മിക്ക ജീവികളിലും മനുഷ്യര്‍ക്ക് ഏറ്റവും പേടിയുള്ള ഒന്നാണല്ലൊ പാമ്പുകള്‍. പലരുടെയും മരണത്തിന് പലപ്പോഴും പാമ്പുകള്‍ കാരണമായിട്ടുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും പാമ്പുകള്‍ അപകടകാരികളല്ല. അവയില്‍ പലതും വിഷ രഹിതമായവയാണ് താനും. ചില രാജ്യങ്ങളിലൊക്കെ ഇത്തരം പാമ്പുകളെ ആളുകള്‍ വളര്‍ത്താറുണ്ട്. അമേരിക്കന്‍ യൂട്യൂബറും റെപ്റ്റൈല്‍ സൂ പ്രീഹിസ്റ്റോറിക് ഇങ്കിന്റെ സ്ഥാപകനും സിഇഒയുമായ ജെയ് ബ്രൂവര്‍ അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറല്‍. അതില്‍ രണ്ട് പെരുമ്പാമ്പുകളെ കാണാം. ഒരു വെള്ളയും ഒരു കറുപ്പും. ഇവ രണ്ടും പരസ്പരം പിണഞ്ഞാണ് കാണപ്പെടുന്നത്. എന്നാല്‍ ഈ പാമ്പുകളുടെ വലിപ്പം കാഴ്ചക്കാരെ ഞെട്ടിച്ചു. വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. “ഞെട്ടിച്ച കാഴ്ച’ എന്നാണൊരാള്‍ കുറിച്ചത്.
Read MoreDay: March 16, 2023
ചൈനയിലെ ‘സ്വർണമുത്തച്ഛൻ’; അണിയുന്നത് 94 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ!പിന്നാലെ വിവാഹാലോചനകളുടെ പ്രളയം…
സ്വർണം മോഹിക്കാത്തവരില്ല. അതിൽ സ്ത്രീയെന്നോ, പുരുഷനെന്നോ വ്യത്യാസമില്ല. സ്വർണാഭരണങ്ങൾ ധരിക്കുന്നത് ഒരാളുടെ ധനാഢ്യതയെ സൂചിപ്പിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നത് ചൈനക്കാരാണ്. 2013 മുതലാണ് സ്വർണ ഉപയോഗത്തിൽ ചൈന മുന്നിലെത്തുന്നത്. ശരാശരി 945 ടൺ സ്വർണമാണ് ചൈനക്കാർ പ്രതിവർഷം വാങ്ങിക്കൂട്ടുന്നത്. ചൈനയിൽനിന്നുള്ള ഒരു മുത്തച്ഛനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. അദ്ദേഹത്തിന് 90 വയസുണ്ട്. വൃദ്ധന്റെ പൂർണവിവരങ്ങളൊന്നും ലഭ്യമല്ല. 94 ലക്ഷം വിലവരുന്ന സ്വർണാഭരണങ്ങൾ ധരിക്കുന്ന വൃദ്ധന്റെ വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നു. തന്റെ സ്വന്തം സ്വർണമാണ് അയാൾ ധരിക്കുന്നത്. ഫെബ്രുവരി 27നാണ് വീഡിയോ ആദ്യമായി സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ ഷാങ്ഷൗവിലെ ഒരു കടയിൽ വച്ചാണ് വൃദ്ധൻ തന്റെ സ്വർണാഭരണങ്ങൾ പ്രദർശിപ്പിക്കുന്നത്. ആഭരണങ്ങൾ കാണാൻ ആളുകൾ തടിച്ചുകൂടുകയും ചെയ്തിരുന്നു. തൂക്കം തോന്നിക്കുന്ന ബ്രേസ്ലെറ്റ്, മോതിരം തുടങ്ങിയ വിവിധ തരം ആഭരണങ്ങൾ വൃദ്ധൻ ധരിക്കുന്നു. അദ്ദേഹം…
Read Moreആടുജീവിതം അവസാനിച്ചു! യെമനിലെ “ഇരുകൊമ്പന്” മുത്തച്ഛന് യാത്രയായി; 140 വര്‍ഷങ്ങള്‍ ഇദ്ദേഹം ജീവിച്ചിരുന്നതായാണ് ബന്ധുക്കള്‍
ഓരോ ജീവിതവും നിരവധി കഥകളിലൂടെയാണ് മുഴുമിക്കുക. നൂറ്റാണ്ടുകള്‍ ജീവിച്ചിരിക്കുന്ന ചിലരുണ്ട്. അവര്‍ ചിലര്‍ക്ക് പാഠപുസ്തകവും മറ്റു ചിലര്‍ക്ക് കൗതുകവും ആയി മാറും. ഇത്തരത്തില്‍ ലോകത്തിന് പലതുമായി മാറിയ ഒരാള്‍ കഴിഞ്ഞദിവസം യാത്രയായിരുന്നു. യെമനിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന് കരുതപ്പെടുന്ന അലി ആന്തറിനെ കുറിച്ചാണ്. ഏകദേശം 140 വര്‍ഷങ്ങള്‍ ഇദ്ദേഹം ജീവിച്ചിരുന്നതായാണ് ബന്ധുക്കള്‍ അവകാശപ്പെടുന്നത്. വലിയൊരു കുടുംബത്തിലെ കാരണവരാണ് ഇദ്ദേഹം. 