ലോകമെങ്ങും പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെയും പ്രതികൂലമായി ബാധിക്കുകയാണ്. താരങ്ങള്‍ക്കോ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനോ രോഗം ബാധിച്ചിട്ടില്ലെങ്കിലും മറ്റു പലരീതിയിലുള്ള പ്രതിസന്ധികളാണ് ടീമിനു മുമ്പില്‍ ഉടലെടുത്തിരിക്കുന്നത്. ടീമിന്റെ അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് പ്രതിസന്ധി നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. അടുത്ത സീസണിലേക്ക് ടീം മാനേജ്മെന്റ് കണ്ടുവച്ചിരുന്ന താരങ്ങളില്‍ ചിലര്‍ ഇത്തവണ ഇന്ത്യയിലേക്ക് വരാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ യൂറോപ്യന്‍ ലീഗുകളില്‍ കളിച്ചിരുന്ന യൂറോപ്യന്‍ താരങ്ങളാണ്. കഴിഞ്ഞ സീസണുകളില്‍ തങ്ങള്‍ കളിച്ചിരുന്ന ടീമുകള്‍ക്കായി മികച്ച പ്രകടനം നടത്തിയിരുന്നവരാണ് ഇവര്‍. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയെന്ന് പറയാം. രാജ്യത്തെ കോവിഡ് സ്ഥിതി മോശമായി തുടരുന്നതിനാല്‍ എത്ര വിദേശതാരങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ സന്നദ്ധമാകുമെന്ന കാര്യം കണ്ടറിയണം. ഏതായാലും ഈ പ്രതിസന്ധി ബ്ലാസ്റ്റേഴ്സിനെ മാത്രമല്ല ബാധിക്കുക. മാറ്റു ടീമുകളും സമാന പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍…
Read MoreDay: May 13, 2021
ഓക്സിജൻ വേഗത്തിൽ എത്തിക്കാനായി ടിപ്പർ സ്വയം ഓടിച്ച് ജോയിന്റ് ആർടിഒ! സിലിണ്ടര്‍ ഇറക്കാനും കൂടി; മാവേലിക്കരയില്‍ നടന്ന സംഭവം ഇങ്ങനെ…
മാവേലിക്കര: ചെങ്ങന്നൂർ കോവിഡ് സിഎഫ്എൽറ്റിസിയിലേക്ക് ഓക്സിജൻ സിലിണ്ടര്‍ അടിയന്തരമായി എത്തിക്കേണ്ടിയിരുന്ന വാഹനത്തിനും ഓഫീസിലും ഡ്രൈവർമാർ ഇല്ലാതിരുന്ന സാഹചര്യത്തിൽ വാഹനത്തിന്റെ സാരഥ്യം ഏറ്റെടുത്ത് ജോയിന്റ് ആർടിഒ എം.ജി. മനോജ് മാതൃകയായി. ഓക്സിജൻ വേഗത്തിൽ എത്തിക്കാനായി ടിപ്പർ സ്വയം ഓടിച്ചുപോകുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അടിയന്തരമായി ഓക്സിജൻ എത്തിക്കണമെന്ന അറിയിപ്പ് ഓഫീസിൽ എത്തുന്നത്. ഈ സമയം ഓക്സിജൻ സിലിണ്ടറുകളുടെ സുഗമമായ വിതരണത്തിനായി പ്രത്യേക ഉത്തരവിലൂടെ ബീക്കണ്‍ ലൈറ്റും ജിപിഎസും ഘടിപ്പിച്ച, സൈഡ് ബോഡി തുറക്കാവുന്ന ടിപ്പർ വാഹനം മാവേലിക്കര സബ് ആർടിഒയുടെ അധീനതയിൽ ഉണ്ടായിരുന്നെങ്കിലും ഡ്രൈവറെ ആ സമയത്ത് ലഭ്യമായിരുന്നില്ല. ഡിപ്പാർട്ട്മെന്റ് ഡ്രൈവർ ആലപ്പുഴ വാർ റൂം ഡ്യൂട്ടിയിലും ആയിരുന്നു. തുടർന്ന് ജോയിന്റ് ആർടിഒ ടിപ്പർ ലോറിയുമായി ഓക്സിജൻ ഫാക്ടറിയിൽ എത്തുകയായിരുന്നു. ഫാക്ടറി ജീവനക്കാർക്ക് ആദ്യം കൗതുകം തോന്നിയെങ്കിലും കാര്യമറിഞ്ഞപ്പോൾ പെട്ടെന്നുതന്നെ സിലിണ്ടറുകൾ ലോഡ് ചെയ്തു കൊടുത്തു. അവിടെനിന്നും ചെങ്ങന്നൂർ…
