ദൂരങ്ങളും ഉയരങ്ങളും ബുള്ളറ്റില്‍ കീഴടക്കി അധ്യാപികയായ അമ്മയും മകളും കാഷ്മീരിൽ. പയ്യന്നൂര്‍ മണിയറയില്‍ താമസിക്കുന്ന കാനായി നോര്‍ത്ത് യുപി സ്കൂളിലെ അധ്യാപിക അനീഷയും പയ്യന്നൂര്‍ കോളജിൽ ഡിഗ്രി വിദ്യാര്‍ഥിനിയായ മകള്‍ മധുരിമയുമാണ് ബുള്ളറ്റില്‍ ജമ്മുകാഷ്മീരെന്ന ലക്ഷ്യം നേടിയത്. കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ കാലത്തെ അടച്ചുപൂട്ടലിന്റെ മടുപ്പില്‍ ഉയര്‍ന്ന ആശയമായിരുന്നു ബുള്ളറ്റിൽ കാഷ്മീര്‍ യാത്ര. യാത്രകളെ പ്രണയിച്ചിരുന്ന അമ്മതന്നെ ഈ ആശയം മുന്നോട്ടുവച്ചപ്പോള്‍ മകള്‍ക്കും പൂര്‍ണസമ്മതം. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ പല സംസ്ഥാനങ്ങളിലും നിലനിന്നിരുന്നതിനാല്‍ യാത്രയിലെ ബുദ്ധിമുട്ട് ഒഴിവാക്കാനായി കാഷ്മീര്‍ യാത്ര മാറ്റിവച്ച് മൈസൂരുവിലേക്ക് ബുള്ളറ്റില്‍ പോയി. ഇത്തവണ വീണ്ടും ലോക് ഡൗണെത്തിയപ്പോഴാണ് കാഷ്മീര്‍ യാത്രയെന്ന സ്വപ്നം വീണ്ടും തളിര്‍ത്തത്. വീട്ടുകാരുമായി ആശയം പറഞ്ഞപ്പോള്‍ പിന്തുണ ലഭിച്ചതോടെ കഴിഞ്ഞ 14 നാണ് പയ്യന്നൂരില്‍നിന്ന് ഇവര്‍ സ്വപ്നസാക്ഷാത്കാരത്തിനുള്ള യാത്രയാരംഭിച്ചത്. ഓരോ ദിവസവും 300 മുതല്‍ 500 കിലോമീറ്റര്‍വരെ ദൂരം താണ്ടിയുള്ള ബുള്ളറ്റ്…
Read MoreDay: August 1, 2021
പട്ടികയൊക്കെ മലാലയ്ക്ക് പുല്ലാണ്! ഏതുകാര്യവും പഠിപ്പിച്ചു നൽകിയാൽ വളരെ വേഗം പഠിച്ച് പറയാൻ മിടുക്കി; അത്തിക്കയത്തെ അഞ്ചുവയസുകാരി റിക്കാർഡിലേക്ക്
അഞ്ചു വയസുകാരി മലാലയുടെ നാവിൻ തുന്പിൽ നിന്നെത്തുന്നത് നീണ്ട പട്ടിക തന്നെ. 140 എംഎൽഎമാരും അവരുടെ നിയോജകമണ്ഡലങ്ങളും മനഃപാഠം. ഏതുകാര്യവും പഠിപ്പിച്ചു നൽകിയാൽ വളരെ വേഗം പഠിച്ച് പറയാൻ മിടുക്കിയായ മലാലയെ തേടി അംഗീകാരങ്ങളുമെത്തുന്നു. യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ദേശീയ റിക്കാർഡിന് ശിപാർശ ചെയ്തു. കേരളത്തിലെ 140 എംഎൽഎമാരുടെ പേരുകൾ ഞൊടിയിടയിൽ പറഞ്ഞ് ഈ കൊച്ചു മിടുക്കി നടത്തിയ പ്രകടനം സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ബൈബിളിലെ എല്ലാ പുസ്തകങ്ങളും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഒക്കെ മലാലയ്ക്കു മനഃപാഠം. യുആർഎഫ് ഏഷ്യൻ ജൂറി ഡോ.ജോണ്സണ് വി. ഇടിക്കുളയാണ് ദേശീയ റിക്കാർഡിനായി മലാലയുടെ പേര് ശിപാർശ ചെയ്തത്. യുആർഎഫ് – സിഇഒ സൗദീപ് ചാറ്റർജി (കോൽക്കത്ത), ഇന്റർനാഷണൽ ജൂറി അംഗങ്ങൾ എന്നിവരടങ്ങിയ റിക്കാർഡ് മാനേജ്മെന്റ് ടീം രേഖകൾ പരിശോധിച്ച് ഉടൻ പ്രഖ്യാപനം നടത്തുമെന്ന് ഇന്റർനാഷണൽ ജൂറി ഡോ. ഗിന്നസ്…
Read Moreനാം രണ്ട് നമുക്ക് രണ്ട് എന്ന് പറയുന്ന സര്‍ക്കാരിന് സൗഹൃദ ദിനാശംസകൾ..! സൗഹൃദ ദിനത്തിൽ മോദിയെ ട്രോളി രാഹുൽ ഗാന്ധി
