വി.ആർ. ഹരിപ്രസാദ്ചേട്ടാ, ഈ മറ്റുള്ളവരുടെ ഫോണിൽ വരുന്ന വാട്ട്സ്ആപ്പ് മെസേജുകൾ നമുക്കു വായിക്കാൻ പറ്റുമോ? അത്യാവശ്യം കംപ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ് വിഷയങ്ങൾ ഒക്കെ കൈകാര്യംചെയ്യുന്ന യുട്യൂബർമാർ, ഫേസ്ബുക്കിൽ ഇതുസംബന്ധിച്ച് എഴുതുന്നവർ എന്നിവരൊക്കെ ദിവസേന പലതവണ കേൾക്കുന്ന ചോദ്യമാണ്. ഇപ്പോൾ ലോകത്തെതന്നെ ഏറ്റവും വലിയ വിവാദമായ പെഗാസസ് ഫോണ്‍ ചോർത്തൽ വാർത്തകൾ വായിക്കുന്പോൾ ചിലരെങ്കിലും ഈ ചോദ്യം ഓർമിക്കും.ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർ ആരാണ്? ആധിപിടിച്ചു നടക്കുന്ന പഞ്ചപാവങ്ങളാണ് അധികവും. ഭാര്യയുടെ അല്ലെങ്കിൽ കാമുകിയുടെ, ഭർത്താവിന്റെ അല്ലെങ്കിൽ കാമുകന്റെ, ഇതുമല്ലെങ്കിൽ അത്തരത്തിലുള്ള ആളുകളുടെ ഫോണിലേക്കു വരുന്നതും, പുറത്തേക്കു പോകുന്നതുമായ എസ്എംഎസുകൾ, വാട്ട്സ്ആപ്പ് സന്ദേശങ്ങൾ, കോളുകൾ തുടങ്ങിയവയൊക്കെ ഒളിച്ചിരുന്ന് ചോർത്തണം എന്ന ഭയങ്കര അത്യാവശ്യമാണ് അവർക്ക്. കാരണം എന്തായിരിക്കും? മിക്കവാറും സംശയരോഗംതന്നെ. എന്നാൽ സംശയം തോന്നിക്കത്തക്ക കാരണങ്ങളുള്ളവരും ഉണ്ടാകാം. പണ്ടു വരാന്തകളിൽ പതുങ്ങിനിന്നു സ്വകാര്യം ചോർത്തുന്നതിന്റെ പലവിധ ഹൈ-ടെക്ക് രൂപങ്ങൾ അവതരിക്കുന്നത്…
Read MoreDay: July 23, 2021
തിരികെ വരാൻ ഗ്രാമം കൊതിച്ചപ്പോൾ, ഭാര്യയും മക്കളും കൈവിട്ടു; മണലാരണ്യത്തിൽ കിടന്ന് സമ്പാദിച്ചതെല്ലാം ഭാര്യയുടെ പേരിൽ; തിരികെയെത്തിയ പ്രവാസിയുടെ താമസം കടത്തിണ്ണയിൽ
കൊയിലാണ്ടി: വർഷങ്ങളോളം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലെത്തിയ പ്രവാസിക്ക് അഭയം കടത്തിണ്ണ. തിരുവങ്ങൂർ അണ്ടി കമ്പനിക്ക് സമീപം വെളുത്താടത്ത് ഉസ്മാൻ (62) നാണ് കടത്തിണ്ണയിൽ കഴിയുന്നത്. ഭാര്യയും മക്കളും ഉണ്ടെങ്കിലും വീട്ടിൽ പ്രവേശനമില്ല. 1990 ൽ ഗൾഫിൽ പ്രവാസ ജീവിതം നയിക്കവെ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ കുന്നം വള്ളിയിൽ സ്ഥലം വാങ്ങി വീടെടുത്തെ ങ്കിലും ഉസ്മാന്റെ പേരിൽ അല്ലാത്തതാണെത്രെ വീട്ടിൽ പ്രവേശിപ്പിക്കാത്തത്. വീടിന് ലോണെടുക്കാനായി സ്ഥലവും മറ്റും ഭാര്യയുടെ പേരിൽ ആക്കുകയായിരുന്നു. വീട് നിർമാണത്തിനായി നിരവധി തവണ പണം കൊടുത്തിട്ടുണ്ട്. നാട്ടിലെത്തിയപ്പോൾ കടുത്ത അസുഖത്തെ തുടർന്ന് സഹോദരങ്ങൾ ആശുപത്രയിൽ പ്രവേശിപ്പിച്ചു. കുറച്ച് കാലം സഹോദരന്നൊപ്പം ചെങ്ങോട്ടുകാവിൽ താമസിച്ചു. പോലീസ് സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വീട്ടിൽ കയറ്റി. എന്നാൽവീണ്ടും തെരുവിലെക്ക് ഇറക്കിവിട്ടു. ഇപ്പോൾ ഒരു ഫാസ്റ്റ്ഫുഡ് കടയിൽ ജോലി ചെയ്ത് വരുകയാണ്. ഹോട്ടൽ അടച്ചതോടെ കടയ്ക്കകത്താണ് താമസം. റേഷൻ വാങ്ങാൻ…
Read Moreകരുവന്നൂരിൽ നിന്ന് കോടികൾ ഒഴുകിയത് തേക്കടിയിലേക്ക്? എട്ട് ഏക്കറിൽ ഒരുങ്ങുന്നത് ഫൈവ് സ്റ്റാർ റിസോട്ട്; തെളിവുകൾ പുറത്ത് വിട്ട് ബിജെപി
തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ് നടത്തി സന്പാദിച്ച കോടികളിൽ നല്ലൊരു ഭാഗവും തേക്കടിയിലെ ആഡംബര റിസോർട്ട് നിർമാണത്തിന് ചെലവഴിച്ചതായി സൂചന. മുൻ ബ്രാഞ്ച് മാനേജർ ബിജു മുഖാന്തിരം തേക്കടിയിൽ റിസോർട്ട് നിർമിക്കാനാണ് കോടികൾ ശേഖരിച്ചിരുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തൈത്തി. ഇതിന് തെളിവായി തേക്കടിയിൽ ഒരുങ്ങുന്ന റിസോർട്ടിന്റെ ബ്രോഷറും പാർട്ടി പുറത്തുവിട്ടു. ബാങ്കിലെ വായ്പാ തട്ടിപ്പിലൂടെ ലഭിച്ച പണം ഇതിനുപിന്നിൽ കളിച്ചവരെല്ലാം തേക്കടി റിസോർട്ട് നിർമാണത്തിന് മുടക്കിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കോടികളുടെ തട്ടിപ്പു നടത്തിയ പണം എവിടെയാണിപ്പോഴുള്ളത്, എവിടെ നിക്ഷേപിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് തേക്കടി റിസോർട്ട് നിർമാണമെന്ന് ക്രൈംബ്രാഞ്ചും കരുതുന്നു. ഇതെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ബാങ്കിൽ ഒരു കോടിക്കു മീതെ ഇടപാടു നടത്തുന്നവരോട് റിസോർട്ടിന്റെ ഷെയറെടുക്കാൻ ബാങ്ക് ഉദ്യോഗസ്ഥരിൽ ചിലർ നിർബന്ധിച്ചിരുന്നതായും പലരേയും ഇത്തരത്തിൽ ഷെയർ ഹോൾഡർമാരാക്കിയെന്നുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഷെയർ ഹോൾഡർമാർക്ക്…
Read Moreതൈറോയ്ഡ് പ്രശ്നങ്ങൾ – 2 ; ഗർഭിണികളിൽ തൈറോയ്ഡ് ഹോർമോൺ കുറഞ്ഞാൽ…
തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂട്ടും. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം മൂലം അമിത വിയർപ്പ്, മുടികൊഴിച്ചിൽ, കണ്ണുകൾ പുറത്തേക്ക് തള്ളിനിൽക്കൽ, ഭാരം കുറയൽ, ചൂട് സഹിക്കാൻ പ്രയാസം, ചർമം മൃദുവാകുക, ഗർഭം അലസൽ തുടങ്ങിയവ ഉണ്ടാകാം. തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനം മൂലം സ്ത്രീകളിൽ ആർത്തവം വൈകുക, ആർത്തവം ഇല്ലാതിരിക്കുക, ആർത്തവം വന്നാൽ കൂടുതൽ ബ്ലീഡിങ് എന്നിവ ഉണ്ടാകാറുണ്ട്. കുഞ്ഞുങ്ങളെ ബാധിക്കുന്നത്ഗർഭിണിയിൽ തൈറോയ്ഡിന്റെ പ്രവർത്തനം സന്തുലിതമായിരിക്കണം. കുഞ്ഞിന്റെ മസ്തിഷ്ക വളർച്ചയ്ക്ക് തൈറോയ്ഡ് ഹോർമോണ്‍ കൂടിയേ തീരൂ. കുഞ്ഞുങ്ങളിൽ ജന്മനാ കാണുന്ന ബുദ്ധിമാന്ദ്യത്തിന്റെ പ്രധാനകാരണം, ഗർഭകാലത്ത് അമ്മയുടെ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുന്നതാണ്. ഗർഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങളിൽ കുഞ്ഞിന് തൈറോയ്ഡ് ഹോർമോണ്‍ ലഭിക്കുന്നത് അമ്മയിൽനിന്നാണ്. ഗർഭിണിയിൽ തൈറോയ്ഡ് ഹോർമോണ്‍ കൂടുകയോ, കുറയുകയോ ചെയ്യുന്നത്, ഗർഭസ്ഥ ശിശുമരണം, മാസം തികയാത്ത പ്രസവം, പ്രസവാനന്തര രക്തസ്രാവം…
Read Moreജയിലുകളില്‍ “വില്ലനായി’ കൊതുകുകൾ; കൊതുകുതിരിക്കെതിരേ ഡിജിപി കട്ടക്കലിപ്പിൽ; ഉറങ്ങാതെ തടവുകാര്‍, പേടിച്ച് ജീവനക്കാരും; സമാധാനാന്തരീക്ഷം തകരുമെന്ന് സൂപ്രണ്ടുമാര്‍
