അഡാര്‍ ലൗവിലെ പുരികം പൊക്കലിലൂടെ താരമായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അടുത്തയിടെ സുഹൃത്തുക്കള്‍ക്കൊപ്പം റഷ്യയില്‍ അവധി ആഘോഷിച്ചിരുന്നു നടി. വെക്കേഷന് ദിനങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതിനിടെ “പ്രിയ വാര്യര്‍ പ്രണയം വെളിപ്പെടുത്തുന്നു…’ എന്ന കാപ്ഷനോടെ താരത്തിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ ആ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കൂട്ടുകാരുമൊത്തുള്ള സ്വകാര്യമായ നിമിഷങ്ങളാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നതെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം വ്യക്തമാക്കിയത്. സുഹൃത്തിന്റെ വ്ളോഗില്‍ നിന്ന് തങ്ങളുടെ ആരുടേയും അനുവാദമില്ലാതെ എടുത്തിരിക്കുന്നതാണ് വീഡിയോ. വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേര്‍ത്താണ് വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നതെന്നും പ്രിയ പറയുന്നു. തന്റെ വ്യക്തി ജീവിതത്തില്‍ കൈ കടത്തുന്നവര്‍ക്കെതിരേ രൂക്ഷ ഭാഷയിലും താരം പ്രതികരിക്കുന്നുണ്ട്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ അപ്ലോഡ് ചെയ്ത പ്രിയയുടെ കൂട്ടുകാരുടെ വ്ളോഗ് ആണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്.…
Read MoreDay: July 25, 2021
ഇത്തരം വാഹനം നിങ്ങൾക്കുണ്ടോ? മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു വണ്ടിക്കു വേണ്ടി കാസ്റ്റിംഗ് കോൾ…
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു വണ്ടിക്കു വേണ്ടി കാസ്റ്റിംഗ് കോൾ. ഉടൻ റിലീസാകുന്ന “മിഷൻ സി ” എന്ന ചിത്രത്തിന്റെ സംവിധായകൻ വിനോദ് ഗുരുവായൂർ ഒരുക്കുന്ന “പ്രതി പ്രണയത്തിലാണ് ‘ എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് വേറിട്ട കാസ്റ്റിംഗ് കോൾ. സംവിധായകൻ വിനോദിനോടൊപ്പം മുരളി ജിന്നും ചേർന്ന് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമാണ് പ്രതി. ഈ ഹൊറർ ത്രില്ലർ ചിത്രത്തിൽ പ്രതിയുടെ പ്രണയവും യാത്രയും വളരെ പ്രധാനപ്പെട്ടതാണ്. അങ്ങനെയുള്ള പ്രതിക്ക് സഞ്ചരിക്കാനാണ് സംവിധായകൻ വിനോദ് ഗുരുവായൂർ തികച്ചും വ്യത്യസ്തമായ വാഹനം കാസ്റ്റിംഗ് കോളിലൂടെ ആവശ്യപ്പെടുന്നത്. 20-30 വർഷത്തിനിടയിൽ പ്രായപരിധിയുള്ള, എന്നു വെച്ചാൽ അത്രയും പഴക്കമുള്ള ഒരു വേണ്ടിയാണ് വേണ്ടത്. പ്രതിക്കും ഒപ്പം പോലീസുക്കാർക്കും മറ്റു സഹയാത്രകർക്കും സഞ്ചരിക്കാൻ കഴിയുന്ന വണ്ടിയാണ് ആവശ്യം. പഴയകാല ബജാജ് ടെംമ്പോ മറ്റഡോർ, വോക്സ് വാഗൻ കോമ്പി ടൈപ്പ്…
Read Moreരമ്യ ഹരിദാസും ബൽറാമും ഭക്ഷണത്തിനായി ഹോട്ടലിൽ; ഹോട്ടലിനെതിരെ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പാലക്കാട്: പാലക്കാട്ടെ നഗരത്തിലുള്ള ഒരു ഹോട്ടലിൽ രമ്യ ഹരിദാസ് എംപിയും, വി.ടി. ബൽറാമും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോവിഡിനെ തുടർന്നു ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കെയാണ് ഇവർ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. മഴയായതിനാലാണ് ഹോട്ടലിൽ കയറിയതെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തു നിൽക്കുകയായിരുന്നെന്നും രമ്യ പറഞ്ഞു. അതേസമയം ഹോട്ടലിനെതിരെ പോലീസ് കേസെടുത്തു. ലോക്ക്ഡൗൺ ലംഘനത്തിനാണ് കസബ പോലീസ് ഹോട്ടലിനെതിരെ കേസെടുത്തത്.
