താമരശേരി: ബൈക്കിന്റെ ടാങ്കില്‍ നിറക്കാവുന്നതിലും കൂടുതല്‍ ഇന്ധനം നിറച്ചിട്ടുണ്ടെന്ന് കാണിച്ച് ബില്‍ നല്കി അധിക പണം വാങ്ങിയെന്ന പരാതിയുമായി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പിന്നീട് അബദ്ധം മനസിലാക്കി മാപ്പ് പറഞ്ഞ് തടിയൂരി. ഇക്കഴിഞ്ഞ വ്യാഴാഴ്ച താമരശേരി ടൗണിനടുത്ത് പരപ്പന്പൊയിലിലുള്ള കുട്ടനാട് ഫ്യുവല്‍സിലാണ് സംഭവം. കല്ലുരുട്ടി സ്വദേശിയായ യുവാവ് തന്റെ ബൈക്കില്‍ 16.11 ലിറ്റര്‍ പെട്രോള്‍ അടിച്ച് 1550 രൂപയുടെ ബില്ലും വാങ്ങി. പമ്പിലുള്ളവരോട് യാതൊരു പരാതിയും പറയാതെ പോയ യുവാവ് ഇടുക്കി രാജാക്കാട് സ്വദേശിയായ സുഹൃത്തിനോട് ഈ വിവരം പങ്കുവയ്ക്കുകയായിരുന്നു. ഇയാൾ പമ്പിനെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പരമാവധി 15 ലിറ്റര്‍ കൊള്ളുന്ന ബൈക്കിന്റെ ടാങ്കില്‍ 16.11ലിറ്റര്‍ ഇന്ധനം നിറച്ചെന്ന ബില്ല് വ്യാജമാണെന്നും അധികം പണം വാങ്ങിയെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ ഉള്ളടക്കം. പമ്പുടമ മാര്ട്ടിന് തോമസ് സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ പോസ്റ്റിട്ട യുവാവിനെയും യഥാര്‍ത്ഥ പരാതിക്കാരനനേയും…
Read MoreDay: June 19, 2021
ഏത് നിമിഷവും നിലംപതിക്കാം! കവളപ്പാറക്കാർ മൗനമായി പ്രാർത്ഥിക്കുന്നു; ഈ മാളികച്ചുവട് നിലംപൊത്തരുതേ… ചരിത്രം ഇങ്ങനെ…
ഷൊർണൂർ: കവളപ്പാറക്കാർ മൗനമായി പ്രാർത്ഥിക്കുന്നു. തകർന്നു വീഴരുതെ ഈ മാളികച്ചുവടെന്ന്. കാലവർഷം കനക്കുന്പോൾ നാട്ടുകാർക്കൊപ്പം, കളപ്പാറ സ്വരൂപത്തെ നെഞ്ചിലേറ്റിയ ചരിത്രാന്വേഷകരും മോഹിക്കുന്നത് അവശേഷിക്കുന്ന ഈ മാളിക ചുവടെങ്കിലും നിലംപതിക്കരുതേ എന്നാണ്. ഏത് നിമിഷവും നിലംപതിക്കാം ഈ ചരിത്രസ്മാരകം. കവളപ്പാറയുടെ ബാക്കിപത്രമാണിത്. പറയി പെറ്റ പന്തിരുകുല പെരുമയിലെ ഏക പെണ് സന്തതിയായ കാരൈക്കൽ അമ്മയാരുടെ പിൻ തലമുറക്കാരെന്നവകാശപ്പെടുന്ന നായർ നാടുവാഴികൾ. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ദത്തിൽ സാമൂതിരിയെ പേടിച്ചു പുഴ കടന്ന് പെരുപ്പടന്പിൽ അഭയം തേടിയെങ്കിലും ടിപ്പുവിന്റെ മരണശേഷം ഈസ്റ്റിന്ത്യാ കന്പനിക്കാരന്റെ കനിവുകൊണ്ടു മാതം ഇരിപ്പിടം തിരികെ കിട്ടിയപ്പോൾ, കവളപ്പാറ മൂപ്പിൽ സ്വരൂപം നാടിന്റെ ന·ക്കായി പലതും ചെയ്തു. വാണിഭത്തിനായി തെലുങ്കു നാട്ടിൽ നിന്ന് തെലുങ്കു ചെട്ടിമാരെയും തമിഴകത്തെ ചെട്ടിമാരെയും വാണിയംകുളത്തിലേക്കു ക്ഷണിച്ചു വരുത്തി കുടിയിരുത്തിയത് കവളപ്പാറ സ്വരൂപമാണ്. വാണിയം കുളത്ത് ആഴ്ച ചന്ത തുടങ്ങിയതും മൂപ്പിൽ നായർ തന്നെയാണ്.…
Read Moreതെളിവുകളുടെ ഒരംശം പോലും അവശേഷിപ്പിച്ചില്ല! ആനീസ് കൊലപാതകം; ലോക്ഡൗണ്‍ ദിനങ്ങളിലും അന്വേഷണം ഊർജിതം
