മുപ്പത് ലക്ഷം വരുമാനമുള്ള ജോലി ഉപേക്ഷിച്ച് സമൂസ കച്ചവടത്തിനിറങ്ങിയ ദമ്പതികള്‍ക്ക് ഇന്ന് 12 ലക്ഷം ദിവസവരുമാനം. ബെംഗളൂരു സ്വദേശികളായ ശിഖര്‍ വീര്‍ സിംഗും നിധി സിംഗുമാണ് സമൂസ കച്ചവടത്തില്‍ ലക്ഷങ്ങളുടെ ദിവസ വരുമാനം നേടുന്നത്. ഹരിയാനയില്‍ ബയോ ടെക്നോളജി ബി ടെക് പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. ശിഖര്‍ ഹൈദരാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സില്‍ നിന്ന് എം ടെക്ക് നേടിയതിന് ശേഷം ശിഖര്‍ ബയോകോണ്‍ എന്ന കമ്പനിയില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി പ്രവര്‍ത്തിച്ചു. നിധിക്ക് ഗുരുഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മ കമ്പനിയില്‍ 30 ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിക്കുകയും ചെയ്തു. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബ പശ്ചാത്തലമുള്ളവരാണെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന ആഗ്രഹമായിരുന്നു ശിഖറിന്. പഠന കാലത്ത് തന്നെ തന്റെ ആഗ്രഹം പങ്കുവെച്ചെങ്കിലും ശാസ്ത്രജ്ഞനാകണമെന്നായിരുന്നു നിധിയുടെ ഉപദേശം. ഒരു നഗരത്തിലൂടെ നടക്കുമ്പോള്‍ ബേക്കറിയില്‍ ഒരു കുട്ടി സമൂസക്ക്…
Read MoreDay: March 16, 2023
പെരും നുണ, ഞാന്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല..! മോദിക്ക് നൊബേൽ ലഭിക്കുമെന്ന വാർത്ത വ്യാജം; വിശദീകരണവുമായി തോയെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വ്യാജം. നോർവീജിയൻ നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ അസ്ലെ തോയെയുടെ പേരിലാണ് വ്യാജ വാർത്ത പ്രചരിച്ചത്. എന്നാൽ താൻ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി തോയെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമാധാന നൊബേൽ പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നവരിൽ ഏറ്റവും മുന്നിൽ മോദിയാണെന്ന് തോയെ പറഞ്ഞതായാണ് വാർത്ത പ്രചരിച്ചത്. ഡൽഹി ആസ്ഥാനമായുള്ള ഇന്ത്യ സെന്റർ ഫൗണ്ടേഷൻ (ഐസിഎഫ്) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് 2023 ലെ സമാധാന നൊബേൽ മോദിക്ക് ലഭിച്ചേക്കുമെന്ന് തോയെ പറഞ്ഞതായി വാർത്ത പരന്നത്. ഇന്ത്യയിലെ വാർത്താ ചാനലുകൾ തോയെയെ തെറ്റായി ഉദ്ധരിക്കുകയായിരുന്നെന്ന് ഐസിഎഫ് ചെയർമാൻ വിഭവ് കെ. ഉപാധ്യായ പറഞ്ഞു.ഇന്ത്യൻ ടിവി ചാനലുകൾ തോയെയെ തെറ്റായി ഉദ്ധരിക്കുകയായിരുന്നു. അദ്ദേഹം ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഇത് അബദ്ധത്തിലോ ആവേശം കൊണ്ടോ ആണെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ബോധപൂർവമാണ് ചെയ്തതെങ്കിൽ അത്…
Read Moreകോവിഡ് വർധിക്കുന്നു; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം! കേന്ദ്രം അയച്ച കത്തിൽ ആവശ്യപ്പെടുന്നത് ഇങ്ങനെ…
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. ഇതോടെ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര, തെലുങ്കാന, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ജാഗ്രത നിർദേശം നൽകിയത്. കോവിഡ് പടരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം അയച്ച കത്തിൽ ആവശ്യപ്പെട്ടു. രാജ്യത്ത് സജീവമായ കൊറോണ വൈറസ് കേസുകൾ 426ൽനിന്ന് 4,623 ആയി വർധിച്ച ദിവസമാണ് മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ്. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം കേരളത്തിൽ പ്രതിവാര കേസുകൾ മാർച്ച് 15ന് 579 ആയി ഉയർന്നു. മാർച്ച് എട്ട് വരെ പ്രതിവാര കേസുകൾ 434 ആയിരുന്നു. പോസിറ്റിവിറ്റി നിരക്ക് 0.61ൽനിന്ന് 2.64 ആയെന്നും കേന്ദ്രം അറിയിച്ചു.
