വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്‍റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്‍റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൊഹമ്മദ് ഷാമി, ജസ്പ്രിത് ബുംറ എന്നിവരെ ഒഴിവാക്കി. പരിക്ക് മൂലം വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമില്‍ തിരികെയെത്തി. പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് രവീന്ദ്ര ജഡേജയക്ക് ടീമില്‍ ഇടംനേടാനായില്ല. ഹര്‍ദീക് പാണ്ഡ്യയും പരമ്പരയിലില്ല. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി 16നാണ് ട്വന്‍റി20 ആരംഭിക്കുന്നത്. ഏകദിന ടീം: രോഹിത് ശർമ (c), കെ.എൽ. രാഹുൽ (vc), ഋതുരാജ് ഗെയ്‌ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷഭ് പന്ത് (wk), ദീപക് ചഹാർ, ഷാർദുൽ താക്കൂർ, യുസ്വെന്ദ്ര ചാഹൽ, കുൽദീപ് യാദവ് , വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, മൊഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ. ഇന്ത്യൻ ട്വന്‍റി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ.…

Read More

ഈ തെറ്റ് തിരുത്താൻ പറ്റാത്തതെന്തുകൊണ്ട്? ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി

  കാസർഗോഡ്: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഐജിക്കും എഡിഎം ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും വിശദമായ റിപ്പോര്‍ട്ട് കൈമാറി. എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്‌ഐ നാരായണന്‍, സിവില്‍ പോലീസ് ഓഫീസര്‍ ബിജുമോന്‍ എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ ഉത്തരവായി. കാസര്‍ഗോട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് തലകീഴായ പതാക ഉയര്‍ത്തിയത്. സല്യൂട്ട് സ്വീകരിച്ചതിന് ശേഷമാണ് മന്ത്രി അബദ്ധം മനസിലായത്. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്. പിന്നീട് പതാക തിരിച്ചിറക്കി നേരയാക്കിയതിന് ശേഷം വീണ്ടും ഉയര്‍ത്തുകയായിരുന്നു.

Read More

നീതി എപ്പോഴും കീഴ്കോടതിയിൽ നിന്നും കിട്ടികൊള്ളണമില്ല; ഉമ്മൻചാണ്ടിക്ക് അനുകൂലമായ കോടതിവിധി വന്നശേഷം വി.എസ്. അച്യുതാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്…

  തിരുവനന്തപുരം: മാനനഷ്ടക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ അനുകൂലമായ സബ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ ഓഫീസ്. കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്കോടതിയിൽ നിന്നും കിട്ടികൊള്ളണമില്ലെന്ന മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായിതോന്നി എന്നത്, അദ്ദേഹത്തിന്‍റെ വ്യക്തിപരമായ തോന്നൽ ആണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിഎസിന്‍റെ ഓഫീസ് അറിയിച്ചു. സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ട്‌ വരുന്നത് പൊതു പ്രവർത്തകൻ എന്ന കർത്തവ്യബോധം മുൻനിർത്തി ഉള്ളത് ആണ് എന്ന് അപ്പീൽകോടതി കണ്ടെത്തും എന്ന് ഉറപ്പ്‌ ഉള്ളതിനാലും, കീഴ്കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇത് കീഴ്കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകൾ വിലയിരുത്തിയുള്ള നടപടിക്രമങ്ങൾ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായംകൂടി അപ്പീൽ…

