വിഴിഞ്ഞം: ക്രൂ ചേഞ്ചിംഗിനു കപ്പലുകൾ നിരനിരയായി വന്നതോടെ ടഗ്ഗ് ബോട്ടായ ധ്വനിയെ മാത്രം ആശ്രയിച്ചതിനാൽ ക്രൂ ചേഞ്ചിംഗ് ഏറെ മന്ദഗതിയിലായി. വിശിയടിച്ച ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ധ്വനിയുടെ യാത്രക്കും തടസം സൃഷ്ടിച്ചു. ലക്ഷ്യം പൂർത്തിയാക്കി തീരം വിടാൻ മണിക്കൂറുകൾ വൈകുമെന്ന് ഉറപ്പായതോടെ കപ്പൽ ഏജൻസികളും ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിച്ചു. കാര്യങ്ങൾ കൈവിട്ട് പോകുമെന്നുറപ്പായതോടെ അന്താരാഷ്ട്ര തുറമുഖ നിർമാതാക്കളായ അദാനി പോർട്ടിന്റെ സഹായം അധികൃതർ തേടി. രാവിലെ പത്ത് മണിയോടെ അദാനിപോർട്ടിന്റെ ടഗ്ഗായ സാഗർ ശ്രീയും ക്രൂ ചേഞ്ചിംഗിനായി തുറമുഖത്തടുത്തു. ധ്വനിയിലെ ടഗ്ഗ് മാസ്റ്റർമാരായ സുനിൽ കുമാർ, ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിൽ സാഗർ ശ്രീയും നിരവധി ആൾക്കാരെ തീരത്തടുപ്പിച്ചു. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് വിഴിഞ്ഞത്തെ ക്രൂ ചേഞ്ചിംഗ് സമയമായി അധികൃതർ നിശ്ചയിച്ചിരൂന്നത്. എന്നാൽ ആവശ്യത്തിന് ടഗ്ഗില്ലാതെ വന്നതോടെ ഇന്നലെ സമയക്രമവും തെറ്റി. മാരിടൈം…
Read MoreDay: July 25, 2021
രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മാണക്കേസ്! ഭര്‍ത്താവിന്റെ ഈ ഇടപാടുകളെക്കുറിച്ച് അറിയുമായിരുന്നോ? ഭാര്യ ശില്പ ഷെട്ടിയുടെ പങ്കിനെക്കുറിച്ചും അന്വേഷണം
നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ ബിസിനസുകാരന് രാജ് കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്പ ഷെട്ടിക്കും ഈ കേസിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. റിമാന്‍ഡിൽ കഴിയുന്ന രാജ് കുന്ദ്രയാണ് കേസിലെ മുഖ്യസൂത്രധാരനാണ് പോലീസ് പറയുന്നത്. നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്പ ഷെട്ടിക്ക് പങ്കുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കേസില്‍ ശില്പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ല. ശില്‍പയ്ക്കെതിരേ പോലീസിന്റെ കൈയില്‍ തെളിവുകളില്ല. ശില്പയ്ക്ക് ഭര്‍ത്താവിന്റെ ഈ ഇടപാടുകളെക്കുറിച്ച് അറിയുമായിരുന്നോ എന്ന അന്വേഷണത്തിലാണ് പോലീസ്. സംഭവത്തില്‍ ശില്പ ഷെട്ടിക്ക് പങ്കുണ്ടെങ്കില്‍ അതും ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസിലെ ഇരകളോട് മുംബൈ ക്രൈം ബ്രാഞ്ചുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടും. ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് എന്ന പേരിലായിരുന്നു ബിസിനസുകാരന് ആയിരുന്ന രാജ് കുന്ദ്ര അറിയപ്പെട്ടിരുന്നത്. ബ്ലൂ ഫിലിം…
Read Moreസൈബര്‍ ഇടങ്ങളിലൂടെ ഹണി ട്രാപ്പില്‍ പെടുന്നവര്‍ നിരവധി! ഹണിട്രാപ്പിന്റെ കഥ പറഞ്ഞ് പോലീസ് ചിത്രം