Read Moreബ്ലൂ പോട്ടറി ! ചൈനക്കാരുടെ നീല മണ്‍പാത്രങ്ങൾ; മനോഹര പാത്രങ്ങളുടെ കാര്യത്തിൽ അതിപുരാതനമായ ഒരു ചരിത്രമുണ്ട്….
ചൈനക്കാർ പല കാര്യങ്ങളിലും വളരെയധികം പ്രശസ്തി കരസ്ഥമാക്കിയവർ ആണ്. അതിൽ ഒന്നാണ് അവരുടെ നീല മണ്‍പാത്രങ്ങൾ. ബ്ലൂ പോട്ടറി എന്ന് അറിയപ്പെടുന്ന ഈ പാത്രങ്ങൾ നീല പൂക്കളാൽ അലങ്കരിച്ചവയാണ്. ആരു ചൈനയ്ക്കു പോയി വന്നാലും അവർ തീർച്ചയായും അവിടന്ന് ഒരു സുന്ദരമായ നീല പാത്രം കൊണ്ടുവന്നിരിക്കും. ഇത് കപ്പ് ആയാലും പ്ലേറ്റായാലും ഒരു കൊച്ചു ജഗ് ആയാലും വളരെ ലോലമായതും കൗതുകമേറിയതുമാണ്. കൊണ്ടുവന്നാൽ അതു വളരെ സൂക്ഷിച്ച് ചില്ലുകൂട്ടിലാക്കിവയ്ക്കും. കാരണം ഇവ ഏറെ വിലപിടിപ്പുള്ളവയാണ്. ഇങ്ങനെയുള്ള മനോഹര പാത്രങ്ങളുടെ കാര്യത്തിൽ എങ്ങനെയായാലും അതിപുരാതനമായ ഒരു ചരിത്രമുണ്ട്. 20,000 വർഷങ്ങൾക്കു മുന്‍പ് തെക്കൻ ചൈനയിലെ ചില മലഞ്ചെരിവുകളിലും ഗുഹകളിലും പാറക്കെട്ടിനിടയ്ക്കും എല്ലാം ആൾപ്പാർപ്പ് ഉണ്ടായിരുന്നുവത്രേ. ഇതിനു തെളിവായി കിട്ടിയത് അന്നത്തെ മണ്‍പാത്രങ്ങളുടെ ചില പൊട്ടിയ കഷണങ്ങൾ ആയിരുന്നു. അവർ അന്ന് വെള്ളം നിറച്ചുവച്ചിരുന്നതും ഭക്ഷണം പാകംചെയ്തിരുന്നതുമെല്ലാം മണ്പാത്രങ്ങളിലായിരുന്നു. കാലം…
Read Moreകണക്കുസാറിന്റെ കണക്കില്ലാ സ്നേഹം! അജ്മീറിലെ തെരുവുകുട്ടികൾ ഇപ്പോൾ സ്വപ്നം കാണുന്നത് ഒരു അധ്യാപകനിലൂടെയാണ്….
