ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യയിലെ മുന്നിരനടിയായി മാറിയ താരമാണ് രോഹിണി. നടി എന്നതിനൊപ്പം സംവിധായികയായും ഗാന രചയിതാവായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും തിളങ്ങാന്‍ രോഹിണിയ്ക്കായി. 1975 ല്‍ പുറത്തിറങ്ങി യശോദ കൃഷ്ണ എന്ന സിനിമയിലൂടെയാണ് ബാലതാരമായി രോഹിണി വെള്ളിത്തിരയിലെത്തിയത്. കക്ക എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നടഭാഷകളിലും അഭിനയിച്ച താരം ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും അഭിനയിച്ചിരുന്നു. ഇപ്പോഴും അഭിനയ പ്രാധാന്യമുള്ള അമ്മവേഷങ്ങളില്‍ സജീവമാണ് താരം. ആന്ധ്രയാണ് സ്വദേശമെങ്കിലും മലയാളത്തിലും ശ്രദ്ധേയ വേഷങ്ങളാണ് രോഹിണിക്ക് ലഭിച്ചത്. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. അതേസമയം താന്‍ ഒരിക്കല്‍ രോഹിണിയെ കരയിപ്പിച്ച സംഭവം നടനും നിര്‍മ്മാതാവുമായ മണിയന്‍പിളള രാജു വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചാനല്‍ പരിപാടിയിലായിരുന്നു മണിയന് പിള്ളയുടെ ഈ വെളിപ്പെടുത്തല്‍. മണിയന്‍പിളള രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാനും രോഹിണിയും അടുത്ത സുഹൃത്തുക്കളാണ്്. എന്റെ നായികയായിട്ട്…
Read MoreDay: July 23, 2021
ഒരു സ്ത്രീ ശാരീരികമായും മാനസികമായും തയ്യാറാകുമ്പോള്‍ മാത്രമേ ഗര്‍ഭിണിയാവാന്‍ പാടുള്ളൂ ! ഒറ്റയ്ക്ക് ജീവിച്ചപ്പോഴാണ് തനിക്ക ഏറെ ആത്മവിശ്വാസം ലഭിച്ചതെന്ന് ധന്യ വര്‍മ…
മലയാളത്തില്‍ ഏറെ ആരാധകരുള്ള പരിപാടിയാണ് കപ്പ ടിവിയിലെ ഹാപ്പിനസ് പ്രോജക്ട്. സന്തോഷത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മലയാളത്തില്‍ തന്നെ ഏറ്റവും മികച്ച ഒരു പരിപാടിയെന്നും പലരും ഹാപ്പിനസ് പ്രോജക്ടിനെ വിശേഷിപ്പിക്കുന്നു. ഹാപ്പിനസ് പ്രോജക്ട് എന്ന പരിപാടിയിലെ അവതാരകയാണ് ധന്യ വര്‍മ. പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് താരം ടോക്ക് ഷോ നടത്താറുള്ളത്. അതുകൊണ്ടുതന്നെ ഈ പരിപാടിയിലെ എല്ലാ പ്രേക്ഷകരും ധന്യ വര്‍മ്മയുടെ ആരാധകരായിരിക്കും എന്ന് വേണം പറയാന്‍. ഈ അടുത്ത് താരം തന്റെ ജീവിത അനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി. ബോംബെയില്‍ ഒറ്റയ്ക്ക് ജീവിതം നയിച്ചു കൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ഒരുപാട് ആത്മവിശ്വാസം ലഭിച്ചതെന്നു താരം പറയുന്നുണ്ട്. താന്‍ ഒരു ഫെമിനിസ്റ്റ് ആണെന്നും, പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും അവരുടെ കറിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും താരം കൂട്ടിച്ചേര്‍ത്തു. ” സ്ത്രീ ശാക്തീകരണം ആവശ്യമാണ്. എല്ലാ കാര്യങ്ങളും സ്ത്രീകള്‍ക്ക് ചോയ്സ് അത്യാവശ്യമാണ്. ഒരു…