70ല്‍പരം പേരക്കുട്ടികള്‍ ഇദ്ദേഹത്തിനുണ്ടത്രെ.എന്നാല്‍ ഇദ്ദേഹം ലോകശ്രദ്ധ ആകര്‍ഷിച്ചത് പ്രായം നിമിത്തമല്ല. 100 വയസിന് മുകളിലെത്തിയപ്പോള്‍ ഇദ്ദേഹത്തിന് ആടിന്റേതുപോലുള്ള കൊമ്പ് വളര്‍ച്ച ഉണ്ടായി. നെറ്റിയുടെ ഇരുവശത്തുമാണ് കൊമ്പ് പോലുള്ള ഈ വളര്‍ച്ച പ്രത്യക്ഷപ്പെട്ടത്. വൈകാതെ ഇത് വളര്‍ന്ന് പടരാനും തുടങ്ങി. ഇതോടെ ഇദ്ദേഹത്തിന് “ഇരു കൊമ്പന്’ എന്നൊരു വിളിപ്പേരുമുണ്ടായി. കഴിഞ്ഞിടെ ഇദ്ദേഹത്തിന്റെ ഈ വളര്‍ച്ച മുറിച്ചു മാറ്റിയിരുന്നു. എന്നാല്‍ ഇതാണ് ഇദ്ദേഹത്തിന്റെ മരണത്തിന് കാരണമാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.…
Read Moreവിശാലമായ ഹൃദയം എന്നത് ഇതാണോ ? ആഴങ്ങളിലെ വലിയ ഹൃദയം; സ്പന്ദനം കേള്‍ക്കാനാവുന്നത് 3.2 കിലോമീറ്റര്‍വരെ…
നിറയെ കൗതുകങ്ങളും രഹസ്യങ്ങളും നിറഞ്ഞതാണല്ലൊ ഈ പ്രപഞ്ചം. അതിലെ സമുദ്രം ഇന്നും മനുഷ്യന് പഠിച്ചുതീര്‍ക്കാന്‍ കഴിയാത്ത ഒരു പാഠപുസ്തകമാണ്. സമുദ്രത്തെക്കുറിച്ചറിയാന് പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പ്രമുഖ വ്യവസായി ഹര്‍ഷ ഗൊയങ്ക തന്റെ ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തിന്റെ ഹൃദയത്തിന്റെതാണ് അദ്ദേഹം പങ്കുവച്ച ചിത്രം. കാനഡയിലെ റോയല്‍ ഒന്റാരിയോ മ്യൂസിയത്തില്‍ സംരക്ഷിച്ചിട്ടുള്ള ഹൃദയമാണിത്. 2014ല്‍ കാനഡയിലെ റോക്കി ഹാര്‍ബര്‍ എന്ന തീരദേശ പട്ടണത്തില്‍ ഒഴുകിയെത്തിയ ഒരു നീലത്തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്നാണ് ഈ ഹൃദയം എടുത്തത്. 181 കിലോ ഭാരവും 1.5 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും ഈ ഹൃദയത്തിനുണ്ട്. 3.2 കിലോമീറ്റര്‍ ദൂരമകലെ വരെ ഈ ഹൃദയത്തില്‍ നിന്നുള്ള സ്പന്ദനം കേള്‍ക്കാനും സാധിക്കും. ഈ സമുദ്ര ജീവിയെക്കുറിച്ചുള്ള പോസ്റ്റിന് നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. “വിശാലമായ ഹൃദയം…
Read Moreഎല്ലാം സിസിടിവിയില്‍ വ്യക്തം, പക്ഷേ..! വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ തീയിട്ടു നശിപ്പിച്ചു; പോലീസ് പറയുന്നത് ഇങ്ങനെ…
വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. അക്രമി ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. ഇന്ധനവുമായി എത്തിയ ഒരാൾ കാറുകളുടെ മുകളിലേക്ക് ഒഴിക്കുന്നതും തീയിട്ട ശേഷം ഓടി മറയുന്നതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വെളുത്ത മാരുതി- 800 കാറിലാണ് അക്രമി എത്തിയത്. നമ്പർ പ്ലേറ്റ് ചുവന്ന തുണികൊണ്ട് മറച്ചിരുന്നു. കാറുകൾ ഭാഗികമായി കത്തി നശിച്ചു. പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അതിക്രമം കാട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
Read Moreഅൾട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിൽ! അധികം സൂര്യപ്രകാശമേൽക്കണ്ട; സൂര്യാഘാതത്തിന് സാധ്യത
