ന്യൂഡൽഹി: വാഹനാപകടത്തിൽ “മരിച്ച’ യുവാവ് പോസ്റ്റ്മോർട്ടം മേശയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി. കർണാടകയിലെ മഹാലിംഗപുരിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ 27 വയസുകാരനെയാണ് മരിച്ചതായി ആശുപത്രി അധികൃതർ വിധിയെഴുതി പോസ്റ്റ്മോർട്ടത്തിനായി അയച്ചത്. സ്വകാര്യ ആശുപത്രിയിലാണ് യുവാവിനെ ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതരപരിക്കേറ്റ യുവാവിന്റെ ജീവൻ വെന്റിലേറ്റർ സഹായത്തോടെയാണ് നിലനിർത്തിയത്. മസ്തിഷ്മരണം സ്ഥിരീകരിച്ചതോടെ ഡോക്ടർമാർ വെന്റിലേറ്ററിൽനിന്നും യുവാവിനെ മാറ്റി. മരിച്ചതായി ഡോക്ടർ റിപ്പോർട്ട് നൽകിയതോടെ പോസ്റ്റ്മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ പോസ്റ്റ്മോർട്ടത്തിനായി മേശപ്പുറത്ത് കിടത്തിയപ്പോഴാണ് ശരീരം ചലിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടനെ യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ബന്ധുക്കൾ പറയുന്നു.
Read MoreDay: March 4, 2021
ആറാം വട്ടവും ചുവപ്പു കൊടി പാറിക്കാൻ രാജു എബ്രഹാമിന് സിപിഎം സംസ്ഥാന നേതൃത്വം പച്ചക്കൊടി നൽകിയേക്കും
പത്തനംതിട്ട: റാന്നി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ആറാംതവണ മത്സരിക്കാന്‍ രാജു ഏബ്രഹാമിനു സിപിഎം സംസ്ഥാന നേതൃത്വം പച്ചക്കൊടി നല്‍കുമെന്ന് സൂചന. ജയസാധ്യത പരിഗണിച്ച് രാജുവിനെ മത്സരിപ്പിക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ ശിപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റും അംഗീകരിക്കാനാണ് സാധ്യത. ഇത്തരത്തില്‍ ഇളവു നല്‍കേണ്ടവരുടെ പട്ടിക സിപിഎം തയാറാക്കിയിട്ടുണ്ട്. ഇതിനിടെ റാന്നി മണ്ഡലം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം ജില്ലാ ഘടകം സമ്മര്‍ദം തുടരുകയാണ്. പാര്‍ട്ടിക്ക് ജില്ലയില്‍ ഒരു മണ്ഡലം അവകാശപ്പെട്ടതാണെന്നും അവഗണനയുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ജില്ലാ പ്രസിഡന്റ് എന്‍.എം. രാജു പറഞ്ഞു. കേരള കോണ്‍ഗ്രസ് -എമ്മുമായുള്ള അന്തിമഘട്ട ചര്‍ച്ചകള്‍ നടന്നിട്ടില്ല. സിപിഎം റാന്നിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനമെടുക്കാത്തതും കേരള കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്നുണ്ട്. ചിറ്റയത്തിന്റെ സീറ്റ്:ജില്ലാ ഘടകം തീരുമാനംനിര്ണായകംപത്തനംതിട്ട: സിപിഐ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സംസ്ഥാന സമിതി യോഗം ചേര്‍ന്നെങ്കിലും ജില്ലാ ഘടകങ്ങളുടെ തീരുമാനങ്ങള്‍കൂടി ചര്‍ച്ച ചെയ്യാന്‍ തീരുമാനം. ജില്ലാ…
Read Moreഭർത്താവും ഇര! ഭർത്താവിന്റെ മരണത്തോടെ രണ്ടു പോളിസികളിൽനിന്നു അന്നു 5,000 ഡോളർ ഗണ്ണസിനു ലഭിച്ചു; ആർക്കും ഒരു സംശയവും തോന്നിയില്ല; പക്ഷേ…
