തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് കേരളത്തിൽ നൽകിയിരുന്ന പൈലറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനം സംസ്ഥാന സർക്കാർ പിൻവലിച്ചതായി പരാതി. ഇതേതുടർന്ന് സർക്കാർ അനുവദിച്ച ഗണ്‍മാനെ വി. മുരളീധരനും വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. സർക്കാരിന്റെ സുരക്ഷ കണ്ടല്ല താൻ പ്രവർത്തിക്കുന്നതെന്ന് വി. മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞത്. വൈ കാറ്റഗറി സുരക്ഷയുള്ള കേന്ദ്രമന്ത്രി ആണ് വി. മുരളീധരൻ. കേരളത്തിൽ എത്തുന്പോൾ അദ്ദേഹത്തിന് പൈലറ്റും രാത്രി കാലങ്ങളിൽ എസ്കോർട്ടും പോലീസ് ഒരുക്കാറുണ്ട്. എയർപോർട്ട് മുതൽ സുരക്ഷ ഒരുക്കി പോലീസ് കേന്ദ്രമന്ത്രിയുടെ വാഹനത്തെ അനുഗമിക്കാറുണ്ട്. എന്നാൽ ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയപ്പോൾ പോലീസിന്റെ പൈലറ്റ് വാഹനം വി.മുരളീധരന് ഒരുക്കിയിരുന്നില്ല. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ അനുവദിച്ച ഗണ്‍മാനെ വി. മുരളീധരനും ഒഴിവാക്കി. കേന്ദ്രസഹമന്ത്രിയെ അനുഗമിച്ചിരുന്ന ഗൺമാനെ ബേക്കറി ജംഗ്ഷനിൽ വച്ച് പേഴ്സണൽ സ്റ്റാഫ് ഇറക്കിവിടുകയായിരുന്നു.
Read MoreDay: June 19, 2021
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള വിലക്ക് നീക്കി യുഎഇ! വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം
ദുബായ്: ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കി. വാക്സിൻ സ്വീകരിച്ച താമസ വീസക്കാർക്ക് ബുധനാഴ്ച മുതൽ യുഎഇയിലേക്ക് പ്രവേശിക്കാം. ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലേക്ക് എത്തുന്നവർ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശമുണ്ട്. ഇന്ത്യയെ കൂടാതെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രില്‍ 24 നാണ് യുഎഇ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
Read Moreപലതവണ അവസരം നല്‍കിയിട്ടും…! അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടര്‍മാരെ പിരിച്ചുവിടാൻ സര്‍ക്കാര്‍ ഉത്തരവിട്ടു. പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് ഇവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്. അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്ക്കുന്നവര് എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിതെന്നും വീണ ജോർജ് പറഞ്ഞു.
Read Moreപിണറായി വിജയനെ സുധാകരന് ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല! സുധാകരനെ അര്‍ദ്ധനഗ്നനാക്കി നടത്തിച്ചു, എം.എൻ. വിജയൻ സാക്ഷി; ആരോപണം ശരിവച്ച് ബാലൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചും വെല്ലുവിളിച്ചുമുള്ള കെ. സുധാകരന്റെ വാദങ്ങള്‍ക്ക് മറുപടിയുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലന് രംഗത്ത്. ബ്രണ്ണൻ കോളജില്‍ പിണറായി വിജയനെ സുധാകരന് ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളജ് വളപ്പില്‍ അര്‍ദ്ധനഗ്നനായി നടത്തിച്ചു. ഇതിന് എം.എന്‍. വിജയന് സാക്ഷിയാണെന്നും ബാലന് പറഞ്ഞു. പിണറായി വിജയന്റെ മക്കളെ സുധാകരൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നകാര്യം യാഥാർഥ്യമാണ്. സുധാകരന് മറുപടി പറയാൻ പിണറായി നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും ബാലൻ വ്യക്തമാക്കി.
Read Moreഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പണം നിക്ഷേപിക്കാൻ മാത്രമേ സാധിക്കു..! എസ്ബിഐ സിഡിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് മരവിപ്പിച്ചു
കൊച്ചി: ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ(സിഡിഎം) നിന്ന് പണം പിൻവലിക്കുന്നത് മരവിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽനിന്ന് വ്യാപകമായി പണം തട്ടുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ ബാങ്ക് ഐടി വിഭാഗം ശ്രമം തുടങ്ങി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഡെപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിക്കാൻ മാത്രമേ സാധിക്കുകയുള്ളുവെന്നും പിൻവലിക്കാനാകില്ലെന്നും അധികൃതർ അറിയിച്ചു.
