ഇരിങ്ങാലക്കുട : സുരേഷ് ഗോപിയെ തൃശൂരിൽ സ്ഥാനാർഥിയാക്കാൻ തങ്ങൾക്ക് ഇഡിയുടെയും കരുവന്നൂരിന്റെയും ഒന്നും സഹായം വേണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കരുവന്നൂരിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളോ ഇഡിയോ ക്രൈംബ്രാഞ്ചോ അല്ല, മറിച്ച് പാവപ്പെട്ട സിപിഎം അനുഭാവികളായ സഹകാരികളാണ്. മാസപ്പടി എല്ലാം വാങ്ങി എവിടെ നിക്ഷേപിക്കുന്നു എന്ന സംശയമാണ് ഇപ്പോൾ തീർന്നിരിക്കുന്നത് എ.സി. മൊയ്തീന്റെയും എം.കെ. കണ്ണന്റെയും അരവിന്ദാക്ഷന്റെയും സതീഷ് കുമാറിന്റെയും അനധികൃത സ്വത്തുക്കൾ കണ്ടു കെട്ടണം. അല്ലാതെ മറ്റു ബാങ്കുകളെ കൂടി കരുവന്നൂരിന്റെ പാതയിലേക്ക് എത്തിക്കുകയല്ല വേണ്ടത്. തട്ടിപ്പുകാരെല്ലാം എ.കെ.ജി സെന്ററിൽ ആണ് അന്തിയുറങ്ങുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Read MoreTag: k surendran
ബിജെപിക്കു നല്ല സ്വീകാര്യത ! മാസപ്പടി പോലുള്ള വിഷയങ്ങളില്‍ ഓടി ഒളിക്കാനാണ് എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഇഷ്ടമെന്ന് കെ.സുരേന്ദ്രൻ
പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകൾ പങ്കുവെച്ച് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേന്ദ്രൻ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്നതിങ്ങനെ…ബിജെപിക്കു നല്ല സ്വീകാര്യത ലഭിക്കുന്നു.കേരളത്തിന്റെ ഭാവി എന്താവണം എന്ന് തീരുമാനിക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പാണ്. എല്ലാമേഖലയിലും സ്ഥാനാര്‍ഥിക്കു ലഭിക്കുന്നതു നല്ല സ്വീകാര്യതയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍, കേന്ദ്ര പദ്ധതികളെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. എല്‍ഡിഎഫ് അഴിമതിയില്‍ മുങ്ങിനില്ക്കുന്നു. മാസപ്പടി പോലുള്ള വിഷയങ്ങളില്‍ ഓടി ഒളിക്കാനാണ് എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഇഷ്ടം. അഴിമതിമൂലം മൂന്നണിക്കുള്ളില് അതൃപ്തി പുകയുകയാണ്. യുഡിഎഫിന് ഇന്നത്തെ സ്ഥിതിയില്‍ ഉത്തരവാദിത്വമുണ്ട്. യുഡിഎഫും വികസനം ചര്‍ച്ച ചെയ്യുന്നില്ല.അവര്‍ക്ക മാറിനില്ക്കാന് കഴിയില്ല. മുഖ്യമന്ത്രി മഹാമൗനത്തിലാണ്. പുതുപ്പള്ളിയില്‍ വന്നിട്ടുപോലും ഒരു ആരോപണത്തിനും മറുപടിയില്ല. മൗനത്തില്‍ മാത്രമല്ല അപമാനിക്കുക കൂടിയാണ്. സൈബര്‍ ഇടങ്ങളില്‍നിന്നു പോലും ആരും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഇറങ്ങുന്നില്ല. സിപിഎമ്മുകാര്‍ പോലും നേതാക്കളുടെ അഴിമതി അംഗീകരിച്ചിരിക്കുകയാണ്. രാഷ്ട്രീയചര്‍ച്ച ചെയ്യുന്നതു ബിജെപി മാത്രം. രാഷ്ട്രീയചര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണ് വിവാദങ്ങള്‍ സൃഷ്ടിച്ചും…
Read More‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ ! കെ സുരേന്ദ്രന്റെ പരാമര്‍ശനത്തിനെതിരേ കെ സുധാകരന് രംഗത്ത്…
ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തെ അപലപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് രംഗത്ത്. ‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ലെന്നും സുധാകരന് അഭിപ്രായപ്പെട്ടു. സുരേന്ദ്രന് പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും സുധാകരന് ആവശ്യപ്പെട്ടു. കെ സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യം കാണിക്കണമെന്നും സുധാകരന് പറഞ്ഞു. സുരേന്ദ്രനെതിരെ ശബ്ദിക്കാന്‍ പിണറായി വിജയനും എം വി ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുധാകരന്, എന്തെങ്കിലും നാക്കുപിഴകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോള്‍ വലിയ പ്രതികരണങ്ങള്‍ നടത്തുന്ന സിപിഎം നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. സുധാകരന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍… ‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി ‘ എന്ന…
