വാഷ് സൂക്ഷിക്കാന്‍ ‘ടാങ്ക്’; പൊളിച്ചടുക്കി എക്‌സൈസ്; സംഭവം കൊയിലാണ്ടിയില്‍

കൊയിലാണ്ടി: സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കുന്നത് തീരുമാനമാകാത്തതിനെ തുടര്‍ന്ന് വ്യാജവാറ്റ് സംഘം വിലസുന്നു. എക്‌സൈസിന്‍റെയും പോലീസിന്‍റെയും കണ്ണുവെട്ടിച്ചാണ് വാറ്റ്‌സംഘം സജീവമാകുന്നത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് ലിറ്റര്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷാണ് നശിപ്പിച്ചത്. കൊയിലാണ്ടിഎക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള എക്‌സൈസ സംഘം കീഴരിയൂരിലെ മീറോട് മലയില്‍ നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. വാഷ് സൂക്ഷിക്കാന്‍ പ്രത്യേകം ടാങ്ക് നിര്‍മിച്ചിരുന്നു.കുഴിയുണ്ടാക്കി ടാര്‍പോളിന്‍ വിരിച്ച പായയിലായിരുന്നു വാഷ് സൂക്ഷിച്ചിത്. ഇതിന് പുറമേ ബാരലിലും വാഷുണ്ടായിരുന്നു. അതേസമയം വാഷ് ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഈ മാസം ഇതുവരെ 2,770ലിറ്റര്‍ വാഷും 13ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമാണ് കൊയിലാണ്ടി എക്‌സൈസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

പല തവണ ചൂഷണം ചെയ്യപ്പെട്ടു ! ചിലര്‍ ബലാല്‍സംഗം ചെയ്യാനും വധിക്കാനും ശ്രമിച്ചു; വെളിപ്പെടുത്തലുമായി പ്രശസ്ത സിനിമാ താരം…

തൊഴിലിടങ്ങളില്‍ പ്രത്യേകിച്ച് സിനിമ മേഖലയില്‍ സ്്ത്രീകള്‍ക്കെതിരേയുള്ള ചൂഷണങ്ങള്‍ വര്‍ധിച്ചു വരികയാണ്. അത്തരത്തില്‍ തനിക്ക് നേരെയുണ്ടായ ക്രൂരമായ അതിക്രമങ്ങളെ പറ്റി തുറന്നു പറയുകയാണ് പ്രശസ്ത ബംഗ്ലാദേശി സിനിമാതാരം പോരി മോനി. പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയോട് സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി എന്നു പറഞ്ഞ താരം ചിലര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഇവര്‍ ബംഗ്ലാദേശി സിനിമയിലെ മുന്‍നിര നടിമാരിലൊരാളാണ്. ബംഗ്ലാദേശിലെ സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന നീതി ഉറപ്പാക്കണം എന്ന മുഖവുരയോടെയാണ് താരത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്. നിരവധി തവണ നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട ഏജന്‍സികളെ സമീപിച്ചെങ്കിലും പരാതി മുഖവിലയ്‌ക്കെടുത്തില്ലെന്നും പോനി മോറി കുറ്റപ്പെടുത്തുന്നു. തുടര്‍ന്നാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്താന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. ‘ഞാന്‍ ശാരീരിക ചൂഷണത്തിന്…

Read More

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ ആക്രമിച്ച് നാട്ടുകാര്‍ ! മര്‍ദ്ദിച്ച ശേഷം നഗ്നയാക്കി നടത്തി ! വീഡിയോ പ്രചരിപ്പിച്ചു; ആറുപേര്‍ അറസ്റ്റില്‍…

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ 35കാരിയെ മൃഗീയമായി ഉപദ്രവിച്ച് നാട്ടുകാര്‍.യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ആറ് മാസത്തിന് ശേഷം യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയപ്പോഴായിരുന്നു സംഭവം. യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്‌നയായി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്തത്. യുവതി ഗ്രാമത്തില്‍ മടങ്ങിയെത്തിയതറിഞ്ഞ ഗ്രാമവാസികള്‍ അവളെ വളയുകയായിരുന്നു. സമീപപ്രദേശത്തെ യുവാവുമായി അവിഹിതബന്ധംആരോപിച്ചാണ് ആള്‍ക്കൂട്ടം യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. അവളെ കഴിയാവുന്നത്ര തല്ലുക എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവതിയെ മര്‍ദ്ദിച്ച ശേഷം ആള്‍ക്കൂട്ടം ഗ്രാമത്തിലൂടെ നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഞായറാഴ്ച യുവതിയെ പൊലീസ് നാട്ടില്‍ തിരികെയെത്തിച്ചു. കസ്റ്റഡിയിലെടുത്ത മൂന്ന്…

Read More

സ്വര്‍ണക്കടത്ത് കേസ്! മുഹമ്മദ് മന്‍സൂര്‍ റിമാന്‍ഡില്‍; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി മുഹമ്മദ് മൻസൂറിനെ 28 വരെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. ദുബായ് കേന്ദ്രീകരിച്ച് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചവരില്‍ പ്രധാനിയാണ് മുഹമ്മദ് മൻസൂർ എന്നാണ് ആരോപണം. എന്‍ഐഎയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നു കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ 35 ാം പ്രതിയാണ് മുഹമ്മദ് മൻസൂർ. കസ്റ്റഡി കാലാവധിയില്‍ ചോദ്യം ചെയ്ത പ്രതിയില്‍നിന്ന് ഏതാനും നിര്‍ണായക വിവരങ്ങള്‍ അധികൃതര്‍ക്കു ലഭിച്ചതായാണു സൂചന. എന്‍ഐഎ കോടതി ഇയാള്‍ക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുഎഇയില്‍നിന്നു കേരളത്തിലേക്കു നയതന്ത്ര ബാഗില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയെ മന്‍സൂര്‍ സഹായിച്ചിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കി. സ്വര്‍ണക്കടത്തിലെ സാക്ഷി നല്‍കിയ വിവരങ്ങളില്‍നിന്നാണ് മന്‍സൂറിന്‍റെ പങ്ക് വ്യക്തമായത്. ഒരുവര്‍ഷമായി മന്‍സൂര്‍ ദുബായിലായിരുന്നു.

Read More

ഡിഎൽഎഡ് അവസാന വർഷ! വിദ്യാർഥികളുടെ ഭാവി അവതാളത്തിൽ; ഇതുമൂലം ഇവർക്ക് നഷ്ടപ്പെടുക ഒരു വർഷം

മുക്കം: മാർച്ചിൽ നടക്കേണ്ട പരീക്ഷ ജൂലൈ മാസത്തിലേക്ക് മാറ്റിവച്ചത് മൂലം കേരളത്തിലെ ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലിമെന്‍ററി എജ്യുക്കേഷൻ) അവസാന വർഷ വിദ്യാർഥികളുടെ ഭാവി അവതാളത്തിൽ. പരീക്ഷ മാറ്റിവെച്ചതുമൂലം പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽ അധ്യാപകരായി ജോലിയിൽ പ്രവേശിക്കാനോ ഉപരിപഠനത്തിന് അപേക്ഷിക്കാനോ ഇവർക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം ഒരു വർഷമാണ് ഇവർക്ക് നഷ്ടപ്പെടുക. കോവിഡ് മൂലം ശരിയായ രീതിയിൽ അധ്യാപക പരിശീലനങ്ങളും ക്ലാസുകളും ലഭിക്കാതിരുന്ന ഇവർ അവസാന സെമസ്റ്റർ പരീക്ഷ കൂടി മാറ്റി വെച്ചതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പരീക്ഷ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ കാൻഡിഡേറ്റ് രജിസ്ട്രേഷൻ ജൂലൈ ഏഴ് വരെ നീട്ടിയ സാഹചര്യത്തിൽ അവസാന സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷ രജിസ്ട്രേഷനും നീട്ടി വച്ചിരിക്കുകയാണ്. ചില അധ്യാപകർ നേരിട്ട് ഇടപെട്ടാണ് തീയതി നീട്ടിയതെന്നാണ് സൂചന. ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസ് ആരംഭിച്ച് അഞ്ച് മാസം…

Read More

കുമരകത്ത് കോവിഡ് രോഗികൾ വർധിക്കുന്നു ! നസ്രത്ത് വാർഡിൽ മാത്രം 40 പേർ രോഗബാധിതര്‍

കുമരകം: കുമരകത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം 70 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കുമരകത്ത് നടന്ന മെഗാ പരിശോധന ക്യാന്പിന്‍റെ പരിശോധന ഫലം ഇന്നലെ ലഭ്യമായപ്പോൾ 60 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ കുമരകം സ്വദേശികളായ പത്തു പേർക്കുകൂടി ഫലം പോസിറ്റീവായി. കോവിഡ് വ്യാപനം രൂക്ഷമായ നസ്രത്ത് വാർഡിൽ മാത്രം 40 പേർ രോഗബാധിതരാണ്. ഇതോടെ ജില്ലയിൽ കോവിഡ് പോസിറ്റീവിറ്റി നിരക്ക് രണ്ടാമതും കുമരകത്താണ്. ഇവിടെ ചേർന്ന വാർഡ്തല സാനിറ്റേഷൻ കമ്മിറ്റി യോഗം നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കുന്നതിനും വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ മുഴുവൻ ആളുകളേയും കേവിഡ് പരിശോധനക്ക് വിധേയരാക്കുന്നതിനും തീരുമാനമായി. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പ്രാധാന്യം നൽകിയുള്ള മെഗാ പരിശോധനകളാണ് നടന്നുവന്നിരുന്നത്. ഇവരിൽ…