Read Moreസാറെ… എന്റെ 34,000 രൂപ പോയി… ഭാര്യേടെ മാല പണയംവച്ച പൈസയാ..! പോയാൽപോയി; യുപിഐ പേമെന്റുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പോലീസ്
കോഴിക്കോട്: യുപിഐ പേമെന്റുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ ഹെല്‍പ്പ് ലൈൻ നമ്പറായ 1930 ലേക്ക് പരാതിയുമായി വിളിച്ചയാളുടെ അനുഭവം പങ്കുവച്ചാണ് പോലീസിന്റെ മുന്നറിയിപ്പ്. “സാറെ…എന്റെ 34,000 രൂപ പോയി… ഭാര്യേടെ മാല പണയംവച്ച പൈസയാ സാറേ…’എന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. ആശുപത്രി ബില്ല് അടയ്ക്കാനായി മാല പണയംവച്ച് യുപിഐ ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്ത പണമാണ് ആ സുഹൃത്തിനു നഷ്ടമായത്. പണം പക്ഷേ, തട്ടിച്ചെടുത്തതല്ല. അദ്ദേഹത്തിന്റെ അശ്രദ്ധ കൊണ്ടാണ് നഷ്ടമായതെന്ന് പോലീസ് പറയുന്നു. യുപിഐ നമ്പർ തെറ്റായി രേഖപ്പെടുത്തിയതിനാൽ മറ്റൊരു സംസ്ഥാനത്തിലെ വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ആയത്. ഏറെ പണിപ്പെട്ടാണെങ്കിലും പരാതിക്കാരനെ സഹായിക്കാനായെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. യുപിഐ ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ പ്രത്യേക കരുതൽ ഉണ്ടായിരിക്കണം. യുപിഐ നമ്പർ രേഖപ്പെടുത്തിയാലും കൃത്യം ആണെന്നത് വീണ്ടും ഉറപ്പ് വരുത്തണം.…
Read Moreബ്രഹ്മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ ? ആ ചോദ്യത്തിലുണ്ടായിരുന്നു കടലോളമുള്ള കരുതല്‍!! മമ്മൂട്ടി എന്ന മനുഷ്യന്റെ കരുതൽ…
ബ്രഹ്മപുരം തീപിടിത്തത്തിൽ വിഷപുക ശ്വസിച്ച് ബുദ്ധിമുട്ടിയവർക്ക് ആശ്വാസമായി എത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഇടപെടലുകളെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പുകയേറ്റ് ശ്വാസംമുട്ടിക്കഴിയുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്കു വൈദ്യസഹായമെത്തിക്കാൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ മെഡിക്കൽ ടീം എത്തിയിരുന്നു. ബ്രഹ്മപുരത്ത് മമ്മൂട്ടിയുടെ ഇടപെടലുകളെക്കുറിച്ച് അദ്ദേഹത്തിന്റെ പേഴ്സനല്‍ പിആർഒ റോബര്‍ട്ട് ജിൻസാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പുണെയില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയതിന്റെ പിറ്റേന്നാണ് മമ്മൂക്കയുടെ വിളി വരുന്നത്. ‘ബ്രഹ്മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ?’ ആ ചോദ്യത്തിലുണ്ടായിരുന്നു കടലോളമുള്ള കരുതല്‍. ‘നമ്മള് ചെയ്താല്‍ പിന്നെ മറ്റുള്ളവര്‍ക്കും പ്രചോദനമാകും’ മമ്മൂക്കയുടെ ഈ ആത്മവിശ്വാസത്തിന്റെ ഉറപ്പില്‍ ഒരു ദൗത്യം ആരംഭിക്കുകയായിരുന്നു. ഉടന്‍ തന്നെ മമ്മൂക്കയുടെ സന്തത സഹചാരിയും കെയര്‍ ആൻഡ് ഷെയറിന്റെ സാരഥികളിലൊരാളുമായ എസ്. ജോര്‍ജ്, സംഘടനയുടെ നേതൃസ്ഥാനത്തുള്ള കെ.മുരളീധരന്, ഫാ.തോമസ് കുര്യന് എന്നിവരുമായി തുടര്‍ചര്‍ച്ചകള്‍. രാജഗിരി ആശുപത്രിയും, ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയും പങ്കാളികളായി അതിവേഗം കടന്നുവരുന്നു. ആദ്യഘട്ടത്തില്‍…
Read Moreഎനിക്കു മനസ്സിലാകുന്നില്ല, ‘നാട്ടു നാട്ടു’ ഇത്ര മികച്ചതാണോ ? ഇത്രയ്ക്കും അഭിമാനിക്കേണ്ടതുണ്ടോ ? വിമർശനവുമായി അനന്യ ചാറ്റർജി…
