മട്ടുപ്പാവിന് അഴക് പകരും ഡ്രാഗണ്‍ പഴത്തോട്ടം

എറണാകുളം-പറവൂർ റൂട്ടിൽ തീരഗ്രാമമായ എടവനക്കാട്ടെത്തുന്പോൾ നിറയെ ഡ്രാഗണ്‍ പഴങ്ങളുമായി പിങ്കു നിറത്തിൽ നിൽക്കുന്ന ആ ടെറസിൽ ആരുടെയും കണ്ണുടക്കാതിരിക്കില്ല. ടെറസിൽ ശാസ്ത്രീയമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്തു മികച്ച വരുമാനം ഉറപ്പാക്കുകയാണ് 58 കാരനായ കൊല്ലിയിൽ കുടുംബാംഗം കെ.എം. അബ്ദുൾ ഷുക്കൂർ. ഒന്നര വർഷം മുന്പാണ് ടെറസിൽ അമേരിക്കൻ ബ്യൂട്ടി എന്ന പിങ്ക് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിചെയ്തു തുടങ്ങിയത്. അബ്ദുൾ ഷുക്കൂറിന്‍റെ കുടുംബക്കാർ പരന്പരാഗതമായി കർഷകരാണ്. ആദ്യകാലത്തൊക്കെ ചെമ്മീൻ കൃഷിയായിരുന്നു കുടുംബത്തിന്‍റെ പ്രധാന വരുമാനമാർഗം. പറന്പിൽ നട്ടു വളർത്തിയിരുന്ന ജാതി, തെങ്ങ്, തുടങ്ങിയവയിൽ നിന്നു തെറ്റില്ലാത്ത വരുമാനം വേറെയുമുണ്ടായിരുന്നു. വീടിനോട് ചേർന്നുള്ള പുരയിടത്തിൽ ഇരുപതിൽപരം വ്യത്യസ്ത ഇനം ഫലവൃക്ഷങ്ങളുണ്ട്. മണൽ പ്രദേശത്ത് വളർത്താൻ കഴിയുന്ന ഒട്ടുമിക്ക ഫലവൃക്ഷത്തൈകളും അദ്ദേഹം ശേഖരിച്ചു നട്ടു പരിപാലിക്കുന്നു. ജാതിയിലുമുണ്ട് പരീക്ഷണം. പുരയിടത്തിൽ നട്ടു വളർത്തിയ കാട്ടുജാതിയിൽ ബഡ് ചെയ്ത ജാതിത്തൈകൾ വിളവെടുപ്പാകുന്പോഴേക്കു…

Read More

കോട്ടയം മെഡിക്കൽ കോളജ് പേയിംഗ് കൗണ്ടറിലേക്ക് മരുന്നുകൾ വാങ്ങുന്നത് ടെൻഡര്‍ ഇല്ലാതെ; ജീവനക്കാർ കൈപ്പറ്റുന്നത് ലക്ഷങ്ങളുടെ കമ്മീഷൻ

