തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നൽകി അക്ഷരമറിയാത്ത കുട്ടികളെയും വിജയിപ്പിക്കുന്നുവെന്ന് മുന്‍പ് രണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർമാർ വിദ്യാഭ്യാസവകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും അവയ്ക്ക് സർക്കാർ പ്രധാന്യം കൊടുത്തില്ലെന്ന് ആക്ഷേപം. പൊതുവിദ്യാഭ്യാസ ഡയറക്ടർമാരായിരുന്ന ബിജു പ്രഭാകറും എം.എസ്. ജയയുമാണ് സ്കൂൾ വിദ്യാഭ്യാസത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിൻമേൽ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിരുന്നില്ല. നിലവിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അധ്യാപകരുടെ യോഗത്തിൽ അക്ഷരമറിയാത്ത കുട്ടികൾക്ക് പോലും എപ്ലസ് നൽകി വിജയിപ്പിക്കുന്ന രീതിയെ വിമർശിച്ച സാഹചര്യത്തിലാണ് നേരത്തെ രണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർമാർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. 2013-ൽ ബിജു പ്രഭാകർ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരിക്കെയാണ് സ്കൂൾ വിദ്യാഭ്യാസ രീതിയിൽ സത്യസന്ധമായ മാറ്റങ്ങൾ കൊണ്ട് വരണമെന്നുള്ള റിപ്പോർട്ട് സമർപ്പിച്ചത്. കൃത്രിമമാർഗത്തിലൂടെയുള്ള വിജയശതമാനം ഉയർത്തൽ വിദ്യാഭ്യാസ നിലവാരത്തെ മെച്ചപ്പെടുത്തില്ലെന്നും അദ്ദേഹം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2016 ൽ…
Read MoreDay: December 7, 2023
കൊച്ചി മെട്രോ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക്; പരീക്ഷണയോട്ടം ഇന്നു മുതല്‍
കൊച്ചി: തൃപ്പൂണിത്തുറയിലേക്കുള്ള യാത്രക്കൊരുങ്ങി കൊച്ചി മെട്രോ. നിര്‍മാണം പൂര്‍ത്തിയായ തൃപ്പൂണിത്തുറ-എസ്എന്‍ ജംഗ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന് വരെയുള്ള മെട്രോ പാതയില്‍ ഇന്ന് പരീക്ഷണയോട്ടം ആരംഭിക്കും. രാത്രി 11.30ന് ആദ്യ ട്രയിന്‍ ഓടിക്കുക. തുടര്‍ന്ന് നിശ്ചിത ഇടവേളകളിലും ട്രയല്‍ റണ്‍ ഉണ്ടാകും. പാതയുടെ നിര്‍മാണം സിഗ്നലിംഗ്, ഇലക്ടിക് സംവിധാനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളാണ് ട്രയല്‍ റണ്ണില്‍ പ്രധാനമായും പരിശോധിക്കുക. എസ്എന്‍ ജംഗ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന് വരെ 1.18 കിലോമീറ്ററിന്റെ നിര്‍മാണമാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിര്‍മാണം പൂര്‍ത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായി. ഒന്നാംഘട്ടം ഫിനിഷ്; 25 സ്റ്റേഷന്കൊച്ചി മെട്രോ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ പൂര്‍ത്തിയാകുന്നതോടെ സജ്ജമാകുന്നത്. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് സമീപമായാണ് മെട്രോ സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള 28.12 കിലോമീറ്ററില്‍ സ്റ്റേഷനുകളുടെ എണ്ണം 25 ആകും. 1.35 ലക്ഷം ചതുരശ്ര…
Read Moreതൃക്കരിപ്പൂരിൽ പോപ്പുലർ ഫ്രണ്ട് നേതാവായിരുന്നയാളുടെ സഹോദരങ്ങളുടെ വീടുകളിൽ എൻഐഎ റെയ്ഡ്
തൃക്കരിപ്പൂർ: പോപ്പുലർ ഫ്രണ്ട് കാസർഗോഡ് ജില്ല പ്രസിഡന്റായിരുന്ന സി.ടി. സുലൈമാന്റെ സഹോദരങ്ങളുടെ വീടുകളിൽ ദേശീയ അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്നുരാവിലെ 6.30 മുതൽ ആരംഭിച്ച പരിശോധന 10 വരെ നീണ്ടു. മെട്ടമ്മൽ ബീച്ച് റോഡിലുള്ള സഹോദരിയുടെ വീട്ടിലാണു രാവിലെ 6.30ന് രണ്ടു വാഹനങ്ങളിലായാണു കേന്ദ്ര സേനാംഗങ്ങൾക്കൊപ്പം എൻഐഎ ഉദ്യോഗസ്ഥർ എത്തിയത്. വീട്ടുകാരുമായി ഒരു മണിക്കൂറോളം സംസാരിച്ച സംഘം ഉടുമ്പുന്തല മസ്ക്കറ്റ് റോഡിലെ സഹോദരന്റെ വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ വർഷം സെപ്റ്റംബർ 22ന് പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റായ സി.ടി. സുലൈമാനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ദേശീയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അന്നു പുലർച്ചെ നാലിന് സുലൈമാന്റെ മെട്ടമ്മലിലെ വീട്ടിലും കാസർഗോഡ് പെരുമ്പള പാലത്തിനു സമീപം പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. ഇന്നു രാവിലെ മുതൽ നടന്ന പരിശോധനയുടെ…
