കോവിഡിന്‍റെ രണ്ടാം വരവ്! നഷ്ട യാത്രയിൽ സ്വകാര്യ ബസുകൾ; ബസുകള്‍ പലതും ഓട്ടം നിര്‍ത്തി

വൈപ്പിന്‍: കോവിഡിന്‍റെ രണ്ടാംഘട്ട വരവും സ്വകാര്യബസ് വ്യവസായത്തെ കശക്കിയെറിഞ്ഞതോടെ ബസുടമകള്‍ക്ക് നിക്കക്കള്ളിയില്ലാത്ത അവസ്ഥ. ആദ്യഘട്ട കോവിഡ് വ്യാപനത്തില്‍ തകര്‍ന്നടിഞ്ഞ സ്വാകാര്യ ബസ് വ്യവസായം മെല്ലെ പച്ചപിടിച്ച് വരുന്നതിനിടയിലാണ് നിനച്ചിരിക്കാതെ രണ്ടാംഘട്ടം കോവിഡ് വ്യാപനമുണ്ടായത്. തുടര്‍ന്ന് വീണ്ടും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ബസുകളില്‍ സീറ്റിംഗിനുള്ള യാത്രക്കാരെ മാത്രം കയറ്റിയാല്‍ മതിയെന്നായി. ഇതോടെ വരുമാനം കുത്തനെ കുറഞ്ഞു. ഇപ്പോഴാകട്ടെ ഭീതിതരായ ജനം യാത്രകള്‍ പലതും ഉപേക്ഷിച്ചതോടെ സീറ്റിംഗ് കപ്പാസിറ്റിക്കുപോലും യാത്രക്കാര്‍ ഇല്ലെന്ന് വൈപ്പിന്‍-പറവൂര്‍ മേഖലയിലെ ബസുടമകള്‍ പറയുന്നു. രാവിലെയും വൈകുന്നേരവും വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ മാത്രമാണ് ഇപ്പോള്‍ യാത്രക്കാരായുള്ളത്. ഈ സാഹര്യത്തില്‍ വൈകുന്നേരമാകുമ്പോള്‍ ഡീസല്‍ കാശുപോലും ലഭിക്കുന്നില്ലെന്ന് ബസുടമകൾ പറയുന്നു. ഡ്രൈവര്‍, കണ്ടക്ടര്‍, ഡോര്‍ ചെക്കര്‍ ഇങ്ങിനെ മൂന്ന് ജീവനക്കാരെ വച്ചാണ് സര്‍വീസ് നടത്തുന്നത്. ഇവര്‍ക്കുള്ള കൂലിപോലും കൊടുക്കാന്‍ ബസുടമകള്‍ കഷ്ടപ്പെടുകയാണ്. സീറ്റില്‍ മുഴുവന്‍ ആളില്ലാത്ത അവസ്ഥയിലും ഒരാള്‍…

Read More

പെട്ടിയിലെ വോട്ട്! എറണാകുളത്ത് യുഡിഎഫ് പ്രതീക്ഷ 12 സീറ്റ്; ആശങ്ക രണ്ടു സീറ്റുകളില്‍ മാത്രം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന വിലയിരുത്തലുമായി ജില്ലാ നേതൃയോഗം. നിയോജക മണ്ഡലം തിരിച്ചു നടത്തിയ അവലോകനത്തില്‍ കുന്നത്തുനാട്ടില്‍ ഉള്‍പ്പെടെ മികച്ച വിജയം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം താഴെത്തട്ടില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നേതാക്കള്‍ പങ്കുവച്ചു. ജില്ലയിലെ 14 നിയമസഭാമണ്ഡലങ്ങളില്‍ 12 സീറ്റും യുഡിഎഫ് പ്രതീക്ഷിക്കുന്നു. രണ്ടു സീറ്റുകളില്‍ മാത്രമാണ് ആശങ്കയുള്ളൂ. അല്പം പിന്നോട്ടുനില്‍ക്കുന്ന കൊച്ചിയും വൈപ്പിനും രാഹുല്‍ ഗാന്ധിയുടെ പര്യടനം പ്രതിഫലിച്ചാല്‍ ജയിച്ചു കയറുമെന്നും പ്രതീക്ഷിക്കുന്നു. വൈപ്പിനില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിച്ചില്ലെന്ന പരാതിയുണ്ട്. ഇതു സംബന്ധിച്ചു കെപിസിസിക്കു പരാതി നല്‍കാനുള്ളനീക്കമുണ്ട്. മുന്‍കാലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന പ്രവണതയുണ്ടായിരുന്നുവെന്നാണ് യോഗത്തില്‍ ചില നേതാക്കള്‍ വെളിപ്പെടുത്തിയത്. വൈപ്പിനില്‍ താഴെത്തട്ടില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. കൊച്ചിയില്‍ ശക്തമായ മത്സരമായിരുന്നുവെങ്കിലും പ്രവചനാതീതമാണെന്നാണ് വിലയിരുത്തല്‍. ശക്തരായ രണ്ടുസ്ഥാനാര്‍ഥികളായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നോ എന്ന സംശയം ചില…

