സ്വന്തം ലേഖകന്‍ കോഴിക്കോട്: വോട്ടു ചോർച്ചയിൽ പകച്ചു ബിജെപി നേതൃത്വം. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വോട്ടു ചോർച്ചയാണ് ഇത്തവണ ബിജെപി നേരിട്ടത്. മുപ്പതിനായിരത്തില്‍പരം വോട്ടുകളുള്ള 34 മണ്ഡലങ്ങളെ എ ക്ലാസ് മണ്ഡലങ്ങളായി പരിഗണിച്ചായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയുടെ എണ്ണം 23ലേക്ക് ചുരുങ്ങി. മഞ്ചേശ്വരത്തു മാത്രമാണ് പാർട്ടിക്ക് അറുപതിനായിരത്തില്പരം വോട്ടുകള്‍ നേടാനായത്. ഇത്തരം ആറു മണ്ഡലങ്ങൾ ഉണ്ടെന്നായിരുന്നു ബിജെപി അവകാശപ്പെട്ടിരുന്നത്. അതേസമയം, പതിനായിരത്തില്‍ താഴെ വോട്ടുകളുള്ള മണ്ഡലങ്ങളുടെ എണ്ണം കൂടുകയും ചെയ്തു. അഞ്ചു ലക്ഷം മെംബർമാർ കഴിഞ്ഞ വര്‍ഷം നടന്ന പാർട്ടിയുടെ മെഗാ മെമ്പര്‍ഷിപ്പ് കാന്പയിന് വഴിമാത്രം അഞ്ചു ലക്ഷത്തോളം പേര് പുതുതായി അംഗത്വമെടുത്തെന്നായിരുന്നു നേതൃത്വം അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പുതിയ വോട്ടുകള്‍ കാണാനില്ലെന്നു മാത്രമല്ല പലയിടത്തും വോട്ടുകള്‍ കുറയുകയും ചെയ്തു. ഇതിനെല്ലാം കാരണംതേടി ഉഴലുകയാണ് ബിജെപി നേതൃത്വം. യുഡിഎഫിനായി ബിജെപി വോട്ട് മറിച്ചുവെന്ന…
Read MoreDay: May 5, 2021
ബംഗാളിൽ മൂന്നാംവട്ടവും മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്തു; മമതാ ബാനർജിക്ക് ആറു മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണം
കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഗംഭീര വിജയത്തിനുശേഷം മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തുടർച്ചയായ മൂന്നാംവട്ടമാണ് മമത മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജനപ്രതിനിധികളുടെ യോഗം ഐക്യകണ്ഠേന മമതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ബിമൻ ബാനർജി പ്രോടെം സ്പീക്കറാകും. 294 അംഗ നിയമസഭയിലെ 292 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ 213 സീറ്റ് നേടി. 2016ൽ 211 സീറ്റാണ് തൃണമൂലിനു ലഭിച്ചത്. ബിജെപിക്ക് ലഭിച്ചത് 77 സീറ്റു മാത്രം. ദശകങ്ങളോളം ബംഗാൾ ഭരിച്ച ഇടതും കോൺഗ്രസും ചിത്രത്തിൽ തന്നെയില്ല. നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതാ ബാനർജിക്ക് ആറു മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.
