കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

പയ്യന്നൂർ: വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. രാമന്തളി വടക്കുമ്പാട് സ്വദേശി മുഹമ്മദ് മുഹാദ് മുസ്തഫ (27) യെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 11 ഓടെ വടക്കുമ്പാട് ചൂളക്കടവ് റോഡിൽ വച്ചാണ് വാഹന പരിശോധനയ്ക്കിടെ യുവാവ് സഞ്ചരിച്ച കെഎൽ 86 എ 1385 നമ്പർ കാറിൽ നിന്ന് 1.830 ഗ്രാം എംഡി എം എ പിടികൂടിയത്. കാർ കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എം.സുരേഷ്, പ്രിവന്‍റീവ് ഓഫീസർമാരായ ശശി ചേണിച്ചേരി, ടി.വി. കമലാക്ഷൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ശരത്, ടി.വി.വിനീഷ് എന്നിവരും ഉണ്ടായിരുന്നു.

Read More

സിറോ മലബാർ സഭാ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു

കൊച്ചി: സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. തീരുമാനം വത്തിക്കാൻ അംഗീകരിച്ചു. മാർപാപ്പയുടെ അനുമതിയോടെ വിരമിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി. 2012 ഫെബ്രുവരി 18ന് കർദിനാൾ വ‍ർക്കി വിതയത്തിലിന്‍റെ പിൻഗാമിയായിട്ടാണ് ജോ‍ർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്. സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷമാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ പടിയിറക്കം. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലിനാണ് സഭയുടെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ താല്‍കാലിക ചുമതല. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ താൽകാലിക ചുമതല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു. സഭയുടെ അജപാലന ശുശ്രൂഷ വിപുലമായതിനാലും തന്‍റെ ആരോഗ്യസ്ഥിതി മോശമായതിനാലും സ്ഥാനം ഒഴിയണമെന്ന താത്പര്യം…

Read More

കോവിഡ്; ജീവിതം അവസാനിപ്പിച്ചത് 35,950 വിദ്യാർഥികൾ; ആത്മഹത്യയിൽ മുന്നിൽ മഹാരാഷ്ട്ര 

ന്യൂഡൽഹി: കോവിഡ് കാലത്ത്(2019-21) രാജ്യത്ത് ആത്മഹത്യ ചെയ്തത് 35,950 വിദ്യാർഥികൾ. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം പാർലമെന്‍റിൽ സമർപ്പിച്ച കണക്കിലാണ് ഈ വെളിപ്പെടുത്തൽ. സാമൂഹികവിവേചനംമൂലം ആത്മഹത്യചെയ്ത പട്ടികജാതി-പട്ടികവർഗ-പിന്നാക്ക സമുദായങ്ങളിലെ വിദ്യാർഥികളുടെ വിവരങ്ങൾ തേടിയുള്ള ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ക്രൈം റിക്കാർഡ്‌സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം 2019ൽ 10,335 വിദ്യാർഥികളാണ് ജീവിതം അവസാനിപ്പിച്ചത്. 2020ൽ ഇത് 12,526 ആയി ഉയർന്നു. 2021ൽ 13,089യും വർധിച്ചതായി സഹമന്ത്രി അബ്ബയ്യ നാരായണസ്വാമി പറഞ്ഞു. പ്രസ്തുത കാലയളവിൽ കേരളത്തിൽ യഥാക്രമം 418, 468, 497 വിദ്യാർഥികൾ ജീവനൊടുക്കി. വിദ്യാർഥി ആത്മഹത്യയിൽ മുന്നിൽ മഹാരാഷ്ട്ര (4969)യാണ്. മിസോറ(25)മിലാണ് കുറവ്. കേന്ദ്രഭരണപ്രദേശങ്ങളിൽ ഡൽഹിയിലാണ് (854) ഏറ്റവും കൂടുതൽ വിദ്യാർഥി ആത്മഹത്യ. ലക്ഷദ്വീപിൽ ഒരു ആത്മഹത്യ പോലും നടന്നില്ലെന്നതും ശ്രദ്ധേയമായി.

