കൊച്ചി: രോഗമുക്തി നിരക്ക് വര്‍ധിക്കുന്നതിനൊപ്പം എറണാകുളം ജില്ലയില്‍ പിടിവിട്ട് മരണസംഖ്യയും ഉയരുന്നു. ആയിരം കടന്ന മരണസംഖ്യ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വര്‍ധിക്കുന്ന കാഴ്ചയാണുള്ളത്. കഴിഞ്ഞ 15 ദിവസത്തിനിടെ 192 മരണങ്ങളാണു ജില്ലയില്‍ സ്ഥിരീകരിച്ചത്. 0.25 ശതമാനത്തിലും താഴെയെത്തിയിരുന്ന മരണനിരക്ക് നിലവില്‍ 0.32 ശതമാനത്തിലെത്തി. 94.6 ശതമാനമാണു രോഗമുക്തി നിരക്ക്. ഇതുവരെ 3,33,892 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 3,15,861 പേരും രോഗമുക്തി നേടി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണമാകട്ടെ 14,555 ആയി കുറയുകയും ചെയ്തു. ഇന്നലെ 977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,771 പേര് രോഗ മുക്തി നേടി. 1,541 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2,773 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണമാകട്ടെ കുത്തനെ കുറഞ്ഞു 40,446 ആയി. ജില്ലയില്‍നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി…
Read MoreDay: June 15, 2021
റെംഡിസിവിര്‍! കോവിഡ് ചികിത്സക്ക് ഫലപ്രദമെന്ന് ആദ്യഘട്ടത്തില്‍ വിലയിരുത്തിയ മരുന്ന്; റെംഡിസിവിര്‍ മരുന്നുകളുടെ ഉപയോഗം നിര്‍ത്തി
സ്വന്തംലേഖകന്‍ കോഴിക്കോട്: കോവിഡ് ചികിത്സക്ക് ഫലപ്രദമെന്ന് ആദ്യഘട്ടത്തില്‍ വിലയിരുത്തിയ റെംഡിസിവിര്‍ മരുന്നുകളുടെ ഉപയോഗം നിര്‍ത്തി. കോവിഡിന്റെ ആദ്യ കാലത്ത് രോഗികളുടെ ജീവന് രക്ഷാ മരുന്നെന്ന പേരില്‍ വ്യാപകമായി എത്തിച്ച മരുന്നായിരുന്നു റെംഡിസിവിര്‍. എന്നാല്‍ പിന്നീട് ഗൈഡ്ലൈനില് മാറ്റം വരുത്തിയതോടെ കോവിഡ് രോഗികള്‍ക്ക് ഈ മരുന്ന് നല്കാതായി. നിലവില്‍ ആയിരക്കണക്കിന് ഡോസ് മരുന്നുകളാണ് മെഡിക്കല്‍ കോളജില്‍ മാത്രമുള്ളത്. അതേസമയം മരുന്നുകള്‍ ആശുപത്രികളില്‍ ധാരാളം ഉപയോഗിക്കാതെയുണ്ടെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന് കെഎംഎസ്സിഎല് അധികൃതര്‍ വ്യക്തമാക്കി. ഹെപ്പറ്റൈറ്റിസ്സിക്ക് വേണ്ടി കണ്ടെത്തിയ മരുന്ന് കോവിഡ് ചികിത്സക്ക് ഫലപ്രദമാണെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ മരുന്ന് ഉത്പാദനം വര്‍ധിപ്പിച്ചത്. കയറ്റുമതി നിരോധിക്കുകയും വന്‍ വിലയുള്ള മരുന്ന് വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട ശേഷവും ഒരു വയല്‍ മരുന്നിന് 2000 രൂപയോളമായിരുന്നു ചെലവ്. കോവിഡ് രോഗികള്‍ക്ക് ഉപയോഗിച്ചാല്‍ രോഗം വേഗത്തില്‍ മാറുമെന്നായിരുന്നു…
Read Moreപോക്സോ പ്രതികളുടെ മനസറിയാന്‍ ജയില്‍വകുപ്പ് ! ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളെ നിയമിക്കും; പ്രതിമാസം 1,55,000 രൂപ ചെലവ്
കെ.ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകളിലുള്ള പ്രതികളുടെ മനസറിയാല് ജയില്‍വകുപ്പ് . പോക്സോ കേസുകളിലുള്‍പ്പെടെ തടവറയിലുള്ള പ്രതികളുടെ മാനസിക പിരിമുറുക്കവും സമ്മര്‍ദ്ധവും മറ്റു തരത്തിലുള്ള മാനസിക പ്രശ്നങ്ങളും അറിയുന്നതിനായും പരിഹരിക്കുന്നതിനായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനേയും കൗണ്‍സിലര്‍മാരേയും നിയമിക്കാന്‍ തീരുമാനമായി. ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നേരത്തെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റേയും കൗണ്‍സിലര്‍മാരുടേയും തസ്തിക സൃഷ്ടിക്കണമെന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നു. കരാര്‍ വ്യവസ്ഥയില്‍ മൂന്ന് ക്ലിനിക്കല്‍ സൈക്കോള്ജിസ്റ്റിനേയും അഞ്ച് കൗണ്‍സിലര്‍മാരേയും നിയമിക്കാനാണ് ജയില്‍വകുപ്പ് തീരുമാനിച്ചത്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നീ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലാണ് സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നത്. തിരുവനന്തപുരം, എര്‍ണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജയില്‍ സ്ഥാപനങ്ങളിലാണ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നത്. സൈക്കോളജിസ്റ്റിന് പ്രതിമാസം 30,000 രൂപയും കൗണ്‍സിലറിന് 13,000 രൂപയുമാണ് അനുവദിക്കുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്് എംഫില്‍ യോഗ്യതയും കൗണ്‍സിലര്‍മാര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സൈക്യാട്രിക് സോഷ്യല്‍…
Read Moreവിവാഹം എടുത്തുചാടി എടുത്ത തീരുമാനമല്ല ! വലിയ എതിര്‍പ്പുകള്‍ക്കിടയിലായിരുന്നു വിവാഹം; തന്റെ വിവാഹത്തെക്കുറിച്ച് ഇന്ദ്രജയുടെ വാക്കുകള്‍ ഇങ്ങനെ…
മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷയില്‍ നിളങ്ങിനിന്ന നായികയായിരുന്നു ഇന്ദ്രജ. ഇന്‍ഡിപെന്‍ഡന്‍സ്, എഫ്ഐആര്‍, ഉസ്താദ്, ശ്രദ്ധ, ബെന്ജോണ്സണ് എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെയാണ് ഇന്ദ്രജ മലയാളത്തിലും കൈയടി വാങ്ങിയത്. ക്രോണിക് ബാച്ച്ലര് എന്ന ചിത്രത്തില്‍ വില്ലത്തി വേഷത്തിലെത്തിയും ഇന്ദ്രജ പ്രേക്ഷക പ്രശംസ നേടി. ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഇന്ദ്രജ തുടക്കത്തില്‍ രാജാത്തി എന്ന പേരിലാണ് അറിയപ്പെട്ടത്. നായികയായി മാറിയതോടെയാണ് ഇന്ദ്രജ എന്ന പേരിലേക്ക് മാറിയത്. മലയാളത്തില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം മലയാളം പഠിച്ചാണ് ഇന്ദ്രജ കരിയറില്‍ വിജയിച്ചത്. പിന്നീടു മലയാളത്തില്‍ അത്ര സജീവമല്ലായിരുന്നെങ്കിലും മറ്റ് ഭാഷകളില്‍ ഈ നടി സജീവമായിരുന്നു. തുളു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രജയുടെ വിവാഹം മിശ്ര വിവാഹമായിരുന്നു. മുസ്ലിം വിശ്വാസിയായ അബ്സര്‍ എന്ന ബിസിനസുകാരനെ ആയിരുന്നു ഇന്ദ്രജ വിവാഹം കഴിച്ചത്. വലിയ എതിര്‍പ്പുകള്‍ക്കിടയിലായിരുന്നു വിവാഹം. ഇന്ദ്രജയുടെ വാക്കുകള്‍ ഇങ്ങനെ… അതൊരു എടുത്ത് ചാടിയുള്ള തീരുമാനം…
Read Moreഅസൂയ തോന്നിയ ഗുണം! ബിജു മേനോനെക്കുറിച്ച് പൃഥ്രിരാജ് പറഞ്ഞത് ഇങ്ങനെ…
ബിജു ചേട്ടനില്‍ (ബിജു മേനോന്) എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള ഗുണം കണ്ടന്മെന്റാണ് (സംതൃപ്തി). വളരെ ഫിലോസഫിക്കലായി സംസാരിക്കുകയാണെങ്കില്‍ ഒരു മനുഷ്യന് എപ്പോഴും ആഗ്രഹിക്കുന്നതാണിത്. അതായത് നമ്മുടെ ലൈഫില്‍ ഉള്ള കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുകയെന്നത്. ഒരിക്കലും മനുഷ്യന് പൂര്‍ണമായും കൈവരിക്കാന്‍ സാധിക്കാത്ത ഒന്നാണത്. ഇപ്പോള്‍ നമുക്ക് ഒരു കാറുണ്ടെങ്കില്‍ കുറച്ചുകൂടി നല്ലൊരു കാര്‍ വേണമെന്ന് തോന്നും. നമ്മുടെ ഒരു സിനിമ ഹിറ്റായാല്‍ മറ്റേയാളുടെ അത്ര ഹിറ്റായില്ലല്ലോ എന്ന് തോന്നും. അങ്ങനെ എപ്പോഴും നമുക്കുള്ളതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ആഗ്രഹിച്ച് ആഗ്രഹിച്ച്, ഒരിക്കലും സംതൃപ്തിയാകാത്ത ജീവിതം ജീവിച്ച് മരിച്ചുപോകുന്നവരാണ് ഭൂരിഭാഗം ആള്‍ക്കാരും. നേരെ മറിച്ച് ബിജു ചേട്ടന് ഭയങ്കര കണ്ടന്റാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു സെന്‍ ലൈക്ക് ക്വാളിറ്റിയാണെന്ന്. -പൃഥ്രിരാജ്
