രണ്ടിടത്ത് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല! കേന്ദ്ര നേതാക്കളെ ഫോണില്‍വിളിച്ച് എല്ലാം പറഞ്ഞു; രാജിക്ക് തയാറെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിക്ക് തയാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര നേതാക്കളെ ഫോണിൽവിളിച്ചാണ് സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. തോൽവി വിശദമായി പരിശോധിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചെന്നാണ് സൂചന. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സുരേന്ദ്രൻ പറഞ്ഞിരുന്നു. സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ തോൽവിയുടെ പൂർണ ഉത്തരവാദിത്വം തനിക്കാണ്. തോൽവിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ കേന്ദ്ര ഘടകത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടിടത്ത് മൽസരിച്ചിരുന്നില്ലെങ്കിൽ മഞ്ചേശ്വരത്ത് ജയിച്ചേനെ എന്ന് കരുതുന്നവരുണ്ട്. താൻ പാർട്ടിക്ക് വിധേയനാണ്. പാർട്ടി ശാസനകൾ അനുസരിക്കുക മാത്രമാണ് ചെയ്തത്. രണ്ടിടത്ത് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Read More

ഡോക്ടർ വീട്ടിലേക്ക്! വിക്ടേഴ്സ് ചാനലിൽ രോഗികൾക്ക് കൺസൾട്ടേഷൻ; കെടിഡിസി ഹോട്ടലുകള്‍ ചികില്‍സാ കേന്ദ്രങ്ങളാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്കു കൂടുതൽ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെടിഡിസി ഹോട്ടലുകള്‍ ചികില്‍സാ കേന്ദ്രങ്ങളാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്കു എല്ലാ ദിവസവും ഫോണ്‍ ഇൻ കണ്‍സൾട്ടേഷൻ സൗകര്യം ഏർപ്പെടുത്തും. സ്വകാര്യ ചാനലുകൾ ഡോക്ടർമാരുമായി ഓണ്‍ലൈൻ കണ്‍സൾട്ടേഷൻ നടത്താൻ സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടർമാരെ തന്നെ ബന്ധപ്പടാനാകുന്ന രീതിയിൽ ടെലിമെഡിസിൻ മാറ്റണം. ഇക്കാര്യത്തിൽ സ്വകാര്യ ഡോക്ടർമാരും സംഘടനകളും പങ്കാളിത്തം വഹിക്കണം. ചികിത്സ കിട്ടാതെ വരുന്ന സാഹചര്യം ആർക്കും ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. അൻപത് അശതമാനം കിടക്കകള്‍ കോവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കാത്ത ആശുപത്രികൾക്ക് നോട്ടിസ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

കായികവിനോദങ്ങള്‍ക്കും വ്യായാമ മുറകള്‍ക്കായി പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കരുത്; കൂലിപ്പണിക്കാരെയും വീട്ടുജോലിക്കാരെയും തടയരുതെന്നു പോലീസിനു നിർദേശം

തിരുവനന്തപുരം: കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ മുതലായവരുടെ യാത്ര തടസപ്പെടുത്തരുതെന്നു പോലീസിനു നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വൻകിട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ജോലിക്കാർക്ക് സമീപ പ്രദേശത്തുതന്നെ താമസസൗകര്യം ഒരുക്കേണ്ട ചുമതല ഉടമസ്ഥർക്ക് ഉണ്ട്. ഇത്തരം സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ യാത്ര ഒഴിവാക്കാനാണ് ഇത്. താമസസൗകര്യം ഒരുക്കാൻ കഴിയില്ലെങ്കിൽ ജോലിക്കാർക്ക് യാത്ര ചെയ്യാനായി വാഹന സൗകര്യം ഏർപ്പെടുത്തണം. നടപ്പ്, ഓട്ടം, വിവിധതരം കായികവിനോദങ്ങൾ മുതലായ വ്യായാമ മുറകൾക്കായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കണം. പൊതുസ്ഥലങ്ങളിൽ പോകുന്നവർ രണ്ട് മാസ്ക് ധരിക്കണമെന്ന നിർദേശം കൃത്യമായി പാലിക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. രണ്ട് മാസ്ക് ഉപയോഗിക്കുന്നവർ ആദ്യം സർജിക്കൽ മാസ്കും പുറമെ തുണി മാസ്കുമാണ് ധരിക്കേണ്ടത്. അല്ലെങ്കിൽ എൻ95 മാസ്ക് ഉപയോഗിക്കണം- മുഖ്യമന്ത്രി പറഞ്ഞു.

