കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ ആറു മാസത്തിനു ശേഷമേ വാക്സീന് സ്വീകരിക്കാവൂ എന്ന് വിദഗ്ധ സമിതി ശിപാര്‍ശ. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവര്‍ ആശുപത്രിവിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്സീന് സ്വീകരിക്കാവൂ എന്നും ശിപാര്‍ശയില്‍ പറയുന്നു. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗമുക്തി നേടി 48 ആഴ്ചകള്‍ക്കുള്ളില്‍ വാക്സീന് എടുത്താല്‍ മതിയെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സീന് എടുക്കാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് തീരുമാനമെടുക്കാം. നിലവില്‍ ഇവര്‍ വാക്സീന് സ്വീകരിക്കാന്‍ യോഗ്യരായവരുടെ പട്ടികയിലില്ല. ഇതിനു പുറമേ കോവാക്സീന്റെ രണ്ടാം ഡോസ് 12-16 ആഴ്ച ദൈര്‍ഘ്യത്തില്‍ സ്വീകരിക്കുന്നതാകും ഉചിതമെന്നും ശിപാര്‍ശയില്‍ പറയുന്നു. നീതി ആയോഗ് അംഗം വി.കെ. പോള്‍ നേതൃത്വം നല്കുന്ന നാഷനല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ് ഓണ്‍ ഇമ്യൂണൈസേഷന്റേതാണ് ശുപാശകള്‍. ഇവ നാഷനല്‍ എക്സപേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സീന് അഡ്മിനിസ്ട്രേഷന്റെ…
Read MoreDay: May 13, 2021
ആനകൾ കാടിറങ്ങുന്നു; ജനങ്ങൾ ഭീതിയിൽ! ഇന്നലെ നാട്ടുകാരെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം; സംഭവങ്ങള്‍ ഇങ്ങനെ…
നിലന്പൂർ: നിലന്പൂർ വനമേഖലയിൽ കാട്ടാനകളുടെ ശല്യം വർധിക്കുന്നു. പട്ടാപ്പകൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവാകുകയാണ്. ഇന്നലെ നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ കാട്ടാനകളെ ഒടുവിൽ കാടുകയറ്റി. ആർആർടി, എമർജൻസി റസ്ക്യൂ ഫോഴ്സ്, എടക്കോട് വനം സ്റ്റേഷനിലെ ജീവനക്കാർ, നാട്ടുകാർ എന്നിവർ ചേർന്നാണ് ആനകളെ കാടു കയറ്റിയത്. മന്പാട് കുളിക്കൽ അങ്ങാടിക്ക് സമീപം പട്ടാപ്പകലാണ് ഇന്നലെ കാട്ടാനകളിറങ്ങിയത്. ആനയെ തിരിച്ചു കാട്ടിലേക്കു അയക്കാൻ ഉച്ചക്കു 12 മണിയോടെ ശ്രമം തുടങ്ങി. രണ്ടു മണിയോടെ മേപ്പാടം കൂളിക്കൽ അങ്ങാടിക്ക് സമീപമുള്ള പാടത്തിനരികിലെ പൊന്തക്കാട്ടിൽ നിന്നു ആനകളെ ചാലിയാർ പുഴ കടത്തി. എന്നാൽ ഓടായിക്കൽ ഭാഗത്തേക്ക് നീങ്ങിയ ആനകൾ ഇടക്കിടെ പിൻതിരിയാൻ ശ്രമിച്ചത് ഭീതി പരത്തി. ആനകൾ നിലന്പൂർ അരുവാക്കോട് ഭാഗത്ത് കൃഷി നാശവും വരുത്തുകയും ആർആർടിഓഫീസ് മുറ്റം വരെ എത്തുകയും ചെയ്തു. ചാലിയാർ പുഴ കടന്നു സോളാർ വൈദ്യുതി വേലിക്ക് അപ്പുറത്തു…
