ഒരു ഘട്ടത്തിൽ ഞാൻ ഭയങ്കര വിഷാദത്തിലേക്കു പോയിരുന്നു. വളരെ കഷ്ടപ്പെട്ട് സിനിമയിൽ ഞാൻ ഒരിടം ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്ന് വിശ്വസിച്ചിരുന്ന സമയത്താണ് കാലിന്റെ അടിയിൽനിന്നു മണ്ണൊലിച്ചു പോയതുപോലെ പെട്ടെന്ന് ഒന്നും ഇല്ലാതായത്. അത് വലിയ ആഘാതമായി. ഞാനൊരു കഠിനാധ്വാനിയാണ്. ഒരു ലക്ഷ്യമുണ്ടെങ്കിൽ അവിടെ എത്താൻ ഏതറ്റം വരെയും പോകും. പക്ഷേ, ചുറ്റുമുള്ള ലോകത്തെ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. ആ ഘട്ടത്തിൽ ഞാൻ അനുഭവിച്ച വേദന മറ്റൊരു സ്ത്രീക്കു മാത്രമേ മനസിലാവൂ. അന്ന് എന്റെ സ്ത്രീസൗഹൃദങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഒന്നു പാളിയേനെ, ജീവിതം മടുത്ത അവസ്ഥയായിരുന്നു. -റിമ കല്ലിങ്കൽ
Read MoreDay: April 17, 2023
‘നന്ദിനി’ എല്ലാവരുടെയും ഹൃദയത്തിലും മനസിലും എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു..! ചിന്നത്തമ്പിയുടെ 32-ാം വാര്‍ഷികത്തില്‍ ഖുശ്ബു
ഖുശ്ബു, പ്രഭു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പി. വാസു സംവിധാനം ചെയ്ത ചിത്രമാണ് ചിന്നത്തമ്പി. 1991 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ഹിറ്റാണ്. ഇപ്പോഴിതാ ചിത്രം അതിന്റെ 32 -ാം വാര്ഷികത്തിലെത്തിനില്ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഖുശ്ബു ട്വീറ്റ് ചെയ്ത കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിന്നത്തമ്പിയുടെ പോസ്റ്ററും പി.വാസു, പ്രഭു എന്നിവര്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പമാണ് ഖുശ്ബു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ചിന്നത്തമ്പി റിലീസായിട്ട് 32 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. എന്നില്‍ വര്‍ഷിച്ച സ്നേഹത്തിന് എന്നും കടപ്പെട്ടിരിക്കും. പി.വാസു സാറിനും പ്രഭു സാറിനും വേണ്ടി എന്റെ ഹൃദയം എപ്പോഴും തുടിക്കും. ഇളയരാജ സാറിന്റെ ആത്മാവിനെ ഉണര്‍ത്തുന്ന സംഗീതത്തിനും നിര്‍മാതാവ് കെ. ബാലുവിനും എക്കാലവും നന്ദിയുണ്ട്. ചിന്നതന്പിയിലെ നായികാ കഥാപാത്രമായ നന്ദിനി എല്ലാവരുടെയും ഹൃദയത്തിലും മനസിലും എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു- ഖുശ്ബു ട്വീറ്റ് ചെയ്തു. തമിഴില്‍ അന്നുവരെയുള്ള…
Read Moreനാല്പതു കഴിഞ്ഞവരും പ്രണയവും…! ഡിജിറ്റൽ ക്രിയേറ്റർ വിനീത ശേഖർ ഫേസ്ബുക്കിൽ കുറിച്ചത്…