ഓസ്കർ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തെ വിമർശിച്ച് ബംഗാളി നടി അനന്യ ചാറ്റർജി. പാട്ടിന്റെ ചരിത്ര നേട്ടത്തിൽ രാജ്യം ഇത്രമാത്രം സന്തോഷിക്കേണ്ടതുണ്ടോ എന്നാണ് നടി കുറിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അനന്യ ഗാനത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. എനിക്കു മനസ്സിലാകുന്നില്ല, നാട്ടു നാട്ടുവിൽ ഇത്രയും അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മൾ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്? നമ്മുടെ ശേഖരത്തിലുള്ള ഏറ്റവും മികച്ചത് ഇതാണോ? കടുത്ത പ്രതിഷേധവും രോഷവും അറിയിക്കുന്നു’, അനന്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അനന്യ ചാറ്റർജിയുടെ കുറിപ്പ് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. വാർത്തയ്ക്ക് പിന്നാലെ നിരവധി പേരാണു നടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുന്നത്. രാജ്യത്തിന്റെ ചരിത്രനേട്ടമാണ് ഇതെന്നും വിലകുറച്ച് കാണരുതെന്നും തുടങ്ങി അനന്യക്കെതിരെ നിരവധി കമന്റുകളാണ് എത്തുന്നത്.
Read Moreമോഷ്ടിച്ച കുതിരയുമായി കൗമാരക്കാരുടെ സവാരി! 14 കാരൻ കാറിടിച്ച് മരിച്ചു, രണ്ടുപേർക്ക് പരിക്ക്
ഡാളസ്: തെക്കൻ ഡാളസിൽ ചൊവ്വാഴ്ച പുലർച്ചെ മോഷ്ടിച്ച മൂന്ന് കുതിരകളുടെ പുറത്ത് കയറി സവാരി ചെയ്തിരുന്ന കൗമാരക്കാരായ മൂന്നുപേരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി 14 കാരൻ മരിക്കുകയും മറ്റ് രണ്ട് കൗമാരക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡാളസ് പോലീസ് അറിയിച്ചു. ഇന്റർസ്റ്റേറ്റ് 45-ന് സമീപം ഗ്രേറ്റ് ട്രിനിറ്റി ഫോറസ്റ്റ് വേയിൽ പുലർച്ചെ 5.30 ഓടെയാണ് അപകടം. മോഷ്ടിച്ച കുതിരപ്പുറത്ത് കയറിയ മൂന്ന് കുതിര സവാരിക്കാരെ ഒരു കാർ ഇടിച്ചതായി പോലീസ് പറഞ്ഞു. ഒരു കുതിരസവാരിക്കാരൻ സംഭവസ്ഥലത്തും 16,17 വയസുള്ള മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. ഒരു കുതിര അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ മറ്റൊന്ന് സംഭവസ്ഥലത്ത് വെച്ച് ദയാവധം ചെയ്യേണ്ടിവന്നു. മൂന്നാമത്തെ കുതിരയ്ക്ക് പരിക്കേറ്റെങ്കിലും അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
Read Moreമരുമകളുടെ തലയ്ക്കടിച്ച ഭർതൃപിതാവ് കിണറ്റിൽ മരിച്ചനിലയിൽ! അക്രമത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്…
ധർമടം: മരുമകളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപിച്ച ഭർതൃപിതാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമടം പെരുന്താറ്റിലെ ഓട്ടോ ഡ്രൈവറായ കുന്നത്ത് എൽപി സ്കൂളിനു സമീപത്തെ എ. ചന്ദ്രനെ(65) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മരുമകളായ സിസിനയെ തുണി കൊണ്ട് മുഖം മൂടിയിട്ട് ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിസിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ ഭർതൃപിതാവിനെതിരേ ധർമടം പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മദ്യപാനം ചോദ്യം ചെയ്തതാണ് അക്രമത്തിനു പിന്നിലെന്നാണു പോലീസ് പറയുന്നത്.