ന്യൂഡൽഹി: സൗഹൃദ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗഹൃദങ്ങളെ ട്രോളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പ്രമുഖ വ്യവസായികള്ക്കൊപ്പമുള്ള മോദിയുടെ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാം വീഡിയോയായി പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പരിഹാസം. “നാം രണ്ട് നമുക്ക് രണ്ട് എന്ന് പറയുന്ന സര്‍ക്കാരിന് സൗഹൃദ ദിനാശംസകൾ’ രാഹുല്‍ പോസ്റ്റ് ചെയ്തു. ‘ഐ വില്‍ ബി ദേര്‍ ഫോര്‍ യു’എന്ന ഗാനത്തിനൊപ്പമാണ് മോദിയുടെയും വ്യവസായികളുടെയും വീഡിയോ ദൃശ്യങ്ങൾ രാഹുൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read Moreഫ്രാന്‍സ് ഇന്ത്യക്കാര്‍ക്കായി തുറന്നു! കോവാക്സിന് കുത്തിവയ്പ് എടുക്കാത്തവര്‍ ഒഴികെ…
പാരീസ്: കോവാക്സിന് കുത്തിവയ്പ് എടുക്കാത്തവര്‍ ഒഴികെ, വാക്സിനേഷന് ചെയ്ത ഇന്ത്യക്കാര്‍ക്ക് ഫ്രാന്‍സ് വിസ നല്കാന് തുടങ്ങി. ഇന്ത്യയിലെ ഫ്രഞ്ച് കോണ്‍സുലേറ്റുകളും വിസ കേന്ദ്രങ്ങളും അപേക്ഷകള്‍ക്കായി വീണ്ടും തുറന്നിരിക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള വാക്സിനേഷന് ചെയ്ത യാത്രക്കാരെ സ്വാഗതം ചെയ്യുന്നതായി ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ ഈ വേനല്‍ക്കാലത്ത് രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഒരു സി ടൈപ്പ് വിസയ്ക്ക് അപേക്ഷിക്കാം. പ്രവേശന നിയന്ത്രണ ആവശ്യകതകള്‍ക്ക് വിധേയമാകാതെ വാക്സിനേഷന് ചെയ്ത യാത്രക്കാരെയും അവരുടെ കൂടെയുള്ള പ്രായപൂര്‍ത്തിയാകാത്തവരെയും ഫ്രാന്‍സിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിട്ടുണ്ട്. യാത്രക്കാര്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്, ഇത് യൂറോപ്യന്‍ കമ്മീഷന്റെയോ ഫ്രഞ്ച് നാഷണല്‍ ഏജന്‍സി ഫോര്‍ സേഫ്റ്റി ഓഫ് മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് പ്രൊഡക്ട്സ് അംഗീകരിച്ച വാക്സിനുകളിലൊന്നിന്റെ അന്തിമ ഡോസ് ഉപയോഗിച്ച് ഉടമയ്ക്ക് കുത്തിവയ്പ് നല്‍കിയിട്ട് ഏഴു ദിവസം കഴിഞ്ഞിരിക്കണം. അംഗീകൃത വാക്സിനുകളില്‍ സീറം ഇന്സ്ററിറ്റ്യൂട്ട് ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ്…
Read Moreമകളുടെ മുന്നില്‍ വച്ച് അച്ഛന് നടത്തിയ ക്രൂരത! വടക്കഞ്ചേരി സ്വദേശി ശ്രുതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; സംഭവം ഇങ്ങനെ…