Read More

മൊബൈൽ ടവർ നിർമാണം! പ്രതിഷേധവുമായി പ്രദേശവാസികൾ; പ്രതിഷേധത്തിനുള്ള കാരണമായി പ്രദേശവാസികള്‍ പറയുന്നത് ഇങ്ങനെ…

വൈക്കം: തലയാഴം പഞ്ചായത്തിലെ മൂന്നാം വാർഡിൽ അംബേദ്ക്കർ സെറ്റിൽമെന്‍റ് കോളനിക്കു സമീപം സ്വകാര്യ മൊബൈൽ കന്പനിയുടെ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രദേശ വാസികളുടെ പ്രതിക്ഷേധം ശക്തമാകുന്നു. തോട്ടകം – വാക്കേത്തറ – കല്ലുപുരയ്ക്കൽ -എത്തക്കുഴി റോഡിലെ വാക്കേത്തറ അംബേദ്ക്കർ സെറ്റിൽമെന്‍റ് കോളനിക്കു സമീപത്താണ് മൊബൈൽ ടവർ സ്ഥാപിക്കുന്നതിനായി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ടവർ സ്ഥാപിക്കാനായി സ്വകാര്യ വ്യക്തിയിൽ നിന്നു വാങ്ങിയ അഞ്ചു സെന്‍റ് സ്ഥലത്തിൽ റോഡിനോടു ചേർന്ന് രണ്ടര മീറ്ററോളം താഴ്ചയിൽ കുഴിച്ചു. വർഷത്തിൽ പല തവണ വെള്ളപ്പൊക്കക്കെടുതി നേരിടുന്ന ഇവിടം താഴ്ന്ന ചതുപ്പുനിലമാണ്. ടവറിന്‍റെ പൈലിംഗിനായി കുഴിച്ചപ്പോൾ തന്നെ തെക്കു പടിഞ്ഞാറു ഭാഗങ്ങളിലെ സ്വകാര്യ വ്യക്തികളുടെ ഭൂമിയും കിഴക്കുഭാഗത്തു കൂടി കടന്നു പോകുന്ന റോഡും താഴേക്കു ഇടിഞ്ഞുതാഴ്ന്നു. റോഡിൽ നിന്നു മൂന്നു മീറ്റർ അകലെ മാത്രമേ നിർമാണ പ്രവർത്തനം നടത്താൻ കഴിയൂവെന്ന നിബന്ധന നിലനിൽക്കെ…

Read More

എന്റെ ഇഷ്ടത്തോടും സമ്മതത്തോടെയുമാണ് അവിടെ ഒളിവില്‍ കഴിഞ്ഞത്;ഇപ്പോഴും ഫുള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്; ഇനിയെങ്കിലും ജീവിക്കാന്‍ അനുവദിക്കണമെന്ന് വനിതാ കമ്മീഷനോട് സജിത…

പാലക്കാട് നെന്മാറയില്‍ യുവാവ് യുവതിയെ പത്തുവര്‍ഷം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ വീട്ടിലെത്തി മൊഴിയെടുത്തു. കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലാണ് സജിതയുടെയും റഹ്മാന്റെയും മൊഴിയെടുത്തത്. ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം. ഞങ്ങള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. ഇക്കയുടെ പേരില്‍ കേസെടുത്തു എന്ന് പറയുന്നുണ്ട്. എന്തിന് കേസെടുത്തു എന്ന് തനിക്ക് അറിയണമെന്നും സജിത പറഞ്ഞു. എന്റെ ഇഷ്ടത്തോടും സമ്മതത്തോടെയുമാണ് താന്‍ അവിടെ ഒളിവില്‍ കഴിഞ്ഞത്. ഇപ്പോഴും കഴിയുന്നതും. ഒരു ദ്രോഹവും എനിക്ക് ചെയ്തിട്ടില്ല. ഇപ്പോഴും ഫുള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. വനിതാ കമ്മീഷന്‍ വനിതകളെ സംരക്ഷിക്കുന്നതാണെന്ന് പറയുന്നു. ഇക്ക ഇല്ലെങ്കില്‍ സംരക്ഷിക്കുമോ ?. ഇക്കയാണ് തന്റെ സംരക്ഷണമെന്നും സജിത മാധ്യമങ്ങളോട് പറഞ്ഞു. ഇക്കയുടെ പേരിലുള്ള കേസ് ഒഴിവാക്കി തരണമെന്നും സജിത ആവശ്യപ്പെട്ടു. റഹ്മാന്റെയും സജിതയുടെയും മൊഴിക്ക് പിന്നാലെ, ഒളിവില്‍ താമസിച്ച റഹ്മാന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയും…

