ഐസിയു പീഡനക്കേസ്; എസിപിയുടെ റിപ്പോര്‍ട്ടിനെതിരേ അതിജീവിത കോടതിയിലേക്ക്

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത നീതി തേടി കോടതിയെ സമീപിക്കും. തന്‍റെ മൊഴി ഡോക്ടര്‍ പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന പരാതിയില്‍ എസിപി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെതിരേയാണ് അതിജീവിത കോടതിയെ സമീപിക്കുന്നത്. പരിശോധനാ സമയത്ത് അതിജീവിത പറഞ്ഞത് ഡോക്ടര്‍ പൂര്‍ണമായും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ കോളജ് എസിപി കെ. സുദര്‍ശന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. പ്രീതിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് എസിപി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിജീവിത ഐസിയുവിലുള്ള നഴ്‌സിനോട് വിവരം പറയുകയും അതുപ്രകാരം രജിസ്റ്ററില്‍ രേഖപ്പെടുത്തിയ കാര്യങ്ങളാണ് അവര്‍ ഡോക്ടറോട് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഡോ. പ്രീതി രേഖപ്പെടുത്തിയത് അവരുടെ നിഗമനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. ഓരോ ദിവസത്തെയും സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ ഐസിയുവില്‍ സൂക്ഷിച്ച ഇന്‍സിഡന്‍റ് റിപ്പോര്‍ട്ട് ബുക്കില്‍ എഴുതിയ കാര്യങ്ങളും ഡോക്ടറുടെയും നഴ്‌സിന്‍റെയും മൊഴികളും സാമ്യമാണെന്നും പരാതിയില്‍ കഴമ്പില്ലെന്നും…

Read More

പതിനാലുകാരിയുടെ ചിത്രം പകർത്താൻ വിമാന ടോയ്‌ലറ്റ് സീറ്റിൽ ഐഫോൺ

ബോസ്റ്റൺ: പതിനാലുകാരിയുടെ ചിത്രങ്ങൾ പകർത്താൻ ടോയ്‍ലെറ്റ് സീറ്റിൽ ഐഫോൺ ഒളിപ്പിച്ചെന്നു വിമാനജീവനക്കാരനെതിരേ ആരോപണം. ഷാർലറ്റിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. ടോയ്‌ലറ്റ് സീറ്റിന്‍റെ പിൻഭാഗത്താണ് ഐഫോൺ ടേപ്പ് ചെയ്ത് വച്ചിരുന്നത്. മകളെ ലക്ഷ്യം വച്ച് ജീവനക്കാരിൽ ഒരാളാണ് ഇത് ചെയ്തതെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ടോയ്‍ലെറ്റ് ഉപയോഗിച്ചതിനുശേഷം പെൺകുട്ടിക്ക് സീറ്റിന് പിൻഭാഗത്ത് ഐഫോൺ വച്ചിരിക്കുന്നതായി മനസിലായിരുന്നു. ബാത്ത്‍റൂമിൽനിന്നു പുറത്തിറങ്ങുന്നതിന് മുമ്പ് പെൺകുട്ടി തന്‍റെ ഫോണിൽ അതിന്‍റെ ചിത്രവും പകർത്തി. ഇതുസംബന്ധിച്ചു കുടുംബം വിമാനത്തിൽവച്ചുതന്നെ പ്രതികരിച്ചിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് പോലീസ് ഒരു ഫ്ലൈറ്റ് അറ്റൻഡന്‍റിനെ ഫ്ലൈറ്റിൽനിന്നു കൊണ്ടുപോയി. അതേസമയം, ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ലെന്നു കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പോൾ ലെവെലിൻ പറഞ്ഞു.

Read More

പ്രണയിച്ച് വിവാഹം ചെയ്തിട്ടും ഭാര്യയെ മുകേഷിന് സംശയം; വയനാട്ടില്‍ യുവാവ് ഭാര്യയെ ക്രൂരമായി മർദിച്ചു കൊന്നു

