മാസ്ക് ധരിക്കണം; പരിശോധിക്കാൻ കെഎസ്ആർടിസി ബസുകളിൽ സ്ക്വാഡ്; ശരിയായ രീതിയിൽ മുഖാവരണം ധരിക്കാത്തവരെ കണ്ടെത്തിയാൽ…

പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിൽ ജീവനക്കാരും യാത്രക്കാരും ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ടോ എന്ന പരിശോധന കർശനമാക്കുന്നു. ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പരിശോധന കർശനമാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് വിഭാഗത്തിന് ഉത്തരവ് നല്കി. സ്ക്വാഡ് ഇൻസ്പെക്ടർമാർ ബസുകളിൽ പരിശോധന നടത്തും. ബസുകളിലെ ജീവനക്കാരും ശരിയായ രീതിയിൽ മുഖാവരണം ധരിക്കാറില്ലെന്ന് പരാതി ഉണ്ടെന്നും ഉത്തരവിൽ ചുണ്ടിക്കാട്ടുന്നു. മാസ്ക് ധരിക്കാതിരിക്കുക, മാസ്ക് താഴ്ത്തി താടിയിൽ വയ്ക്കുക, ബസുകളിൽ കയറിയാൽ ഊരിമാറ്റുക തുടങ്ങിയവയാണ് പരാതികൾ. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനിലും പരാതി ലഭിക്കുകയും കേസ് എടുക്കുകയും ചെയ്തതായും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. വിജിലൻസ് വിഭാഗം സ്ക്വാഡ് ഇൻസ്പെക്ടർമാർ ദിവസവും നിശ്ചിത സർവീസുകളിൽ പരിശോധന നടത്തണം. ഇതിന് ഇൻസ്പെക്ടർമാരെ വിജിലൻസ് വിഭാഗം മേധാവി നിയമിക്കണം. എന്നാൽ ശരിയായ രീതിയിൽ മുഖാവരണം ധരിക്കാത്തവരെ കണ്ടെത്തിയാൽ അവർക്ക് എന്ത് ശിക്ഷ നല്കണമെന്നത് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. മുഖാവരണം ശരിയായ…

Read More

ഒരു മുഴം മുന്‍പേ എറിഞ്ഞ്..! കെ-റെയില്‍ കുഴയുന്നു; തന്ത്രമായി മുഖ്യമന്ത്രിയുടെ കത്ത്, സമ്മര്‍ദവുമായി ബിജെപി കേന്ദ്രത്തിലേക്ക്

ഇ.അനീഷ് കോഴിക്കോട്: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതോടെ വെട്ടിലായി ബിജെപി. പ്രധാനമന്ത്രി വിഷയത്തില്‍ അനുകൂലമായിപ്രതികരിച്ചാല്‍ ബിജെപി നാളിതുവരെ നടത്തിയ സമരം വ്യഥാവിലാകും. ബിജെപി സംസ്ഥാന ഘടകത്തിനാകട്ടെ ഇതു ഇരുട്ടടിയുമാകും. നയപരമായ കാര്യത്തില്‍ കേരള ഘടകത്തെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന പരാതി നേരത്തെതന്നെ സംസ്ഥാന ഘടകം ഉന്നയിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. യെില്‍വേ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാൽ കേന്ദ്രഅനുമതിയോടുകൂടിയേ പദ്ധതി നടപ്പിലാക്കാന്‍ കഴിയൂ. യെില്‍വേ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാല്‍ നീതിആയോഗ്, ധനകാര്യമന്ത്രാലയം എന്നിവയുടെ അനുമതി നേടിയെടുക്കണം. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്രകാബിനറ്റ് കമ്മിറ്റിയുടെ അനുമതിയോടെ പദ്ധതിരേഖ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുകയും വേണം. പദ്ധതിയെ കോണ്‍ഗ്രസും എതിര്‍ക്കുന്നുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാനങ്ങളില്‍ ഭരണം കൈയാളുന്നില്ല എന്നതിനാല്‍ അവര്‍ ‘സേഫ് സോണി’ലാണ്. സമരവും നടത്താം. വി. മുരളീധരൻ ഇതിനിടെ, കെ റെയിലിനായി റെയിൽവേയുടെ സ്ഥലം അളന്നു തിരിക്കാൻ അനുമതി നൽകിയെന്ന വാർത്തയെ എതിർത്തുകൊണ്ട്…

Read More

സിമന്‍റ് ഉപയോഗിച്ച് വള്ളം ഉണ്ടാക്കാൻ പറ്റുമോ ‍? സുകുമാരൻ ചെയ്തിട്ടുണ്ട്; സുകുമാരന്‍റെ അടുത്ത ലക്ഷ്യംകേട്ട് ആരും ഞെട്ടരുത്…

