തിരുവനന്തപുരം: എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരനെതിരേ വ്യാജ പരാതികൾ ചമച്ച സംഭവത്തിൽ അറസ്റ്റിലായ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഈ മാസം 22 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരനായിരുന്ന എൽ.എസ്. സിബുവിനെതിരേ വ്യാജ പരാതി നൽകിയ സംഭവത്തിലാണ് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്തത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കൊഫോപോസ തടവുകാരിയായ സ്വപ്നയുടെ അറസ്റ്റ് ജയിലിൽ എത്തിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. തുടർന്ന് ഓണ്‍ലൈനായി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സ്വപ്നയെ 22 വരെ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകുകയായിരുന്നു. സിബുവിനെതിരേ വ്യാജ പരാതി നൽകിയ സംഭവത്തിൽ സ്വപ്നവയ്ക്കൊപ്പം എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെയും ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വനിതാ ജീവനക്കാർ അടക്കമുള്ളവരുടെ പേരിലായിരുന്നു സിബുവിനെതിരേ പരാതി ഉയർന്നത്. തുടർന്ന് ജീവനക്കാരിൽ നിന്നു…
Read MoreDay: May 14, 2021
പിപിഇ കിറ്റിന് 273 രൂപ, സര്‍ജിക്കല്‍ മാസ്കിന് 3.90; കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സർക്കാർ; പുതുക്കിയ വിലവിവരങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്കിന് ഉൾപ്പെട അമിത വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി. അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വില നിശ്ചയിച്ചത്. സാനിറ്റൈസറിനെയും വിലനിയന്ത്രണ പട്ടികയില്‍ കൊണ്ടുവന്നു. പിപിഇ കിറ്റിന് ഇനി പരമാവധി 273 രൂപ മാത്രമേ ഈടാക്കാന്‍ സാധിക്കു. എന്‍ 95 മാസ്കിന് 22 രൂപയും സര്‍ജിക്കല്‍ മാസ്കിന് 3.90 രൂപയുമാക്കി. അരലിറ്റര്‍ സാനിറ്റൈസറിന് പരമാവധി 192 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളൂ. പുതുക്കിയ വില ◘പിപിഇ കിറ്റ്- 273◘എന്‍95 മാസ്ക്- 22 ◘ട്രിപ്പിള്‍ ലെയര്‍ (സര്‍ജിക്കല്‍ ) മാസ്ക്- 3.90◘ഫെയ്സ് ഷീല്‍ഡ്- 21 ◘ഡിസ്പോസിബിള്‍ ഏപ്രണ്‍- 12◘സര്‍ജിക്കല്‍ ഗൗണ്‍-65 ◘എക്സാമിനേഷന് ഗ്ലൗസ്- 5.75◘ഹാന്‍ഡ് സാനിറ്റൈസര്‍ (500എംഎല്)- 192 ◘ഹാന്‍ഡ് സാനിറ്റൈസര്‍ (200എംഎല്)- 98◘ഹാന്‍ഡ് സാനിറ്റൈസര്‍ (100എംഎല്)- 55 ◘സ്റ്റെറൈല്‍ ഗ്ലൗസ് ( ഒരു ജോഡി)-…
Read Moreഎങ്ങനെ രജിസ്റ്റര്‍ ചെയ്യണം? തിങ്കളാഴ്ച മുതൽ 18–45 പ്രായക്കാർക്ക് വാക്സിൻ; തിരക്കു കൂട്ടേണ്ട, എല്ലാവർക്കും വാക്സിൻ ലഭിക്കും; രജിസ്ട്രേഷന് വിവരങ്ങൾ അറിയാം…
തിരുവനന്തപുരം: ശനിയാഴ്ച മുതൽ 18–45 വയസ് പ്രായപരിധിക്കാർക്ക് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച മുതൽ വാക്സിൻ നൽകിത്തുടങ്ങും. ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ ശനിയാഴ്ച മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. വാക്സിൻ എടുക്കാൻ തിരക്കു കൂട്ടേണ്ടതില്ലെന്നും എല്ലാവർക്കും വാക്സിൻ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഷീൽഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞേ രണ്ടാമത്തെ ഡോസ് അനുവദിക്കൂ. എന്നാൽ കോവാക്സിൻ രണ്ടാമത്തെ ഡോസ് നാല്-ആറ് ആഴ്ചയ്ക്കുള്ളിൽ എടുക്കണം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ പുതിയ നിർദേശം അനുസരിച്ചാണിത്. വാക്സിൻ എടുത്താലും മാസ്ക് ധരിക്കണം. വീടും പരിസരവും ശുചിയാക്കാനുള്ള പ്രവർത്തനം നടത്താൻ 16ന് ഡ്രൈഡേ ആചരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? ◙18 വയസിനും 44 വയസിനും ഇടയിലുള്ളവരുടെ രജിസ്ട്രേഷന് കോവിന്‍…