പാലക്കാട്: വടക്കഞ്ചേരി സ്വദേശി ശ്രുതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവ് ശ്രീജിത്താണ് ശ്രുതിയെ തീ കൊളുത്തി കൊന്നത്. മക്കളുടെ മുന്നിൽവച്ചാണ് ശ്രുതിയെ കൊലപ്പെടുത്തിയത്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ശ്രുതിയുടെ ബന്ധുകളുടെ പരാതിയിൽ ആയിരുന്നു അന്വേഷണം. ജൂണ്‍ 18നാണ് ശ്രുതിയെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് ശ്രീജിത്തും എട്ടും നാലും വയസായ രണ്ട് ആൺമക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊള്ളലേറ്റ ശ്രുതിയെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്കുശേഷം ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.90 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ ശ്രുതി ജൂൺ 21ന് രാവിലെ മരിച്ചു. ശ്രുതിയെ ഭർത്താവ് തീ കൊളുത്തിയതാണെന്ന് മാതാപിതാക്കൾ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വഴക്ക്…
Read More424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്കു തിരികെ നൽകാൻ കുടുംബ കോടതി! വ്യാജരേഖ ഹാജരാക്കിയ ഭർത്താവിനെതിരെ കേസെടുക്കാൻ ഉത്തരവ്
ഇരിങ്ങാലക്കുട: 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്കു തിരികെ നൽകാൻ ഇരിങ്ങാലക്കുട കുടുംബ കോടതി ഉത്തരവിട്ട കേസിൽ വ്യാജരേഖ ഹാജരാക്കിയ ഭർത്താവിനെതിരെ കേസെടുത്തന്വേഷിക്കാൻ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി ഉത്തരവ്. കോഴിക്കോട് കോട്ടോളി സ്വദേശി മേപ്പറന്പത്ത് ഡോ. ശ്രീതു ഗോപിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഭാര്യയും ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശിനിയുമായ ശ്രുതി ജനാർദനൻ ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ശ്രുതിക്ക് അനുകൂലമായി വിധി. വിധിപ്രകാരം ഭർത്താവിനോടും വീട്ടുകാരോടും ശ്രുതിക്ക് 424 പവൻ സ്വർണാഭരണങ്ങളും 2.97 കോടി രൂപയും പ്രതിമാസം 70,000 രൂപ ചെലവും നൽകാൻ ഉത്തരവിട്ടിരുന്നു. കുടുംബ കോടതിയിലെ കേസിൽ ഭർത്താവിന്റെ ഭാഗത്തുനിന്നും ശ്രുതിയുടെ പിതാവ് ജനാർദനൻ നായരുടെ വ്യാജ ഒപ്പിട്ട് പാർട്ട്ണർഷിപ്പ് ഡീഡ് തെളിവിലേക്ക് ഹാജരാക്കിയിരുന്നു. വിചാരണ സമയത്തുതന്നെ രേഖ വ്യാജ മാണെന്നു ശ്രുതിയും പിതാവായ ജനാർദനനും വാദിച്ചിരുന്നു. തുടർന്ന് ജനാർദനൻ നായർ ഇരിങ്ങാലക്കുട…
Read Moreകണ്മുമ്പിലെ ദുരിതക്കാഴ്ചകളുടെ ഭീതി ഉള്ളിലൊതുക്കി അന്നു പിതാവിന്റെ തോളിലേറിയെത്തിയ നാലു വയസുകാരന്…! സന്ദീപിനു കേരളത്തിന്റെ”എ പ്ലസ്’