ബെല്ലി ഗണ്ണസ് 1884ൽ മാഡ്സ് സോറൻസൺ എന്നയാളെ വിവാഹം കഴിച്ചിരുന്നു. സോറൻസണും ഗണ്ണസും ഒരു മിഠായി കട നടത്തുകയായിരുന്നു. ഒരു ദിവസം ഇവരുടെ വീടും കടയും കത്തി നശിച്ചു. വീടിനും കടയ്ക്കും ഇൻഷ്വറൻസ് ഉണ്ടായിരുന്നു. ഇവർ ഇൻഷുറൻസ് തുകയ്ക്കായി അപേക്ഷ നൽകുകയും തുക ഇവർക്കു ലഭിക്കുകയും ചെയ്തു. ഇതോടെ ഇൻഷ്വറൻസ് വലിയൊരു തട്ടിപ്പുമേഖലയാക്കി മാറ്റാനാവുമെന്ന ചിന്ത ഗണ്ണസിലുണ്ടായി. അങ്ങനെയിരിക്കെ ഗണ്ണസ് കൂടി മുൻകൈയെടുത്തു സോറൻസണിനെക്കൊണ്ട് രണ്ട് ലൈഫ് ഇൻഷ്വറൻസ് പോളിസികൾ വാങ്ങിപ്പിച്ചു. ഇതിനു ശേഷമാണ് സെറിബ്രൽ രക്തസ്രാവം മൂലം സോറൻസൺ മരിക്കുന്നത്. ചികിത്സ നൽകിയില്ല തലവേദനയുമായി വീട്ടിലെത്തിയതായി സോറൻസൺ. പക്ഷേ, ഗണ്ണസ് ഭർത്താവിന്റെ ചികിത്സയ്ക്കു മുൻകൈ എടുത്തില്ല. അല്ലറ ചില്ലറ പൊടിക്കൈ ചികിത്സകൾ മാത്രം ഗണ്ണസ് ഭർത്താവിനു നൽകി. അവൾക്കു വേണ്ടത് അയാളുടെ മരണമായിരുന്നു. അങ്ങനെയൊരു നാൾ സോറൻസൺ മരിച്ചു. സോറൺസിന്റെ മരണത്തോടെ രണ്ടു പോളിസികളിൽനിന്നായി അന്നത്തെ…
Read Moreപെരുനാട്ടിലെ ഓഫീസും പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നോ…? കക്കാട് ബ്രാഞ്ച് കമ്മറ്റിയിൽ സംഭവിച്ചതിനെക്കുറിച്ച് സിപിഎം വിശദീകരണം ഇങ്ങനെ…
പത്തനംതിട്ട: പെരുനാട്ടിലെ ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉടമയുടെ ആവശ്യപ്രകാരം ഒഴിഞ്ഞുകൊടുത്തതെന്ന് സിപിഎം, ആരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും വിശദീകരണം. കെട്ടിടം ഉള്‍പ്പെടെ സിപിഎമ്മുകാര്‍ ബിജെപിയിലേക്കെന്ന് സമൂഹമാധ്യമ പ്രചാരണത്തിനെതിരെയാണ് സിപിഎം നേതാക്കള്‍ വിശദീകരണം നല്‍കിയത്. സിപിഎം ഒഴിഞ്ഞ ഓഫീസ് ഏറ്റെടുത്ത് ബിജെപി ബോര്‍ഡ് സ്ഥാപിച്ചാണ് പ്രചാരണം നടത്തിയതെന്ന് പറയുന്നു.റാന്നി പെരുനാട്ടിലെ കക്കാട് സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലാണ് സംഭവം.ബിജെപിയുടെ ഗ്രാമപഞ്ചായത്തംഗത്തെ സിപിഎമ്മുകാര്‍ മര്‍ദിച്ച സംഭവത്തോടെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. മര്‍ദനത്തില്‍ പ്രതിഷേധിച്ച് തന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് മര്‍ദനമേറ്റയാളുടെ ബന്ധു ഒഴിപ്പിച്ചു. സിപിഎമ്മുകാര്‍ സാധനസാമഗ്രികള്‍ മാറ്റുന്നതിനു മുമ്പുതന്നെ ബിജെപിക്കാന് അവ എടുത്തു പുറത്തുകളഞ്ഞ് ബിജെപി ഓഫീസിന്റെ ബോര്‍ഡ് സ്ഥാപിച്ചു. പിന്നാലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് സഹിതം സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പ്രചാരണവുമുണ്ടായി.ശബരിമല ഉള്‍പ്പെടുന്ന പഞ്ചായത്തിലാണ് സംഭവമെന്നതിനാല്‍ വന്‍തോതില്‍ പ്രചാരണവും ഇതിനുണ്ടായി.ബിജെപി പഞ്ചായത്തംഗം അരുണ്‍ അനിരുദ്ധനാണ് മര്‍ദനമേറ്റത്. അരുണിന്റെ ബന്ധു…