Read Moreഞാന്‍ എന്തു ചെയ്യുന്നു എന്നതും എന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നതും എന്റെ വ്യക്തിപരമായ തീരുമാനങ്ങളാണെന്ന് പ്രിയ വാര്യർ
അഡാര്‍ ലൗവിലെ പുരികം പൊക്കലിലൂടെ താരമായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അടുത്തയിടെ സുഹൃത്തുക്കള്‍ക്കൊപ്പം റഷ്യയില്‍ അവധി ആഘോഷിച്ചിരുന്നു നടി. വെക്കേഷന് ദിനങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതിനിടെ “പ്രിയ വാര്യര്‍ പ്രണയം വെളിപ്പെടുത്തുന്നു…’ എന്ന കാപ്ഷനോടെ താരത്തിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ ആ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കൂട്ടുകാരുമൊത്തുള്ള സ്വകാര്യമായ നിമിഷങ്ങളാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നതെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം വ്യക്തമാക്കിയത്. സുഹൃത്തിന്റെ വ്ളോഗില്‍ നിന്ന് തങ്ങളുടെ ആരുടേയും അനുവാദമില്ലാതെ എടുത്തിരിക്കുന്നതാണ് വീഡിയോ. വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേര്‍ത്താണ് വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നതെന്നും പ്രിയ പറയുന്നു. തന്റെ വ്യക്തി ജീവിതത്തില്‍ കൈ കടത്തുന്നവര്‍ക്കെതിരേ രൂക്ഷ ഭാഷയിലും താരം പ്രതികരിക്കുന്നുണ്ട്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ അപ്ലോഡ് ചെയ്ത പ്രിയയുടെ കൂട്ടുകാരുടെ വ്ളോഗ് ആണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്.വ്ളോഗില്‍…
Read Moreലീവ് നല്‍കില്ലെന്നു പറഞ്ഞ ഇന്‍സ്പെക്ടറെ അടിക്കാന്‍ ആഞ്ഞ് വനിതാ കണ്ടക്ടര്‍ ! കളരി അഭ്യാസിയെപ്പോലെ ഇന്‍സ്പെക്ടര്‍ ഒഴിഞ്ഞു മാറിയപ്പോള്‍ കണ്ടക്ടര്‍ അതാ നിലത്ത്; ഇരുവര്‍ക്കും എതിരേ നടപടി…
ലീവ് ചോദിച്ചപ്പോള്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ വനിതാ കണ്ടക്ടര്‍ നിലത്തു വീണ സംഭവത്തില്‍ ഇന്‍സ്പെക്ടര്‍ക്കെതിരേ നടപടി. ഇന്‍സ്പെക്ടറുടെ പുറത്തടിക്കാന്‍ വനിതാ കണ്ടക്ടര്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞു മാറിയതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ അടിതെറ്റി നിലത്തു വീഴുകയായിരുന്നു. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചു, കോര്പ്പറേഷന് കളങ്കം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്പെക്ടറിനെതിരേ നടപടി. 2021 മെയ് മാസം 7-ാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കാന്റീന് സമീപം കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടറായ കെ എ നാരായണന് സംസാരിച്ചുകൊണ്ടു നില്‍ക്കെ വനിതാ കണ്ടക്ടറായ എം വി ഷൈജ അടുത്തു വന്ന് ലീവിന്റെ കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ നാരായണനെ പുറത്ത് അടിക്കാനുള്ള ശ്രമത്തിനിടയിലാണ് കണ്ടക്ടര്‍ ഷൈജ നിലത്തുവീണത്. തൃശൂര്‍ യൂണിറ്റിലെ ട്രാഫിക് കണ്ട്രോളിംഗ് ഇന്‍സ്പെക്ടറായ നാരായണനെ കണ്ണൂരേക്ക് സ്ഥലം മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടറെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിന് കണ്ടക്ടര്‍ എംവി ഷൈജയ്ക്കെതിരേയും അച്ചടക്ക…