Read Moreതെറ്റായ തീരുമാനങ്ങളായിരുന്നു പലതും ! ആ തീരുമാനങ്ങളും അതിന്റെ ഫലവുമാണ് ഞാന്‍ ഇന്ന് അനുഭവിക്കുന്നത്; തുറന്നു പറച്ചിലുമായി സംയുക്ത മേനോന്…
ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് സംയുക്ത മേനോന്.പോപ്പ്കോണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി. എടക്കാട് ബറ്റാലിയന്, എമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി താരം. ഇതിനിടെ തമിഴിലും അരങ്ങേറിയ സംയുക്താ മേനോന് സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ടോവിനോ നായകനായ തീവണ്ടി എന്ന സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തീര്‍ത്തും സിനിമാറ്റിക്ക് ആയിരുന്നെന്ന് സംയുക്ത മേനോന് മുമ്പ് പറഞ്ഞിരുന്നു. ലില്ലി എന്ന ചിത്രത്തിനിടെയായിരുന്നു തീവണ്ടിയിലേക്കുള്ള ക്ഷണം ലഭിക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്. അതേ സമയം സിനിമയില്‍ വരണം എന്ന് ആഗ്രഹിക്കാതെ വന്നയാളാണ് താനെന്നും സിനിമയെ കുറിച്ച് ഒന്നും അറിയാത്തൊരാള്‍ എടുക്കാന്‍ സാധ്യതയുള്ള തെറ്റായ തീരുമാനങ്ങള്‍ താനും എടുത്തിട്ടുണ്ടെന്നും തുറന്നു പറയുകയാണ് സംയുക്ത മേനോന് ഇപ്പോള്‍. അത്തരം തീരുമാനങ്ങള്‍…
Read Moreപച്ചക്കറിക്ക് വിലയില്ല! കിട്ടിയ വിലയ്ക്ക് പച്ചക്കറി വിൽപ്പന നടത്തി കർഷകർ; വിൽപ്പന അറിഞ്ഞ് എംപി എത്തി
ചിറ്റൂർ : കോവിഡും ലോക് ഡൗണും എൽപ്പിച്ച പ്രഹരത്തിൽ ദുരിതത്തിലായ പച്ചക്കറി കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികൾ കിട്ടിയ വിലയ്ക്ക് പച്ചക്കറി വിൽപ്പന നടത്തി. ഇന്നലെ അണിക്കോട് ആയിരുന്നു വിൽപ്പന. കേട്ടറിഞ്ഞ് പച്ചക്കറി വാങ്ങാൻ ഒട്ടേറെ പേർ എത്തി. വടകരപ്പതി, ഏരുത്തേന്പതി മേഘലയിലെ കർഷകരാണ് പച്ചക്കറിയുമായി അണിക്കോട് എത്തിയത് കർഷകരുടെ ദുരിതമറിഞ്ഞ എംപി രമ്യ ഹരിദാസ് അണിക്കോട് എത്തി കർഷകരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. കോവിഡും അടച്ചിടലും മൂലം ദുരിതത്തിലായ കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറി വാങ്ങാൻ ആളില്ല. തോട്ടത്തിൽ മൂത്തും പഴുത്തും നശിക്കുന്നു. പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും കർഷകർ പറഞ്ഞു. കർഷകരുടെ ഇപ്പോഴത്തെ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ഇതിന് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് രമ്യ ഹരിദാസ് കർഷകരോട് പറഞ്ഞു. ആർ.സദാനന്ദൻ, സുമേഷ് അച്യുതൻ, കെപിസിസി അംഗം പാളയം പ്രദീപ് എന്നിവർ എംപിയോടോപ്പം ഉണ്ടായിരുന്നു.
