മുസ്ലിം ആയതിനാല്‍ കൊച്ചിയില്‍ ഫ്ളാറ്റ് ലഭിക്കുന്നില്ലെന്ന് സംവിധായക രതീന ഷെര്‍ഷാദ്. ഫ്ളാറ്റ് അന്വേഷിച്ച സമയത്ത് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളും ഇതൊടൊപ്പം രതീന പങ്കുവെച്ചു. മമ്മൂട്ടി നായകനായി എത്തുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ സംവിധായികയാണ് രതീന. പാര്‍വതിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മുസ്ലിം ആണെന്ന കാരണത്താല്‍ ഫ്ളാറ്റ് ലഭിക്കാത്തത് പുതിയ കാര്യമല്ലെന്നും എന്നാല്‍ ഇത്തവണ പറഞ്ഞ കാരണങ്ങളില്‍ പുതുമ തോന്നിയെന്നും സംവിധായിക പറഞ്ഞു. ഏഴു വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ലെന്നും ഭര്‍ത്താവ് ഒപ്പമില്ലെങ്കില്‍ വീട് വാടകയ്ക്ക് തരില്ലെന്നും ജോലി സിനിമയില്‍ ആണെങ്കില്‍ ഒരിക്കലും വാടക കെട്ടിടം അനുവദിക്കില്ലെന്നും ഫ്ളാറ്റ് ഉടമസ്ഥര്‍ പറഞ്ഞതായും രതീന വ്യക്തമാക്കി. രതീന ഷെര്‍ഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്: ”റത്തീന ന്ന് പറയുമ്പോ??””പറയുമ്പോ?”മുസ്ലിം അല്ലല്ലോ ല്ലേ??””യെസ് ആണ്…’‘ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!” കൊച്ചിയില്‍ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും…
Read MoreDay: January 21, 2022
കോവിഡ് മാനദണ്ഡം ശാസ്ത്രീയം, സമ്പൂർണ അടച്ചുപൂട്ടൽ അവസാനമാർഗം; പ്രതിപക്ഷ നേതാവിനെ തള്ളി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളിലെ ഭേദഗതിയിൽ പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങളെ തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ അവലംബിച്ചിരിക്കുന്നത് ശാസ്ത്രീയ മാനദണ്ഡങ്ങളാണെന്ന് മന്ത്രി പറഞ്ഞു. നിലവിലേത് ആദ്യ തരംഗങ്ങളിൽനിന്ന് ഭിന്നമായ പ്രതിരോധ മാർഗങ്ങളാണ്. ടിപിആർ മാനദണ്ഡങ്ങൾ നേരത്തെ തന്നെ ഒഴിവാക്കിയതാണെന്നും മന്ത്രി വിശദീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. പനി, ജലദോഷം ഉള്ളവര്‍ വീട്ടില്‍തന്നെ കഴിയണം. പനിയുള്ളവർ പൊതു ഇടത്തിൽ പോകരുത്. കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും പരിശോധന നടത്തണം. വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ വാക്സിൻ എടുക്കണമെന്നും മന്ത്രി നിർദേശിച്ചു. കോവിഡ് പ്രതിരോധത്തിന് ക്ലസ്റ്റർ മാനേജ്മെന്റ് ഡൈഗ് ലൈൻ പുറത്തിറക്കി. 10 ലധികം പേർക്ക് കോവിഡ് ബാധിച്ചാൽ സ്ഥാപനം ലാർജ് ക്ളസ്റ്റർ ആയി കണക്കാക്കും. അഞ്ച് ക്ളസ്റ്റർ ആയാൽ സ്ഥാപനം അഞ്ച് ദിവസത്തേയ്ക്ക് അടയ്ക്കണം. സമ്പൂർണ അടച്ചുപൂട്ടൽ അവസാനമാർഗമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreടോയ്ലറ്റ് ഫ്ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നു ! അയല്‍വാസിയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ…