കോട്ടയം: മെഡിക്കല്‍ കോളജിലെ പേയിംഗ് കൗണ്ടറിലേക്ക് മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും വാങ്ങിക്കൂട്ടുന്നത് ടെണ്ടര്‍ ഇല്ലാതെ. ഒരാളില്‍നിന്നുതന്നെ മൂന്നുപേരുടെ വിലാസത്തില്‍ ക്വട്ടേഷന്‍ വാങ്ങുകയും അതില്‍ കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷന്‍ സ്വീകരിക്കുകയുമാണ് പേയിംഗ് കൗണ്ടറില്‍ വര്‍ഷങ്ങളായി നടക്കുന്നതെന്നാണ് ആക്ഷേപം. ടെണ്ടര്‍ വിളിക്കാതെ ഒരാള്‍ക്കുതന്നെ ക്വട്ടേഷന്‍ നല്‍കുന്നതിൽ ലക്ഷങ്ങളാണ് കമ്മീഷന്‍ ഇനത്തില്‍ ജീവനക്കാരില്‍ ചിലര്‍ കൈപ്പറ്റുന്നതെന്നും ആരോപണം ഉയരുന്നു. പേയിംഗ് കൗണ്ടറിലെ ഒരു ജീവനക്കാരിക്ക് ഇരുചക്ര വാഹനം വാങ്ങിനല്‍കിയത് ഒരു പ്രമുഖ മരുന്നു കമ്പനിയാണെന്നു പറയപ്പെടുന്നു. വളരെ കുറഞ്ഞ ശബളം കിട്ടുന്ന ഇവരില്‍ ചിലര്‍ ലക്ഷക്കണക്കിനു രൂപയുടെ സ്വത്തുക്കളുടെ ഉടമകളായതിന്‍റെ പിന്നില്‍ സ്വകാര്യ മെഡിക്കല്‍ കമ്പനികളുടെ സഹായം കൊണ്ടാണെന്ന് ആരോപണമുണ്ട്. മെഡിക്കല്‍ കോളജില്‍നിന്നു വിരമിച്ചയാളാണ് പേയിംഗ് കൗണ്ടറിന്‍റെ മേധാവിയായും തുടരുന്നത്.ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനായി പൊതിയാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ (ഇടിഒ) വാങ്ങിയതിലും വന്‍ അഴിമതിയാണു നടക്കുന്നത്. വര്‍ഷങ്ങളായി ഒരു കമ്പനിക്കുതന്നെ ക്വട്ടേഷന്‍ നല്‍കുന്ന…

Read More

സന്ധിവാതം; അറിയേണ്ടതെല്ലാം

നിത്യജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. സന്ധി വാതം ആരോഗ്യ സംബന്ധമായ ജീവിത നിലവാരം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ലോക സന്ധിവാത ദിനാചരണത്തിൽ ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത വിഷയം ‘സന്ധിവാതം വിവിധ ജീവിത ഘട്ടങ്ങളില്‍’ എന്നതാണ്. എന്താണ് ആര്‍ത്രൈറ്റിസ്? സന്ധിവാതം(ആര്‍ത്രൈറ്റിസ്) എന്നത് സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള പൊതുവായ പദമാണ്. കാരണങ്ങൾ പലത് നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതില്‍ ചിലതു ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ഇന്‍ഫ്‌ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ്ങ് സ്‌പോണ്ടിലൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആര്‍ത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്. രോഗലക്ഷണങ്ങള്‍ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ സന്ധിവേദനയും സന്ധികള്‍ക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. ഇത്…

Read More

ഖത്തറിൽ തടവിലായ ഒരു മലയാളി ഉൾപ്പെടെ എട്ട്  ഇന്ത്യക്കാർക്ക് വധശിക്ഷ: ഖത്തറുമായി ഇന്ത്യ സംസാരിക്കും; ശിക്ഷ ചാരവൃത്തി ആരോപിച്ച്

ന്യൂഡൽഹി: ഖത്തറിൽ തടവിലായ ഒരു മലയാളി ഉൾപ്പെടെ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച സംഭവത്തിൽ ഖത്തറുമായി സംസാരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. വിധി ഞെട്ടിപ്പിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ഓഗസ്റ്റിലാണ് ഖത്തർ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന കമ്പനിയിലുള്ള ഇന്ത്യൻ നാവികരെ അറസ്റ്റു ചെയ്തത്. ഇവർ അൽദഹ്റ എന്ന പേരുള്ള കമ്പനിയിലേക്കാണ് ജോലിചെയ്യാൻ പോയത്. ഖത്തർ നാവിക സേനയ്ക്ക് പരിശീലനം നൽകുകയും ഇതോടൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകുന്ന കമ്പനിയാണ് അൽദഹ്റ. ചാരവൃത്തി ആരോപിച്ചാണ് വധശിക്ഷയെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇന്ത്യാക്കാർക്കെതിരേ ചുമത്തിയ കുറ്റം ഇതുവരെ ഔദ്യോഗികമായി ഖത്തർ അറിയിച്ചിട്ടില്ല. ഉദ്യോഗസ്ഥർക്ക് 60 വയസിന് മുകളിലാണ് പ്രായമെന്നാണ് വിവരം. രാഗേഷ് എന്നാണു മലയാളിയുടെ പേര്. വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടവർ കഴിഞ്ഞ ഒരു വ‍ർഷമായി ഖത്തറിൽ ജയിലിൽ കഴിയുകയാണ്.