Read Moreധന്യ-രമ്യ തിയറ്റർ ഇനി ഓർമകളിൽ; എന്റെ ആദ്യചിത്രം റിലീസ് ചെയ്ത തിയറ്റർ ഇനി ഇല്ല; തിയേറ്ററുമായുള്ള ബന്ധവും അനുഭവവും രാഷ്ട്രദീപികയുമായി പങ്കുവച്ച് ജഗദീഷ്
എം.സുരേഷ്ബാബു തിരുവനന്തപുരം: അനന്തപുരിയുടെ സിനിമാ സ്വപ്നങ്ങളെ താലോലിച്ച ധന്യ-രമ്യ തീയേറ്റർ ഇനി ഓർമ്മകളിൽ. തീയേറ്റർ പൊളിച്ച് നീക്കുന്നു. ലോക്ക് ഡൗണിന് മുൻപ് വരെ സിനിമാ പ്രദർശനം തീയേറ്ററിൽ നടന്നിരുന്നു. നാല് പതിറ്റാണ്ട് കാലം സിനിമാ പ്രേമികളുടെ ആസ്ഥാനമായിരുന്ന ധന്യ രമ്യ തീയേറ്ററിൽ മലയാളത്തിലെ പല പ്രമുഖ നടൻമാരും സിനിമ കാണാൻ എത്തിയിരുന്നു. ധന്യ- രമ്യ തീയേറ്ററുമായി തനിക്കുള്ള സിനിമാ ബന്ധവും അനുഭവവും രാഷ്ട്രദീപികയുമായി പങ്ക് വയ്ക്കുകയാണ് സിനിമാ നടൻ ജഗദീഷ്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച തീയേറ്ററാണ് ധന്യ -രമ്യ. തന്റെ ആദ്യ സിനിമ റിലീസ് ചെയ്തത് ധന്യ- രമ്യ തീയേറ്ററിലായിരുന്നു. മൈഡിയർ കുട്ടിച്ചാത്തൻ എന്ന ത്രീഡി സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്ന വന്ന നാൾ മുതൽ ലോക്ക് ഡൗണിന് മുൻപ് വരെ ഈ തീയേറ്ററുമായും മാനേജ്മേന്റുമായി തനിക്ക് നല്ല ബന്ധമായിരുന്നുവെന്ന് ജഗദീഷ് രാഷ്ട്രദീപികയോട് വ്യക്തമാക്കി. ശ്രീകാന്ത്…
Read Moreഈ നാട്ടിൽ ഇങ്ങനെയും നടക്കുന്നുണ്ട്..! വിവാഹ അഭ്യർഥന നിഷേധിച്ചു; കാമുകന്റെ വീട്ടിലെത്തി 28കാരിയായ കാമുകി ചെയ്തത്…
ഗാന്ധിനഗർ: വിവാഹ അഭ്യർഥന നിഷേധിച്ചതിനെ തുടർന്ന് കാമുകന്റെ വീട്ടിലെത്തി കൈ ഞരന്പു മുറിച്ചു കാമുകിയുടെ ആത്മഹത്യാശ്രമം. ഗുരുതരാവസ്ഥയിലായ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്പാവൂർ കുറുപ്പംപടി പോലീസ് സ്റ്റേഷൻ തിർത്തിയിൽപ്പെട്ട 28കാരിയാണ് കൈ ഞരന്പ് മുറിച്ചത്. യുവതിയുടെ ബന്ധുക്കൾ എത്താത്തതിൽ ആകെ വലഞ്ഞ് കാമുകൻ. രണ്ടു വർഷം മുന്‍പാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെരുന്പാവൂർ തടിയിട്ട പറന്പ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട യുവാവുമായി യുവതി അടുപ്പത്തിലായത്. യുവതി ബ്യൂട്ടീഷൻ ജീവനക്കാരിയും യുവാവ് വർക്ക്ഷോപ്പ് ജീവനക്കാരനുമാണ്. ചാറ്റിംഗിൽ ആരംഭിച്ച ബന്ധം പിന്നീട് തീവ്രമായി മാറുകയായിരുന്നു. ഇതിനിടയിൽ യുവതി വിവാഹ അഭ്യർഥന നടത്തിയെങ്കിലും യുവാവ് അംഗീകരിച്ചില്ല. തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 14ന് വാലന്റൻസ് ഡേയിൽ യുവാവിന്റെ പെരുന്പാവൂരിലെ വീട്ടിലേക്ക് കാമുകിയെത്തി. യുവതി പട്ടികജാതി വിഭാഗത്തിൽപ്പെട്ടതിനാൽ വിവാഹം കഴിക്കുവാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നു യുവാവ് കാമുകിയെ അറിയിച്ചു. രാത്രിയായിട്ടും യുവതി തിരികെ പോകാതിരുന്നതിനെ…
