കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയതിനെ തുടർന്ന് അതുവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി കേസ് മാറ്റിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചോദ്യം ചെയ്യലില്‍നിന്ന് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യുന്നതിനു കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ദിലീപിന്റെ അഭിഭാഷകന് ഇതിനെ എതിര്‍ത്തില്ല. ക്രൈംബ്രാഞ്ചിന്റേത് കസ്റ്റഡി നീക്കംഅതേസമയം കേസില്‍ നടന് ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. ബുധനാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങാനാണ് ശ്രമം. മൂന്ന് ദിവസത്തിനിടെ 33 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അവസാന ദിവസം വീഡിയോ തെളിവുകള്‍ അടക്കം ഉപയോഗിച്ചുള്ള ചോദ്യം…
Read MoreDay: January 27, 2022
ഭക്ഷണം ഓർഡർ ചെയ്തശേഷം ഹോട്ടലുടമയിൽ നിന്ന് പണവും തട്ടിച്ചു; ബുള്ളറ്റിലെത്തി തട്ടിപ്പ് നടത്തിയത് മധ്യവയസ്കൻ ചില്ലറക്കാരനല്ല; വിശ്വാസം മുതലെത്ത് നടത്തിയ തട്ടിപ്പിങ്ങനെ…
വൈക്കം: ഹോട്ടലിൽ നിന്ന് പാഴ്സൽ ഓർഡർ ചെയ്ത് ഹോട്ടലുടമയെ കബളിപ്പിച്ച് പണം വാങ്ങി കടന്നു കളഞ്ഞ മധ്യവയസ്കൻ എത്തിയ ബുള്ളറ്റിനെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചു. പത്തനംതിട്ട സ്വദേശിയിൽ നിന്ന് ഇയാൾ ബുളളറ്റ് വാങ്ങിയെങ്കിലും ഉടമസ്ഥാവകാശം ഇപ്പോഴും മാറ്റിയിട്ടില്ല.ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം ഉൗർജിതമാക്കി. വൈക്കം പെരിഞ്ചിലയിലെ ഗ്രീൻ ചില്ലി എന്ന ഹോട്ടലിന്റെ ഉടമ ജിനീഷിൽ നിന്നാണ് ബുള്ളറ്റിലെത്തിയ ആൾ 1500 രൂപ വാങ്ങി കടന്നു കളഞ്ഞത്. ബുള്ളറ്റിലെത്തിയ ആൾ പാഴ്സൽ കൊണ്ടുപോകാനായി വിളിച്ചു കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും 1500 രൂപവാങ്ങി കബളിപ്പിച്ചു. ഏതാനും ദിവസങ്ങൾ തുടർച്ചയായി ഹോട്ടലിൽ ബുള്ളറ്റിൽ എത്തി ഹോട്ടൽ ഉടമയും ജീവനക്കാരുമായി ഇയാൾ അടുപ്പമുണ്ടാക്കി. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 30 ബിരിയാണി, 20 ചോറ്, 20 ബീഫ് ഫ്രൈ എന്നിവ പാഴ്സലായി ആവശ്യപ്പെട്ടു. പാഴ്സൽ വേഗം തരാൻ ഇയാൾ ആവശ്യപ്പെട്ടു. ഭക്ഷണം കൊണ്ടുപോകാൻ ഓട്ടോറിക്ഷയും…
Read Moreതമിഴ് നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം വാഗ്ദാനം ചെയ്ത് ഒരു കോടിയുടെ തട്ടിപ്പ്; ഇടനിലക്കാരനായി കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും
സ്വന്തം ലേഖകൻകണ്ണൂർ: തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കോടിയുടെ തട്ടിപ്പ്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ വ്യവസായ പ്രമുഖനിൽ നിന്നാണ് പണം തട്ടിയെടുത്തിട്ടുളളത്. കണ്ണൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ഇടനിലക്കാരനായി നടത്തിയിട്ടുള്ള തട്ടിപ്പിൽ തമിഴ്നാട്ടിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും കണ്ണികളാണെന്ന് റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. കുഴൽപ്പണമായാണ് ഒരു കോടി രൂപ ചെന്നൈയിൽ എത്തിച്ചത്. തുടർന്ന് കോൺഗ്രസ് നേതാവ് ഉൾപ്പെട്ട സംഘം ചെന്നൈയിൽ പാർട്ടിയും നടത്തി. വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കോളജിന് നിയമ ഭേദഗതിയെ തുടർന്ന് അംഗീകാരം നഷ്ടപ്പെടുകയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ അധികാരമേൽക്കുന്നതിന് ആറ് മാസം മുമ്പാണ് ഒരു കോടി രൂപ സംഘം കൈപ്പറ്റിയത്. എന്നാൽ, പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ അംഗീകാരം നേടാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു. തുടർന്ന് പണം നഷടപ്പെട്ട പള്ളിക്കുന്ന് സ്വദേശി പണം തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടിട്ടും സംഘം…
Read More”മലയാളികളുടെ ഹിറ്റ്ലർ” ..! വിവേകത്തോടെ സിനിമയെ കണ്ടപ്പോൾ മലയാളവും തമിഴും കടന്നു ബോളിവുഡിലും വിജയക്കൊടി പാറിച്ചു; സംവിധായകൻ സിദ്ധിഖിന്റെ വിജയവഴികളിലൂടെ…
കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന കലാകാരനുമാത്രമാണ് തുടർവിജ യങ്ങൾ സാധ്യമാകു ന്നത്. മലയാളവും തമിഴും കടന്നു ബോളിവുഡിലും വിജയക്കൊടി പാറിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധിഖ് ഇതിനു തെളിവാണ്. തുടക്കകാലത്ത് സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിലും പിന്നീടു സിദ്ധിഖ് എന്ന പേരിലും സംവിധാനംചെയ്ത ചലച്ചിത്രങ്ങളി ലൊക്കെ ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന രീതിയായിരുന്നു ഇദ്ദേഹം പിന്തുടർ ന്നുപോന്നിരുന്നത്.കുടുംബപ്രേക്ഷകരെ ആകർഷിക്കാനുള്ള ചേരുവകളും വേണ്ടതുപോലെചേർക്കുന്നതിൽ ഇദ്ദേഹം സാമർഥ്യംകാട്ടി. പിന്നീടുള്ള ഓരോ കാലഘട്ടത്തിലും അതാതു സമയത്തെ ഭൂരിഭാഗം പ്രേക്ഷകരു ടെയും അഭിരുചികൾ കണ്ടറിഞ്ഞ് സിനിമയൊരുക്കാനാണ് സിദ്ധിഖ് ശ്രമിച്ചിട്ടുള്ളത്. വിവേകത്തോടെ സിനിമയെ സമീപിച്ചിരുന്നതിനാൽ വിജയം എന്നും ഇദ്ദേഹത്തോടൊപ്പം നിന്നു. കോമഡി കൈകാര്യം ചെയ്യുന്നതിൽ മലയാളം എക്കാലവും മറ്റു ഭാഷാ ചിത്രങ്ങളേക്കാൾ ബഹുകാതം മുന്നിലായിരുന്നു. സിദ്ധിഖ്- ലാലിന്റെ കഥയ്ക്ക് ചലച്ചിത്രരൂപം നൽകിയ സത്യൻ അന്തിക്കാടു ചിത്രം നാടോടിക്കാറ്റ് മുതലിങ്ങോട്ടാണ് നായക കഥാപാത്രങ്ങൾതന്നെ ഹാസ്യവും അവതരിപ്പിക്കുന്ന രീതി…
Read More10 രൂപപോലും എടുക്കാനില്ലാത്തവനെന്ന് പരിഹസിച്ച് സെയിൽസ്മാൻ; പണം തന്നാൽ ഇന്ന് കാർ കിട്ടുമോ? 10 ലക്ഷം രൂപ മുമ്പിലേക്കിട്ട് സെയിൽമാനെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് കർഷകൻ
വാഹനഷോറൂമിലെത്തിയ കർഷകനെ അപമാനിച്ച സെയിൽസ്മാൻ പിടിച്ചത് പുലിവാൽ. കർണാടകയിലെ തുമകൂരിലാണ് സംഭവം. പൂക്കൾ കൃഷിചെയ്യുന്ന കെമ്പഗൗഡയും കൂട്ടുകാരും പിക്അപ് വാങ്ങുന്നതിനായിട്ടാണ് മഹീന്ദ്രയുടെ ഷോറൂമിൽ എത്തിയത്. സാധാരണക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ടിട്ട് കൗതുകം തീർക്കാൻ വന്നവരാണ് എന്ന ധാരണയിലാണ് ഷോറൂമിലെ ജീവനക്കാരൻ പെരുമാറിയത്. 10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കൊമ്പഗൗഡ ചോദിച്ചു. എന്നാൽ പോക്കറ്റിൽ 10 രൂപ പോലും കാണില്ല അപ്പോഴല്ലേ 10 ലക്ഷം എന്ന പരിഹാസമാണ് ജീവനക്കാരിൽ നിന്ന് മറുപടിയായി കിട്ടിയത്. ഇതോടെ യുവാവിന് ദേഷ്യം വന്നു. പണം തന്നാൽ ഇന്ന് കാർ കിട്ടുമോ എന്ന് കെമ്പഗൗഡ തിരിച്ചുചോദിച്ചു. 10 ലക്ഷം രൂപ ഒരുമിച്ച് കൊണ്ടുവരൂ എന്നാൽ കാർ ഇന്ന് തന്നെ തരാമെന്ന് ജീവനക്കാരനും തിരിച്ച് പറഞ്ഞു.ശരി എന്ന് പറഞ്ഞ് അവിടെ നിന്നുപോയ യുവാവും കൂട്ടുകാരും 10 ലക്ഷം രൂപയുമായി അരമണിക്കൂറിനകം തിരിച്ചെത്തി. ഇതോടെ…