Read More

കാലമേ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം; ചരിത്രത്തിൽ ആദ്യമായി തെലുങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രി അധികാരത്തിലേറി

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തെലുങ്കാനയുടെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും സംസ്ഥാനത്ത് മുഖ്യമന്ത്രി പദവി അലങ്കരിക്കുന്ന രണ്ടാമത്തെ വ്യക്തിയുമാണ് രേവന്ത് റെഡ്ഡി. ഹൈദരാബാദ് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർ‌ണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ചു കൊണ്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പ്രഗതി ഭവന്‍ എന്നത് മാറ്റി പ്രജാ ഭവന്‍ എന്നാക്കി. മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിലുണ്ടായിരുന്ന ബാരിക്കേഡുകള്‍ നീക്കം ചെയ്യുകയും ചെയ്തുകൊണ്ടാണ് ഹൈദരാബാദിൽ മാറ്റത്തിന്‍റെ ഗർജനം മുഴങ്ങിയത്.

Read More

ഗൗട്ട് രോഗം; യൂറിക് ആസിഡ് അധികമായാൽ

രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില. കാലിലെ തള്ളവിരലിന്‍റെ സന്ധിയിലാണു ഭൂരിഭാഗം പേരിലും രോഗാക്രമണം തുടങ്ങുക. രോഗം ബാധിച്ച സന്ധി അതിവേദനയോടെ ചുവന്നു വീർത്തിരിക്കും. വേദന പെട്ടെന്നു തുടങ്ങും. ഒറ്റ ദിവസം കൊണ്ട് മൂർധന്യത്തിലെത്തുന്നു. ദിവസങ്ങൾ നീണ്ടുനില്ക്കുന്ന വേദന ചിലപ്പോൾ മറ്റു സന്ധികളിലേക്കും വ്യാപിക്കാം. പ്രമേഹവും അമിത വണ്ണവും രോഗസാധ്യത കൂട്ടുന്നു. ഭക്ഷണത്തിലെ ക്രമക്കേടുകൊണ്ടോ വൃക്കവഴിയുള്ള മാലിന്യ വിസർജന തടസങ്ങൾ കൊണ്ടോ ഈ രോഗം ഉണ്ടാവാം.90% രോഗികളിലും യൂറേറ്റ് എന്ന യൂറിക്ക് ആസിഡടങ്ങിയ ലവണം മൂത്രത്തിലൂടെ പുറത്തു പോകാത്തതാണു പ്രശ്നം. യൂറിക്കാസിഡ് 100 എം.എൽ വെള്ളത്തിൽ 6 മില്ലിഗ്രാം എന്ന കണക്കിന് അലിയുന്നതാകയാൽ ധാരാളം വെള്ളം കുടിക്കുക എന്നതാണ് രോഗം കുറയാനും രോഗം വരാതിരിക്കാനും നല്ല വഴി. വെള്ളം കുടിക്കുക,…

Read More

ആഗോളവിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്; ഇന്ത്യയിലും പെട്രോൾ വില കുറച്ചേക്കും; വിലക്കുറവ് ജനുവരിയോടെ

കോഴിക്കോട്: ആഗോളവിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. നിലവിലെ സാഹചര്യം തുടർന്നാൽ ഉടൻതന്നെ കേന്ദ്രസർക്കാർ എണ്ണവിലയിൽ കുറവ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് കുറവുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, ആഗോളവിപണിയിൽ എണ്ണവിലയിൽ വൻ ഇടിവുണ്ടായെങ്കിലും രൂപയുടെ മൂല്യത്തിൽ അടുത്തിടെ ഉണ്ടായ ഇടിവ് വിലയിൽ വലിയ കുറവു വരുത്തുന്നതിന് തടസമായേക്കും. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജനുവരിയോടെ പെട്രോളിന് 100 രൂപയിൽ താഴെയായി ഒരു പ്രഖ്യാപനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയാണുള്ളത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ പാചകവാതകത്തിന് കേന്ദ്രം വില കുറച്ചിരുന്നു. ആറു മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിപ്പോൾ ക്രൂഡ് ഓയിലിന്. 74.30 ഡോളറാണ് ഒരു ബാരൽ എണ്ണയുടെ അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. 2022 മാർച്ചിൽ ഒരു ബാരൽ എണ്ണയ്ക്ക് 117ഡോളറും 2022 ജൂണിൽ 122.71 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ വില. ഓപ്പെക്ക് രാജ്യങ്ങൾ പ്രതിദിന ഉത്പാദനത്തിൽ നിന്ന്…