പ്രണയിക്കുകയാണെങ്കിൽ 30-40 കഴിഞ്ഞ സ്ത്രീകളെ പ്രണയിക്കണമെന്ന പോസ്റ്റുകൾ ഇടയ്ക്കിടെ കാണാറുണ്ട്. അതുകൊണ്ടുതന്നെ രണ്ടുമൂന്നു കാര്യങ്ങൾ ഇവിടെ കുറിക്കണം എന്നു തോന്നി. ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ആത്മാർഥമായ സൗഹൃദം, സ്നേഹം, പ്രണയം ഇവയൊന്നും ഈ കാറ്റഗറിയിൽ വരുന്നില്ല. അതിനിപ്പോൾ പ്രായമൊരു തടസവുമല്ല. മേൽ പറഞ്ഞ പ്രായത്തിലുള്ളവരിൽ വിവാഹിതകളും ഒന്നോരണ്ടോ കുട്ടികളുടെ അമ്മമാരുമൊക്കെ കാണുമല്ലോ. ഇവരിൽ ചിലരെങ്കിലും ജീവിതത്തിൽ അല്പസ്വല്പം നിരാശാമനോഭാവം വച്ചു പുലർത്തുന്നവർ ആയിരിക്കുമെന്നു വിലയിരുത്തുന്നവരുണ്ട്. അതിനു കാരണങ്ങളുമുണ്ട്. കുട്ടികളൊക്കെ ഏകദേശം വലുതായി എന്നു തോന്നുന്ന സമയം… സ്വയം വിശകലനം നടത്താനും മറ്റുമായി ധാരാളം സമയം… തനിക്കു വേണ്ടത്ര പരിഗണന കിട്ടുന്നില്ല, തന്നെ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല എന്ന ചിന്തകൾ… കുട്ടികളുടെ പഠനകാര്യങ്ങളിലും ഭാവികാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരവസ്ഥ കുടുംബനാഥന്റെ മേൽ നിക്ഷിപ്തമാകുന്ന ഒരുസമയം കൂടിയാണത്.. തന്റെ മേലുള്ള ശ്രദ്ധ കുറയുന്നതിന്റെ കാരണം അതാവാം എന്നു ചില സ്ത്രീകൾ മനസിലാക്കാറില്ല.…
Read Moreവന്ദേഭാരത് കേരളത്തിൽ 90 കി.മീ വേഗതയിൽ ഓടിക്കുന്നത് വിഡ്ഢിത്തം! ഇ. ശ്രീധരൻ പറയുന്നു…
തിരുവനന്തപുരം: കേരളത്തിൽ 90 കിലോ മീറ്റർ വേഗത്തിൽ വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്നത് വിഡ്ഢിത്തമാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് മുന്‍ എംഡി ഇ.ശ്രീധരൻ. കേരളത്തിൽ നിലവിലുള്ള ട്രാക്കുകൾ വച്ച് ശരാശരി 90 കിലോമീറ്റർ വേഗതയേ വന്ദേഭാരതിന് ലഭിക്കുകയുള്ളൂവെന്നും ഇത് വിഡ്ഢിത്തമാണെന്നും ശ്രീധരൻ പറഞ്ഞു. നിലവിൽ ട്രാക്കുകളിൽ പരമാവധി 100 കിലോമീറ്റർ വേഗതയാണ് പറയുന്നത്. എന്നാൽ 90 മാത്രമേ ലഭിക്കുകയുള്ളൂയെന്നും ശ്രീധരൻ പറഞ്ഞു. വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുയോജ്യമല്ല. കേരളത്തിലെ ട്രാക്കുകളിലെ വളവുകൾ പുനക്രമീകരിക്കാൻ കുറഞ്ഞത് പത്ത് വർഷമെങ്കിലുമെടുക്കും. അതേസമയം ആറോ ഏഴോ വർഷം കൊണ്ട് സെമി ഹൈസ്പീഡ് റെയിൽ ഉണ്ടാക്കാമെന്നും ഇ.ശ്രീധരൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 160 കിലോമീറ്റർ വേഗതയിൽ പോകാൻ ശേഷിയുള്ളതാണ് വന്ദേഭാരത് ട്രെയിനുകൾ.
