കരീം ലാല എന്ന അധോലോക നായകൻ അധോലോക പരിപാടികൾ വിട്ടു ഹോട്ടൽ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതോടെ പത്താൻ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായി ലാലയുടെ മരുമകൻ സമദ് ഖാനും സംഘത്തിലെ പ്രധാനിയായിരുന്ന ദാവൂദ് ഇബ്രാഹിമും തമ്മിൽ മത്സരമുണ്ടായി. ഇതിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിൽ ദാവൂദിന്റെ ജ്യേഷ്ഠൻ സാബിർ ഇബ്രാഹിമിനെ സമദ് ഖാനും സഹായികളായ അമീർസാദയും ആലംസേബും ചേർന്നു കൊലപ്പെടുത്തി. ദാവൂദിന്റെ സുപാരി ഇതോടെ പ്രതികാരദാഹിയായി മാറിയ ദാവൂദ് അമിർസാദയെ കൊലപ്പെടുത്തുന്നവർക്കു വലിയ തുക ഇനാം പ്രഖ്യാപിച്ചു. വാടകക്കൊലയാളികളെ നിയോഗിച്ചു ശത്രുക്കളെ കൊലപ്പെടുത്തുന്നതിനു സുപാരി എന്നാണ് അധോലോകത്തിന്റെ ഭാഷ. അമീർസാദയ്ക്കെതിരായി ദാവൂദ് പ്രഖ്യാപിച്ച സുപാരി ഏറ്റെടുക്കാൻ ജീവഭയം മൂലം ആരും തയാറായില്ല. എന്നാൽ, അധോലോകത്തു പേരെടുക്കാനും ധനസന്പാദനത്തിനും എന്തു സാഹസത്തിനും തയാറായിരുന്ന ബഡാ രാജൻ ഈ സുപാരി ഏറ്റെടുക്കാൻ തയാറായി. അങ്ങനെ 1983 സെപ്റ്റംബർ ആറിന് സാബിർ വധക്കേസിൽ കോടതിയിൽ…
Read MoreDay: May 14, 2021
കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ എറണാകുളം; ഒരാഴ്ച്ചയ്ക്കിടെ 51 കോവിഡ് മരണം
കൊച്ചി: കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ ജില്ല. ഇന്നലെ 5,026 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ട് മുന്‍പുള്ള ദിവസം നാലായിരത്തിനു മുകളിലായിരുന്നു രോഗികള്‍. ലോക്ക്ഡൗണിന്റെ ഫലം കണ്ടു തുടങ്ങാന്‍ ഒരാഴ്ച്ചയെങ്കിലും കഴിയുമെന്നതിനാല്‍ വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ലെന്ന സൂചനകളാണ് ആരോഗ്യ വിഭാഗം നല്‍കുന്നത്. ജില്ലയില്‍ ഇതുവരെ 2,64,012 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 1,89,157 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 69,226 പേര് കോവിഡ് ചികിത്സയിലുണ്ട്. മരണം 561 ആയി എന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം. കഴിഞ്ഞ ബുധനാഴ്ച്ച ഒറ്റ ദിവസം മാത്രം 17 പേരുടെ മരണമാണ് കോവിഡ് മരണമായി സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയ്ക്കിടെ 51 മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 12 പേരൊഴികെ 5,014 പേര്‍ക്കും രോഗം ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 72 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ…
Read Moreകടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ പി.പി. ചിത്തരഞ്ജൻ സന്ദർശനം നടത്തി
ആലപ്പുഴ: ജില്ലയിൽ കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയുടെ വിവിധ തീരപ്രദേശങ്ങളിൽ കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറിയും നിയുക്ത എംഎൽഎയുമായ പി.പി. ചിത്തരഞ്ജൻ സന്ദർശനം നടത്തി. കടക്കരപ്പള്ളി പഞ്ചായത്തിലെ ഒറ്റമശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമാണ് സന്ദർശനം നടത്തിയത്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ തീരപ്രദേശത്തെ വീടുകൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി ഐ ഹാരിസ്, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം സ്റ്റാലിൻ, ആലപ്പുഴ രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശ്ശേരി, ഫാ. അലക്സ്, ഫാ. ജോൺസൺ എന്നിവർ സന്ദർശന വേളയിൽ എംഎൽഎക്കൊപ്പമുണ്ടായിരുന്നു. തുറവൂർ: ശക്തമായ മഴയ്ക്കൊപ്പം ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. ബസാര്‍, കമ്പനിപ്പടി മേഖലകളിലാണ് 50 മീറ്ററോളം കടല്‍ കയറിയത്. നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി. അന്ധകാരനഴി സെന്റ് സേവ്യേഴ്സ് പള്ളിയിലും…
