ആലക്കോട്(കണ്ണൂർ): സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കാൻ ശ്രമിച്ച സംഭവത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ മൊഴി ഇന്ന് ആലക്കോട് പോലീസ് രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തിൽ യുഡിഎഫ് നേതാവിനെതിരേ കേസെടുത്തേക്കും. നിലവിൽ പ്രതിസ്ഥാനത്ത് എ ഗ്രൂപ്പിലെ നേതാവാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യന്റെ പേരും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടുപിടിച്ച് നടന്നു കൊണ്ടിരിക്കുന്പോഴാണ് ഫേസ്ബുക്ക് ഐഡിജോണ് ജോസഫ് എന്ന ഫേസ്ബുക്ക് ഐഡിയിൽനിന്നു സോണി സെബാസ്റ്റ്യനെതിരേ വ്യാജ പ്രചാരണവും ആക്ഷേപ പോസ്റ്റുകളും വന്നുകൊണ്ടിരുന്നു.”അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർഥി ആയി വരണോ? ഏപ്രിൽ 28നു തലശേരി വിജിലൻസ് കോടതിയിൽ സോണി സെബാസ്റ്റ്യൻ മുഖ്യപ്രതിയായ കൊപ്ര സംവരണ അഴിമതിയിൽ നടപടികൾ തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർഥി ആയി വരുന്നത് വളരെ…
Read MoreDay: April 22, 2021
ഇനി കോവിഡ് പരിശോധനാ ഫലം വെറും 45 മിനിറ്റിനുള്ളില്‍ ! ഐഐടി വികസിപ്പിച്ച ‘കൊവിറാപ്’ സാങ്കേതിക വിദ്യയെക്കുറിച്ചറിയാം…
ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളാണ് കോവിഡ് ടെസ്റ്റിംഗിനായി നിലവില്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും കൃത്യമായ വിവരം നല്‍കുന്നത് ആര്.ടി.പി.സി.ആര് പരിശോധനയാണ്. എന്നാല്‍ നിലവില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആര്.ടി.പി.സി.ആര് ഫലം ലഭിക്കാന്‍ വന്‍ നഗരങ്ങളില്‍ രണ്ട് മുതല്‍ അഞ്ച് ദിവസം വരെയെടുക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഈ അവസ്ഥ ഒഴിവാക്കി ഉടന്‍ തന്നെ സാമ്പിള്‍ ഫലം ലഭിക്കാനുളള ഒരു ഉപകരണം തയ്യാറാക്കിയിരിക്കുകയാണ് ഐ.ഐ.ടി ഖരക്പൂര്‍. ‘കൊവിറാപ്’ എന്നാണ് ഇതിന്റെ പേര്. ഐ.ഐ.ടിയിലെ ഗവേഷകരായ പ്രൊഫസര്‍ സുമന് ചക്രബര്‍ത്തി, ഡോക്ടര്‍ ആരിന്ധം മൊണ്ടാള്‍ എന്നിവര്‍ നേതൃത്വം നല്കുന്ന ഗവേഷണ വിഭാഗമാണ് ഈ വിദ്യ കണ്ടെത്തിയത്. ഇന്ത്യയിലെ റാപ്പിഡ് ഡയഗനോസ്റ്റിക് ഗ്രൂപ്പ്, അമേരിക്കയിലെ ബ്രമേര്‍ട്ടണ്‍ ഹോള്‍ഡിംഗ്സ് എന്നിവര്‍ക്ക് ഇത് വിപണിയിലെത്തിക്കുന്നതിന് അനുമതി ലഭിച്ചുകഴിഞ്ഞു. അതിവേഗം രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ഈ ഉപകരണം ആവശ്യം വരുമെന്നാണ് ഐ.ഐ.ടി ഡയറക്ടര്‍ പ്രൊഫ. വി.കെ തിവാരി പറയുന്നത്.…
Read Moreവേനലിലെ ശുദ്ധജല ദൗര്‍ലഭ്യം; വെള്ളവും ഐസും ശുദ്ധമാണോ?
