പാര്‍ട്ടിക്ക് അനുവദിച്ച സീറ്റില്‍ ഏത് സ്ഥാനാര്‍ഥി വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടിക്ക് മാത്രമാണെന്നാണ് ശശീന്ദ്രന് വിരുദ്ധവിഭാഗത്തിന്റെ നിലപാട്. ആദ്യഘട്ടത്തില്‍ ശശീന്ദ്രന് വിരുദ്ധ ചേരിയിലായിരുന്ന ആലിക്കോയ ശശീന്ദ്രന് അനുകൂലമായ നിലപാട് എടുത്തതും സംസ്ഥാന പ്രസിഡന്റ് എതിരുനില്ക്കാത്തതുമാണ് ശശീന്ദ്രന്റെ…
Read Moreആശ നൽകിയത് വെറുതേയാകുമോ? വൈക്കത്തെ സീറ്റിനായി അവകാശ വാദവുമായി ഒന്നിലേറെ പേർ; ആശയെ ഒഴിവാക്കാൻ പഴയ ആരോപണങ്ങൾ പൊടിതട്ടിയെടുത്ത് എതിർപക്ഷം; വൈക്കം സിപിഐക്കു കീറാമുട്ടിയാകുന്നു
കോട്ടയം: ജില്ലയിലെ ഉറച്ച കോട്ടയായ വൈക്കത്ത് ഇത്തവണ ഇടതു മുന്നണിയുടെ സ്ഥാനാർഥിനിർണയം വെല്ലുവിളിയാകുന്നു. ഒന്നിലേറെ പേർ സീറ്റിനായി അവകാശവാദമുന്നയിച്ചു രംഗത്തെത്തിയതോടെ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായെന്നു സീറ്റ് നാളുകളായി കൈവശം വച്ചു പോരുന്ന സിപിഐ വൃത്തങ്ങൾ തന്നെ പറയുന്നു. സിറ്റിംഗ് എംഎല്‍എ സി. കെ. ആശയുടെ പേരാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍, പാര്‍ട്ടിയിലെ ഒരു വിഭാഗവും യുവജന സംഘടനയായ എഐവൈഎഫും മറ്റു ചിലരെ പിന്തുണച്ചു രംഗത്തെത്തിയതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം കുഴങ്ങിയത്. സി.കെ. ആശയ്ക്കു പുറമേ, കഴിഞ്ഞ തവണ പട്ടികയില്‍ പേരുണ്ടായിരുന്ന എഐവൈഎഫ് ജില്ലാ സെക്രട്ടറി പി. പ്രദീപ്, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.അനില്‍കുമാര്‍ എന്നിവരും സാധ്യതാപട്ടികയിലുണ്ട്. മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നവരെന്ന പരിഗണന നൽകി പി. പ്രദീപ്, കെ.അനില്‍ കുമാര്‍ എന്നിവരിൽ ആർക്കെങ്കിലും മുന്‍തൂക്കം നല്‍കണമെന്നാണ് എഐവൈഎഫിന്റെ ആവശ്യം. ഇതു ജില്ലാ, സംസ്ഥാന കൗണ്‍സിലുകള്‍ അംഗീകരിച്ചാല്‍…
Read Moreപ്രസവം എടുക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥ! ആഷ്ലി സജ്ജീകരണങ്ങൾ ഒരുക്കി; രജനി പെണ്‍കുഞ്ഞിന് ജന്മം നൽകി
അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. മധ്യപ്രദേശ് വികാസ് ഖണ്ഡ് സ്വദേശിയും മുട്ടുക്കാട് തോട്ടം തൊഴിലാളിയുമായ നവൽ സിങ്ങിന്റെ ഭാര്യ രജനി (22) ആണ് ആംബുലൻസിനുള്ളിൽ പെണ്‍കുഞ്ഞിന് ജൻമം നൽകിയത്. ഇന്നലെ രാവിലെ എട്ടോടെ രജനിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അയൽക്കാർ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺ ട്രോൾ റൂമിൽനിന്ന് ഉടൻതന്നെ അത്യാഹിത സന്ദേശം രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ സർവീസ് നടത്തുന്ന കനിവ് 108 ആംബുലൻസിലേക്ക് കൈമാറുകയും എമർജൻസി മെഡിക്കൽ ടെക്നീഷൻ ആഷ്ലി ജോസഫ്, പൈലറ്റ് ലിനു സ്റ്റീഫൻ എന്നിവർ സ്ഥലത്തെത്തുകയും ചെയ്തു. ആഷ്ലി നടത്തിയ പരിശോധനയിൽ രജനിയുടെ ആരോഗ്യനില മോശമാണെന്ന് മനസിലാക്കി ഉടൻതന്നെ ഇവരെ ആംബുലൻസിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൂന്പൻപാറയിൽ എത്തിയപ്പോൾ യുവതിയുടെ നില കൂടുതൽ വഷളാകുകയും ആഷ്ലിയുടെ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും…
