തിരുവനന്തപുരം: മുൻമന്ത്രിയും മുതിർന്ന രാഷ്ട്രീയനേതാവുമായ കെ.ആർ. ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരം. ഗൗരിയമ്മയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പനിയും മൂത്രാശയ സംബന്ധമായ രോഗവുംമൂലം കഴിഞ്ഞ മാസം 22 ന് ആണ് ഗൗരിയമ്മയെ തിരുവനന്തപുരം പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ഇതോടെ തീവ്രപരിചരണ വിഭാഗത്തിൽനിന്നും മുറിയിലേക്ക് മാറ്റുകയും ചെയ്തു. 102 വയസുള്ള ഗൗരിയമ്മ ഏപ്രിൽ ആദ്യം ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
Read MoreDay: May 5, 2021
ഓക്സിജൻ കിട്ടാതെ ആളുകൾ മരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ..? കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ചയുണ്ടായെന്ന് സുപ്രീം കോടതിയുടെ വിമർശനം. ഓക്സിജൻ കിട്ടാതെ ആളുകൾ മരിക്കുന്നത് കേന്ദ്രത്തിനും നിഷേധിക്കാനാവില്ല. കേന്ദ്രം പലതും ചെയ്യുന്നുണ്ടെങ്കിലും വീഴ്ചയുണ്ടായെന്ന് കോടതി വിമർശിച്ചു.ഓക്സിജൻ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. ഓക്സിജൻ ലഭ്യത നിരീക്ഷിക്കുന്നതിനുള്ള ഡൽഹി ഹൈക്കോടതിയുടെ അധികാരത്തിന് സ്റ്റേ തടസമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഓക്സിജൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ മുംബൈ മുൻസിപ്പാലിറ്റി സ്വീകരിച്ച നടപടി കണ്ടുപഠിക്കാൻ നിർദേശിച്ച കോടതി ഡൽഹിക്ക് നൽകുന്ന ഓക്സിജന്റെ കണക്ക് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, പ്രതിദിന രോഗബാധിതർ ഉയരുകയാണെന്നും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
Read Moreവാക്സിനില്‍ ഒരുതുള്ളി പോലും പാഴാക്കിയില്ല; കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മാതൃകയെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒറ്റഡോസ് വാക്സിനില്‍ ഒരുതുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ സൂക്ഷ്മതയോടെ ഒരുതുള്ളി വാക്സിൻ പോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരെയും നഴ്സ്മാരെയും മോദി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്. വാക്സിന് പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയാണെന്നും പ്രത്യേകിച്ച് നഴ്സുമാര്‍, വളരെ കാര്യപ്രാപ്തിയുള്ളവരാണെന്നും അവർ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിന് പാഴാക്കല്‍ കുറയ്ക്കുന്നത് പ്രധാനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്സിനാണ്. ആ വാക്സിന് മുഴുവന്‍ ഉപയോഗിച്ചു. ഓരോ വാക്സിന് വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടി ആളുകള്‍ക്ക് നല്കാന് സാധിച്ചു.…
Read Moreകെ. ബാബുവിന്റെ വിജയം അസാധുവാക്കണം; സിപിഎം ഹൈക്കോടതിയിലേക്ക്
കൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർഥി കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോടതിയിലേക്ക്. ബാബു അയ്യപ്പന്റെ പേരിൽവോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് സിപിഎം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സീൽ ഇല്ലാത്തതിന്റെ പേരിൽ 1,071 പോസ്റ്റൽ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഎം കോടതിയിൽ ചോദ്യം ചെയ്യും. 992 വോട്ടിനാണ് എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ എം. സ്വരാജ് ബാബുവിനോട് പരാജയപ്പെട്ടത്.
