ജൊഹന്നാസ്ബർഗ്: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരന്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റിൽ തെംബ ബൗമയും ഏകദിനം, ട്വന്റി-20 പരന്പരകളിൽ എയ്ഡൻ മാർക്രവുമാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്മാർ. 2023 ഐസിസി ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ നയിച്ചത് ബൗമയായിരുന്നു. ലോകകപ്പിൽ ഫോം കണ്ടെത്താൻ വിഷമിച്ച ബൗമയുടെ പരിമിത ഓവർ കരിയർ അവസാനിച്ചതായുള്ള സൂചനയാണ് ഈ ടീം പ്രഖ്യാപനം എന്നാണ് നിരീക്ഷണം. ബൗമയ്ക്കും കഗിസൊ റബാഡയ്ക്കും ഏകദിന, ട്വന്റി-20 പരന്പരയിൽ വിശ്രമം അനുവദിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ജെറാൾഡ് ഗോറ്റ്സെ, മാർക്കൊ യാൻസണ്, ലുൻഗി എൻഗിഡി എന്നിവർ മൂന്നാം ട്വന്റി-20യിലും ഏകദിന പരന്പരയിലും ഇല്ല. ടെസ്റ്റിനു മുന്പ് വിശ്രമം ലഭിക്കേണ്ടതിനാണിത്. ഓൾ റൗണ്ടർ മിഹ്ലാലി എംപോംഗ് വാന, ബാറ്റർ ഡേവിഡ് ബേഡിംഗ്ഹാം, ഫാസ്റ്റ് ബൗളർ നന്ദ്രെ ബർജർ, ടെസ്റ്റ് ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. 10ന് നടക്കുന്ന ട്വന്റി-20യോടെയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക…
Read MoreDay: December 5, 2023
തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്; തമിഴ്നാടിന് കേരളത്തിന്റെ സഹായ സഹകരണം അറിയിച്ച് മുഖ്യമന്ത്രി
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട് അതീവ ദുരിതത്തിലാണ്. പ്രളയത്തെ നേരിടുന്ന തമിഴ്നാടിന് കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അവസരത്തിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നു. ഈ കെടുതിയിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്. തമിഴ്നാട്ടിൽ ഇതിനകം 5000-ൽ അധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കഴിഞ്ഞു. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള പരമാവധി സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാൻ തമിഴ്നാടിനൊപ്പം നിൽക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പോസ്റ്റ് കാണാൻ…
Read Moreജോണ്സനെതിരേ ഉസ്മാൻ ഖ്വാജ
സിഡ്നി: 2018ലെ പന്ത് ചുരുണ്ടൽ വിവാദത്തിൽ ശിക്ഷ അനുഭവിച്ച ഡേവിഡ് വാർണർക്ക് സെൻഡ് ഓഫ് നൽകരുതെന്ന ഓസ്ട്രേലിയൻ മുൻ പേസർ മിച്ചൽ ജോണ്സണിന്റെ പരാമർശത്തിനെതിരേ ഓപ്പണിംഗ് ബാറ്റർ ഉസ്മാൻ ഖ്വാജ. ഫോമിലില്ലാത്ത വാർണറെ പാക്കിസ്ഥാനെതിരേയുള്ള മൂന്ന് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. സാൻഡ് പേപ്പർകൊണ്ട് പന്ത് ചുരുണ്ടിയതിൽ വാർണർക്കും അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ഒരുവർഷത്തെ വിലക്കു ലഭിച്ചു. രണ്ട് കളിക്കാരും ഓസ്ട്രേലിയൻ ക്രിക്കറ്റിനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ‘സാൻഡ്പേപ്പർഗേറ്റ്’ സംഭവത്തിന് അവരുടെ ഒരു വർഷത്തെ വിലക്ക് മതിയായ ശിക്ഷയാണെന്നും ഖ്വാജ പറഞ്ഞു. വാർണറും സ്മിത്തും എന്റെ മനസിലെ ഹീറോകളാണ്. ഇരുണ്ട കാലത്തിലൂടെ അവർക്ക് ഒരു വർഷം ക്രിക്കറ്റ് നഷ്ടമായി. ആരും പൂർണരല്ലെന്നും ഖ്വാജ പറഞ്ഞു. 14നാണ് ഓസീസ് x പാക് ആദ്യ ടെസ്റ്റ്. വാർണറും ഖ്വാജയുമാണ് ഓസ്ട്രേലിയയുടെ ടെസ്റ്റ് ഓപ്പണർമാർ. ഖ്വാജയെക്കൂടാതെ മുൻ…
