ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..! ലാറി ഹാളിന്‍റെ ‘സർവൈവൽ കോണ്ടോ’യുടെ വിശേഷങ്ങൾ കേട്ടാൽ ഞെട്ടും

സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ ഗവ. കോൺട്രാക്ടർ ലാറി ഹാൾ. ലോകാവസാനത്തിനു സമാനമായ പ്രതിസന്ധി ഉണ്ടായാലും ആളുകൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സുരക്ഷിതമായും ആഡംബരത്തോടെയും ഈ അറയിൽ കഴിയാനാകുമെന്നു ലാറി ഹാൾ അവകാശപ്പെടുന്നു. ഭൂമിക്കടിയിൽ ആണെങ്കിലും ഒരു ബഹുനില ആഡംബര ഹോട്ടലിനു സമാനമായാണ് അറയുടെ നിർമാണം. മുകൾ ഭാഗം ഒമ്പതടി കട്ടിയുള്ള കഠിനമായ കോൺക്രീറ്റ് ഭിത്തികൾകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. എട്ട് ടൺ സ്റ്റീൽ കൊണ്ടാണു വാതിലുകളുടെ നിർമാണം. 500 മൈലിൽ കൂടുതൽ വേഗതയുള്ള കാറ്റിനെ നേരിടാൻ കഴിയുന്നതാണ് മേൽക്കൂര. 15 നിലകളാണ് ഈ സ്റ്റീൽ ബങ്കറിനുള്ളത്. ഇതിൽ പ്രത്യേകം സജ്ജീകരിച്ച ആഡംബര മുറികൾക്കൊപ്പം സ്വിമ്മിംഗ് പൂളും തിയറ്ററും മെഡിക്കൽ ബേകളും ഭക്ഷണശാലകളും ഒക്കെ ഉൾപ്പെടുന്നു. ആക്രമണങ്ങളെ പ്രതിരോധിക്കാനായി തോക്കുകളും ഹെൽമറ്റുകളും പുറത്തേക്കിറങ്ങേണ്ടി വന്നാൽ ധരിക്കാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ വസ്ത്രങ്ങളും അറയ്ക്കുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്.…

Read More

ബുർഖയും പർദ്ദയും ധരിച്ചെത്തി ചെസ് ടൂർണമെന്‍റിൽ ദേശീയ ചാമ്പ്യനെയടക്കം തോൽപ്പിച്ച്‌ വിദ്യാർഥി; ഒടുവില്‍…

നെയ്റോബി: ബുർഖയും പർദ്ദയും ധരിച്ചെത്തി ചെസ് ടൂർണമെന്‍റിൽ ദേശീയ ചാമ്പ്യനെയടക്കം തോൽപ്പിച്ച വിദ്യാർഥി പിടിയിൽ. സ്റ്റാൻലി ഒമോണ്ടിയെന്ന വിദ്യാർഥിയാണ് പിടിയിലായത്. വനിതാ താരം ചമഞ്ഞ് ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചാണ് വിദ്യാർഥി 42,000 ഡോളർ (ഏകദേശം 34 ലക്ഷം രൂപ) നേടിയത്. ടൂർണമെന്‍റിൽ മിലിസെന്‍റ് അവോർ എന്ന പേരിലാണ് ഇയാൾ രജിസ്റ്റർ ചെയ്തത്. മത്സരത്തിന്‍റെ നാലാം റൗണ്ട് വരെ ഇയാൾ ഒന്നും സംസാരിച്ചില്ലെന്നും സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് സാധാരണമാണ് എന്നതിനാൽ ആദ്യം സംശയം തോന്നിയില്ലെന്നും ചെസ് കെനിയ പ്രസിഡന്‍റ് ബെർണാഡ് വഞ്ജാല പറഞ്ഞു.

Read More

വന്ദേഭാരത് ട്രയല്‍ റണ്‍! ട്രെയിന്‍ എറണാകുളത്തെത്തിയത് മൂന്ന് മണിക്കൂര്‍ 18 മിനിറ്റുകൊണ്ട്

കൊച്ചി: ട്രയല്‍ റണ്‍ നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തി. തിരുവനന്തപുരം സ്‌റ്റേഷനില്‍നിന്നും കണ്ണൂരിലേക്കാണ് ട്രെയിന്‍ യാത്ര തിരിച്ചത്. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ 8.28നാണ് എറണാകുളത്തെത്തിയത്. കോട്ടയം സ്‌റ്റേഷനില്‍ നിര്‍ത്തിയ ട്രെയിന്‍ 7.30നാണ് ഇവിടെനിന്ന് വീണ്ടും യാത്രയാരംഭിച്ചത്. മൂന്ന് മണിക്കൂര്‍ 18 മിനിറ്റാണ് ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്താന്‍ എടുത്ത സമയം. കേരളത്തില്‍ ഏറ്റവും വേഗതയേറിയ ട്രെയിന്‍ എന്നറിയപ്പെടുന്ന ജനാശതാബ്ദി എക്‌സ്പ്രസ് എടുക്കുന്ന അതേ സമയംകൊണ്ടാണ് വന്ദേഭാരത് എറണാകുളം വരെ ഓടിയെത്തിയത്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി വരുന്ന ജനാശതാബ്ദി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് സാധാരണ എറണാകുളത്തെത്തുക.

Read More