മകളുടെ മുന്നില്‍ വച്ച് അച്ഛന്‍ നടത്തിയ ക്രൂരത! വടക്കഞ്ചേരി സ്വദേശി ശ്രുതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; സംഭവം ഇങ്ങനെ…

പാലക്കാട്: വടക്കഞ്ചേരി സ്വദേശി ശ്രുതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവ് ശ്രീജിത്താണ് ശ്രുതിയെ തീ കൊളുത്തി കൊന്നത്. മക്കളുടെ മുന്നിൽവച്ചാണ് ശ്രുതിയെ കൊലപ്പെടുത്തിയത്.

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ശ്രുതിയുടെ ബന്ധുകളുടെ പരാതിയിൽ ആയിരുന്നു അന്വേഷണം. ജൂണ്‍ 18നാണ് ശ്രുതിയെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

സംഭവ സമയത്ത് ശ്രീജിത്തും എട്ടും നാലും വയസായ രണ്ട് ആൺമക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

പൊള്ളലേറ്റ ശ്രുതിയെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്കുശേഷം ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.90 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ ശ്രുതി ജൂൺ 21ന് രാവിലെ മരിച്ചു.

ശ്രുതിയെ ഭർത്താവ് തീ കൊളുത്തിയതാണെന്ന് മാതാപിതാക്കൾ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ മൊഴി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വഴക്ക് പതിവായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

Related posts

Leave a Comment