അയല്‍വാസിയുടെ ടോയ്ലറ്റ് ഫ്ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന്ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ. 2003ലാണ് ഗള്‍ഫ് ഓഫ് പോയറ്റ്സില്‍ താമസിക്കുന്ന ദമ്പതികള്‍ അയല്‍വാസിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അയല്‍വാസിയുടെ ടോയ്ലറ്റ് ഫ്ളഷിന്റെ വലിയ ശബ്ദം തങ്ങള്‍ക്ക് രാത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ദമ്പതികള്‍ക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് അയല്‍വാസിയോട് ഉത്തരവിട്ടത്. നാല് സഹോദരങ്ങളാണ് ദമ്പതികളുടെ അയല്‍പ്പക്കത്ത് താമസിക്കുന്നത്. ഇവരുടെ ഫ്ളാറ്റിലെ ഫ്ളഷില്‍ നിന്നാണ് ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകുന്നത്. ദമ്പതികളുടെ കിടപ്പുമുറിയുടെ എതിര്‍വശത്താണ് അയല്‍വാസിയുടെ ടോയ്ലറ്റ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ടോയ്ലറ്റ് ഉപയോഗിക്കുമ്പോഴെല്ലാം ഈ ശബ്ദം ദമ്പതികളുടെ രാത്രിയിലെ ഉറക്കത്തിന് തടസമാകുന്നുണ്ട്. മാത്രമല്ല, അവരുടെ ബെഡ്റൂം തീരെ ചെറുതായതിനാല്‍ ബെഡ് മറ്റൊരു വശത്തേക്ക് മാറ്റിയിടാനും കഴിയാത്ത അവസ്ഥയാണ്. കോടതി ഇക്കാര്യം…
Read Moreആ ബുദ്ധിമുട്ട് ഒന്നും ആലോചിക്കാതെ ആകാംക്ഷ കൊണ്ട് അച്ഛനും ഞങ്ങളുടെ കൂടെ ഓടി! ആ സം സംഭവം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല; കെ.എസ്. ചിത്ര പറയുന്നു…
പാടിത്തുടങ്ങിയ കാലത്ത് സിനിമയുടെ ടൈറ്റിലില്‍ പേരെഴുതി കാണിക്കുന്നത് കാണാന്‍ വലിയ ആകാംക്ഷയും സന്തോഷവുമായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം റിലീസ് ചെയ്ത കാലം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് മൂന്നു നിലയുള്ള ഒരു തിയറ്റര്‍ ഉണ്ടായിരുന്നു തിരുവനന്തപുരത്ത്. അതിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. അന്ന് സിനിമ കാണാന്‍ പോകാന്‍ വേണ്ടി എല്ലാവരും വീട്ടില്‍ നിന്ന് ഇറങ്ങി വണ്ടിയില്‍ കയറി. അപ്പോഴേക്കും നേരം വൈകിയിരുന്നു. സിനിമ തുടങ്ങും മുമ്പ് എത്തില്ല എന്നോര്‍ത്ത് താന്‍ ആകെ പരിഭ്രമിച്ചിരുന്നു. ആ സമയത്ത് എന്റെ പേര് സ്ക്രീനില്‍ എഴുതിക്കാണിക്കുന്നത് കാണണം എന്ന ചിന്ത മാത്രമായിരുന്നു മനസില്‍. ഞങ്ങള്‍ ധൃതി പിടിച്ച് അവിടെ എത്തിയപ്പോഴേക്കും സിനിമ തുടങ്ങാറായിരുന്നു. അന്ന് ഞങ്ങള്‍ മുകളിലെ നില വരെ ഓടിക്കയറുകയായിരുന്നു. അന്ന് തന്റെ അച്ഛന് ചെറിയൊരു ആരോഗ്യപ്രശ്നം ഉണ്ടായിരുന്നു. ഒരുപാട് സമ്മര്‍ദമുണ്ടായാല്‍ നെഞ്ചുവേദന…
Read Moreഅരക്കെട്ട് ഒതുക്കാന്‍ പോലും ചിലര്‍ പറഞ്ഞിട്ടുണ്ട്..! കുടുംബ വേരുകളൊന്നുമില്ലാതെ കടന്നു വന്ന് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയ നടി കൃതി സനന് മനസുതുറക്കുന്നു
ബോളിവുഡിലെ കുടുംബപരമായി സിനിമാപാരമ്പര്യമോ മറ്റു ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ ബോളിവുഡില്‍ കടന്നു വന്ന കൃതി കഠിനാധ്വാനത്തിലൂടെയാണ് ഇന്നത്തെ താരമായി മാറിയത്. ഇന്നു ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് കൃതി സനന്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിമി എന്ന ചിത്രത്തിലൂടെ ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന നടിയായി മാറിയിരിക്കുകയാണ് കൃതി. ഈ വര്‍ഷം നിരവധി സിനിമകളാണ് കൃതിയുടേതായി പുറത്തിറങ്ങാനുള്ളത്. കുടുംബ വേരുകളൊന്നുമില്ലാതെ കടന്നു വന്ന നടിയായതിനാല്‍ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുക എന്നത് കൃതിയെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞ കാര്യമായിരുന്നു. പലതരത്തിലുള്ള വിവേചനങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കൃതി പറയുന്നത്. കരിയറിന്റെ തുടക്കകാലത്ത് പലപ്പോഴും തനിക്ക് ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്നും എങ്ങനെയാണ് താന്‍ അതിനെയെല്ലാം നേരിട്ടതെന്ന് പറയുകയാണ് കൃതി. ഒരഭിമുഖത്തിലാണ് കൃതി മനസ് തുറന്നത്. കുറേ കൂടി വലിയ ചുണ്ടുകള്‍ ആക്കാന്‍ ചുണ്ടില്‍ മാറ്റം വരുത്താന്‍…
Read More‘ഭാഗ്യം ലോട്ടറി പോലെ തേടി വരും’; കാൻസർ രോഗം അച്ഛനെ കവർന്നെടുത്തപ്പോൾ സ്വപ്നങ്ങൾ തകന്നുവീണു ; ഉദയമ്മയും മക്കളും അതിജീവനത്തിന്റെ പാതയിലാണ്
ദേവരാജൻ പൂച്ചാക്കൽപൂച്ചാക്കൽ: അച്ഛനുണ്ടായിരുന്നപ്പോൾ ഈ മൂന്നു പെണ്‍കുട്ടികൾ സുരക്ഷിതരായിരുന്നു. ഇല്ലായ്മ മറന്ന് ഉള്ളതുകൊണ്ട് സന്തോഷിച്ചു വളർന്നവർ. ഇവരുടെ പ്രതീക്ഷകളും സപ്നങ്ങളും തകർന്നു വീണത് എട്ടു മാസങ്ങൾക്ക് മുന്‍പ് അച്ഛൻ ജയാനന്ദന്റെ മരണത്തോടെയാണ്. കാൻസർ രോഗം ക്ഷണിക്കപ്പെടാത്ത അതിഥിയായി ഇവരുടെ കുടുംബത്തിലേക്ക് കടന്നു വന്നു. ആ രോഗം മരണത്തിലേക്ക് ഭർത്താവിനെ കൂട്ടിക്കൊണ്ടു പോകുന്പോൾ മൂന്നു പെണ്മക്ക ളെയും ചേർത്തു പിടിച്ച് ഉദയമ്മ എന്തു ചെയ്യണമെന്നറിയാതെ മരവിച്ചു നിന്നു. പഠനത്തിൽ മിടുക്കരായ മക്കളെ തുടർന്നും പഠിപ്പിക്കാൻ സ്ഥിരമായി ചെറിയ വരുമാനം കണ്ടെത്തണമെന്ന ആലോചനയിൽ നിന്നാണ് ജയാനന്ദൻ മുന്‍പ് ബാർബർ ഷോപ്പ് നടത്തിയിരുന്ന റോഡരികിലെ പുറന്പോക്ക് സ്ഥലത്ത് മക്കളോടൊപ്പം ഭാഗ്യക്കുറി വിൽപ്പനയും പിന്നീട് പെട്ടിക്കടയും ആരംഭിച്ചത്. പാണാവള്ളി പഞ്ചായത്ത് 16-ാം വാർഡ് അക്ഷര നിവാസിൽ ജയാനന്ദനും ഉദയമ്മയ്ക്കും നാലു പെണ്മക്കളാണ്. മൂത്തമകൾ ആര്യ കൃഷ്ണയുടെ വിവാഹം കഴിഞ്ഞു. ആകെയുള്ള മൂന്നു സെന്റ്…