കല്‍പ്പറ്റ: വയനാട്ടില്‍ ഭര്‍ത്താവിന്‍റെ ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടു. വെണ്ണിയോട് കൊളവയല്‍ മുകേഷാണ് (34) ഭാര്യ അനിഷയെ (35) കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. കൃത്യത്തിനുശേഷം മുകേഷാണ് പോലീസില്‍ വിവരം അറിയിച്ചത്. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വെണ്ണിയോട്. പോലീസ് എത്തിയപ്പോള്‍ വീടിന്‍റെ സ്വീകരണമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മൂക്കും ചൂണ്ടും ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ അടിയേറ്റ് തകര്‍ന്നിട്ടുണ്ട്. അനിഷയ്ക്കു വെട്ടേറ്റതായും സംശയമുണ്ട്.പെയിന്‍റിംഗ് തൊഴിലാളിയാണ് മുകേഷ്. അനിഷ പനമരത്ത് വസ്ത്രാലയത്തില്‍ ജീവനക്കാരിയാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനിഷ പനമരം പുലച്ചിക്കുനി സ്വദേശിനിയാണ്. പ്രണയത്തിലായിരുന്ന മുകേഷും അനിഷയും 2022 നവംബറിലാണ് വിവാഹിതരായത്. മുകേഷിന്‍റെ മാതാവ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ് ഇവര്‍. മുകേഷിന്‍റെ പിതാവ് നേരത്തേ മരിച്ചതാണ്. ഭാര്യയിലുള്ള സംശയമാണ് മുകേഷിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന അനുമാനത്തിലാണ് നാട്ടുകാര്‍. ഇടയ്ക്കി ടെ ഭാര്യയും ഭർത്താവും തമ്മി ൽ വഴക്കുണ്ടാകാറുള്ളതായി…

Read More

ബംഗ്ലാദേശ് അതിർത്തിയിലൂടെ 14 കോടിയുടെ സ്വർണക്കടത്ത്; ഒരാൾ പിടിയിൽ

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി മേഖലയിലൂടെ സ്വർണം കടത്താനുള്ള ശ്രമം അതിർത്തി രക്ഷാസേന (ബിഎസ്എഫ്) തകർത്തു. 50 സ്വർണ ബിസ്‌കറ്റുകളും 16 സ്വർണക്കട്ടികളുമായി ഒരു കള്ളക്കടത്തുകാരനെ സൈന്യം പിടികൂടി. അതിർത്തിയിലെ 68 ബറ്റാലിയൻ പോസ്റ്റിൽനിന്നാണ് ഇയാളെ പിടികൂടിയത്. 23 കിലോയോളം തൂക്കമുള്ള സ്വർണത്തിന് 14 കോടി രൂപ വിലമതിക്കുമെന്നു ബിഎസ്എഫ് അറിയിച്ചു. പിടികൂടിയ കള്ളക്കടത്തുകാരനെയും പിടിച്ചെടുത്ത സ്വർണവും തുടർ നടപടികൾക്കായി ബാഗ്ദയിലെ കസ്റ്റംസ് ഓഫീസിന് കൈമാറുമെന്ന് ബിഎസ്എഫ് അറിയിച്ചു. അതേസമയം, കള്ളക്കടത്തുകാർ സ്വർണക്കടത്തിനായി പാവപ്പെട്ടവരും നിരപരാധികളുമായ ആളുകളെ ചെറിയ തുക ഉപയോഗിച്ച് വശീകരിച്ച് കുടുക്കുന്നുവെന്ന് സൗത്ത് ബംഗാൾ ഫ്രണ്ടിയറിലെ ബിഎസ്‌എഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു.

Read More

കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി; വിചിത്ര നിർമിതിയെന്നു ഗവേഷകർ

ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്ടെത്തൽ നടത്തി. 3,800 വർഷം പഴക്കമുള്ള കാനാൻ ദേശക്കാരുടെ കമാനവും പടിപ്പുരയുമാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. വലിയ കേടുപാടുകൾ സംഭവിക്കാതെ ഭൂമിക്കടിയിൽ സംരക്ഷിക്കപ്പെട്ടനിലയിലായിരുന്നു അത്. ടെൽ ഷിംറോൺ എന്ന പുരാവസ്തു സൈറ്റിലായിരുന്നു ഗവേഷകരുടെ കണ്ടെത്തൽ. നാലു മീറ്ററോളം ആഴത്തിൽ ഗവേഷകർ കുഴിച്ചുനോക്കി. ഒരു കെട്ടിടത്തിന്‍റെ അടിത്തറപോലെയാണ് ആദ്യനോട്ടത്തിൽ തോന്നുക. പക്ഷേ, അവിടെ മുറികളൊന്നും കണ്ടെത്താനായില്ല. ഉൾഭാഗം ഒരു നീണ്ട ഇടനാഴിപോലെയാണ് നിർമിച്ചിരിക്കുന്നത്. അത് നിഗൂഢമായ കമാനത്തിലേക്കാണ് എത്തുന്നത്. മണ്ണിനടിയിലേക്ക് ആഴത്തിലുള്ള ഒരു ഗോവണിയും ഗവേഷകർ കണ്ടെത്തി. ഈ നിർമിതി വിചിത്രമാണെന്നും എന്തിന്‍റെ ഭാഗമാണ് ഈ കമാനവും പടിപ്പുരയും എന്നറിയാൻ ഇനിയും ഗവേഷണം തുടരേണ്ടതുണ്ടെന്നും ഉത്ഖനനത്തിനു മേൽനോട്ടം വഹിക്കുന്ന ഡയറക്ടറും ഓസ്ട്രിയ ഇൻസ്ബ്രക്ക് സർവകലാശാലയിലെ പുരാവസ്തു ഗവേഷകനുമായ മരിയോ എ.എസ്. മാർട്ടിൻ പറയുന്നു. ചോദ്യങ്ങൾക്കുള്ള ഉത്തരം ക്രമേണ…

