ലണ്ടൻ: പ്രീമിയർ ലീഗ് മത്സരത്തിനിടെ തന്നെ പിൻവലിച്ചതിൽ അതൃപ്തി പരസ്യമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബ്രെന്റ്ഫോർഡിനെതിരായ മത്സരം അവസാനിക്കാൻ 19 മിനിറ്റ് ബാക്കിനിൽക്കെ പരിശീലകൻ റാൾഫ് റാങ്നിക് റൊണാൾഡോയെ പിൻവലിച്ച് ഹാരി മഗ്വെയറിനെ കളത്തിലിറക്കി. ഡഗ്ഒൗട്ടിലേക്ക് മടങ്ങിയ റൊണാൾഡോ പരിശീലക സംഘത്തിനു നേർക്കാണ് തന്റെ കലിപ്പ് തീർത്തത്. ജാക്കറ്റ് വലിച്ചെറിയുകയും ചെയ്തു. മത്സരം 3-1ന് യുണൈറ്റഡ് ജയിച്ചിരുന്നു. ആന്റണി എലാങ്ക, മേസണ്‍ ഗ്രീൻവുഡ്, മാർകസ് റഷ്ഫോർഡ് എന്നിവരാണ് ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ സ്റ്റീവൻ ബെർഗ്വിൻ നേടിയ ഇരട്ടഗോളിൽ ടോട്ടനം 3-2ന് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. ഇഞ്ചുറി ടൈം വരെ ലെസ്റ്റർ 2-1ന് മുന്നിലായിരുന്നു.
Read MoreDay: January 21, 2022
ലോക ഇലവനിൽ ഇടം നേടി രോഹിത്, പന്ത്, അശ്വിൻ
ദുബായ്: 2021-ൽ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ അണിനിരത്തി ഐസിസി പ്രഖ്യാപിച്ച ലോക ഇലവനിൽ ഇന്ത്യക്കു നേട്ടം. മൂന്നുപേരാണ് ലോക ഇലവനിലെത്തിയത്. ടെസ്റ്റ് ടീമിൽ മൂന്നുപേരെത്തിയപ്പോൾ ഏകദിന ടീമിൽ ഒരു ഇന്ത്യക്കാരൻ പോലുമില്ല. രോഹിത് ശർമ ഓപ്പണറായപ്പോൾ ഋഷഭ് പന്ത് വിക്കറ്റ്കീപ്പറായി. ഏക സ്പെഷലിസ്റ്റ് സ്പിന്നറായി ആർ. അശ്വിനുമെത്തി.ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസനാണ് ടീമിനെ നയിക്കുക. ശ്രീലങ്കയുടെ ദിമുത് കരുണരത്നെയും രോഹിത്തുമാണ് ഓപ്പണർമാർ. വണ്‍ ഡൗണായി ഓസ്ട്രേലിയയുടെ മാർനസ് ലബൂഷെയ്ൻ വരും. നാലാമനായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും അഞ്ചാമനായി കെയ്ൻ വില്യംസണും കളിക്കും. ആറാമനായി പാകിസ്ഥാന്റെ ഫവാദ് ആലം ഇടം നേടിയപ്പോൾ ഏഴാമനായി പന്ത് കളിക്കും. അശ്വിൻ, ന്യൂസിലൻഡിന്റെ കൈൽ ജാമിസണ്, പാകിസ്ഥാന്റെ ഹസൻ അലി, ഷഹീൻ അഫ്രീദി എന്നിവരാണ് ബൗളർമാർ. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാനിൽ നിന്നും മൂന്ന് താരങ്ങൾ ടീമിലിടം നേടി.…
Read Moreമലയാളിയുടെ ആരോഗ്യം സുരക്ഷിതമോ? ഭക്ഷണം പാകം ചെയ്യാൻ മടിച്ച് മലയാളികൾ
ആഹാരപദാർഥങ്ങളിലെ മായവും വിഷച്ചേരുവകളുമാണ് കേരളീയരെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്നം. മലയാളികളുടെ “ഭക്ഷണഭ്രാന്ത്’ മനസിലാക്കിയ അയൽസംസ്ഥാനക്കാർ ആവുംവിധം വ്യാജന്മാരെ ഇങ്ങോട്ടിറക്കുമതിചെയ്യുന്നു. അമോണിയ കലർത്തിയ മത്സ്യംഹോർമോൺ കുത്തിവച്ച കോഴി, അമോണിയ കലർത്തിയ മത്സ്യം, കീടനാശിനികൾ വിതറിയ പഴങ്ങളും പച്ചക്കറികളും, കലർപ്പ് ചേർന്ന എണ്ണ, കൃത്രിമ പാൽ, മായം കലർന്ന തേയിലപ്പൊടി, അശുദ്ധമായ കുടിവെള്ളം. ഇതൊക്കെപ്പോരേ മലയാളികളുടെ ആരോഗ്യത്തെ നിലംപരിശാക്കാൻ. ഭാവിയിൽ കാൻസറോ ജീവിത ശൈലി രോഗങ്ങളോ ഉണ്ടാകുന്പോൾ നാമെന്തിന് അദ്ഭുതപ്പെടുന്നു? ഭക്ഷണം പാകം ചെയ്യാൻ മടി!വീട്ടിൽ ശുദ്ധഭക്ഷണം പാകപ്പെടുത്തുന്നതിനു മലയാളിക്കു മടിയാണ്. പറ്റുമെങ്കിൽ ഭക്ഷണം ഹോട്ടലിലോ അല്ലെങ്കിൽ പാഴ്സലോ…അങ്ങനെ പോകുന്നു ഇവിടത്തെ ഭക്ഷണ വികൃതികൾ. വീട്ടിലെ പറന്പിൽ പഴങ്ങളും പച്ചക്കറികളും കൃഷിചെയ്തു വിഷമില്ലാത്ത ഭക്ഷണം പാകപ്പെടുത്തി കഴിക്കുന്ന നമ്മുടെ പഴയ കാലം പോയ്മറഞ്ഞു. ജീവിതശൈലീരോഗങ്ങൾഇന്ത്യയിൽ സംഭവിക്കുന്ന 62 ശതമാനം മരണവും ജീവിതശൈലീ രോഗങ്ങൾ മൂലമാണ്. ഇതുതന്നെയാണ് കേരളത്തിന്റെ ശാപവും.…