Read Moreപകൽ പഠനം, രാത്രിയിൽ ഡെലിവറി ഏജന്റായി ജോലി; ലക്ഷ്യം ഐഎഎസ്
സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയും പകൽ സമയത്ത് കോളേജിൽ പഠിക്കുകയും ചെയ്യുന്ന സൗരവ് ഭരദ്വാജിന്റെ ഹൃദയസ്പർശിയായ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താൻ നാല് മാസമായി ഒരു ഫുഡ് ഡെലിവറി ആപ്പിൽ ജോലി ചെയ്യുകയാണ്. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 11 വരെ ഓർഡറുകൾ ലഭിക്കുമ്പോൾ 40 കിലോമീറ്റർ സൈക്കിൾ ചവിട്ടിയതായും ഭരദ്വാജ് പങ്കുവെച്ചു. ഐഎഎസ് ഉദ്യോഗസ്ഥനാകുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മറ്റ് സർക്കാർ പരീക്ഷകൾക്കും തയ്യാറെടുക്കുകയാണെന്നും ഭരദ്വാജ് വെളിപ്പെടുത്തി. ഭരദ്വാജിന്റെ അച്ഛൻ ഫോട്ടോഗ്രാഫറും അമ്മ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയുമാണ്. സ്വിഗ്ഗിയിൽ ജോലി ചെയ്യുന്നതിലൂടെ ശമ്പളത്തിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങി കുടുംബത്തെ പോറ്റാനുള്ള ശ്രമത്തിലാണ് അദ്ദേഹം. താൻ ഹിന്ദുവാണെന്നും എന്നാൽ സിഖ് വിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തലപ്പാവ് ധരിക്കുന്നതെന്നും ഭരദ്വാജ് പറഞ്ഞു. ഭരദ്വാജിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച്…
Read Moreവീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാം…പരസ്യത്തിന് പിന്നില് തട്ടിപ്പുകാരാകാമെന്ന് പോലീസ്
സ്വന്തം ലേഖകന്കോഴിക്കോട്: വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാം… എന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി പോലീസ്.വീട്ടിലിരുന്ന് പണം സമ്പാദിക്കാം. അല്ലെങ്കിൽ ചെയ്യുന്ന തൊഴിലിനോടൊപ്പം കൂടുതൽ നേരം ജോലി ചെയ്ത് അധിക വരുമാനം ഉണ്ടാക്കാം എന്നൊക്കെയുള്ള പരസ്യങ്ങൾ നാം ധാരാളം കാണാറുണ്ട്. എന്നാൽ ഇതിൽ പലതും തട്ടിപ്പ് ആയിരിക്കും എന്നതാണ് സത്യമെന്ന് പോലീസ് പറയുന്നു. ജോലി അവസരങ്ങൾ ഇന്റർനെറ്റിൽ തെരയുന്നവരുടെയും പണത്തിന് ആവശ്യമുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. തുടർന്ന് അവരെ ബന്ധപ്പെട്ട് ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകുന്നു. ഇതിൽ വീഴുന്നവരുടെ കൈയിൽ നിന്ന് ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളും സ്വകാര്യ വിവരങ്ങളും വാങ്ങുകയോ രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ തുക ആവശ്യപ്പെടുകയോ ചെയ്യുന്നു. ചില അവസരങ്ങളിൽ എന്തെങ്കിലും ജോലി നൽകുമെങ്കിലും പ്രതിഫലമായി വളരെ കുറഞ്ഞ തുക നൽകുകയോ പണം നൽകാതിരിക്കുകയോ ചെയ്യുന്നു. നിതാന്തജാഗ്രത പുലർത്തിയാൽ മാത്രമേ ഇത്തരം തട്ടിപ്പുകളിൽ നിന്ന്…
Read Moreറെയിൽവേ സ്റ്റേഷനിൽ നിന്ന് കളഞ്ഞ് കിട്ടിയ പണം ഉടമയ്ക്ക് കൈമാറി മരംവെട്ട് തൊഴിലാളി