Read More

തോൽവിയുടെ ഉത്തരവാദിത്വം നിഷേധിക്കുന്നില്ല; മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെ പോലെ പെരുമാറരുത്; ‌കെ. സുരേന്ദ്രൻ പറയുന്നു…

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം നിഷേധിക്കുന്നില്ലെന്നും പാലക്കാട്ട് സിപിഎം വോട്ട് കച്ചവടം നടത്തിയതായും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 2016 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് വോട്ട് കുറഞ്ഞു. പാർട്ടിക്ക് സംഭവിച്ച തോൽവിയുടെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷനായ തനിക്കാണ്. തോൽവിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ കേന്ദ്ര ഘടകത്തെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ആ സ്ഥാനത്തിന്‍റെ മഹത്വം മനസിലാക്കണം. പാർട്ടി സെക്രട്ടറിയെപ്പോലെയല്ല പെരുമാറേണ്ടത്. വർഗീയ ശക്തികളെ കൂട്ടുപിടിച്ചത് മുഖ്യമന്ത്രി ഇതുവരെ നിഷേധിച്ചിട്ടില്ല. ലീഗ് മത്സരിക്കാത്ത ഇടങ്ങളിൽ‌ മുസ്‍ലിം വോട്ടുകൾ എല്‍ഡിഎഫിന് കിട്ടി. സ്വന്തം കാലിനടിയിലെ മണ്ണ് പോകുന്നതാണ് ചെന്നിത്തല നോക്കേണ്ടത്. ‌ പാലക്കാട്ട് സിപിഎമ്മിന് 2,500 വോട്ട് നഷ്ടമായി. ഇത് കച്ചവടം ചെയ്തതാണ്. മഞ്ചേശ്വരത്ത് എൽഡിഎഫിന് കുറഞ്ഞ വോട്ടുകൾ എവിടെ പോയി?. കുണ്ടറയിൽ 20,000 വോട്ട് കുറഞ്ഞു. ഇതും വിറ്റതാണോ?. തൃപ്പൂണിത്തുറയിലും എൽഡിഎഫിന് വോട്ടു കുറഞ്ഞിട്ടുണ്ട്. ബിജെപിയ്‌ക്ക്…

Read More

മുഖ്യമന്ത്രി ആ സ്ഥാനത്തിന്‍റെ മഹത്വം മനസിലാക്കണം, പാർട്ടി സെക്രട്ടറിയെ പോലെ പെരുമാറരുത്; തോൽവിയുടെ ഉത്തരവാദിത്വം നിഷേധിക്കുന്നില്ലെന്നു  ‌കെ. സുരേന്ദ്രൻ

  കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം നിഷേധിക്കുന്നില്ലെന്നും പാലക്കാട്ട് സിപിഎം വോട്ട് കച്ചവടം നടത്തിയതായും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 2016 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് വോട്ട് കുറഞ്ഞു. പാർട്ടിക്ക് സംഭവിച്ച തോൽവിയുടെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷനായ തനിക്കാണ്. തോൽവിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ കേന്ദ്ര ഘടകത്തെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ആ സ്ഥാനത്തിന്‍റെ മഹത്വം മനസിലാക്കണം. പാർട്ടി സെക്രട്ടറിയെപ്പോലെയല്ല പെരുമാറേണ്ടത്. വർഗീയ ശക്തികളെ കൂട്ടുപിടിച്ചത് മുഖ്യമന്ത്രി ഇതുവരെ നിഷേധിച്ചിട്ടില്ല. ലീഗ് മത്സരിക്കാത്ത ഇടങ്ങളിൽ‌ മുസ്‍ലിം വോട്ടുകൾ എല്‍ഡിഎഫിന് കിട്ടി. സ്വന്തം കാലിനടിയിലെ മണ്ണ് പോകുന്നതാണ് ചെന്നിത്തല നോക്കേണ്ടത്. ‌ പാലക്കാട്ട് സിപിഎമ്മിന് 2,500 വോട്ട് നഷ്ടമായി. ഇത് കച്ചവടം ചെയ്തതാണ്. മഞ്ചേശ്വരത്ത് എൽഡിഎഫിന് കുറഞ്ഞ വോട്ടുകൾ എവിടെ പോയി?. കുണ്ടറയിൽ 20,000 വോട്ട് കുറഞ്ഞു. ഇതും വിറ്റതാണോ?. തൃപ്പൂണിത്തുറയിലും എൽഡിഎഫിന് വോട്ടു കുറഞ്ഞിട്ടുണ്ട്.…