വിദ്യാധനം സര്‍വധനാല്‍ പ്രധാനം! ചെറുപ്പം തൊട്ടേ കുട്ടികളുടെ മനസിലേക്ക് ഒഴുകി എത്തുന്ന വാക്കുകളാണിത്… അത് പ്രാവര്‍ത്തികമാക്കാന്‍ അവരെ സഹായിക്കുന്നവരിലാണ് ദൈവം കുടികൊള്ളുന്നതും. കൂരാച്ചുണ്ട് സ്വദേശിയും രാജസ്ഥാനിൽ അധ്യാപകനുമായ ഡോ.സുനില്‍ ജോസ് പാവങ്ങൾക്കു കണ്‍കണ്ട ദൈവമാകുന്നത് അതുകൊണ്ടാണ്. സമൂഹം അവഗണിച്ചവരെയും തെരുവില്‍ ഭിക്ഷയാചിക്കുന്നവരെയും ചെറിയ ലോകത്തുനിന്നും പടവുകള്‍ കയറ്റി അവരോ അവരുടെ മാതാപിതാക്കളോ സ്വപ്നം കാണാത്ത ഉയരത്തിലെത്തിക്കുകയാണ് ഇദ്ദേഹം. രാജസ്ഥാനിലെ അജ്മീര്‍ രൂപതയും സുമനസുകളും താങ്ങും തണലുമേകുന്നു. ഈ അധ്യാപകനെയും അദ്ദേഹത്തിന്റെ പ്രവൃത്തികളെയും അവര്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നു. ചേരിയില്‍ താമസിച്ച് തെരുവില്‍ ഭിക്ഷയാചിച്ചുകൊണ്ടിരുന്ന 300-ല്‍ അധികം വിദ്യാര്‍ഥികളാണ് ഇപ്പോഴും ഇദ്ദേഹം നേതൃത്വം നല്കുന്ന സൊസൈറ്റിക്കു കീഴില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ഉന്നത പദവികളില്‍ എത്തിയ പൂര്‍വ വിദ്യാര്‍ഥികള്‍ വേറെ. ചേരിയില്‍ നിന്ന് അദ്ദേഹം ഏറ്റെടുത്തുവളര്ത്തിയ മൂന്നു വിദ്യാര്‍ഥികളാണ് ഐഐടിയില്‍ അഡ്മിഷന് നേടിയത്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ഇദ്ദേഹം ഇന്ന് രാജസ്ഥാനിലെ അറിയപ്പെടുന്ന…
Read Moreകുവൈറ്റിലേക്ക് തിരികെ എത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് സന്തോഷ വാര്‍ത്ത! കോവിഷീൽഡ് സ്വീകരിച്ചവർക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യൻ എംബസി
കുവൈറ്റ് സിറ്റി : കോവിഷീൽഡ് (അസ്ട്രാസൈനിക്ക) കുവൈറ്റ് അംഗീകൃത വാക്സിനാണെന്നും ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടില്ലെന്നും ഇന്ത്യൻ എംബസി അറിയിച്ചു. അതിനിടെ കുവൈറ്റിലേക്ക് തിരികെ എത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ കുവൈറ്റ് അധികാരികളിൽ നിന്നും ആവശ്യമായ യാത്രാ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുള്ളൂ എന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി ശിപാർശ ചെയ്തു. നാട്ടിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ച പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കുന്നതിനായി ഏർപ്പെടുത്തിയ റജിസ്ട്രേഷൻ ഡ്രൈവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വാർത്താകുറിപ്പിലാണു എംബസി ഇക്കാര്യം വ്യക്തമാക്കിയത്. നിയമാനുസൃത താമസരേഖയുള്ള കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടലിൽ നിന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അനുമതി ലഭിച്ച ഒരു യാത്രികനും കുവൈറ്റിലേക്കുള്ള യാത്രയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലെന്നും എംബസി ഉറപ്പു നൽകി. ഇന്ത്യൻ എംബസി ആരംഭിച്ച റജിസ്ട്രേഷൻ ഡ്രൈവിൽ ഇതിനകം ആയിരക്കണക്കിനു ഇന്ത്യക്കാർ പേരു റജിസ്റ്റർ…