Read More“ചിത്രം’ സിനിമയിലെ ബാലതാരം ശരൺ കുഴഞ്ഞ് വീണു മരിച്ചു; കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു…
തിരുവനന്തപുരം: ചിത്രം സിനിമയിൽ ബാലതാരമായി അഭിനയിച്ച നടൻ ശരൺ (40) കുഴഞ്ഞ് വീണു മരിച്ചു. കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് ഇന്ന് രാവിലെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. പ്രിയദർശൻ- മോഹൻലാല്‍ സൂപ്പർ ഹിറ്റ് സിനിമയായ ചിത്രം ഉള്‍പ്പടെ നാല് സിനിമകളില്‍ ശരൺ അഭിനയച്ചിട്ടുണ്ട്. സിനിമ- സീരിയല്‍ മേഖലയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read Moreകേരളത്തിലും കോവിഡ് പ്രതിസന്ധി കടുക്കുന്നു; ആശുപത്രികൾ കോവിഡ് രോഗികളെക്കൊണ്ടു നിറയുന്നു; വൈറസിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രാണവായുവിനായി കേരളവും നെട്ടോട്ടമോടേണ്ടി വരും
തിരുവനന്തപുരം: രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ കേരളത്തിലും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതായി സൂചന. പല ആശുപത്രികളും കോവിഡ് രോഗികളെക്കൊണ്ടു നിറയുകയാണ്. രോഗികളുടെ എണ്ണം പരിധിവിട്ടു മുകളിലേക്കുപോയതോടെ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഇതോടെയാണ് ആശുപത്രികളിൽ തിരക്കേറിയത്. നിലവിൽ കുഴപ്പമില്ലാതെയാണ് മുന്നോട്ടുപോകുന്നതെങ്കിലും വരും ദിവസങ്ങളിലും കോവിഡ് ബാധ പിടിച്ചുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ആശുപത്രി സൗകര്യങ്ങൾ പോരാതെ വരുമെന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്. പല സ്വകാര്യ ആശുപത്രികളിലും മുക്കാൽ പങ്ക് കിടക്കകളിലും കോവിഡ് രോഗികൾ നിറഞ്ഞിട്ടുണ്ട്. അതേസമയം, ഗുരുതരാവസ്ഥയില്ലാത്തവരും ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇൻഷ്വറൻസ് ആനുകൂല്യവും മറ്റും ഉള്ള ചിലർ ഇങ്ങനെ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നുണ്ടോയെന്നാണ് സംശയം. ഇതിനെക്കുറിച്ച് അധികൃതർ പരിശോധന നടത്തും. ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യാനാണ് നിർദേശമുള്ളത്. ഒാക്സിജൻ ഉപയോഗം ആശുപത്രികളിൽ വർധിച്ചതും ഇടയ്ക്കിടെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് ഒാക്സിജൻ ആവശ്യത്തിനു ലഭ്യമാണെങ്കിലും കൃത്യമായ സമയത്ത് ഇത്…
Read Moreസ്ഥാനാർത്ഥിത്വം തട്ടിയെടുക്കാൻ ഒരുക്കിയ തിരക്കഥയായിരുന്നു അത്..! കോൺഗ്രസിലായിരുന്നപ്പോൾ നഷ്ടപ്പെട്ടതെല്ലാം ഇടതുക്യാമ്പിലൂടെ തിരിച്ചുപിടിച്ച് ശ്രീനിജിൻ
