നെടുമങ്ങാട് :സ്പോക്കൺ ഇംഗ്ലിഷ് പഠിക്കാൻ എത്തിയ പത്തൊന്‍പതു കാരിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ. അരുവിക്കര സ്വദേശി മോഹൻ സരൂപി(58)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇയാൾ സ്പോക്കൺ ഇംഗ്ലീഷ് ട്യൂഷൻ സെന്റർ പലയിടങ്ങളിലായി ആരംഭിച്ചത്.പഠിക്കാനെത്തുന്ന വിദ്യാർഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ പെൺകുട്ടികളുടെ ഫോട്ടോ എടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പ് മറ്റ് വിദ്യാർഥികൾ ഇല്ലാത്ത സമയത്ത് പഠിപ്പിക്കാനെന്ന വ്യാജേന സെന്ററിൽ വിളിച്ചു വരുത്തിയ പെൺകുട്ടിയോട് ഇയാൾ ഇത്തരത്തിൽ പെരുമാറാൻ ശ്രമിക്കുകയും പെൺകുട്ടി രക്ഷപ്പെടുകയും അരുവിക്കര പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് ഇയാളെ കഴിഞ്ഞ ദിവസം രാത്രിയോടെ അരുവിക്കര സിഐ വി.ഷിബുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഉടമസ്ഥതയിൽ കാച്ചാണിയിൽ നടത്തുന്ന ഒരു കണ്ണട കടയിൽ വച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് നാട്ടുകാർ ഇയാൾക്ക്…
Read MoreDay: December 3, 2021
കേരളത്തിലും വേരുറപ്പിക്കാൻ മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും; കോൺഗ്രസും സിപിഎമ്മും പ്രതിരോധത്തിൽ; രാഷ്ട്രീയ വിലയിരുത്തൽ ഇങ്ങനെ…
കണ്ണൂർ: പശ്ചിമബംഗാളിൽ സിപിഎമ്മിനെ നിലംപരിശാക്കുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ വിറപ്പിക്കുകയും ചെയ്ത ആർജവത്തിൽ കേരളത്തിലും ചുവടുറപ്പിക്കാനുള്ള നീക്കവുമായി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും. രാജ്യത്തിന്റെ രക്ഷയ്ക്ക് ദീദിയെ വിളിക്കൂ എന്ന മുദ്രാവാക്യവുമുയർത്തിയാണ് കേരളത്തിലും സംഘടന കെട്ടിപ്പടുക്കാൻ നീക്കങ്ങൾ നടത്തുന്നത്.പാർട്ടിക്ക് ശക്തിയില്ലാത്ത സംസ്ഥാനങ്ങളിൽ മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി പേരിനുള്ള പാർട്ടി ഘടകം എന്നതിലുപരി താഴെത്തട്ടു മുതൽ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിക്കാനാണ് തീരുമാനം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി എല്ലാ ജില്ലകളിലും പാർട്ടി സംവിധാനം ശക്തമാക്കാനുള്ള നീക്കം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ദേശീയ നേതാവ് പ്രശാന്ത് കിഷോറിനാണ് മമതാ ബാനർജി കേരളത്തിലെ പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. പി.വി.അൻവർ എംഎൽഎക്കൊപ്പം കോൺഗ്രസ് വിടുകയും പിന്നീട് എസ്ഡിപിഐ നാഷണൽ കൗൺസിൽ അംഗമാവുകയും ചെയ്ത സി.ജി.ഉണ്ണിയെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കും. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാകും. കേന്ദ്രാവിഷ്കൃത നയങ്ങൾക്കെതിരേ വിശാല മതേതര ചേരി ഒരുക്കി…
Read Moreഒന്ന് അൽപം മാറിപ്പോയിരുന്നെങ്കിൽ ഞാനും അതുപോലെ പോയേനെയെന്ന് മോഹൻലാൽ