കെ. ഷിന്റുലാല്‍ കോഴിക്കോട്: ജയിലുകളില്‍ കൊതുകുകള്‍ “സംഘര്‍ഷ സാധ്യത’ സൃഷ്ടിക്കുന്നതായി സൂപ്രണ്ടുമാര്‍. സെന്‍ട്രല്‍ ജയിലുകള്‍ മുതല്‍ സബ്ജയിലുകളില്വരെ കൊതുകുതിരി തടവുകാരുടെ കൈവശം എത്തുന്നതു തടയണമെന്ന് ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ജയില്‍ ജീവനക്കാരുടെ ഉറക്കം നഷ്ടപ്പെട്ടത്. തടവുകാര്‍ക്ക് സെല്ലുകളില്‍ കൊതുകുതിരി ഉപയോഗിക്കാന്‍ നല്‍കാത്തതിനെ ചൊല്ലി പലയിടത്തും ജയില്‍ജീവനക്കാരും തടവുകാരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുന്നുണ്ട്. സംസ്ഥാനത്തെ മിക്ക ജയിലുകളിലും കൊതുകുശല്യം രൂക്ഷമാണ്. കൊതുകുതിരി ഉപയോഗിക്കുന്നതിലൂടെയാണ് ഒരു പരിധിവരെ തടവുകാര്‍ക്ക് സെല്ലുകളില്‍ രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നത്. എന്നാല്‍ കൊതുകുതിരിക്ക് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയതോടെ രാത്രിയില്‍ തടവുകാരുടെ ഉറക്കവും നഷ്ടമായി. വിലക്കിനു പിന്നിൽ!നിലവിലെ സാഹചര്യത്തില്‍ പല ജയിലുകളിലും ജീവനക്കാര്‍ ഭീതിയോടെയാണ് ഡ്യൂട്ടിയെടുക്കുന്നത്. കൊതുകുതിരി വിലക്കിയിട്ടും കൊതുകുശല്യം കുറയ്ക്കാനുള്ള നടപടിയും ജയില്‍വകുപ്പ് നിര്‍ദേശിച്ചിട്ടില്ല. ഇതോടെ ജയില്‍ സൂപ്രണ്ടുമാര്‍ പകരം സംവിധാനത്തിനായി നെട്ടോട്ടമോടുകയാണ്. തടവുകാര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചതോടെയാണ് സെല്ലുകളില്‍ കൊതുകുതിരിയടക്കം വിലക്കി ഈ…
Read Moreപെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല; മകൾ എന്തിനിത് ചെയ്തതെന്ന് അറിയില്ലെന്ന് വീട്ടുകാർ; ഏതാനും മാസങ്ങളിൽ ഇടുക്കിയിൽ മരിച്ചത് നാലോളം കുട്ടികൾ
ഇടുക്കി: കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കുട്ടിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മൊബൈൽ കസ്റ്റഡിയിലെടുത്ത പോലീസ് ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തും. കുന്തളംപാറ പരിക്കാനിവിള സുരേഷിന്റെ മകൾ ശാലു (14) വിനെയാണ് ഇന്നലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന മാർക്കറ്റിൽ വ്യാപാര സ്ഥാപനം നടത്തുകയാണ് സുരേഷ്. ഉച്ചയ്ക്കുള്ള ഭക്ഷണവുമായി ശാലുവിന്റെ അമ്മ കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിൽ പോയി തിരികെയെത്തിയപ്പോൾ വീട് ഉള്ളിൽ നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. അയൽവാസികളെ കൂട്ടി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കുട്ടിയെ വീടിനുള്ളിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പുളിയൻമല കാർമൽ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ശാലു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അധ്യാപകരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിദഗ്ധ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ് വരുന്നു; ബിജെപിയിൽ സമ്പൂർണ്ണ പുനഃസംഘടന; ആറു ജില്ലാ പ്രസിഡന്റുമാര്‍ക്ക് സ്ഥാനചലനമുണ്ടായേക്കും