സിജോ പൈനാടത്ത് കൊച്ചി: 13 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒഡീഷയിലെ കാന്ധമാല്‍ കലാപനാളുകളുടെ കനലോര്മകളോടെയാണു കിഷോര്‍ നായകും കുടുംബവും കേരളത്തില്‍ അഭയം തേടിയെത്തിയത്. കണ്മുമ്പിലെ ദുരിതക്കാഴ്ചകളുടെ ഭീതി ഉള്ളിലൊതുക്കി അന്നു പിതാവിന്റെ തോളിലേറിയെത്തിയ നാലു വയസുകാരന് സന്ദീപ് കുമാര്‍ നായകിനെ ഇന്ന് അഭിമാനത്തോടെ തോളിലേറ്റാന്‍ കൂട്ടുകാര്‍ ഏറെ. ഒഡീഷയില്നിന്നെത്തി കേരളത്തില്‍ പഠിച്ചു മിടുക്കനായ സന്ദീപിന് പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് തിളക്കം. 2008ല്‍ ഒഡീഷയിലെ കാന്ധമാല്‍ ജില്ലയിലുണ്ടായ കലാപത്തില്‍ നിലുങ്കിയ ഗ്രാമത്തില്‍ താമസിച്ചിരുന്ന കിഷോറിന്റെ കുടുംബത്തിനു വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടിരുന്നു. ജീവനുംകൊണ്ടു രക്ഷപ്പെട്ടോടി. ഒടുവില്‍ കേരളം സ്നേഹപൂര്‍വം ആതിഥ്യമൊരുക്കി. എറണാകുളം-അങ്കമാലി അതിരൂപതയുടെ പട്ടിമറ്റം കാരുണ്യവില്ല പദ്ധതിയില്‍ വീടു ലഭിച്ചു. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെയും എഫ്സിസി സന്യാസിനിമാരുടെയും പ്രോത്സാഹനത്തില്‍ കിഷോറിനു ജോലിയും മക്കള്‍ക്കു മികച്ച സ്കൂളുകളില്‍ പഠനസൗകര്യവും ഒരുങ്ങി. സന്ദീപിനൊപ്പം സഹോദരി ജിനറ്റമ്മയും തൃക്കാക്കര…
Read Moreതൂക്കം കൂടുംതോറും കിട്ടുന്ന ആദായവും വർധിക്കും! ഗ്രാമപ്രദേശങ്ങളിൽ പോത്ത് വളർത്തൽ വ്യാപകമാകുന്നു; ക്ഷമയോടെ പരിപാലിച്ച് വളർത്തിയാൽ…
മൂവാറ്റുപുഴ: ഗ്രാമപ്രദേശങ്ങളിൽ പോത്ത് വളർത്തൽ വ്യാപകമാകുന്നു. പോത്ത് വളർന്ന് തൂക്കം കൂടുംതോറും കിട്ടുന്ന ആദായവും വർധിക്കുമെന്നതാണ് ഈ മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കാരണം. ക്ഷമയോടെ പരിപാലിച്ച് വളർത്തിയാൽ ഒന്നര വർഷത്തിനകം നല്ലൊരു തുക ആദായമായി ലഭിക്കും. പരിമിത സൗകര്യങ്ങളിൽ വളർത്താമെന്നതും തീറ്റച്ചെലവ് ഉൾപ്പെടെ കുറവാണെന്നതും കാര്യമായ രോഗങ്ങളൊന്നും പിടിപെടില്ലെന്നതും പോത്ത് വളർത്തലിന്റെ അനുകൂല ഘടകമാണ്. കേരളത്തിൽ പോത്ത് മാംസത്തിന് വലിയ വിപണിയാണ് എപ്പോഴും. മാംസാവശ്യത്തിനുള്ള ഉരുക്കളിൽ ഏറിയ പങ്കുമെത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ജനസംഖ്യയുടെ വലിയൊരു ശതമാനം മാംസാഹാരപ്രിയരായ സംസ്ഥാനത്ത് മാംസോത്പാദനത്തിനായി വാണിജ്യാടിസ്ഥാനത്തിലുള്ള പോത്ത് വളർത്തൽ സംരംഭങ്ങൾ വർധിച്ചുവരികയാണ്. അഞ്ച്-ആറ് മാസമെങ്കിലും പ്രായമെത്തിയ മികച്ച ആരോഗ്യമുള്ള നല്ല ഇനത്തിൽപ്പെട്ട പോത്തിൻ കിടാക്കളെയാണ് വളർത്തുന്നതിനായി വാങ്ങുന്നത്. ‘മുറ’ ഇനത്തിൽപ്പെട്ട പോത്തിൻ കിടാക്കളെയോ ‘മുറ’ സങ്കരയിനം പോത്തിൻ കുട്ടികളെയോ ആണ് വളർത്താനായി കൂടുതലും തെരഞ്ഞെടുക്കുന്നത്. പഞ്ചാബിൽ നിന്നുള്ള നീലിരവി,…
Read Moreആ തീരുമാനത്തിൽ ഉറച്ചു നിന്നു! നിശ്ചയദാർഢ്യത്തിൽ ആൻ മറിയം തിളങ്ങി, സന്പൂർണ എ പ്ലസും ഒപ്പം വന്നു; ആൻ മറിയം പറയുന്നു….