Read Moreദുബായിലെ തീപിടിത്തം! മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
മലപ്പുറം: ദുബായിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം സ്വദേശികളായ റിജേഷ്, ഭാര്യ ജിഷി എന്നിവരാണ് മരിച്ചത്. വേങ്ങരയിലെ പണി പൂര്‍ത്തിയാകാനിരുന്ന വീട്ടിലാണ് മൃതദേഹം എത്തിച്ചത്. രാവിലെ എട്ടിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചെങ്കിലും പത്തോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. പത്തരയോടെ വേങ്ങരയിലെ വീട്ടിലെത്തിച്ചു. അല്പസമയത്തിനകം തറവാട്ടുവളപ്പില്‍ ഇരുവരുടെയും സംസ്കാരം നടക്കും. ദെയ്റ ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിലാണ് ഇരുവരും മരിച്ചത്. പുക ശ്വസിച്ചാണ് മരണം.
Read Moreസുഡാനിൽ കൊല്ലപ്പെട്ട ആലക്കോട് സ്വദേശിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
ആലക്കോട്: സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട ആലക്കോട് നെല്ലിപ്പാറ കാക്കടവ് സ്വദേശിയും വിമുക്തഭടനുമായ ആൽബർട്ടി (48) ന്റെ മൃതദേഹം ഹോസ്പിറ്റലിലേക്കു മാറ്റി. ഇന്ന് രാവിലെയാണ് മൃതദേഹം ഹോസ്പിറ്റലിലേക്കു മാറ്റിയത്. സ്ഥലം എംഎൽഎ സജീവ് ജോസഫ്, കെ. സുധാകരൻ എംപി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുടെ നിരന്തരമായ ഇടപെടലിലൂടെയാണ് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റാൻ സാധിച്ചത്. കഴിഞ്ഞ ആറുമാസമായി ദാൽ ഗ്രൂപ്പ് ഓഫ് കമ്പനിയിൽ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു ആൽബർട്ട്. കാനഡയിലുള്ള മകൻ ഓസ്റ്റിനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. വീടിന്റെ ജനലിനരികെനിന്ന് ഫോൺ ചെയ്യുമ്പോൾ കെട്ടിടത്തിനു താഴെ എത്തിയ തോക്കുധാരികൾ വെടിവയ്ക്കുകയായിരുന്നു. ആക്രമണ സമയത്ത് ഭാര്യ സൈബലിയും ഇളയ മകൾ മരീറ്റയും കൂടെയുണ്ടായിരുന്നു. ആൽബർട്ടിനൊപ്പം അവധി ആഘോഷിക്കാൻ ഇരുവരും രണ്ടാഴ്ച മുമ്പാണ് സുഡാനിൽ എത്തിയത്. ആലവേലിൽ അഗസ്റ്റിൻ-മേഴ്സി ദന്പതികളുടെ മകനാണ് ആൽബർട്ട്. സഹോദരങ്ങൾ: സ്റ്റാർലി,…
Read Moreമുണ്ട് മാടിക്കെട്ടി… ടീ ഷർട്ട് ധരിച്ച് കൈയിൽ ലാത്തിയുമായി സിഐ ‘സർ…’!! വനിതാ പോലീസിന്റെ ദയനീയ വിളി; ഏമാന്റെ അഴിഞ്ഞാട്ടം കണ്ട് പോലീസുകാരും ഞെട്ടി