Read Moreമോനേ പണിപാളീന്നാ തോന്നുന്നത്…! മാസ്ക് വെക്കാതെ ഫോട്ടോഷൂട്ട് നടത്തിയ വ്ളോഗറിനെ കയ്യോടെ പൊക്കി പോലീസ്; വീഡിയോ കാണാം…
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ കുത്തിയിരുന്ന് മടുത്ത ആളുകള്‍ ഇല്ലാത്ത കാരണം പറഞ്ഞ് റോഡിലിറങ്ങുന്ന പ്രവണത കൂടിക്കൂടി വരികയാണ്. ലോക്ഡൗണ്‍ സ്പെഷ്യല്‍ വീഡിയോയെടുത്ത് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പോസ്റ്റ് ചെയ്യുന്നതും പലരുടെയും ലക്ഷ്യമാണ്. ഈയടുത്ത് ഏറ്റവും വൈറലായ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയിരുന്നു ‘ഓഹ് നോ.. ഓഹ് നോ’ എന്നുള്ളത്. എന്തെങ്കിലും കാര്യമായ കാര്യം ചെയ്യുമ്പോള്‍ അമളി വന്നുപെടുന്ന വീഡിയോകളാണ് ‘ഓഹ് നോ’ ബാഗ്രൗണ്ട് മ്യൂസിക്കൊടു കൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുള്ളത്. അബദ്ധത്തില്‍ പെട്ട ആള്ക്കാര് തന്നെ ഇത്തരത്തിലുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാറുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ഇത്തരത്തിലുള്ള ധാരാളം ഓഹ് നോ വീഡിയോകള്‍ കാണാന്‍ സാധിക്കും. ഇത്തരത്തില്‍ പെട്ടുപോയ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുകയാണ് പ്രശസ്ത മോഡലും യൂട്യൂബറും കൂടിയായ നിഹ റിയാസ്. ഒരു മോഡല്‍ ഫോട്ടോഷൂട്ട് ചെയ്യുന്ന സമയത്ത് പോലീസ് കയ്യോടെ പിടികൂടിയ വീഡിയോ ഈ ബാഗ്രൗണ്ട് മ്യൂസിക്കോട് കൂടിയാണ് താരം…
Read Moreനാടൻ മത്സ്യങ്ങൾ കിട്ടാനില്ല! വീണ്ടും വരവായി വിഷമത്സ്യം; മീന്‍ കറിയില്ലാതെ ഭക്ഷണം ഇറങ്ങാത്തവര്‍ ഇത് വായിക്കാതെ പോകരുത്…
കൊല്ലം: ലോക്ക്ഡൗണിന്റെ മറവിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഫോർമാലിൻ അടക്കമുള്ള വിഷരാസപദാർഥങ്ങൾ കലർത്തിയ മത്സ്യം കൊണ്ടുവന്ന് വിൽപ്പന നടത്തുന്നത് ജില്ലയിൽ വീണ്ടും വ്യാപകം. ഇതിന് പിന്നിൽ വൻ ലോബി പ്രവർത്തിക്കുന്നെങ്കിലും പരിശോധനകൾ നടത്താൻ പോലും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ തയാറാകുന്നില്ല. ഇത്തരം മത്സ്യവിൽപ്പന സംബന്ധിച്ച് കൃത്യമായ വിവരം നൽകിയാൽ പോലും ഒരു നടപടിയുമില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നുകഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ജില്ലയിലെ ഹാർബറുകൾ എല്ലാം സന്പൂർണ ലോക്ക്ഡൗണിന് മുന്‍പ് തന്നെ ജില്ലാ കളക്ടർ ഇടപെട്ട് പ്രവർത്തനം നിർത്തിവയ്പ്പിച്ചിരിക്കയാണ്. പരന്പരാഗത മത്സ്യബന്ധനത്തിനും പോലീസ് അനുമതി നൽകുന്നില്ല. ഇതുകാരണം ചെറിയ വള്ളങ്ങളിലെ മീൻപിടിത്തവും നാമമാത്രമാണ്. എന്നാൽ കായലുകളിൽ ചെറിയ തോതിൽ മത്സ്യബന്ധനം നടക്കുന്നുണ്ട്. ലോക്ക്ഡൗൺ തുടങ്ങി രണ്ടുദിവസം വരെ മീൻ ലഭ്യതയിൽ വലിയ കുറവില്ലായിരുന്നു. ഇപ്പോൾ നാടൻ മത്സ്യങ്ങൾ കിട്ടാനില്ല. കിട്ടുന്ന…
