കൊച്ചി: ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകൾ തുറന്നത്. ഡാം തുറന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. അണക്കെട്ടിലെ 1,8,9,15, എന്നീ ഷട്ടറുകളാണ് തുറന്നത്. ആകെ 2.1 മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഒരു സെക്കൻഡിൽ 197 ഘനമീറ്റർ വെള്ളമാണ് പുറന്തള്ളുന്നത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 34.90 മീറ്ററാണ്. നിലവിൽ 34.10 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്.
Read MoreDay: May 13, 2021
വരുന്നു… ടൗട്ടേ..! കോവിഡ് രണ്ടാം തരംഗം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ വെള്ളി, ശനി ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകും; ജില്ലകളിൽ റെഡ് അലർട്ട്; അതീവ ജാഗ്രത
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കൊഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ദുരന്തനിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. ടൗട്ടേ എന്ന പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ നിലവിൽ കേരളം ഉൾപ്പെട്ടില്ല. ആദ്യഘട്ടത്തിൽ ഒമാനിൽ തീരംതൊടും എന്ന് കരുതിയിരുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം നിലവിൽ മാറിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഒടുവിലെ മുന്നറിയിപ്പ്. ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതോടെ രണ്ടു ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 200 മില്ലമീറ്ററിലധികം മഴ പെയ്യുമെന്നാണ് പ്രവചനം. കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതും നിരോധിച്ചിട്ടുണ്ട്.…
Read Moreഡല്‍ഹിയ്ക്ക് ആശ്വാസം ! കോവിഡ് രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു; മിച്ചമുള്ള ഓക്സിജന്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍…
കോവിഡ് അതിതീവ്രമായി ബാധിച്ച ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ പതിയെ ശാന്തമാകുന്നു. 24 മണിക്കൂറിനിടെ 10,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി താഴ്ന്നതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങി എന്ന് സൂചന നല്‍കുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളിലും 20,000ല്‍ താഴെയായിരുന്നു പ്രതിദിന കോവിഡ് കേസുകള്‍. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞതായും മനീഷ് സിസോദിയ അറിയിച്ചു. നിലവില്‍ പ്രതിദിനം 582 ടണ്‍ ഓക്സിന് ആണ് ആവശ്യം. മിച്ചമുള്ള ഓക്സിന്, ഓക്സിജന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് മനീഷ് സിസോദിയ അറിയിച്ചു. ഒരു ഘട്ടത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 30,000 കടന്നിരുന്നു. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ…
Read Moreകോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 25 രോഗികള്‍ ചാടിപ്പോയി ! ഏഴു പേരെ പിടികൂടിയെന്ന് പോലീസ്;ചാടിപ്പോയവര് കുടിയേറ്റ തൊഴിലാളികള്‍…
ത്രിപുരയിലെ താല്‍ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 25 രോഗികള്‍ ചാടിപ്പോടി. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏഴുപേരെ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് പഞ്ചായത്ത് രാജ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (പിആര്‍ടിഐ) കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗികള്‍ മുങ്ങിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞതെന്ന് അംബാസ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് പറഞ്ഞു. രോഗികളെ കാണാതായതോടെ ആശുപത്രി അധികൃതര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 18 രോഗികള്‍ ട്രെയിനില്‍ കയറി സംസ്ഥാനം വിട്ടിരിക്കാമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് വ്യക്തമാക്കി. ഏപ്രില്‍ 22 ന് അഗര്‍ത്തലയിലെ അരുന്ധതിനഗര്‍ പ്രദേശത്തെ ഒരു കോവിഡ് സെന്ററില്‍ നിന്ന് 31 രോഗികള്‍ ഇത്തരത്തില്‍ രക്ഷപ്പെട്ടിരുന്നു.
