സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾക്കും മതവേഷം അനുവദിക്കണമെന്ന് വനിതാ ലീഗ്; സർക്കാർ ഉത്തരവ് ഇങ്ങനെ…

കോഴിക്കോട്: സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾക്ക് ഹിജാബും ഫുൾസ്ലീവും അനുവദിക്കാത്തതിനെതിരേ വനിതാ ലീഗ് രംഗത്ത്. മതപരമായ വേഷങ്ങൾ ധരിക്കാൻ അനുമതി നിഷേധിക്കുന്ന സർക്കാർ ഉത്തരവ് അവകാശലംഘനമാണെന്ന് വനിതാ ലീഗ് നേതൃത്വം പ്രതികരിച്ചു. ഉത്തരവ് തിരുത്തി ഹിജാബും ഫുൾസ്ലീവും ധരിക്കാൻ അനുമതി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. മതപരമായ വേഷങ്ങൾ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സേനയിലെ ഒരു പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ജെൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്‍റ് പോലീസ് സേനയിലേത്. കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു രീതി നടപ്പാക്കിയത്. അതിനാൽ മതചിഹ്നങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ ഉത്തരവ്.

Read More

കോഴിക്കോട് ഇരട്ട സ്ഫോടനം: വിചാരണ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെ വെറുതെവിട്ടു ഹൈക്കോടതി

  കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ വിചാരണ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച തടിയന്‍റവിട നസീറിനെയും കൂട്ടുപ്രതി ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒൻപതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് എന്‍ഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിക്കളയുകയും ചെയ്തു. കേസില്‍ യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും സ്ഫോടനത്തിന് ഗുഢാലോചന നടത്തിയെന്ന കണ്ടെത്തൽ തെറ്റാണെന്നുമായിരുന്നു പ്രതികളുടെ വാദം. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും സ്‌ഫോടനം നടന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് 2009-ലാണ് എന്‍ഐഎ ഏറ്റെടുത്തത്. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ച ആദ്യ തീവ്രവാദ കേസ് എന്ന പ്രത്യേകയും കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിനുണ്ടായിരുന്നു.

Read More

കോട്ടയം മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് കോവിഡ് പരിശോധന സ്വന്തം ചെലവിൽ;700 രൂപാ വിലവരുന്ന കിറ്റ് വാങ്ങി പരിശോധന നടത്താൻ  ബുദ്ധിമുട്ടെന്ന് ജീവനക്കാർ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ജീവനക്കാർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായാൽ പരിശോധിക്കാൻ സംവിധാനമില്ലെന്ന് പരാതി. സാധാരണ അത്യാഹിത വിഭാഗത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന യെല്ലോ സോണിൽ ആണ് രോഗികൾക്കും ജീവനക്കാർക്കും ആർടിപിസിആർ പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഗുരുതര രോഗവുമായി എത്തുന്ന രോഗികൾക്ക് മാത്രമേ ആർടിപിസിആർ പരിശോധന നടത്തൂവെന്ന് അധികൃതർ പറയുന്നു. ഇതിനെതിരെ ജീവനക്കാരുടെ ഇടയിൽ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ കോവിഡ് ലക്ഷണങ്ങളുണ്ടായാൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കിറ്റ് വാങ്ങി പരിശോധന നടത്തിയാൽ മതിയെന്ന് ഈ വിഭാഗത്തിലെ അധികൃതർ പറയുന്നു. 700 രൂപാ വിലവരുന്ന കിറ്റ് വാങ്ങി പരിശോധന നടത്താൻ പല ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. ഇന്നലെ 16 ജീവനക്കാർ ഗൈനക്കോളജി വിഭാഗത്തിൽ മാത്രം കോവിഡ് ബാധിതരായി. ക്ലീനിംഗ്, കുടംബശ്രീ ഉൾപ്പെടെ മറ്റ് വിഭാഗങ്ങളിൽ 40 പേരും. ഇതോടെ മെഡിക്കൽ കോളജിൽ കോവിഡ് ബാധിതരാകുന്ന…

Read More

ഇൻസ്റ്റഗ്രാം സുഹൃത്തിനെ  നേരിൽ കാണാൻ മോഹം; പതിനാറുകാരി ഈരാറ്റുപേട്ടയിൽ നിന്നും വണ്ടികയറി തലസ്ഥാനത്ത് കാലുകുത്തി; പിന്നെ സംഭവിച്ചത് കണ്ടോ!