Read Moreകിടപ്പു മുറിയിൽ നിന്ന് പിടിച്ചെടുത്തത് 1320 കിലോ ഹാൻസ്; പൊള്ളാച്ചിയിൽ നിന്നു മേടിച്ച വിലയും കേരളത്തിലെ വിപണി വലയും കേട്ടാൽ നിങ്ങൾ ഞെട്ടും…
ചിറ്റൂർ: മാഞ്ചിറയിൽ വീട്ടിൽ സൂക്ഷിച്ച 30 ലക്ഷത്തിന്റെ ലഹരി വസ്തുക്കൾ എക്സൈസ് അധികൃതർ പിടികൂടി. മാഞ്ചിറയിൽ രാജേന്ദ്രൻ (46)ന്റെ വീട്ടിൽ നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. നൂറു ചാക്കുകളിലായി സൂക്ഷിച്ച 1320 കിലോഗ്രാം ഹാൻസാണ് ഒളിപ്പിച്ചിരുന്നത്. വിപണിയിൽ ഇതിനു മുപ്പതു ലക്ഷത്തോളം വിലവരുമെന്ന് അധികൃതർ അറിയിച്ചു. വീടിനകത്തു കിടപ്പുമുറികളിലാണ് ഹാൻസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നെന്മാറ വലങ്ങി സ്വദേശിയും ഒരു വർഷക്കാലമായി മാഞ്ചിറയിൽ താമസമാക്കിയ രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. മാഞ്ചിറയിൽ വീടു വാടകയ്ക്കെടുത്താണ് രാജേന്ദ്രൻ താമസിച്ചുവരുന്നത്. തമിഴ്നാട് പൊള്ളാച്ചിയിൽ നിന്നും എത്തിച്ച് പാലക്കാട്, തൃശൂർ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളിലൂടെയാണ് കച്ചവടം നടത്തിവന്നിരുന്നത്. തമിഴ്നാട്ടിൽ നിന്നും ഹാൻസ് പായ്ക്കറ്റ് ഒന്നിന് മൂന്നു മുതൽ നാല് രൂപ വരെ വിലയ്ക്കു വാങ്ങി 25, 30 രൂപ വിലയിലാണ് വില്‍പ്പന. വ്യാപാരികൾ ഇടപാടുകാർക്ക് രഹസ്യമായാണ് ഹാൻസ് കൈമാറുന്നത്. അപരിചിതരായവർ ഹാൻസ്…
Read Moreഎട്ടാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍; സംഭവം നടന്നത് ഒരു വര്‍ഷം മുമ്പ്
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. വൈറ്റില പൊന്നുരുന്നി കുഞ്ഞന്‍ബാവ റോഡില്‍ മുക്കടതുണ്ടിയില് അജി (23) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നാണ് സൗത്ത് സിഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശാനുസരണം എറണാകുളം ഡിസിപി വി.യു. കുര്യാക്കോസിന്റെ മേല്‍നോട്ടത്തില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയുമായി പരിചയത്തിലായ പ്രതി പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീകുമാര്‍, അജേഷ്, ഡബ്ല്യുസിപിഒ ജയ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പീഡനം: ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റില്‍ കൊച്ചി: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയും…