Read More

സനുവിനെ വിശ്വാസമില്ല! ദുരൂഹതയുടെ കെട്ടുകള്‍ അഴിക്കണമെങ്കില്‍ രമ്യ കാര്യങ്ങള്‍ വ്യക്തമായി പറയണം; അടുത്ത ബന്ധുക്കളും നിരീക്ഷണത്തില്‍

കൊച്ചി: വൈഗ കൊല്ലപ്പെടുകയും പിതാവ് സനുമോഹന്‍ അറസ്റ്റിലാകുകയും ചെയ്തിട്ടും കേസിന്‍റെ ദുരൂഹത നീങ്ങുന്നില്ല. ദുരൂഹതയുടെ കെട്ടുകള്‍ അഴിക്കണമെങ്കില്‍ സനുമോഹന്‍റെ ഭാര്യ രമ്യ കാര്യങ്ങള്‍ വ്യക്തമായി പറയണം. എന്നാല്‍ രമ്യയും ബന്ധുക്കളും കാര്യങ്ങൾ തുറന്നുപറയാന്‍ വൈകുന്നുവെന്നതാണ് പ്രശ്‌നം. ഇതേ സമയം സനുമോഹനെയുംകൊണ്ടു കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പിനു പോയെങ്കിലും കുറ്റബോധമൊന്നും ഇയാളില്‍ കാണാനില്ലെന്നാണ് പോലീസ് പറയുന്നത്. പോലീസ് ചോദിക്കുന്നതിനു മുമ്പു സ്ഥലം കാണിച്ചു തരുന്നു. എന്നാല്‍ മകളെ നഷ്ടപ്പെട്ടതിന്‍റെ ഒരു വേദനയും ഇയാളില്‍ കാണാനില്ല. ഏന്തെങ്കിലും ചോദിച്ചാല്‍ മൊഴികള്‍ മാറ്റി മാറ്റി പറയും. ദുരൂഹത സൃഷ്ടിക്കുന്നതില്‍ മിടുക്കനായി സനുമോഹന്‍ മാറുന്നു. വൈഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാള്‍ പറയുന്നതൊന്നുമല്ല യാഥാര്‍ഥ്യം എന്ന അഭിപ്രായവും പോലീസിനുണ്ട്. കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍നിന്നും മാര്‍ച്ച് 21-ന് രാത്രി ഏഴിനാണ് അമ്പലപ്പുഴയിലുള്ള ഭാര്യാസഹോദരിയുടെ വീട്ടില്‍ മകളും ഭാര്യ രമ്യയുമായി സനു എത്തിയത്. അതേദിവസം തന്നെ രാത്രി ഏഴരയോടെ…

Read More

നിങ്ങള്‍ വാട്‌സ് ആപ്പ് പിങ്ക് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ ? എങ്കില്‍ എത്രയും വേഗം ഡിലീറ്റ് ചെയ്യൂ; ചതിക്കുഴികള്‍ ഇങ്ങനെ…

കഴിഞ്ഞ ഏതാനും ദിവസമായി ചര്‍ച്ച നടക്കുന്ന ഒന്നാണ് വാട്‌സ് ആപ്പ് പിങ്ക്. വാട്‌സ്ആപ്പിന്റെ പുതിയ ആപ്ലിക്കേഷന്‍ എന്നു കരുതി പലരും ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവം ഒന്നാന്തരം മാല്‍വെയര്‍ ആണെന്നതാണ് സത്യം. നിങ്ങളുടെ ഫോണ്‍ ഈ മാല്‍വെയര്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ഇതിന്റെ നിര്‍മാതാക്കള്‍ക്കു കഴിയുമെന്നതാണ് വാസ്തവം. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഹാക്കര്‍മാര്‍ ഇതിനെ പ്രചരിപ്പിക്കുന്നത്. വൈറസ് അടങ്ങിയ ശ്രദ്ധാപൂര്‍വം ആവിഷ്‌കരിച്ച സന്ദേസം ഒരു ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ഉപയോക്താവിന് അവരുടെ ഫോണില്‍ പിങ്ക് തീം വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വാഗ്ദാനം ചെയ്യുന്നു. പിങ്ക് നിറമുള്ള വാട്‌സ്ആപ്പില്‍ നിന്നുള്ള ചാറ്റുകള്‍ കാണിക്കുന്ന ചിത്രങ്ങളും സന്ദേശത്തില്‍ അടങ്ങിയിരിക്കുന്നു. ഈ സന്ദേശങ്ങളിലെത്താം തന്നെ ഒരു ഡൗണ്‍ലോഡ് ലിങ്കും ഉണ്ട്. ഈ ലിങ്കില്‍ കയറി പിങ്ക് വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് നിങ്ങള്‍ ചതിക്കുഴിയില്‍ വീഴുന്നത്.…