Read Moreബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല! മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഇവര്‍ പറയുന്നത് മറ്റൊന്ന്…; പ്രിയാമണി പറയുന്നു…
തൊലിയുടെ നിറത്തെ കുറിച്ചെല്ലാം പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ എനിക്ക് കമന്റുകള്‍ വരാറുണ്ട്. നിങ്ങള്‍ കറുത്തിരിക്കുന്നു എന്നൊക്കെ പറയും. കറുത്ത് ഇരുന്നാല്‍ എന്താണ് കുഴപ്പം. കറുത്ത് ഇരിക്കുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുളളൂ. എന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എങ്ങിനെയാണോ അതിനേക്കാള്‍ നിങ്ങള്‍ തടിച്ചിരിക്കുന്നു എന്നാണ് ആ സമയത്ത് ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇത്രയും മെലിഞ്ഞത് എന്നായി പലരുടെയും ചോദ്യം. തടിച്ച നിങ്ങളെ കാണാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം എന്ന് പറയും. മറ്റുളളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഇവര്‍ പറയും. നിങ്ങള്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത്, അല്ലെങ്കില്‍ ഒരു ആന്റിയെ പോലെ ഇരിക്കുമെന്ന്. -പ്രിയാമണി
Read Moreആറു കഥകള്‍ ചേര്‍ന്ന “ചെരാതുകള്‍’ എന്ന ആന്തോളജി സിനിമ! ഒടിടി റിലീസിനെത്തുന്നു 17-ന്
ആറു കഥകള്‍ ചേര്‍ന്ന “ചെരാതുകള്‍’ എന്ന ആന്തോളജി സിനിമ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ് ഫോമുകള്‍ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നാല്പതോളം പ്രമുഖര്‍ ചേര്‍ന്നാണ് റിലീസ് ചെയ്തത്. ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഷാജന് കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്, ജയേഷ് മോഹന്‍ എന്നീ ആറു സംവിധായകരാണ് ചെരാതുകള്‍ ഒരുക്കി യിരിക്കുന്നത്. മറീന മൈക്കിള്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ജോസ്കുട്ടി ഉള്‍പ്പടെ ആറു ഛായാഗ്രാഹകരും സി ആര്. ശ്രീജിത്ത്…
Read Moreവിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന കാലയളവിൽ രതീഷ് മോഷണം നടത്തിയിട്ടുണ്ടോ ? പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതി
ചങ്ങനാശേരി: സകൂട്ടർ മോഷ്്ടിച്ച കേസിൽ ചങ്ങനാശേരി പോലീസ് പിടികൂടിയയാൾ നിരവധി മോഷണക്കേസുകളിൽ പ്രതി. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറന്പിൽ രതീഷ്(22)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ 19ന് ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിന്റെ മുന്പിൽ പാർക്ക് ചെയ്തിരുന്ന ആശുപത്രി ജീവനക്കാരന്റെ ആക്ടീവ സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്. മോഷണ കേസുകളിൽ മാവേലിക്കര ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ ജനുവരി 29-നാണ് പുറത്തിറങ്ങിയത് തുടർന്ന് വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന് സ്്കൂട്ടർ മോഷ്്ടിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന കാലയളവിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ രതീഷ് നിരവധി വാഹനമോഷണം, ഭവനഭേദനം, കാണിക്കവഞ്ചി, മോഷണ കേസുകളിലെ പ്രതിയാണെന്നും കറുകച്ചാൽ, കീഴ്വായ്പൂർ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുള്ളതായും പോലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ.ജോഫിയുടെ നിർദേശപ്രകാരം എസ്എച്ച്ഒ അബ്ദുൾ കലാം ആസാദ്, എസ്ഐ രാഹുൽ,…
Read Moreകിറ്റ് വിതരണത്തിനു പോയ സിപിഎം ലോക്കൽ സെക്രട്ടറിക്കു നേരേ വടിവാൾ ആക്രമണം; മറ്റു പ്രതികൾക്കായി തെരച്ചിൽ; സംഭവം മുണ്ടക്കയത്ത്
മുണ്ടക്കയം: കിറ്റ് വിതരണത്തിനു പോയ സിപിഎം ലോക്കൽ സെക്രട്ടറിയെ വടിവാളിനു ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്കു വേണ്ടി മുണ്ടക്കയം പോലീസ് അന്വേഷണം ഉൗർജിതമാക്കി. കേസിലെ പ്രധാന പ്രതികളായ കോരുത്തോട് കൊന്പുകുത്തി സ്വദേശി പുത്തൻപുരയ്ക്കൽ സലിയൻ (59), മകൻ സതീശ് (39 ) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന എട്ടംഗ സംഘത്തിനു വേണ്ടിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിപിഎം ലോക്കൽ സെക്രട്ടറി രാജു, സുഹൃത്തും സിപിഎം പ്രവർത്തകനുമായി കാസിം എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മടുക്ക – കൊന്പുകുത്തി റോഡിൽ മൈനാക്കുളത്തു ഞായറാഴ്ച വൈകുന്നേരം ആറിനു ആക്രമണമുണ്ടായത്. ചെന്നാപ്പാറ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ടിആർ ആൻഡ് ടി തോട്ടത്തിൽ ധാന്യ കിറ്റ് നൽകി തിരികെ വരുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും സതീശിന്റെ ഓട്ടോയും തമ്മിൽ വഴികൊടുക്കുന്നതിനിടയിൽ ഉരസിയതായി പറയുന്നു. ഇതേച്ചൊല്ലിയുള്ള വാക്കു തർക്കം സംഘർഷത്തിൽ കലാശിക്കുകകയായിരുന്നു. ഇതിനിടെ സതീശ് ഓട്ടോറിക്ഷയിൽ…
Read Moreചാറ്റിംഗിന് താല്പര്യമുണ്ടോ ? ആംബുലന്‍സ്വഡ്രൈ റുടെ ഫോണില്‍ നിന്നും കാള്‍ വന്നു; കോട്ടയം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരിയ്ക്ക് പിന്നെ സംഭവിച്ചത് ഇങ്ങനെ…
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ എൻഎച്ച്എം സെക്യൂരിറ്റി ജീവനക്കാരിയെ ജോലിയിൽനിന്നും ഒഴിവാക്കിയതായി പരാതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാഷനൽ ഹെൽത്ത് മിഷനിലൂടെ സുരക്ഷാ ജീവനക്കാരിയായി മെഡിക്കൽ കോളജിൽ നിയമിതയായ അന്പലപ്പുഴ കരുമാടി രജിതാ ഭവനിൽ സമീക്ഷയെയാണ് ജോലിയിൽനിന്നും ഒഴിവാക്കിയത്. ഇവർ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്പോൾ കഴിഞ്ഞ ആറിനു രാത്രിയിൽ 10.20നു ആംബുലൻസ് ഡ്രൈവർ മല്ലപ്പള്ളി സ്വദേശിയുടെ ഫോണിൽ നിന്നും ചാറ്റിംഗിന് താല്പര്യമുണ്ടോ എന്നു ചോദിച്ചു കൊണ്ട് ഫോണ്‍ കാൾ വന്നുവെന്ന് പറഞ്ഞു ഇയാൾക്കെതിരെ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. സൂപ്രണ്ട് ബന്ധപ്പെട്ട കക്ഷികളെ വിളിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്നു വൈകുന്നേരം സമീക്ഷാ ഗാന്ധിനഗർ പോലീസിലും പരാതി നല്കി. തുടർന്ന് പോലീസ് ഇരുവരെയും വിളിച്ച് എസ്എച്ച്ഒയുടെ സാന്നിധ്യത്തിൽ പരാതിയിൽ തീർപ്പാക്കുകയും ചെയ്തു. അതിനു ശേഷം ആർഎംഒയുടെ നിർദ്ദേശപ്രകാരം സെക്യൂരിട്ടി ഓഫീസർ ഇവരോടു ജോലിയിൽ തുടരേണ്ടതില്ലെന്ന്…
Read More