തലശേരി: മദ്യപിച്ചു ലക്ക് കെട്ട് പോലീസ് സ്റ്റേഷനിൽ പരാക്രമം നടത്തിയ ധർമടം പോലീസ് ഇൻസ്പെക്ടർ കെ.വി. സ്മിതേഷിനെതിരേ കേസെടുത്തു. സ്റ്റേഷനിലെത്തിയ ആളുടെ കാറ് അടിച്ചു തകർത്ത സംഭവത്തിലാണ് സിഐക്കെതിരേ കേസ്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. സിഐ സ്മിതേഷിനെ സർവീസിൽനിന്ന് ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. മകനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ വൃദ്ധയായ അമ്മയ്ക്കും ഒപ്പമുള്ളവർക്കുമെതിരേയുമാണ് സിഐയുടെ പരാക്രമം അരങ്ങേറിയത്. വയോധിക എത്തിയ കാറിന്റെ ക്ലാസാണ് സിഐ ലാത്തി കൊണ്ട് അടിച്ചു തകർത്തത്. വിഷു ദിവസമായ ശനിയാഴ്ച രാത്രി 11.30 നാണ് ധർമടം പോലീസ് സ്റ്റേഷന്റെ മുറ്റത്ത് നാടകീയമായ രംഗങ്ങൾ അരങ്ങറിയത്. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ധർമടം ചാത്തോടത്ത് വച്ച് എസ്ഐ രാഗേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മമ്പറം കീഴത്തൂരിലെ ബിന്ദു നിവാസില്‍ കെ. സുനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് ധർമടം പോലീസ് പറയുന്നത്. എന്നാൽ, എടക്കാടുള്ള ഭാര്യ…
Read More10 ഇഞ്ച് പിസാ ഓര്‍ഡര്‍ ചെയ്തു, അവര്‍ എട്ട് ഇഞ്ച് അയച്ചുതന്നു! പിസാ അളന്നുനോക്കിയ യുവതി വൈറല്‍
സാങ്കേതികവിദ്യയുടെ വളര്‍ച്ച, ആഗോളവത്ക്കരണം തുടങ്ങിയവയൊക്കെ നമ്മുടെ ജീവിതശൈലിക്ക് പ്രകടമായ മാറ്റം വരുത്തി. വസ്ത്രം, ഭക്ഷണം യന്ത്ര സാമഗ്രികള്‍ തുടങ്ങി എല്ലാക്കാര്യങ്ങളിലും ലോകത്തിന് ഒരു സമാന സ്വഭാവം കൈവന്ന പോലെയാണ്. പിസാ പോലുള്ള ഭക്ഷണങ്ങള്‍ ഇപ്പോള്‍ സർവസാധാരണമായി മാറിയിരിക്കുകയാണല്ലൊ. ഇപ്പോഴിതാ പിസാ ഓര്‍ഡര്‍ ചെയ്ത ഒരു യുവതി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രം സമൂഹ മധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തില്‍ പിസായ്ക്കൊപ്പം ഒരു അളവ് ടേപ്പുമുണ്ട്. “ഒരു 10 ഇഞ്ച് പിസാ ഓര്‍ഡര്‍ ചെയ്തു, അവര്‍ എട്ട് ഇഞ്ച് അയച്ചുതന്നു’ എന്നാണ് യുവതി പറയുന്നത്. രണ്ട് ഇഞ്ചിന്റെ നഷ്ടം അങ്ങനങ്ങ് വിട്ടുകളയാന്‍ അവര്‍ തയാറായില്ല. അവര്‍ ഇക്കാര്യത്തില്‍ പരാതിപ്പെട്ടതായാണ് വിവരം. സമൂഹ മധ്യമങ്ങളില്‍ സംഭവം വൈറലായതോടെ നിരവധി കമന്റുകള്‍ ചിത്രത്തിന് ലഭിച്ചു. “പണം തിരികെ ലഭിച്ചൊ’ എന്നാണൊരാള്‍ കുറിച്ചത്. എന്നാല്‍ അവരുടെ അളവും യുവതി വിചാരിക്കുന്ന അളവും തമ്മില്‍ അന്തരമുണ്ടെന്നും…
Read More21-ാം വയസില്‍ ശ്രീരാമന് എങ്ങനെയിരിക്കും? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിസ്മയം…