Read Moreആനയുമായി പോയ ലോറി അപകടത്തിൽപ്പെട്ടു; ചരിഞ്ഞ് നിന്ന ലോറിയിൽ അകപ്പെട്ട ആന ഓടാതിരിക്കാൻ പാപ്പാൻമാർ ഏറെ ബുദ്ധിമുട്ടി; ഒടുവില്‍…
വിഴിഞ്ഞം: ഉത്സവം കഴിഞ്ഞ് ആനെയും കൊണ്ടുപോയ ലോറി അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച രാത്രിയിൽ കോവളം കഴക്കൂട്ടം-ബൈപാസിന്റെ ബൈറോഡിൽ മുക്കോല കല്ലുവെട്ടാൻ കുഴിക്ക് സമീപമാണ് നാടിനെ നടുക്കിയ സംഭവം . മണ്ണന്തലയിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കുളത്തൂർ സ്വദേശി രാജാറാമിന്റെ ശിവനാരായണൻ എന്ന ആനയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സർവീസ് റോഡിന്റെ കുത്തനെയുള്ള കയറ്റത്തിന്റെ മുകളിൽ എത്തുന്നതിനിടയിൽ ലോറിയുടെ നിയന്ത്രണം തെറ്റി ലോറി ആനയുമായി താഴെക്കുരുണ്ടു. തുടർന്ന് ഡ്രൈവർ പാപ്പച്ചൽ ലോറിയെ ഡിവൈഡറിലേക്ക് വെട്ടിത്തിരിച്ചു കയറ്റി. ഈ സമയം തൊട്ട് പിന്നിൽവന്ന വാഹനങ്ങളും യാത്രക്കാരും അപകടത്തിൽപ്പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. ഡിവൈഡറിന്റെ മാത്രം പിൻബലത്തിൽ ചരിഞ്ഞ് നിന്ന ലോറിയിൽ അകപ്പെട്ട ആന ഓടാതിരിക്കാൻ പാപ്പാൻമാർ ഏറെ പരിശ്രമിച്ചു. വിവരമറിഞ്ഞ് വിഴിഞ്ഞം പോലീസും, ഫയർ ഫോഴ്സും സ്ഥലത്തെത്തി. വൻകുഴിയിലേക്ക് പതിക്കാൻ പാകത്തിൽ നിന്ന വാഹനത്തെ ഫയർഫോഴ്സ് അധികൃതർ ഏറെ സാഹസപ്പെട്ട് വടങ്ങൾ…
Read Moreഒരു ദിവസം നീണ്ടുനിന്ന തിരക്കഥയ്ക്ക് ആന്റിക്ലൈമാക്സൊരുക്കി സംവിധായകൻ രഞ്ജിത്ത്; ‘ക്ലൈമാക്സിൽ ട്വിസ്റ്റ്’ രഞ്ജിത്ത് പുറത്ത്!
ബൈജു ബാപ്പുട്ടി കോഴിക്കോട്: കോഴിക്കോട്ട് ഏകദേശം സീറ്റ് ഉറപ്പിച്ച സംവിധായകൻ രഞ്ജിത്തിനു കുരുക്കായത് രാഷ്ട്രീയ നീക്കങ്ങളിൽ വന്ന ട്വിസ്റ്റ്. ഏതാണ്ട് സിനിമാക്കഥ പോലെ തന്നെയായി കോഴിക്കോട് സീറ്റിനെക്കുറിച്ചുള്ള ചർച്ചകളും നീക്കങ്ങളും. “ഇന്ത്യൻ റുപ്പി’ എന്ന രഞ്ജിത്ത് സിനിമയിൽ കോഴിക്കോട് നഗരത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി ഒരു രാത്രികൊണ്ട് കോടീശ്വരനാകുന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നത്. പിന്നീട് കാര്യങ്ങൾ തകിടംമറിയുന്നതായിരുന്നു കഥാതന്തു. ഇതിനുസമാനമായിരുന്നു കഴിഞ്ഞ ദിവസം രഞ്ജിത്തിന്റെ ജീവിതത്തിലും അരങ്ങേറിയത്. ലൊക്കേഷനും കോഴിക്കോട് തന്നെ.കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് ഇടതുമുന്നണി സ്ഥാനാർഥിയാവകുമെന്ന വാർത്ത പുറത്തുവന്ന് ഒരു ദിവസത്തിനകം മത്സരിക്കാനില്ലെന്നറിയിച്ച് രഞ്ജിത്ത്. മത്സരിക്കുന്നോ എന്ന് പാർട്ടി അന്വേഷിച്ചതായും പാർട്ടി പിന്തുണയുണ്ടെങ്കിൽ മത്സരിക്കുമെന്നും അറിയിച്ച രഞ്ജിത്ത് ഇന്നലെ നിലപാട് മാറ്റുകയായിരുന്നു. ഇടതു മുന്നണിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് കോഴിക്കോട് നോർത്ത്. കഴിഞ്ഞ മൂന്നുതവണ ഇവിടെ വിജയിച്ചത് സിപിഎമ്മിലെ എ.…