Read More

രാമൻ തെച്ചിക്കോട്ടുകാവിലുണ്ട്… പൂരവിളംബരമറിയാതെ… തുമ്പിക്കൈ ഉയർത്തി ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്തിരുന്ന ആ പൂരക്കാലം അവന്‍റെ മനസിലുണ്ടാകുമോ…

സ്വന്തം ലേഖകൻതൃശൂർ: കുറ്റൂർ നെയ്തലക്കാവിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ എറണാകുളം ശിവകുമാർ ഭഗവതിയുടെ തിടന്പേറ്റി ഗോപുരം കടന്നയുടൻ നേരെ വണ്ടിയെടുത്ത് പേരാമംഗലത്തേക്ക് വിട്ടു. അവിടെ രാമനുണ്ട്…. തെച്ചിക്കോട്ടുകാവിൽ ശാന്തനായി… ആരോടും പരിഭവമില്ലാതെ… ഇന്ന് തൃശൂർ പൂരത്തിന്‍റെ പൂരവിളംബരമാണെന്നറിയാതെ….കഴിഞ്ഞ വർഷം കോവിഡ് കാരണം തെക്കേഗോപുര നട തുറക്കുന്ന ചടങ്ങടക്കം എല്ലാം വേണ്ടെന്നവച്ചിരുന്നു. ഇത്തവണ വിലക്കും നിയന്ത്രണങ്ങളും നിയമപ്രശ്നങ്ങളും മൂലം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തേക്കേഗോപുര നട തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായില്ല. പകരം ശിവകുമാറാണ് പൂരത്തലേന്ന് തെക്കേഗോപുരം തുറന്നത്.ഞങ്ങൾ രാമനെ കാണാൻ തെച്ചിക്കോട്ടുകാവിലെത്തുന്പോൾ പേരാമംഗലത്തെ തന്‍റെ തട്ടകത്തിൽ പൂരമാണെന്നോ പൂരത്തലേന്നാണെന്നോ അറിയാതെ രാമൻ തന്‍റെ പതിവ് മോണിംഗ് വാക്കിന് പോയിരിക്കുകയായിരുന്നു. നാലു കിലോമീറ്ററാണ് ദിവസേനയുള്ള നടത്തം.രാവിലെ മുതൽ ചാനലുകാരെല്ലാം രാമനെ കാണാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരേയും കടത്തിവിടുന്നില്ലെന്നും ദേവസ്വക്കാർ പറഞ്ഞു. അപ്പോഴാണ് മോണിംഗ് വാക്ക് കഴിഞ്ഞ്…

Read More

ലോക്ക് ഡൗൺ ഉണ്ടാകും എന്ന വിശ്വാസത്തിൽ മദ്യം വാങ്ങി കൂട്ടുന്നു! ബിവറേജസ് കോർപ്പറേഷൻ വിൽപനശാലകളിൽ മദ്യത്തിന് ലഭ്യത കുറഞ്ഞു