Read More

പ്രണയമുറിയിലെ ദശവർഷങ്ങൾ! ഇക്കയുടെ പേരില്‍ കേസെടുത്തു എന്ന് പറയുന്നുണ്ട്, എന്തിന് കേസെടുത്തു ? വനിതാ കമ്മീഷന്‍ സജിതയുടെയും റഹ്മാന്‍റെയും മൊഴിയെടുത്തു

പാലക്കാട്: പാലക്കാട് നെന്മാറയില്‍ യുവതിയും യുവാവും പത്ത് വര്‍ഷം ഒറ്റമുറിക്കുള്ളിൽ‌ കഴിഞ്ഞ സംഭവത്തിൽ വനിതാ കമ്മീഷന്‍ വീട്ടിലെത്തി മൊഴിയെടുത്തു. കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍റെ നേതൃത്വത്തിലാണ് സജിതയുടെയും റഹ്മാന്‍റെയും മൊഴിയെടുത്തത്. ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത അഭ്യർഥിച്ചു. ഞങ്ങള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. ഇക്കയുടെ പേരില്‍ കേസെടുത്തു എന്ന് പറയുന്നുണ്ട്. എന്തിന് കേസെടുത്തു എന്ന് തനിക്ക് അറിയണമെന്നും സജിത പറഞ്ഞു. തന്‍റെ ഇഷ്ടത്തോടും സമ്മതത്തോടെയുമാണ് അവിടെ ഒളിവില്‍ കഴിഞ്ഞത്. ഇപ്പോഴും കഴിയുന്നതും. ഒരു ദ്രോഹവും എനിക്ക് ചെയ്തിട്ടില്ല. ഇപ്പോഴും സന്തോഷത്തോടെയാണ് ഇരിക്കുന്നത്. വനിതാ കമ്മീഷന്‍ വനിതകളെ സംരക്ഷിക്കുന്നതാണെന്ന് പറയുന്നു. ഇക്ക ഇല്ലെങ്കില്‍ സംരക്ഷിക്കുമോ? ഇക്കയാണ് തന്‍റെ സംരക്ഷണമെന്നും സജിത മാധ്യമങ്ങളോട് പറഞ്ഞു.

Read More

വില കോടികള്‍! ചരിത്രത്തിന്‍റെ ശേഷിപ്പായ റവന്യു ഭൂമികൾ ലോക്ഡൗണിന്‍റെ മറവിൽ കൈയേറുന്നു; സംഭവം തലയോലപ്പറമ്പില്‍…

തലയോലപ്പറന്പ്: ചരിത്രത്തിന്‍റെ ശേഷിപ്പായ റവന്യു ഭൂമികൾ കോവിഡ് ലോക്ക്ഡൗണിന്‍റെ മറവിൽ കൈയേറുന്നു.\ പോയ കാലത്തെ ചരിത്രത്തിന്‍റെ സ്മാരകശിലകളായ ഭൂമിയടക്കം സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടും അധികൃതർ നടപടി ശക്തമാക്കാത്തതിൽ പ്രതിക്ഷേധം രൂക്ഷമാകുകയാണ്. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിനോടു ചേർന്നു കിടക്കുന്നതും വൈക്കം താലൂക്കിലെ വെള്ളൂർ വില്ലേജ് ഓഫിസ് പരിധിയിൽ വരുന്ന നീർപ്പാറ കോട്ടപ്പുറം ഭാഗത്താണ് ലോക്ഡൗണിന്‍റെ മറവിൽ സർക്കാർ ഭൂമി കൈയേറ്റം നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ഈ ഭാഗത്തു കൂടിയാണ് കൊച്ചി തിരുവതാംകൂർ രാജ്യങ്ങളെ വേർതിരിക്കുന്ന കൂറ്റൻ കോട്ടയും കിടങ്ങും കടന്നു പോകുന്നത്. രാമയ്യൻ ദളവയുടെ കാലത്താണ് ചെന്പ് മുതൽ പിറവം വരെ കൂറ്റൻ കിടങ്ങും കോട്ടയും നിർമിച്ചത്. നിലവിലുണ്ടായിരുന്ന ഈ അതിരിന്‍റെ ഭൂരിഭാഗവും ആളുകൾ കൈയേറി പട്ടയം സ്വന്തമാക്കി. ചരിത്രത്തിന്‍റെ ശേഷിപ്പ് ഇനി അൽപം ബാക്കിയുള്ളത് കോട്ടയം -എറണാകുളം ജില്ലാ അതിർത്തിയായ നീർപ്പാറയിലാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന റവന്യുഭൂമിയാണിത്.…

Read More