നെയ്യാറ്റിന്‍കര: കഞ്ചാവ് കടത്തു സംഘത്തിലെ രണ്ടു പേരെ നെയ്യാറ്റിന്‍കരയില്‍ നിന്ന് നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കഞ്ചാവ് കൈമാറുന്നതായി സ്പെഷല്‍ സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പാർക്ക് ചെയ്തിരുന്ന സ്കോര്‍പ്പിയോ കാറിലുള്ളവർക്ക് ബുള്ളറ്റിലെത്തിയയാള് കഞ്ചാവ് പായ്ക്കറ്റ് കൈമാറുകയായിരുന്നു. സ്പെഷല്‍ സ്ക്വാഡ് അംഗങ്ങൾ എത്തിയപ്പോഴേക്കും കാറിലുള്ളവർ രക്ഷപ്പെട്ടു.സംഭവത്തിൽ ശിവനെന്നയാളെ സ്ക്വാഡ് അറസ്റ്റ് ചെയ്തു.ഇയാൾ സ്പിരിറ്റ് കേസിലെ പ്രതിയാണെന്ന് അധികൃതർ പറഞ്ഞു. കാറിൽ രക്ഷപ്പെട്ടവരെ പിന്തുടര്ന്നെങ്കിലും കള്ളിക്കാടിനു സമീപം വാഹനം ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്കിയ സ്ക്വാഡ് സിഐ അനികുമാര്‍ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കടകന്പിനു സമീപമുള്ള മനോജിന്റെ വീട്ടില്‍ നിന്ന് 18 പാക്കറ്റുകളിലായി 22.5 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവത്തിൽ മനോജിനെ അറസ്റ്റ് ചെയ്തു. ബുള്ളറ്റില്‍ കൊണ്ടുവന്ന രണ്ടര കിലോഗ്രാം…
Read MoreDay: December 3, 2021
സ്ത്രീധന പീഡനം; കേസെടുക്കാൻ വൈകിയതായി യുവതിയുടെ ആരോപണം; വിഴിഞ്ഞം പോലീസ് നൽകുന്ന മറുപടിയിങ്ങനെ
വിഴിഞ്ഞം: സ്ത്രീധന പീഡനത്തിന് ഭർത്താവിനും കുടുംബക്കാർക്കുമെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ വൈകിയതായി യുവതിയുടെ ആരോപണം. ആരോപണം ശരിയല്ലെന്നും നേരത്തെ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പോലീസ്. ആനാവൂർ സ്വദേശിനിയായ യുവതിയാണ് ഭർത്താവ് വെങ്ങാനൂർ ഉഴുന്നുവിള സ്വദേശി അഖിൽ പിതാവ് കുശകുമാർ, മാതാവ് ലളിതാംബിക, അഖിലിന്റെ സഹോദരൻ രാജേഷ് എന്നിവർക്കെതിരെ പരാതി നൽകിയത്. പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ജനുവരിയിലാണ് യുവതിയും അഖിലും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളെ തുടർന്ന് സെപ്റ്റംബറിൽ യുവതി പരാതിയുമായി സ്റ്റേഷനിൽ എത്തി. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാതെ വിവാഹ മോചനത്തിനായി കോടതിയിൽ കേസ് നൽകാനാകില്ലെന്ന് അറിഞ്ഞതോടെ സ്ത്രീധനമായി നൽകിയ സ്വർണവും പണവും തിരിച്ച് നൽകിയാൽ മതിയെന്നുള്ള വ്യവസ്ഥയിൽ ഇരുകൂട്ടരും പിരിയുകയായിരുന്നു. അഖിലിന്റെ വീട്ടുകാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് യുവതിയുടെ പരാതിയെ തുടർന്ന് ഒക്ടോബർ ഒന്നിന് സ്ത്രീധന നിരോധന നിയമപ്രകാരം അഖിലിനും വീട്ടുകാർക്കുമെതിരെ…
Read Moreവീട് ജപ്തിചെയ്യാതിരിക്കാൻ ഞാൻ പണം തരാം; വീട്ടമ്മയെ വിളിച്ചു വരുത്തി യുവാവ് ചെയ്തത് കൊടും ക്രൂരത; യുവാവിനെ കുടുക്കി പോലീസ്
മൂവാറ്റുപുഴ: സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചയാള്‍ പോലീസ് പിടിയിൽ. നെല്ലാട് കണ്ടോത്തുകുടി പുത്തന്‍വീട്ടില്‍ ഷാജി (ഷിജിൽ-49) യാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നു ജപ്തി നോട്ടീസ് വന്നപ്പോള്‍ കുടിശിക തീര്‍ക്കാനും ആധാരം തിരിച്ചെടുക്കാനും സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടന്ന അന്വേഷണത്തില്‍ മൂവാറ്റുപുഴയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreമുങ്ങുന്ന കുട്ടനാടിനെ രക്ഷിക്കാൻ; കേന്ദ്രത്തിന് കേരള സർക്കാർ 10 പദ്ധതികൾ സമർപ്പിച്ചു; പരിശോധിച്ച ശേഷം സഹായമെന്ന് ബിശ്വേശ്വർ