Read Moreഫോണിൽ കുത്തി ഇരിക്കുന്ന സ്ത്രീകളടക്കമുള്ളവരുടെ അറിവിലേക്ക്! ലോക്ഡൗണ്‍ കാലത്ത് ലോണ്‍ തട്ടിപ്പിന് ഇരകളാകരുതെന്ന് പോലീസ് മുന്നറിയിപ്പ്; സംഭവം ഇങ്ങനെ…
ഒറ്റപ്പാലം: ലോക്ഡൗണ്‍ കാലത്ത് ലോണ്‍ തട്ടിപ്പിന് ഇരകളാകരുതെന്ന് പോലീസ് മുന്നറിയിപ്പ്. ഫോണിൽ കുത്തി ഇരിക്കുന്ന സ്ത്രീകളടക്കമുള്ളവരുടെ അറിവിലേക്കാണ് തൃശൂർ സൈബർ ക്രൈം പോലീസ് ഇൻസ്പക്ടർ കെ.ബ്രീജുകുമാർ മേൽ പറഞ്ഞ മുന്നറിയിപ്പ് തരുന്നത്. ഫോണിലേക്ക് രണ്ട് ശതമാനം പലിശയ്ക്ക് ലക്ഷ്മി ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിന്നും ലോണ്‍ എന്നൊരു എസ്എംഎസ് വരുന്നതോടുകൂടിയാണ് തട്ടിപ്പിന്റെ തുടക്കം. കോണ്ടാക്റ്റ് നന്പർ സഹിതമാണ് മെസേജ് എത്തുന്നത്. ആവശ്യക്കാരൻ പത്ത് ലക്ഷം രൂപയുടെ ലോണിന് ശ്രമിച്ചാൽ ശ്രമിച്ച ആളുടെ പക്കൽ നിന്നും പരമാവധി അഞ്ച് ലക്ഷം രൂപ വരെ ഇവർ പല കാര്യങ്ങളും നിരത്തി അവരുടെ അക്കൗണ്ടിലേക്ക് അയപ്പിക്കുമെന്നാണ് ഇരകൾ പറയുന്നത്. ലോണിനായി ബന്ധപ്പെടുന്നവരോട് മലയാളത്തിൽ തന്നെയാവും ഇവർ സംസാരിക്കുക. ലോണിനായി ആധാർ വിവരങ്ങളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടുകയും തുടർന്ന് ലോണ്‍ അപ്രൂവലിനായ് 10,000രൂപ അടക്കാൻ ആവശ്യപ്പെടുകയുമാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. പതിനായിരം…
Read Moreനിവിയ കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർ കണ്ട് പേടിച്ചില്ല; പകരം കത്തനാരെ പഠിച്ച് ഡോക്ടറേറ്റ് നേടി
സ്വന്തം ലേഖകൻ തൃശൂർ: കലാനിലയത്തിന്റെ സൂപ്പർഹിറ്റ് നാടകമായ കടമറ്റത്ത് കത്തനാർ കണ്ടു കെെയടിച്ചവരും പേടിച്ചവരും നിരവധിയാണെങ്കിലും കത്തനാരെ പഠിച്ച് ഡോക്ടറേറ്റ് നേടിയവർ കുറവായിരിക്കും. കൊടുങ്ങല്ലൂർ സ്വദേശിനി നിവിയ തോമസ് കടമറ്റത്ത് കത്തനാരെ കലാനിലയത്തിന്റെ അരങ്ങിൽ കണ്ടു പഠിച്ച് പിഎച്ച്ഡി നേടുന്പോൾ അതു മലയാള നാടക അരങ്ങിനും അഭിമാനമാകുന്നു. കടമറ്റത്ത് കത്തനാർ പരിണാമിയായ ഐതിഹ്യം എന്ന വിഷയത്തിലാണ് ഇംഗ്ലീഷ് ഭാഷയിൽ നിവിയ പ്രബന്ധം തയാറാക്കിയത്. കടമറ്റത്ത് കത്തനാർ എന്ന അതികായനെക്കുറിച്ചു തീസിസ് തയാറാക്കാൻ തീരുമാനിച്ച നിവിയയുടെ പഠന ഗവേഷണത്തിൽ കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർ ഒരു പ്രധാന ഭാഗമായി. വാമൊഴിയായും വരമൊഴിയായും ദൃശ്യാവിഷ്കാരമായുമെല്ലാം ജനപ്രീതി നേടിയ കടമറ്റത്ത് കത്തനാരെ കുറിച്ചു നിവിയ ഗവേഷണപ്രബന്ധം തയാറാക്കാനായി വിവരങ്ങൾ ശേഖരിച്ചെങ്കിലും പ്രബന്ധത്തിന്റെ പ്രധാനഭാഗവും കൂടുതൽ വിവരങ്ങളും കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാരെ ആസ്പദമാക്കിയായിരുന്നു. 1965ൽ ആദ്യം അരങ്ങിലെത്തിയ കത്തനാർ നാടകത്തിന്റെ ചിത്രങ്ങളും വിവരണങ്ങളും കലാനിലയം…