തിരുവനന്തപുരം: ഉയര്‍ന്ന താപനിലയേക്കാള്‍ കേരളം ഈ ദിവസങ്ങളില്‍ ഭയക്കേണ്ടത് അള്‍ട്രാവയലറ്റ് രശ്മികളെ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലാണ്. പകല്‍ നേരം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരത്ത് യുവി ഇന്‍ഡെക്സ് 12, പുനലൂരില്‍ 12, ആലപ്പുഴയില്‍ 12, കൊച്ചി, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കല്‍പ്പറ്റ, കാസര്‍കോഡ് എന്നിവിടങ്ങളിലും യുവി ഇന്‍ഡെക്സ് 12, തളിപ്പറമ്പില്‍ 11. യുകെ ഏജന്‍സിയായ വെതര്‍ ഓണ്‍ലൈന്റെ കണക്ക് പ്രകാരം, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ തോതാണിത്. യുവി ഇന്‍ഡെക്സ് 10 ആണെങ്കില്‍ തന്നെ അപടകരം. അപ്പോഴാണ് സംസ്ഥാനത്തെ യുവി ഇന്‍ഡെക്സ് 10 ഉം കടന്ന് 12ലേക്ക് എത്തിനില്‍ക്കുന്നത്. സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരമാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം ഉയരാന്‍…
Read Moreഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം അല്ലെങ്കില്‍…! മാപ്പ് പറയാന്‍ താന്‍ ഒരിയ്ക്കല്‍ കൂടി ജനിക്കണം; സ്വപ്നയുടെ പ്രതികരണം…
ബംഗളൂരൂ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് സ്വപ്നാ സുരേഷ്. വിജേഷ് പിള്ളയ്ക്കെതിരായ പരാതിയില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് സ്വപ്നയുടെ പ്രതികരണം. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം അല്ലെങ്കില്‍ മാപ്പ് പറയണമെന്നാണ് ഗോവിന്ദന്റെ ആവശ്യം. മാപ്പ് പറയാന്‍ താന്‍ ഒരിയ്ക്കല്‍ കൂടി ജനിക്കണമെന്നും സ്വപ്ന പറഞ്ഞു. സ്വര്‍ണക്കടത്തുകേസില്‍ വിജയ് പിള്ളയ്ക്കൊപ്പം ഒത്തുതീര്‍പ്പിനെത്തിയ ആളെ പോലീസ് കണ്ടെത്തുമാണ് പ്രതീക്ഷ. നേരത്തെ ഷാജ് കിരണ്‍ എന്നൊരു അവതാരം വന്നു. താന്‍ ജനങ്ങളുടെ മുന്നിലെത്തി എല്ലാം തുറന്നുപറഞ്ഞപ്പോള്‍ കൊച്ചി ക്രൈബ്രാഞ്ച് അയാളെ രക്ഷപെടുത്തി, തനിക്കെതിരെ കേസെടുത്തെന്നും സ്വപ്ന പറഞ്ഞു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തനിക്കെതിരെ കേസെടുത്താലും അതിനെ നേരിടും. എല്ലാം വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രിയോടും കുടുംബത്തോടും പറയാനുള്ളത്. ചാനല്‍ ചര്‍ച്ചയില്‍ ഹസ്കര്‍ എന്നൊരാള്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. തന്റെ വിദ്യാഭ്യാസയോഗ്യതയെ പരിഹസിക്കാന്‍ ഹസ്കര്‍ ആരാണ്.…
Read Moreവിശ്വസ്തനായ നേതാവ്! സമാധാന നൊബേലിന് നരേന്ദ്ര മോദിയെ പരിഗണിക്കുന്നു; റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡല്‍ഹി: സമാധാന നൊബേല്‍ സമ്മാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നൊബേല്‍ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡര്‍ അസ്ലെ തോജെ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദിയുടെ വലിയൊരു ആരാധകനാണ് താനെന്ന് തോജെ പറഞ്ഞു. മോദി വിശ്വസ്തനായ നേതാവാണ്. പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെ സമാധാനത്തിന്റെ പാതയിലെത്തിച്ച് യുദ്ധം അവസാനിപ്പിക്കാൻ കഴിവുള്ള നേതാവാണ്. മോദിക്ക് പുരസ്കാരം ലഭിച്ചാല്‍ അത് അര്‍ഹതയുള്ള നേതാവിന് ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്നും തോജെ കൂട്ടിചേര്‍ത്തു. 