അമ്പലപ്പുഴ: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ പുന്നപ്ര തെക്ക്, അമ്പലപ്പുഴ, പുറക്കാട് തീരങ്ങളിൽ കടലാക്രമണം ശക്തമായി. പുന്ന പ്ര ചള്ളി കടപ്പുറത്തെ നർബോന ചാപ്പലിനു സമീപം, മാർക്കറ്റ് ജംഗ്ഷന് പടിഞ്ഞാറ്, കാക്കാഴം, പുറക്കാട് പഞ്ചായത്ത് പത്താം വാർഡ് തീരങ്ങളിലാണ് കടൽകയറ്റം ശക്തമായത്. ഈ ഭാഗങ്ങളിൽ മീറ്ററുകളോളം നീളത്തിൽ തീരം കടൽ കവർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ച പുലർച്ചെ മുതലാണ് പുറം കടലിൽ കൂറ്റൻ തിരമാലകൾ രൂപപ്പെട്ടത്.ഇത് കരയിലേക്കു ആഞ്ഞടിക്കുകയായിരുന്നു. പുന്നപ്ര ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം കടൽ ഭിത്തിയും കടന്ന് തിരമാലകൾ കരയിലേക്കെത്തി. ഇവിടെ പുലിമുട്ട് നിർമാണ ജോലികൾ കടലാക്രമണത്തെ തുടർന്നു താൽക്കാലികമായി നിർത്തി വെച്ചു. നർബോന തീരത്ത് കടലാക്രമണം തടയുന്നതിന് വനം വകുപ്പ് നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങൾ ഏതു നിമിഷവും കടലെടുക്കാമെന്ന നിലയിലാണ്.സമീപത്തെ വിയാനി പള്ളിയുടെ കുരിശടി കൂറ്റൻ തിരമാലയിൽപ്പെട്ട് ഭാഗികമായി തകർന്നു. കടൽ…
Read MoreDay: May 14, 2021
കോവിഡ് കാലത്ത് ആര്‍ക്കും മറക്കാനാവില്ല, ജോസഫ് ഈഴാറാത്തച്ചന്റെ ഈ നന്മ
ബിജു ഇത്തിത്തറകടുത്തുരുത്തി: കോവിഡ് കാലത്ത് ആര്‍ക്കും മറക്കാനാവില്ല ജോസഫ് ഈഴാറാത്തച്ചന്റെ ഈ നന്മ. തന്റെ സ്വന്തം കാര്‍ ഉടമസ്ഥാവകാശം ഉള്‍പ്പെടെ പൂര്‍ണമായും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തിനായി വിട്ടു നല്‍കിയാണ് ഈഴാറാത്തച്ചന് മാതൃകയായത്. കോതനല്ലൂര്‍ തുവാനിസ ധ്യാന കേന്ദ്രം ഡയറക്ടറും സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചര്‍ച്ച് വികാരിയുമാണ്.മാഞ്ഞൂര്‍ പഞ്ചായത്തിലെ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രിയിലും വീടുകളിലും എത്തിക്കുന്നതിനാണ് ഇദേഹം തന്റെ വാഹനം നല്‍കിയത്. കോവിഡ് കാലം കഴിഞ്ഞാലും പഞ്ചായത്തിലെ മറ്റു രോഗികളെ പ്രത്യേകിച്ചു കാന്‍സര്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ തന്റെ വാഹനം ഉപയോഗപ്പെടുത്തണമെന്ന് ഈഴാറാത്തച്ചന് പഞ്ചായത്ത് അധികൃതര്‍ക്ക് എഴുതി നല്കിയ രേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് ലക്ഷം രൂപയോളം വില വരുന്ന വാഹനമാണ് പഞ്ചായത്തിന് കൈമാറിയത്.കോവിഡ് കാലത്ത് ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടാതെ ആരും ബുദ്ധിമുട്ടരുതെന്ന ആഗ്രഹമാണ് ഇത്തരമൊരു പുണ്യപ്രവര്‍ത്തിക്കു അദേഹത്തെ പ്രേരിപ്പിച്ചത്. കൂടാതെ തന്റെ രണ്ട് മാസത്തെ…
Read Moreവീടുകൾ കടലെടുത്തു, അവർ നിലവിളിക്കുന്നു; ചങ്കു തകർക്കുന്ന നിലവിളികൾ..! വലിയതുറയിലെ കാഴ്ചകൾ
