ബെർലിൻ: കോവിഡിനെതിരെ പ്രതിരോധിക്കാൻ മിക്സ് ആൻഡ് മാച്ച് വാക്സിനുകളെ യൂറോപ്യൻ യൂണിയന്റെ പിന്തുണ. വിവിധ പഠനങ്ങൾ കാണിക്കുന്നത് ആളുകൾക്ക് മികച്ച രോഗപ്രതിരോധ പ്രതികരണങ്ങൾ ഉണ്ടെന്നും ആസ്ട്രസെനെക്ക, ബയോഎൻടെക് അല്ലെങ്കിൽ മോഡേണ വാക്സിനുകളുടെ സംയോജനത്തിലൂടെ കൂടുതൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുവെന്നാണ്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കണ്ട്രോളും കോവിഡ് 19 നെ പ്രതിരോധിക്കാൻ വെക്റ്റർ അധിഷ്ഠിതവും എംആർഎൻഎ വാക്സിനുകളും അടങ്ങുന്ന മിക്സ് ആൻഡ് മാച്ച് വാക്സിനേഷനുകൾ ഉപയോഗിക്കാൻ വ്യക്തമായി ശുപാർശ ചെയ്യുന്നു. ആദ്യ ഡോസ് അസ്ട്രസെനെക്കയും രണ്ടാമത്തെ ഷോട്ട് ബയോഎൻടെക്ഫൈസറും എടുത്തപ്പോൾ രണ്ട് ഡോസ് ഒരേ വാക്സിൻ സ്വീകരിച്ച രോഗികളേക്കാൾ ശക്തമായ രോഗപ്രതിരോധ പ്രതികരണം കാണിക്കുന്നുണ്ടെന്ന് ജർമനിയിലെ സാർലാൻഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ആൻറിബോഡി വികസനത്തിന്റെ കാര്യത്തിൽ, ഡബിൾ-ബയോഎൻടെക് അതുപോലെ സംയോജിത ആസ്ട്രസെനെക്ക-ബയോഎൻടെക് വാക്സിനേഷനും ഇരട്ട-അസ്ട്രസെനെക്ക ബദലിനേക്കാൾ വളരെ ഫലപ്രദമാണ്. ഷോട്ടുകളുടെ…
Read MoreDay: December 10, 2021
ടെക്സസിലും ആദ്യ ഒമിക്രോണ്‍ സാന്നിധ്യം ! കണ്ടെത്തിയത് 40 വയസ് പ്രായമുള്ള പൂർണമായും വാക്സിൻ സ്വീകരിച്ച സ്ത്രീയില്‍
ടെക്സസ്: ടെക്സസ് സംസ്ഥാനത്തെ ആദ്യ ഒമിക്രോണ്‍ വേരിയന്റിന്റെ സാന്നിധ്യം ഹൂസ്റ്റണിലെ നോർത്ത് വെസ്റ്റ് ഹാരിസ്കൗണ്ടിയിൽ കണ്ടെത്തിയതായി ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസും കൗണ്ടി ജഡ്ജ് ലിന ഹിഡൽഗൊയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ 6 തിങ്കളാഴ്ച വൈകിട്ടാണു വിവരം മാധ്യമങ്ങൾക്കു ലഭിച്ചത്. 40 വയസ് പ്രായമുള്ള പൂർണമായും വാക്സിൻ സ്വീകരിച്ച സ്ത്രീയിലാണ് ഒമിക്രോണ്‍ കണ്ടെത്തിയതെങ്കിലും കോവിഡിന്റെ പൊതുവായ ചില രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവരെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നില്ലെന്നും അധികൃതർ പറഞ്ഞു. രോഗബാധിതയായ സ്ത്രീ വീടിനു സമീപമുള്ള പ്രദേശങ്ങളിൽ മാത്രം യാത്ര ചെയ്തിട്ടുണ്ടെന്നും പുറത്തേക്ക് യാത്ര ചെയ്തിരുന്നില്ലെന്നും പറയുന്നു. ഇവർ താമസിക്കുന്ന കമ്മ്യൂണിറ്റിയിൽ നിന്നുമായിരിക്കാം വൈറസ് കടന്നു കൂടിയതെന്നും കരുതുന്നു. ആദ്യം ഒമിക്രോണ്‍ വേരിയന്റ് വളരെയധികം വ്യാപന ശക്തിയുള്ളതാണെന്നു പറഞ്ഞിരുന്നുവെങ്കിലും ഡെൽറ്റാ വേരിയന്റിനേക്കാൾ വേഗം വ്യാപന ശക്തിയുള്ളതാണോ എന്നു ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും ടെക്സസ്…
Read Moreമോഷ്ടിച്ച ആഭരണങ്ങള്‍ വില്ക്കാന് ജ്വല്ലറി തുടങ്ങി ! ഒടുവില്‍ കുടുങ്ങി; വേറിട്ട സംഭവം ഇങ്ങനെ…
സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന കള്ളന്മാര് അത് എവിടെയങ്കിലും മറിച്ചുവിറ്റ് കാശാക്കാനാണ് ശ്രമിക്കുക. എന്നാല്‍ മോഷ്ടിച്ചസ്വര്‍ണം, വെള്ളി ആഭരണങ്ങളുമായി ജ്വല്ലറി തുടങ്ങിയ പ്രതികള്‍ പിടിയിലായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദാവണഗെരെ സ്വദേശി സി വി മാരുതി (33), ചിക്കമഗളൂരുവിലെ നാഗ നായിക് (55) എന്നിവരെയാണ് മംഗലൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പിടിയിലായ നാഗ നായിക് മംഗലൂരുവില്‍ മാത്രം 13 ക്ഷേത്രങ്ങളിലും മൂന്ന് വീടുകളിലും കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വിവിധ വീടുകളില്‍നിന്നും ആരാധനാലയങ്ങളില്‍ നിന്നും മോഷ്ടിച്ച 406 ഗ്രാം സ്വര്‍ണം, 16 കിലോ വെള്ളി എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു. ആഭരണങ്ങളും പൂജാസാമഗ്രികളും ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്ക് മൊത്തം 28 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. അശോക് നഗറിലെ വീട്ടില്‍ ആളില്ലാത്ത സമയത്ത് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍…
Read Moreനിക്കെയ് ഡേവിഡ് ! അമേരിക്കയിൽ ഈ വർഷം കൊല്ലപ്പെടുന്ന ട്രാൻസ്ജൻഡർ വിഭാഗത്തിൽപെട്ട അമ്പതാമത്തെ ഇര
കാലിഫോർണിയ: കാലിഫോർണിയായിൽ ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ട കറുത്തവർഗക്കാരിയും മോഡലുമായ നിക്കെയ് ഡേവിഡ്(33) വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഡിസംബർ 3 വെള്ളിയാഴ്ച ഇവർ താമസിച്ചിരുന്ന ഹെവാർഡിനു സമീപമുള്ള സ്ട്രീറ്റിൽ പുലർച്ച 4 മണിയോടെയാണ് തലക്കു വെടിയേറ്റനിലയിൽ നിക്കെയ് ഡേവിനെ കണ്ടെത്തിയത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇവർ മരിച്ചിരുന്നതായി ഓക്ക്ലാന്റ് പോലിസ് പറഞ്ഞു. അമേരിക്കയിൽ ഈ വർഷം കൊല്ലപ്പെടുന്ന ട്രാൻസ്ജൻഡർ വിഭാഗത്തിൽപെട്ട അന്‍പതാമത്തെ ഇരയാണ് നിക്കയ് ഡേവിഡ്. ഈ വിഭാഗത്തിനെതിരെ പൊതുവിൽ അക്രമം വർധിച്ചു വരികയാണ്. സുന്ദരിയും മോഡലുമായ ഡേവിഡ് തുണി വ്യവസായം തുടങ്ങണമെന്ന് സ്വപ്നം കണ്ടിരുന്ന വ്യക്തിയായിരുന്നുവെന്ന് ഹൂമണ്‍ റൈറ്റ്സ് കാംപയ്ൻ പത്ര പ്രസ്താവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയായിലും ഇവർ സജ്ജീവമായിരുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വംശീയ കൊലപാതകമാണെന്ന് പറയാൻ കഴിയില്ലെന്ന് ഓക്ക്ലാന്റ് പോലിസ് പറഞ്ഞു. ട്രാൻസ്ജൻഡർ വിഭാഗത്തോടെ എതിർപ്പുള്ളവരായിരിക്കും ഈ കൊലപാതകങ്ങൾക്ക് പുറകിൽ എന്നാണ് ഓക്ക്ലാന്റ്…