Read Moreഅതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമത്തെ ബാലന്‍സ് ചെയ്യാന്‍ സാധിക്കും! നമിത പ്രമോദ്
ജീവിതത്തില്‍ മിസ് ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു ചോദിച്ചാല്‍, കോളജില്‍ റെഗുലറായി പഠിക്കാന്‍ സാധിച്ചിട്ടില്ല എന്നൊരു സങ്കടം ഉണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ വിഷമം ഉണ്ടെങ്കിലും ഈയൊരു പ്രായത്തിനുള്ളില്‍ ചെയ്യാന്‍ സാധിച്ച കാര്യങ്ങളുടെ വലുപ്പം ആലോചിക്കുമ്പോള്‍ സന്തോഷമുണ്ട്. അതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമത്തെ ബാലന്‍സ് ചെയ്യാന്‍ സാധിക്കും.
Read Moreസിനിമയില്‍ അഭിനയിച്ചാല്‍ പലരും പ്രതിഫലം തരാറില്ല! അഞ്ജലി നായര്‍
സിനിമയില്‍ അഭിനയിച്ചാല്‍ എനിക്ക് പലരും പ്രതിഫലം തരാറില്ല. തരുന്നവര്‍ തന്നെ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളത്. ദുഃഖപുത്രിയുടെ മുഖമുള്ളത് കൊണ്ട് ആരോടും തിരിച്ചൊന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടാകാം ഇത്. ഇങ്ങനെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും അടങ്ങുന്ന ചെറിയ കുടുംബം ഞാന്‍ പോറ്റുന്നത്. പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്ക് അറിയില്ല. എന്റെ കടങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോള്‍ നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ല. -അഞ്ജലി നായര്‍
Read Moreഅന്‍സിബ അഭിനയം നിര്‍ത്താനൊരുങ്ങിയോ ? അഭിനയം തന്നെ വേണ്ടെന്നു വയ്ക്കാന്‍ വരെ തീരുമാനിച്ച ഒരു സന്ദര്‍ഭം ഉണ്ടായി; ആ വിശേഷങ്ങളിലേക്ക്…
സീമ മോഹന്‍ലാല്‍ ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് അന്‍സിബ. ചിത്രം ഹിറ്റായെങ്കിലും താരം കുറച്ചുനാളത്തേക്ക് സിനിമയില്‍ നിന്നു വിട്ടുനിന്നു. എങ്കിലും ജീത്തു ജോസഫ് ദൃശ്യത്തിന്റെ രണ്ടാംഭാഗം ഒരുക്കിയപ്പോള്‍ മോഹന്‍ലാലിന്റെ മകള്‍ അഞ്ജു ജോര്‍ജായി അന്‍സിബ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തി. താരം അഭിനയം തന്നെ വേണ്ടെന്നു വയ്ക്കാന്‍ വരെ തീരുമാനിച്ച ഒരു സന്ദര്‍ഭം ഉണ്ടായി എന്നാണ് ഇപ്പോള്‍ പറയുന്നത്. ആ വിശേഷങ്ങളിലേക്ക്… ദൃശ്യം രണ്ടാം ഭാഗത്തിലൂടെയുള്ള തിരിച്ചുവരവിലെ വലിയ വിജയം ദൃശ്യം 1 ഗ്ലോബല്‍ ഹിറ്റ് മൂവി ആകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. ഒരു നോര്‍മല്‍ ഹിറ്റ് മൂവി ആകുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാല്‍ വലിയ ഹിറ്റായി. അതിലെ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും എല്ലാവരും ഏറ്റെടുത്തു. ജീത്തു സാറിന്റെ മികച്ച രചനയും സംവിധാനവും ലാലേട്ടന് എന്ന മികച്ച നടന്റെ അഭിനയ പാടവവും ഒരു ഗ്ലോബല്‍ സ്റ്റാറിന്റെ…
Read Moreവാക്സിനുമില്ല, ഓക്സിജനുമില്ല, പ്രധാനമന്ത്രിയെയാണെങ്കിൽ കാണാനുമില്ല..! പരിഹസിച്ച് രാഹുൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് വാക്സിനുകള്‍ക്കും ഓക്സിജനും മരുന്നുകള്‍ക്കുമൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ലെന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യയില്‍ അവശേഷിക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണെന്നും രാഹുല്‍ പരിഹസിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനം തടയാൻ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 12 പ്രതിപക്ഷ പാർട്ടികൾ കത്തയച്ചു. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. സെൻട്രൽ വിസ്ത നിർമാണം നിർത്തിവയ്ക്കുക, വാക്സിൻ സൗജന്യമായി വിതണം ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. തങ്ങൾ മുമ്പും ഈ വിഷയങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പല നിർദേശങ്ങളും നൽകിയെങ്കിലും കേന്ദ്രം അതെല്ലാം അവഗണിക്കുകയാണ് ഉണ്ടായത്. രാജ്യത്ത് കോവിഡ് മഹാദുരന്തമായി മാറുന്നതിലേക്ക് ഇത് വഴിതെളിയിച്ചുവെന്ന് പ്രതിപക്ഷ കക്ഷികളുടെ കത്തില്‍ പറയുന്നു.