Read Moreകോവിഡിന്റെ ഏറ്റവും അപകടക്കാരി! ഡെല്‍റ്റ വകഭേദം വരും മാസങ്ങളില്‍ ആഞ്ഞടിക്കുമെന്ന് ലോകാരോഗ്യ സംഘടന; ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത് ഇന്ത്യയില്‍…
ബെര്‍ലിന്‍: ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളില്‍ കൂടുമെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. കോവിഡിന്റെ ഏറ്റവും അപകടക്കാരിയായ വകഭേദമായ ഡെല്‍റ്റ മറ്റ് വകഭേദങ്ങളെക്കാള്‍ തീവ്രവ്യാപനശേഷിയുള്ളതാണെന്നും യു.എന്‍.ഹെല്‍ത്ത് ഏജന്‍സി അവരുടെ പ്രതിവാര എപ്പിഡമോളജിക്കല്‍ അപ്ഡേറ്റിലും മുന്നറിയിപ്പ് നല്കുന്നു. നിലവില്‍ 124 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. കോവിഡിന്റെ ആല്‍ഫ, ബീറ്റാ, ഗാമാ വകഭേങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. ആല്‍ഫ ആദ്യം സ്ഥിരീകരിച്ചത് ബ്രിട്ടനിലാണ്. ബീറ്റാ സൗത്ത് ആഫ്രിക്കയിലും ഗാമാ ബ്രസീലിലുമാണ് ആദ്യം സ്ഥിരീകരിക്കുന്നത്. നിലവില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ കാണുന്ന വൈറസ് വകഭേദത്തില്‍ ഭൂരിഭാഗവും ഡെല്‍റ്റയാണ്. ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രേലിയ, ബംഗ്ളാദേശ്, ബ്രിട്ടന്, ചൈന, ഡെന്മാര്ക്ക്, ഇന്ത്യ, ഇസ്രയേല്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്. ജൂലൈ 18 വരെയുള്ള ആഴ്ചയില്‍ 3.4 മില്ല്യണ്‍ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്നും ഡബ്ള്യുഎച്ച്.ഒ പറഞ്ഞു.…
Read Moreഒരു ദിവസം ഞാൻ നിരപരാധിയായി പുറത്തുവരും..! ജീവപര്യന്തം തടവ് അനുഭവിച്ചുവന്ന പ്രതിയെ ഒടുവിൽ നിരപരാധിയെന്നു കണ്ടെത്തി വിട്ടയച്ചു
സ്റ്റാറ്റൻഐലൻഡ്: 1996 ൽ ഫെഡറൽ ലൂവിസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗ്രാന്റ് വില്യംസിനെ നിരപരാധി എന്നു കണ്ടെത്തിയതിനെതുടർന്നു വിട്ടയയ്ക്കാൻ ജൂലൈ 22 നു റിച്ച്മോണ്ട് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കിൾ മക്ക്മോഹൻ ഉത്തരവിട്ടു. വർഷങ്ങൾ നീണ്ടു നിന്ന അന്വേഷണങ്ങൾക്കും സാക്ഷി വിസ്താരത്തിനും ശേഷമാണ് 23 വർഷത്തെ ജയിൽവാസത്തിനു ശേഷം വില്യംസിനു മോചനം ലഭിച്ചത്. കൺവിക്ഷൻ ഇന്റഗ്രിറ്റി റിവ്യു യൂണിറ്റാണ് പുതിയ തെളിവുകൾ കണ്ടെത്തി ഗ്രാന്റ് വില്യംസ് അല്ല കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നുറപ്പാണ്, ഇതു ഞാൻ എന്റെ സഹതടവുകാരോടും പറഞ്ഞിരുന്നു. ഒരു ദിവസം ഞാൻ നിരപരാധിയായി പുറത്തുവരും. ഇന്ന് അത് സാധ്യമായിരിക്കുന്നു. – ജയിൽ വിമോചിതനായ വില്യംസ് പ്രതികരിച്ചു. നമ്മുടെ നീതിന്യായ വ്യവസ്ഥ എന്റെ കേസിൽ തീർത്തും പരാജയമായിരുന്നുവെന്നും വില്യംസ് പറഞ്ഞു. 1996 ഒക്ടോബർ 11 ന് ലുവിസിനെ വെടിവച്ചു…