പ്രണവ് യാത്ര ചെയ്യുന്നതു കാണുമ്പോൾ വലിയ സന്തോഷമാണ്. എനിക്കും ഇതുപോലെ യാത്രകൾ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അന്ന് പറ്റിയില്ല. ഒന്ന് അൽപം മാറിപ്പോയിരുന്നെങ്കിൽ ഞാനും അതുപോലെ പോയേനെ. പ്രണവിനെ കാണുമ്പോൾ സന്തോഷമാണ്. നമ്മൾ ആഗ്രഹിച്ചതും ചെയ്യാൻ പറ്റാഞ്ഞതുമായ ഒരുപാടു കാര്യങ്ങൾ അയാൾ ചെയ്യുന്നു. ഒരുപാടു യാത്ര ചെയ്യുന്നുണ്ട്. സ്വതന്ത്രനായി നടക്കുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്. അതുപോലെതന്നെ ഇടയ്ക്ക് സിനിമ ചെയ്യുന്നുണ്ട്. തുടക്കത്തിൽ പ്രണവിനും ഈ സിനിമയിൽ അഭിനയിക്കാൻ താത്പര്യം ഇല്ലായിരുന്നു. വളരെ നിർബന്ധിച്ചതിനു ശേഷമാണ് ഈ സിനിമയിൽ അഭിനയിച്ചത്. -മോഹൻലാൽ
Read Moreമകൻ മുഖത്ത് നോക്കിതന്നെ പറയും; ഒരു സുഹൃത്ത് തന്നോട് പറഞ്ഞ ആകാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
പൊതുവേ ഞാന്‍ നല്ലൊരു വഴക്കാളി ആണെന്ന പേരുണ്ട്. ഞാന്‍ ഭയങ്കര ദേഷ്യക്കാരിയാണ്, വഴക്കാളിയാണ് എന്നൊക്കെ പറയുന്നവരുണ്ട്. അതിന് കാരണം എന്റെ ദേഷ്യമുള്ള മുഖം മാത്രമേ പുറത്ത് കണ്ടിട്ടുള്ളു. എന്റെ നല്ല വശം എന്റെ വീട്ടില്‍ വന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു. എന്നോട് ഐ ലവ് യു എന്ന് പറയാന്‍പോലും പേടിയാണെന്ന് ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞാല്‍ അടുത്തത് അടിയാണോന്ന് അറിയില്ലല്ലോ. എന്നെ കുറച്ചുകൂടി ആള്ക്കാര് മനസിലാക്കാന്‍ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ സഹായിച്ചിട്ടുണ്ട്.പല തരത്തിലുള്ള ആള്ക്കാര് ജീവിതരീതികള്‍ ഒക്കെ എന്നില്‍ കുറേ മാറ്റങ്ങള്‍ വരുത്തി. അതിലുപരി എനിക്ക് വലിയ മാറ്റം വന്നു എന്ന് പറയണമെങ്കില്‍ അത് മൂത്തമോനിലൂടെയാണ്. അയാള്‍ എന്നെ വിമര്‍ശിക്കാറുണ്ട്. എന്റെ എല്ലാ നെഗറ്റിവിറ്റിയും പറഞ്ഞ് മനസിലാക്കിത്തരുന്നത് മൂത്തമകനാണ്. അവന് മുഖത്ത് നോക്കിതന്നെ പറയും. അതാണ് ഏറ്റവും നല്ല സുഹൃത്ത്. -ഭാഗ്യലക്ഷ്മി
Read Moreയു കെ മലയാളികളുടെ അഭിമാനം… വണ്‍സ് മി ആല്‍ബത്തിലൂടെ ശ്രദ്ധേയയായ ഡെന്ന ആന്‍ ജോമോന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആദരവ്
യു കെ മലയാളികള്‍ക്ക് അഭിമാനമായി സ്വന്തമായി പാട്ടെഴുതി , പാടി അഭിനയിച്ചു ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയ once me എന്ന ഇംഗ്ലീഷ് ആല്‍ബത്തിന്റെ രചയിതാവും , അഭിനേത്രിയും , ഗായികയുമായ ബെഡ്ഫോര്‍ഡിലെ ഡെന്ന ആന്‍ ജോമോനെ തേടി കൂടുതല്‍ ആംഗീകാരങ്ങള്‍ എത്തുന്നു . റിലീസ് ആയി മൂന്നാഴ്ച തികയും മുന്‍പേ ഒരു ലക്ഷം ആളുകള്‍ കണ്ട ഈ വീഡിയോ ആല്‍ബം യു ട്യൂബിന്റെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചതിന് പിന്നാലെയാണ് ബ്രിട്ടനിലെ എം പി മാരും , മന്ത്രിമാരും അടങ്ങുന്ന സംഘം ഡെന്നായെയും കുടുംബത്തെയും പാര്‍ലമെന്റില്‍ വിളിച്ചു വരുത്തി ആദരിച്ചത് . ലോര്‍ഡ്, വാജിത് ഖാന് ( ബേണ്‍ലി ), മുഹമ്മദ് യാസിന് എം.പി ,( ബെഡ്ഫോര്‍ഡ്), വിരേന്ദ്ര ശര്‍മ്മ എം . പി ( സൗത്താള്‍ ), പാര്‍ലമെന്റിലെ ഏറ്റവും പ്രായം…