Read Moreചെന്നൈയിലെ സാമൂഹ്യ പ്രവർത്തകൻ! ചെന്നൈയിലെ ഫുട്പാത്ത് കയ്യേറ്റങ്ങൾക്കെതിരേ പൊരുതിയ ട്രാഫിക് രാമസ്വാമി അന്തരിച്ചു
ചെന്നൈ: ചെന്നൈയിലെ സാമൂഹ്യ പ്രവർത്തകൻ കെ.ആർ. രാമസ്വാമി എന്ന ട്രാഫിക് രാമസ്വാമി(87) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയ അദ്ദേഹം ഹൃദയസ്തംഭനത്തെ തുടർന്നാണ് അന്തരിച്ചത്. ചെന്നൈയിലെ ഫുട്പാത്ത് കയ്യേറ്റങ്ങൾ, അനധികൃത റോഡ് വീതികൂട്ടൽ, ട്രാഫിക് നിയമലംഘനങ്ങൾ എന്നിവയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ നിരന്തരം പൊതുതാൽപര്യ വ്യവഹാരങ്ങൾ ഫയൽ ചെയ്തിരുന്നു. ഇത് ഇദ്ദേഹത്തിന് ഏറെ ശത്രുക്കളേയും സമ്മാനിച്ചിരുന്നു. തമിഴ്നാട് ഹോം ഗാർഡിന്റെ സ്ഥാപക അംഗം കൂടിയായിരുന്നു രാമസ്വാമി. 1934 ഏപ്രിൽ 1 ന് ജനിച്ച രാമസ്വാമി, ചെന്നൈയിലെ തിരക്കേറിയ പാരിസ് കോർണറിലും പരിസരത്തും ഗതാഗതം നിയന്ത്രിക്കാൻ തുടങ്ങിയതിന് ശേഷമാണ് ട്രാഫിക് രാമസ്വാമി എന്ന പേര് നേടിയത്. രാമസ്വാമി ചെന്നൈ റോഡുകളിൽ ഒരു പതിവ് കാഴ്ചയായിരുന്നു, അവിടെ രാഷ്ട്രീയക്കാരും ബിസിനസുകാരും സാധാരണക്കാരും സ്ഥാപിച്ച വലിയ…
Read Moreവിമാനത്തിനു വിലക്ക്, ഹോട്ടൽ സൗകര്യമില്ല; പ്രവാസികൾ പ്രതിസന്ധിയിൽ
തൃശൂർ: പ്രവാസി മലയാളികൾ പ്രതിസന്ധിയിൽ. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കിയതും പല രാജ്യങ്ങളും ഇന്ത്യയിൽനിന്നുള്ള വിമാന സർവീസുകൾക്കു വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ജോലിക്കു തിരികേ പോകാൻ സമയമായ പ്രവാസികൾ പോകാനാകതെ പ്രതിസന്ധിയിലായി. ഇതേസമയം, വിദേശത്തുനിന്നും ഇന്ത്യയിലെത്തന്നെ ഇതര സംസ്ഥാനങ്ങളിൽനിന്നു നാട്ടിലെത്തുന്ന പ്രവാസികൾക്കു താമസിക്കാൻ വൻകിട ഹോട്ടലുകൾ മാത്രമാണ് സൗകര്യം നൽകുന്നത്. ഇടത്തരം ലോഡ്ജുകൾ അടച്ചപൂട്ടിയിരിക്കുകയാണ്. ആർടിപിസിആർ ടെസ്റ്റിന്റെ ഫലംവരുന്നതുവരെ വീട്ടിൽ പോകാതെ നാലു ദിവസം ഹോട്ടലിൽ ക്വാറന്റൈനിൽ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ് ഈ പ്രതിസന്ധി നേരിടുന്നത്. മിനി ലോക് ഡൗണ്‍മൂലം താമസിക്കാൻ ആരും വരാത്ത സാഹചര്യത്തിലാണ് ലോഡ്ജുകൾ അടച്ചുപൂട്ടിയത്.ഇതേസമയം, താമസിക്കാൻ ആരും വരുന്നില്ലെന്നാണ് വൻകിട ഹോട്ടലുകൾ പറയുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് താമസ സൗകര്യം നൽകാൻ തയാറാണെങ്കിലും ഒരു താമസക്കാരൻ പോലും ഇല്ലാതായിട്ട് ഒരാഴ്ചയിലേറെയായെന്നാണ് വൻകിട ഹോട്ടലുടമകൾ പറയുന്നത്.