  കോട്ടയം: കാണാതായ പ്ലസ് വണ്‍ വിദ്യാർഥിനിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. ഈരാറ്റുപേട്ടയ്ക്കു സമീപം ഭരണങ്ങാനം മേലന്പാറയിൽ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാർഥിനിയെയാണ് തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. ഇന്നു പുലർച്ചെയോടെ പെണ്‍കുട്ടിയെ പോലീസ് ഈരാറ്റുപേട്ടയിൽ എത്തിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ഇന്നലെ പുലർച്ചെയാണ് കാണാതായത്. തുടർന്നു വീട്ടുകാർ നല്കിയ പരാതിയെതുടർന്നു ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.പെണ്‍കുട്ടി യാത്ര ചെയ്ത കെഎസ്ആർടിസി ബസിന്‍റെ കണ്ടക്ടർ നൽകിയ വിവരമാണ് നിർണായകമായത്. രാവിലെ ആറരയ്ക്ക് മേലന്പാറ ജംഗ്ഷനിൽ നിന്നും കോട്ടയത്തേക്ക് പെണ്‍കുട്ടി തന്‍റെ ബസിലാണ് യാത്ര ചെയ്തതെന്നും, ടിക്കറ്റെടുക്കാനായി 200 രൂപയാണ് നല്കിയതെന്നും കണ്ടക്ടർ പോലീസിനെ അറിയിച്ചു. ഇതനുസരിച്ച് ഈരാറ്റുപേട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിലുടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാനാണ് പെണ്‍കുട്ടി പോയതെന്ന് പോലീസ് പറഞ്ഞു.

Read More

ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ച മലയാള ചിത്രം;പപ്പയില്‍ നായക വേഷം അവതരിപ്പിക്കുന്നത്അനിൽ ആന്‍റോ

ന്യൂസിലന്‍ഡ് മലയാളിയായ ഷിബു ആന്‍ഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലന്‍ഡ് മലയാളികളുടെ ജീവിതകഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിനന്‍റെ പ്രധാന ഭാഗങ്ങള്‍ ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ചു. മുമ്പ് ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിന്‍റെ സംവിധാനവും കാമറായും നിര്‍വഹിച്ച ഷിബു ആന്‍ഡ്രൂസ്, രാജീവ് അഞ്ചലിന്‍റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ കമറാമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ഏജ് ഫിലിംസും, വിന്‍വിന്‍ എന്‍റര്‍ടെയ്ന്‍മെന്‍റിനും വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ദുല്‍ഖര്‍ ചിത്രമായ സെക്കന്‍റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേല്‍, ആര്‍.ജെ. മഡോണ തുടങ്ങിയ ചിത്രങ്ങളിലും, ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനില്‍ ആന്‍റോ ആണ് പപ്പയില്‍ നായക വേഷം അവതരിപ്പിക്കുന്നത്.ഷാരോള്‍ നായികയായും എത്തുന്നു. ഗോള്‍ഡന്‍ ഏജ് ഫിലിംസും, വിന്‍വിന്‍ എന്‍റര്‍ടെയ്ന്‍മെന്‍റിനും വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരന്‍ നിര്‍മിക്കുന്ന പപ്പ ,ഷിബു ആന്‍ഡ്രൂസ് കഥ,…

Read More

കലാപരമായ കഴിവുകള്‍ തെളിയിക്കാന്‍ എന്നെ സ്‌കൂള്‍ അധികൃതർ അനുവദിച്ചിരുന്നില്ലെന്ന് അന്ന രാജൻ