Read Moreസിനിമാക്കഥയെ വെല്ലുന്ന കവർച്ചാരീതി! കണ്ടെയ്നർ ട്രക്കുമായി എത്തി കവർച്ച നടത്തി മടക്കം; ഉത്തരേന്ത്യൻ സംഘത്തെക്കുറിച്ച് പോലീസിന് ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…
കണ്ണൂർ: സിനിമാക്കഥയെ വെല്ലുന്ന കവർച്ചാരീതികളുള്ള ഉത്തരേന്ത്യൻ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. കണ്ണപുരത്ത് എടിഎം കവർച്ച നടത്തിയ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് അവിശ്വസനീയമായ പ്രഫഷണൽ കവർച്ചയുടെ ചുരുളഴിയുന്നത്. കല്യാശേരി, മാങ്ങാട്, ഇരിണാവ് എന്നിവിടങ്ങളിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് കവർച്ച നടത്തിയതിനുപിന്നിൽ ഒരേ സംഘമാണെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു. തുടർന്ന് സിസിടിവി കാമറകളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഉത്തരേന്ത്യയിലെ കുപ്രസിദ്ധ കവർച്ചക്കാരെ പോലീസ് പിടികൂടിയത്. ബൊലേറോ ജീപ്പും കണ്ടെയ്നർ ട്രക്കും കവർച്ചയ്ക്ക് ഉപയോഗിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാനായത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഭക്ഷ്യസാധനങ്ങളുമായി കണ്ടെയ്നർ ട്രക്കിൽ എത്തുന്ന സംഘം സാധനം എത്തിച്ചശേഷമാണ് ഓപ്പറേഷൻ ആരംഭിക്കുന്നത്. ഏഴുപേരാണ് കവർച്ചാസംഘത്തിലുള്ളത്. ട്രക്ക് ഡ്രൈവറായ നോമാൻ യാത്രയിൽത്തന്നെ കവർച്ച നടത്തേണ്ട എടിഎം മനസിലാക്കിവയ്ക്കും. ഒറ്റപ്പെട്ട സ്ഥലത്തുള്ളതും ആളുകളുടെ സാന്നിധ്യമില്ലാത്ത സ്ഥലങ്ങളിലെ…
Read Moreഒരു വീടെന്ന സ്വപ്നം നൽകി പറ്റിച്ചത് 12 കുടുംബങ്ങളെ; നിർമാണത്തിൽ അപാകതയിൽ പണി മുടങ്ങി ; അധികൃതരുടെ വാഗ്ദാന ലംഘനത്തിനെതിരെ കാവിൽക്കടവ് ലാൻഡിംഗ് പ്ലേസിലെ താമസക്കാരുടെ പ്രതിഷേധം
കൊടുങ്ങല്ലൂർ: നഗരസഭാ അധികൃതരുടെ വാഗ്ദാന ലംഘനത്തിനെതിരെ കാവിൽക്കടവ് ലാൻഡിംഗ് പ്ലേസിലെ താമസക്കാർ ഏകദിന ഉപവാസ സമരം നടത്തി. മായാ സജീവ് ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു. വി.എച്ച്. അൻസാരി, അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. കാവിൽക്കടവ് തോടിനു സമീപം ലാൻഡിംഗ് പ്ലേസിൽ താമസിച്ചിരുന്ന 12 കുടുംബങ്ങളാണു പുതിയ വീടു നിർമിച്ചു നൽകാമെന്ന വാഗ്ദാനം വിശ്വസിച്ച് 2013ൽ വീടൊഴിഞ്ഞു നൽകിയത്. കേന്ദ്രസർക്കാരിന്റെ ചേരി നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ കുടുംബങ്ങൾക്കായി ഫ്ലാറ്റ് നിർമാണം തുടങ്ങിയെങ്കിലും നിർമാണത്തിലെ അപാകതയെത്തുടർന്നു പദ്ധതി പാതിവഴിയിൽ മുടങ്ങി. സമയപരിധി കഴിഞ്ഞതിനെ തുടർന്നു കേന്ദ്ര ഫണ്ട് ലാപ്സായി. 2019 ൽ വി.ആർ. സുനിൽ കുമാർ എംഎൽഎയുടെ ഫണ്ടിൽ നിന്നും പുതിയ ഭവനസമുച്ചയം പണിയുന്നതിനായി 1.20 കോടി രൂപ അനുവദിച്ചിരുന്നു.മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു പൊതു പരിപാടിയും സംഘടിപ്പിച്ചിരുന്നു.നിർമാണച്ചുമതല ഏറ്റെടുത്ത കോസ്റ്റ്ഫോർഡ് തറ കെട്ടിയതൊഴിച്ചാൽ വീടുകളുടെ…
Read More