Read Moreഎന്റെ കുഞ്ഞുങ്ങളോട് അവൻ ഇത് കാട്ടേണ്ടായിരുന്നു..! ഏക ആശ്രയമായിരുന്നത് ഒരേയൊരു മകൾ; വർഷയുടെ അമ്മ ശോഭ തേങ്ങലോടെ പറയുന്നു…
കുണ്ടറ: കഴിഞ്ഞദിവസം കേരളപുരത്ത് നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് മരിച്ച വർഷയുടെ മാതാപിതാക്കൾ. വർഷ (26), മക്കളായ അലൻ (2), ആരവ്( മൂന്നുമാസം ) എന്നിവർക്ക് ശീതള പാനീയത്തിൽ വിഷം കലർത്തിയാണ് കൊന്നതെന്ന് സംശയിക്കുന്നതായി അവർ പോലീസിൽ മൊഴി നൽകി. സംഭവം നടക്കുമ്പോൾ മൂത്തമകൾ അലോന (6) വിഷം കഴിക്കാൻ നിർബന്ധിച്ചിട്ടും കഴിക്കാതെ എതിർത്ത് ഒഴിഞ്ഞു മാറിയതിനാൽ മരിച്ചില്ല. ഭാര്യയ്ക്കും രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്കും വിഷം നൽകിയശേഷം എഡ്വേർഡ് വിഷം കഴിച്ചെങ്കിലും മരിച്ചില്ല. അയാൾ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുണ്ടറയിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ എഡ്വേർഡ് മൺട്രോതുരുത്ത് പെരിങ്ങാലം സ്വദേശിയാണ്. ജോലിക്ക് പോകുന്നതിനും മൂത്തമകൾ അലോനയ്ക്ക് സ്കൂളിൽ പോകുന്നതിനുമുള്ള സൗകര്യം പരിഗണിച്ചാണ് എഡ്വേര്‍ഡും കുടുംബവും കേരളപുരത്ത് വാടകയ്ക്ക് വീടെടുത്ത് താമസമാക്കിയത്. കൊല്ലപ്പെട്ട വർഷയുടെ മാതാപിതാക്കളായ ശോഭയും ബാബുവും ഇളയ സഹോദരനായ ഷാനും കുണ്ടറ…
Read Moreഭര്‍ത്താവ് പ്രൊഡ്യൂസര്‍ ആയതു കൊണ്ട് സിനിമാനടിയായെന്നുള്ള ആക്ഷേപം ! ചുട്ട മറുപടിയുമായി ഷീലു ഏബ്രഹാം…
മലയാള സിനിമയിലെ വൈകിയെത്തിയ താരമാണ് ഷീലു ഏബ്രഹാം. വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2013 മുതല്‍ ആണ് താരം അഭിനയ മേഖലയില്‍ സജീവമായത്. പിന്നീട് ആടുപുലിയാട്ടം, പുതിയ നിയമം, കനല്, ഷീ ടാക്സി, മംഗ്ലീഷ്, വീപ്പിംഗ് ബോയ്, പട്ടാഭിരാമന്, സോളോ, മരട് 357 തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. മലയാള സിനിമയിലെ അറിയപ്പെടുന്ന സിനിമാ നിര്‍മാതാവ് എബ്രഹാം മാത്യുവാണ് താരത്തിന്റെ ജീവിത പങ്കാളി. വീപ്പിംഗ് ബോയ്, ഷീ ടാക്സി, കനല്,പുള്ളുവന്‍ മത്തായി,പുതിയ നിയമം, പുത്തന്‍ പണം, സോളോ, ശുഭരാത്രി, പട്ടാഭിരാമന് തുടങ്ങി വിജയകരമായ ചിത്രങ്ങളുടെയെല്ലാം നിര്‍മാതാവ് എന്ന നിലയില്‍ എബ്രഹാം മാത്യു പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഭര്‍ത്താവ് നിര്മാതാവായതിനാലാണ് ഷീലുവിന് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്ന ആക്ഷേപം പണ്ടേ പലരും ഉന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിനു മറുപടിയുമായി താരം നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഭര്‍ത്താവ്…