Read Moreകർണാടക മന്ത്രിയുടെ അശ്ലീല വീഡിയോ! കർണാടകയിൽ ബിജെപി വെട്ടിലായി; പ്രതിപക്ഷത്തിനു വടി; ബെളഗാവിയിൽ ജാർക്കിഹോളി അനുയായികളുടെ അക്രമം
ബംഗളുരൂ: അശ്ലീല വീഡിയോ വിവാദത്തിൽപ്പെട്ട മന്ത്രി രമേഷ് ജാർക്കിഹോളിയുടെ രാജി കർണാടകയിൽ പ്രതിപക്ഷത്തിന് ശക്തമായ ആയുധമായി. ഇന്ന് ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ജലവിഭവ മന്ത്രി ജാർക്കിഹോളി ലൈംഗിക പീഡന ആരോപണത്തിൽ കുടുങ്ങിയത്. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് പരാമർശിക്കുന്ന സംഭാഷണവും ഇദ്ദേഹത്തിന്റേതായി പുറത്തുവന്നതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. രമേഷ് നിരപരാധിയാണെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് സഹോദരനും ബിജെപി എംഎൽഎയുമായ ബാലചന്ദ്ര ജാർക്കിഹോളി മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ജാർക്കിഹോളിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് അനുയായികൾ പലയിടങ്ങളിലും അക്രമം അഴിച്ചുവിട്ടു. അദ്ദേഹത്തിന്റെ മണ്ഡലമായ ബെളഗാവിയിലെ ഗോഖകിൽ ബസുകൾക്കു കല്ലെറിയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. റോഡിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ച് ഗതാഗതവും തടസപ്പെടുത്തി. പത്തിലേറെ ബസുകളാണ് അതിക്രമത്തിൽ തകർന്നത്. അനുയായികളിൽ ഒരാൾ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാനും ശ്രമിച്ചു. പോലീസ് ഇടപെട്ട് ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു. ഒരു യുവതിയോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോണ്‍ഗ്രസ് നിയമസഭാകക്ഷി…
Read Moreകുഞ്ഞ് ആ മുറിയിലിരുന്ന് കളിച്ചിരുന്നെങ്കില്‍..! ഷൂ ലെയ്സ് എന്നു കരുതി എടുക്കാൻ ചെന്നപ്പോൾ അനക്കം; നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങൾ എത്ര അടുക്കിവെച്ചാലും കുറച്ചു കഴിയുന്പോൾ പഴയതുപോലെ അവിടെയുമിവിടെയുമൊക്കെ കിടക്കും. ഓസ്ട്രേലിയിലെ സിഡ്നിയിലുള്ള ആറു വയസുകാരി പോപ്പിയും ഇങ്ങനെയാണ്. പോപ്പിയുടെ അമ്മ മെഗ് നിരന്നു കിടക്കുന്ന കളിപ്പാട്ടങ്ങൾ അടുക്കി വെയ്ക്കാനായി മകളുടെ മുറിയിലെത്തിയതായിരുന്നു. ലൈറ്റ് ഇടാതെ മുറിക്കകത്ത് കയറിയ അമ്മ കളിപ്പാട്ടങ്ങൾക്കിടയിൽ ഒരു ഷൂ ലെയ്സ് കിടക്കുന്നതു കണ്ടു. ലൈറ്റിട്ടതിനുശേഷം ലെയ്സ് എടുക്കാൻ തുടങ്ങിയപ്പോൾ, ലെയ്സിന് ഒരു അനക്കം. തല ഉയർത്തി കടിക്കാനൊരുങ്ങുന്ന പാന്പിനെയാണ് താൻ എടുക്കാൻ തുടങ്ങിയതെന്ന് മെഗ് അറിയുന്നത് അപ്പോഴാണ്. പേടിച്ച് കൈ വലിച്ച മെഗിനെ ഭയപ്പെടുത്തിയ കാര്യം ആ ദിവസവും പോപ്പി ആ മുറിയിലിരുന്ന് കളിച്ചിരുന്നല്ലോ എന്നതാണ്. എന്തായാലും ഗോൾഡണ്‍ ക്രൗണ്‍ഡ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാന്പിനെ അമ്മ കണ്ടതുകൊണ്ട് വലിയ അപകടമൊന്നും പറ്റിയില്ല.