Read Moreകോവിഡ് രോഗവ്യാപനത്തിന്റെ തോത് കുറയുന്നില്ല! ലോക്ഡൗൺ മെയ് 23 വരെ നീട്ടി; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മെയ് 23 വരെ നീട്ടി. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ 16 ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ തോത് കുറയാത്തതിനാലാണ് ലോക്ഡൗൺ നീട്ടിയത്. ഇന്ന് ചേർന്ന കോവിഡ് അവലോകനയോഗത്തിൽ ലോക്ഡൗൺ നീട്ടണമെന്ന് വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു. രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണമെന്നു മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കാസർഗോഡ് നടപ്പാക്കിയതുപോലുള്ള കടുത്ത നിയന്ത്രണമായിരിക്കും ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലുണ്ടാവുക. ടിപിആർ നിരക്കിൽ കുറവ് വരാത്ത സാഹചര്യത്തിലാണിത്. കടുത്ത നടപടികളിലൂടെമാത്രമേ രോഗവ്യാപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരുവാൻ സാധിക്കുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മെയ് മാസം കേരളത്തിന് അതിനിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരമാവധി ശ്രദ്ധ പുലർത്തിയാൽ മരണം കുറച്ച് നിർത്താനാക്കും. മഴ ശക്തമായാൽ രോഗവ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താ…
Read Moreശക്തമായ ഇടിമിന്നലുണ്ടാകും; കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പ് അവഗണിക്കരുത്…
തിരുവനന്തപുരം: മേയ് 14 മുതല്‍ 17 വരെ കനത്ത മഴയ്ക്കും കാറ്റിനും പുറമേ ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. ശക്തമായ മിന്നലുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കിൽ അപകടം സംഭവിക്കും. * ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. * ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. * ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും…
Read Moreലോക്ഡൗണ്‍ ഇളവ് ; പോലീസുകാരെ മലയാളത്തില്‍ പറഞ്ഞ് “പഠിപ്പിക്കണ’മെന്ന് ഡിജിപി; പോലീസുകാര്‍ക്കെതിരേ വ്യാപക പരാതി;പോലീസ് നടപടി കൂട്ടപലായനത്തിന് ഇടവരുത്തുമെന്ന് മുന്നറിയിപ്പ്
കെ. ഷിന്റുലാല്‍ കോഴിക്കോട്: ലോക്ഡൗണില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ സംബന്ധിച്ച് പോലീസുകാരെ മലയാളത്തില്‍ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് ഡിജിപി. എല്ലാവിധ സര്‍ക്കാര്‍ -സ്വകാര്യ നിര്‍മാണ പ്രവൃത്തികളും അനുവദിക്കപ്പെട്ടതാണെന്നും യാതൊരു കാരണവശാലും തടസപ്പെടുത്താന്‍ പാടുള്ളതല്ലെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും പോലീസുകാര്‍ ഇത് പരസ്യമായി ലംഘിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കായി മലയാളത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിറക്കിയത്. ഡിജിപിക്ക് വേണ്ടി ഹെഡ്ക്വാട്ടേഴ്സ് എഡിജിപിയാണ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.