ഇടുക്കി: കനത്തമഴയിൽ ഇടുക്കി കൊക്കയാറിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. കുട്ടികളടക്കം ഏഴ് പേർ മണ്ണിനടിയിലായതായാണ് സൂചന. ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെടെയാണ് കാണാതായതെന്നാണ് വിവരം. മേഖലയിലെ ഏഴു വീടുകൾ പൂർണമായി തകർന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊക്കയാറിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രാവിലെയുണ്ടായ അപകടം വൈകിയാണ് പുറത്തറിഞ്ഞത്. അതേസമയം, മധ്യ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. കോട്ടയം കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരണം ആറായി. നാല് പേരെ കാണാതായി. ഇന്ന് ഉച്ചയോടെ കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ രണ്ടിടത്താണ് ഉരുൾപൊട്ടിയത്. കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ അഞ്ച് വീടുകൾ മാത്രമുള്ള പ്രദേശത്താണ് വൻ ദുരന്തമുണ്ടായിരിക്കുന്നത്. ഇവിടെ മൂന്ന് വീടുകളാണ് ഉരുൾപൊട്ടലിൽ ഒലിച്ചു പോയത്. ഒരു വീടിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് മൂന്ന് പേർ മരിച്ചിരുന്നു. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും റോഡ് ഒലിച്ചുപോയതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്.
Read MoreDay: October 16, 2021
ഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്, പെട്ടെന്ന് എടുത്ത ഒരു തീരുമാനം; പക്ഷേ..! തന്റെ ജീവിതത്തെക്കുറിച്ച് ആന്‍ അഗസ്റ്റിന് പറയുന്നു
എല്‍സമ്മയെന്ന ആണ്‍കുട്ടി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ആന്‍ അഗസ്റ്റിന്. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇന്നും താരത്തിന് ആരാധകര്‍ ഏറെയാണ്. ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണുമായുള്ള വിവാഹബന്ധം കുറച്ചുനാളുകള്‍ക്കു മുന്‍പാണ് വേര്‍പെടുത്തിയത്. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം. ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ആന്‍. ഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍. ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്’.- ആന്‍ പറഞ്ഞു. എന്നാല്‍ ഒരു ദിവസം ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ലെന്ന് ആന്‍ മനസിലാക്കുകയായിരുന്നു. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന താരത്തിന്റെ ആഗ്രഹത്തിന്റെ…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ ? പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടുംക്രൂരത; ഇനി ക്രൂരതകളില്ലാത്ത ലോകത്ത് ആർതർ
മനസാക്ഷിയെ ഞെട്ടിക്കുന്ന നിരവധി കൊലപാതങ്ങൾ നമ്മൾ ഇതിനോടകം തന്നെ കേട്ടു കഴിഞ്ഞു. മക്കളെ അതി ക്രൂരമായി കൊന്നുകളയുന്ന മാതാപിതാക്കളുടെ പട്ടികയിൽ ഇവിടെ രണ്ടു പേരുകൾ കൂടി ചേർക്കപെടുന്നു. ഇങ്ങനെയൊക്കെ ചെയ്യാമോ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലാണ് സംഭവം. പിതാവ് തോമസ് ഹ്യൂസ് (29) ന്റെയും രണ്ടാനമ്മ എമ്മ ടസ്റ്റ് (32)ന്റെയും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കൊടും ക്രൂരതകൾക്കൊടുവിലാണ് ആറ് വയസുകാരൻ ആർതർ ലബിൻജോഹ്യൂസ് മരണത്തിനു കീഴടങ്ങിയത്. ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനൊടുവിൽ വിഷം നൽകുകയും തലയ്ക്കു കടുത്ത മുറുവേ ൽപിക്കുകയും പിന്നീട് ജൂൺ 16 ന് ആർതർ മരണമടയുകയുമായിരുന്നു. ആർതർ മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് എമ്മ ആർതറിനെ ഇടനാഴിയിൽ 26 മണിക്കൂറോളോളം പൂട്ടിയിട്ടിരുന്നു. കട്ടിൽ ഉണ്ടായിട്ടും കിടക്കാൻ അനുവദിക്കാതെ , ലിവിംഗ് റൂമിലെ തറയിലാണ് ആർതറിനെ നാളുകളായി കിടത്തിയിരുന്നത്. ഏകദേശം 14 മണിക്കൂറിൽ അധികം സമയം ആർതറിനെ ഒറ്റക്കിടുകയും ഭക്ഷണവും,…