Read Moreജീവനക്കാരില്ല: കെഎസ്ആർടിസിയിൽ സർവീസ് റദ്ദാക്കലും വരുമാന നഷ്ടവും വർധിക്കുന്നു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ ജീവനക്കാരുടെ അഭാവം മൂലം ബസ് സർവീസുകൾ റദ്ദാക്കേണ്ടിവരുന്നു. ഇതു മൂലം വരുമാനത്തിൽ കാര്യമായ നഷ്ടം ഉണ്ടാകുന്നു. ദക്ഷിണമേഖലയിൽ ഇന്നലെ 150 ലധികം സർവീസുകളാണ് റദ്ദ് ചെയ്യേണ്ടി വന്നത്. ലാഭകരമായ സർവീസുകളുടെ പട്ടികയിൽപ്പെടുന്ന എ, ബി വിഭാഗങ്ങളിൽപ്പെട്ട സർവീസുകളും മുടങ്ങി . എന്നാൽ ലാഭകരമല്ലാത്ത സർവീസുകൾ അയച്ചതായും കണ്ടെത്തി.സർവീസുകൾ റദ്ദാക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ദക്ഷിണമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ യൂണിറ്റ് അധികൃതർക്ക് നിർദ്ദേശം നല്കി. ഓപ്പേറേറ്റിംഗ് വിഭാഗം ജീവനക്കാരെ കൊണ്ട് നിർബന്ധമായും 20 ഫിസിക്കൽ ഡ്യൂട്ടി ചെയ്യിക്കണം. 2019 -ൽ ഓപ്പറേറ്റ് ചെയ്തിരുന്നതും എ, ബി, പൂളിൽപ്പെടുന്നതുമായ ഷെഡ്യൂളുകൾ യാതൊരു കാരണവശാലും റദ്ദാക്കരുത്. യൂണിറ്റുകളിൽ പ്രതിദിനം അവലോകന യോഗം ചേർന്ന് അടുത്ത ദിവസത്തെ ഷെഡ്യൂളുകൾ നടത്തുന്നതിന് തയാറെടുപ്പുകൾ നടത്തണം. ലഭ്യമായ ജീവനക്കാരെ പരമാവധി പ്രയോജനപെടു ത്തി സർവീസുകൾ മുടക്കമില്ലാതെ നടത്തണം. ജീവനക്കാരുടെ കുറവുണ്ടെങ്കിൽ…
Read Moreദിലീപ് നല്‍കിയത് 57 ഹര്‍ജികള്‍! പ്രതികൾ ഉന്നത സ്വാധീനമുള്ളവർ; ദിലീപിനെ സഹായിക്കുന്ന തരത്തില്‍ കൂറുമാറിയത് ഇരുപതോളം സാക്ഷികള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനെതിരേ കൊലപാതക ശ്രമത്തിനുള്ള വകുപ്പുകൂടി ചുമത്തി. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 ബി ചുമത്തിയിരുന്നു. ഇതിനൊപ്പമാണ് കൊലപാതകശ്രമത്തിനുള്ള 302 വകുപ്പ് കൂടി ചേര്‍ത്തത്. ജാമ്യ ഹർജി നാളെ പരിഗണിക്കും നേരത്തെ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഈ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് പോലീസ് നടപടി. ദിലീപിന്റെ മുന്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കേണ്ടതായിരുന്നു. ഇതാണ് നാളത്തേക്കു മാറ്റിയത്. രാവിലെ 10.15-ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. അവധി ദിനമായ നാളെ ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, അടുത്ത…
Read Moreഊണ് കഴിഞ്ഞ് തിരികെയെത്തിയ കുട്ടികൾ കണ്ടത് തൂങ്ങി നിൽക്കുന്ന ആകാശിനെ; കോളജ് വിദ്യാർഥിയുടെ മരണകാരണം തേടി പോലീസ്