ബിജു ഇത്തിത്തറ കടുത്തുരുത്തി: പൂര്‍ണമായും സിമന്‍റ് ഉപയോഗിച്ചു വള്ളം നിര്‍മിച്ച സുകുമാരന്‍റെ അടുത്ത ലക്ഷ്യം വെള്ളത്തില്‍ ഒഴുകി നടക്കുന്ന വഞ്ചിവീട് നിര്‍മിക്കുകയെന്നതാണ്. ഇതിനുള്ള പരിശ്രമങ്ങള്‍ സുകുമാരന്‍ ആരംഭിച്ചു കഴിഞ്ഞു. വെള്ളപ്പൊക്കത്തെ മറികടക്കാനാണ് കപിക്കാട് മാത്തുണ്ണിപറമ്പില്‍ സുകുമാരന്‍ വഞ്ചിവീട് നിര്‍മാണത്തിന് തയാറെടുക്കുന്നത്. പൂര്‍ണമായും സിമന്‌റ് ഉപയോഗിച്ചു വള്ളം നിര്‍മിച്ചു അഞ്ച് വര്‍ഷത്തിലേറെയായി ഉപയോഗിച്ചു വരികയാണ് ഇദ്ദേഹം. ഇക്കാലമത്രയും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമെല്ലാം സുകുമാരന്‍ ഉപയോഗിക്കുന്നത് സിമന്‍റ് വള്ളം തന്നെ. മേസ്തിരി പണിക്കാരനാണ്. 25,00 രൂപ വള്ളം നിര്‍മാണത്തിനായി ചെലവായി. ചില സുഹൃത്തുക്കളും വള്ളം നിര്‍മാണത്തിന്‍റെ സമയങ്ങളില്‍ സഹായിച്ചിരുന്നുവെന്നു സുകുമാരന്‍ പറഞ്ഞു. തന്‍റെ രണ്ട് വീടുകള്‍ നിര്‍മിച്ചപ്പോഴും ഇത്തരത്തില്‍ വിത്യസ്തത കൊണ്ടുവരാന്‍ സുകുമാരന്‍ ശ്രമിച്ചു. കല്ലും കട്ടയും പൂര്‍ണമായും ഒഴിവാക്കി, ഇരുമ്പ് നെറ്റും സിമന്‍റും ഉപയോഗിച്ചാണ് വീടിന്റെ ഭിത്തി നിര്‍മിച്ചത്. ഒന്നര ഇഞ്ച് കനത്തില്‍ ഭിത്തി…

Read More

ബിപിന്‍ റാവത്ത് ഇനി ധീരസ്മരണ; ബിപിന്‍ റാവത്തിന്‍റെ ചിതയിൽ ഭാര്യ മധുലികയും രാജ്യത്തിന്‍റെ അഭിമാനമായി എരിഞ്ഞടങ്ങി

  ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ വെടിഞ്ഞ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യം വിട നൽകി. ഡല്‍ഹി ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. പ്രഥമ സംയുക്ത സൈനിക മേധാവിയോടുള്ള ആദരസൂചകമായി സൈന്യം 17 ഗണ്‍ സല്യൂട്ട് നൽകി. ബിപിന്‍ റാവത്തിന്‍റെ ചിതയിൽ തന്നെ ഭാര്യ മധുലികയും രാജ്യത്തിന്‍റെ അഭിമാനമായി എരിഞ്ഞടങ്ങി. മക്കളായ കൃതികയും തരിണിയുമാണ് ചിതയിൽ അഗ്നിപകർന്നത്. സംസ്കാര ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശ സേനാമേധാവികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.

Read More

ആരോഗ്യദായകം ഈ പഴം! ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി വ്യാപകമാക്കുന്നു, കൃഷിഭവൻ വഴി തൈകൾ കർഷകരിലേക്ക്