തുറവൂർ: ലോക്ക് ഡൗൺ ഉണ്ടാകും എന്ന വിശ്വാസത്തിൽ മദ്യം വാങ്ങി കൂട്ടുന്നു . തൈക്കാട്ടുശ്ശേരി, ചേർത്തല ,പട്ടണക്കാട്, തുടങ്ങിയ സ്ഥലങ്ങളിലെ ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ മദ്യവിൽപ്പനശാലയിൽ നിന്നാണ് വൻ തോതിൽ മദ്യം വാങ്ങിക്കൂട്ടുന്നത്. ഇരുചക്രവാഹനങ്ങളിലും , ഓട്ടോറിക്ഷയിലും എത്തിയാണ് കൂടുതലും മദ്യം വാങ്ങിക്കൂട്ടുന്നത്. ലോക്ക് ഡൗൺ സമയത്ത് കൂടിയ വിലയ്ക്ക് വിൽക്കുവാനുള്ള ലക്ഷ്യവുമായിട്ടാണ് ഇത്തരത്തിൽ മദ്യം വാങ്ങുന്നതെന്നാണ് സൂചന. ഇതു മൂലം ബിവറേജസ് കോർപ്പറേഷൻ വിൽപനശാലകളിൽ മദ്യത്തിന് ലഭ്യത കുറഞ്ഞു വരികയാണ്. ചേർത്തല, പട്ടണക്കാട് ,എന്നിവിടങ്ങളിൽ ഇന്നലെ തന്നെ ഏറെക്കുറെ കുറഞ്ഞ വിലയുള്ള മദ്യം കാലിയായി . വൻ തോതിൽ മദ്യം ശേഖരിച്ച് വിൽക്കുന്ന സംഘങ്ങൾ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. എക്സൈസ് പോലീസും ഇതിനെതിരെ പരിശോധന ശക്തമാക്കി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Read More

ലോകത്തിലെ ആഡംബര കാറുകളിൽ മിക്കതും റൊണാൾഡോയുടെ കാർ ഷെഡിലുണ്ട്; വില 246 കോടി!

കാറുകളോടുള്ള പ്രണയത്തിന്‍റെ കാര്യത്തിൽ ലയണൽ മെസിയെപ്പോലെ തന്നെ ഭ്രാന്തനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും. ലോകത്തിലെ എണ്ണം പറഞ്ഞ ആഡംബര കാറുകളിൽ മിക്കതും റൊണാൾഡോയുടെ കാർ ഷെഡിലുണ്ട്. സൺസ്പോർട്ട് പുറത്തുവിട്ട കണക്കുപ്രകാരം ആകെ 246 കോടിയോളം രൂപ വരും റൊണാൾഡോയുടെ കാറുകളുടെ മാത്രം വില. ബുഗാട്ടിയാണ് റൊണാൾഡോയുടെ ഇഷ്ട കാറുകളിൽ പ്രമാണി. ലോകത്ത് ആകെയുള്ള പത്ത് ബുഗാട്ടി ലാ വോയ്റ്റർ നോയർ കാറുകളിൽ ഒന്നിന്‍റെ ഉടമ റൊണാൾഡോയാണ്. ഏകദേശം 75 കോടിയാണ് ഈ കാറിന്‍റെ വില. റൊണാൾഡോയുടെ മുപ്പത്തിയഞ്ചാം പിറന്നാളിനു പ്രിയതമ ജോർജീന റോഡ്രിഗസ് സമ്മാനമായി നൽകിയതു മെർസിഡസ് ജി ക്ലാസ് ബ്രാബസ് ആണ് ‌‌. ഇതിനു പുറമേ ലംബോർഗിനി അവന്‍റഡോർ, ഫെരാരി എഫ് 12 ടിഡിഎഫ് തുടങ്ങിയ കാറുകളും റൊണാൾഡോയ്ക്കുണ്ട്. സ്കൂളിൽനിന്നു പുറത്ത് ഇന്ന് ആഡംബരങ്ങളിൽനിന്ന് ആഡംബരങ്ങളിലേക്ക് ഒഴുകി നീങ്ങുകയാണെങ്കിലും ദാരിദ്ര്യത്തിന്‍റെ വിഷമതകൾ നേരിട്ട ബാല്യമായിരുന്നു ഈ ഫുട്ബോൾ…

Read More

ഒടുവിൽ സാക്ഷാൽ ഐ.എം. വിജയനും പറഞ്ഞു, ഈ അപരൻ പൊളിയാണ്!