Read Moreഇതൊരു പെണ്കുട്ടിയല്ലേ… ഈ പണിക്കു പെണ്‍കുട്ടികളുമുണ്ടോ…? ശ്രുതിഭംഗം വരാതെ ശ്രുതി സേവനപാതയിലുണ്ട്
കെ.കെ. അർജുനൻ അയ്യന്തോൾ: പിപിഇ കിറ്റും ധരിച്ച് കൈകളിൽ അണുനാശിനിയുമേന്തി പാടൂരിലെ കോളനിയിലേക്ക് അവൾ കടന്നു ചെന്നപ്പോൾ കോളനിക്കാർ ആദ്യം ഒന്നന്പരന്നു… ഇതൊരു പെണ്കുട്ടിയല്ലേ… ഈ പണിക്കു പെണ്‍കുട്ടികളുമുണ്ടോ… കോളനിക്കാരുടെ പകപ്പു വകവയ്ക്കാതെ കോളനിയെ കോവിഡ് മഹാമാരിയിൽ നിന്നും സംരക്ഷിച്ചു പിടിക്കാൻ അണുനശീകരണം നടത്തി പൂർത്തിയാക്കുന്പോൾ ആരോ ചോദിച്ചു, ന്താ മോൾടെ പേര്..? ചിരിച്ചുകൊണ്ട് ആ യുവതി പറഞ്ഞു, ശ്രുതി. അതെ, ശ്രുതിയെന്ന ഈ യുവതി കേരള ഫയർ ഫോഴ്സിന്റെ ഗുരുവായൂർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് സേനാംഗമാണ്. എഴുത്തുകാരിയും ജില്ല ഇൻഫർമേഷൻ ഓഫീസിലെ ഇൻഫർമേഷൻ അസിസ്റ്റന്റുമൊക്കെയാണു ശ്രുതി. രാവും പകലും ഭേദമില്ലാതെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ശ്രുതി യാതൊരു ഭംഗവും വരാതെ രംഗത്തിറങ്ങുന്നു. പാടൂരിലെ കോളനിയിൽ നാൽപതോളം വീടുകളിൽ അണുനശീകരണം നടത്താൻ ഗുരുവായൂർ സിവിൽ ഡിഫൻസിലെ തൃശൂർ ഡിവിഷൻ വാർഡൻ ഷെൽബീർ അലി, സിവിൽ ഡിഫൻസ് അംഗങ്ങളായ ഷെബീർ…
Read Moreസംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പേരെയും ധനകാര്യ സ്ഥാപനങ്ങളെയും പറ്റിച്ചു! ഊമ്പക്കാട്ട് ജിന്റോ വർക്കിയെ തന്ത്രപരമായി കുടുക്കി; സംഭവങ്ങള്‍ ഇങ്ങനെ…
കോതമംഗലം: സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പേരെയും ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. കീരംപാറ ചെങ്കര ഊന്പക്കാട്ട് ജിന്റോ വർക്കി (35) ആണ് അറസ്റ്റിലായത്. കശുവണ്ടി ഫാക്ടറി നടത്താനെന്ന പേരിൽ ചെറുവട്ടൂർ നിലത്തിൽ ആർ. രാജേഷിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തട്ടിയെടുക്കുന്ന പണംകൊണ്ട് ആഡംബര കാറുകളും മറ്റും വാങ്ങി ആർഭാട ജീവിതം നയിച്ചിരുന്ന പ്രതിയെ ഒളിവിൽ കഴിയുന്നതിനിടെ തന്ത്രപരമായി പോലീസ് കുടുക്കുകയായിരുന്നു. രാജേഷിന്റെ പേരിലുള്ള 50 സെന്റ് സ്ഥലം കശുവണ്ടി വ്യവസായം തുടങ്ങാനായി ലീസിനു കൊടുത്താൽ 30,000 രൂപ വാടകയും കന്പനിയിൽ പങ്കാളിത്തവും കച്ചവടത്തിൽ ഓഹരിയും നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയത്. വ്യവസായം തുടങ്ങാൻ ഈ വസ്തു ഈടു നൽകി വായ്പ തരപ്പെടുത്തിയ പ്രതി വ്യവസായത്തിനു കിട്ടുന്ന സബ്സിഡി തുകയും രാജേഷിനു നൽകാമെന്ന് വിശ്വസിപ്പിച്ചിരുന്നു. മിൽട്ടണ്‍ കാഷ്യൂസ്…
Read Moreഓരോ 36 മണിക്കൂർ കൂടുമ്പോള്‍ ഒരു ടാങ്കർ! ഓക്സിജൻ ടാങ്കറിന് സുരക്ഷയൊരുക്കി മോട്ടോർ വാഹന വകുപ്പ്
