പ്രിയം ഇന്നോവ ! പെണ്‍കുട്ടികളേയും യുവതികളേയും കാണാതായ കേസില്‍ പോലീസ് സവാരി പരാതിക്കാര്‍ വക; ഭക്ഷണവും സൗജന്യം; പരാതിക്കാര്‍ വാഹനം ഏര്‍പ്പെടുത്തുന്നത് പതിവ്

കോഴിക്കോട് : പെണ്‍കുട്ടികളേയും യുവതികളേയും മറ്റും കാണാതാവുന്നതിന് പിന്നാലെ പോലീസ് അന്വേഷണത്തിന് വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നത് പലപ്പോഴും പരാതിക്കാര്‍ തന്നെ ! ഡിപ്പാര്‍ട്ട്‌മെന്‍റ് വാഹനങ്ങളേക്കാള്‍ കൂടുതല്‍ മിസിംഗ് കേസുകള്‍ അന്വേഷിക്കുന്നതിനായി പോലീസുകാര്‍ സഞ്ചരിക്കുന്നത് പരാതിക്കാര്‍ക്കൊപ്പമാണ്. ഇക്കാര്യം ഉന്നതപോലീസുദ്യോഗസ്ഥര്‍ക്കുമറിയാം. എന്നാല്‍ സദുദ്യേശത്തോടെയുള്ള ഇടപെടലായതിനാല്‍ നടപടിയും സ്വീകരിക്കാറില്ല. അതേസമയം വീടുവിട്ടിറിങ്ങിയ പെണ്‍മക്കളെ കണ്ടെത്താന്‍ ഡല്‍ഹിയിലേക്കുള്ള അന്വേഷണത്തിനായി വിമാനടിക്കറ്റ് എഎസ്‌ഐ വാങ്ങിയത് വിവാദമായതിന് പിന്നാലെ മിസിംഗ് കേസുകള്‍ അന്വേഷണത്തിലെ “ഫ്രീ സവാരി’ യില്‍ പോലീസുകാര്‍ ആശങ്കയിലായി. കാണാതായവരെ കണ്ടെത്തുന്നതില്‍ പോലീസുകാരുടെ ഇടപെടല്‍ പലപ്പോഴും പരാതിക്കാര്‍ക്ക് സഹായകമാണ്. അതിനാല്‍ പോലീസുകാര്‍ക്ക് വാഹനസൗകര്യമേര്‍പ്പെടുത്തിയെന്ന പരാതി ആരും ഉന്നയിക്കാറുമില്ല. നിലവില്‍ വിമാനടിക്കറ്റ് ചോദിച്ചുവാങ്ങിയ എഎസ്‌ഐയെ സ്ഥലം മാറ്റിയതോടെ പരാതിക്കാരുടെ ഒപ്പമുള്ള സൗജന്യയാത്രക്കില്ലെന്നാണ് പോലീസുകാര്‍ പറയുന്നത്. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പോലീസുകാര്‍ മിസിംഗ് കേസുകളില്‍ അലംഭാവം കാണിച്ചാല്‍ ഗുരുതരപ്രത്യാഘാതങ്ങള്‍ക്കും സാധ്യതയേറെയാണ്. പ്രിയം ഇന്നോവ ! സദുദ്യേശത്തോടെ കണാതായവരെ…

Read More

സിനിമാ -ബിസിനസ് രംഗത്തുള്ള നിരവധി പേരുമായി സൗഹൃദം! വയനാട്ടില്‍ ഡിജെ പാര്‍ട്ടി നടത്താന്‍ അമൃത പദ്ധതിയിട്ടു ? പാര്‍ട്ടി നടക്കുന്നത് അടുത്താഴ്ച;