ഇരിങ്ങാലക്കുട: തെളിവുകളുടെ ഒരംശം പോലും അവശേഷിപ്പിക്കാതെ പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴക്കിയ ഇരിങ്ങാലക്കുട ആനീസ് കൊലപാതകത്തിന്റെ അന്വേഷണം ലോക്ഡൗണ്‍ ദിനങ്ങളിലും ഉൗർജിതം. ക്രൈബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാറിനാണ് അന്വേഷണ ചുമതല. ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൊലപാതകം നടന്ന വീടിന്റെ പരിസരങ്ങളിലും മാർക്കറ്റിനു സമീപത്തെ വീടുകളിലും അന്വേഷണ സംഘം എത്തിയിരുന്നു. ഈ വീടുകളിലെ കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സംഘം ശേഖരിച്ചു. കഴിഞ്ഞ ജനുവരിയിൽ ആനീസിന്റെ വീടിനു സമീപമുള്ള വീട്ടുപറന്പിൽനിന്നു കണ്ടെത്തിയ കട്ടറിൽ പറ്റിപ്പിടിച്ചിരിക്കുന്നത് തുരുന്പാണെന്നാണു രാസപരിശോധനാ ഫലം. എന്നിരുന്നാലും കട്ടറുമായി ബന്ധപ്പെടുത്തി അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. കൊല്ലപ്പെട്ട ആനീസിന്റെ വളകൾ മുറിക്കാൻ ഉപയോഗിച്ചതായിരിക്കാം ഇതെന്നാണ് ആദ്യം സംശയിച്ചിരുന്നത്. കൊലപാതകം നടന്ന വീട്ടുപറന്പിൽനിന്നു ലഭിച്ച കത്തിയുടെ പരിശോധനാഫലം വരാനുണ്ട്. 2019 നവംബർ 14 നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോന്പാറയിൽ അറവുശാലയ്ക്ക് സമീപം പരേതനായ കൂനൻ പോൾസന്റെ ഭാര്യ ആനീസിനെ…
Read Moreഒരു സ്ഥലത്തും നിൽക്കുന്നില്ല! മലയാറ്റൂരിലും ഹനുമാൻ കുരങ്ങ് എത്തി; നായ്ക്കൾ കുരച്ചു കൊണ്ട് അടുത്തേക്ക് ചെല്ലുമ്പോള്‍…
മലയാറ്റൂർ: പെരുന്പാവൂരിനു പിന്നാലെ മലയാറ്റൂരിലും ഹനുമാൻ കുരങ്ങ് എത്തി. ഇന്നലെ രാവിലെയാണ് കുരങ്ങിനെ പ്രദേശവാസികൾ കണ്ടത്. മലയാറ്റൂർ- നീലീശ്വരം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കോളനി കവല, തോട്ടുവ, മുപ്പേലിപ്പുറം ഭാഗങ്ങളിൽ ഇന്നലെ മുഴുവൻ കറങ്ങിനടക്കുകയായിരുന്നു കുരങ്ങ്. നായ്ക്കൾ കുരച്ചു കൊണ്ട് അടുത്തേക്ക് ചെല്ലുന്നതിനാൽ കുരങ്ങ് ഒരു സ്ഥലത്തും നിൽക്കുന്നില്ല. വ്യാഴാഴ്ച പെരുന്പാവൂർ ആലാട്ടുചിറ പാണം കുഴി പ്രദേശത്ത് ഒരു ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് കുരങ്ങ് എത്തിയത്. തുടർന്ന് പാണംകുഴി, നെടുമ്പാറ, ആലാട്ടുചിറ പ്രദേശങ്ങളിലും കുരങ്ങെത്തി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു കുരങ്ങു വർഗമാണ് ഗ്രേ കുരങ്ങുകൾ അഥവാ ഹനുമാൻ കുരങ്ങുകൾ. ഇന്ത്യയിൽ ഇവ പ്രധാനമായും കാണപ്പെടുന്നത് ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ടവനങ്ങളിലാണ്. കാലടി സംസ്കൃത സർവകലാശാല കാന്പസിലും കാലടിയിലെ വിവിധ പ്രദേശങ്ങളിലും മാസങ്ങൾക്കു മുന്‍പും ഇത്തരം കുരങ്ങുകളെ കണ്ടെത്തിയിരുന്നു.