Read Moreപുതിയ തൊഴിൽ വീസ! തീരുമാനം വൈകുമെന്ന് താമസകാര്യ മന്ത്രാലയം
കുവൈറ്റ് സിറ്റി : പുതിയ തൊഴില്‍ വീസകള്‍ നല്കുന്ന വിഷയത്തില്‍ തീരുമാനം നീളുവാനാണ് സാധ്യതയെന്ന് റെസിഡൻസി അഫയേഴ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താത്കാലികമായി തൊഴിൽ വീസ അനുവദിക്കുന്നത് നിർത്തിവയ്ക്കുവാന്‍ മാര്‍ച്ചിലാണ് മന്ത്രിസഭ ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത് . ആഗോള തലത്തില്‍ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ വീസ നൽകൽ പുനഃരാരംഭിക്കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. സന്ദര്‍ശക വീസകള്‍ നല്‍കുന്നതിനും പുതിയ തൊഴില്‍ വീസകള്‍ അനുവദിക്കുന്നതിനും കൊറോണ സുപ്രീം കമ്മിറ്റിയുടെയും മന്ത്രിസഭയുടെയും അനുമതി ആവശ്യമാണ്. നേരത്തെ വിദേശികള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ താമസ രേഖ പുതുക്കുവാനായി കുവൈത്ത് സൗകര്യമേര്‍പ്പെടുത്തിയിരുന്നു. അതിനിടെ സാധുവായ താമസ രേഖയും കുവൈറ്റ് അംഗീകൃത രണ്ട് ഡോസ് വാക്സിനേഷന് സ്വീകരിച്ച പ്രവാസികൾക്ക് ഓഗസ്റ്റ്…
Read Moreഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് ജർമനി ജൂലൈ 28 വരെ നീട്ടി! രജിസ്ട്രേഷൻ, ക്വാറന്റൈൻ ആവശ്യകത എന്നിവയുടെ ലംഘനം സംഭവിച്ചാൽ…
ബെർലിൻ: കോവിഡ് 19 നിയന്ത്രണങ്ങൾക്ക് കീഴിൽ ജർമ്മനി വീണ്ടും യാത്രാ വിലക്കുകൾ നീട്ടി. മെയ് 13 മുതൽ പ്രാബല്യത്തിൽ വന്ന കൊറോണ വൈറസ് എൻട്രി റെഗുലേഷൻസ് സംബന്ധിച്ച പുതിയ ഓർഡിനൻസ് അനുസരിച്ച് പുതിയ അറിയിപ്പ് പ്രകാരം ജൂലൈ 28 വരെയാണ് നീട്ടിയിരിയ്ക്കുന്നത്. രജിസ്ട്രേഷൻ, ക്വാറന്ൈറൻ, പരിശോധന ആവശ്യകതകൾ എന്നിവ നിയന്ത്രിക്കുകയും അതുപോലെ തന്നെ ജർമ്മനിയെ മൊത്തത്തിൽ വൈറസ് വേരിയൻറ് ആശങ്കയുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഗതാഗത നിരോധനം എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയെ അണുബാധയുടെ അപകടസാധ്യത കൂടുതലുള്ള ഒരു രാജ്യമായി വൈറസ് വേരിയൻറ് ഏരിയയായി ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി ഏപ്രിൽ 26 മുതൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ച യാത്രക്കാർക്ക് സാധുവായ വിസയുണ്ടെങ്കിലും ജർമ്മനിയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ, ഈ നിരോധനം വിദ്യാർഥി, തൊഴിൽ വിസകൾക്കും, ആദ്യ എൻട്രികാർക്കും ബാധകമാണ്. ജർമനിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന…
Read Moreഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം! 30 ശതമാനം മുതല്‍ 100 ശതമാനം വരെ അധികം വേഗത്തില്‍ പടരുന്ന ഡെൽറ്റ ജര്‍മനിയില്‍ ആശങ്കയ്ക്കു കാരണമാകുന്നു
ബര്‍ലിന്‍: കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ യൂറോപ്പില്‍ ആശങ്കയ്ക്കു കാരണമാകുന്നു. യുകെയില്‍ ഇത് വ്യാപകമായി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ നീട്ടിവച്ചിരിക്കുകയാണ്. ജര്‍മനിയിലും ഡെല്‍റ്റ വേരിയന്റ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായണ് കാണുന്നത്. യുകെയില്‍ ആദ്യമായി കണ്ടെത്തിയ ആല്‍ഫ വേരിയന്റിനെ അപേക്ഷിച്ച് 30 ശതമാനം മുതല്‍ 100 ശതമാനം വരെ അധികം വേഗത്തില്‍ പടരുന്നതാണ് ഡെൽറ്റ. ആല്‍ഫ വകഭേദം ബാധിക്കുന്നവരെ അപേക്ഷിച്ച് ഇരട്ടി ആളുകള്‍ക്കാണ് ഡെല്‍റ്റ വകഭേദം ബാധിച്ചാല്‍ ആശുപത്രി പ്രവേശനം ആവശ്യമായി വരുന്നത്. നിലവില്‍ യുകെയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 90 ശതമാനവും ഡെല്‍റ്റ വേരിയന്റ് കാരണമാണ്. രാജ്യത്ത് 45 ശതമാനം പേര് വാക്സിന് സ്വീകരിച്ചു കഴിഞ്ഞെങ്കിലും രോഗവ്യാപന നിരക്ക് ലക്ഷത്തിന് 70 എന്ന നിലയിലേക്ക് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ജര്‍മനിയിലും വൈകാതെ ഏറ്റവും കൂടുതല്‍ വ്യാപനം…
Read Moreഏഴു വയസുള്ള മകളെ അമ്മ കുത്തിയത് മുപ്പത് തവണ; ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഏഴു വയസുകാരിയുടെ ജീവന് രക്ഷിക്കാനായില്ല
ഡാളസ്: ഏഴു വയസുള്ള മകളെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. മകളുടെ ശരീരത്തിലേക്ക് മുപ്പതില്‍ കൂടുതല്‍ തവണയാണു കത്തികൊണ്ടു കുത്തിയത്. ജൂണ്‍ 16 വ്യാഴാഴ്ച ഡാലസ് ഫ്രെയ്സിയര്‍ സ്ട്രീറ്റിലായിരുന്നു സംഭവം. 23 വയസുള്ള ട്രോയ് ഷെയ്ഹാളാണ് മകളെ കൊലപ്പെടുത്തിയത്. മറ്റൊരു മകനെ (17) മാരകമായി കുത്തി പരുക്കേല്‍പ്പിച്ചെന്നും പോലീസ് പറഞ്ഞു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നു സംഭവസ്ഥലത്തെത്തിയ പോലിസ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഏഴു വയസുകാരിയുടെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം പ്രതി പോലിസിനു മുമ്പാകെ കുറ്റസമ്മതം നടത്തി. അടുത്തിടെയാണ് സൈക്യാട്രി ഫെസിലിറ്റിയില്‍ നിന്നു ഹാള്‍ ഇവിടെ എത്തിയതെന്നു സമീപവാസികള്‍ പറയുന്നു. കുറ്റകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ലെന്നും മാനസികാവസ്ഥയെ കുറിച്ചു ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തു ഡാലസ് കൗണ്ടി ജയിലിലടച്ച ഇവര്‍ക്ക് 1.5 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കോടതി രേഖകളനുസരിച്ചു 2017 ല്‍…
Read Moreഒരു ബസിന് മാസത്തിൽ സർവീസ് 12 ദിവസം മാത്രം! ഒറ്റ-ഇരട്ട നന്പർ മാനദണ്ഡം ബസ് വ്യവസായ മേഖലയ്ക്ക് ജീവൻ പകരില്ലെന്ന് ഉടമകൾ
സ്വന്തം ലേഖകൻ കണ്ണൂര്‍: ഒറ്റ, ഇരട്ടയക്കം മാനദണ്ഡമാക്കിയുള്ള ബസ് സര്‍വീസ് സ്വകാര്യ ബസ് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് ബസുടമകൾ. ഇപ്രകാരം സർവീസ് നടത്തിയാൽ ഒരു ബസിന് മാസത്തിൽ 12 ദിവസം മാത്രമേ സർവീസ് നടത്താനാകൂ. ശനിയും ഞായറും സമ്പൂര്‍ണ ലോക് ഡൗണായതിനാല്‍ ഓടാന്‍ കഴിയില്ല. ഒറ്റ, ഇരട്ട നന്പർ പ്രകാരം ഒരു ബസിന് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാണ് ലഭിക്കുക. ഇന്ധന വിലവര്‍ധനയുടെയും മറ്റും കാരണത്താൽ പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ ഈ നിബന്ധന കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജ്കുമാര് കരുവാരത്ത് പറഞ്ഞു. ഈ സാഹചര്യത്തിൽ ഒറ്റ-ഇരട്ട നന്പർ നിബന്ധനകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില റൂട്ടുകളില്‍ ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ വ്യവസ്ഥകൾ ബസ് സർവീസ് മുടങ്ങാനുമിടയാക്കും. നാമമാത്രമായ സര്‍വീസുകളുള്ള ഉള്പ്രദേശങ്ങളെയാകും കൂടുതലായും ബാധിക്കുക. കോവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ…
Read More