Read Moreകരഞ്ഞിരിക്കാന്‍ എന്നെക്കിട്ടില്ല..! വിവാഹം ഉറപ്പിച്ചതിനുശേഷം കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറി; ഒരുലക്ഷം രൂപ മുടക്കി വധു ചെയ്തത് ഇങ്ങനെ…
വിവാഹം ഉറപ്പിച്ചതിനുശേഷം വരൻ വിവാഹത്തിൽ നിന്നും പിന്മാറിയാൽ തകർന്നു പോകുന്നവരാണ് പലരും. എന്നാൽ അങ്ങനെ തളരേണ്ടെന്ന് പറയുകയാണ് അമേരിക്കൻ സ്വദേശിനിയായ മെഗ് ടൈലർ. കഴിഞ്ഞ ജൂണിൽ മെഗിനെ കാമുകൻ ഉപേക്ഷിച്ചു. കാമുകനുപേക്ഷിച്ചു എന്ന കാരണത്താൽ ഇനി ഒരു വിവാഹം വേണ്ടെന്നു വയ്ക്കാനോ ജീവിതം അവസാനിപ്പിക്കാനോ അവൾ തയ്യാറായില്ല. പകരം സ്വന്തമായി വിവാഹം നടത്താൻ തീരുമാനിച്ചു. വരനില്ലാതെ അവൾ വധുവായി ഒരുങ്ങി. സ്വയം എഴുതി തയ്യാറാക്കിയ വിവാഹ ഉടന്പടി വായിച്ചു. വിവാഹ മോതിരം സ്വയം കയ്യിൽ ധരിച്ചു. കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെ ചുംബിച്ചു. ഇതോടെ താൻ വിവാഹിതയായെന്ന് മെഗ് പ്രഖ്യാപിച്ചു. ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് മെഗ് തന്റെ വിവാഹം നടത്തിയത്. മറ്റുള്ളവർ എന്തു പറയും എന്ന ആശങ്കയൊക്കെ ഉണ്ടായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ മെഗിന്റെ തീരുമാനം ഉറച്ചതായിരുന്നു. സ്വന്തം സന്തോഷങ്ങളോട് നോ പറയേണ്ട ആവശ്യമില്ലെന്നാണ്…
Read Moreപാലാരിവട്ടം പാലം റെഡി; ചോദിച്ചത് 9 മാസം; 5 മാസം കൊണ്ട് പണി പൂർത്തിയാക്കി! നാളെ ആര്‍ബിഡിസികെയ്ക്ക് പാലം കൈമാറും; ഇതു സന്തോഷമുഹൂര്ത്തമെന്ന് ഇ ശ്രീധരൻ
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നാളെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് (ആര്‍ബിഡിസികെ) കൈമാറുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്. ഇന്നു രാവിലെ പാലാരിവട്ടം പാലത്തില്‍ അവസാനവട്ട പരിശോധനയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം. പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇതു സന്തോഷമുഹൂര്ത്തമാണെന്നും അദേഹം പറഞ്ഞു.അഞ്ചുമാസം കൊണ്ടാണു പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒമ്പതു മാസം കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് ഉറപ്പു നല്‍കിയാണ് സര്‍ക്കാരില്‍നിന്നും ഡിഎംആര്‍സി പാലം നിര്‍മാണം ഏറ്റെടുത്തത്. നിര്‍മാണ കരാര്‍ കൊടുത്ത ഊരാളുങ്കല്‍ സൊസൈറ്റിക്ക് എട്ടു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഡിഎംആര്‍സി കരാര്‍ നല്‍കിയത്. എന്നാല്‍ അവര്‍ അഞ്ചുമാസവും 10 ദിവസവും കൊണ്ട് പണി പൂര്‍ത്തിയാക്കി. ഇക്കാര്യത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയോട് പ്രത്യേക നന്ദിയുണ്ടെന്നും ഇ. ശ്രീധരന് പറഞ്ഞു. വളരെ വേഗത്തിലും ഗുണനിലവാരത്തിലുമുള്ള നിര്‍മാണമാണ് പാലത്തില്‍ നടത്തിയിരിക്കുന്നത്. നാളെ പാലം ആര്‍ബിഡിസിക്ക് കൈമാറാനാണു…
Read More