കോഴിക്കോട്: തിരുവണ്ണൂരില്‍ മാരക ലഹരിമരുന്നുമായി പിടിയിലായ അമൃത തോമസ് വയനാട്ടില്‍ ഡിജെ പാര്‍ട്ടി നടത്താന്‍ പദ്ധതിയിട്ടതായി വിവരം. അടുത്താഴ്ച വയനാട്ടില്‍ പാര്‍ട്ടി നടക്കുമെന്നാണ് എക്‌സൈസിനായി പ്രവര്‍ത്തിച്ച ചാരനോട് അമൃത വ്യക്തമാക്കിയത്. എന്നാല്‍ എവിടെയാണ് പാര്‍ട്ടി നടക്കുന്നതെന്നോ ആരാണ് പാര്‍ട്ടി നടത്തിപ്പിനുള്ള സാമ്പത്തിക ചെലവുകള്‍ നടത്തുന്നതെന്നോ വ്യക്തമല്ല. അമൃതയെക്കുറിച്ച് എറണാകുളം ആന്‍റി നാര്‍ക്കോട്ടിക് സ്പഷല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡന്‍സാഫ്)നും വിവരം ലഭിച്ചിരുന്നു. പിടികൂടാനിരിക്കെയാണ് എക്‌സൈസ് ഫറോക്ക് റേഞ്ച് അധികൃതരുടെ പിടിയിലാവുന്നത്. ഇത്തരം വിവരങ്ങള്‍ സംബന്ധിച്ച് അമൃതയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി വീണ്ടും ചോദ്യം ചെയ്യും. സിനിമാ -ബിസിനസ് രംഗത്തുള്ള നിരവധി പേരുമായി അമൃതയ്ക്ക് സൗഹൃദമുണ്ട്. ലഹരി വില്‍പനയും ഉപയോഗവുമായി ബന്ധപ്പെട്ട് ഇത്തരം സൗഹൃദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. കൊച്ചിയിലെ ലഹരി മരുന്ന് കേസില്‍ ഡന്‍സാഫിന്‍റെ നിരീക്ഷണത്തിലായിരുന്ന അമൃത. കൊച്ചിയില്‍നിന്ന് കോഴിക്കോടെത്തുന്നവര്‍ക്ക് റിസോര്‍ട്ടുകളില്‍ ലഹരിപാര്‍ട്ടി ഏര്‍പ്പെടുത്തിയിരുന്നതിന് പിന്നില്‍ അമൃതയ്ക്ക് പങ്കുണ്ട്.…

Read More

വീടിനടിയില്‍ പാമ്പിന്റെ കോളനി ! കണ്ടെത്തിയത് 90 വിഷപ്പാമ്പുകളെ; പേടിപ്പെടുത്തുന്ന സംഭവം ഇങ്ങനെ…

പാമ്പുകളെ പേടിയില്ലാത്ത ആളുകള്‍ ചുരുക്കമാണ്. അപ്പോള്‍ പിന്നെ ഒരു പാമ്പ് വീടിനകത്തു കയറിയാല്‍ പിന്നെ പകുതി ജീവന്‍ പോയതു തന്നെ. അതേ സമയം വീടിനകത്ത് 90 പാമ്പുകളെ ഒന്നിച്ചു കണ്ടാല്‍ പേടിച്ച് ജീവന്‍ പോയതു തന്നെയെന്ന് പറയേണ്ടി വരും.അത്തരമൊരു അവസ്ഥയാണ് കലിഫോര്‍ണിയയിലെ സൊനോമ കൗണ്ടിയിലുള്ള ഒരു വീട്ടമ്മയ്ക്കു നേരിടേണ്ടി വന്നത്. വീടിന്റെ തറയ്ക്കുള്ളില്‍ പാമ്പുണ്ടെന്നു ഇവര്‍ക്കു സംശയം തോന്നി. എന്തായാലും മുന്‍കരുതല്‍ എടുക്കാമെന്നു കരുതി. സൊനോമ കൗണ്ടി റെപ്‌റ്റൈല്‍ റെസ്‌ക്യു പ്രവര്‍ത്തകരെ വിവരമറിയിച്ചു. പാമ്പുപിടുത്ത വിദഗ്ധരെത്തി പരിശോധിച്ചപ്പോഴാണ് വീടിന്റെ അടിയില്‍ നിന്ന് തൊണ്ണൂറിലധികം വിഷപ്പാമ്പുകളെ കണ്ടെത്തിയത്. റാറ്റില്‍ സ്‌നേക്ക് വിഭാഗത്തില്‍ പെട്ട 59 പാമ്പിന്‍ കുഞ്ഞുങ്ങളെയും 22 മുതിര്‍ന്ന പാമ്പുകളെയുമാണ് വീടിന്റെ അടിത്തറയിലെ വിടവിനിടയില്‍ നിന്നും കണ്ടെത്തിയത്. സൊനോമ കൗണ്ടി റെപ്‌റ്റൈല്‍ റെസ്‌ക്യുവിന്റെ ഡയറക്ടറായ അല്‍ വുള്‍ഫ് ആണ് പാമ്പുകളെ നീക്കം ചെയ്തത്. പിന്നീട് രണ്ട് പ്രാവശ്യം…