പോലീസിന്റെ പരിശോധനക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വ്യാപകപരാതികളാണ് ഉയരുന്നത്. പോലീസ് ഓഫീസര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരെ തടസപ്പെടുത്തുകയാണ്. കൂടാതെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന ബസുകളും മറ്റു വാഹനങ്ങളും തടയുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യാപക പരാതിയുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ഇത്തരം പ്രവൃത്തി മുന്‍ വര്‍ഷത്തേതുപോലെ അന്യസംസ്ഥാന…
Read Moreഅഞ്ച് ശതമാനം ജിഎസ്ടിയും കൂടി ചേർത്തു; ഒരു ഡോസിന് 995.40 രൂപ; ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന് വില നിശ്ചയിച്ചു
ന്യൂഡൽഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് ഇറക്കുമതി ചെയ്ത റഷ്യയുടെ സ്പുട്നിക് വി വാക്സിന്റെ വില നിശ്ചയിച്ചു. വാക്സിൻ ഡോസ് ഒന്നിന് 995.40 രൂപയാണ് വില. ഇന്ത്യയിലെ വിതരണക്കാരായ ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ശതമാനം ജിഎസ്ടി കൂടി ചേർത്താണ് വാക്സിന്റെ വില നിശ്ചയിച്ചത്. സ്പുട്നിക് വാക്സിൻ ഉപയോഗിച്ചുള്ള ആദ്യ കുത്തിവയ്പ് ഹൈദരബാദിൽ നൽകിയതായും ഡോ. റെഡ്ഡീസ് കമ്പനി അറിയിച്ചു. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്നിക് വാക്സിൻ അടുത്ത ആഴ്ചമുതല്‍ വിപണിയില്‍ ലഭ്യമാകും. പ്രാദേശിക വിതരണം ആരംഭിക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് സാധ്യതയുണ്ട്. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്കിയ മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്. ലോകത്ത് ആദ്യമായി കോവിഡ് വാക്സിന് അംഗീകാരം നൽകിയത് റഷ്യയായിരുന്നു. ഈ പ്രഖ്യാപനത്തെ ലോകാരോഗ്യ സംഘടന ഉൾപ്പെടെ സംശയത്തോടെ കണ്ടെങ്കിലും പിന്നീടു ട്രയൽ ഫലം പ്രസിദ്ധീകരിച്ചതോടെ ലോകരാജ്യങ്ങൾ അംഗീകരിച്ചു. കോവിഡ് ഭേദമായവരെക്കാൾ…
Read Moreഅവൾക്കിത് എങ്ങനെ ചെയ്യാൻ കഴിഞ്ഞു, ? ഇവളെ എങ്ങനെ വിശേഷിപ്പിക്കും! കൗണ്ടര്‍ ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നഴ്സ് ലൂസി ലെറ്റ്ബിയുടെ ചെയ്തികള്‍ അറിഞ്ഞ് ലോകം ഞെട്ടി
കുഞ്ഞുങ്ങളോടുള്ള ഈ ക്രൂരതയെ എങ്ങനെ വിശേഷിപ്പിക്കും. എട്ടു കുഞ്ഞുങ്ങളെ കൊല്ലുകയും ഒമ്പതു കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ക്രൂരതയെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത എന്നൊന്നും വിശേഷിപ്പിച്ചാലും കുറഞ്ഞു പോയെന്നെ തോന്നു. കൗണ്ടര്‍ ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നഴ്സ് ലൂസി ലെറ്റ്ബി (31)യാണ് ഈ ക്രൂരത ചെയ്ത്. നഴ്സിനെ കോടതിയില്‍ ഹാജരാക്കി. ഒരു വര്‍ഷം എട്ട് കുഞ്ഞുങ്ങള്‍ ആശുപത്രി യൂണിറ്റില്‍ ഒരു വര്‍ഷം നീണ്ടുനിന്ന കൊലപാതക പരമ്പരയില്‍ എട്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് എച്ച്എംപി പീറ്റര്ബറോയില്നിന്നു വീഡിയോലിങ്ക് വഴിയാണ് ലൂസി ലെറ്റ്ബി മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായത്. ഇരുണ്ട ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു തോളൊപ്പമുള്ള ഇരുണ്ട മുടിയുമുള്ള 31കാരി തന്റെ പേരു സ്ഥിരീകരിക്കാന്‍ മാത്രമാണ് സംസാരിച്ചത്. കൗണ്ടര്‍ ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നതിനിടെ ലെറ്റ്ബി അഞ്ച് ആണ് കുഞ്ഞുങ്ങളെയും മൂന്നു പെണ്‍കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതായാണ് ആരോപണം. അഞ്ച് ആണ്…