സ്വന്തം ലേഖിക കൊച്ചി: സൈബര്‍ ഇടങ്ങളിലൂടെ ഹണി ട്രാപ്പില്‍ പെടുന്നവര്‍ നിരവധിയാണ്. ഇത്തരക്കാര്‍ക്കുള്ള മുന്‍കരുതലുമായി റിലീസ് ചെയ്ത പോലീസിന്റെ ഹൃസ്വചിത്രം വൈറലാകുന്നു. പോലീസ് ഉദ്യോഗസ്ഥര്‍തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ കേണല്‍ കൃഷ്ണകുമാര്‍ മേനോനിലൂടെയാണ് കഥയുടെ തുടക്കം. കേസ് അന്വേഷണത്തിനെത്തിയ പോലീസ് ഓഫീസര്‍ ഹണിട്രാപ്പിന്റെ കഥ പറയുന്നതിലൂടെ നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട് ഫിലിം മുന്നോട്ടു പോകുന്നു. കേണല്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി വീഡിയോ ചാറ്റുകള്‍ റിക്കോര്‍ഡ് ചെയ്തു പണം തട്ടുന്നു. അദേഹം ആദ്യം പണം നല്‍കിയെങ്കിലും ചാറ്റുകള്‍ പുറത്തുവിടുമെന്നു പറഞ്ഞു വീണ്ടും ഭീഷണിപ്പെടുത്തി പണം ചോദിക്കുമ്പോള്‍ കേണല്‍ ആത്മഹത്യയിലാണ് അഭയം തേടുന്നത്. ഐജി പി. വിജയന്, എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പോലീസ് ഓഫീസര്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് നടന് പൃഥ്വിരാജാണ്. ആലുവ എസ്പി…
Read Moreബിന്‍ലാദനേയും ഐഎസ്എസ്. തലവനെയും തിരഞ്ഞ് കണ്ടെത്താന്‍ സഹായിച്ച ഇനത്തില്‍ പെട്ട നായ! കാണാതായ ആളെ മണിക്കൂറുകള്‍ക്കുള്ളില്‍ “റൂണി’ കണ്ടെത്തി
കൊയിലാണ്ടി: റൂണിയുടെ മിടുക്കില്‍ കാണാതായ ആളെ ഡോഗ്സ്ക്വാഡ് കണ്ടെത്തി. പോലീസ് നായ താരമായി. പയ്യോളി സ്റ്റേഷ ന് പരിധിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കാണാതായ ആളെയാണ് ഒന്നര വയസുള്ള റൂണിയെന്ന പോലീസ് നായ പന്ത്രണ്ട് മണിയോടെ കണ്ടെത്തിയത് . ബന്ധുക്കള്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്.ഡിവൈഎസ്പി ആര്.ഹരിദാസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് തന്റെ കീഴിലുള്ള ഡോഗ് സ്ക്വാഡിലെ റൂണിയെ വിട്ടു കൊടുത്തത്. റൂണിയെ കൊണ്ട്കാണാതായ ആളുടെ വീട്ടിലെത്തി വസ്ത്രം മണപ്പിച്ചു. ഒടുവില്‍ മണം പിടിച്ച് റൂണി വീടിനു 100 മീറ്റര്‍ അകലെ ആളില്ലാത്ത വീട്ടില്‍ എത്തുകയും ഇവിടെ കാണാതായ ആളെ കണ്ടെത്തുകയുമായിരുന്നു. എഎസ്ഐ കെ. പ്രവീണ്‍ കുമാര്‍, ടി.ടി. ഷിനോസ് കുമാര്‍ , പി. ജിതേഷ് കുമാര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബെല്‍ജിയം മെനലോയിസ് ഇനത്തില്‍പെട്ട നായയാണ് റൂണി. ബിന്‍ലാദനേയും ഐഎസ്എസ്.തലവന്‍ അലി അക്ബര്‍ ബാഗ്ദാദിയേയും തിരഞ്ഞ് കണ്ടെത്താന്‍…
Read Moreലോക്ഡൗൺ ദിവസം മന്ത്രിയുടെ സാന്നിധ്യത്തിൽ ‘മാതൃകാ’ യോഗം! ഐഎൻഎൽ അടിച്ചുപിരിഞ്ഞു’ കൈയാങ്കളിയെ തുടർന്ന് എ.പി അബ്ദുൾ വഹാബ് ഇറങ്ങിപ്പോയി
കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ കൂട്ടത്തല്ല്. പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സമ്പൂർണ ലോക്ഡൗൺ ദിവസമാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗവും തല്ലും അരങ്ങേറിയതെന്നതും ഗൗരവം വർധിപ്പിക്കുന്നു. ഹോട്ടലിനുള്ളിലും പുറത്തുമായി പ്രവർത്തകർ പലതവണ ഏറ്റുമുട്ടി. പോലീസ് നോക്കിനിൽക്കെയായിരുന്നു സംഘർഷം. പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. കൈയാങ്കളിയെ തുടർന്ന് യോഗത്തിൽനിന്നും സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൾ വഹാബ് ഇറങ്ങിപ്പോയി. യോഗം റദ്ദാക്കിയെന്ന് അബ്ദുൾ വഹാബ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെ പോലീസ് ഹോട്ടലിൽനിന്നും മാറ്റി. യോഗം നടക്കുന്ന ഹോട്ടലിന് എതിരെ കോവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. രാവിലെ ആരംഭിച്ച യോഗത്തിൽ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ, മന്ത്രി അഹമ്മദ് ദേവർകോവിൽ, പ്രസിഡന്റ് എ.