Read Moreപതിനൊന്നുകാരി ഇന്ത്യൻ അമേരിക്കൻ പെണ്‍കുട്ടി യുഎസ്എ നാഷണൽ കവർ ഗേൾ! നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് പ്രിഷ
കെന്റക്കി: ഓർലാന്റോയിൽ സംഘടിപ്പിച്ച അമേരിക്കൻ മിസ് നാഷണൽ പേജന്റ് മത്സരത്തിൽ കെന്റക്കിയിലെ ലൂയിസ് വില്ലയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ പെണ്‍കുട്ടി പതിനൊന്നു വയസുകാരി പ്രിഷ ഹിഡ് 2021- 22 യുഎസ്എ നാഷണൽ കവർ ഗേളായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം കെന്റക്കിയിൽ നടന്ന മത്സരത്തിലാണ് രാജ്- രജന ദന്പതികളുടെ പുത്രിയായ പ്രിഷ കിരീടം ചൂടിയത്. ഇതുകൂടാതെ ഏഴ് ഇന്റർനാഷണൽ, നാഷണൽ അവാർഡുകളും ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ഭാവി നേതാക്ക·ാരെ കണ്ടെത്തുന്നതിനു ഓരോ വർഷവും ഒന്നര മില്യൻ ഡോളറിന്റെ കാഷ് അവാർഡുകളും, സ്കോളർഷിപ്പും നാഷണൽ അമേരിക്കൻ മിസ് പേജന്റ് നൽകിവരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് പ്രിഷ. ഒന്‍പതു വയസുള്ളപ്പോൾ ന്ധപാൻഡമിക് 2020’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തിയിരുന്നു. ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരിൽ മുന്‍പന്തിയിലാണ് പ്രിഷ. ഈ പുസ്തകത്തിൽ നിന്നും ലഭിച്ച വരുമാനം കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്കുവേണ്ടി കെയർ ഫുഡ് ബാങ്കിനു…
Read Moreഎതിരില്ലാതെ അമ്മയുടെപ്രസിഡന്റായി മോഹൻലാൽ; ശ്വേതാ മേനോന് വെല്ലുവിളിയായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മണിയൻപിള്ള
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിലേക്ക് മോഹൻലാലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രധാന സ്ഥാനങ്ങളിലേക്ക് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിലേക്ക് മത്സരം നടക്കുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മോഹന്‍ലാല്‍ പ്രസിഡന്റാകുന്നത്. ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി തുടരും. എട്ടാം തവണയാണ് ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകുന്നത്. സിദ്ധിഖ് (ട്രഷറര്‍), ജയസൂര്യ (ജോ.സെക്രട്ടറി) എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.നോമിനേഷന് പിന്‍വലിക്കേണ്ട അവസാന തീയതി ഇന്നലെ അവസാനിച്ചതോടെയാണ് തെരഞ്ഞെടുപ്പുചിത്രം തെളിഞ്ഞത്. ഡിസംബര്‍ 19ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ബോഡി യോഗത്തോടനുബന്ധിച്ചായിരിക്കും തെരഞ്ഞെടുപ്പ്. വൈകുന്നേരം മൂന്നരയോടെ ഫലം പ്രഖ്യാപിക്കും. രണ്ട് വൈസ് പ്രസിഡന്റുമാര്‍ വേണ്ട സ്ഥാനത്തേക്ക് മത്സര രംഗത്ത് മൂന്ന് പേരാണുള്ളത്. ശ്വേതാ മേനോന്, ആശാ ശരത് എന്നിവര്‍ മോഹന്‍ലാലിന്റെ പാനലിലും മണിയന് പിള്ള രാജു സ്വതന്ത്രനായും മത്സര രംഗത്തുണ്ട്. 11 പേര് തെരഞ്ഞെടുക്കപ്പെടേണ്ട എക്സിക്യൂട്ടീവ്…