Read More12നും 50നും ഇടയിലുള്ള സ്ത്രീകളെ ഒരു കാരണവശാലും മല ചവിട്ടാന്‍ അനുവദിക്കില്ല ! എന്തു വിലകൊടുത്തും ആചാരം സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്
ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. തീര്‍ത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്ത് വന്നിരുന്നു. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. ഇതിന്റെയൊക്കെക്കൂടി അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുന്‍കാല…
Read Moreകരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് പണം സിപിഎം തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചെന്ന ആരോപണവുമായി കെ. സുരേന്ദ്രന്
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പിലെ പണം സിപിഎം നിയമസഭ തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. മന്ത്രി ആര്. ബിന്ദു മത്സരിച്ച ഇരിങ്ങാലക്കുടയിലാണ് പണം വിനിയോഗിച്ചത്. തട്ടിപ്പിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും മുന്‍മന്ത്രി എ.സി. മൊയ്തീനും അറിവുണ്ടായിരുന്നതാണെന്നും സുരേന്ദ്രന് ആരോപിച്ചു.സിപിഎമ്മിന്റെ കള്ളപ്പണമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കിലുള്ളത്. കരുവന്നൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ 106 സഹകരണ ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. കരുവന്നൂരിലെ തട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയാണ്. മുതിര്‍ന്ന നേതാക്കളുടെ അറിവോടെ നടത്തിയ തട്ടിപ്പിനെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. പണം തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. അതേസമയം, ബിജെപി നേതാക്കള്‍ക്കെതിരേ ആരോപണമുള്ള കൊടകര കുഴല്‍പ്പണ കേസിലെ കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണെന്നു…
Read Moreഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; “ചോദിച്ചത് എന്തെന്ന് അവർക്കുമറിയില്ല, എനിക്കുമറിയില്ലെന്ന് കെ സുരേന്ദ്രൻ
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. തൃശൂർ പോലീസ് ക്ലബിൽ ഒന്നരമണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ബിജെപിക്ക് കള്ളപ്പണം ഇടപാടുമായി യാതോരു ബന്ധവുമില്ലെന്നും വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നുമായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന്റെ പ്രതികരണം. എന്തൊക്കെ ചോദിച്ചെന്ന് അവർക്കുമറിയില്ല, എനിക്കുമറിയില്ല എന്നും പരിഹാസ രൂപേണ മാധ്യമങ്ങളോട് സുരേന്ദ്രൻ പറഞ്ഞു. കൊടകര കുഴൽപ്പണ കേസിലെ പരാതിക്കാരനായ ധർമരാജനുമായുള്ള ഫോൺ സംഭാഷണത്തെ കുറിച്ച് ചോദിക്കാനാണ് സുരേന്ദ്രനെ വിളിച്ചു വരുത്തിയത്. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്കിയ ശേഷമാണ് സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരായത്.