Read Moreപ്രായമായ സ്ത്രീകളുമായി പരിചയക്കാരനെപോലെ സംസാരിച്ച് അടുത്തു കൂടും, പിന്നെ മാലപൊട്ടിച്ച് കടന്നു കളയും; നാലു ജില്ലകളെ വിറപ്പിച്ച യുവാവിന് ഒടുവിൽ സംഭവിച്ചതു കണ്ടോ!
കിളിമാനൂർ : പ്രായമായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്ന കേസിലെ പ്രതിയെ കിളിമാനൂർ പോലീസും , തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു . എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ , എരൂർ കൊച്ചേരിയിൽ വീട്ടിൽ മനോഹരൻപിള്ളയുടെ മകൻ സുജിത്ത് (39) ആണ് പോലീസിന്റെ പിടിയിലായത്. വീട്ടിലും പരിസര പ്രദേശങ്ങളിലും നിൽക്കുന്ന പ്രായമായ സ്ത്രീകളുടെയടുത്ത് പരിചയക്കാരനെ പോലെ എത്തി ആക്രമിച്ച് മാല പൊട്ടിക്കുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ ആഴ്ച പഴയകുന്നുമ്മേൽ വില്ലേജിൽ മേലേ പുതിയ കാവ് കലാഭവനിൽ വീടിന്റെ മുറ്റത്ത് നിന്ന എഴുപത് വയസുള്ള ചന്ദ്രികയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയിൽ വീണ് ചന്ദ്രികയുടെ കൈ ഒടിഞ്ഞിരുന്നു. പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന ഇരുചക്ര വാഹനത്തിൽ ഇയാൾ രക്ഷപ്പെട്ടു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യാ വി. ഗോപിനാഥിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം…
Read Moreമകളെ വിളിക്കാനെത്തിയ പിതാവായ അധ്യാപകനു നേരേ പോലീസ് അതിക്രമം : ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ പ്ലസ്ടു പരീക്ഷ എഴുതാനെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ അധ്യാപകനായ പിതാവിനോട് അപമര്യാദയായി പെരുമാറിയ പൂജപ്പുര ഗ്രേഡ് എസ്ഐക്കും അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്ത മ്യൂസിയം പോലീസിനുമെതിരെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. പൂന്തുറ സെന്റ് തോമസ് സ്കൂളിലെ അധ്യാപകനായ ജാക്സൻ, 2021 ഏപ്രിൽ 22ന് താൻ നേരിട്ട അപമാനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കളെ പൂജപ്പുര ഗ്രേഡ് എസ്ഐയും ഒരു പോലീസുകാരനും ചേർന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കെതിരെ മ്യൂസിയം പോലീസ് കള്ളക്കേസ് രജിസ്റ്റർ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയെങ്കിലും പോലീസ് നടപടിയെ ന്യായീകരിച്ചതു കാരണം…
Read Moreകോവിഡ് കുതിക്കുന്നു; നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു, ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. കടുത്ത നിയന്ത്രണങ്ങളുള്ള സി വിഭാഗത്തിലേക്ക് നാല് ജില്ലകളെ കൂടി ഉൾപ്പെടുത്തി. കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ വരിക. ഇതോടെ സി വിഭാഗത്തിലുള്ള ജില്ലകളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരം ജില്ലയെ ഈ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സി വിഭാഗത്തിൽ ഉൾപ്പെടുന്ന ജില്ലകളിലെ തീയറ്ററുകളും ഹെൽത്ത് ക്ലബുകളും നീന്തൽ കുളങ്ങളും അടയ്ക്കണം. പൊതു പരിപാടികൾ നടത്താൻ പാടില്ല. ആരാധാനാലയങ്ങളിൽ ആളുകൾക്ക് പ്രവേശനം ഉണ്ടാകില്ല. ചടങ്ങുകൾ ഓണ്‍ലൈനായി നടത്താം. കോളജുകളിൽ അവസാന സെമസ്റ്റർ പരീക്ഷ മാത്രം ഓഫ് ലൈനായി നടത്താം. ശേഷിക്കുന്ന എല്ലാ പരീക്ഷകളും ഓണ്‍ലൈനായി നടത്തണം.