Read Moreആറുപേരുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിന്റെ 16-ാം വാർഷിക ദിനത്തിൽ അപായ മുന്നറിയിപ്പ്! മുപ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
മൂന്നാർ: ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയുവാനുള്ള സംവിധാനങ്ങളിൽനിന്നുള്ള മുന്നറിയിപ്പ് ലഭിച്ചതോടെ മൂന്നാറിലെ അന്തോണിയാർ കോളനിയിലുള്ള മുപ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 2005 ജൂലൈ 24-ന് രാത്രി ഏഴിനുണ്ടായ മണ്ണിടിച്ചിലിൽ വീടിനു മുകളിൽ മണ്ണുവീണ് അന്തോണിയാർ കോളനി നിവാസികളായ ആറുപേർ മരിച്ച വാർഷിക ദിനത്തിൽ തന്നെയാണ് വീണ്ടും അപായ സൂചന ലഭിച്ചത്. വിവരം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയെ അറിയിച്ചതിനെതുടർന്ന് സർക്കാറിന്റെ നേതൃത്വത്തിൽ സുരക്ഷാ നടപടികൾ ദ്രുതഗതിയിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇവിടെനിന്നും കുടുംബങ്ങളെ ഒഴിപ്പിച്ചു. മൂന്നാർ വില്ലേജ് ഓഫീസർ കെ.വി. ജോണ്‍സന്റെ നേതൃത്വത്തിൽ മുൻകരുതലുകൾ നടപടികൾ സ്വീകരിച്ചു. ഒഴിപ്പിച്ചവരെ മൂന്നാർ മൗണ്ട് കാർമൽ ഓഡിറ്റോറിയത്തിലേക്കാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്. അഗ്നിശമന സേനാ, പോലീസ്, തദ്ദേശ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. 2005-ലെ ദുരന്തത്തിനുശേഷം അമൃത ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലായിരുന്നു ഏർലി വാർണിംഗ് സിസ്റ്റം എന്ന ദുരന്തസൂചനാ മാപിനി സ്ഥാപിച്ചത്. വിദേശ…
Read Moreശക്തമായ തിരമാലകളെ അതിജീവിച്ച് കടലിൽ ഇറക്കി! പൊന്തുവള്ളക്കാർക്ക് വലനിറയെ ചെറിയ അയല; മായം ചേരാത്ത പച്ചമത്സ്യം വാങ്ങാൻ ആവശ്യക്കാരും ഏറെ
അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽനിന്നും ഇന്നലെ കടലിൽപോയ പൊന്തുവള്ളങ്ങൾക്ക് ചെറുമീനുകൾ സുലഭമായി ലഭിച്ചു. ശക്തമായ തിരമാലകളെ അതിജീവിച്ചാണ് പൊന്തുകൾ കടലിൽ ഇറക്കിയത്. അഞ്ചാലും കാവ് ചാകരയാണെങ്കിലും വള്ളങ്ങൾ കടലിൽ ഇറക്കിയില്ല. കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ ഇവിടെനിന്നും വള്ളങ്ങൾ പോകാൻ പോലീസ് അനുവദിച്ചില്ല. രണ്ടുദിവസം ശക്തമായ കാറ്റും മഴയുമാണ് കാലാവസ്ഥ മുന്നറിയിപ്പിലുള്ളത്. തെർമോകോളിൽ നിർമിച്ച പൊന്തിൽ ഒരാൾ മാത്രമാണ് കയറുന്നത്. പൊന്തുകൾക്കു ലഭിച്ച മത്സ്യം റോഡരികിലിട്ടു വില്പന നടത്തി. ചെറിയ അയലയാണ് കൂടുതലായും ലഭിച്ചത്. മായം ചേരാത്ത പച്ചമത്സ്യം വാങ്ങാൻ ആവശ്യക്കാരും ഏറെയാണ്.
Read More