Read Moreജോസ് ആന്ധ്രയിലുണ്ടെന്നുള്ള രഹസ്യ വിവരം ശരിയായിരുന്നു! എവിടേയും സ്ഥിരമായി താമസിക്കാതെ കറങ്ങി നടന്ന് “ഓപ്പറേഷൻ”; മൂന്നുപേർ അറസ്റ്റിൽ; രഹസ്യ അറകളുള്ള കാറും പിടിച്ചെടുത്തു
സുൽത്താൻ ബത്തേരി: കഞ്ചാവ്, ഹൈവേ പിടിച്ചുപറി അടക്കം നിരവധി കേസുകളിലെ പ്രതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ബത്തേരി ദൊട്ടപ്പൻകുളം പുൽപാറയിൽ പി.യു. ജോസ് എന്ന സിസി ജോസ് (51), മലപ്പുറം അയ്യായ മുണ്ടക്കര സൗക്കത്തുള്ള എന്ന ഷൗക്കത്ത് (44), വെല്ലൂർ കീഴാചൂൽ ബുധർ നഗർ കാർത്തിക് മോഹൻ (32) എന്നിവരെയാണ് ആന്ധ്രയിലെ കാക്കിനാടിയിൽ നിന്നും സാഹസികമായി പോലീസ് പിടികൂടിയത്. ഇവർ ഉപയോഗിച്ചിരുന്ന പ്രത്യേക രഹസ്യ അറകളുള്ള കാറും പിടിച്ചെടുത്തു. വയനാട് എസ്പിയുടെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ ബത്തേരി എസ്ഐയും സംഘവുമാണ് കാക്കിനാട പോലീസിന്റെ സഹായത്തെടെ പ്രതികളെ പിടികൂടിയത്. ജോസിന്റെ പേരിൽ 19 കേസുകളുണ്ടെന്ന് വയനാട് എസ്പി അർവിന്ദ് സുകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഷൗക്കത്തിന്റെ പേരിൽ തിരുനെല്ലി സ്റ്റേഷനിൽ കേസുണ്ട്. ജോസിന്റെ പേരിൽ ബത്തേരി പോലീസ് സ്റ്റേഷനിൽ 14 കേസുകളും പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലും…
Read Moreപുറത്തിറങ്ങി മനംകുളിർക്കെ കാഴ്ചകൾ കാണണം, പക്ഷേ…സുമേഷിന്റെ മനസിൽ സ്വപ്നങ്ങളേറെയുണ്ടെങ്കിലും എല്ലാം നാലു ചുമരുകൾക്കുള്ളിൽ മാത്രം
മണ്ണാർക്കാട്: സുമേഷിന്റെ മനസിൽ സ്വപ്നങ്ങളേറെയുണ്ട്. പുറത്തിറങ്ങി കണ്‍നിറയെ മനംകുളിർക്കെ കാഴ്ചകളും കാഴ്ചക്കാരേയും കാണണം, ആളുകളോടു സംസാരിച്ചിരിക്കണം അങ്ങനെ പലതും. എന്നാൽ ജനിച്ചതു മുതൽ കാൽനൂറ്റാണ്ടായി ഈയൊരു കിടപ്പുതന്നെ. എല്ലാം നാലു ചുമരുകൾക്കുള്ളിൽ. അന്നും ഇന്നും കൈക്കുഞ്ഞായി. അച്ഛനായിരുന്നു സുമേഷിന് വലിയ കൂട്ട്. എടുത്തുകൊണ്ടുപോയി പല കാഴ്ചകളും കാണിക്കുമായിരുന്നു. പക്ഷേ കഴിഞ്ഞ മൂന്നുവർഷമായി ആ ഭാഗ്യം നുണയാൻപോലും സുമേഷിന് ആവുന്നില്ല. സുമേഷിന്റെ അച്ഛൻ കാഞ്ഞിരപ്പുഴ വെറ്റിലപ്പാറ കുട്ടിപ്പാലൻ അകത്തെ മുറിയിൽ എഴുന്നേറ്റു നടക്കാനാവാത്തവിധം കിടപ്പിലാണ്. മൂന്നു വർഷം മുന്‍പ് കൂലിപ്പണിയെടുത്തു കൊണ്ടിരിക്കവേ ആഘാതം വന്നു തളർന്നുപോയി. ഇപ്പോൾ അമ്മ വല്ലപ്പോഴും സുമേഷിനെ എടുത്തു പുറത്തുകൊണ്ടുപോയാലായി. അമ്മ വേശു തൊഴിലുറപ്പടക്കമുള്ള പണികൾക്കു പോയാണ് കുടുംബം പോറ്റുന്നത്. പകൽസമയം അയൽക്കാരാണ് സുമേഷിന്റെയും കുട്ടിപ്പാലന്റെയും കാര്യങ്ങൾ നോക്കുന്നത്. രണ്ടരയടിയോളമാണ് സുമേഷിന്റെ ശരീരം. കാലുകൾ ചലിപ്പിക്കാനാവില്ല. ഇച്ഛയ്ക്കൊത്ത് ഒരുവിധം നീങ്ങുന്ന കൈകളും തലയുമാണവന് ആശ്രയം.…
Read More