Read More

ഇന്ത്യയിലേത് ഏറ്റവും ബൃഹത്തായ വാക്‌സിനേഷൻ ഡ്രൈവ് ; ഐക്യരാഷ്‌ട്രസഭ

  ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിനേഷൻ ഡ്രൈവിന് നൽകുന്ന എല്ലാവിധ സഹകരണങ്ങളും തുടരുമെന്ന് ഐക്യരാഷ്‌ട്രസഭ. ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പിനെ ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷൻ ഡ്രൈവ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ സെക്രട്ടറി ജനറലിന്‍റെ വക്താവ് സ്റ്റീഫൻ ദുജാറിക് വിശേഷിപ്പിച്ചത്. രാജ്യത്തെ 60 കോടിയോളം ജനങ്ങളിലേക്ക് വാക്‌സിൻ എത്തിച്ചതായും അദ്ദേഹം പറഞ്ഞു. യുഎന്നിന്‍റെ പ്രതിദിന മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്‌ട്രസഭയുടെ ഇന്ത്യൻ കോർഡിനേറ്റർ ഷോംബി ഷാർപ്പിന്‍റെ നേതൃത്വത്തിൽ ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്ന് അദ്ദേഹം അറിയിച്ചു. സർവൈലൻസ് ശക്തിപ്പെടുത്തുക, പ്രതിരോധ ഘടകങ്ങൾ നീരീക്ഷിക്കുക, ലാബ് കപ്പാസിറ്റി ത്വരിതപ്പെടുത്തുക, കൂടുതൽ പ്രതിരോധ സംവിധാന ആശയങ്ങൾ വികസിപ്പിക്കുക, ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുക, ജീവൻ രക്ഷാ ഉപാധികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക എന്നീ കാര്യങ്ങളിൽ ഐക്യരാഷ്‌ട്ര സഭ നേതൃത്വം നൽകുന്ന സംഘം ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും യുഎൻ വ്യക്തമാക്കി.…

Read More

പ്രമോദിന്‍റെ ബംബർ തട്ടിപ്പിൽ വീണത് ”ചില്ലറക്കാറല്ല”; മാന്യനായ കസ്റ്റമറുടെ ഇടപാടിൽ നഷ്ടപ്പെട്ടത് അഞ്ചു മെഴ്സിഡസ് ബെൻസ് കാറുകൾ; ഒടുവിൽ സംഭവിച്ചത്…

ന്യൂഡൽഹി: വാഹനവായ്പ കന്പനിയിൽനിന്ന് അഞ്ചു മെഴ്സിഡസ് ബെൻസ് കാറുകൾ വാങ്ങാൻ വായ്പ എടുത്തിട്ടു മുങ്ങിയ ആളെ മൂന്നു വർഷത്തിനു ശേഷം പോലീസ് പിടിച്ചു. 2.18 കോടിയുടെ തട്ടിപ്പ് നടത്തിയ 42കാരനെയാണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. കന്പനിയുടെ പരാതിയെത്തുടർന്നു 2018ൽത്തന്നെ ഗുരുഗ്രാം സ്വദേശി പ്രമോദ് സിംഗിനെതിരേ കേസെടുത്തിരുന്നു. ഒരു മെഴ്‌സിഡസ് ബെൻസ് കാർ വാങ്ങാനാണ് സിംഗ് ആദ്യം സ്ഥാപനത്തെ സമീപിച്ചത്. ഇടപാടുകളെല്ലാം വളരെ മാന്യമായ രീതിയിലാണ് ഇയാൾ നടത്തിയിരുന്നത്. ആദ്യ കാറിനായി 27.5 ലക്ഷം രൂപ ലോൺ എടുത്തു. ഇതിന്‍റെ പ്രാരംഭ ഗഡുക്കൾ കൃത്യമായി അടയ്ക്കുകയും ചെയ്തു. ഇതുവഴി കന്പനിയുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം അദ്ദേഹം നാലു കാറുകൾക്കൂടി വാങ്ങാൻ വായ്പയ്ക്കായി സമീപിച്ചു. നല്ല കസ്റ്റമർ എന്ന നിലയിൽ വിശ്വാസ്യത നേടിയിരുന്ന പ്രമോദ് സിംഗിന് നാലു കാറുകൾകൂടി വാങ്ങാനുള്ള വായ്പ കന്പനി അനുവദിച്ചു. ഒരാൾ എന്തിനാണ് നാലു…

Read More