കിഴക്കമ്പലം: കോൺഗ്രസിലായിരുന്നപ്പോൾ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ സ്ഥാനാർഥിത്വവും എംഎൽഎ സ്ഥാനവും ഇടത് ക്യാമ്പിലെത്തി തിരിച്ചു പിടിച്ച ആവേശത്തിലാണ് കുന്നത്തുനാട്ടിലെ നിയുക്ത എംഎൽഎ പി.വി. ശ്രീനിജിൻ. 2011 ലെ തിരഞ്ഞെടുപ്പിൽ സംവരണ മണ്ഡലമായ കുന്നത്തുനാട്ടിലേക്ക് കോൺഗ്രസിലെ ഏക പേരുകാരനായിരുന്നു ശ്രീനിജിൻ. 2006 ൽ സിപിഎം കോട്ടയായിരുന്ന ഞാറക്കലിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടത്തിയ മികച്ച പ്രകടനമായിരുന്നു ഇതിനു കാരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനും മാസങ്ങൾക്ക് മുന്‍പേ അദേഹം കുന്നത്തുനാട്ടിലെത്തി. തദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണ രംഗത്തും സജീവമായി. ഇതിന് ശേഷമാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബന്ധപ്പെട്ട് ഇദേഹത്തിനെതിരേ വിവാദമുയർന്നത്. മാധ്യമങ്ങൾ പ്രശ്നം സജീവമായി കൈകാര്യം ചെയ്തതോടെ കോൺഗ്രസ് നേതൃത്വവും ഇദേഹത്തെ കൈവിട്ടു. അതോടെ ശ്രീനിജിൻ പൊതുരംഗം ഉപേക്ഷിക്കുകയും 2011 ൽ വി.പി.സജീന്ദ്രൻ വൈക്കത്തുനിന്ന് കുന്നത്തുനാട്ടിലെത്തി കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തു. സ്ഥാനാർത്ഥിത്വം തട്ടിയെടുക്കാൻ…
Read Moreകോവിഡ്കാല പരിശോധന; അനസ് കുടുങ്ങിയത് ലക്ഷങ്ങളുടെ ലഹരിയുമായി; രണ്ടുലക്ഷത്തോളം വിലവരുന്ന ലഹരിയെത്തിച്ചത് ഗോവയിൽ നിന്ന്
ആലുവ: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വില്പനക്കാരെയും കണ്ടെത്താൻ പോലീസൊരുക്കിയ വലയിൽ കുടുങ്ങിയത് ന്യൂജെൻ ലഹരി മാഫിയയിലെ പ്രധാനി. പട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടില്‍ അനസ് (32)നെയാണ് വില്പനയ്ക്കായി കൊണ്ടുവന്ന 25 ഗ്രാം ഹാഷിഷും 9 ഗ്രാം എംഡിഎമ്മുമായി റെയിൽവേ സ്റ്റേഷനു സമീപം വച്ച് ആലുവ പോലീസാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. അനസിൽനിന്നും പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് രണ്ടു ലക്ഷത്തോളം രൂപ വിലവരും. ഗോവയിൽനിന്നും ആലുവയിലെത്തിച്ച് യുവാക്കളുടെ ഇടയിൽ വില്പന നടത്തി വരികയായിരുന്നു. അനസ് ഗോവയിൽ മയക്കുമരുന്നു വാങ്ങാൻ പോയ വിവരം പോലീസിനു ലഭിച്ചിരുന്നു. തുടർന്ന് കുറച്ചു ദിവസങ്ങളായി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. നാട്ടിലെത്തിക്കുന്ന ലഹരിമരുന്നുകൾ ഡാർക്ക് ഒൺലൈൻ സൈറ്റുകൾ വഴിയാണ് വിൽപ്പന നടത്തിയിരുന്നത്.…
Read Moreസാമ്പത്തിക തട്ടിപ്പ് കേസ്! സനു മോഹന്‍ മുംബൈ പോലീസ് കസ്റ്റഡിയില്‍; 2016-ലായിരുന്നു സംഭവം…