Read Moreമെഡിക്കല്‍ കോളജില്‍ മരണപ്പെട്ട കോവിഡ് രോഗിയുടെ സ്വര്‍ണമോതിരം കാണാനില്ല ! പരാതിയുയര്‍ന്നപ്പോള്‍ പറയുന്നതിങ്ങനെ…
കോവിഡ് ബാധിച്ച് മരണപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ സ്വര്‍ണ്ണമോതിരം കാണാതായെന്ന് പരാതി. മരിച്ചയാളുടെ മകന്റെ പരാതിയില്‍ മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. വീഴ്ച കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന് ഉത്തരവ് നല്കി. ചെമ്പഴന്തി സ്വദേശി കെ. അശോക് കുമാറിന്റെ പരാതിയിലാണ് നടപടി. മരിച്ചയാളുടെ കൈയില്‍ നിന്ന് മോതിരം ഊരിയെടുക്കാന്‍ കഴിയാത്തതിനാല്‍ മോതിരം ഉള്‍പ്പെടെ മൃതദേഹം പൊതിഞ്ഞു കെട്ടിയതായാണ് മെഡിക്കല്‍ കോളേജ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇക്കാര്യം പരാതിക്കാരനെ അറിയിക്കുന്നതിലും മൃതദേഹത്തോടൊപ്പം മോതിരം സൂക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിലും ജീവനക്കാര്‍ വീഴ്ച വരുത്തി. കോവിഡായതിനാല്‍ ആശുപത്രി ജീവനക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും മൃതദേഹം കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല. മോഷണം നടന്നതിന് തെളിവില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവില്ലാത്ത സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ…
Read Moreഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ…കീറിയ ജീന്‍സുമിട്ട് മണ്ഡപത്തിലേക്ക് പൊകാനൊരുങ്ങി വധു;വീഡിയോ വൈറല്‍…
വിവാഹത്തിന് മുമ്പുള്ള പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ക്ക് വധുവരന്മാര് മോഡേണ്‍ വേഷങ്ങള്‍ അണിയുന്നത് പതിവാണ്. എന്നാല്‍ വിവാഹത്തിന് മിക്കവരും പരമ്പരാഗത വേഷങ്ങളാണ് സ്വീകരിക്കുക. ഇപ്പോഴിതാ. ഇപ്പോഴിതാ താലികെട്ടുമ്പോഴും ഡിസൈനര്‍ സ്കേര്‍ട്ടിന് പകരം ഡെനിം ജീന്‍സില്‍ കംഫര്‍ട്ടബിളായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വധുവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുദ്ര ഭഗത് ആണ് വിഡിയോയിലെ താരം. അടിമുടി കല്ല്യാണവേഷത്തില്‍ ഒരുങ്ങിയ മുദ്ര പക്ഷെ കീറിയ ജീന്‍സാണ് സ്കേര്‍ട്ടിന് പകരം ധരിച്ചിരുന്നത്. മണ്ഡപത്തിലേക്ക് ബന്ധുക്കള്‍ ക്ഷണിക്കുമ്പോള്‍ തനിക്ക് ലെഹങ്ക ധരിക്കേണ്ടെന്നും ഇങ്ങനെതന്നെ പോയാല്‍ മതിയെന്നുമാണ് മുദ്ര പറഞ്ഞത്. ഇതുകേട്ടതും എല്ലാവരും കൂട്ടച്ചിരിയായിരുന്നു. വിറ്റി വെഡ്ഡിങ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ദിവസമാണ് ഇഷ്ടമുള്ളത് പോലെ ചെയ്യൂ എന്നായിരുന്നു കമന്റുകളിലൊന്ന്.