Read More

ട്രാക്ക് സ്യൂട്ടിട്ട് പുലര്‍ച്ചെ ഓട്ടം, ജിമ്മില്‍ വര്‍ക്കൗട്ട്! 38 കാരിയുമായുള്ള അടുപ്പം പൊതുപ്രവര്‍ത്തനെ എത്തിച്ചത് നിലയില്ലാ കയത്തില്‍; വൈക്കത്തെ സംഭവം ഇങ്ങനെ…

വൈക്കം: ട്രാക്ക് സ്യൂട്ടിട്ട് പുലർച്ചെ ഓടുകയും ജിമ്മിൽ വർക്കൗട്ട് ചെയ്ത് ശരീരത്തിലെ ദുർമേദസ് കളഞ്ഞ്  ശരീരത്തിന്റെ അഴകു നിലനിർത്താൻ പാടുപെട്ട 38 കാരിയുമായുള്ള  അടുപ്പം  പൊതുപ്രവർത്തകനായ യുവാവിനെ ഒടുവിൽ എത്തിച്ചത് നിലയില്ലാ കയത്തിൽ.  വൈക്കത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന പൊതുപ്രവർത്തകൻ ഉദയനാപുരം പഞ്ചായത്തിൽ സ്ഥാനാർഥിയായിരുന്നു. പുലർച്ചെ ഓട്ടവും ജിമ്മിലെ വർക്കൗട്ട് ചിത്രങ്ങളും ഫേസ്‌ബുക്കിൽ പങ്കു വച്ച് സൗഹൃദം വിപുലീകരിച്ച  38കാരിയെ യുവാവിന്റെ പാർട്ടി സ്ഥാനാർഥിയാക്കി. യുവതി കുറച്ചു കാലമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. പ്രദേശവാസിയായ യുവാവുമായി യുവതി അടുപ്പത്തിലായതിനെ തുടർന്നാണ് ഭർത്താവ് അകൽച്ചയിലായതെന്ന് പറയപ്പെടുന്നു. നാട്ടിൻപുറത്തു താമസിക്കുന്ന കൂലിപണിക്കാരനായ ഭർത്താവിനു ഭാര്യ ട്രാക്ക് സ്യൂട്ടിട്ട് പുലർച്ചെ ഓടുകയും ജിമ്മിൽ മണിക്കൂറുകൾ വ്യായാമം ചെയ്യുന്നതും ഏറെ അഭിമാനകരമായ കാര്യമായിരുന്നു. ഭാര്യയുടെ ആരോഗ്യം മെച്ചപ്പെട്ട്  സൗഹൃദങ്ങൾ വർധിച്ചതോടെ കുടുംബാരോഗ്യം നഷ്ടമായപ്പോഴാണ് ഭർത്താവ് അപകടം മണത്തത്. വളരെ പ്രായം കുറഞ്ഞ…

Read More

കോട്ടയം മെഡിക്കൽ  കോളജ് പലിശ സംഘങ്ങളുടെ പിടിയിൽ? പുറത്ത് വരുന്ന വിവരങ്ങൾ  ഞെട്ടിക്കുന്നത്

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ സ്ഥിരം ജീവനക്കാരുടേയും, താത്കാലിക ജീവനക്കാരുടേയും ഇടയിൽ കൊള്ളപ്പ ലിശ സംഘം വ്യാപമാകുന്നു. ചില ജീവനക്കാർ കള്ളത്തരം പറഞ്ഞ് സഹപ്രവർത്തകരിൽ നിന്നു പണം കടം വാങ്ങിയ ശേഷം തിരികെ തൽകാത്ത സംഭവങ്ങളിൽ പോലീസ് പരാതിയും ഉണ്ടാകുന്നു. നഴ്സിംഗ് അസിസ്റ്റന്‍റായി സർവീസിൽ നിന്നും വിരമിച്ച ഒരു ജീവനക്കാരി, ഇപ്പോൾ സർവീസിലുള്ള എറണാകുളം അരയൻ കാവ് സ്വദേശിനിയും, ഇപ്പോൾ മെഡിക്കൽ കോളജ് ക്വാട്ടേഴ്സിൽ താമസക്കാരിയുമായ ജീവനക്കാരിയിൽ നിന്നും രണ്ടു ലക്ഷം രൂപ കടം വാങ്ങി. ഇതിൽ ഒരു ലക്ഷം രൂപ തിരികെ നൽകി. എന്നാൽ ഇവർ നൽകിയ ഒരു ലക്ഷം രൂപ പലിശ ഇനത്തിൽ വകയിരുത്തിയിരിക്കുകയാണെന്നും, ബാലൻസ് തുകയായി മുതൽ അടക്കം മൂന്നു ലക്ഷം രൂപ അടയ്ക്കണമെന്നുമാണ് അരയൻകാവ് സ്വദേശിനിയുടെ ആവശ്യം. എന്നാൽ ഇനി മൂന്നു ലക്ഷം അടയ്ക്കുവാൻ നിവൃത്തിയില്ലാതെ വിഷമിക്കുകയാണ് റിട്ടയേഡ് ജീവനക്കാരി. ഇതു…