Read Moreവമ്പന്‍ മാർ ആര് ? പ്രവാസികളും വീണു, ശ്രീനിവാസനും പെട്ടു; മോന്സന് മാവുങ്കലിനു പിന്നിലുള്ള വമ്പന്മാരെ കണ്ടെത്താനും അന്വേഷണം
മോന്സന് മാവുങ്കിലിനെ ഉന്നത വ്യക്തികളെ പരിചയപ്പെടുത്തിയത് ചില പ്രവാസികളാണെന്ന ആരോപണവും പിന്നീട് ഉയര്‍ന്നു. ഒരു പ്രവാസി വനിതയുടെ സ്വാധീനത്തിലാണ് മോന്സന് നിരവധി പ്രവാസികളെ തന്റെ വലയ്ക്കുള്ളില്‍ കുരുക്കിയതത്രേ. കേരള പോലീസിലെ ഉന്നതന്മാരും സിനിമാപ്രവര്‍ത്തകരുമായും രാഷ്ട്രീയക്കാരുമായൊക്കെ അടുത്ത ബന്ധമുള്ള പ്രവാസി വനിത വഴിയാണ് മോന്സന് പലരെയും പരിചയപ്പെട്ടത്. കൊച്ചിയില്‍ പോലീസ് നടത്തിയ സൈബര്‍ സുരക്ഷ സമ്മേളനമായ കൊക്കൂണിലും ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിലുമെല്ലാം ഇവരൊക്കെ സംബന്ധിച്ചിരുന്നു. ഇവര്‍ പങ്കെടുത്ത ഫെഡറേഷന്റെ കുടുംബ സംഗമങ്ങളില്‍ ചിലതില്ലെല്ലാം പ്രധാന പങ്കാളിയായത് മോന്‍സന്റെ കമ്പനിയായിരുന്നുവെന്നും ആരോപണം ഉണ്ട്. മോന്‍സനുമായി തെറ്റിപിരിഞ്ഞതിനു ശേഷമാണ് യുവതി പല വിവരങ്ങളും പുറത്തുവിട്ടതെന്നാണ് അറിയുന്നത്. അതേസമയം, തട്ടിപ്പുകാരനാണെന്ന് അറിയാതെയാണ് മോന്സന് മാവുങ്കലുമായി സൗഹൃദം സ്ഥാപിച്ചതെന്നു യുവതി പറയുന്നു. ശ്രീനിവാസനും പെട്ടു ഡോക്ടര്‍ എന്ന നിലയിലാണ് നടൻ ശ്രീനിവാസൻ മോന്‍സനുമായി പരിചയപ്പെട്ടത്. ഹരിപ്പാടെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ…
Read Moreഎന്റെ വീടും മുങ്ങി, ജീവിതത്തിൽ ഇതുപോലൊരു സംഭവം ആദ്യമെന്ന് പി.സി. ജോർജ്! ഈരാറ്റുപേട്ടയിലും ഇത്തരമൊരു സംഭവം ആദ്യം
കോട്ടയം: കനത്തമഴയിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോർജിന്റെ വീടും മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന് കാര്യങ്ങൾ വിശദീകരിക്കുന്ന മകൻ ഷോൺ ജോർജിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ശക്തമായ മഴയിൽ വീടിനുള്ളിൽ വെള്ളം കയറിയിരിക്കുകയാണ്. തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. ഈരാറ്റുപേട്ടയിലും ഇത്തരമൊരു സംഭവം ആദ്യമായാണ്. ജനങ്ങൾ നേരിട്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു.
Read Moreഒന്നര വയസുകാരുടെ പാട്ടിന് പുതുമയില്ല, എന്നാൽ…! ഒന്നര വയസുകാരൻ അയാൻ ആനാരി തരംഗമാകുന്നു; വീഡിയോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഹരിപ്പാട്: ഒന്നര വയസുകാരന്റെ വീഡിയോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഹരിപ്പാട് ആനാരി രാജീവ് ഭവനത്തിൽ മാധ്യമ പ്രവർത്തകനായ രാജീവ് ആനാരിയുടെയും രേഷ്മ രാജീവിന്റെയും മകൻ അയാൻ രാജീവ് ആനാരിയാണ് സോഷ്യൽ മീഡിയകളിൽ താരവും തരംഗവുമാകുന്നത്. പാട്ടിന്റെ ഭാവങ്ങൾ ഉൾക്കൊണ്ട് അത് ആലപിച്ചും പാട്ട്, മേളം ഇവയ്ക്ക് അനുസൃതവും ശാസ്ത്രീയവുമെന്ന് തോന്നിപ്പിക്ക തരത്തിലുള്ള ചുവടുകൾ വച്ചുമാണ് അയാൻ ആസ്വാദകരെ ഇളക്കി മറിക്കുന്നത്. ഒന്നര വയസുകാരുടെ പാട്ടിന് പുതുമയില്ല. എന്നാൽ അയാന്റെ മുഖത്ത് പാട്ടിലെ വരികൾക്കൊത്ത് മിന്നി മറയുന്ന ഭാവങ്ങളും ഈണത്തിനൊത്ത് ഉയർന്നും താഴ്ന്നും ചലിക്കുന്ന കൈകളും അയാനെ വ്യത്യസ്തനാക്കുന്നു. വീട്ടുകാർ കൗതുകത്തിനായെടുത്ത വീഡിയോ കുറച്ച് ദിവസങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ് കണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അഭിനന്ദന പ്രവാഹമാണ് അയാനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. കൊച്ചു മിടുക്കൻ വാർത്താ ചാനലുകളിലും ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്.