ഇ.അനീഷ് കോഴിക്കോട്: സമ്പൂര്‍ണ പുനസ്സംഘടനയ്ക്കൊരുങ്ങുന്ന ബിജെപിയില്‍ ആറു ജില്ലാ പ്രസിഡന്റുമാര്‍ക്ക് സ്ഥാന ചലനമുണ്ടായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പുതിയ രീതിയില്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് രണ്ടും കല്‍പ്പിച്ച് നേതൃത്വ മാറ്റത്തിലേക്ക് പാര്‍ട്ടി എത്തുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലും തുടര്‍ന്നുവന്ന നിയമസഭാതെരഞ്ഞെടുപ്പിലും മോശം പ്രകടനം കാഴ്ചവച്ച ജില്ലകളില്‍ നേതൃതലത്തില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലെ പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റമുണ്ടാകും. പാലക്കാട്,തൃശൂര്‍ മണ്ഡലങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി നേതൃതലത്തില്‍ നടപടി എടുക്കാനുള്ള സാധ്യതയുമുണ്ട്. ഇതോടൊപ്പം കാസര്‍ഗോഡ്, എറണാകുളം, കോട്ടയം, എന്നീ പി.കെ.കൃഷ്ണദാസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ നടപടിക്ക് നേതൃത്വം മുതിരുമോ എന്ന ചോദ്യവും ഉയരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്ലോക്സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ഒരുക്കാനുള്ള നിര്‍ദേശമാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്. ഇതിനായി നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്ന…
Read Moreകൊച്ചി കപ്പല്‍ശാലയിൽ സംഭവിച്ചത് സുരക്ഷാ വീഴ്ചയോ; അഫ്ഗാന് പൗരനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാൻ പോലീസ്
കൊച്ചി: വ്യാജ രേഖകള്‍ നല്കി കൊച്ചി കപ്പല്‍ശാലയില്‍ ജോലി നോക്കിയ സംഭവത്തില്‍ പ്രതിയായ അഫ്ഗാന് പൗരനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കസറ്റഡിയില്‍ ലഭിക്കുന്ന മുറയ്ക്കു പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. പിടികൂടിയ സമയത്ത് പ്രാഥമികമായി ചോദ്യം ചെയ്തിരുന്നെങ്കിലും വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണു പോലീസ്. കേന്ദ്ര ഏജന്‍സികളും പോലീസിനൊപ്പം ചോദ്യം ചെയ്യുമെന്നാണു ലഭിക്കുന്ന വിവരങ്ങള്‍. ഇവര്‍ പ്രാഥമിക വിവരങ്ങള്‍ നേരത്തേതന്നെ ശേഖരിച്ചിരുന്നതായാണു സൂചനകള്‍. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘമാകും പ്രതിയെ ചോദ്യം ചെയ്യുക. വ്യാജ രേഖകള്‍ നല്കി കപ്പല്‍ശാലയ്ക്കുള്ളില്‍ ഒന്നര വര്‍ഷത്തോളം ജോലി ചെയ്ത അസമില്‍ തായ് വേരുള്ള ഈദ്ഗുള്‍(23-അബ്ബാസ് ഖാന് ) എന്നയാളെയാണു കൊച്ചി സിറ്റി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. കോല്ക്കത്തയില്നിന്നുമാണ്…
Read Moreഞാറക്കല്‍ സഹകരണബാങ്ക് പ്യൂണ്‍ നിയമനം ; ചോദ്യങ്ങൾ ചോര്‍ത്തി നല്കുന്ന ശബ്ദ സന്ദേശം പുറത്ത്;യൂത്ത് കോൺഗ്രസിന് ഞെട്ടിക്കുന്ന മറുപടി നല്കി ആരോപണവിധേയനായ ഡയറക്ടർ