Read More

ഇസ്രയേൽ-ഹമാസ് യുദ്ധം; ഗാസയിൽ മരണം 7,028 കുട്ടികൾ 2,913

ടെൽ അവീവ്: ഗാസയിലേക്കു കരവഴിയുള്ള ആക്രമണവും ഇസ്രയേൽ കടുപ്പിച്ചതോടെ മരണസംഖ്യ കുതിച്ചുയരുന്നു. ഇതുവരെ 2,913 കുട്ടികളടക്കം 7,028 പേർ ഗാസയിൽ മാത്രം കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. അതേസമയം, ഇസ്രയേൽ ടാങ്കുകൾ ഗാസ അതിർത്തിയിൽ പ്രവേശിച്ച് ആക്രമണം തുടരുകയാണ്. കനത്ത വ്യോമാക്രമണവും ഇസ്രയേൽ നടത്തുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. ലബനോൻ അതിർത്തിയിലും ആക്രമണമുണ്ട്. സിറിയയിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ വേണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം യൂണിയൻ പാസാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസാക്കിയത്. അതിനിടെ, സൈനികരല്ലാത്ത ബന്ദികളെ കൈമാറാൻ ഹമാസ് തയാറാണെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേൽ തടവിലാക്കിയ 6,000 പലസ്തീൻകാരെയും മോചിപ്പിക്കണമെന്നും…

Read More

ഐ ലീഗ് മത്സരങ്ങള്‍  നാളെ മുതല്‍; ഉദ്ഘാടനച്ചടങ്ങിന് നടന്‍ ദിലീപും

കോഴിക്കോട്: ഐ ലീഗിൽ അഭിമാന പോരാട്ടത്തിന് കച്ച മുറുക്കി ഗോകുലം കേരള എഫ്സി നാളെ ഇറങ്ങും. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്‍റർ കാശിയാണ് എതിരാളികൾ. ഉദ്ഘാടന മത്സരത്തോടനുബന്ധിച്ചുള്ള കലാവിരുന്നിൽ നടൻ ദിലീപ് മുഖ്യാതിഥിയാകും. ഐ ലീഗ് ഏഴാം സീസണിലെ ആദ്യ ഹോം മത്സരത്തിനുള്ള അവസാന വട്ട തയാറെടുപ്പിലാണ് സ്പാനിഷ് കോച്ച് ഡോമിംഗോ ഒറാമോസും സംഘവും. അലക്സാണ്ട്രോ സാഞ്ചസ് നയിക്കുന്ന ടീം തികഞ്ഞ പ്രതീക്ഷയിലാണ്. 25 അംഗ സംഘത്തിൽ മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക ഉൾപ്പെടെ 11 മലയാളി താരങ്ങളുണ്ട്. വി.എസ്. ശ്രീക്കുട്ടനാണ് ഉപനായകൻ. ഗോകുലം മാൾ, സ്റ്റേഡിയം എന്നിവിടങ്ങളിലും ഗോകുലം ചിറ്റ്സ് ഓഫീസുകളിലും ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നുണ്ട്.ലീഗിൽ തുടക്കാക്കാരാണെങ്കിലും പരിചയ സമ്പന്നരായ താരങ്ങളുള്ള ഇന്‍റർ കാശി മികച്ച ടീമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Read More