Read Moreപെരിയാറിന് തളയിട്ട് ചിരിതൂകുന്ന മിടുക്കിക്ക് അമ്പത് വയസ്; അമ്പതു തികയുന്ന ഇടുക്കിയുടെ 50 ചിത്രങ്ങളുമായി വൈദികൻ ഫാ. ജിജോ കുര്യൻ
അമ്പതു വയസു തികയുന്ന ഇടുക്കിക്ക് ചിത്രോപഹാരവുമായി വൈദികൻ. ഇടുക്കിയുടെ മലകൾ, നദികൾ, മനുഷ്യർ, താഴ്വാരങ്ങൾ, വഴികൾ, വിളകൾ എന്നിവ ഉൾപ്പെടുന്ന അമ്പതു ചിത്രങ്ങളാണ് ഇടുക്കി കുളമാവ് സ്വദേശിയായ കപ്പുച്ചിൻ വൈദികനായ ഫാ. ജിജോ കുര്യൻ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ലോറേഞ്ചിലെ തൊടുപുഴ മുതൽ ഹൈറേഞ്ചിന്റെ അങ്ങേത്തലയ്ക്കലുള്ള കാന്തല്ലൂർ-വട്ടവട വരെ ചിത്രങ്ങളിലുണ്ട്. 1972 ജനുവരി 26നാണ് ഇടുക്കി ജില്ല രൂപീകൃതമാകുന്നത്. അന്നത്തെ റവന്യുമന്ത്രിയായിരുന്ന ബേബി ജോണാണ് ഇടുക്കി എന്ന പേര് നിർദേശിച്ചത്. കോട്ടയം ജില്ലയിലെ ഉടുന്പൻചോല, പീരുമേട്,ദേവികുളം താലൂക്കുകളും ജില്ലയിലെ തൊടുപുഴ താലൂക്കും (കല്ലൂർക്കാട്,മഞ്ഞള്ളൂർ വില്ലേജുകൾ ഒഴികെ) ചേർത്താണ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ ഇടുക്കി രൂപീകരിച്ചത്. ആദ്യത്തെ നാലുവർഷം കോട്ടയത്തായിരുന്നു ആസ്ഥാനം. ഡി.ബാബു പോളായിരുന്നു ജില്ലയുടെ ആദ്യ കളക്ടർ. ചിത്രങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക… https://www.facebook.com/photo/?fbid=5335107463169204&set=pcb.5335040356509248&__cft__[0]=AZVPVQynawVFtMzQts_vdNrJKyvJ8piWtutydd8WG1KeMjy3TYop1BSWwU60C8URldOJhwasqUY7pmwaeB1oreeouoZJQCbeAvyCnucHvnyR8-LGI76ccstmxa_N-zV8ikk&__tn__=*bH-R
Read Moreപ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചു, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി; ബുധനാഴ്ച വരെ അറസ്റ്റില്ല
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഇതോടെ പ്രതികളെ ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചത്. ബുധനാഴ്ചയ്ക്കകം കൂടുതൽ ശക്തമായ തെളിവുകൾ കണ്ടെത്തി കോടതിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതു മുന്നിൽ കണ്ടാണ് ഹർജി പരിഗണിക്കുന്നത് നീട്ടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. നേരത്തെ കോടതി അനുമതി പ്രകാരം മൂന്ന് ദിവസം ക്രൈംബ്രാഞ്ച് സംഘം പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയും നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികളുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഉപയോഗിച്ചിരുന്ന…
Read More