എഐയുടെ വരവ് സാങ്കേതിവിദ്യയുടെ ചരിത്രത്തില്‍ വിസ്മയങ്ങളുടെ ഒരധ്യായമാണ് എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഭാവനകള്‍ക്ക് രൂപം നല്കാന് അവയ്ക്ക് എളുപ്പത്തില്‍ കഴിയുന്നു. തന്മൂലം പുതിയലോകത്തിന് ഏറെ പ്രിയപ്പെട്ടതായി മാറുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അടുത്തിടെ നിര്‍മിത ബുദ്ധി ഉപയോഗിച്ച് തീര്‍ത്ത മഹത്തുക്കളുടെ സെല്‍ഫിയും വൈറലായിരുന്നു. മഹാത്മാ ഗാന്ധിയും, മദര്‍ തെരേസയും ബി. ആര്. അംബേദ്കറുമൊക്കെ ഈ സെല്‍ഫി വിസ്മയത്തിലിടം പിടിച്ചു. പോരാഞ്ഞ് മൃഗങ്ങളുടെ സെല്‍ഫിയും ശതകോടീശ്വരന്മാരുടെ ദാരിദ്ര്യ രൂപവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരുക്കി കാഴ്ചക്കാരനെ വിസ്മയിപ്പിച്ചു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കലുമായി എഐ എത്തിയിരിക്കുകയാണ്. 21-ാം വയസിലെ ശ്രീരാമന് എങ്ങനെ എന്നുള്ള കാഴ്ചയാണ് അത് ഒരുക്കയിട്ടുള്ളത്. വാല്മീകി രാമായണം, രാമചരിതമാനസം തുടങ്ങി എല്ലാ ഗ്രന്ഥങ്ങളിലും നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ അനുസരിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വൈറലായ ചിത്രത്തിന് പിന്നില്‍ ആരെന്ന് ഇതുവരെ അറിവില്ല. ഏന്നാല്‍ ഈ ചിത്രം സമൂഹ മധ്യമങ്ങളില്‍ വൈറലായി മാറി. നിരവധി കമന്റുകളും…
Read Moreലോകത്തിലെ ഏറ്റവും ചെലവേറിയ നമ്പര്‍ പ്ലേറ്റ് ! P7 നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു; 122 കോടി രൂപയ്ക്ക്
ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! “P 7′ എന്ന ഈ നന്പർ പ്ലേറ്റ് ലേലത്തിൽ വിറ്റത് 122 കോടി രൂപയ്ക്ക്! ‘മോസ്റ്റ് നോബളസ്റ്റ് നമ്പേഴ്സ്’ ഇവന്റിൽ നടന്ന ലേലത്തിലാണ് 55 ദശലക്ഷം ദിർഹത്തിന് വിഐപി നന്പർ പ്ലേറ്റ് വിറ്റത്. ദുബായിലെ ജുമൈറ മേഖലയിലെ ഫോർ സീസൺസ് റിസോർട്ടിലായിരുന്നു ലേലം. 15 മില്യൺ ദിർഹത്തിൽ ആരംഭിച്ച ലേലം സെക്കൻഡുകൾക്കുള്ളിൽ 30 മില്യണിലെത്തി. 35 ദശലക്ഷം ദിർഹത്തിലെത്തിയപ്പോൾ ആരും തുക കേറ്റി വിളിക്കാതെ അൽപ്പനേരം ആ നിലതന്നെ തുടർന്നു. ടെലിഗ്രാം ആപ്പിന്റെ സ്ഥാപകനും ഉടമയുമായ പാവൽ വലേരിവിച്ച് ദുറോവ് ആണ് 35 ദശലക്ഷം ദിർഹത്തിനു വിളിച്ചത്. എന്നാൽ, പിന്നീടു വാശിയേറിയ ലേലം വിളിയാണു നടന്നത്. അധികം വൈകാതെ ലേലത്തുക 55 ദശലക്ഷം ദിർഹത്തിലെത്തുകയും ലേലം ഉറപ്പിക്കുകയും ചെയ്തു. ലേലം വിളിച്ച വ്യക്തിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. പതിനാറ് വർഷം…
Read More