വേനല്‍ കടുത്തതോടെ പലഭാഗങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്തും തുടര്‍ന്നു വരുന്ന മഴക്കാലത്തുമാണ് വയറിളക്കരോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്കരോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. തിളപ്പിച്ചാറിയ വെള്ളം കരുതാംകടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും സൂര്യപ്രകാശം നേരിട്ട് ഏല്ക്കുന്ന വിധത്തില്‍ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കൈയ്യില്‍ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതുന്നതായിരിക്കും ഏറ്റവും നല്ലത്. പുറത്ത് കടകളില്‍ നിന്നും പാനീയങ്ങള്‍, പഴച്ചാറുകള്‍, സിപ് അപ് എന്നിവ വാങ്ങി കുടിക്കുന്നവര്‍ അതുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല തണുപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ തയാറാക്കിയതാണെന്നും ഉറപ്പാക്കണം. തുറന്നുവച്ചിരിക്കുന്ന ഭക്ഷണം…വഴിയോരങ്ങളിലും കടകളിലും തുറന്നുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്. പഴവര്‍ഗങ്ങളും പച്ചക്കറികളും…
Read Moreഅധ്യാപക ഒഴിവുകൾ നികത്തിയില്ല; സ്കൂളുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
മുക്കം: കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിരമിച്ച അധ്യാപകരുടെ ഒഴിവുകൾ നികത്താത്തത് മൂലം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. കഴിഞ്ഞ മാർച്ച് 31ന് നിലവിലെ അധ്യയന വർഷത്തെ വിരമിക്കൽ കൂടി കഴിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. 2020ൽ വിരമിച്ച അധ്യാപകരുടെ ഒഴിവുകളും ഇതുവരെ നിർത്തിയിട്ടില്ല. മിക്ക ജില്ലകളിലേയും സർക്കാർ പ്രൈമറി സ്കൂളുകളിലെയും പ്രധാനാധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ബാക്കിയുള്ള കാര്യങ്ങൾ നോക്കേണ്ടത് അധ്യാപകരാണ്. എന്നാൽ സംസ്ഥാനത്തെ പല സ്കൂളുകളിലും ആവശ്യത്തിന് അധ്യാപകരില്ലാത്തത് മൂലം തുടർപ്രവർത്തനങ്ങൾ അവതാളത്തിലായ നിലയിലാണ്. ഇതുമൂലം പല അധ്യാപകർക്കും ഇരട്ടിഭാരവും ചുമലിലേറ്റേണ്ട അവസ്ഥയാണ്.കോവിഡ് മൂലം സ്കൂളുകൾ അവധിയാണെങ്കിലും അധ്യാപകർക്ക് സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ നോക്കേണ്ട ചുമതലയുണ്ട്. ഇത്തവണത്തെ വെക്കേഷൻ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. നിയമപരമായി ജനുവരി മുതൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് നൽകുന്ന ഓൺലൈൻ ക്ലാസുകളുടെ…
Read Moreഭീഷണി! ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ; ഇനി കൂടുതൽ പോലീസിന്റെ സാന്നിധ്യവും ജാഗ്രതയും
കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകും. ഇന്റലിജൻസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്. ജയരാജൻ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പോലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും. വീട്ടിൽ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാനും ഐജിയുടെ നിർദേശമുണ്ടായിരുന്നുവെങ്കിലും അതു വേണ്ടെന്ന് ജയരാജൻ അറിയിച്ചതായാണു വിവരം. പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനുശേഷം ജയരാജനെതിരേ ഭീഷണിയുണ്ടായ പശ്ചാത്തലത്തിലാണ് അധിക സുരക്ഷ ഏർപ്പെടുത്തിയത്. ജയരാജന്റെ പേരെടുത്തു പറഞ്ഞ് ലീഗ് പ്രവർത്തകർ മലബാറിലെ പല ജില്ലകളിലും പ്രകടനം നടത്തിയിരുന്നു.