Read Moreകഞ്ചാവ് കേസിലെ പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട് പുഴയിൽ ചാടി; മുഹമ്മദ് ഒഴുകിപ്പോകുന്നത് നോക്കിനിന്ന് പോലീസ്; പിന്നീട് സംഭവിച്ചത്…
തൊടുപുഴ: കഞ്ചാവ്, അടിപിടിക്കേസുകളിലെ പ്രതി സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട് പോലീസിനെ വെട്ടിച്ച് പുഴയിൽ ചാടി. പോലീസും ഫയർഫോഴ്സും ചേർന്നു തിരച്ചിൽ നടത്തുന്നു. തൊടുപുഴ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഇന്നലെ രാവിലെ ഒൻപതോടെ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി തൊടുപുഴയാറ്റിൽ ചാടിയത്. കഴിഞ്ഞ ദിവസം ബാറിൽ അടിപിടിയുണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് സിഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. പിന്നീട് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെയാണ് പോലീസിന്റെ കണ്ണു വെട്ടിച്ച് ഇയാൾ ഓടി രക്ഷപ്പെട്ട് പുഴയിൽ ചാടിയത്. പോലീസിനെ കണ്ട ഇയാൾ ഓടി പുഴയിൽ ചാടുകയായിരുന്നു. ഏതാനും ദൂരം ഒഴുകി പോകുന്നതു കണ്ടതായി പോലീസ് പറഞ്ഞു. പിന്നീട് കാണാതാകുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് പുഴയോരത്ത് പരിശോധന നടത്തി. തൊടുപുഴ ഫയർഫോഴ്സ് സ്കൂബാ ടീം അംഗങ്ങൾ മുല്ലപ്പെരിയാറിലും എരുമേലിയിലും ഡ്യൂട്ടിയിലാണ്. അതിനാൽ കോതമംഗലത്തു നിന്നുള്ള സ്കൂബാ ടീമിനെ വിവരമറിയിച്ചിട്ടുണ്ട്. നീന്തലിലെ പ്രാവിണ്യവും പുഴയിലുള്ള പരിചയവും കണക്കിലെടുത്ത്…
Read Moreവിലക്കയറ്റത്തിന് തടയിടാൻ ഹോർട്ടി കോർപ്പ്; കർഷക സംഘങ്ങളിൽ നിന്ന് ഇടനിലക്കാരില്ലാതെ പച്ചക്കറികൾ വാങ്ങും; ആദ്യമെത്തുന്നത് മൂന്ന് ജില്ലകളിൽ
തിരുവനന്തപുരം: പച്ചക്കറി വിലക്കയറ്റത്തിന് തടയിടാൻ അന്യസംസ്ഥാനത്ത് നിന്നും കുടുതൽ പച്ചക്കറികൾ അടുത്തയാഴ്ച മുതൽ സംസ്ഥാനത്തെത്തും . ഹോർട്ടികോർപ്പ് അധികൃതർ തെങ്കാശിയിലെ കർഷകസംഘങ്ങളിൽ നിന്നും ഇടനിലക്കാരില്ലാതെ പച്ചക്കറികൾ വാങ്ങാൻ ധാരണയായ സാഹചര്യത്തിലാണ് കൂടുതൽ പച്ചക്കറികൾ കേരളത്തിലെത്തുന്നത്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യ ലോഡുകൾ എത്തുന്നത്. പിന്നീട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിലെ ഹോർട്ടികോർപ്പിന്റെ സെന്ററുകളിൽ നിന്നും സംസ്ഥാനത്തെ എല്ലാ ഒൗട്ട് ലെറ്റുകളിലേക്കും എത്തിക്കാനാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ദിനംപ്രതി പത്ത് ടണ്‍ പച്ചക്കറികൾ അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പച്ചക്കറികൾ എത്തിക്കുന്നത്. വെണ്ട യ്ക്ക, അമരക്ക, ചെറിയ ഉള്ളി, സവാള, പയർ വർഗങ്ങൾ, വെള്ളരി ഉൾപ്പെടെയുള്ള പച്ചക്കറികൾ വ്യാപകമായി കൃഷി ചെയ്യുന്ന പ്രദേശമാണ് തെങ്കാശി. അവിടുത്തെ കർഷക സംഘങ്ങളുമായി നേരിട്ടാണ് ഹോർട്ടികോർപ്പ് പച്ചക്കറികൾ വാങ്ങുന്നത്. തമിഴ്നാട് സർക്കാരിന്റെ വില…
Read Moreകാട്ടുപോത്തിനെ വേട്ടയാടി കറിവച്ചുകഴിച്ച സൈജുവിനെതിരേ വനംവകുപ്പ് അന്വേഷണം തുടങ്ങി