ചിങ്ങവനം: നാട്ടകത്ത് കോളജ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചിങ്ങവനം പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 10 നാണ് നാട്ടകം ഗവ. കോളജ് മൂന്നാം വർഷ ബിഎ വിദ്യാർഥി കാഞ്ഞിരപ്പള്ളി സ്വദേശിയായ ആകാശ് വിനോദ്(20) കോളജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ സഹപാഠികൾ കണ്ടെത്തിയത്. സഹപാഠികൾ ഭക്ഷണം കഴിച്ച് തിരികെ വരുന്പോഴാണ് ആകാശിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസെടുത്ത് ചിങ്ങവനം പോലീസ് മേൽ നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
Read Moreഅന്ന് രാജുവിന് പ്രായം വെറും 17 ! കല്യാണം കഴിഞ്ഞ് ഞങ്ങള്‍ രണ്ടാളും ഡൈനിംഗ് ടേബിളിനു ചുറ്റും ഓടിക്കളിച്ചു നടന്നു; പൃഥിരാജിനെപ്പറ്റി പൂര്‍ണിമ പറയുന്നതിങ്ങനെ…
മലയാളത്തിലെ ഏറ്റവും തിളക്കമാര്‍ന്ന താരകുടുംബങ്ങൡലൊന്നാണ് നടന് സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാവരും ഇന്ന് സിനിമയിലും അനുബന്ധ മേഖലകളിലും നിറഞ്ഞു നില്‍ക്കുകയാണ്. സുകുമാരന്റെ മുത്തമകനും നടനുമായ ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ. ഇടയ്ക്ക് സിനിമയില്‍ നിന്നു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ഇപ്പോള്‍ ഇതാ പൂര്‍ണിമ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അമ്മ മല്ലിക സുകുമാരന്‍ എന്നെ വളരെയേറെ സ്വാധീനിച്ച ഒരു വ്യക്തി ആണെന്നാണ് പൂര്‍ണിമ പറയുന്നത്. സുകുമാരന്റെ ഭാര്യ അല്ലെങ്കില്‍ ഇന്ദ്രന്റെയും പൃഥ്വിയുടേയും അമ്മ എന്നതിനുമപ്പുറം സ്വന്തമായിരു വ്യക്തിത്വം ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞ ആളാണ് അമ്മ. അത് ഉണ്ടാക്കി എടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ട ആളാണ്. പൊരുതി നിന്നിട്ടുണ്ട്. എത്രപേര്‍ക്ക് അങ്ങനെ പറ്റും. ആ ഊര്‍ജം, ആത്മവിശ്വാസം, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന…
Read Moreനടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഹോട്ടലില്‍! സിദ്ദിഖ് എന്നയാളും മറ്റു പലരും പങ്കെടുത്തു; പള്‍സര്‍ സുനിയുടെ അമ്മവെളിപ്പെടുത്തല്
കൊച്ചി: നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലാണെന്ന് പള്‍സര്‍ സുനിയടെ അമ്മ ശോഭനയുടെ വെളിപ്പെടുത്തല്‍. ഒരു ദൃശ്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അതില്‍ സിദ്ദിഖ് എന്നയാളും മറ്റു പലരും പങ്കെടുത്തിരുന്നെന്നും ഇത് നടന് സിദ്ദിഖാണോയെന്ന് തനിക്ക് അറിയില്ലെന്നും ശോഭന പറഞ്ഞു. ജയിലില്‍ സുനി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. മകനെ പിടിച്ചുകൊണ്ടുപോയ അതേ രീതിയില്‍ തനിക്ക് തിരിച്ചുകിട്ടണമെന്നും അവര്‍ പറഞ്ഞു. സുനി കൈമാറിയെന്നു പറയുന്ന കത്ത് ജില്ലാ കോടതിയില്‍ വച്ചാണ് തന്നത്. ആരെയും കത്ത് കാണിക്കരുതെന്നും അങ്ങനെ വന്നാല്‍ തന്റെ ജീവന് അപകടത്തിലാകുമെന്നും സുനി പറഞ്ഞതായി ശോഭന പറയുന്നു. കത്തില്‍ ദിലീപിനെക്കുറിച്ചാണ് പറയുന്നത്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ പെട്ടുപോയിയെന്നാണ് സുനി പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. ഈ കൃത്യം ചെയ്തതിന് പണം കിട്ടിയോയെന്നു മകനോടു ചോദിച്ചിട്ടില്ലെന്നു ശോഭന പറയുന്നു.
