ഒമിക്രോൺ ഭീതി: വിദേശ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ആന്ധ്രയിയിൽ തിരിച്ചെത്തി കാണാതായ 30 യാത്രികർക്കായി തെരച്ചിൽ



വിശാഖപട്ടണം: വിദേശത്തുനിന്ന് ആന്ധ്രയിൽ എത്തിയ ശേഷം കാണാതായ മുപ്പതോളം യാത്രികർക്കായി ഊർജിത തെരച്ചിൽ. കഴിഞ്ഞ പത്തു ദിവസത്തിനകം അറുപതോളം പേരാണ് വിദേശ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ആന്ധ്രപ്ര ദേശിലെ വിവിധ വിമാനത്താവളങ്ങളിൽ ഇറങ്ങിയത്.

ഇതിൽ മുപ്പതു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഒമിക്രോൺ മുന്നറിയിപ്പിന്‍റെ പശ്ചാലത്തലത്തിൽ ഇവരെ കണ്ടെത്തി ആർടിപിസിആർ ടെസ്റ്റ് നടത്തി ഒമിക്രോൺ ബാധിതരല്ലെന്ന് ഉറപ്പാക്കാനാണ് ഇവർക്കായി തെരച്ചിൽ നടത്തുന്നത്.

കണ്ടെത്താനുള്ളവരിൽ ഒന്‍പതു പേര്‍ ആഫ്രിക്കയില്‍നിന്നു വന്നവരാണ്. എത്തിയവരില്‍ മുപ്പതുപേർ വിശാഖപട്ടത്തു തന്നെയാണ് തങ്ങിയിട്ടുള്ളതെന്നു കണ്ടെത്തി. അതേസമയം, ബാക്കി മുപ്പതു പേർ വിവിധ പ്രദേശങ്ങളിലേക്കു പോയി എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ ടെലിഫോണ്‍ വിളികളോടും പ്രതികരിക്കുന്നില്ല. ഇവര്‍ക്കായിട്ടാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്.

വിശാഖപട്ടണം ജില്ലാ അധികൃതര്‍ വിവിധ കളക്ടർമാര്‍ക്കും മറ്റും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ രാജ്യത്തുവന്നിറങ്ങിയ വിദേശ യാത്രികരെ ഉടന്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശം. കണ്ടെത്താനുള്ളവ രിൽ  മൂന്നു പേര്‍ ദക്ഷിണാഫ്രിക്കയില്‍നിന്നു വന്നവരാണ്.

ആറു പേര്‍ ബോട്‌സാനയില്‍നിന്നു വന്നവരും. ഇവരൊക്കെ ഇവരുടെ സ്വദേശ ഗ്രാമങ്ങളിലേക്കു പോയതായാണ് കരുതു ന്നത്. ഇവരെല്ലാം തന്നെ ആര്‍ടി പിസിആര്‍ ടെസ്റ്റ് എടുത്തിട്ടുണ്ടാകാമെങ്കിലും ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ ഒമിക്രോണ്‍ ടെസ്റ്റിനു കൂടി വിധേയരാക്കി സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നു വിശാഖപട്ടണം ജോയിന്‍റ് കളക്ടര്‍ അരുണ്‍ ബാബു മാധ്യമങ്ങളോടു പറഞ്ഞു.

Related posts

Leave a Comment