Read Moreഅമ്മയെയും മകളെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി; യുവാവ് പിടിയിൽ; തോക്ക് സംബന്ധിച്ചും അന്വേഷണം
ഹരിപ്പാട് :ചിങ്ങോലിയിൽ അമ്മയെയും മകളെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. സംഭവത്തിൽ ചിങ്ങോലി തയ്യിൽ വീട്ടിൽ പ്രകാശൻ (42) നെ കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്നുമണിയോടെ ചിങ്ങോലി കലാലയത്തിൽ വസന്തകുമാരി മകൾ വിനീത എന്നിവരെ പ്രതി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. വസന്തകുമാരിയുടെ മകൻ വൈശാഖുമായുള്ള മുൻവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും സംഭവത്തിൽ പ്രതിയുടെ കൈയിലെ തോക്ക് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചതായും കരീലകുളങ്ങര പോലീസ് പറഞ്ഞു. കരീലക്കുളങ്ങര സി.ഐ എം സുധിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെഫീഖ്, സന്തോഷ് കുമാർ, എ.എസ്.ഐ സുരേഷ് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ഷഹാസ്, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഎന്നാലും എന്റെ സന്ദീപേ…! പതിനാലു വയസ്സുള്ള പെൺകുട്ടിയെ പറ്റിച്ച ഡ്രൈവർ കുടുങ്ങി; ചെങ്ങന്നൂരില്‍ നടന്ന സംഭവം ഇങ്ങനെ…
ചെങ്ങന്നൂർ: പതിനാലു വയസ്സുള്ള പെൺകുട്ടിയെ പറ്റിച്ച് പണം കൈക്കലാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ. കിടങ്ങന്നൂർ പെരുംകുന്നിൽ സന്ദീപ് (35) പിടിയിലായത്. തൻ്റെ വീട്ടിൽ ഓട്ടം വരുന്ന ഓട്ടോ ഡ്രൈവറായ സന്ദീപിന്റെ കൈവശം 20000 രൂപയ്ക്ക് പണയം വെക്കാൻ പെൺകുട്ടി സ്വർണ്ണാഭരണങ്ങൾ നൽകി. എന്നാൽ ഇയാൾ 60000 രൂപക്ക് പണയം വെച്ച ശേഷം 20000 രൂപ പെൺകുട്ടിക്ക് നൽകി ബാക്കി 40000 രൂപ കൈക്കലാക്കുകയായിരുന്നു. സംഭവം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് പെൺകുട്ടിയുമായി ചെങ്ങന്നൂർ സ്റ്റേഷനിലെത്തി പിതാവ് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സി.ഐ ജോസ് മാത്യു ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreദുരൂഹത! ഒഴുക്കിൽപെട്ട കാറിലുണ്ടായിരുന്നത് യുവതിയുടെയും യുവാവിന്റെയും മൃതദേഹം; ഒപ്പം ഉണ്ടായിരുന്നത് കൂടെ ജോലിചെയ്യുന്ന യുവതി; കാറ് റെന്റിനെടുത്തത്
തൊടുപുഴ: തൊടുപുഴ കാഞ്ഞാറിൽ ഒഴുക്കിൽപെട്ട കാറിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെയും മറ്റൊരു യുവതിയുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. കാർ കിടന്നതിന്റെ നൂറു മീറ്റർ മാറി മരങ്ങൾ ഒടിഞ്ഞു കിടക്കുന്നിടത്ത് നിന്നായിരുന്നു നിഖിലിന്റെ മൃതദേഹം കണ്ടെടുത്തത്. ഇദ്ദേഹത്തിനൊപ്പം ജോലിചെയ്യുന്ന യുവതിയാണ് ഒപ്പം ഉണ്ടായിരുന്നതെന്നാണ് വിവരം. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. റെന്റിന് എടുത്തകാറിലായിരുന്നു ഇവരുടെ യാത്ര. അതിശക്തമായ ഒഴുക്കായിരുന്നു പാലത്തിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. വെള്ളം താഴ്ന്നപ്പോൾ പോലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Moreഇതു കൊണ്ടൊന്നും തീരില്ല ! കേരളത്തില്‍ വരാനിരിക്കുന്നത് ഇതിലും വളരെശക്തമായ മഴയെന്ന് തമിഴ്നാട് വെതര്‍മാന്‍…
കേരളത്തില്‍ വന്‍ ദുരന്തങ്ങള്‍ വിതച്ചു കൊണ്ടുള്ള പേമാരി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് തമിഴ്നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ട് 150 മുതല്‍ 200 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിലും ശക്തമാവാനാണ് സാധ്യതയെന്നും തമിഴ്നാട് വെതര്‍മാന്‍ പറയുന്നു. മഴ കുറഞ്ഞ പ്രദേശങ്ങളായ തമിഴ്നാട്ടിലെ തിരുപ്പുര്‍, കോയമ്പത്തൂര്‍, നെല്ലായ് എന്നിവിടങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തു. വാല്‍പ്പാറ, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളില്‍ നാളെ മഴ തീവ്രമായിരിക്കുമെന്ന് പ്രദീപിന്റെ പ്രവചനത്തില്‍ പറയുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…
Read More