ഓൺലൈൻ തട്ടിപ്പിൽ കുറുമാത്തൂർ‌ സ്വദേശിയുടെ 2.25 ലക്ഷം നഷ്ടമായി; അന്വേഷണം ആരംഭിച്ച് പോലീസ്

തളിപ്പറമ്പ്: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിയുടെ 2,22,400 രൂപ നഷ്ടമായി. ടി.വി.രാമചന്ദ്രനാണ് പണം നഷ്ടപ്പെട്ടത്. കോമണ്‍ സര്‍വീസ് സെന്‍റർഹെല്‍പ്പ് ഡെസ്‌ക്കാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്. കുറുമാത്തൂര്‍ കേരളാ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നിന്ന് ഒക്ടോബര്‍ പത്തിന് 1,74,000 രൂപയും 13 ന് 36,800 രൂപയും അജ്ഞാതൻ പിൻവലിച്ചെന്നാണ് പരാതി. തളിപ്പറന്പ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസെടത്ത് അന്വേഷണം ആരംഭിച്ചു.

Read More

ചൈനയിൽ കൊറോണ വകഭേദം ഉൾപ്പെടെ 8 വൈറസുകൾ കൂടി

ബെയ്ജിംഗ്: കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍നിന്നു കരകയറിവരുമ്പോള്‍ ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ഇതുവരെ അറിയപ്പെടാതിരുന്ന എട്ട് വൈറസുകളെ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കുന്നു. നിലവില്‍ കണ്ടെത്തിയിരിക്കുന്ന വൈറസുകളിലൊന്ന് കോവിഡിന് കാരണമായ കൊറോണ വൈറസിന്‍റെ മറ്റൊരു വകഭേദമാണ്. കോവ് -എച്ച്എംയു-1 എന്നാണ് ഈ വൈറസിന്‍റെ പേരെന്നും ചൈനയുടെ തെക്കന്‍ തീരത്തിനടുത്തുള്ള ഹെയ്‌നാന്‍ ദ്വീപിലാണ് ഇവയെ കണ്ടെത്തിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഈ വൈറസുകള്‍ മനുഷ്യരിലേക്കു വ്യാപിക്കാനുള്ള ശേഷി നേടിയാല്‍ അതിശക്തമായ മഹാമാരികള്‍ക്ക് സാധ്യതയുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഹെയ്‌നാന്‍ ദ്വീപിലുള്ള എലിവര്‍ഗങ്ങളില്‍നിന്നെടുത്ത സാംപിളുകളില്‍നിന്നാണ് വൈറസുകളുടെ സാന്നിധ്യം വ്യക്തമായത്. ഫ്ലാവി വൈറസുകളുടെ കുടുംബത്തില്‍പ്പെടുന്ന പെസ്റ്റിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വൈറസ് വിഭാഗങ്ങളിലൊന്ന്. ഇവ ഡെങ്കിപ്പനി, മഞ്ഞപ്പനി എന്നിവയ്ക്കു കാരണമാകുന്നവയാണ്. ശക്തമായ പനിക്കു കാരണമാകുന്ന ആസ്‌ട്രോ, പാര്‍വോ എന്നിവയും ഗുഹ്യരോഗങ്ങള്‍ക്കു കാരണമായേക്കാവുന്ന പാപ്പിലോമ എന്നീ വിഭാഗത്തില്‍പ്പെട്ട വൈറസുകളെയും ഇപ്പോള്‍…