തൊടുപുഴ: ജില്ലയിലേക്ക് ഓക്സിജൻ എത്തിക്കുന്ന ടാങ്കറുകൾക്ക് സുരക്ഷ ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ്. കഞ്ചിക്കോട് നിന്നും ഓക്സിജൻ ടാങ്കറുകൾ എത്തുന്പോൾ അവ ഗതാഗത തടസവും മറ്റും കൂടാതെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുന്ന ദൗത്യമാണ് മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനായുള്ള പ്രത്യേക സ്ക്വാഡിലുള്ള ഉദ്യോഗസ്ഥരാണ് ദൗത്യ സംഘത്തിലുള്ളത്. ഓരോ 36 മണിക്കൂർ കൂടുന്പോൾ ഒരു ടാങ്കർ വീതം ഓക്സിജനുമായി ടാങ്കർ ജില്ലാ അതിർത്തി കടന്നെത്തും. ജില്ലയിൽ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ മാത്രമാണ് ഓക്സിജൻ പ്ലാന്റുള്ളത്. ഇവിടേക്കെത്തുന്ന ടാങ്കറുകൾക്ക് മുന്നിലായി മൂവാറ്റുപുഴ മുതൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹനമുണ്ടാകും. ഓരോ ജില്ലയിലും മോട്ടോർ വാഹനവകുപ്പ് ഈ ദൗത്യമേറ്റെടുത്തിട്ടുണ്ട്. വാഹനം ഓരോ ജില്ല കടക്കുന്പോഴും വാർ റൂമിൽ വിവരമെത്തും. കൂടാതെ നിരീക്ഷണത്തിന് ജിപിഎസ്, വിഎൽടിഎസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടാങ്കറുകൾക്ക് ബീക്കണ്‍ ലൈറ്റും സൈറണും നൽകിയിട്ടുണ്ട്. 2000 ലിറ്റർ സംഭരണ ശേഷിയുള്ള…
Read Moreഅടിമുടി രൂപ മാറ്റം വരുത്തി! 18,500 രൂപ പിഴയീടാക്കി; കാർ പിടിച്ചെടുത്ത ഉദ്യോഗസ്ഥനെതിരേ യുവാവിന്റെ അസഭ്യവർഷം; വീണ്ടും പഴയപടിയെന്ന് നാട്ടുകാര്‍
അന്പലപ്പുഴ: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാർ പിടിച്ചെടുത്ത് പിഴയീടാക്കിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കാറുടമയായ യുവാവിന്റെ അസഭ്യവർഷം. അന്പലപ്പുഴ സ്വദേശിയായ അജേഷാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉദ്യോഗസ്ഥർക്കെതിരേ അസഭ്യവർഷം ചൊരിഞ്ഞത്. രണ്ടാഴ്ച മുന്‍പാണ് പരാതിയെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കാർ പിടിച്ചെടുത്തത്. ആർടിഒ പി.ആർ. സുരേഷിന്റെ നിർദേശ പ്രകാരമായിരുന്നു വാഹനം പിടിച്ചെടുത്തത്. കാറിന്റെ സൈലൻസർ മാറ്റിയ ശേഷം മറ്റൊരു കന്പനിയുടെ സൈലൻസർ ഘടിപ്പിച്ച് ആളുകളെ ഭയപ്പെടുത്തുന്ന ശബ്ദത്തിലായിരുന്നു കാറോടിച്ചിരുന്നത്. ഇതു കൂടാതെ കാറിന്റെ ടയറുകളുടെ വീൽ ബ്സ്േ ഇളക്കി മാറ്റി പകരം ഘടിപ്പിക്കുകയായിരുന്നു. വാഹനം അടിമുടി രൂപ മാറ്റം വരുത്തിയതിനാണ് മോട്ടോർ വാഹന വകുപ്പ് കാർ പിടിച്ചെടുത്തത്. അന്തരീക്ഷ മലിനീകരണത്തിനു കാരണമായ രീതിയിൽ അമിതമായി പുക പുറത്തേക്ക് തള്ളിയിരുന്നു. ഇതിന് 18,500 രൂപ യുവാവിൽനിന്ന് പിഴയീടാക്കുകയും ചെയ്തിരുന്നു. വാഹനം പഴയ രീതിയിലാക്കിയ ശേഷം പരിശോധനയ്ക്കു വിധേയമാക്കണമെന്നും നിർദേശിച്ചിരുന്നു.…
Read More