Read Moreമമ്മൂട്ടിയുടെ ഫോണ്‍ ചലഞ്ച് ഹിറ്റ്! യുവനടന് അഞ്ചു ഫോണുകള്‍ക്കുള്ള പണം കൈമാറി; ഉപയോഗയോഗ്യമായ പഴയ ഫോണുകളും ലഭിക്കുന്നുണ്ട്
കൊച്ചി: നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നടന് മമ്മൂട്ടി ആഹ്വാനം ചെയ്ത സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് ഹിറ്റായി. വിദ്യാമൃതം എന്ന പേരില്‍ നടത്തിയ ചലഞ്ചില്‍ യുവ താരങ്ങളടക്കം നിരവധി പേര് സഹായമെത്തിച്ചതായി പദ്ധതിയുടെ സംഘാടകരായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ അധികൃതര്‍ അറിയിച്ചു. പദ്ധതി പ്രഖ്യാപിച്ച ആദ്യദിനംതന്നെ തിരുവനന്തപുരം താജ് വിവന്ത് പുതിയ ഫോണ്‍ നല്കി. കൊട്ടാരക്കര ആസ്ഥാനമായ എംജിഎം സ്കൂള്‍ ഗ്രൂപ്പ്, കോട്ടയം കേന്ദ്രമായ ക്യുആര്‍എസ് ഹോം അപ്ലൈന്‍സ്, കോയമ്പത്തൂര്‍ ആസ്ഥാനമായ പവിഴം ജ്വല്ലറി, പാമ്പാടി അഡോള് ഗ്ലാസ് എന്നിവരും ഫോണ്‍ ചലഞ്ചിലേക്കു ഫോണുകളെത്തിച്ചു. നടനും നിര്‍മാതാവുമായ യുവനടന് അഞ്ചു ഫോണുകള്‍ക്കുള്ള പണം കൈമാറി. ഉപയോഗയോഗ്യമായ പഴയ ഫോണുകളും ലഭിക്കുന്നുണ്ട്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ചിലര്‍ ലാപ്ടോപ്പും കൈമാറുന്നു. ഉപയോഗിച്ച ഫോണുകൾ ഫോര്‍മാറ്റ് ചെയ്ത ശേഷമാകും കുട്ടികള്‍ക്ക് കൈമാറുക. ലഭിച്ച അപേക്ഷകളുടെ എണ്ണം ഏഴായിരം കടന്നതോടെ…
Read Moreഇളവുകള്‍ പണി തരുമോ ? ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിനു പിന്നാലെ രണ്ടാം ദിനവും കൊച്ചി നഗരത്തില്‍ വന്‍ തിരക്ക്
കൊച്ചി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിനു പിന്നാലെ രണ്ടാം ദിനവും നഗരത്തില്‍ വന്‍ തിരക്ക്. ആവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ വസ്ത്രശാലകളും ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചതോടെ കൊച്ചി നഗരത്തിലടക്കം ജില്ലയിലെങ്ങും വാഹനത്തിരക്ക് അനുഭവപ്പെട്ടു. ഇന്നും നാളെയും വാരാന്ത്യ ലോക്ഡൗണ്‍ ആണെന്നതും തിരക്ക് വർധിപ്പിച്ചു. പ്രധാന ജഗ്ഷനുകളില്‍ രാവിലെയും വൈകുന്നേരവും ദീർഘനേരം നീണ്ടുനിന്ന ഗതാഗതക്കുരുക്കുണ്ടായി. എറണാകുളം ബ്രോഡ്വേയില് സാമൂഹിക അകലം പോലും പാലിക്കാതെയാണ് ജനങ്ങള്‍ തിക്കുംതിരക്കും കൂട്ടിയത്. പെന്റാ മേനകയില്‍ മൊബൈല്‍ കടകള്‍ ഒട്ടുമിക്കവയും തുറന്നതോടെ ഇവിടെയും ജനത്തിരക്കായിരുന്നു. ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണുകള്‍ അന്വേഷിച്ചെത്തുന്നവരാണ് കൂടുതലും. നിര്‍ധനായ വിദ്യാര്‍ഥികള്‍ക്ക് വിവിധ പദ്ധതികളുടെ ഭാഗമായി സംഘടനകള്‍ നല്കുന്ന ഫോണുകളാണ് നിലവില്‍ കൂടുതലായി വിറ്റഴിയുന്നതെന്നു മൊബൈല്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു. പലചരക്ക് കടകളും പച്ചക്കറി മാര്‍ക്കറ്റുകളുമാണ് ജനം തിക്കിത്തിരക്കിയ മറ്റൊരിടം. മാളുകളിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പലതും തുറക്കാതായതോടെ ചെറുകടകളെയാണ് ആളുകൾ…