Read Moreശക്തമായ മഴ,ഗംഗയാർ തോട് കര കവിഞ്ഞൊഴുകി! മത്സ്യബന്ധന തുറമുഖം വെള്ളത്തിൽ മുങ്ങി; മറ്റ് സംഭവങ്ങള്‍ ഇങ്ങനെ…
വിഴിഞ്ഞം: ശക്തമായ മഴയിൽ വിഴിഞ്ഞം ഗംഗയാർ തോട് കര കവിഞ്ഞൊഴുകി മത്സ്യബന്ധന തുറമുഖ മേഖല വെള്ളത്തിനടിയിലായി. കടകളിലും വീടുകളിലും വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു. കരയിൽ കയറ്റി വച്ചിരുന്ന നിരവധി വള്ളങ്ങൾക്കും എൻജിനുകൾക്കും ഒഴുക്കിൽപ്പെട്ട് കേടുപാടുകൾ സംഭവിച്ചു. മണ്ണിടിച്ചിലിൽ തുറമുഖത്ത് വലിയ ഗർത്തവും രൂപപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്തിറങ്ങിയ ശക്തമായ മഴയാണ് മത്സ്യത്തൊഴിലാളികൾക്ക് ദുരിതമായത്. ഒഴുകിയെത്തിയ മാലിന്യങ്ങളും കുളവാഴകളും തോട് കടലിൽ പതിക്കുന്ന ഭാഗത്ത് അടിഞ്ഞ് കൂടിയത് ഒഴുക്ക് നിലക്കാൻ കാരണമായി. രാത്രിയിൽ ശക്തമായി ഒഴുകിയെത്തിയ മഴവെള്ളം കരകവിഞ്ഞ് ജനവാസ മേഖലയിലേക്ക് ഇരച്ച് കയറി. തീരദേശ റോഡും മത്സ്യലേലഷെഡും സമീപത്തെ കടകളും പോലീസിന്റെ പിക്കറ്റ് പോസ്റ്റും എല്ലാം വെള്ളത്തിലായി. കടലിൽ പോകരുതെന്ന അധികൃതരുടെ ശക്തമായ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധന വള്ളങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് വലിച്ച് കയറ്റിയിരുന്നു. അപ്രതീക്ഷിതമായി ഒഴുകിയെത്തിയ മഴവെള്ളം വള്ളങ്ങൾക്കും…
Read Moreവാക്സിന് നിര്‍മാണ കമ്പനിയിലെ 50 ജീവനക്കാര്‍ക്ക് കോവിഡ് ! സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നു…
കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ഉല്പാദിപ്പിക്കുന്ന കമ്പനിയായ ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോവാക്സിന്റെ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്പനിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം സുചിത്ര എല്ലാ ട്വിറ്ററില്‍ കുറിച്ചത്. ലോക്ക്ഡൗണിനിടയിലും 24 മണിക്കൂറും വാക്സിന് നിര്‍മാണം തുടരുകയാണെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കമ്പനി അറിയിച്ചു. എന്നാല്‍ വാക്സിന് നിര്‍മിക്കുന്ന കമ്പനിയിലെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചത് സോഷ്യല്‍ മീഡിയയാകെ ചര്‍ച്ചയായിട്ടുണ്ട്. ഇവര്‍ക്ക് വാക്സിന് നല്കിയിരുന്നില്ലേ എന്ന ചോദ്യമാണ് പലരും പ്രധാനമായും ഉയര്‍ത്തുന്നത്.