2018-ല്‍ മോദിക്ക് സോള്‍ സമാധാന പുരസ്കാരം ലഭിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും നല്കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്കാരം.
Read More‘വാഴപ്പിണ്ടി’ പ്രയോഗം; റിയാസിനെ ലക്ഷ്യം വച്ചാൽ രണ്ടുണ്ട് കാര്യം; മരുമകനേയും മുഖ്യമന്ത്രിയെയും വിയർപ്പിക്കാൻ പ്രതിപക്ഷം
കോഴിക്കോട്: സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് സകല സീമകളും ലംഘിച്ച് മുന്നേറവേ മന്ത്രി മുഹമ്മദ് റിയാസിനെ ടാര്‍ജറ്റ് ചെയ്ത് സര്‍ക്കാരിനെയും അതുവഴി മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം. മാനേജ് മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളെന്ന് മന്ത്രി റിയാസിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിശേഷിപ്പിച്ചപ്പോള്‍ അമ്മായി അപ്പന്-മരുമകന് ഭരണമാണ് കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിമര്‍ശനം. പ്രതിപക്ഷ നേതാക്കള്‍ക്ക് വാഴപ്പിണ്ടി നട്ടെല്ലാണെന്ന പരാമര്‍ശമാണ് റിയാസിനെതിരേ ശക്തമായി തിരിയാന്‍ പ്രതിപക്ഷത്തിന് ഊര്‍ജം പകര്‍ന്നത്. റിയാസിനെ ലക്ഷ്യം വയ്ക്കുന്നതോടെ ഒന്നിലധികം ഗുണങ്ങൾ പ്രതിപക്ഷം കാണുന്നു. റിയാസിനെതിരേ മന്ത്രിസഭയിലെ മറ്റംഗങ്ങളിലും ഭരണപക്ഷ എംഎല്എമാരിലുമുള്ള നീരസം പുറത്തുകൊണ്ടുവരുന്നതിനൊപ്പം മന്ത്രിസഭയിലും പുറത്തും അദ്ദേഹത്തിനു ലഭിക്കുന്ന രണ്ടാമന് പരിവേഷം തകര്‍ക്കാമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം മോഹിച്ച എ.എന്‍. ഷംസിറിനെ കടത്തിവെട്ടിയാണ് ആദ്യമായി നിയമസഭയിലേക്ക് മല്‍സരിച്ചു ജയിച്ച മുഹമ്മദ്…
Read Moreവാക്കുകൾകൊണ്ട് പോരാടി പിണറായിയും സതീശനും; മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിന് സാക്ഷ്യം വഹിച്ച് സ്പീക്കർ വിളിച്ചു ചേർത്ത യോഗം. കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ എല്ലാ വിഷയത്തിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരവുമായി സംസാരിക്കുന്നത് എന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചോദ്യത്തിന് ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നത് എന്നാണ് വി.ഡി.സതീശൻ മറുപടിയായി പറഞ്ഞത്. എംഎൽഎ മാത്യു കുഴൽ നാടൻ സംസാരിച്ചപ്പോൾ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടു എന്നും വി.ഡി.സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയം: വി.ഡി. സതീശൻതിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.…
Read More