പി അബ്ദുൾ വഹാബ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിലെ നിയമനം…
Read Moreഫൈനല്‍ പായ്ക്കപ്പ്…! വിവദാങ്ങള്‍ക്കൊടുവില്‍ മിന്നല്‍ മുരളിയുടെ ചിത്രീകരണം തൊടുപുഴ ലോയല്‍ സ്റ്റുഡിയോയില്‍ പൂര്‍ത്തിയായി, വീഡിയോ പങ്കുവച്ച് ടോവിനോ
ഇടുക്കി: വിവദാങ്ങള്‍ക്കൊടുവില്‍ മിന്നല്‍ മുരളിയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിരവധി സിനമകള്‍ക്ക് വേദിയായ തൊടുപുഴയിലെ ലോയല്‍ സ്റ്റുഡിയോയില്‍ വച്ച് സംവിധായകന് ബേസില്‍ ജോസഫ് ഫൈനല്‍ പായ്ക്കപ്പ് പറഞ്ഞു. ഇടുക്കി ജില്ലയിലെ ആദ്യത്തെ സ്റ്റുഡിയോ ആണ് ലോയല്‍ സ്റ്റുഡിയോ. വീഡിയോ നടന് ടോവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. തൊടുപുഴ കുമാരമംഗലത്ത് സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധവുമായി വന്നിരുന്നു. ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പഞ്ചായത്തില്‍ ചിത്രീകരണം നടത്തുന്നതിനെതിരേയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ചിത്രീകരണം നടത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. സ്ഥലത്ത് എത്തിയ പോലീസ് പ്രതിഷേധിച്ച നാട്ടുകാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. അനുമതി വാങ്ങിയാണ് ചിത്രീകരണമെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. പിന്നീട് പോലീസ് സംരക്ഷണയില്‍ സ്ഥലത്ത് ചിത്രീകരണം തുടരുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സിനിമാ ചിത്രീകരണം വീണ്ടും തൊടുപുഴയില്‍ എത്തിയത്. കഴിഞ്ഞ് ദിവസമാണ് ഇന്‍ഡോര്‍ ചിത്രീകരണത്തിന് സര്‍ക്കാര്‍…
Read Moreവാക്സീന് വിതരണത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദനം! സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കേസ്; മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിച്ചെന്നും ഡോക്ടര്‍
ആലപ്പുഴ: കുട്ടനാട് നെടുമുടിയില്‍ വാക്സീന് വിതരണത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദനം. കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ശരത്ചന്ദ്ര ബോസിനാണ് മർദനമേറ്റത്. സിപിഎം നേതാക്കളാണ് ശരത്ചന്ദ്ര ബോസിനെ മര്‍ദിച്ചത്. മിച്ചമുള്ള വാക്സിൻ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. സംഘർഷത്തിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെ നെടുമുടി പോലീസ് കേസെടുത്തു. മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിച്ചെന്നും ഡോക്ടര്‍ പറഞു. എന്നാല്‍ വാക്സീന് വിതരണം താമസിച്ചതില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദ് പറഞ്ഞത്.