Read Moreജോസ് കെ. മാണിയുടെ തോല്‍വി! കേരള കോണ്‍ഗ്രസ്-എമ്മിലും അസ്വസ്ഥത; ഉത്തരവാദികൾ രാജിവയ്ക്കണമെന്ന് ആവശ്യം; ചില നേതാക്കള്‍ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം
കോട്ടയം: ഇടതു തരംഗത്തിനിടയിലും കേരള കോണ്‍ഗ്രസ് -എമ്മിന്റെ രണ്ടു സീറ്റുകളിലെ തോല്‍വി പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥത പടർത്തുന്നു. പാലായില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ.മാണിയുടെയും പിറവത്ത് സിന്ധുമോള്‍ ജേക്കബിന്റെയും തോല്‍വി ആണ് പാര്‍ട്ടിക്കുള്ളില്‍ ചർച്ചയായിരിക്കുന്നത്. പാലായിലെ തോല്‍വിയിലാണ് അണികള്‍ക്ക് ഏറെ പരിഭവവും പരാതിയുമുള്ളത്. എന്നാല്‍, തോല്‍വിയില്‍ വലിയ പരാതി ഉയര്‍ത്തി കേരള കോണ്‍ഗ്രസ് -എം സിപിഎമ്മിനെ സമീപിക്കാനുള്ള സാധ്യത കുറവുമാണ്. മിന്നുന്ന വിജയം നേടി മന്ത്രിസഭ രൂപീകരിക്കുന്ന വേളയിലാണ് താഴെത്തട്ടില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. താഴെത്തട്ടിൽ പാലായില്‍ സിപിഎം വോട്ടുകള്‍ ചോര്‍ന്നുവെന്നാണ് കേരള കോണ്‍ഗ്രസ് -എം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പാലായില്‍ ചില സിപിഎം പ്രവര്‍ത്തകര്‍ക്കു കേരള കോണ്‍ഗ്രസ് -എം ഇടതുപക്ഷത്ത് എത്തിയതു അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. താഴെത്തട്ടില്‍ പ്രശ്നങ്ങളുണ്ടെന്നു സിപിഎമ്മും അംഗീകരിക്കുന്നുണ്ട്. വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പ് പാലാ നഗരസഭാ കൗണ്‍സിലില്‍ സിപിഎം കൗണ്‍സിലറും കേരള കോണ്‍ഗ്രസ് -എം…
Read Moreആ സംസാരവും, നോട്ടവുമെല്ലാം അങ്ങനെ തോന്നും! വിപിന്‍ മോഹന്‍
ഭാമ നായികയായ ഒരു സിനിമയില്‍ മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളൂ. എനിക്ക് എന്റെ മകളെപ്പോലെ തോന്നുന്ന കുട്ടിയാണ് ഭാമ. ആ സംസാരവും, നോട്ടവുമെല്ലാം അങ്ങനെ തോന്നും. അതുകൊണ്ട് തന്നെ സെറ്റില്‍ ഭാമയുടെ കാര്യത്തില്‍ ഞാന്‍ കുറച്ചു ഓവര്‍ പ്രൊട്ടക്റ്റീവ് ആയിരിക്കും. അത് എത്രകണ്ടു ഭാമയ്ക്ക് ഇഷ്ടാമാകുന്നുണ്ട് എന്നൊന്നും ചിന്തിക്കാറില്ല. എന്തായാലും മഞ്ജിമയെ പോലെ തോന്നുന്നത് കൊണ്ടു എനിക്ക് മകളോടെന്ന പോലെ ജീവനാണ്. മഞ്ജിമയെ മിസ് ചെയ്യുന്നത് ഭാമ അടുത്തുവരുമ്പോള്‍ മാറിക്കിട്ടും. -വിപിന്‍ മോഹന്‍
Read Moreജയന് പകരം നായകനായ മമ്മൂട്ടി! പ്രൊഡക്ഷന്‍ കണ്ട്രോളര് ചന്ദ്രന് പനങ്ങോടിന്റെ വാക്കുകള്‍ ഇങ്ങനെ…
ജയന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന് പകരം മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രമായിരുന്നു സ്ഫോടനം. 1981ല്‍ റിലീസ് ചെയ്ത പി.ജി. വിശ്വംഭരന് സംവിധാനം ചെയ്ത സിനിമയില്‍ തങ്കപ്പന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ജയന് വേണ്ടി എഴുതിവച്ച റോളായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. അതേസമയം ആ ചിത്രത്തിലേക്ക് മമ്മൂട്ടി ആ എത്തിയതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ചന്ദ്രന് പനങ്ങോട് ഒരിക്കല്‍ മനസ് തുറന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ… സ്ഫോടനം എന്ന വലിയ സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. ഹീറോ ആയിട്ട് ജയന് ചേട്ടനെയായിരുന്നു തീരുമാനിച്ചിരുന്നത്. അദ്ദേഹത്തെ വച്ചായിരുന്നു ആ സിനിമ ഉണ്ടാക്കിയത്. അന്നത്തെ അദ്ദേഹത്തിന്റെ വീരകൃത്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള സിനിമ. അന്ന് ജയന് ചേട്ടന് ചെയ്യുന്നതിനെല്ലാം കൈയടിയാണ്. അങ്ങനെ ഷൂട്ടിംഗിനായി ആലപ്പുഴ ഉദയ സ്റ്റുഡിയോയിലാണ് സെറ്റിട്ടത്. അവിടെയേ ഷൂട്ട് ചെയ്യാന്‍ പറ്റുകയുളളൂ. അങ്ങനെ മദ്രാസിലെത്തി നായികയും നിര്‍മാതാവുമായ ഷീലാമ്മയോട്…
Read Moreആളുകള്‍ എന്തൊക്കയോ ആണ് എഴുതി വിടുന്നത്, ഇതൊക്കെ എവിടെനിന്ന് കിട്ടുന്നു..! തന്നെക്കുറിച്ച് പ്രചരിച്ചിരുന്ന ഗോസിപ്പിനെക്കുറിച്ച് ഇല്യാന ഡിക്രൂസ്
സിനിമാരംഗത്തു ഗോസിപ്പുകള്‍ പുതുമയല്ല, പ്രത്യേകിച്ചു താരസുന്ദരികളെക്കുറിച്ച്. ഓരോ ദിവസവും ഓരോ നടിമാരെയും കുറിച്ച് ഓരോ തരത്തിലുള്ള ഗോസിപ്പുകള്‍ നമ്മള് കേള്‍ക്കാറുണ്ട്. അതിൽ മിക്കതും അല്പ്പനേരത്തിനുള്ളില് തന്നെ അപ്രത്യക്ഷമാവുകയും ചെയ്യും. ഇപ്പോഴിതാ തന്നെക്കുറിച്ച് കേട്ട ഗോസിപ്പുകളെക്കുറിച്ച് നടി ഇല്യാന ഡിക്രൂസ് വീണ്ടും മനസ് തുറക്കുകയാണ്. ആന്‍ഡ്രു നീബോണുമായി പ്രണയത്തിലായിരുന്ന കാലത്തായിരുന്നു ഇല്യാനയെക്കുറിച്ചുള്ള ഏറ്റവും വലിയ ഗോസിപ്പ് പ്രചരിക്കുന്നത്. ഇല്യാന ഗര്‍ഭിണിയാണെന്നായിരുന്നു അന്ന് പ്രചരിച്ചിരുന്നത്. അന്നുതന്നെ ഇല്യാന ഇത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് ഹങ്കാമയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്നെ കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തയെ കുറിച്ച് ഇല്യാന ഒരിക്കല്‍ ക്കൂടി മനസ് തുറന്നിരിക്കുകയാണ്. ഞാന്‍ ഗര്‍ഭിണിയായിരുന്നുവെന്നും അബോര്ഷന് ചെയ്തുവെന്നും ആരോ പറഞ്ഞു. ആളുകള്‍ എന്തൊക്കയോ ആണ് എഴുതി വിടുന്നത്. ഇതൊക്കെ എവിടെനിന്ന് കിട്ടുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ടെന്നായിരുന്നു ഇല്യാന പറഞ്ഞത്. 2018 ലായിരുന്നു ഇല്യാന ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.…
Read Moreമത്സരിച്ച അഞ്ച് സീറ്റുകളിലും ദയനീയ പരാജയം; ഞെട്ടൽ മാറാതെ ആർഎസ്പി! ചവറയിലെ തോൽവി പാർട്ടിക്ക് ക്ഷീണമുണ്ടാക്കി