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കളഞ്ഞുകിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമയായ വയോധികയ്ക് തിരിച്ചു നൽകി മരംവെട്ട് തൊഴിലാളി മാതൃകയായി. തിരൂരങ്ങാടി ചെറുമുക്ക് പങ്ങണിക്കാടൻ അബ്ദുൽ റഷീദിനാണ് 20,000 രൂപയോളം വരുന്ന പണം അടങ്ങിയ പേഴ്സ് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ ഫ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിൽ നിന്ന് കളഞ്ഞു കിട്ടിയത്. തിങ്കളാഴ്ച വൈകീട്ട് കൊയിലാണ്ടിയിൽ മതപഠനം നടത്തുന്ന മകനെ കണ്ടു മടങ്ങുകയായിരുന്നു അബ്ദുൽ റഷീദ്. നാട്ടിലേക്കുള്ള വണ്ടി വരുന്നതും കാത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന അദ്ദേഹം.ആ സമയത്താണ് ഉടമസ്ഥൻ ഇല്ലാതെ ഇരിപ്പിടത്തിൽ ഒരു പേഴ്സ് കിടക്കുന്നത് അബ്ദുൽ റഷീദ് കാണുന്നത്. പേഴ്സിൽ പണമുണ്ടെന്ന് മനസ്സിലാക്കിയതോടെ അത് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ രവീന്ദ്രൻ മഠത്തിലിന് കൈമാറുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ പേഴ്സിൽ നിന്ന് ലഭിച്ച മൊബൈൽ നമ്പറിലൂടെ ഉടമയെ കണ്ടെത്തുകയായിരുന്നു. നമ്പ്രത്തുകര സ്വദേശി പ്രേമയുടെതായിരുന്നു പേഴ്സ് .സ്റ്റേഷൻ…
Read Moreബിജെപിയുടെ മുഖ്യമന്ത്രിമാർ ആയില്ല; അപ്രതീക്ഷിത നീക്കവുമായി വസുന്ധര
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഢിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള ചർച്ചകൾ ബിജെപിയിൽ തുടരുന്നു. ഒരിടത്തും മുഖ്യമന്ത്രിമാരെ ഉയർത്തിക്കാട്ടാതെയായിരുന്നു ബിജെപി പ്രചാരണം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിമാരെ ഇനി കണ്ടെത്തേണ്ടതുണ്ട്. മൂന്നിടത്തും മുഖ്യമന്ത്രിമാരാകാൻ പലരുള്ളതിനാൽ അത് വെല്ലുവിളിയുമാണ്. രാജസ്ഥാനിലാണു വലിയ വെല്ലുവിളി. അവിടെ മുഖ്യമന്ത്രി സ്ഥാനത്തേക്കു നിരവധി പേരുകൾ ഉയർന്നുവന്നു കഴിഞ്ഞു. ബിജെപി നേതൃത്വം ബാലക്നാഥിന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെ അപ്രതീക്ഷിതമായ ചില നീക്കങ്ങളുമായി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ രംഗത്തെത്തി. വിജയിച്ച ബിജെപി എംഎൽഎമാരെ ക്ഷണിച്ചുവരുത്തി വിരുന്നു നൽകിയിരിക്കുകയാണ് അവർ. പാർട്ടി നേതൃത്വത്തിനുള്ള സന്ദേശമാണ് അതെന്നാണു സൂചന. ബാബ ബാലക്നാഥ് ഇന്നലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയിരുന്നു. ഈ സമയത്താണ് ജയ്പുരിൽ വസുന്ധര രാജെ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയത്.
Read Moreപരീക്ഷാഹാളിൽ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ അധ്യാപകന് കഠിനതടവും പിഴയും
നാദാപുരം: പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ഹാളിൽ വച്ച് വിദ്യാർഥിനിയെ മാനഭംഗപെടുത്തിയെന്ന കേസിൽ അധ്യാപകന് ഏഴുവർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ അഞ്ചു പുരയിൽ ലാലു (45) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ)ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്. അഴിയൂർ ഹയർസെക്കൻഡറി സ്കൂളിൽ 2023 ഫെബ്രുവരി 22 ന് പ്രാക്ടിക്കൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയെ കടന്ന് പിടിച്ച് പരീക്ഷയുടെ ഇൻവിജിലേറ്ററായ പ്രതി മാനഭംഗപെടുത്തിയെന്നാണ് കേസ്. ചോന്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ ശിവൻ ചാടോത്താണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നു 13 സാക്ഷികളെയും 21 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂർ ഹാജരായി.