തിരുവനന്തപുരം: തീരദേശ പ്രദേശമായ വലിയതുറയിലേക്കു ഇന്നു കടന്നു ചെല്ലുന്ന ആരെയും കാത്തിരിക്കുന്നതു നിലവിളികളാണ്, ചങ്കു തകർക്കുന്ന നിലവിളികൾ. ന്യൂനമർദത്തെത്തുടർന്നു കലികയറിയ കടൽ തീരത്തേക്കു കടന്നുകയറിയതോടെ നാലു വീടുകളാണ് തകർന്നടിഞ്ഞത്. മേൽക്കൂരയും ഭിത്തിയുമടക്കം വീടുകൾ തകർന്നടിഞ്ഞു. തകർന്നുകിടക്കുന്ന വീടുകളുടെ മുന്നിലിരുന്നു വിലപിക്കുന്ന വീട്ടമ്മമാരുടെ ദൃശ്യം ആരുടെയും കരളലിയിക്കും. നിർമിച്ചിട്ട് ഒരു വർഷംപോലും തികയാത്ത വീടുകളും തകർന്നുവീണു. കനത്ത മഴയിലും കടൽക്ഷോഭത്തിലും വലിയതുറ കൊച്ചു തോപ്പ് മേഖലയിലാണ് കടൽ കടന്നുകയറിയത്. ഇന്നലെയും ഇന്നുമായാണ് കടൽക്ഷോഭം തീരത്തു നാശം വിതച്ചത്. ഇന്നു രാവിലെ യുണ്ടായ കടൽക്ഷോഭത്തിൽ വലിയതുറ കൊച്ചുതോപ്പിലെ ഫ്രെഡിയുടെ വീട് ഏതാണ്ട് പൂർണമായി തകർന്നു. വീടു നഷ്ടപ്പെട്ടവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി ഇനിയും ആരംഭിച്ചിട്ടില്ലെന്നു ഫ്രെഡി ദീപികയോടു പറഞ്ഞു. ജോർജിന, ലിന്റ, ബേബി എന്നിവരുടെ വീടുകളും തകർന്നു. ശക്തമായ കാറ്റിൽ തെങ്ങുകളും കടപുഴകി വീണിട്ടുണ്ട്. മുപ്പതോളം വീടുകളിൽ വെള്ളം കയറിയ നിലയിലാണ്.…
Read Moreകോട്ടയം ജില്ലയിൽ കനത്ത മഴ! താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി; അതീവ ജാഗ്രത പാലിക്കണമെന്നു നിർദേശം
കോട്ടയം: ജില്ലയിൽ കനത്ത മഴ. ഇന്നലെ വൈകുന്നേരം മുതൽ ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ഇന്നു രാവിലെ ചില സ്ഥലങ്ങളിൽ മഴയ്ക്കു നേരിയ ശമനമുണ്ടായിട്ടുണ്ട്. ജില്ലയിൽ ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ എം. അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം മുൻകരുതൽ സംവിധാനങ്ങൾ സജ്ജമാക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആർഡിഒമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പു…
Read Moreസ്ത്രീകളുടെ ഫോട്ടോകളും ഫോണ്‍ നമ്പറും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച ബിടെക് വിദ്യാര്‍ഥി അറസ്റ്റില്‍; ഇരുപതുകാരന്റെ ലീലാവിലാസങ്ങൾ കണ്ട് ഞെട്ടി പോലീസ്
തൃശൂർ: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് അനാശാസ്യത്തിനു ക്ഷണിക്കുകയും അവരുടെ ഫോട്ടോകളും ഫോണ്‍ നമ്പറും അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുകയും ചെയ്ത ബി ടെക് വിദ്യാര്‍ഥി അറസ്റ്റില്‍. നെടുപുഴ സ്വദേശി ശ്രീഹരി (20) ആണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്. പൊന്നൂക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പകരം അവരോട് ലൈംഗികാഭ്യര്‍ഥന നടത്തുകയായിരുന്നു. ഇത് നിരസിച്ചതോടെ ഇവരുടെ ഫോട്ടോയും ഫോണ്‍ നമ്പറും പലര്‍ക്കും അയച്ചുകൊടുത്തു. ഇത്തരം വിളികള്‍ വന്നതോടെയാണ് യുവതി പരാതിയുമായി സൈബര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. അന്വേഷണത്തില്‍ പ്രതി ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി കണ്ടെത്തി.സ്ത്രീകളുടെ ഫോണ്‍ നമ്പരുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി ശേഖരിച്ച് അവരുമായി ചാറ്റ് ചെയ്ത് പരിചയം ദൃഢമാക്കുകയാണ് ഇയാളുടെ രീതി. ശേഷം ഇവരുടെ നഗ്ന വീഡിയോകള്‍ അയച്ചുകൊടുക്കുന്നതിന് നിര്‍ബന്ധിക്കും. സ്ത്രീകളെ വീഡിയോകോള്‍…