Read More

ഹൈദരാബാദിൽ എട്ട് സിംഹങ്ങൾക്ക് കോവിഡ്; മനുഷ്യരിൽനിന്ന് പകർന്നതാവാമെന്ന് നിഗമനം

      ഹൈദരാബാദ്: ഹൈദരാബാദിലെ മൃഗശാലയിലെ എട്ട് സിംഹങ്ങളിൽ കോവിഡ് കണ്ടെത്തി. നെഹ്റു സുവോളജിക്കൽ പാർക്കിലെ എട്ട് ഏഷ്യൻ സിംഹങ്ങൾക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. മൃഗശാല സൂക്ഷിപ്പുകാരിൽ നിന്നും പകർന്നതാവാമെന്നാണ് കരുതുന്നത്.   സിംഹങ്ങളിൽ കോവിഡ് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയതോടെയാണ് ശ്രവ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിയത്.

Read More

കോട്ടയം സമ്മേളനത്തിൽ തീപ്പൊരിയായ ആ 29കാരൻ

റെജി ജോസഫ്ആർ. ബാലകൃഷ്ണപിള്ളയുടെ രാഷ്‌ട്രീയ കളിക്കളം കൊട്ടാരക്കര ആയിരുന്നെങ്കിൽ രാഷ്‌ട്രീയ കളരി കോട്ടയമായിരുന്നു. കോണ്‍ഗ്രസ് നേതാവ് പി.ടി. ചാക്കോയുടെ അകാലവിയോഗമുണർത്തിയ വികാരത്തിന്‍റെ ഫലംകൂടിയായ കേരള കോണ്‍ഗ്രസ് പാർട്ടിയുടെ സ്ഥാപനം മുതൽ കോട്ടയം ചുറ്റുവട്ടങ്ങളിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ രാഷ്‌ട്രീയ കരുനീക്കങ്ങൾ. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽനിന്നു പെരുന്ന വഴി കോട്ടയത്തേക്കുള്ള പ്രയാണം. 1964 ഒക്ടോബർ ആദ്യവാരം പുതിയൊരു രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ആദ്യ ആലോചനാ യോഗത്തിന് ഒരുനിര പ്രമുഖർ തിരുനക്കരയിൽ ഒത്തുകൂടിയപ്പോൾ അന്ന് 29 വയസ് പ്രായമുള്ള ആർ. ബാലകൃഷ്ണപിള്ള അതിലെ പ്രധാനിയായിരുന്നു. തിരുനക്കര മൈതാനത്തോടു ചേർന്ന് ഇപ്പോഴത്തെ ജില്ലാ ബാങ്കിന്‍റെ പിൻവശത്തുണ്ടായിരുന്ന ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിലായിരുന്നു സംഭവബഹുലമായ ആ ആലോചനാ യോഗം. യുവതീപ്പൊരികോണ്‍ഗ്രസിലെ അതൃപ്തരുടെ വലിയൊരു നിര കെ.എം. ജോർജിന്‍റെ നേതൃത്വത്തിൽ സംഘടിച്ചു. ഇ. ജോണ്‍ ജേക്കബ്, മാത്തച്ചൻ കുരുവിനാക്കുന്നേൽ, കെ. നാരായണക്കുറുപ്പ്, ഒ.വി. ലൂക്കോസ്, ജെ.എ. ചാക്കോ, വയലാ…