Read Moreകോവിഡ് വ്യാപനം അയവില്ലാതെ; പ്രതിരോധ കവചമൊരുക്കുന്നതിൽ ഓടിത്തളർന്ന് പ്രാദേശിക ഭരണകൂടങ്ങൾ
മുക്കം: കോവിഡ് വ്യാപനം അയവില്ലാതെ തുടരുന്നതിനിടയിൽ രോഗ പ്രതിരോധ കവചമൊരുക്കുന്ന ഭാരിച്ച ചുമതല നിർവഹിക്കാൻ പാടുപെടുകയാണ് പ്രാദേശിക ഭരണകൂടങ്ങൾ. രോഗബാധിതരെ പാർപ്പിക്കാനുള്ള ഡൊമിസിലറി കെയർ സെന്റർ, കോവിഡ് ഫസ്റ്റ് ലൈൻട്രീറ്റ്മറ്റ് സെന്റർ സജ്ജമാക്കേണ്ടതും അതിനകത്ത് കട്ടിലും കിടക്കയും അടക്കം ആവശ്യമായ ഉപകരണങ്ങളെത്തിക്കേണ്ടതും രോഗികളെ എത്തിക്കാനുള്ള വാഹനം കണ്ടെത്തേണ്ടതു മെല്ലാം പ്രാദേശിക ഭരണകൂടങ്ങൾ തന്നെ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരമേറ്റ ഉടൻ തന്നെയാണ് ഈ ഭരിച്ച ചുമതലകൾ പ്രാദേശിക ഭരണകൂടങ്ങുടെ ചുമതലയിൽ വന്നുപെട്ടത്. അനുദിനം ഉയർന്നു കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് അവരെ ചികിത്സാകേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ആംബുലൻസുകൾ, ഓക്സിജൻ മുതൽ പൾസ് ഓക്സി മീറ്റർ വരെയുള്ള ഉപകരങ്ങൾ എന്നിവയെല്ലാം ശേഖരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾ വല്ലാതെ പാടുപെടുന്നത്. പിപിഇ കിറ്റ്, പൾസ് ഓക്സിമീറ്റർ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങാൻ മുക്കം നഗരസഭ വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയിൽ നിന്ന് സഹായം തേടിയിട്ടുണ്ട്. നഗരസഭയുടെ…
Read Moreകോവിഡ് സര്‍ട്ടിഫിക്കറ്റ് പരിശോധന; റെയില്‍വേ പോലീസ് പ്രതിസന്ധിയിൽ; കേന്ദ്രീകൃത സംവിധാനം ഇല്ല ; മറ്റു വകുപ്പുകള്‍ കൈയൊഴിഞ്ഞു
സീമ മോഹന്‍ലാല്‍കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേരളത്തിലേക്കും പുറത്തേക്കും എത്തുന്ന ട്രെയിന്‍ യാത്രികരുടെ പരിശോധന റെയില്‍വേ പോലീസിനു തലവേദനയാകുന്നു. യാത്രക്കാരുടെ കുറവുമൂലം സംസ്ഥാനത്തിന് അകത്തുള്ള ട്രെയിനുകളില്‍ പലതും വെട്ടിക്കുറച്ചിട്ടുണ്ട്. പക്ഷേ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെനിന്നു വരുന്നതുമായ ട്രെയിനുകളില്‍ പ്രതിദിനം നൂറുകണക്കിന് യാത്രികരാണ് ഉള്ളത്. ഇങ്ങനെയുള്ള യാത്രികരുടെ കോവിഡ് സര്‍ട്ടിഫിക്കറ്റ് പരിശോധന നിലവില്‍ റെയില്‍വേ പോലീസാണ് ചെയ്യുന്നത്. പ്ലാറ്റ്ഫോം ഡ്യൂട്ടിക്കും മറ്റ് സുരക്ഷാ ഡ്യൂട്ടിക്കുമൊപ്പം ട്രെയിന്‍ യാത്രികരുടെ കോവിഡുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് പരിശോധനയും കൂടി ചെയ്യേണ്ടിവരുന്നതിനാല്‍ തങ്ങളുടെ ജോലി ഭാരം വര്‍ധിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രെയിനില്‍ സംസ്ഥാനത്തേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ ഫലം പോലീസ് പരിശോധിക്കും. കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റില്ലാത്തവരുടെ വിവരങ്ങള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലിലേക്ക് കൈമാറും. ഇതെല്ലാം റെയില്‍വേ സ്റ്റേഷനുകളില്‍ നിലവില്‍ റെയില്‍വേ പോലീസാണ് ചെയ്യുന്നത്.…
Read More