Read Moreപണത്തോട് ആർത്തിയില്ലാത്തവർ…
യൂണിവേഴ്സിറ്റി പ്രഫസർ, ന്യൂറോ സർജൻ, വ്യവസായ സംരംഭകൻ, ലോകോപകാരി എന്നീ നിലകളിൽ പ്രസിദ്ധനാണു ഡോ. ജയിംസ് ഡോട്ടി. മെഡിക്കൽ ബിരുദം നേടിയശേഷം ഒന്‍പതു വർഷം യുഎസ് ആർമിയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം മേജർ റാങ്കോടെയാണു വിരമിച്ചത്. ന്യൂറോ സർജറിയിൽ അതിവിദഗ്ധനായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെകൂടി ശ്രമഫലമായിട്ടാണു സൈബർ നൈഫ് എന്ന സങ്കീർണമായ മെഷീൻ വിപണിയിലെത്തിയത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സർജറി പ്രഫസറായ ജോണ്‍ ആഡ്ലർ ആിരുന്നു സൈബർ നൈഫ് രൂപകല്പനചെയ്തത്. ഇമേജ് ഗൈഡൻസ് സിസ്റ്റത്തിന്റെ സഹായത്തോടെ റേഡിയേഷൻ തെറപ്പി നൽകാൻ ഉപയോഗിക്കുന്ന ഈ മെഷീൻ ആക്യുറസി, ഇൻകോർപറേറ്റഡ് എന്ന കന്പനിയാണു നിർമാണം ഏറ്റെടുത്തത്. എന്നാൽ, കന്പനിക്കു പണമില്ലാതെ വന്നപ്പോൾ ഡോ. ഡോട്ടി സ്വന്തം പണമിറക്കി കന്പനി പ്രവർത്തിപ്പിക്കാൻ തുടങ്ങി. ചില വ്യവസായ സംരഭകരും അദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ടുവന്നു. 1990-ൽ തുടക്കമിട്ട ആക്യുറസി എന്ന കന്പനി 2000-ത്തോടുകൂടി വൻ വിജയമായി മാറി.…
Read Moreഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും വാക്സിനെടുക്കാന്‍ പോയി ! ഈ തക്കത്തിന് വീട്ടില്‍ നിന്ന് കള്ളന്മാര് കൊണ്ടു പോയത് 25 ലക്ഷവും ആഭരണങ്ങളും…
ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന് കള്ളന്മാര്. ന്യൂഡല്‍ഹിയിലെ ശിവ് വിഹാറിലാണ് സംഭവം. ഡ്രൈവറും കുടുംബവും ബുധനാഴ്ച രാവിലെ വാക്സിന് എടുക്കാനായി പോയപ്പോഴായിരുന്നു മോഷണം. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ഗേറ്റ് തുറന്നിട്ടതായി കണ്ടെത്തിയത്. അകത്തെത്തിയപ്പോള്‍ അലമാര തുറന്നനിലയിലായിരുന്നെന്നും നാല്‍പ്പതുകാരനായ ഓട്ടോ ഡ്രൈവര്‍ പറയുന്നു. വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയതായി അരവിന്ദ് കുമാര്‍ പട്വ പറഞ്ഞു. എന്നാല്‍ സ്വര്‍ണമല്ലാത്ത ആഭരണങ്ങള്‍ കള്ളന്മാര് എടുത്തിട്ടില്ലെന്നും ഇയാള്‍ പറയുന്നു. വീട്ടിലെ ലൈറ്റും ഫാനുകളും ഓണാക്കിയിട്ട രീതിയിലായിരുന്നു.സഹോദരിയുടെ ആഭരണങ്ങളായിരുന്നു അലമാരയില്‍ ഉണ്ടായിരുന്നതെന്നും വിലപ്പെട്ടതെല്ലാം അവര്‍ കൊണ്ടുപോയെന്നും പട്വ പറഞ്ഞു. തങ്ങള്‍ വീട്ടിലില്ലാത്ത സമയത്ത് വീടിന് പുറത്ത് ഓരാള് ഇരിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും കണ്ടതായി അയല്‍വാസികള്‍ പറഞ്ഞെന്നും പട്വ പറയുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസമായി ആരും വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ലെന്നും വാക്സിന് എടുക്കാനായാണ്…
Read More