വൈപ്പിന്‍: ഞാറക്കല്‍ സഹകരണബാങ്ക് പ്യൂണ്‍ നിയമനം വിവാദത്തിലേക്ക്. ഇന്റർവ്യൂവിലേക്കുള്ള ചോദ്യങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡംഗം ചോര്‍ത്തി നല്കുന്നു എന്നരീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശബ്ദസന്ദേശം പ്രചരിച്ചതോടെയാണ് നിയമനം വിവാദമായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് ഞാറക്കല്‍ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.ഭരണ സമിതി അപേക്ഷകരെ വഞ്ചിച്ചുവെന്നാണ് ബാങ്കിനെതിരേ ഇവരുയര്‍ത്തുന്ന ആരോപണം. ഈ സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പില്‍ ബാങ്കിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ആരോപണവിധേയനായ ഡയറക്ടറെ സസ്പെൻഡ് ചെയ്യണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിന്‍ ബാബു ആവശ്യപ്പെടുന്നത്. വന്‍തുക കോഴവാങ്ങിയാണ് ഇന്റര്‍വ്യൂവിനുള്ള ചോദ്യങ്ങള്‍ ഫോണിലൂടെ മുന്‍കൂര്‍ നല്‍കിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബാങ്കിന്റെ സ്ഥാപകന്റെ പേര്, ശാഖകള്‍, എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ എത്രയെന്നുമൊക്കെ ഡയറക്ടറെന്ന രീതിയിൽ ഫോണിലൂടെ പറഞ്ഞ് പഠിപ്പിക്കുന്നതാണ് ഓഡിയോ. ഇതൊക്കെയാണ് ഇന്റര്‍വ്യൂവിനു ചോദിക്കുന്നതെന്നും ശരിക്ക് പഠിച്ചോ എന്നും പറയുന്ന ഓഡിയോ ക്ലിപ്പിംഗില്‍ ഞാനാണ് വിളിച്ചതെന്ന് പുറത്താരും അറിയരുതെന്നും ഇടയ്ക്കിടെ പറയുന്നുണ്ട്.…
Read Moreനരനില്‍ മമ്മൂട്ടിയായിരുന്നു
ജോഷി സംവിധാനം ചെയ്ത വലിയ ഹിറ്റ് ചിത്രമായിരുന്നു നരന്. ചിത്രത്തില്‍ മുള്ളന്‍കൊല്ലി വേലായുധന് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അവിസ്മരണീയമായ പ്രകടനമാണ് നടത്തിയത്. ചിത്രത്തിലെ സാഹസികമായ സംഘട്ടന രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ അഭിനയിച്ചത് അന്നു വലിയ വാര്‍ത്തയായിരുന്നു. രഞ്ജന്‍ പ്രമോദ് രചിച്ച ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്.ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ പുതിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രഞ്ജന്‍ പ്രമോദ്. ഈ ചിത്രത്തില്‍ ആദ്യം നായകനായി ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു. ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത് ഹരിഹരന് ആയിരുന്നു. രാജാവ് എന്നപേരില്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ ആയിരുന്നു ഈ ചിത്രം നിര്‍മിക്കേണ്ടിയിരുന്നത്. അതേസമയം ഇപ്പോള്‍ കാണുന്ന നരന് എന്ന ചിത്രത്തിലെ അതിസാഹസിക രംഗങ്ങള്‍ ഒന്നും അതില്‍ ഉണ്ടായിരുന്നില്ല. ആ പ്രൊജക്റ്റ് നടക്കാതെ പോയപ്പോള്‍ ആണ് മോഹന്‍ലാലിനോട് കഥ പറയുന്നത്. പിന്നീടാണ് ആ ചിത്രം ഇന്ന് കാണുന്ന രീതിയിലേക്ക് രൂപപ്പെട്ടു…
Read More