Read Moreടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു, മധ്യ- വടക്കൻ കേരളത്തിൽ ആശങ്ക! തണ്ണീർമുക്കം ബണ്ടിന്റഎ 90 ഷട്ടറുകളിൽ 30 എണ്ണം ഉയർത്തി; കേരളത്തിന് ആശങ്കയുടെ ദിനങ്ങൾ…
തിരുവനന്തപുരം: ന്യൂനമർദം ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിന് ആശങ്കയുടെ ദിനങ്ങൾ. അതിതീവ്ര ന്യൂനമർദനം 16ന് ചുഴലിക്കാറ്റായി മാറുമെന്നാണ് വിലയിരുത്തൽ. തീരത്തിനോടടുത്തു രൂപപ്പെടുന്നതിനാൽ മധ്യ-വടക്കൻ കേരളത്തിൽ ഇതിന്റെ അലയൊലികൾ ശക്തമാകും. സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റ് ഉണ്ടാകാം. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്നു റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റ് അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഞായറാഴ്ചയോടെ ടൗട്ടേ ചുഴലിക്കാറ്റാകും. മ്യാന്മറാണ് ചുഴലിക്കാറ്റിന് ഈ പേരു നിര്‍ദേശിച്ചത്. ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലിൽ ഇന്നു രാവിലെയോടെ രൂപപ്പെട്ട ന്യുനമര്‍ദം…
Read Moreഇത് ചെയ്തവനെ എന്ത് വിളിക്കണം? പഠനത്തിനും മറ്റും വരുമാനം കണ്ടെത്താന്‍ മീൻവളർത്തൽ; വിളവെടുപ്പിന് തലേന്ന് വിദ്യാർഥിയുടെ മീൻകുളത്തിൽ വിഷം കലക്കി; നെഞ്ചുതകർന്നു ഷാരോൺ
എടത്വ: ബിരുദ വിദ്യാർഥി പഠനത്തോടൊപ്പം നടത്തിയ മീൻവളർത്തൽ കേന്ദ്രത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി. വിളവെടുപ്പിനു തയാറായ നൂറുകണക്കിനു കരിമീനുകൾ ചത്തുപൊങ്ങിക്കിടക്കുന്നതു കണ്ടു നെഞ്ചുതകർന്നു നിൽക്കുകയാണ് ഈ യുവാവ്. എടത്വ കോളജിൽ ബിരുദ വിദ്യാർഥി കുഴിവേലികളം ഷാരോണിന്റെ മത്സ്യക്കുളത്തിലാണ് സാമൂഹ്യവിരുദ്ധർ കഴിഞ്ഞ രാത്രി വിഷം കലക്കിയത്. പഠനത്തിനും മറ്റും കാര്യങ്ങൾക്കും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം നിലയ്ക്കു വരുമാനം കണ്ടെത്തണമെന്ന ലക്ഷ്യത്തോടെയാണ് പഠനത്തിനിടയ്ക്കു സമയം കണ്ടെത്തി എടത്വ ചങ്ങങ്കരി- പച്ച സ്വദേശി ഷാരോൺ മത്സ്യകൃഷി തുടങ്ങിയത്. മൂന്നര ലക്ഷത്തോളം രൂപ കടം എടുത്തു കുളവും മറ്റും വൃത്തിയാക്കി കരിമീൻ കുഞ്ഞുങ്ങളെ മേടിച്ചു വളർത്തുകയായിരുന്നു. ഇവയുടെ വിളവെടുപ്പിന് തയാറായിരിക്കുന്പോഴാണ് കഴിഞ്ഞ രാത്രി ആരോ കുളത്തിൽ വിഷം കലക്കുന്നത്. ഷാജി-റാണി ദമ്പതികളുടെ മൂന്നു മക്കളിൽ ഏക ആൺകുട്ടിയാണ് ഷാരോൺ. തികച്ചും സാധാരണക്കാരായ ഈ കുടുംബത്തോടു ചെയ്ത വലിയ ക്രൂരതയാണ് സംഭവമെന്നു നാട്ടുകാരും പറയുന്നു.…
Read Moreകൊറോണയ്ക്കും ജീവിക്കാൻ അവകാശമുണ്ട്; വൈറസും നമ്മളെ പോലെ ഒരു ജീവിയാണെന്ന്ബിജെപി നേതാവ് ത്രിവേന്ദ്ര സിംഗ് റാവത്ത്