രാജീവ് ഡി.പരിമണം കൊല്ലം :ആർഎസ്പിക്ക് ക്ഷീണമായി മത്സരിച്ച അഞ്ച് സീറ്റുകളിലേയും ദയനീയ പരാജയം. ആർഎസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബീജോണിന്റെ തട്ടകമായ ചവറയിലെ തോൽവി പാർട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ആകുലതകളിൽനിന്ന് ഇതുവരെ നേതാക്കൾ മോചിതരായിട്ടില്ല. കൊല്ലം ജില്ലയിൽ ചവറ, ഇരവിപുരം, കുന്നത്തൂർ മണ്ഡലങ്ങളിലും കണ്ണൂരിലെ മട്ടന്നൂർ, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് ആർഎസ്പി സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്. മട്ടന്നൂരിൽ മന്ത്രി കെ.കെ ശൈലജയോട് മത്സരിച്ച് ഇല്ലിക്കൽ അഗസ്തിയുടയെും ആറ്റിങ്ങലിൽ മത്സരിച്ച എ. ശ്രീധരന്റെയും തോൽവി ദയനീയമായിരുന്നു. കൊല്ലം ജില്ലയിൽ ചവറയിലും കുന്നത്തൂരിലും വിജയിക്കുമെന്ന് പാർട്ടി നേതൃത്വം കരുതിയിരുന്നു .യുഡിഎഫും വിജയപ്രതീക്ഷയിലായിരുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ എൻ.വിജയൻപിള്ളയോട് 6189 വോട്ടിനാണ് ഷിബു പരാജയപ്പെട്ടത്. തൊഴിൽവകുപ്പ് മന്ത്രിയായിരിക്കെ ചവറയിൽ ഷിബുബേബീജോൺ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ ചെയ്തിരുന്നുവെങ്കിലും വിജയൻപിള്ളയുടെ വ്യക്തിബന്ധങ്ങളും ജാതി സമവാക്യങ്ങളും മറ്റും ഷിബുവിന്റെ പരാജയത്തിന് കാരണമായിരുന്നതായി അന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇക്കുറി…
Read Moreലോക്ഡൗൺ സമാന നിയന്ത്രണം; പോലീസ് പരിശോധന കർശനമാക്കി; അനാവശ്യയാത്ര ചെയ്യുന്നവരെ മടക്കി അയച്ച് പോലീസ്
കോട്ടയം: ഒരാഴ്ച നീണ്ടു നില്ക്കുന്ന ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ റോഡിലെങ്ങും കർശന പോലീസ് പരിശോധന. നഗരത്തിൽ ചവിട്ടുവരി, നാഗന്പടം, തിരുനക്കര, കഐസ്ആർടിസി, സെൻട്രൽ ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ, കഞ്ഞിക്കുഴി, സീസർ ജംഗ്ഷൻ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പകൽ, രാത്രി വ്യത്യാസമില്ലാതെ പോലീസ് പരിശോധനയുണ്ട്. അനാവശ്യയാത്ര ചെയ്യുന്നവരെ ഒരുകാരണവശാലും പോകാൻ പോലീസ് അനുവദിക്കില്ല. സത്യവാംഗ്മൂലം കൈയിൽ സൂക്ഷിച്ചിരിക്കുന്നവരെയും ആശുപത്രികൾ ഉൾപ്പടെയുള്ള അടിയന്തരയാത്രക്കാരെയും മാത്രമേ പോലീസ് കടത്തിവിടുന്നുള്ളു. അനാവശ്യമായി ബൈക്കുകളിലും കാറുകളിലും എത്തുന്ന നിരവധി പേർക്കെതിരേ പോലീസ് പിഴയടപ്പിക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്. ഇന്നു രാവിലെയും പതിവു പോലെ സർക്കാർ, അർധ സർക്കാർ, ആശുപത്രി, ആരോഗ്യ അനുബന്ധസ്ഥാപനങ്ങൾ, അനുമതിയുള്ള സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ ജോലിക്കു പോകുന്നുണ്ട്. ഇവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷമാണു കടത്തിവിടുന്നത്. ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളും സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർ കുറവായതോടെ സ്വകാര്യ ബസുകൾ ഭൂരിഭാഗവും സർവീസ് നടത്തുന്നില്ല.…
Read More