Read Moreകുഴൽപ്പണക്കവർച്ച കേസ്: കെ. സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
തൃശൂർ: കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തൃശൂർ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ. പോലീസിന്റേത് വെറും രാഷ്ട്രീയ നാടകമാണെന്നും ബിജെപിയെ നാണം കെടുത്തുകയാണ് ലക്ഷ്യമെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍പായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreവളർന്നുകൊണ്ടിരുന്ന ബിജെപിയുടെ വളർച്ച മുരടിച്ചു; പ്രവർത്തകർക്ക് വിശ്വാസം നഷ്ടപ്പെട്ടു; സുരേന്ദ്രൻ രാജിവയ്ക്കണമെന്ന് കൃഷ്ണദാസ്, ശോഭ പക്ഷങ്ങൾ
കാസർഗോഡ്: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് കെ. സുരേന്ദ്രനെ കടന്നാക്രമിച്ച് കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷം നേതാക്കൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു നേരിട്ട കനത്ത പരാജയത്തിൽ നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാനതലത്തിൽ സമഗ്രമായ ചർച്ച നടത്തണമെന്നും പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു സുരേന്ദ്രൻ രാജിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കേരളത്തിൽ വളർന്നുകൊണ്ടിരുന്ന ബിജെപിയുടെ വളർച്ച മുരടിച്ച അവസ്ഥയാണിന്ന്. ഇതിന് മാറ്റം വരണമെങ്കിൽ നേതൃമാറ്റം അനിവാര്യമാണ്. ജനവിശ്വാസം ആർജിക്കാനുള്ള നേതൃത്വമാണു വേണ്ടത്. പുനഃസംഘടനയില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല. ബിജെപിയും മഹിളാമോർച്ചയും യുവമോർച്ചയും പ്രഖ്യാപിച്ച സമരങ്ങൾ പൂർണമായി പരാജയപ്പെട്ടു. സംസ്ഥാനത്ത് 50,000 പരിപാടികൾ നിശ്ചയിച്ചിട്ടും ഒരു മണ്ഡലത്തിൽ രണ്ടു പരിപാടിപോലും വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്തത് നേതൃത്വത്തോടുള്ള പ്രവർത്തകരുടെ രോഷമാണ് കാണിക്കുന്നത്. ഇതു കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോയാൽ സംഘടനയ്ക്ക് കേരളത്തിൽ ഭാവിയുണ്ടാകില്ല. അതുകൊണ്ട് നേതൃമാറ്റമില്ലാതെ ഒത്തുതീർപ്പിനില്ലെന്നും ഇവർ നിലപാടെടുത്തു.
Read Moreവീരപ്പൻമാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നത് ; തിരിച്ചുവരില്ലെന്ന് കരുതി നടത്തിയ കടുംവെട്ടുകളിലൊന്നാണ് മരംമുറിയെന്ന് കെ. സുരേന്ദ്രൻ
ന്യൂഡൽഹി: കേരളത്തിലെ മരം മുറി വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മരംമുറി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രിസഭ അറിഞ്ഞാണോ ഉത്തരവെന്ന് മുഖ്യമന്ത്രി പറയണം. വിവാദ ഉത്തരവ് മന്ത്രിസഭ ചർച്ച ചെയ്തിരുന്നോ എന്നും സുരേന്ദ്രൻ ഡൽഹിയിൽ ചോദിച്ചു. സംഭവം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപെടാനാകില്ല. ഉദ്യോഗസ്ഥ വീഴ്ചയെങ്കിൽ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥരെ ബലിയാടാക്കാൻ നീക്കം നടക്കുന്നുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരിച്ചുവരില്ലെന്ന് കരുതി സർക്കാർ നടത്തിയ കടുംവെട്ടുകളിലൊന്നാണ് മരംമുറി. ഇതിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം. രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കാത്തത് എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. വീരപ്പൻമാരുടെ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രന്റെ മൗനം എന്താണ് പറയുന്നത്. ബിനോയ് വിശ്വം എന്താണ് മൗനം തുടരുന്നത്.…
Read Moreവീണ്ടും ശബ്ദരേഖ പുറത്തുവിട്ടത് പ്രസീത അഴീക്കോട്; ജാനുവിന് സുരേന്ദ്രൻ പണം നൽകിയതിന്റെ കൂടുതൽ തെളിവുകൾ പുറത്തേക്ക്
തിരുവനന്തപുരം: സി.കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പണം നൽകിയതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് ആണ് വീണ്ടും ശബ്ദരേഖ പുറത്തുവിട്ടത്. സുരേന്ദ്രനുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായും നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് സുരേന്ദ്രൻ ആലപ്പുഴ വരാന്‍ പറയുന്നതും പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും ശബ്ദ രേഖയിലുണ്ട്. ജാനുവിന്റെ റൂം നമ്പര്‍ ചോദിച്ചാണ് സുരേന്ദ്രന്റെ പിഎ വിളിച്ചിരിക്കുന്നത്. എൻഡിഎ സ്ഥാനാർഥിയാകാൻ ജാനുവിന് 10 ലക്ഷം രൂപ നൽകിയെന്നാണ് ആരോപണം. തിരുവനന്തപുരത്ത് ഹോട്ടലില്‍ പണം കൈമാറിയെന്നും പറയുന്നു.
Read More