പ്രശസ്ത ഫുട്ബോൾ താരം ഐ.എം. വിജയനുമായുള്ള രൂപസാദൃശ്യം അംഗീകരിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണു പിറവം എടയക്കാട്ടുവയൽ സ്വദേശി ഷിൻസ് മാത്യു തൊടുവയിൽ. ഐ.എം. വിജയന്‍റെ ഛായയുണ്ടെന്നു സ്വയം തോന്നിയതിനൊപ്പം പലരും പറയുകയും ചെയ്തിരുന്നു. അടുത്തിടെ പെരുവയിൽ ഒരു ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്യാനായി താരം എത്തിയപ്പോൾ അദ്ദേഹത്തിന്‍റെ ഹെയർസ്റ്റൈലും മറ്റും അതേപടി പകർത്തി. ഫേസ്ബുക്കിലും മറ്റും ഈ ചിത്രം പങ്കുവച്ചതോടെ വൈറലുമായി. ഏറ്റവുമൊടുവിൽ ഷിൻസിന്‍റെ ചിത്രം ഐ.എം. വിജയൻ തന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റും ചെയ്തു. താമസിയാതെ നേരിൽ കാണാമെന്നും അദ്ദേഹം അറിയിച്ചു. ഐ.എം. വിജയന്‍റെ ഒദ്യോഗിക അപരനായ ഷിൻസിന് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്. പിറവത്ത് ഒരു പ്രാദേശിക ചാനലിൽ കാമറാമാനായി ജോലിചെയ്യുകയാണു സീരിയൽ താരവും മിമിക്രി കലാകാരനുമായ ഷിൻസ്.

Read More

മൊബൈല്‍ ഫോണും ലാപ്‌ടോപും കോവിഡ് പടര്‍ത്തും ! പുതിയ പഠനത്തില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവകരം…

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നതിനൊപ്പം സാമൂഹിക,സാമ്പത്തിക മേഖലകളിലെല്ലാം വന്‍ പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്. കടുത്ത ജാഗ്രതയോടെ രോഗവ്യാപനം തടഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാത്തിടത്താകും.സംസാരം, ചിരി, ശ്വാസം എന്നിവയിലൂടെയെല്ലാം രോഗകാരിയായ വൈറസ് ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്കെത്താം. എന്നാല്‍ രോഗബാധിതര്‍ സ്പര്‍ശിച്ച ഇടങ്ങള്‍, സ്രവകണങ്ങള്‍ പതിച്ച പ്രതലങ്ങള്‍ എന്നിവയിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. യുഎസിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സിഡിസി (സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍) ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഇങ്ങനെ രോഗം വരാം എന്നാല്‍ ഇതിന്റെ തോത് വളരെ കുറവാണ്. പതിനായിരത്തില്‍ ഒന്ന് എന്ന തരത്തിലൊക്കെയേ ഇത്തരം കേസുകളുണ്ടാകുന്നുള്ളൂ എന്നാല്‍ ക്രമാതീതമായി കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തില്‍ പ്രതലങ്ങളില്‍ തൊട്ടാല്‍ പിന്നീട് വായിലോ മൂക്കിലോ കണ്ണിലോ തൊടും മുമ്പ് കൈകള്‍ വൃത്തിയായി സോപ്പും വെള്ളവുമുപയോഗിച്ച്…

Read More

കാറുകാർ ഒന്നു നിർ‌ത്തിയിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടമാകില്ലായിരുന്നു; ചോര വാർന്നു റോഡിൽ കിടന്നവരെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ

കാഞ്ഞിരപ്പള്ളി: രാത്രിയിൽ ബൈക്ക് അപകടത്തിൽ ചോര വാർന്നു റോഡിൽ കിടന്ന രണ്ടുപോരെ കോരിയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ ആശുപത്രിയിലെത്തിച്ചു. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരുജീവൻ രക്ഷിക്കാനാവാത്തതിന്‍റെ വേദനയിലാണ് കെഎസ്ആർടിസി ഡ്രൈവറായ കെ.സി. പുന്നൂസും കണ്ടക്ടറായ മുരിക്കുംവയൽ തൊഴുത്തുങ്കൽ ടി.കെ. സന്തോഷ് മോനും. കണ്ണിമല കാട്ടിപുരയ്ക്കൽ തോമസിന്‍റെ മകൻ ടി.കെ. ബിജോ (25) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന എരുമേലി വാഴക്കാല മറ്റത്തുമുണ്ടയിൽ അതുൽ വിജയ (25) നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തിന് ഇരുപത്തിയാറാം മൈൽ മേരീ ക്യൂൻസ് ആശുപത്രിക്ക് സമീപമാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. പാലക്കാട് നിന്നും എരുമേലിയിലേക്കു പോവുകയായിരുന്നു എരുമേലി ഡിപ്പോയിലെ ബസിലെ ജീവനക്കാർ ഒന്നാം മൈലിനു സമീപമെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടു റോഡിൽ കിടക്കുന്ന യുവാക്കളെ കണ്ടത്. ഉടൻ ബസ് നിർത്തിയിറങ്ങി. ഈ സമയം അതുവഴി…

Read More