Read Moreമീൻ പിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്! സംഭവമറിഞ്ഞു പെരുമ്പാമ്പിനെ കാണാനെത്തിയത് നിരവധിയാളുകള്‍
കൊല്ലാട്: മീൻപിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ കൂറ്റൻ പെരുന്പാന്പ് കുടുങ്ങി. കൊടൂരാറ്റിൽ കൊല്ലാട് മഠത്തിൽ കടവിനു സമീപം സ്ഥാപിച്ചിരുന്ന കൂട്ടിലാണ് ഇന്നലെ രാവിലെ മീൻ എടുക്കാൻ ചെന്നവർ പെരുന്പാന്പ് കുടുങ്ങി കിടക്കുന്നത് കണ്ടത്. തലേദിവസം വൈകുന്നേരം സമീപവാസിയായ ടി.ആർ. തങ്കപ്പനാണ് കൂട് ഇട്ടിരുന്നത്. കൂട്ടിൽ കിടന്ന മീനുകളെയെല്ലാം തിന്നശേഷം പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു പാന്പ്. സംഭവമറിഞ്ഞു പെരുന്പാന്പിനെ കാണാൻ നിരവധിയാളുകളാണ് സ്ഥലത്തെത്തിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് വൈകുന്നേരത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാന്പിനെ ഏറ്റുവാങ്ങി. മാസങ്ങൾക്കു മുൻപ് കോടിമതയ്ക്കു സമീപം ഈരയിൽക്കടവ് ബൈപാസിൽ സമാനവലിപ്പത്തിലുള്ള പെരുന്പാന്പ് റോഡ് മുറിച്ചുകടന്ന് സമീപത്തെ പാടത്തേയ്ക്ക് ഇറങ്ങിയിരുന്നു. ഇതിനു സമീപത്ത് തന്നെ കൊടൂരാറ്റിൽ ചത്ത നിലയിലുള്ള പാന്പിനെ നാട്ടുകാർ കണ്ടെത്തുകയും ചെയ്തിരുന്നു.
Read Moreപെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക് കുപ്പികളില്‍ കിട്ടില്ല; പെട്രോൾ കുപ്പികളില്‍ വാങ്ങി പൊതുയാത്രാ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് സമൂഹസുരക്ഷയ്ക്കു വലിയ ഭീഷണിയാകുന്നു
സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ ലഭിക്കില്ല. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്പന കര്‍ശനമായി തടയണമെന്ന് എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍, റിലയന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.പമ്പുകളില്‍നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ കുപ്പികളില്‍ വാങ്ങി പൊതുയാത്രാ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പ്രവണതയുമുണ്ട്. ഇത് സമൂഹസുരക്ഷയ്ക്കുതന്നെ വലിയ ഭീഷണിയാണ്. ഫോം 14 ല്‍ പെട്രോള്‍ പമ്പുകള്‍ക്ക് നല്കുന്ന ലൈസന്‍സില്‍ ഇത്തരം പാത്രങ്ങളില്‍ പെട്രോളും ഡീസലും പകര്‍ന്നു നല്കരുതെന്നു കര്‍ശന നിബന്ധനയുള്ളതാണ്. 1998 ഒക്ടോബര്‍ 11-ന് പാലായ്ക്കടുത്തുള്ള ഐങ്കൊമ്പില്‍ നടന്ന ബസ് അപകടത്തില്‍ 22 പേര് വെന്തുമരിക്കുകയുണ്ടായി. ഇവിടെ വില്ലനായത് യാത്രക്കാരില്‍ ആരോ കൈവശം കരുതിയിരുന്ന പെട്രോളായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനു കാമുകിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ പല സംഭവങ്ങളും സംസ്ഥാനത്ത്…
Read More