Read Moreശരിക്കും ഞെട്ടിച്ചു ! കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം നടത്തിയത് ജയിലിന്റെ പുറത്തുള്ളവർ; പോലീസിന്റെ അനുമാനം ഇങ്ങനെ…
കണ്ണൂർ: മോഷ്ടാക്കളെയും കവർച്ചക്കാരെയും കുറ്റവാളികളെയും പാർപ്പിക്കുന്ന സെൻട്രൽ ജയിലിലെ ഓഫീസിൽ നിന്നും രണ്ടുലക്ഷം രൂപ കവർച്ച ചെയ്തു. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച പണമാണ് കവർച്ച ചെയ്തത്. ഇത്രയും സുരക്ഷയുള്ള ജയിനുള്ളിൽ കവർച്ച നടന്നത് പോലീസിനെയും ജയിൽ അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. മോഷണത്തിൽ വളരെ വൈദഗ്ധ്യം നേടിയയാൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണു പോലീസ്. ജയിൽ വളപ്പിലെ ചപ്പാത്തി കൗണ്ടറിൽ നിന്നും വില്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കൻ കബാവ്, ചിക്കൻ കറി, ചിപ്സ് എന്നിവയുടെ ഒരുദിവസത്തെ കളക്ഷനായ 1,95,600 രൂപയാണു മോഷണം പോയത്. ജയിൽ ഭക്ഷണം വിറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളിൽ ജയിലിലെ ഓഫീസിൽ അടയ്ക്കുകയാണു പതിവ്. ഇന്നലത്തെ വിറ്റുവരവാണ്…
Read Moreനൂറുകോടി 30 ലക്ഷം രൂപയുടെ കഞ്ചാവുമായി പാലക്കാട് പിടിയിലായത് ഏഴ് പേർ; സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്റെ ഏറ്റവും വലിയ കഞ്ചാവു വേട്ട
പാലക്കാട്: ജില്ലയിൽ ഇന്നലെ മാത്രം പിടികൂടിയത് 1029 കിലോ കഞ്ചാവ്. ഇവയുടെ ആകെ മൂല്യം നൂറുകോടി 30 ലക്ഷം രൂപ. മൂന്നിടങ്ങളിലായാണ് ഇത്ര യും കഞ്ചാവ് പിടികൂടി യത്. ആകെ ഏഴു പേർ അറസ്റ്റിലായി. സംസ്ഥാനത്തെ തന്നെ എക്സൈസ് വകുപ്പിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇന്നലെ വാളയാറിൽ നടന്നത്. ഇവിടെ ചരക്കുലോറിയിൽ കടത്തിയ ആയിരം കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ചരക്കുലോറിയുടെ രഹസ്യ അറയിൽ കടത്തിയ കഞ്ചാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്.ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. വാഹനം കാലിയായിരുന്നു എന്നും രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്നും എക്സൈസ് അറിയിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു.പെരിന്തൽമണ്ണ മേലാറ്റൂർ എപ്പിക്കാട് സ്വദേശികളായ ബാദുഷ (26), ഫായിസ് (21) ഇടുക്കി ഉടുന്പൻചോല കട്ടപ്പന ജിഷ്ണു എന്ന ബിജു(24) എന്നിവരാണ് പിടിയിലായത്. 23 കിലോ കഞ്ചാവുമായി മൂന്ന് മലപ്പുറം…
Read Moreചുമ്മാ കറങ്ങിയാൽ പിടിവീഴും ! കണ്ണൂരിൽ വാഹന പരിശോധന തുടരുന്നു; 360 കേസുകൾ രജിസ്റ്റർ ചെയ്തു
കണ്ണൂർ: കോവിഡിന്റെ അതിവ്യാപനത്തോടെ ജില്ലയിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്. അനാവശ്യകാര്യങ്ങൾക്കായി ജില്ലയിലേക്ക് കടക്കുന്നവരെ പിടികൂടാനാണ് കർശന പരിശോധനയുമായി പോലീസ് രംഗത്തെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് പോലീസ് പരിശോധന. ഹൈവേകൾ കേന്ദ്രീകരിച്ച് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. ബസുകളടക്കം മറ്റ് ചെറുകിട വാഹങ്ങളും പരിശോധിക്കുന്നുണ്ട്. ബസുകളിൽ ആളുകൾ മാസ്ക് ധരിച്ചാണോ യാത്രചെയ്യുന്നത്, നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകളെ ബസിൽ കയറ്റുന്നുണ്ടോ എന്നൊക്കെ കൃത്യമായി പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലേയും മുച്ചക്രവാഹനങ്ങളിലോയും മറ്റും യാത്രക്കാർ പോകേണ്ട സ്ഥലവും പേരും ഫോൺ നന്പറും വാഹന നന്പറും പോലീസ് കുറിച്ചെടുക്കുന്നുണ്ട്. നിയം ലംഘിച്ചവർക്കെതിരെ കർശനനടപടിയും എടുക്കുന്നുണ്ട് പോലീസ്. ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ മാസ്ക് ധരിക്കാത്തതിനും മാറ്റുമായി 360 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആയിരത്തോളം പേരെ താക്കീത് നൽകി വിടുകയും ചെയ്തു. അതേസമയം നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പകൽ നേരങ്ങളിൽ തടഞ്ഞ് നിർത്തി പോലീസ്…
Read Moreറെയ്സ പറയുന്നത് പച്ചക്കള്ളമെന്ന് ഡോക്ടര്‍ ! നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി;നടി വെട്ടിലായോ ?