Read More

വാസ്കുലാർ സർജറി (2); പ്രമേഹപാദ സംരക്ഷണത്തിനും പക്ഷാഘാതം തടയാനും വാസ്കുലാർ സർജറി

പ്രമേഹം പഴകുന്പോൾ സ്പർശനശേഷി കുറയുന്നു. ഇത് അംഗവൈകല്യം, പഴുപ്പ്, ജീവഹാനി എന്നിവയ്ക്ക് കാരണമാകുന്നു. പ്രമേഹരോഗിക്ക് തരിപ്പ്, വേദന, തഴന്പ്, വിള്ളൽ, ചൂട് തണുപ്പ് തിരിച്ചറിയാനാകാത്ത ത്വക്ക്, സ്പർശനശേഷി നഷ്ടപ്പെടുന്ന അവസ്ഥ, ചെരിപ്പുകൾ ഉൗരിപ്പോകുക, വ്രണങ്ങൾ എന്നിവ സാധാരണയാണ്. ഇതോടു കൂടെ രക്ത തടസവുമുണ്ടെങ്കിൽ കാലുകൾ നഷ്ടപ്പെടാൻ സാധ്യത വലുതാണ്. വാസ്കുലർ സർജറിയിലൂടെ രക്തക്കുഴൽ തടസനിവാരണം സാധ്യമാണ്. അങ്ങനെ പാദസംരക്ഷണവും കാലുകളുടെ സംരക്ഷണവും ഉറപ്പാക്കാം. ഡയാലിസിസ് രോഗികൾക്ക് ഫിസ്റ്റുല സർജറിയും പെർമനന്‍റ് ഡയാലിസിസ് കത്തീറ്ററും വാസ്കുലർ സർജറിയിൽ ചെയ്തുകൊടുക്കുന്ന സേവനങ്ങളാണ്. അന്യൂറിസം സർജറി, സ്റ്റെന്‍റ്ഈ ആധുനിക ചികിത്സാ വിഭാഗം കേരളത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം ലഭ്യമാണ്. സമയം നഷ്ടപ്പെടുത്തിയാൽ അംഗവൈകല്യമുറപ്പുള്ള ഈ അസുഖങ്ങൾക്ക് വാസ്കുലാർ സേവനം ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞ് നമുക്ക് ചികിത്സ നേടാം. കാലുമുറിക്കുന്ന സർജറിക്കും തുടർന്നുള്ള വെപ്പുകാലിനും ചെലവിടുന്ന പൈസ കൊണ്ട് സ്വന്തം കാലുകൾ രക്ഷിക്കാം എന്ന്…

Read More

ഇത് നവരാത്രി സ്‌പെഷ്യല്‍ ! തകര്‍പ്പന്‍ ഡാന്‍സുമായി അന്ന പ്രസാദ്;വീഡിയോ വൈറലാകുന്നു…

വളരെച്ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് അന്ന. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോ ഡി3യില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് അന്ന ആരാധകഹൃദയങ്ങള്‍ കവര്‍ന്നത്. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ സ്ഥിരം മുഖമായ അന്നയുടെ ആരാധകരുടെ എണ്ണം അടിയ്ക്കടി കൂടിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ഫോട്ടോകളും ഡാന്‍സ് വീഡിയോകളും ആരാധകര്‍ക്കായി സ്ഥിരം പങ്ക് വെക്കാറുണ്ട്. സായി കുമാര്‍-ബിന്ദു പണിക്കര്‍ ദമ്പതികളുടെ മകളായ കല്യാണിക്കൊപ്പമുള്ള അന്നയുടെ ഡാന്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാണ്. ഇപ്പോഴിതാ അന്ന പ്രസാദ് പങ്ക് വെച്ച നവരാത്രി സ്പെഷ്യല്‍ ഡാന്‍സ് വീഡിയോയാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. മുദ്ര ഡാന്‍സ് സ്റ്റുഡിയോയില്‍ വെച്ച് ചിത്രീകരിച്ചിരിക്കുന്ന ഡാന്‍സ് പകര്‍ത്തിയിരിക്കുന്നത് അബിന്‍ ആല്‍ബര്‍ട്ടാണ്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്.