ന്യൂഡൽഹി: നമ്മളെ പോലെ കൊറോണ വൈറസിനും ജീവിക്കാൻ അവകാശമുണ്ടെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്ത്. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ദാർശനികമായി ചിന്തിക്കുന്പോൾ കൊറോണ വൈറസും നമ്മളെ പോലെ ഒരു ജീവിയാണ്. അതിനാൽ ജീവിക്കാനുള്ള അവകാശം കൊറോണ വൈറസിനും ഉണ്ട്. നമ്മൾ മനുഷ്യർ ഏറ്റവും ബുദ്ധിമാൻമാരാണെന്ന് കരുതുകയും കൊറോണയെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതേ സമയം തന്നെ വൈറസ് നിരന്തരം ജനിതക മാറ്റത്തിന് വിധേയമാകുകയും ചെയ്യുന്നു- ഇതായിരുന്നു ത്രിവേന്ദ്രയുടെ പ്രസ്താവന. സംഭവം വിവാദമായതോടെ ത്രിവേന്ദ്രയ്ക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയയിൽ ട്രോൾ പൂരമാണ്. കേന്ദ്രസർക്കാർ പുതുതായി നിർമിക്കുന്ന സെൻട്രൽ വിസ്തയിൽ കൊറോണയ്ക്ക് അഭയം നൽകണമെന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Read Moreക്ഷമിക്കണം… ധീരയായ പെൺകുട്ടിയെ നമുക്ക് നഷ്ടമായിരിക്കുന്നു, അവൾക്ക് 30 വയസ് പ്രായമേ ഉള്ളൂ..! ഒടുവില്‍ ആ യുവതിയും മരണത്തിന് കീഴടങ്ങി; പങ്കുവച്ച് ഡോക്ടര്‍
കോവിഡ് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആവശ്യപ്രകാരം ഡോക്ടര്‍ പാട്ട് വെച്ചുകൊടുത്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഡോ. മോണിക്ക ലൻഗെഹ് എന്ന ഡോക്ടർ തന്റെ ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായത്. ‘ലവ് യൂ സിന്ദഗി…’ എന്ന ഗാനമാണ് യുവതി ആസ്വദിക്കുന്നത്. ‘അവൾക്ക് 30 വയസ് പ്രായമേ ഉള്ളൂ. ഐസിയു കിടക്ക കിട്ടാത്തതിനാൽ കോവിഡ് എമർജൻസി വിഭാഗത്തിൽ കഴിഞ്ഞ 10 ദിവസമായി ഞങ്ങൾ അവളെ പരിചരിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവൾ കഴിയുന്നത്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവൾ. പാട്ട് വയ്ക്കാമോ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. പാഠം: പ്രതീക്ഷ ഒരിക്കലും കൈവിടരുത്’- എന്ന ക്യാപ്ഷനോടയൊണ് വീഡിയോ ഡോക്ടര്‍ പങ്കുവച്ചത്. ഒടുവില്‍ ആ യുവതിയും മരണത്തിന് കീഴടങ്ങി. വീഡിയോ പങ്കുവെച്ച ഡോക്ടറാണ് യുവതിയുടെ മരണവിവരം മേയ് 13ന് ട്വിറ്ററിലൂടെ അറിയിച്ചത്. ‘ക്ഷമിക്കണം, ധീരയായ പെൺകുട്ടിയെ…
Read Moreകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സേവാഭാരതിയുടെ സഞ്ചരിക്കുന്ന ഓക്സിജൻ പാർലർ
പള്ളിക്കത്തോട്: പള്ളിക്കത്തോട് പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സേവാഭാരതിയുടെ സഞ്ചരിക്കുന്ന ഓക്സിജൻ പാർലർ പ്രവർത്തനമാരംഭിച്ചു. കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് രക്തത്തിലെ ഓക്സിജൻ അളവ് കുറയുന്പോൾ ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓക്സിജൻ അളവ് കുറയുന്നവർക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം രോഗികളുടെ വീട്ടിൽ ഓക്സിജൻ പാർലർ സേവനം ലഭ്യമാക്കും. കഴിഞ്ഞ രണ്ട് ദിവസമായി പഞ്ചായത്തിലെ ഇരുനൂറോളം വീടുകളിൽ സേവാഭാരതി ഉച്ചഭക്ഷണം നൽകുന്നുണ്ട്. ആവശ്യ സാധങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നുമുണ്ട്.രാഷ്ട്രീയ സ്വയംസേവക സംഘം പാന്പാടി സംഘചാലക് സി.എൻ. പുരുഷോത്തമൻ പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് വാഹനത്തിന്റെ താക്കോൽ കൈമാറി. വൈസ് പ്രസിഡന്റ് ബാബു വീട്ടിക്കൽ, ബിജെപി സംസ്ഥാന സമിതി അംഗം എൻ.ഹരി എന്നിവർ പങ്കെടുത്തു.
Read More