Read Moreആ പരാതി കെട്ടിച്ചമച്ചതാ..! പതിനാലുകാരിയെ സഹോദരനും നാലു സുഹൃത്തുക്കളും അങ്ങനെയൊന്നും ചെയ്തട്ടില്ല; ഇടുക്കി – കഞ്ഞിക്കുഴിയിൽ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ചെറുതോണി: ഇടുക്കി – കഞ്ഞിക്കുഴിയിൽ പതിനാലുകാരിയെ സഹോദരനും നാലു സുഹൃത്തുക്കളുംചേർന്ന് പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചതെന്ന് പോലീസ്. യുവാക്കൾക്കെതിരെ പെണ്‍കുട്ടിയെകൊണ്ട് പരാതി കൊടുപ്പിച്ച യുവതിയുടെ പേരിൽ പോലീസ് കേസെടുത്തു. ഇടുക്കി ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള 16 അംഗ പോലീസാണ് കേസന്വേഷിച്ചത്. കഞ്ഞിക്കുഴിയിൽ പതിനാലുകാരിയെ സഹോദരനും നാലു സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന് കഴിഞ്ഞ ഏപ്രിൽ 20-നാണ തൃശൂരിലെ മനുഷ്യാവകാശ പ്രവർത്തകവഴി പോലീസിന് പരാതി ലഭിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്തതശേഷം നടത്തിയ പരിശോധനയിൽ പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ മൊഴിയെടുത്തപ്പോൾ പ്രദേശവാസിയും വിവാഹദല്ലാളുമായ യുവതി കൂടെ വേണമെന്ന് പെണ്‍കുട്ടി പറഞ്ഞതും ഡോക്ടറുടെ റിപ്പോർട്ടിലെ ഉറപ്പില്ലായ്മയും പരാതി വ്യാജമാണോയെന്ന് പോലീസിന് സംശയം തോന്നിച്ചിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരന്റെയും അയൽവാസികളുടേയും മൊഴിയും പോലീസ് വിശദമായി പരിശോധിച്ചു. ഇതിനിടെ അഭയകേന്ദ്രത്തിലാക്കിയ പെണ്‍കുട്ടി അവിടുത്തെ രജിസ്റ്ററിൽ സഹോദരൻ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കലാമ്മ പറഞ്ഞിട്ടാണ് വ്യാജപരാതി…
Read Moreവൈറലായ അനശ്വരയെ പൊന്നാട ചാർത്തി എംഎൽഎ; നല്ല മാർക്കോടെ നിയമ പഠനം പൂർത്തിയാക്കുമെന്നും അമ്മയെ സഹായിക്കുന്നത് തുടരുമെന്നും അനശ്വര
എരുമേലി: മുന്നറിയിപ്പില്ലാതെ വീടായ തന്റെ ഹോട്ടലിൽ എംഎൽഎ വന്നപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദത്തിലായി പൊറോട്ടയടിയും നിയമപഠനവുമായി സോഷ്യൽ മീഡിയയിൽ വൈറലായ അനശ്വര. പൊന്നാട അണിയിച്ച് അനശ്വരയെ ആദരിച്ച എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പഠനത്തിന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പഠനത്തിനാവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ ദിവസമാണ് സർവീസ് ആർമിയുടെ പ്രവർത്തനങ്ങൾക്കായി എരുമേലിയിൽ എത്തിയ എംഎൽഎ കുറുവാമുഴിയിൽ അനശ്വരയെ സന്ദർശിച്ചത്. കുറുവാമുഴി കാശാൻകുറ്റിയിൽ സുബിയുടെ മകളായ അനശ്വര തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ അവസാന വർഷ എൽഎൽബി വിദ്യാർഥിനിയാണ്. പിതാവ് നാട് വിട്ടുപോയ ശേഷം രണ്ട് പെണ്മക്കളുമായി കുടുംബവീട്ടിൽ ചെറിയ ഹോട്ടൽ തുടങ്ങിയ അമ്മയെ സഹായിച്ചു തുടങ്ങിയാണ് ഇളയ മകളായ അനശ്വര പൊറോട്ടയടി പരിശീലിച്ചത്. അനശ്വര പൊറോട്ടയടിക്കുന്നതിന്റെ വീഡിയോ പകർത്തി സുഹൃത്തുക്കൾ കോളജിലെ ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് വൈറലായി മാറിയത്.…