Read Moreകേന്ദ്രസർക്കാർ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന് ടി.എൻ.പ്രതാപൻ എംപി
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അവഗണന സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കോണ്ഗ്രസ് എം.പി ടി.എൻ. പ്രതാപൻ. തൊടുന്യായം പറഞ്ഞാണ് കേരളത്തിന് പല പദ്ധതികളുടെയും ഫണ്ട് നിഷേധിക്കുന്നതെന്നും മറ്റ് യുഡിഎഫ് എംപിമാർക്കും ഇതേ നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകുകയാണ്. ജനങ്ങളുടെ നികുതിപ്പണം ജനസംഖ്യാനുപാതികമായി ജനങ്ങൾക്ക് വീതിച്ച് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഉന്നയിച്ച് പ്രതാപൻ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി. സാന്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സർക്കാരാണ് കാരണമെന്ന് കോണ്ഗ്രസ് വിമർശനമുന്നയിക്കുന്നതിനിടെയാണ് കേന്ദ്രനയങ്ങളാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന സിപിഎം നിലപാടിനെ പിന്തുണച്ച് പ്രതാപൻ രംഗത്തെത്തിയിരിക്കുന്നത്.
Read Moreഭരണക്കാർ നാട് ചുറ്റാനിറങ്ങിയിരിക്കുന്ന നവകേരള സദസ് അശ്ലീല നാടകമെന്ന് വി.ഡി. സതീശൻ
ചാലക്കുടി: ഭരണ സിരാകേന്ദ്രം അടച്ചിട്ട് ഭരണക്കാർ നാട് ചുറ്റാനിറങ്ങിയിരിക്കുന്ന നവകേരള സദസ് അശ്ലീല നാടകമെന്ന് പ്രതിപക്ഷ നേതാവ്. ചാലക്കുടി സമൂഹത്തിന്റെ വിവിധ തുറകളിൽപെട്ട ആയിരക്കണക്കിന് പേർ പങ്കെടുത്ത ചാലക്കുടിയിലെ കുറ്റവിചാരണ സദസിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പരാതി കെട്ടുകളുമായ് നിരവധി പേരെത്തി. സർക്കാരിനെതിരെയുള്ള ജനങ്ങളുടെ കുറ്റവിചാരണയായി മാറി ചാലക്കുടിയിൽ നടന്ന യുഡിഎഫ് പരിപാടി. മാസങ്ങളായി സാമൂഹ്യ പെൻഷൻ മുടങ്ങിയർ, വർഷങ്ങളായിട്ടും പട്ടയം ലഭിക്കാത്തവർ, ഏറെ നാളുകളായ് വേതനം ലഭിക്കാത്ത അയ്യങ്കാളി തൊഴിലുറപ്പ് പ്രവർത്തകർ, ശമ്പളവും പെൻഷനും ലഭിക്കാത്ത ജീവനക്കാർ, വന്യമൃഗ ശല്യം രൂക്ഷമായ മലയോരവാസികൾ, വെയർഹൗസ് ഗോഡൗൺ മാറ്റുന്നതിനെതിരെ തൊഴിലാളികൾ, കൊരട്ടിയിലെ മേൽപാലം വിഷയവുമായി സേവ് കൊരട്ടി അംഗങ്ങൾ, സർക്കാർ സംഭരിച്ച നെല്ലിന് മൂന്നു വർഷമായി പണം നൽകാത്ത കാര്യവുമായി കർഷകർ, പ്രളയ ദുരിതാശ്വാസ സഹായം ഇനിയും കിട്ടാത്തവർ, ചികിത്സാസഹായം ലഭിക്കാത്തവർ, ഭവന നിർമ്മാണത്തിന് ധനസഹായം കിട്ടാത്തവർ, കെട്ടിട…
Read More