Read Moreഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ മുതല്‍ എനിക്കെല്ലാം വന്‍ കോമഡിയായാണ് ഫീല്‍ ചെയ്യുന്നത് ! മരണത്തിന്റെ തൊട്ടടുത്താണെന്ന് സത്യത്തില്‍ അപ്പോഴും ഞാന്‍ അറിഞ്ഞില്ലെന്ന് പറയുന്നതാവും ശരി;അനുഭവക്കുറിപ്പ് വൈറലാകുന്നു…
കോവിഡ് രാജ്യത്ത് മരണം വിതച്ച് മുന്നേറുമ്പോഴും ചിലരെങ്കിലും ഈ രോഗത്തെ നിസ്സാരമായി കാണുന്നു. എന്നാല്‍ ഇത് അങ്ങനെ നിസ്സാരമായി കാണേണ്ട ഒന്നല്ലെന്ന് തന്റെ അനുഭവത്തിലൂടെ പ്രസ്താവിക്കുകയാണ് ഡിംപിള്‍ ഗിരീഷ്. കോവിഡിനെ നിസ്സാരമായി സമീപിച്ച താന്‍ പിന്നീട് കടന്നുപോയത് മരണമുഖത്തിലൂടെയായിരുന്നുവെന്നും ഡിപിള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘കോവിഡ് വന്ന ശേഷമുള്ള ആറാമത്തെയോ ഏഴാമത്തെയോ പോസ്റ്റ് ആണിത്. ഒരാള്‍ക്ക് എങ്കിലും പ്രയോജനം ഉണ്ടാവുമെന്ന് കരുതി തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്’ എന്നു തുടങ്ങുന്ന പോസ്റ്റ് കോവിഡിന്റെ ഭയാനകതകള്‍ തുറന്നു കാട്ടുന്നതാണ്. ഡിംപിള്‍ ഗിരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… കോവിഡ് വന്ന ശേഷമുള്ള ആറാമത്തെയോ ഏഴാമത്തെയോ പോസ്റ്റ് ആണിത്… ഒരാൾക്ക് എങ്കിലും. പ്രയോജനം ഉണ്ടാവുമെന്ന് കരുതി തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്… കോവിഡ് പോസിറ്റീവ് ആയ ശേഷം ടെൻഷൻ ആയിട്ട് പലരുമെന്നെ വിളിക്കാറുണ്ട്… ഒരുപാട് പേരോട് സംസാരിക്കാറുണ്ട്.. പേടിക്കരുതെന്ന്…
Read Moreഅറബിക്കടലിൽ ന്യൂനമർദം രൂപംകൊണ്ടു; ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറും; കേരള തീരത്ത് അതീവ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ലക്ഷദ്വീപ് മേഖലയിൽ ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമർദമാകും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും കേരള തീരത്ത് അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരളതീരത്ത് ഇന്നലെ അർധരാത്രി മുതൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി.
Read More