Read More

ശുഭ കാര്യങ്ങൾക്ക് മുൻപ് മധുരം കഴിക്കുന്നത് നല്ലതാണ്; വാ‍യ്പ മുടങ്ങിയാൽ ഒരു പെട്ടി ചോക്ലേറ്റുമാ‌യി എസ്ബിഐ വീട്ടിലെത്തും

കടം വാങ്ങുന്നവരെ തിരിച്ചടയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായ്പ എടുത്ത ആളുകളുടെ വീട്ടിൽ ഒരു ബോക്‌സ് ചോക്ലേറ്റുമായി ഇനി എസ്ബിഐ എത്തും. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കില്‍ നിന്നുള്ള റിമൈന്‍ഡര്‍ കോളിന് മറുപടി നല്‍കാത്തവരുടെ വീടുകൾ സന്ദർശിച്ച് ചോക്ലേറ്റ് നല്‍കാനാണ് എസ്ബിഐ തീരുമാനം. റീട്ടെയില്‍ വായ്പകളുമായി ബന്ധപ്പെട്ടാണ് എസ്ബിഐയുടെ പുതിയ തീരുമാനം. മുന്നറിയിപ്പ് ഇല്ലാതെ അവരുടെ വീടുകളില്‍ പോയി വായ്പ അടക്കാനുള്ളവരെ നേരിട്ട് ചെന്ന്കാണുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ബാങ്ക് പറയുന്നു. ഈ നീക്കം ആരംഭ ഘട്ടത്തിലാണെന്നും പദ്ധതി വിജയിച്ചാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിസ്‌ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് അശ്വിനി കുമാര്‍ തിവാരി പറഞ്ഞു. വായ്പ തിരിച്ചടവിനെ ക്കാതെ വരുന്പോൾ ഇതിനെ കുറിച്ച് ബാങ്കുകളില്‍ നിന്നു വിളി‌ക്കുന്ന ഫോണ്‍ കോളുകള്‍ക്ക് മിക്ക ആളുകളും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വേറിട്ട നടപടിക്ക് എസ്ബിഐ തുടക്കമിടുന്നത്. എഐ…

Read More

ജീവനക്കാരെ ബന്ദിയാക്കി ആക്സിസ് ബാങ്ക് കൊള്ളയടിച്ചു; 7 കോടിയും സ്വർണവും കവർന്നു

റായ്‌ഗഡ്: ഛത്തീസ്‌ഗഡിൽ ആക്‌സിസ് ബാങ്കിന്‍റെ ശാഖയിൽ മോഷണം. റായ്‌ഗഡിലെ ജഗത്‌പുർ ശാഖയാണു കൊള്ളയടിച്ചത്. ഏഴ് കോടിയോളം രൂപയും ഒന്നരക്കോടിയുടെ പണയസ്വർണവുമാണു കവർന്നത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. ആ‍യുധങ്ങളുമായി എത്തിയ സഘം ജീവനക്കാരെ ഒരു മുറിയിൽ ബന്ദിയാക്കിയാണ് കവർച്ച നടത്തിയത്. സംഭവത്തിൽ ബാങ്ക് മാനേജർക്ക് പരിക്കേറ്റു. മോഷണത്തിനിടെ മാനേജരുടെ കാലിൽ മൂർച്ചയേറിയ ആയുധം കൊണ്ട് അടിക്കുകയായിരുന്നു. തടർന്ന് പണവും സ്വർണവുമായി പ്രതികൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ മാനേജരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.  