സിനിമയിലെത്തും എന്ന് വിചാരിച്ചിരുന്നതല്ല. ഒരു ഫ്‌ളക്‌സ് ബോര്‍ഡ് പരസ്യത്തിന്‍റെ ഭാഗമായതിന് ശേഷമാണ് അങ്കമാലി ഡയറീസ് ലഭിക്കുന്നത്. പഠിക്കുന്ന കാലത്ത് പോലും സ്‌കൂളില്‍ വച്ച് എന്‍റെ കലാപരമായ കഴിവുകള്‍ തെളിയിക്കാന്‍ എന്നെ സ്‌കൂള്‍ അധികൃതരും അനുവദിച്ചിരുന്നില്ല. സ്‌കൂളിലായിരുന്നപ്പോള്‍ അമല പോളിനൊപ്പം നാടകത്തില്‍ അഭിനയിച്ച് എന്‍റെ ഭാഗം ഞാന്‍ കുളമാക്കിയിരുന്നു. ഒരിക്കല്‍ കോളജില്‍ ഒരു നാടകത്തില്‍ അഭിനയിച്ചപ്പോള്‍ മുഖത്ത് ഭാവങ്ങള്‍ വരാത്തത് കണ്ട് കൂട്ടുകാര്‍ എന്നോട് ചോദിച്ചിരുന്നു ഒരു ബബിള്‍ഗം എങ്കിലും വാങ്ങി വായിലിട്ട് ചവച്ച് കൂടായിരുന്നോ എന്ന്… ആ ഭാവമെങ്കിലും മുഖത്ത് വന്നോട്ടെയെന്ന് കരുതിയാണ് അവര്‍ അങ്ങനെ പറഞ്ഞത്. അന്ന് എനിക്ക് മനസിലായി അഭിനയം എനിക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ല. അതുകൊണ്ട് പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ മാത്രം നിന്നാല്‍ മതിയെന്നു കരുതി. എന്‍റെ സീനുകളൊക്കെ മൂന്ന് ടേക്ക് മുതല്‍ മുകളിലോട്ടാണ് പോകുന്നത്. അതങ്ങനെ നീണ്ട് കിടക്കും. നഴ്‌സിംഗ് പരീക്ഷാ സമയത്ത്…

Read More

പന്നികളെ വെടിവച്ചു കൊല്ലാൻ കിട്ടിയ അവസരം കളഞ്ഞില്ല;   കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു എഴുമറ്റൂരുകാർ

എഴുമറ്റൂർ എഴുമറ്റൂർ പഞ്ചായത്ത് ആറാം വാർഡിലെ ചൂരനോലി ഭാഗത്ത് നാളുകളായി കൃഷി ഭൂമിയിൽ ഇറങ്ങി നിരന്തരമായി കാർഷിക വിളകൾ നശിപ്പിച്ചിരുന്ന കാട്ടുപന്നികളിൽ രണ്ട് എണ്ണത്തിനെ വെടിവച്ച് കൊന്നു. റാന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്താൽ തോക്ക് ലൈസൻസ് ഉള്ളതും കൃഷിഭൂമിയിൽ ഇറങ്ങുന്ന അപകടകാരികളായ കാട്ടൂ പന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകിട്ടുള്ളതുമായ വായ്പ്പൂര് കുന്നുംപുറത്ത് ജോസ് പ്രകാശാണ് കഴിഞ്ഞ രാത്രിയിൽ പന്നികളെ വെടിവച്ച് കൊന്നത്. എഴുമറ്റൂർ, കൊറ്റനാട് അയിരൂർ, ചെറുകോൽ, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ കാട്ടൂ പന്നി ശല്യം അതിരു ക്ഷമായി തുടരുന്ന സാഹചര്യങ്ങളിൽ നിരവധി പന്നികളെ കഴിഞ്ഞ കുറേ നാളുകളായി റാന്നി ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം സഹായത്തോട്ട് വെടിവച്ച് കൊന്ന് കർഷകരെ സഹായിച്ചു വരുന്നു. ടീം സെക്ഷൻ ഓഫീസർ ആർ.സുരേഷ് കുമാർ, ബീറ്റ് ഓഫിസർമാരായ എ.എസ്.നിധിൻ, എം.അജയകുമാർ, എഴുമറ്റൂർ പഞ്ചയത്ത് പ്രസിഡൻ്റ് ശോഭാ മാത്യു, വൈസ്…

Read More

പണം വരുമ്പോൾ ഹൃദയം കല്ലാകുമോ..! ; ഭക്ഷണം യാചിത്തെത്തിയ കുട്ടിക്ക് ഒന്നും നൽകാതെ ഗ്ലാസ് താഴ്ത്തിപോയി; രശ്മികയ്ക്കു  സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം

സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തെക്കുറിച്ചറിയാന്‍ ആരാധകര്‍ക്കു വലിയ താത്പര്യമാണ്. ഇത്തരം കാര്യങ്ങള്‍ ആരാധകരിലെത്തിക്കാന്‍ പപ്പരാസികള്‍ താരങ്ങളുടെ പിന്നാലെ നിഴല്‍ പോലെയുണ്ടാകും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കാലമാണ്. അതുകൊണ്ട് തന്നെ താരങ്ങളെ സംബന്ധിച്ച് എപ്പോഴും കാമറക്കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു കൊണ്ടിരിക്കും. ഇപ്പോഴിതാ അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശങ്ങള്‍ക്ക് ഇരയായിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍ താരമായി വളര്‍ന്നിരിക്കുകയാണ് രശ്മിക. രശ്മികയ്ക്കെതിരേ ഇപ്പോള്‍ സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. തന്നോട് ഭക്ഷണം ചോദിച്ചെത്തിയ രണ്ട് കുട്ടികള്‍ക്ക് രശ്മിക ഒന്നും നല്‍കാതെ പോയെന്ന് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ താരത്തിനെതിരേ രംഗത്ത് എത്തിയിരിക്കുന്നത്. ഒരു റസ്റ്ററന്‍റില്‍ നിന്നു പുറത്തേക്ക് വരുന്ന രശ്മികയുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. താരത്തെ കണ്ടതും ഒരു കുട്ടി അടുത്ത് വരുന്നതും എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ്. എന്നാല്‍ ഇപ്പോള്‍…

Read More

ചിത്രച്ചേച്ചിയുടെ ഭര്‍ത്താവുമായിട്ടുള്ള പ്രശ്നം; ഒരു ഷോയില്‍ നെഗറ്റീവ് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എം ജയചന്ദ്രൻ

എന്‍റെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെടുകയും സങ്കടപ്പെടുകയും വിഷമിക്കുകയും ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് ചിത്രച്ചേച്ചിയുടെ ഭര്‍ത്താവുമായിട്ടുള്ള പ്രശ്നമാണ് എന്ന് പറയാതിരിക്കാന്‍ പറ്റില്ല. പക്ഷേ ഞാന്‍ വന്ന വഴി മറക്കുന്ന ആളല്ല. വിജയന്‍ ചേട്ടനെ സംബന്ധിച്ചിടത്തോളം എന്‍റെ തുടക്കത്തില്‍ ഒരുപാട് സഹായം ചെയ്തിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ കമ്പനിയില്‍ ആദ്യമായി സംഗീതം ചെയ്യാന്‍ അവസരം തന്നു. അവരുടെ വീട്ടില്‍ തന്നെ പലപ്പോഴും താമസിച്ചിട്ടുണ്ട്. എന്‍റെ സംഗീതം നന്നാക്കാന്‍ വേണ്ടി ഞാനെന്‍റെ അമ്മയെയും കൂട്ടി പോയിട്ടാണ് അവിടെ താമസിച്ചിട്ടുള്ളത്. വിജയന്‍ ചേട്ടനും ചിത്രച്ചേച്ചിയും എന്‍റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും ചെയ്തിട്ടുള്ള വ്യക്തികളാണ്. അവരെക്കുറിച്ച് ഏതെങ്കിലും ഒരു ഷോയില്‍ നെഗറ്റീവ് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. വിജയന്‍ ചേട്ടന്‍റെ സൈഡില്‍ നിന്നു ചെയ്ത കാര്യങ്ങള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന് അത് ശരിയായിരിക്കും. എന്‍റെ സൈഡില്‍ നിന്ന് നോക്കുമ്പോള്‍ ഞാന്‍ ചെയ്ത കാര്യങ്ങളും…

Read More

പ്രണയം  നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വശത്താക്കി; പിന്നീട് പീഡിപ്പിച്ച് ഗർഭിണിയാക്കി; പതിനെട്ടുകാരൻ പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 18കാരൻ അറസ്റ്റിൽ.കോട്ടയം മള്ളൂശേരി തിരുവാറ്റ അഭിജിത്ത് പ്ലാക്കലി(18)നെയാണ് ഗാന്ധിനഗർ പോലീസ് പിടികൂടിയത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാർ നല്കിയ പരാതിയെതുടർന്നു ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ പിഡികൂടുകയായിരുന്നു. ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി, എസ്ഐ മനോജ്, പോലീസുദ്യോഗസ്ഥരായ ശശികുമാർ, രാഗേഷ്, പ്രവിനോ, പ്രവീണ്‍ , അനീഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More