Read Moreലോക്ക്ഡൗണിൽ ബിനോയിയുടെ സ്നേഹ സ്പർശം! ആരും വിശന്നിരിക്കാതിരിക്കാനായി ലൈവ് പാഴ്സൽ വണ്ടി
കോട്ടയം: കോവിഡ് ലോക്ക്ഡൗണ്‍ കാലത്തു സ്നേഹസ്പർശമായി മാറുകയാണ് ബിനോയി മണി എന്ന ചെറുപ്പക്കാരനും നവജ്യോതി ട്രസ്റ്റും.കോട്ടയം പൂവന്തുരുത്ത് പുതുപ്പറന്പിൽ ബിനോയി മണിയുടെ നേതൃത്വത്തിലുള്ള നവജ്യോതി ട്രസ്റ്റ് കോവിഡ് കാലത്തു വിസ്മയകരമായ സേവനപ്രവർത്തനങ്ങളാണ് നൽകുന്നത്. ഭക്ഷണം, ജോലി നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ, മരുന്നുകൾ, മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും എല്ലാ ദിവസവും പ്രഭാത ഭക്ഷണം. നിർധനരായ കുട്ടികൾക്ക് ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോണുകൾ, മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്ക് വാക്കർ തുടങ്ങി നിരവധി സേവന സന്നദ്ധ പ്രവർത്തനങ്ങൾ ഇതിനകം ചെയ്തു കഴിഞ്ഞു. സ്നേഹപന്തൽആർപ്പൂക്കര സൂര്യകവലയ്ക്കു സമീപം റോഡിൽ സ്നേഹപന്തൽ ഒരുക്കിയാണ് നിർധനരായ കുടുംബങ്ങളെ കോവിഡ് കാലത്തു സഹായിച്ചത്. കവലയിൽ പന്തൽ കെട്ടി ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും ട്രസ്റ്റ് ശേഖരിച്ചു. ആവശ്യക്കാർക്ക് ആവശ്യാനുസരണം പന്തലിൽനിന്ന് ഭക്ഷ്യവസ്തുക്കൾ എടുക്കാമായിരുന്നു. നിരവധി കുടുംബങ്ങൾക്കാണ് സ്നേഹപന്തൽ സഹായമായത്. ജനമൈത്രി പോലീസിന്റെ പിന്തുണയും മിക്ക പരിപാടികൾക്കുമുണ്ടായിരുന്നു.…
Read Moreപണത്തിന്റെ കളിയിൽ എല്ലാവരും മറിയുന്നു; ഷറാറയുടെ ലൈംഗിക ക്ഷമതാ പരിശോധന അട്ടിമറിക്കാൻ നീക്കം
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന്റെ രണ്ടാമത്തെ ലൈംഗിക ക്ഷമത പരിശോധനയും അട്ടിമറിക്കാൻ നീക്കം. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടക്കേണ്ട പരിശോധന പരിയാരത്ത് നടത്താനാണ് ഡിഎംഒ ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രിത നീക്കം നടന്നതെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കോടതി ഉത്തരവിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ രൂപീകരിച്ച മെഡിക്കൽ ബോർഡിനെ മറികടന്നു കൊണ്ട് പരിയാരത്ത് പുതിയ ബോർഡ് രൂപീകരിക്കാനുള്ള ശ്രമമാണ് ഡിഎംഒ ഓഫീസ് കേന്ദ്രീകരിച്ച് നടന്നതെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. ഷറാറ റിമാൻഡിൽ കഴിയുന്ന ജയിലിലെ ചിലരുടെ ഒത്താശയും ഈ നീക്കത്തിന് പിന്നിലുണ്ടെന്നും സൂചനയുണ്ട്. കോടതിയുടെ നിർദേശ പ്രകാരം ജില്ലാ ആശുപത്രിയിൽ രൂപീകരിച്ച മെഡിക്കൽ ബോഡ് ഇന്നലെ രാവിലെ പത്തിന് ഷറാറ ഷറഫുവിനെ…