Read More

അതിഭീകരമായ വൈറസിനെ കേരളം പ്രതിരോധിച്ച രീതിയെ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ അത്ഭുതത്തോടെ നോക്കിക്കാണുന്നു; എ.എ. റഹീം

നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസിനെയും അഭിനന്ദിച്ച് എ.എ. റഹീം എംപി. നിപ്പ പ്രതിരോധത്തിൽ മറ്റൊരു കേരള മോഡൽ കൂടി കാഴ്ച വച്ചെന്ന് എ.എ. റഹിം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂ‌‌ടെയാണ് അദ്ദേഹം അഭിനന്ദന കുറിപ്പ് ഇട്ടത്. പോസ്റ്റിന്‍റെ പൂർണ രൂപം…കേരളവും നിപ്പ പ്രതിരോധവും പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിനായി ഡൽഹിയിൽ എത്തിയപ്പോൾ മുതൽ പലർക്കും അറിയേണ്ടത് കേരളത്തിലെ നിപ്പാ വൈറസ് ബാധയെ കുറിച്ചാണ് . ആശങ്ക വേണ്ടെന്നും നിപ്പ പ്രതിരോധത്തിൽ മറ്റൊരു കേരള മോഡൽ കൂടി കാഴ്ച വച്ചു എന്ന് ആത്മവിശ്വാസത്തോടെ എല്ലാവർക്കും മറുപടി നൽകാനായി . അതിഭീകരമായ വൈറസിനെ കേരളം പ്രതിരോധിച്ച രീതിയെ ലോകമെന്പാടുമുള്ള ആരോഗ്യപ്രവർത്തകർ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിന്‍റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വീണ്ടും ലോകശ്രദ്ധ ആകർഷിക്കുകയാണ്.…

Read More

ഖലിസ്ഥാൻ നേതാവിന്‍റെ കൊലപാതകം;ഇന്ത്യയുടെ തിരിച്ചടിയിൽ കാനഡ അയയുന്നു, പ്രകോപനമല്ല ഉദ്ദേശമെന്നു കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: ഖലിസ്ഥാൻ അനുകൂലിയായ സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കാനഡയിൽ വച്ച് കൊലപ്പെടുത്തിയത് ഇന്ത്യ ആണെന്ന ആരോപണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട നയതന്ത്ര പോര് തണുപ്പിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിജ്ജാറിന്‍റെ മരണവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന പരാമർശത്തിലൂടെ പ്രകോപനമല്ല താൻ ഉദ്ദേശിച്ചതെന്ന് ട്രൂഡോ പറഞ്ഞു. വിഷയം ആളിക്കത്തിക്കാനല്ല കാനഡ ശ്രമിക്കുന്നതെന്നും നിജ്ജാറിന്‍റെ കൊലപാതകം ഇന്ത്യൻ സർക്കാർ ഗൗരവതരമായി എടുക്കണമെന്നാണ് കാനഡയുടെ നിലപാടെന്നും ട്രൂഡോ കൂട്ടിച്ചേർത്തു. നേരത്തെ, നിജ്ജാറിന്‍റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാകാമെന്ന് ട്രൂഡോ പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. കാനഡയിലെ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ത്യയ്‌ക്കെതിരേ തെളിവുകള്‍ ലഭിച്ചതായും ട്രൂഡോ ആരോപിച്ചു. ഇതിനു പിന്നാലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെ കാനഡ പുറത്താക്കിയിരുന്നു. മറുപടിയായി മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടണമെന്ന് ഇദ്ദേഹത്തിന് ഇന്ത്യ നിര്‍ദേശം നല്‍കി. ഇതേതുടർന്നാണു…

Read More

കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ ഏഴ് വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു; ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ആശുപത്രി; അമ്മയുടെ വെളിപ്പെടുത്തൽ നടക്കുന്നത്

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദേഹത് ജില്ലയില്‍ അയല്‍വാസിയായ അഞ്ചു വയസുകാരിയെ ഏഴ് വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അഞ്ചുവയസ്സുകാരിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ജില്ലയിലെ അക്ബര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഐപിസി 376, പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമോപദേശം ലഭിച്ച ശേഷം കേസില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് അക്ബര്‍പൂര്‍ കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സതീഷ് സിംഗ് പറഞ്ഞു. .ചൊവ്വാഴ്ചയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സതീഷ് പറഞ്ഞു.    

Read More