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി കേരള സർക്കാർ പത്തുപുതിയ പ്രോജക്ടുകൾ ജലവകുപ്പ് മന്ത്രാലയത്തിനു നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ജലവകുപ്പ് മന്ത്രി ബിശ്വേശ്വർ ടുഡു. സമർപ്പിച്ച പദ്ധതികൾക്ക് സാമ്പത്തിക സഹായം പരിശോധിച്ചശേഷം മാത്രമേ നൽകാൻ കഴിയുകയുള്ളുവെന്ന് അദ്ദേഹം അറിയിച്ചു. എ.എം. ആരിഫ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി രേഖാമൂലം മറുപടി നൽകിയത്. കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കത്തിൽ നഷ്ടം സംഭവിച്ചവർക്കു നഷ്ടപരിഹാരം നൽകുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം മന്ത്രി നൽകിയില്ല. കുട്ടനാട് പാക്കേജ് 2016 ൽ അവസാനിച്ചതിനാൽ അധിക സാമ്പത്തിക സഹായം കുട്ടനാട് പാക്കേജിന്റെ പേരിൽ നൽകാൻ കഴിയില്ലെന്നും മന്ത്രി എംപിയെ അറിയിച്ചു.
Read Moreഒമിക്രോൺ ഭീതി: വിദേശ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ആന്ധ്രയിയിൽ തിരിച്ചെത്തി കാണാതായ 30 യാത്രികർക്കായി തെരച്ചിൽ
വിശാഖപട്ടണം: വിദേശത്തുനിന്ന് ആന്ധ്രയിൽ എത്തിയ ശേഷം കാണാതായ മുപ്പതോളം യാത്രികർക്കായി ഊർജിത തെരച്ചിൽ. കഴിഞ്ഞ പത്തു ദിവസത്തിനകം അറുപതോളം പേരാണ് വിദേശ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ആന്ധ്രപ്ര ദേശിലെ വിവിധ വിമാനത്താവളങ്ങളിൽ ഇറങ്ങിയത്. ഇതിൽ മുപ്പതു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഒമിക്രോൺ മുന്നറിയിപ്പിന്റെ പശ്ചാലത്തലത്തിൽ ഇവരെ കണ്ടെത്തി ആർടിപിസിആർ ടെസ്റ്റ് നടത്തി ഒമിക്രോൺ ബാധിതരല്ലെന്ന് ഉറപ്പാക്കാനാണ് ഇവർക്കായി തെരച്ചിൽ നടത്തുന്നത്. കണ്ടെത്താനുള്ളവരിൽ ഒന്‍പതു പേര് ആഫ്രിക്കയില്‍നിന്നു വന്നവരാണ്. എത്തിയവരില്‍ മുപ്പതുപേർ വിശാഖപട്ടത്തു തന്നെയാണ് തങ്ങിയിട്ടുള്ളതെന്നു കണ്ടെത്തി. അതേസമയം, ബാക്കി മുപ്പതു പേർ വിവിധ പ്രദേശങ്ങളിലേക്കു പോയി എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ ടെലിഫോണ്‍ വിളികളോടും പ്രതികരിക്കുന്നില്ല. ഇവര്‍ക്കായിട്ടാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. വിശാഖപട്ടണം ജില്ലാ അധികൃതര്‍ വിവിധ കളക്ടർമാര്‍ക്കും മറ്റും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ രാജ്യത്തുവന്നിറങ്ങിയ വിദേശ യാത്രികരെ ഉടന്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശം.…
Read Moreസന്ദീപിന്റെ നെഞ്ചിൽ മാത്രം ഒൻപതു കുത്തുകൾ; പിടിയിലായവര്‍ക്കു ബിജെപി ബന്ധം; നാലുപേരിൽ ഒരാൾ കുത്തിയിറക്കിയ പരിക്കാണ് മരണകാരണം