തന്നെ അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്ന നടി റെയ്സ വില്‍സണിന്റെ ആരോപണത്തിനെതിരേ ക്ലിനിക് ഉടമ ഡോക്ടര്‍ ഭൈരവി സെന്തില്‍ രംഗത്ത്. റൈസ ഈ ചികിത്സയ്ക്ക് വിധേയയാവുന്നത് ഇതാദ്യമായല്ലെന്നും ഒരാളുടെ സമ്മതം കൂടാതെ യാതൊരു ചികിത്സയ്ക്കും വിധേയയാക്കാന്‍ പറ്റില്ലെന്നും ഡോക്ടര്‍ പറയുന്നു. ക്ലിനികിന്റെ ഔദ്യോഗിക പേജിലൂടെയാണ് വിവാദത്തോട് പ്രതികരിച്ചത്. തന്റെ സമ്മതപ്രകാരമല്ലാതെ നടത്തിയ ചികിത്സ പിഴച്ചുവെന്നും ഡോക്ടറെ വിളിച്ചപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞ്് റെയ്സ വില്‍സണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു. സംഭവത്തെക്കുറിച്ച് ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ…മുഖത്ത് കാണുന്ന ആ പാടുകളും തടിപ്പും ഗൗരവകരമല്ല. മുഖത്ത് യാതൊരു പ്രശ്നവും സംഭവിക്കാതെ അത് ഉടന്‍ തന്നെ മാറും. എന്നെയും എന്റെ ക്ലിനിക്കിനെയും വിവാദത്തില്‍ വലിച്ചിഴച്ച് എനിക്ക് മാനനഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്. മാനസികമായും എനിക്ക് ഇതെ തുടര്‍ന്ന് പ്രശ്നങ്ങളുണ്ടായി. അതുകൊണ്ടു തന്നെ നടിക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ്. നടിയുടെ ഭാഗത്ത് നിന്ന് മാപ്പും…
Read Moreനാളെ തൃശൂർ പൂരം; കാണാൻ പോകുന്നത് കാണാത്ത പൂരം; ടിവിക്ക് മുന്നിലിരുന്ന് സാക്ഷിയാകേണ്ടത് ചരിത്രമാകുന്ന പൂരങ്ങളുടെ പൂരത്തിനെ….
സ്വന്തം ലേഖകൻതൃശൂർ: പെയ്തിറങ്ങുന്ന പൂരത്തിന് പകരം ചാറ്റൽമഴ പോലുള്ള തൃശൂർ പൂരം നാളെ. കോവിഡ് കവർന്നെടുത്ത കഴിഞ്ഞ പൂരത്തിൽ നിന്ന് കുറച്ചൊക്കെ പൊട്ടുംപൊടിയുമായി തിരിച്ചുകിട്ടിയപ്പോൾ അതുവെച്ച് നടത്തുന്ന പൂരമാണ് നാളത്തേത്. പൂരനഗരിയും പൂരക്കന്പക്കാരും ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനാണ് നാളെ ഏവരും വീടുകളിലിരുന്ന് സാക്ഷിയാവുക.കോവിഡ് വ്യാപനത്തിന്റെ ഭീതിയിൽ ചടങ്ങ് മാത്രമായി വെട്ടിച്ചുരുക്കി, ആൾക്കൂട്ടത്തോട് കടക്കൂപുറത്ത് എന്ന് നിർദ്ദേശിച്ച് നടത്തുന്ന തൃശൂർ പൂരത്തിലേക്കാണ് ഇന്ന് ഇരുട്ടി വെളുത്താൽ തൃശൂർ കണ്‍തുറക്കുക. അതുകൊണ്ടുതന്നെ ഇത്തവണത്തെ തൃശൂർ പൂരം അക്ഷരാർത്ഥത്തിൽ ചരിത്രത്തിലേക്കാണ് തിടന്പേറ്റി നടന്നുകയറുന്നത്.നാളെ പതിവുപോലെയുള്ള എല്ലാ ചടങ്ങുകളും ആൾക്കൂട്ടത്തെ ഒഴിവാക്കി പേരിനു മാത്രമായി നടത്താനാണ് തിരുവന്പാടിപാറമേക്കാവ് ദേവസ്വങ്ങളും പൂരത്തിനെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളും നിശ്ചയിച്ചിരിക്കുന്നത്. പാറമേക്കാവ് ഒഴികെ ബാക്കിയുള്ളവരെല്ലാം അവരുടെ എഴുന്നള്ളിപ്പുകൾ ഒരാനപ്പുറത്താക്കി ചുരുക്കിയിട്ടുണ്ട്. പാറമേക്കാവ് പതിനഞ്ചാനകളെ പതിവുപോലെ എഴുന്നള്ളിച്ച് പൂരം നടത്തുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.പാറമേക്കാവ് വിഭാഗത്തന്റെ ഉച്ചയ്ക്കുള്ള…
Read More