Read Moreആ കാര്യത്തെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവിന്റെ മുഖത്തുണ്ടായ ഭാവം ഞാനിപ്പോഴും ഓര്‍ക്കുന്നു… സെലീന ജെയ്റ്റ്ലി പറയുന്നു…
ഇരട്ടകുട്ടികള്‍ ജനിക്കുന്ന എന്റെ സ്വതസിദ്ധമായ ഗര്‍ഭാവസ്ഥകള്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടതാണ്. എന്നാല്‍ തുടര്‍ച്ചയായി രണ്ട് തവണയും ഇരട്ടക്കുട്ടികള്‍ ഉണ്ടാവുകയായിരുന്നു. എന്റെ ഗര്‍ഭാവസ്ഥയില്‍ 700-000 കേസുകളില്‍ ഒന്നായിട്ടാണ് രണ്ടാമതും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ എന്റെ ഭര്‍ത്താവ് പീറ്ററിന്റെ മുഖത്തുണ്ടായ ഭാവം ഞാനിപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്. -സെലീന ജെയ്റ്റ്ലി
Read Moreവേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെ അനധികൃത കോവിഡ് ചികിത്സ; സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി
ചെങ്ങന്നൂർ: അനധികൃത കോവിഡ് ചികിത്സ നടത്തിയ വെണ്മണി പഞ്ചായത്തിലെ പുന്തല കക്കട എം എം എസ് എസ് ആശുപത്രി കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ഉത്തരവിനെത്തുടർന്ന് താല്കാലികമായി അടച്ചു പൂട്ടി. കോവിഡ് മാനദണ്ഡങ്ങളോ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളോ പാലിക്കാതെയാണ് ഈ ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് കിടത്തി ചികിത്സ നൽകിയിരുന്നത്. സംഭവം അറിഞ്ഞതോടെ ബി ജെ പി പഞ്ചായത്ത് കമ്മിറ്റിയുടെയും വാർഡ് മെമ്പറിന്റെയും നേതൃത്വത്തിൽ പ്രതിഷേധം നടത്തുകയും ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മെഡിക്കൽ ഓഫീസറും ഹെൽത്ത് ഇൻസ്പെകടറും അടക്കമുള്ള ആരോഗ്യ പ്രവർത്തകർ ആശുപത്രിയിലെത്തി പരിശോധന നടത്തി. കോവിഡ് ബാധിതരായ നാല് രോഗികളെയും ഒരു ആശുപത്രി ജിവനക്കാരനെയും മറ്റ് ആശുപത്രികളിലേക്കും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്ററിലേക്കും മാറ്റി. തുടർന്ന് സംഭവം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഡിഎംഒയ്ക്കും കളക്ടർക്കും കൈമാറി.…
Read Moreമോഹന്‍ലാലിന്റെ ടൈമിംഗ്! നമുക്ക് അടി കിട്ടുമെന്ന് പേടിക്കയേ വേണ്ട; കുണ്ടറ ജോണി പറയുന്നു…
ആദ്യ കാലങ്ങളില്‍ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു, വിവാഹശേഷമാണ് റേപ്പ് സീനുകള്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്, ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല. സിനിമയിലെ വില്ലന്മാര് ജീവിതത്തില്‍ വില്ലന്മാരല്ലെന്ന് മനസിലാക്കണം. കൂടുതല്‍ സിനിമകള്‍ അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പമാണ്. എന്നാല്‍ മോഹന്‍ലാലിനോടൊപ്പമാണ് കൂടുതല്‍ സിനിമകളില്‍ ഫൈറ്റ് സീനുകളില്‍ അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നല്ല ടൈമിംഗാണ്. ഫ്ളക്സിബിളാണ് അദ്ദേഹം, നമുക്ക് അടി കിട്ടുമെന്ന് അതിനാല്‍ പേടിക്കയേ വേണ്ട. സുരേഷ് ഗോപിക്കും ജഗദീഷിനുമൊപ്പമൊക്കെ അഭിനയിച്ചപ്പോള്‍ ഫൈറ്റ് സീനുകളില്‍ ടൈമിംഗ് തെറ്റി അടി കൊണ്ടിട്ടുണ്ട്. അപ്പോള്‍ അവര്‍ വന്ന് ക്ഷമ പറയാറുമുണ്ട്.