Read Moreകടയില്‍ സൂക്ഷിച്ചിരുന്ന പണം നിരന്തരം മോഷണം പോകുന്നു; ഒടുവില്‍ മോഷ്ടാവിനെ കടയുടമ തന്ത്രത്തില്‍ കുടുക്കി; എടത്വയില്‍ നടന്ന സംഭവം ഇങ്ങനെ…
എടത്വ: മോഷ്ടാവിനെ കടയുടമ തന്ത്രത്തില്‍ കുടുക്കി അമ്പലപ്പുഴ പോലീസിന് കൈമാറി. തകഴി കുന്നുമ്മ മുട്ടിത്തറ കോളനിയില്‍ ജഗന് ദാസിനെയാണ് കടയുടമ തന്ത്രത്തില്‍ പിടികൂടിയത്. കടയില്‍ സൂക്ഷിച്ചിരുന്ന പണം നിരന്തരം മോഷണം പോകുന്നതായി ശ്രദ്ധയില്‍പെട്ട കടയുടമ രാത്രി 12 മണിയോടെ മോഷ്ടാവിനെ പിടികൂടുന്നതിനായി സഹോദരനുമൊത്ത് കടയുടെ മുകളിലെ റൂഫില്‍ മറഞ്ഞിരുന്നു. പുലര്‍ച്ചെ മൂന്നോടെ മോഷ്ടാവ് എത്തി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് കടയ്ക്കുള്ളില്‍ കയറി. ഈ തക്കം നോക്കി കടയുടമ മറ്റൊരു താഴിട്ട് കട പൂട്ടുകയും നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ അമ്പലപ്പുഴ പോലീസ് പ്രതിയെ കടയ്ക്കുള്ളില്‍ നിന്നും പിടികൂടി. കടയിലെ നിത്യസന്ദര്‍ശകനായ ജഗന് ദാസ് ഷട്ടര്‍ താഴിന്റെ താക്കോല്‍ സോപ്പില്‍ പതിപ്പിച്ച് പുതിയ താക്കോല്‍ നിര്‍മ്മിച്ചാണ് മോഷണം പതിവാക്കിയിരുന്നത്.
Read Moreലക്ഷ്യം നല്ലതാ… പക്ഷേ..! മൽസ്യഫെഡിന്റെ അന്തിപ്പച്ച വണ്ടിയിൽ കാലപ്പഴക്കമുള്ള തമിഴ്നാട് മീനെന്ന് ആരോപണം; മീൻ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്; ബന്ധപ്പെട്ടവരുടെ വിശദീകരണം ഇങ്ങനെ…
കൊട്ടാരക്കര: മൽസ്യഫെഡിന്റെ അന്തിപ്പച്ച മീൻ വിൽപന വണ്ടിയിൽ കാലപ്പഴക്കമുള്ള തമിഴ്നാട് മീൻ കയറ്റി വിൽപന നടത്തി വരുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം കണ്ടയ്നർ ലോറിയിൽ നിന്നും അന്തിപ്പച്ച വണ്ടിയിലേക്ക് മീൻ കയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ജെ. മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പ് മന്ത്രിയായിരിക്കെയാണ് പ്രത്യേക താൽപര്യമെടുത്ത് അന്തിപ്പച്ച എന്ന പേരിൽ വാഹനത്തിൽ മൽസ്യവിൽപന ആരംഭിക്കുന്നത്. നല്ല മൽസ്യം കേടു കൂടാതെ ന്യായ വിലയ്ക്ക് ജനങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. കൊല്ലം കടപ്പുപുറങ്ങളിൽ നിന്നും രാവിലെ പിടിക്കുന്ന മൽസ്യം ഉച്ചകഴിയുമ്പോൾ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെത്തിച്ച് വിൽപന നടത്തി വരികയായിരുന്നു. വൻ ജനപ്രീതി നേടിയ സംരംഭമായിരുന്നു ഇത്. നല്ല മീൻ ലഭിക്കുമെന്നതിനാൽ ആളുകൾ വരി നിന്നാണ് മൽസ്യം വാങ്ങിയിരുന്നത്. മൽസ്യഫെഡിനും നല്ല വരുമാനം ലഭിച്ചിരുന്നു. കൊട്ടാരക്കരയിൽ നഗരസഭാ ഓഫീസിനു സമീപമായിരുന്നു…
Read More