Read More

ഉറങ്ങുന്ന പ്രസിഡന്‍റിനെ ഇനിയും വേണോ?: മുല്ലപ്പള്ളിക്കെതിരെ ഹൈബിയുടെ ഒളിയമ്പ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമർശനവുമായി ഹൈബി ഈഡന് എംപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ഇങ്ങനെ ഉറങ്ങുന്നയൊരു പ്രസിഡന്‍റിനെ ഇനിയും നമുക്ക് ആവശ്യമുണ്ടോയെന്ന് ഹൈബി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, കെ.സി. ജോസഫ് ഉൾപ്പടെയുള്ള കോൺഗ്രസിലെ മുതർന്ന നേതാക്കൾ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തി. പാർട്ടിയിൽ പുനസംഘടന വേണമെന്നും നേതൃത്വം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് മേയ് 18ന്; മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ച പുരോഗമിക്കുന്നു

  തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായി രണ്ടാമതും അധികാരത്തിലെത്തിയ പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മേയ് 18ന് നടക്കും. സിപിഎമ്മിലെ കേരളത്തിലെ പിബി മെബർമാർ തമ്മിൽ നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. സത്യപ്രതിജ്ഞയ്ക്ക് മുൻപായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ. 17ന് രാവിലെ എൽഡിഎഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തിൽ തീരുമാനമെടുക്കും. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെന്‍ററിൽ ചേരും. അതിന് ശേഷം വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ. സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായിട്ടാവും നടത്തുക. മന്ത്രിമാരുടെ ബന്ധുക്കൾ പരിപാടിയിൽ പങ്കെടുക്കുന്നതിലും ചർച്ചകൾ തുടരുകയാണ്. 2016 മെയ് 25നാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്.

Read More

രാജ്യത്തിനു പ്രാണവേദന; അവർക്കു വിനോദയാത്ര! ബോളിവുഡ് താരങ്ങൾക്കെതിരേ കടുത്ത വിമർശനം

ഗോസിപ്പുകൾ ബോളിവുഡ് താരങ്ങൾക്കൊരു പുത്തരിയല്ല. സിനിമയിൽ വന്നു ശ്രദ്ധേയരായിക്കഴിഞ്ഞാൽ അപ്പോൾ തുടങ്ങും ഗോസിപ് പെരുമഴ. സഹതാരങ്ങൾക്കൊപ്പം ഒന്നോ അതിൽക്കൂടുതലോ സിനിമകളിൽ അഭിനയിക്കുകയോ അവർക്കൊപ്പം പുറത്തുപോകുകയോ ചെയ്യുന്നതു പാപ്പരാസികളുടെ കണ്ണിൽപ്പെട്ടാൽ, കഴിഞ്ഞൂ കഥ. ‌ഇത്തരം ഗോസിപ്പുകളെയും വിമർശനങ്ങളെയും വളരെ കൂളായി നേരിട്ടിട്ടുള്ള താരങ്ങളാണ് രൺബീർ കപൂർ, ആലിയ ഭട്ട്, ടൈഗർ ഷെറോഫ്, ദിഷ പടാണി തുടങ്ങിയവർ. എന്നാൽ, ഇക്കുറി ഇവർക്കെതിരെ ഇറങ്ങിയിരിക്കുന്നത് പാപ്പരാസികളല്ല, മറിച്ച് അവരുടെ ആരാധകരും സാധാരണക്കാരായ ജനങ്ങളുമാണ്. എന്താണെന്നല്ലേ? മാലിദ്വീപിൽ കോവിഡ് പ്രതിസന്ധിയിൽ രാജ്യമാകെ മുൾമുനയിൽ നിൽക്കുന്പോൾ റൺബീറും ആലിയ ഭട്ടും ടൈഗറും ദിഷാ പടാണിയും മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ പോയതാണ് വലിയ വിമർശനം ക്ഷിച്ചുവരുത്തിയിരിക്കുന്നത്. അവിടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അവധി ആഘോഷിച്ചു തകർക്കുന്നു എന്നതിനേക്കാൾ ഈ ദുരന്തസമയത്ത് അതിന്‍റെ ചിത്രങ്ങൾ ഇസ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്ത് ആഘോഷിച്ചതാണ് കടുത്ത വിമർശനം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. താരങ്ങൾ…

Read More