പന്തളം: പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയെന്നതിലുപരി ആൻ മറിയം തോമസിന് ഇത് നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. ജീവിതത്തിലെ വലിയൊരു പ്രതിസന്ധിഘട്ടത്തിൽ മനസ് തളരാതെ പൊരുതി നേടിയ വിജയമാണിതെന്ന് ആൻ മറിയം പറയുന്നു. തുന്പമണ്‍ എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്ന ആൻ മറിയം തോമസിന് 1200 യിൽ 1154 മാർക്കാണ് ലഭിച്ചത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്. ശരീരഭാഗങ്ങളിലെ അതിഭീകരമായ വേദന സഹിച്ച് പരീക്ഷയ്ക്ക് തയാറെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നിയിരുന്നു. ഫലം വന്നപ്പോൾ സന്തോഷം ഇരട്ടിയായി. കോവിഡ് ഇളവുകളിൽ സ്കൂളിലെത്താൻ അനുവാദം ലഭിച്ചപ്പോൾ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് തുന്പമണ്‍ സ്കൂളിൽ നിന്ന് അവിടെ അധ്യാപികയായ മാതാവ് രജനിക്കൊപ്പം സ്കൂട്ടറിൽ മടങ്ങുന്പോഴുണ്ടായ അപകടമാണ് ആൻ മറിയത്തിന്റെ പഠനത്തിനു പ്രതിസന്ധി സൃഷ്ടിച്ചത്. ഉളനാട് ഭാഗത്ത് ടോറസ് ലോറി തട്ടി വീണപ്പോൾ അതിന്റെ ടയറുകൾക്കിടയിൽപെട്ട് കാലിന്…
Read Moreഎല്ലാം പെട്ടെന്നായിരുന്നു…! വീട്ടമ്മയ്ക്കു 15 മിനിറ്റിനുള്ളിൽ രണ്ട് ഡോസുകൾ നൽകി; സംഭവം തലയോലപ്പറന്പ് ഗവണ്മെന്റ് ആശുപത്രിയിൽ
തലയോലപ്പറന്പ്: തലയോലപ്പറന്പ് ഗവണ്മെന്റ് ആശുപത്രിയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാനെത്തിയ വീട്ടമ്മയ്ക്കു 15 മിനിറ്റിനുള്ളിൽ രണ്ട് ഡോസുകൾ നൽകി. അവശനിലയിലായ വടയാർ സ്വദേശിനിയായ അന്പത്തിനാലുകാരിയെ പുതിയ ആശുപത്രി മന്ദിരത്തിൽ ഡ്രിപ്പിട്ടു കിടത്തി. പിന്നീട് വൈകുന്നേരത്തോടെയാണിവർ വീട്ടിലേക്കു മടങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. രണ്ടാം ഡോസ് എടുക്കാനെത്തിയ ഇവർക്കു നഴ്സ് വാക്സിനെടുത്തശേഷം കുറച്ചു നേരമിരുന്നു വിശ്രമിച്ചിട്ടു പോയാൽ മതിയെന്നു പറഞ്ഞതിനാൽ ഇവർ കുത്തിവയ്പ്പെപ്പെടുത്ത സ്ഥലത്തുതന്നെ ഇരുന്നു. 15 മിനിട്ടു കഴിഞ്ഞു വീണ്ടും കുത്തിവയ്ക്കാനായി എത്തിയ നഴ്സ് വാക്സിനെടുക്കാനെത്തിയവരുടെ തിരക്കിനിടയിൽ വാക്സിനെടുത്ത ആളാണവിടെ ഇരുന്നതെന്നോർക്കാതെ കുത്തിവയ്ക്കുകയായിരുന്നു. തനിക്കു രണ്ടു തവണ കുത്തിവയ്പ്പെടുത്തെന്നു വീട്ടമ്മ പറഞ്ഞപ്പോഴാണ് നഴ്സു മറ്റും അബദ്ധം മനസിലാക്കിയത്. രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായ വീട്ടമ്മയ്ക്കു ഉടൻ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. ശാരീരികനില ഏറെക്കുറെ സാധാരണ നിലയിലായതോടെ വീട്ടിലേക്കു മടങ്ങിയ വീട്ടമ്മ സുഖംപ്രാപിച്ചു വരുന്നു.
Read More