Read Moreഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, പിന്നാലെ പീഡനം! പെണ്‍കുട്ടിയെ കാണാന്‍ എത്തിയത് മലപ്പുറത്തുനിന്ന്; ഒടുവില്‍…
ആറന്മുള: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെതിരേ ലൈംഗികാതിക്രമക്കേസും. മലപ്പുറം കുറ്റിപ്പാല സുഖപുരം ഐക്കാപ്പാടം വേങ്ങാപ്പറമ്പില്‍ രതീഷിന്റെ മകന് അഭിനന്ദിനെതിരേയാണ് (18) ആറന്മുള പോലീസ് കേസെടുത്തത്. മലപ്പുറം സ്വദേശിയായ യുവാവ് പലതവണ പെണ്‍കുട്ടിയുടെ വീട്ടിലും സ്കൂളിലും എത്തി കാണുകയും രണ്ടുതവണ സ്കൂട്ടറില്‍ സ്കൂളില്‍ നിന്നു വിളിച്ചിറക്കി ആലപ്പുഴ ബീച്ചില്‍ എത്തിച്ച് ലൈംഗികാതിക്രമം കാട്ടിയെന്നുമാണ് കേസ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 2022 ജൂണില്‍ പെണ്‍കുട്ടിക്ക് ഫോണുമായി വീട്ടിലെത്തി അവിടെവച്ചും ലൈംഗികമായി പീഡിപ്പിച്ചു. ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിച്ചപ്പോള്‍ കുട്ടി, പീഡനത്തിന് വിധേയയായതായി തെളിഞ്ഞു. പോലീസ് കുട്ടിയുടെ മൊഴി രണ്ടാമത് വിശദമായി രേഖപ്പെടുത്തിയാണ് പ്രതിക്കെതിരേ പോക്സോ നിയമപ്രകാരമുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. തിരുവല്ല കോടതിയും പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.…
Read Moreസിപിഎം പ്രാദേശികനേതാവിനെ തള്ളിയിട്ട എസ്ഐയെ സ്ഥലംമാറ്റി! പുല്ലാട് ജംഗ്ഷനില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കോഴഞ്ചേരി: ക്ഷേത്ര ഉല്‍സവത്തോടനുബന്ധിച്ചു നടന്ന എഴുന്നള്ളിപ്പ് സംബന്ധിച്ച തര്‍ക്കത്തിനിടെ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ നടുറോഡില്‍ തള്ളി വീഴ്ത്തിയ കോയിപ്രം എസ്ഐ ഗ്ലാഡ്വിന് എഡ്വേര്‍ഡിനെ കൊടുമണ്‍ സ്റ്റേഷനിലേു സ്ഥലംമാറ്റി. രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. എസ്ഐക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 11 ന് വൈകുന്നേരം പുല്ലാട് ജംഗ്ഷനിലാണ് എസ്ഐയും സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയംഗം എ.കെ. സന്തോഷ്കുമാറുമായി വാക്കേറ്റം ഉണ്ടായത്. പ്രപഞ്ചമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിനു സമാപനം കുറിച്ചുള്ള എഴുന്നളളത്ത് പുല്ലാട് ജംഗ്്ഷനില്‍ എത്തിയപ്പോള്‍ വാഹനം പോകുന്നതിന് എഴുന്നള്ളത്ത് റോഡില്‍ ഒരു വരിയാക്കണമെന്ന് എസ്.ഐ. നിര്‍ദേശിച്ചു. ക്ഷേത്രഭാരവാഹികള്‍ ഇതിനെ എതിര്‍ത്തു. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം അംഗികരിക്കണമെന്നും സംസ്ഥാന പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകാന്‍ പോലിസ് സൗകര്യം ഒരുക്കണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടതാണ് എസ്ഐയെ…
Read More