Read Moreനൈറ്റി ധരിച്ച് മോഷണത്തിനെത്തിയ ബോബിൻസ് പ്രഫഷണൽ മോഷ്ടാവ്; ഇങ്ങനെ പോലീസ് പറയുന്നതിന്റെ കാരണം ഇതാണ്…
തലയോലപ്പറന്പ്: മോഷണ ശ്രമത്തിനിടയിൽ പോലീസ് സാഹസികമായി പിടികൂടിയ കള്ളനെക്കുറിച്ചു കൂടുതൽ അന്വേഷണം ആരംഭിച്ചു. കീഴൂർ ചിറ്റേത്ത് പുത്തൻപുരയിൽ ബോബിൻസ് ജോണ്‍ (32) ആണ് പിടിയിലായത്. ഇയാൾ പ്രഫഷണൽ മോഷ്ടാവാണെന്നു പോലീസിനു സംശയിക്കുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ വെള്ളൂർ കീഴൂർ മേച്ചേരിൽ എം.എം. മാത്യുവിന്റെ വീട്ടിൽ രാത്രി മോഷണ ശ്രമത്തിനിടയിൽ ഇയാളെ മാത്യുവിന്റെ മകൾ മൊബൈലിൽ കണക്ടു ചെയ്തിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ കാണുകയും തുടർന്നു സമീപവാസിയെയും പോലീസിനെയും വിവരമറിയിച്ചു പിടികൂടുകയുമായിരുന്നു. മാത്യുവിന്റെ വീട്ടിലെത്തിയ ബോബിൻസ് നൈറ്റി ധരിച്ചു പ്രഫഷണൽ മോഷ്ടാവിനെ അനുസ്മരിപ്പിക്കുന്ന ചെയ്തികളിലായിരുന്നെന്ന് വെള്ളൂർ പോലീസ് പറഞ്ഞു. അതിനാലാണ് ഇയാളെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്തുന്നത്. ഇപ്പോൾ റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യുന്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്. മാത്യുവിന്റെ വീട്ടിൽ നിന്ന് നാളുകൾക്കു മുന്‍പും ജാതിപത്രിയടക്കമുള്ള വിലപിടിച്ച കാർഷിക ഉൽപന്നങ്ങൾ…
Read Moreസൂര്യൻ എവിടെ ? ഷാനിനെ തട്ടിക്കൊണ്ടു പോകുന്നതിനും മര്‍ദിക്കുന്നതിനുമിടയില്‍ അഞ്ചംഗ സംഘം അകത്താക്കിയത് നാലു ലീറ്ററോളം മദ്യം; ദിവസങ്ങൾ നീണ്ട ഗൂഢാലോചന
കോട്ടയം: നാളുകൾ നീണ്ട ഗൂഢാലോചനയക്കുശേഷമാണ് അഞ്ചംഗ സംഘം ഷാനിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്ന് പോലീസ്. ജോമോനും സംഘവും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഒടുവിലാണ് ഷാനിനെ തട്ടിക്കൊണ്ടു പോയി ആനത്താനത്തെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു മർദിക്കാമെന്നും തുടർന്ന് ഇയാളിൽ നിന്നും സൂര്യൻ എവിടെയാണെന്നുള്ള വിവരം അറിയണമെന്നും സംഘം തീരുമാനിച്ചത്. ഒത്തുചേരലിനായി മദ്യവും കഞ്ചാവും മയക്കുമരുന്നും സംഘം നേരത്തെ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. ഞായാറാഴ്ച രാത്രിയിൽ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മീനടം സ്വദേശി ബിനുവിനെ സുഹൃത്തായ ജോമോൻ ഓട്ടം വിളിച്ചു. ലുധീഷും കിരണും സുധീഷും ജോമോനൊപ്പം ഓട്ടോയിൽ കയറി മദ്യപിച്ചു. ഇതിനിടെയാണ് ലുധീഷിനെ സൂര്യൻ മർദ്ദിച്ച വിഷയം ചർച്ചയാകുന്നത്. സൂര്യനെ ഷാൻ വഴി പിടികൂടാനായി തട്ടിക്കൊണ്ടു പോകുകയും മർദ്ദിക്കുകയായിരുന്നുവെന്നാണ് പ്രതികൾ പറഞ്ഞിരുന്നത്. ഇതു കളവാണെന്ന് പോലീസിനു ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പല ദിവസങ്ങളായി പ്രതികൾ ഗൂഢാലോചന നടത്തി ഷാനിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി…
Read More