തിരുവല്ല: സിപിഎം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി. ബി. സന്ദീപ് കുമാറിനെ (33) വീടിനു സമീപം ആക്രമിച്ചതു കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയെന്നു സൂചന. സന്ദീപിന്റെ നെഞ്ചിൽ മാത്രം ഒൻപതു കുത്തുകളാണ് ഏറ്റത്. നെഞ്ചിലേറ്റ മുറിവു മൂലമാണ് സന്ദീപ് മരിച്ചതും. കേസിൽ ജിഷ്ണു, നന്ദു, പ്രമോദ്, ജിനാസ് എന്നവരാണ് പിടിയിലായത്. കൃത്യത്തിനു ശേഷം ഒളിവില്‍ പോയ ഇവരെ ആലപ്പുഴ കരുവാറ്റയില്നിന്നാണ് പിടികൂടിയത്. സംഭവത്തിനു പിന്നില്‍ അഞ്ച് പ്രതികളുള്ളതായും ഒരാളെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു. പിടിയിലായവര്‍ക്കു ബിജെപി ബന്ധമുണ്ടെങ്കിലും സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പോലീസ് നിഗമനം. എന്നാല്‍, പിടിയിലായവരില്‍ ഒരാള്‍ക്ക് കണ്ണൂര്‍ ബന്ധമുള്ളതായും പറയുന്നു. ഇന്നലെ രാത്രി എട്ടോടെ തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിലാണ് കൊലപാതകം നടന്നത്. വയലിനു സമീപത്തെ ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വലിച്ചിഴച്ചു കൊണ്ടുപോയി വെട്ടിയും കുത്തിയും…
Read Moreഗോപിസ്വാമിയുടെ കാര്യം ഇനി ഗോവിന്ദാ…12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: തൃശൂരിൽ വ്യാജ വൈദ്യൻ പിടിയിൽ
പേരാമംഗലം: തൃശൂരിൽ 12 വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ വൈദ്യൻ അറസ്റ്റിൽ. പോട്ടോർ വെള്ളറോഡ് തെക്കേ കവറത്തോടു വീട്ടിൽ ഗോപിനാഥൻ ( ഗോപിസ്വാമി, 50) ആണ് അറസ്റ്റിലായത്. 2020 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പന്ത്രണ്ടുകാരിയുടെ തലവേദന മാറ്റുന്നതിനുള്ള ചികിത്സയ്ക്കിടെ കുട്ടിയോടു ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രതി ഗോപിനാഥന് യൂസ്ഡ് കാറുകൾ വാങ്ങി മറിച്ചു കച്ചവടം നടത്തുന്ന ജോലിയാണ്. കൂടാതെ നാട്ടിൽ പൂജകൾ ചെയ്യുകയും ഏലസുകൾ ഉണ്ടാക്കിക്കൊടുക്കുകയും, നാഡിചികിത്സ, ഉഴിച്ചിൽ എന്നിവ നടത്തുകയും ചെയ്യുന്നയാളുമാണ്. ഗോപിനാഥൻ തമിഴ്നാട് ഉൾപ്പടെ പലസ്ഥലങ്ങളിലും പൂജകളും വ്യാജ ചികിത്സയും നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreസന്ദീപ് കൊലക്കേസിൽ നാല് പ്രതികൾ പിടിയിൽ; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പോലീസ്
തിരുവല്ല: പെരിങ്ങരയിൽ സിപിഎം ലോക്കൽ സെക്രട്ടറി കുത്തേറ്റു മരിച്ച സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. പെരിങ്ങര സ്വദേശി കണിയാംപറന്പിൽ ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. പെരിങ്ങര ചാത്തങ്കരി പുത്തൻവീട്ടിൽ പി.ബി. സന്ദീപാണ് (32) കുത്തേറ്റ് മരിച്ചത്. മുൻ പഞ്ചായത്ത് അംഗം കൂടിയാണ് സന്ദീപ്. വാക്കുതർക്കത്തെത്തുടർന്ന് സന്ദീപിനെ പിന്തുടർന്നെത്തിയവരാണ് കൊലപാതകത്തിനു പിന്നിലെന്നു പറയുന്നു. ചാത്തങ്കരി എസ്എൻഡിപി സ്കൂളിനു സമീപത്തുവച്ചാണ് സന്ദീപിനു കുത്തേറ്റത്. 11 കുത്തേറ്റ സന്ദീപിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രതികൾ ആർഎസ്എസ് പ്രവർത്തകരാണെന്നു സിപിഎം ആരോപിച്ചിരുന്നു. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെരിങ്ങരയിലെ ഒരു വ്യാപാരിയുമായി പ്രതികൾ സിഗരറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കം ഉണ്ടായി. ഇതു പറഞ്ഞുതീർക്കാൻ സന്ദീപ്…
Read More