Read Moreകുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍..! ബാലചന്ദ്രമേനോന്
കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് മെയ് 12 … അതു കൊണ്ടു നിസാരനായ ഞാന്‍ പിന്നീട് ഒരു ഭര്‍ത്താവായി… അച്ഛനായി, മരുമകനായി അമ്മായി അച്ഛനായി എന്തിന് അപ്പൂപ്പനുമായി. വരദയ്ക്കും എന്നോടൊപ്പം ഈ വേഷപ്പകര്‍ച്ചകള്‍ ആസ്വദിക്കാനായി എന്നതും ഭാഗ്യം! ദൈവത്തിനു സ്തുതി! എല്ലാ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി! കോവിഡിന്റെ ക്രൂരമായ ‘മരണ കൊയ്ത്തു ‘ നടന്നു കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഇതിനപ്പുറം എന്തു പറയാനാണ്ഏവര്ക്കും സുഖാശംസകള്‍…
Read Moreസ്നേഹപൂര്‍വമായ പരാതി! തന്റെ സങ്കടം തുറന്നുപറഞ്ഞ് നടന് അശോകന്
പത്മരാജന് എന്ന അനുഗ്രഹീത സംവിധായകന് മലയാളത്തിനു സംഭാവന നല്കിയ നടനാണ് അശോകന്. പെരുവഴിയമ്പലം എന്ന സിനിമയിലൂടെ ചലച്ചിത്ര ജിവിതം ആരംഭിച്ച അശോകന് തന്റെ ആദ്യസിനിമ നിര്‍മിച്ച പ്രേം പ്രകാശിനോട് സ്നേഹപൂര്‍വമായ ഒരു പരാതിയുണ്ടെന്ന് ഒരഭിമുഖത്തില്‍ തുറന്നു പറഞ്ഞു. പെരുവഴിയമ്പലത്തിന് ശേഷം പ്രേം പ്രകാശ് നിര്‍മിച്ച ഒരൊറ്റ സിനിമകളില്‍ പോലും തനിക്ക് വേഷം നല്‍കിയില്ല എന്നതാണ് അശോകന്റെ തുറന്നു പറച്ചില്. പ്രേം പ്രകാശ് ചേട്ടന് നിര്‍മിച്ച് പത്മരാജന് സാര്‍ സംവിധാനം ചെയ്ത ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെയാണ് ഞാന്‍ എന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. എന്നിലെ നടനെ കണ്ടെടുത്ത പത്മരാജന് സാറിനോടും, പ്രേം പ്രകാശ് ചേട്ടനോടും എനിക്ക് കടപ്പാടുണ്ട്. പത്മരാജന് സാര്‍ എനിക്ക് വീണ്ടും സിനിമയില്‍ വേഷങ്ങള്‍ നല്കി. പക്ഷേ പ്രേം പ്രകാശ് ചേട്ടന് പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല. അത് എന്നും…
Read Moreഒഴിവു സമയങ്ങളില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത് ? കോവിഡ് കാലത്ത് മാനസിക സമ്മര്‍ദം കുറയ്ക്കാനാനുള്ള മാര്‍ഗവുമായി തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യയില്‍ നിറയെ ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവുമായി അടുത്തിടെയാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം കോവിഡ് കാലത്ത് മാനസിക സമ്മര്‍ദം കുറയ്ക്കാനായി എന്തെങ്കിലും കുറേ നല്ല കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാന്‍ പറഞ്ഞിരിക്കുകയാണ് കാജല്‍. സാഹചര്യം വളരെ ഭീകരമാണെങ്കിലും നമുക്ക് ചുറ്റും നിസഹായതയുടെയും ഉത്കണ്ഠയുടെയും ഒരു പൊതു വികാരമുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ മനസ് മറ്റൊന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അത് എന്തുമാവാം, പ്രയോജനകരമായതോ സര്ഗാത്മകപരമായതോ ആയ കാര്യങ്ങള്‍ നേട്ടമുണ്ടാവുന്ന തരത്തില്‍ ചെയ്യുക. ഞാന്‍ നെയ്ത്ത് തെരഞ്ഞെടുത്തു. ഈ അടുത്ത കാലത്താണ് ഞാന്‍ നെയ്ത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അത് എനിക്ക് വളരെ അധികം റിലാക്സ് നല്കുന്നു. എന്റെ മനസിനെ നന്നായി വയ്ക്കുന്നു. മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യുന്നത് യഥാര്‍ഥത്തില്‍ ഒരു ചികിത്സാ രീതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഒഴിവു സമയങ്ങളില്‍…
Read Moreശക്തമായ ഇടിമിന്നലുണ്ടാകും! ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്ത് സാധ്യത കൂടുതൽ; കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക…
തിരുവനന്തപുരം: മേയ് 14 മുതല്‍ 17 വരെ കനത്ത മഴയ്ക്കും കാറ്റിനും പുറമേ ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. ശക്തമായ മിന്നലുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കിൽ അപകടം സംഭവിക്കും. * ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. * ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. * ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും…
Read More