Read More

താമരശേരി ചുരത്തില്‍ കടുവ; യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം

കോഴിക്കോട്: താമരശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തി മുന്‍കരുതല്‍ സ്വീകരിച്ചു.കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വയനാട് ലക്കിടി അതിര്‍ത്തിയോടുള്ള ഭാഗമായതിനാല്‍തന്നെ ഇവിടെനിന്നായിരിക്കാം ചുരം ഒമ്പതാം വളവിലേക്ക് കടുവയെത്തിയതെന്നാണ് നിഗമനം. കടുവയിറങ്ങിയതിനാല്‍ താമരശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വനംവകുപ്പും പോലീസും മുന്നറിയിപ്പ് നല്‍കി. കടുവ ചുരത്തിലെ ഏതെങ്കിലും ഭാഗത്ത് വീണ്ടും എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. രാത്രിയില്‍ ഉള്‍പ്പെടെ ചുരത്തിലൂടെ പോകുന്ന 

Read More

മഴ ശക്തമാകും; കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെയും ശനിയാഴ്ചയും എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം കേരളതീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്ത് ഇന്ന് രാത്രി 11.30വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കാണ് സാധ്യത.

Read More

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ആദ്യം ചോദ്യം ചെയ്യൽ, പിന്നെ തെളിവെടുപ്പ്

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കിട്ടുമെന്ന് പ്രതീക്ഷ. പ്രൊഡക്ഷൻ വാറണ്ട് അനുസരിച്ച് മൂന്നു പ്രതികളെയും ഇന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അപ്പോൾത്തന്നെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷയും കോടതിയിൽ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ ആദ്യം ചോദ്യം ചെയ്യൽ, പിന്നീട് തെളിവെടുപ്പ് എന്ന രീതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്ലാൻ തയാറാക്കിയിട്ടുള്ളത്. കസ്റ്റഡിയിൽ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഇതിൽ മാറ്റം വരുത്താനുള്ള സാധ്യതയുമുണ്ട്. കൊട്ടാരക്കരയിലെ റൂറൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെയായിരിക്കും ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ. മൂന്നുപേരെയും ഒരുമിച്ചും വെവേറെയും ചോദ്യം ചെയ്യാൻ തന്നെയാണ് തീരുമാനം. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ലഭ്യമായ പരമാവധി തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചുകഴിഞ്ഞു. ഒന്നാം പ്രതി പദ്മകുമാറിന് അഞ്ചു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഇയാൾക്ക്…

Read More

വിവാഹ സത്കാരത്തില്‍ ഭക്ഷ്യവിഷബാധ; അതിഥിക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കണം

കൊച്ചി: വിവാഹ വിരുന്നിന് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍ വിളമ്പി വിഷബാധയേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. 2019 മേയ് അഞ്ചിന് കൂത്താട്ടുകുളത്ത് പരാതിക്കാരന്‍റെ സുഹൃത്തിന്‍റെ മകന്‍റെ വിവാഹ സത്കാരത്തില്‍ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് സ്ഥാപനത്തിനെതിരേയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. സുഹൃത്തിന്‍റെ മകന്‍റെ വിവാഹ സത്കാരത്തില്‍ പങ്കെടുത്ത പരാതിക്കാരനു വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം കൂത്താട്ടുകുളത്തെ ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും മൂന്ന് ദിവസം ചികിത്സതേടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കൂത്താട്ടുകുളം സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥൻ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. കോട്ടയത്ത് നടത്തിയ പരിശോധനയില്‍ പരാതിക്കാരന് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചതും, കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം കാറ്ററിംഗ് ഏജന്‍സിയില്‍ നടത്തിയ പരിശോധനയിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു. വിവാഹത്തില്‍…

Read More