കൊച്ചി: വൈഗ കൊലക്കേസില്‍ പ്രതി സനു മോഹനെ മുംബൈ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മഹാരാഷ്ട്രയിലെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. സനു മോഹനായി തിങ്കളാഴ്ച, ട്രാന്‍സിറ്റ് വാറണ്ട് അപേക്ഷ കോടതിയില്‍ നല്‍കിയിരുന്നു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായാണ് സനു മോഹനെ ഇന്നു രാവിലെ പോലീസ് മുംബൈയിലേക്ക് കൊണ്ടു പോയത്. മുംബൈയില്‍നിന്ന് നാലു പേരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ കൊണ്ടുപോകാന്‍ കൊച്ചിയിലെത്തിയിരുന്നത്.2017-ലാണ് മഹാരാഷ്ട്ര പോലീസ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2016-ലായിരുന്നു സംഭവം. പുണെയില്‍ ലെയ്ത്ത്, ഇരുമ്പ് ബിസിനസ് നടത്തുന്നതിനിടെ പ്രദേശത്തെ ചിട്ടിക്കമ്പനിയില്‍നിന്ന് ലക്ഷക്കണക്കിനു രൂപയുടെ ചിട്ടി വിളിച്ചെടുക്കുകയും പിന്നീട് പണം നല്‍കാതെ കബളിപ്പിക്കുകയും ചെയ്തെന്നായിരുന്നു കേസ്. വേറെ പലരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. അവര്‍ക്കും പണം തിരികെ നല്‍കിയിട്ടില്ല. ഇതെല്ലാം പല കേസുകളായി മഹാരാഷ്ട്രയില്‍ പല കോടതികളിലും നിലനില്‍ക്കുന്നുണ്ട് . ഈ കേസുകളിലെ ചോദ്യംചെയ്യലും നടപടിക്രമങ്ങളും…
Read Moreനിലവിൽ ജില്ലയിൽനിന്നുള്ള രണ്ട് മന്ത്രിമാരും ഉണ്ടാകില്ല! കോഴിക്കോടുനിന്നു കാനത്തിൽ ജമീല മാത്രം?
ബൈജു ബാപ്പുട്ടി കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ കോഴിക്കോടുനിന്നു സിപിഎമ്മിലെ കാനത്തിൽ ജമീല മാത്രമെന്നു സൂചന. പുതുമുഖങ്ങൾക്കും വനിതകൾക്കും പ്രാതിനിധ്യമുറപ്പിച്ചു രൂപീകരിക്കുന്ന മന്ത്രിസഭയിൽ നിലവിൽ ജില്ലയിൽനിന്നുള്ള രണ്ട് മന്ത്രിമാരും ഉണ്ടാകില്ല. സിപിഎമ്മിലെ ടി.പി.രാമകൃഷ്ണനും എൻസിപിയുടെ എ.കെ. ശശീന്ദ്രനുമാണ് ഇപ്പോൾ ജില്ലയെ പ്രതിനിധീകരിച്ചു മന്ത്രിസഭയിലുള്ളത്. സിപിഐയുടെ ഇ.കെ. വിജയൻ, കുന്നമംഗലത്തുനിന്നു വിജയിച്ച പി.ടി.എ.റഹീം, ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമദ് റിയാസ് തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ടെങ്കിലും കാനത്തിൽ ജമീലയ്ക്കു മാത്രമാകും നറുക്ക്. കാനത്തിൽ ജമീലയെ പരിഗണിക്കുക വഴി രണ്ടു കാര്യങ്ങളാണ് ഇടതുമുന്നണി ലക്ഷ്യം വയ്ക്കുന്നത്. ചരിത്രത്തിലാധ്യമായി ഒരു മുസ്ലിം വനിതയെ മന്ത്രിക്കസേരയിലെത്തിക്കുക, ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പുവരുത്തു എന്നിവയാണവ. പാർലമെന്ററി രംഗത്തു മുസ്ലിം സ്ത്രീകളുടെ പങ്ക് സംബന്ധിച്ച തെരഞ്ഞെടുപ്പ് വേളയിലും ചർച്ചയായിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം മുസ്ലിം ലീഗ് ഒരു വനിതയെ നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറക്കിയതായിരുന്നു കാരണം. കോഴിക്കോട് സൗത്തിൽ മത്സരിച്ച അഡ്വ.നൂർബിന…
Read More