കെ എ അബ്ബാസ് പൊൻകുന്നം: മനുഷ്യന്‍റെ പ്രതിരോധശേഷി പരീക്ഷിക്കപ്പെടുന്ന കാലത്ത് ആന്‍റി ഓക്സിഡന്‍റുകളാൽ സമൃദ്ധമായ ഡ്രാഗൺ ഫ്രൂട്ട് കൃഷി മലയോരമേഖലയിൽ വ്യാപമാക്കുന്നു. കർഷകർ താത്പര്യത്തോടെ ചെയ്തു തുടങ്ങിയ കൃഷിക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷനാണ് പിന്തുണയുമായെത്തുന്നത്. സ്വകാര്യ നഴ്സറികളിൽ നൂറുരൂപ വിലയുള്ള തൈ സബ്സിഡിയോടെ 25 രൂപയ്ക്കാണ് കർഷകരിലേക്കെത്തുന്നത്. നാലുതൈകളുടെ യൂണിറ്റാണ് 100 രൂപയ്ക്ക് ലഭ്യമാക്കുന്നത്. ആരോഗ്യദായകം ഈ പഴം വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകൾ, മഗ്നീഷ്യം എന്നിവയാൽ സമൃദ്ധമാണ് ഡ്രാഗൺ ഫ്രൂട്ട്. ഫൈബർ കൂടുതലുള്ളതിനാൽ ഡയബറ്റിക് രോഗികൾക്കും കഴിക്കാവുന്നതാണ്. ആന്തോസയാഹിൻ കൂടുതലായി ഉള്ളതിനാൽ കണ്ണിന്‍റെ കാഴ്ച വർധിപ്പിക്കുന്നതിന് സഹായകരമാണ്. കൃഷിരീതി നട്ട് രണ്ടാം വർഷം മുതൽ കായ്ച്ചു തുടങ്ങും. പഴമൊന്നിന് 200 ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കമുണ്ടാകും. താങ്ങുകാലുകളായി കോണ്‍ക്രീറ്റ് തൂണുകളോ വേലിക്കല്ലുകളോ ഉപയോഗിക്കാം. ശരിയായി സംരക്ഷിക്കുന്നതിന് പഴയ ടയർ പിടിപ്പിച്ച് സുന്ദരമാക്കാം. നിലവിൽ…

Read More

പിജി ഡോക്ടർമാരുടെ സമരം; ജനങ്ങളെ വെല്ലുവിളിക്കരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനങ്ങളെ വെല്ലുവിളിക്കരുതെന്നും ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടി തിങ്കളാഴ്ച ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പിജി അലോട്ട്‌മെന്‍റ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.അതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. ഡോക്ടര്‍മാരോട് ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അധികൃതരുടെ നിര്‍ദേശം ലഭിച്ചയുടന്‍ തിരുത്തിയെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടേഴ്‌സിന്‍റെ ജോലി ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതാണ്. സ്റ്റൈപ്പന്‍റ് വര്‍ധനവ് ധനകാര്യ വകുപ്പിന്‍റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രതിഷേധ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് തയാറാകണമെന്ന് സമരം തുടരുന്ന ഡോക്ടർമാർ വ്യക്തമാക്കി. ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ അടിയന്തര സേവനം നിർത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ജൂനിയർ റസിഡന്‍റുമാരുടെ നിയമനത്തിൽ വ്യക്തത വരുത്തണമെന്നും പിജി ഡോക്ടർമാർ ആവശ്യപ്പെട്ടു.

Read More

നിശബ്ദരാകേണ്ടവരല്ല പെണ്‍കുട്ടികള്‍: ചർച്ചയായി കല്‍ഹാര

സുഗന്ധം പടര്‍ത്തുന്ന വെളുത്ത താമരയാണ് കല്‍ഹാരം. അത് തന്‍റെ ചുറ്റുമുള്ള ലോകത്തെ സുഗന്ധ പൂര്‍ണമാക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്ന കല്‍ഹാര എന്ന ചെറു സിനിമയും പ്രേക്ഷകരിലേക്ക് നന്മയുടെ സുഗന്ധം പടര്‍ത്തുകയാണ്. ചലച്ചിത്ര താരം മീനാക്ഷി അനൂപ് കേന്ദ്രകഥാപാത്രമാകുന്ന കല്‍ഹാര നിശബ്ദമാക്കപ്പെടുന്ന ചില സമകാലിക സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പഞ്ചമി ജി.കെ. രചനയും നിര്‍മാണവും നിര്‍വഹിച്ച ചിത്രം വിഷ്ണു വി. ഗോപാലാണ് സംവിധാനം ചെയ്തിരിക്കുന്നത്. അനു എന്ന കൗമാരക്കാരിയുടെ ഒരു ദിവസത്തെ സംഭവങ്ങളാണ് കല്‍ഹാരയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. അനുവായി മീനാക്ഷി എത്തുന്നു. നമ്മുടെ പെണ്‍കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണെന്ന ചോദ്യം ഉയര്‍ത്തുമ്പോള്‍ തന്നെ നിശബ്ദരാകേണ്ടവരല്ല പെണ്‍കുട്ടികള്‍ എന്ന വലിയ സന്ദേശമാണ് ചിത്രം പകരുന്നത്. സമൂഹ മാധ്യമങ്ങളിലും കല്‍ഹാര ഇതിനോടകം ചർച്ചയായിട്ടുണ്ട്. ചിത്രത്തിനു ആശംസകളുമായി നിരവധിപേരാണ് രംഗത്ത് വരുന്നത്…    