Read More

ഇങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ല പുറത്തു വന്നേ മതിയാകൂവെന്ന് ഒരു ദിവസം തീരുമാനിച്ചു ! വിവാഹമോചനത്തെപ്പറ്റി നടന്‍ ആന്‍ അഗസ്റ്റിന്‍ പറയുന്നതിങ്ങനെ…

ഏതാനും ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ നടി വിവാഹിതയാവുകയായിരുന്നു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമോചിതയാവുകയും ചെയ്തു. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. തന്റെ വിവാഹം ഇരുപത്തിമൂന്ന് വയസ് മാത്രമുള്ള ഒരു കുട്ടിയുടെ പെട്ടെന്നുള്ള തീരുമാനം ആയിരുന്നെന്ന് ആന്‍ പറയുന്നു. വിവാഹജീവിതം സുന്ദരമാക്കുന്നത് പക്വതയാണോയെന്ന് അറിയില്ലെന്നും നടി പറയുന്നു. തന്റെ വിവാഹം പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നുവെന്ന് പറഞ്ഞ ആന്‍ ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണെന്നും പറഞ്ഞു. ജീവിതത്തില്‍ തിരിച്ചടികളുണ്ടായിയെന്നും താന്‍ തന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയെന്നും ആന്‍ പറഞ്ഞു. സംഭവിക്കുന്നതിനൊപ്പം ഒഴുകുകയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. ഇങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ല പുറത്തു വന്നേ മതിയാകൂവെന്ന് ഒരു ദിവസം തീരുമാനിച്ചെന്നും ആന്‍ വ്യക്തമാക്കി. 2014ല്‍…

Read More

കൂട്ടിക്കലിൽ  ഉരുൾ പൊട്ടൽ; വ്യാപകനാശനഷ്ടം; 11 പേരെ കാണാതായതായി സംശയം; കോട്ടയം ജില്ലയിൽ കൺട്രോൾ റൂം തുറന്നു

  മുണ്ടക്കയം: കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിൽ നിരവധി ഇടങ്ങളിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ രണ്ടിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ 11 പേരെ കാണാതായി. പ്ലാപ്പള്ളിയിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. മറ്റൊരു വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്നു പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ഇതോടെ രക്ഷാപ്രവർത്തനം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് രാവിലെ മുതൽ കൂട്ടിക്കൽ പഞ്ചായത്തിൽ പലയിടങ്ങളിലും ആളുകളെ മാറ്റി പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കൂട്ടിക്കൽ ടൗൺ ഉൾപ്പെടെ പല പ്രദേശങ്ങളും വെള്ളത്തിനടയിലാണ്. കൂട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുൻ എംഎൽഎ പി.സി. ജോർജും പറഞ്ഞു. തന്‍റെ വീട്ടിലും വെള്ളം കയററായി. ആദ്യമായാണ് താൻ ഇവിടെ ഇത്രയധികം വെള്ളം കാണുന്നതെന്നും പി.സി. ജോർജ്…

Read More

ക്ലാസുണ്ടെന്നു പറഞ്ഞ് പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയിട്ട് ചെയ്തത്…ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

പെണ്‍കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജുന്‍ ജുനു ജില്ലയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കേശവ് യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പ്രിന്‍സിപ്പളായ കേശവ് യാദവ് ക്ലാസ്സ് ഉണ്ടെന്ന വ്യാജേന കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. കുട്ടി വിവരം കുടുംബക്കാരെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയുടെ കുടുംബം ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് കഴിഞ്ഞ ദിവസമാണ് കേശവ് യാദവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അധ്യാപകനെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. പീഡനവിവരം സ്‌കൂളിലെ മറ്റ് അധ്യാപകരെ അറിയിച്ചിരുന്നു എന്നും എന്നാല്‍ സംഭവം പുറത്ത് പറയരുതെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തി എന്നും പെണ്‍കുട്ടി പറഞ്ഞു. മുമ്പും സ്‌കൂള്‍ പ്രിന്‍സിപ്പള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.

Read More