Read Moreവെള്ള ചിമ്പാന്‍സിക്കുഞ്ഞ് പിറന്നു ! അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജന്മത്തെ അടിച്ചു കടിച്ചും ഇല്ലാതാക്കി മുതിര്‍ന്ന ചിമ്പാന്‍സികള്‍…
അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നു മാത്രമേ വെളുത്ത ചിമ്പാന്‍സിക്കുഞ്ഞിന്റെ ജന്മത്തെ വിശേഷിപ്പിക്കാനാവൂ. ഇങ്ങനെ അപൂര്‍വമായി ജനിച്ച വെളുത്ത ചിമ്പാന്‍സിക്കുഞ്ഞിനെ മുതിര്‍ന്ന ചിമ്പാന്‍സിക്കൂട്ടം തല്ലിക്കൊന്നുവെന്ന വാര്‍ത്ത ഏവരെയും ഞെട്ടിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലാണ് സംഭവം. അമേരിക്കന്‍ ജേണല്‍ ഓഫ് പ്രൈമറ്റോളജി എന്ന ശാസ്ത്രജേണലിലാണ് സംഭവം വിശദീകരിച്ചിരിക്കുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള ചിമ്പാന്സിക്കാണ് വെളുത്ത നിറമുള്ള കുഞ്ഞ് പിറന്നത്. ആല്‍ബിനിസം എന്ന അവസ്ഥയാണ് ചിമ്പാന്‍സിയുടെ വെള്ളനിറത്തിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇങ്ങനെ വെള്ളനിറമുള്ള ചിമ്പാന്‍സികള്‍ ജനിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കയില്‍ തന്നെ ആല്‍ബിനിസം ബാധിച്ച് പിങ്കി എന്നു പേരുള്ള ചിമ്പാന്‍സി മുന്‍പ് ജനിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉഗാണ്ടയില്‍ ജനിച്ച വെള്ള ചിമ്പാന്‍സിയെയെയും അമ്മയെയും ശാസ്ത്രജ്ഞര്‍ നീരീക്ഷിച്ചുവരികയായിരുന്നു. ഒരു ദിവസം രണ്ട് മുതിര്‍ന്ന ചിമ്പന്‍സികള്‍ ഇവര്‍ക്കരികിലെത്തി വലിയ ശബ്ദങ്ങളുണ്ടാക്കി. ശത്രുജീവികളെ കാണുമ്പോള്‍ ചിമ്പന്‍സികള്‍ പുറപ്പെടുവിക്കുന്ന സ്വരങ്ങളാണ് ഇവയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.…
Read Moreയുവാവ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത് ജോലിക്കെന്നും പറഞ്ഞ് ! അജ്ഞാത സന്ദേശത്തെത്തുടര്‍ന്ന് ഹോട്ടല്‍ മുറിയിലെത്തിയ ഭാര്യ കണ്ടത്…
അജ്ഞാത ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് ഹോട്ടലിലെത്തിയ യുവതി ഹോട്ടല്‍ മുറിയില്‍ വച്ച് ഭര്‍ത്താവിനെയും കാമുകിയെയും കയ്യോടെ പിടികൂടി. ജയ്പൂരിലെ ശാസ്തിംഗറിലാണ് സംഭവം. തുടര്‍ന്ന് ഇരുവരും വിവസ്ത്രരായി കിടക്കുന്ന വീഡിയോ യുവതി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും, ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതിക്കെതിരേ ഭര്‍ത്താവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ശാസ്ത്രിംഗര് പൊലീസില്‍ പരാതി നല്കി. രാവിലെ ജോലിക്കു പോകുന്നുവെന്ന് അറിയിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു യുവാവ്. എന്നാല്‍ പിന്നീട് ഇയാളുടെ ഭാര്യയ്ക്ക് ലഭിച്ച ഒരു അജ്ഞാത സന്ദേശത്തെ തുടര്‍ന്നാണ് യുവതി ഹോട്ടലിലെത്തിയത്. തുടര്‍ന്ന് തിരക്കിയപ്പോള്‍ ഭര്‍ത്താവ് അവിടെ മുറിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് മുറി തിരക്കിപ്പിടിച്ച് എത്തിയപ്പോള്‍ അവിടെ ഭര്‍ത്താവിനൊപ്പം കാമുകിയെ കണ്ടതോടെ അവര്‍ ബഹളം ഉണ്ടാക്കി. തുടര്‍ന്ന് ഭര്‍ത്താവിന്റെയും കാമുകിയുടെയും നഗ്നദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും, വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെക്കുകയുമായിരുന്നു. വീഡിയോ വൈറലാക്കിയതിന് യുവാവിന്റെ ഭാര്യയ്ക്കെതിരേ ഇയാളുടെ…
Read Moreആഡംബര കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം; കവർന്നത് ബിടെക് വിദ്യാർഥിയുടെ ജീവൻ; അപകടം നടന്നയുടൻ വാഹനത്തിന്റെ നമ്പർപ്ലേറ്റ് അഴിച്ചു മാറ്റി, ചിത്രങ്ങൾ രാഷ്ട്രദീപികയ്ക്ക്
തലശേരി:പെരുന്നാൾ തലേന്ന് ആഘോഷ തിമിർപ്പിൽ ആഢംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ പ്രകടനത്തിൽ പൊലിഞ്ഞത് പഠനാവശ്യത്തിന് ലാപ്ടോപ്പ് എടുക്കാനെത്തിയബിടെക് വിദ്യാർഥിയുടെ ജീവൻ. അപകടം നടന്നയുടൻ കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി രക്ഷപ്പെടാനും പ്രതികളുടെ ശ്രമം. അപകട നടന്ന ഉടനെയുള്ള കാറിന്റെ നമ്പർ പ്ലേറ്റ് ഉള്ള ചിത്രവും നമ്പർ പ്ലേറ്റ് ഇല്ലാത്ത ചിത്രവും രാഷ്ട്രദീപികയ്ക്ക് ലഭിച്ചു. ചൊവ്വാഴ്ച്ച രാത്രി ജൂബിലി റോഡിൽ പെജറോ കാറ് ഇരുചക്ര വാഹനത്തിലിടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് (19) മരിച്ച സംഭവത്തിലാണ് സംഭവത്തിന് തൊട്ട് മുമ്പ് യുവാക്കൾ കാറുമായി നഗരത്തിൽ കാട്ടി കൂട്ടിയ പരാക്രമങ്ങൾ പുറത്ത് വന്നിട്ടുള്ളത്. ആഢംബര വാഹനങ്ങളിൽ യുവാക്കൾ നടത്തുന്ന ഡ്രിഫ്റ്റ്, ബേൺ ഔട്ട് എന്നീ പ്രകടനങ്ങളാണ് ഫറാസിന്റെ ജീവനെടുക്കാൻ ഇടയാക്കിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് ചിറക്കരയിലും…
Read Moreകരുവന്നൂരിൽ നടന്നത് സിപിഎം സ്പോണ്‍സേർഡ് തട്ടിപ്പ്; സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് സിപിഎം സ്പോണ്‍സേർഡ് തട്ടിപ്പാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ അടിയന്തരപ്രമേയത്തിന് അനുമതി തേടിയിരുന്നു. പ്രമേയം അവതരിപ്പിച്ച ഷാഫി സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂരിൽ നടന്നതെന്ന് ആരോപിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ തട്ടിപ്പ് അറിഞ്ഞ് പാർട്ടി തന്നെ പരിശോധന നടത്തിയെന്നും തട്ടിപ്പ് ബോധ്യമായിട്ടും വിവരം മറച്ചുവച്ചുവെന്നും ഷാഫി ആരോപിച്ചു. തട്ടിപ്പുകാർക്ക് കുടപിടിക്കുന്ന നടപടിയാണ് സിപിഎം ചെയ്തത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രാഥമിക പരിശോധയ്ക്ക് ശേഷം കുറ്റക്കാരെ സസ്പെൻഡ് ചെയ്തുവെന്നും സഹകരണ മന്ത്രി വി.എൻ.വാസവൻ മറുപടി നൽകി. 104 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട…
Read More