കൊച്ചി: മുന്‍ മിസ് കേരളയുള്‍പ്പെടെ മൂന്നുപേര്‍ കാറപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചനെതിരേ വനംവകുപ്പ് അന്വേഷണം തുടങ്ങി. കാട്ടുപോത്തിനെ വേട്ടയാടി കറിവച്ചുകഴിച്ചുവെന്ന സൈജുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ജൂലൈയില്‍ പത്തനാപുരത്ത് കാട്ടുപോത്തിനെ വേട്ടയാടി കറിവച്ച സംഭവം നടന്നിരുന്നു. അന്ന് കാട്ടുപോത്തിനെ കറിവെച്ചു കഴിച്ച 25 പേര്‍ക്കെതിരെ വനംവകുപ്പ് കേസ് എടുക്കുകയുണ്ടായി. ഇവരില്‍നിന്ന് തോക്കും പിടിച്ചെടുത്തു. ആദ്യ എട്ടുപ്രതികളില്‍ എറണാകുളം സ്വദേശികളും ഉള്‍പ്പെട്ടിരുന്നു. പാലാരിവട്ടത്തെ ഒരു ഹോട്ടല്‍ റെയ്ഡ് ചെയ്ത് കാട്ടുപോത്തിനെ പാചകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ വനംവകുപ്പ് അധികൃതര്‍ പിടിച്ചെടുക്കുകയുണ്ടായി. ഈ കേസില്‍ എറണാകുളം സ്വദേശികളായ രണ്ടു പേരെ ഇനിയും പിടികൂടാനുണ്ട്. അതേസമയം പത്തനാപുരത്ത് കാട്ടുപോത്തിനെ കറിവച്ച കേസില്‍ സൈജു പ്രതിയല്ലയെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ നിലവിലെ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ വനംവകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇടപാടുകാര്‍ക്ക്…
Read Moreകോവിഷീൽഡ് വാക്സിനേഷന്റെ ഇടവേള 84 ദിവസം തന്നെ; ഹൈക്കോടതി വിധി റദ്ദാക്കി
കൊച്ചി: കോവിഷീല്‍ഡ് വാക്സിനേഷന് ഇടവേള കുറച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസമാക്കി കുറച്ച ഹൈക്കോടതി സിംഗ് ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ചാണ് റദ്ദാക്കിയത്. കേന്ദ്രസര്‍ക്കാര്‍ നല്കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് വിധി. ഇതോടെ കോവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 84 ദിവസമായിരിക്കും. താത്പര്യമുള്ളവര്‍ക്ക് 28ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Read Moreകേരളത്തിന്റെ സൗന്ദര്യറാണിയായി കണ്ണൂർക്കാരി ഗോപിക സുരേഷ്; വിധികർത്താക്കളായി സംവിധായകനും സംഗീത സംവിധായകരും
കൊച്ചി: ഇരുപത്തിയഞ്ച് സുന്ദരിമാര്‍ മാറ്റുരച്ച മിസ് കേരള മത്സരത്തില്‍ കേരളത്തിലെ അഴകിന്റെ റാണിയായി കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂര്‍ സ്വദേശിയും ഓസ്ട്രേലിയയില്‍ വിദ്യാര്‍ഥിയുമായ ഗഗന ഗോപാലാണ് സെക്കൻഡ് റണ്ണറപ്പ്. ബംഗളൂരുവില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് ഗോപിക. കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ലിവ്യ. ഗഗന ഓസ്ട്രേലിയയിലെ മെല്‍ബണില്‍ സ്പോര്‍ട്സ് ആന്‍ഡ് എക്സസൈസ് സയന്‍സില്‍ ബിരുദ വിദ്യാര്‍ഥിയാണ്.കേരളീയ വസ്ത്രം, ലെഹംഗ, ഗൗണ്‍ എന്നീ റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരാണ് വിജയികളായത്. എറണാകുളം ലെമെറിഡിയന്‍ ഹോട്ടലില്‍ നടന്ന 22-ാം ഇംപ്രസാരിയോ മിസ് കേരള മത്സരത്തില്‍ സംവിധായകന് ജീത്തു ജോസഫ്, സംഗീത സംവിധായകന് ദീപക് ദേവ്, ഗായകന് അനൂപ് ശങ്കര്‍, നടിമാരായ ഇനിയ, വീണ നായര്‍, ദീപ തോമസ്,…
Read More