Read More

പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; പ്രതികൾക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടമറിക്കപ്പെടുമെന്ന വാദം കോടതി അംഗീകരിച്ചു

കൊച്ചി: കാസര്‍ഗോഡ് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹർജി തള്ളിയത്. പ്രതികൾക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടമറിക്കപ്പെടുമെന്ന വാദം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ സുരേന്ദ്രന്‍ എന്ന വിഷ്ണു സുര, എ. മധു എന്ന ശാസ്ത മധു, റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് എന്ന രാജു എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറഞ്ഞത്. കേസിലെ സിബിഐ അന്വേഷണം തടയുന്നതിനുവേണ്ടി സുപ്രീംകോടതിയെ വരെ സമീപിച്ചവരാണ് പ്രതികളെന്നും ഇവര്‍ ഉന്നത രാഷ്‌ട്രീയബന്ധങ്ങളുള്ളവരാണെന്നും സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Read More

ദന്താരോഗ്യം (1) ദന്തക്ഷയത്തിന്‍റെ തുടക്കം ഇങ്ങനെ…

പല്ലിലെ പോട് വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഇതിനാകട്ടെ പ്രായപരിധിയുമില്ല. കുട്ടികളിൽ തുടങ്ങി മുതിർന്നവരിൽവരെ ഇത്തരത്തിൽ ദന്തക്ഷയം ഉണ്ടാകുന്നു. ആരംഭഘട്ടത്തിൽതന്നെ ശ്രദ്ധിച്ചാൽ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ ഇതിനെ ഇല്ലാതാക്കാം. ഭക്ഷണ അവശിഷ്ടങ്ങളിൽഭക്ഷണ അവശിഷ്ടങ്ങളെ ബാക്ടീരിയകൾ ദഹിപ്പിക്കുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും ജൈവ തന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതു മൂലമുണ്ടാകുന്ന രോഗമാണ് പല്ലിലെ പോട് അഥവാ ദന്തക്ഷയം. സ്ട്രപ്റ്റോ കോക്കസ്, ലാക്റ്റോബാസിലസ് വംശത്തിൽപ്പെട്ട ജീവാണുക്കളാണ് പൊതുവിൽ ദന്തക്ഷയത്തിനു കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അസഹ്യവേദനയും പല്ലുകൾ നഷ്ടപ്പെടുന്നതിനുമിടയാകും. പുള്ളി വീണു തുടങ്ങുന്പോൾ..ആരംഭഘട്ടത്തിൽ ദന്തോപരിതലത്തിൽ നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്‍റെ തുടക്കം. (വെളുത്ത ചോക്കിന്‍റെ നിറം) ഇതു പുരോഗമിക്കുന്പോൾ ഉപരിതലം പരുപരുത്തതാവുകയും കാലക്രമേണ അവിടെ സുഷിരങ്ങൾ രൂപപ്പെടുകയുംചെയ്യുന്നു. ബാക്ടീരിയകൾ ഭക്ഷണാവിഷ്ടങ്ങളെ പ്രത്യേകിച്ച് സുക്രോസ്, ഫ്രക്റ്റോസ്, ഗ്ലൂക്കോസ് മുതലായ കാർബോഹൈഡ്രേറ്റുകളെ പുളിപ്പിക്കുന്നതിന്‍റെ ഫലമായുണ്ടാകുന്ന അമ്ലങ്ങളാണ് ദന്തക്ഷയത്തിനു കാരണം. ശുചീകരണമാർഗങ്ങളും…

Read More

“കടുവ’യെ വിലക്കി കോടതി

കൊച്ചി: പൃഥ്വിരാജ് നായകനായെത്തുന്ന “കടുവ’ സിനിമക്ക് പ്രദര്‍ശന വിലക്ക്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ കടുവ സിനിമ പ്രദര്‍ശിപ്പിക്കുന്നത് കോടതി വിലക്കി. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. ഹര്‍ജി തീര്‍പ്പാക്കും വരെ മലയാള സിനിമയായ “കടുവ’ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഒടിടിയിലും വിലക്കുണ്ട്. ഷാജി കൈലാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് ആധാരമായ ജിനു വി. ഏബ്രഹാമിന്‍റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്. കേസ് വീണ്ടും ഈ മാസം 14 നു പരിഗണിക്കും. സിനിമയിൽ പൃഥ്വിരാജ് ചെയ്യുന്ന കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ തന്‍റെ ജീവചരിത്രമാണെന്നും അത് പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ജോസ് കുറുവനാക്കുന്നേലാണ് ഹര്‍ജി നല്‍കിയത്.

Read More