Read More

മോശം പരാമർശം; പ്രിയങ്കയ്ക്കും ഹിമന്ദയ്ക്കും ഇലക്ഷൻ കമ്മീഷൻ നോട്ടീസ്; മതിയായ വിശദീകരണം നൽകണം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധിക്കും ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ദ ബിശ്വശർമയ്ക്കും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രിയങ്കഗാന്ധി നടത്തിയ പ്രസംഗത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അസം മുഖ്യമന്ത്രി വർഗീയ പരാമർശങ്ങളോടെയുള്ള പ്രസംഗം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസും പരാതി കൊടുത്തിരുന്നു. മോദി ഒരു ക്ഷേത്രത്തില്‍ നല്‍കിയ സംഭാവനയുടെ കവര്‍ തുറന്നപ്പോള്‍ 21 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് താന്‍ ടിവിയില്‍ കണ്ടെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം. ഛത്തീസ്ഗഡ് മന്ത്രി മുഹമ്മദ് അക്ബറിനെ പുറത്താക്കിയില്ലെങ്കിൽ മാതാ കൗശല്യയുടെ നാട് അശുദ്ധമാകുമെന്നായിരുന്നു ഹിമന്ദ ബിശ്വശർമയുടെ പരാമർശം. പരാതികളില്‍ മതിയായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് കമ്മീഷന്‍റെ മുന്നറിയിപ്പ്. അതിനിടെ കേന്ദ്രസർക്കാരിന്‍റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്ന വികസിത് ഭാരതയാത്ര തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സർക്കാർ ഉദ്യോഗസ്ഥരെ…

Read More

ഡോക്ടർമാർ വാങ്ങുന്നത് ലക്ഷങ്ങൾ; മാസത്തിൽ നാലുതവണ മാത്രം ഡ്യൂട്ടി! കോട്ടയം മെഡിക്കൽ കോളജിനെതിരേ വ്യാപക ആക്ഷേപം

കോട്ടയം: മെഡിക്കല്‍ കോളജ് ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലെ മൂന്ന് അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ ഡ്യൂട്ടി ചെയ്യുന്നതു മാസത്തില്‍ നാലുതവണ മാത്രം. ശബളം കൈപ്പറ്റുന്നതോ ഒരു ലക്ഷം രൂപയ്ക്കു മുകളില്‍. ആശുപത്രി വികസന സൊസൈറ്റി മുഖേന ജോലിയില്‍ പ്രവേശിച്ച അതിരമ്പുഴ, ഏറ്റുമാനൂര്‍, ആലുവ സ്വദേശികളായ ഡോക്ടര്‍മാരാണ് ഇങ്ങനെ ജോലി ചെയ്യുന്നത്. എച്ച്ഡിഎസില്‍ 700ലധികം വരുന്ന നഴ്‌സുമാര്‍ അടക്കമുള്ള മറ്റു ജീവനക്കാര്‍ക്കു കുറഞ്ഞ വേതനമാണ് ഇപ്പോഴും നല്‍കിവരുന്നത്. ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലെ ജീവനക്കാർക്കൊഴികെ മറ്റു വിഭാഗത്തിലെ ജീവനക്കാര്‍ക്കു നിശ്ചിതസമയത്തു ശന്പളം ലഭിക്കാറുമില്ല. വര്‍ഷങ്ങളായി കണ്ടിജന്‍സി വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് 500 രൂപയാണ് ഇപ്പോഴും ദിവസവേതനം നല്‍കുന്നത്. ദിവസവേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു നിരവധിത്തവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. എച്ച്ഡിഎസ് മുഖേന വിവിധ ജോലികളില്‍ പ്രവേശിച്ചവര്‍ക്ക് 550, 600, 650 തുടങ്ങി വിവിധ തരത്തിലുള്ള ദിവസവേതനമാണു നല്‍കിക്കൊണ്ടിരിക്കുന്നത്. എച്ച്ഡിസിയിലും രണ്ടുതരത്തിലാണ് ശന്പളം നല്‍കുന്നത്. ഹൃദയശസ്ത്രക്രിയാവിഭാഗത്തിലെ എച്ച്ഡിഎസ് ജീവനക്കാര്‍ക്ക്…

Read More