Read Moreഅഞ്ചാം നിലയിലെ ഓട്ടോറിക്ഷ, സിനിമയല്ല!ആശുപത്രിയിലേക്കുള്ള സാധന സാമഗ്രികളുമായി എത്തിയ ഓട്ടോറിക്ഷ, ഇറക്കാൻ ആശുപത്രി ജീവനക്കാർ തയാറായില്ല; ഒടുവില്‍…
ഓട്ടോറിക്ഷയുമായി ഏതു വഴിക്കൂടെ പോകാനും ചില ഡ്രൈവർമാർക്ക് പ്രത്യേക മിടുക്കാണ്. ട്രാഫിക് ജാം സമയത്ത് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പ്രകടം കാണേണ്ടതാണ്. യാത്രക്കാരനെ കൃത്യസമയത്ത് എത്തിക്കാൻ ഇവർ തെരഞ്ഞെടുക്കുന്ന വഴി ചിലപ്പോഴൊക്കെ വിമർശനങ്ങൾക്കും കാരണമാവാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആശുപത്രിയിലെ അഞ്ചാം നിലയിൽ ഓട്ടോറിക്ഷ എത്തുന്ന വീഡിയോയാണ് വൈറലാകുന്നത്. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ഒരു ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലേക്കുള്ള സാധന സാമഗ്രികളുമായി എത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ നിലയിലേക്ക് എത്തിയത്. ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായാണ് ഓട്ടോറിക്ഷ താഴത്തെ നിലയിൽ എത്തിയത്. എന്നാൽ ഇത് ഇറക്കാൻ ആശുപത്രി ജീവനക്കാർ തയാറായില്ല. സുരക്ഷാ ജീവനക്കാരോട് പല തവണ പറഞ്ഞെങ്കിലും അവർ കേൾക്കാൻ തയാറായില്ലെന്ന് ഡ്രൈവർ പറയുന്നു. ഇതോടെ താൻ റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്നും ഇയാൾ പറയുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
Read Moreപുതിയ കാർ ഓടിച്ച് പരിചയം ഇല്ല അല്ലേ..? പുതിയ കാറുമായി ചെന്നു വീണത് ഷോറൂം മാനേജരുടെ വണ്ടിയുടെ മുകളിൽ; വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു
പുതിയ കാർ വാങ്ങി പുറത്തേക്ക് ഇറക്കുന്പോൾ അപകടമുണ്ടാകുന്നതിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പുതിയ കാർ ഓടിച്ച് പരിചയം ഇല്ലാത്തതിനാലാണ് പല അപകടങ്ങളും സംഭവിക്കാൻ കാരണം. അത്തരമൊരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുതിയ ടാറ്റ ടിയാഗോയുടെ താക്കോൽ വാങ്ങി ഷോറൂമിൽ നിന്നു ഇറക്കുന്പോൾ സംഭവിച്ച അപകടത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഹൈദരാബാദിലുള്ള ടാറ്റ മോട്ടോഴ്സ് ഷോറൂമിലാണ് അപകടം. രണ്ടു നിലകളുള്ള ഷോറൂമിന്റെ മുകളിലത്തെ നിലയിൽവച്ചാണ് ഉപയോക്താവിന് കാർ കൈമാറുന്നത്. ഷോറൂമിന്റെ ഒന്നാം നിലയിൽ സെയിൽ എക്സിക്യൂട്ടീവ് കാര്യങ്ങൾ ഉടമയ്ക്ക് വിശദീകരിക്കുമ്പോഴാണ് അപകടം നടന്നത്. വാഹനം സ്റ്റാർട്ട് ചെയ്ത് ഉടമ ആക്സിലേറ്റർ ചവിട്ടുകയായിരുന്നു എന്നാണ് ഡീലർഷിപ്പ് അധികൃതർ പറയുന്നത്. പെട്ടെന്ന് മുന്നോട്ട് പോയ കാർ ഒന്നാം നിലയിൽ നിന്ന് താഴെ പാർക്ക് ചെയ്തിരുന്ന ഫോക്സ്വാഗൻ പോളോയുടെ മുകളിലേക്ക് പതിച്ചു. ഷോറും മാനേജരുടെയായിരുന്നു ഈ കാർ.…
Read Moreവാറ്റ് തിരക്കിപ്പോകുന്നപോലെയാണ് ഇരുന്നു കഴിക്കാൻ പറ്റുന്ന ഹോട്ടലുകൾ തപ്പി നടക്കുന്നത്! ഹോട്ടൽ സൗകര്യം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടിനൊക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു
യാത്ര ചെയ്യുന്നവർക്ക് കേറിയിരുന്ന് ഭക്ഷണം കഴിക്കാനുള്ള ഹോട്ടൽ സൗകര്യം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടിനൊക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ഫോട്ടോഗ്രാഫർ അരുൺ പുനലൂരാണ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്. ബിവറേജിലും ബാറിലും ആയിരങ്ങൾ യാതൊരു സാമൂഹിക അകലവും ഇല്ലാതെ ഇടിച്ചു കയറി കുടിച്ചു പോകുന്നു. അതേ സാമൂഹിക അകലത്തിന്റെ പേരിൽ സാധാരണക്കാരൻ ഇരുന്നു ഭക്ഷണം കഴിക്കാൻ ഇടമില്ലാതെ റോഡിൽ അലഞ്ഞു നടക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം എവിടേലും ചെന്നിറങ്ങിയാൽ ആ പരിസരത്തു രഹസ്യമായി വാറ്റ് കിട്ടുന്നിടം തിരക്കിപ്പോകുന്ന പോലെ അൽപ്പം ഉൾപ്പേടിയോടെയാണ് ഇപ്പൊ കേറിയിരുന്നു ഭക്ഷണം കഴിക്കാൻ പറ്റുന്ന കൊച്ചു ഹോട്ടലുകൾ തപ്പി നടക്കുന്നത്… ഇമ്മിണി മനസലിവും മാസങ്ങളായി മോശം അവസ്ഥയിൽ പോകുന്നിടത്ത് ന്തെങ്കിലും കച്ചവടം നടക്കണം എന്ന് ആഗ്രഹവുമൊക്കെ ഉള്ള അപൂർവ്വം കടക്കാർ വിഷയം പറയുമ്പോ നമ്മളെ അകത്തേക്ക് ആനയിച്ചു അവിടെ മൂലയ്ക്കെവിടെയെങ്കിലും ഇരുട്ട് വാക്കിനുള്ള ചെറിയ ക്യാബിനുകളിൽ കൊണ്ടിരുത്തി…
Read More