Read Moreകൊച്ചിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂരിലെ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ
കണ്ണൂർ: നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ ചിറക്കൽ സ്വദേശി കൊച്ചിയിൽ അറസ്റ്റിൽ. ചിറക്കൽ സ്വദേശി റോഷൻ (46) ആണ് അറസ്റ്റിലായത്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ റോഷൻ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഒക്ടോബർ 22ന് തമിഴ്നാട് കല്ലക്കുറിച്ചി സ്വദേശി പി. ബാലാജിയെ ചിറയ്ക്കലിലെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ചതിനെതിരേയാണ് റോഷനെതിരേ വളപട്ടണം പോലീസ് കേസെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുക്കാൻ ചെന്നപ്പോൾ റോഷന്റെ പിതാവ് ഡോ. ബാബു ഉമ്മൻ തോമസ് പോലീസിനുനേരേ വെടിവച്ച സംഭവവും ഉണ്ടായി. തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ വീട്ടിൽനിന്നു രണ്ടു തോക്കുകൾ കണ്ടെത്തിയിരുന്നു. വെടിവച്ച സംഭവത്തിൽ ബാബു ഉമ്മൻ റിമാൻഡിലാണ്. നവംബർ മൂന്നിനായിരുന്നു പ്രതിയെ തപ്പി വളപട്ടണം പോലീസ് രാത്രി 10 ഓടെ ഇയാളുടെ ചിറക്കലിലെ വീട്ടിൽ എത്തിയത്. പോലീസ് എത്തിയപ്പോൾ പിതാവ് ബാബു ഉമ്മൻ തോമസ് വെടിവയ്ക്കുകയായിരുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കേസുകൾ ചുമത്തി…
Read Moreകുട്ടി മാമാ ഞാൻ ഞെട്ടി മാമാ… സഫാരിക്കിടെ സഞ്ചാരികളെ കണ്ട കടുവ പുലിവാല് പിടിച്ചപ്പോൾ; വീഡിയോ വൈറല്‍
വനത്തിലൂടെയുള്ള സഫാരിയും വന്യമൃഗങ്ങളുടെ കാഴ്ച്ചകളുമെല്ലാം ഏവരെയും ത്രസിപ്പിക്കുന്നതാണ്. എന്നാല്‍ ഇങ്ങനെയുള്ള ചില സാഹചര്യങ്ങള്‍ അപകടകരമായി മാറിയാലോ? എപ്പോഴെങ്കിലും അതിനെ കുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വഴിയരികിലൂടെ നടന്നു നീങ്ങാന്‍ ശ്രമിക്കുന്ന കടുവയെ ബുദ്ധിമുട്ടിലാക്കുന്ന സഞ്ചാരികളുടെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളില്‍ ചൂടൻ ചർച്ചയായി. നിരവധി ആളുകളാണ് സഞ്ചാരികളുടെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തിക്കൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുമായ് എത്തിയത്. ഫോറസ്റ്റ് ഉദ്യാഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് വീഡിയോ പങ്കുവച്ചത്. വഴിയിലൂടെ നടന്നുനീങ്ങുകയാണ് കടുവ. അതിന്റെ വഴി തടസപ്പെടുത്തുന്ന തരത്തിൽ സഞ്ചാരികളുടെ വാഹനം കടന്നു വരുന്നതാണ് വീഡിയോ. കടുവയെ അടുത്ത് കണ്ട സഞ്ചാരികളുടെ ആക്രോശം കേട്ട് എന്തുചെയ്യണമെന്നറിയാതെ പകച്ച് നില്ക്കുന്ന കടുവയെയും വീഡിയോയിൽ കാണാം. സംഭവം എവിടെ നടന്നതാണെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പണി പോയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. വാഹനങ്ങളും ഫോറസ്റ്റ് ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. വന്യമൃഗങ്ങളെ ഇങ്ങനെ കൈകാര്യംചെയ്യുന്നത് ശരിയല്ലെന്നും. കടുവകള്‍…
Read Moreസമസ്തനേതാവിന്റെ മിശ്രവിവാഹ പരാമര്‍ശം; തലയ്ക്കടിയേറ്റ് സിപിഎം, പ്രതികരണം സൂക്ഷിച്ച്
കോഴിക്കോട്: രാഷ്ട്രീയമുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ മുസ് ലിം സമുദായവുമായി അടുക്കാന്‍ ശ്രമിക്കുന്നതിനിടെ സിപിഎമ്മിന് ഓര്‍ക്കാപ്പുറത്തെ അടിയായി സമസ്ത നേതാവിന്റെ മിശ്രവിവാഹപരാമര്ശം. സിപിഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന സമസ്ത യുവജന നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തിനെതിരേ സിപിഎം നേതാക്കള്‍ വളരെ സൂക്ഷിച്ചാണ് അഭിപ്രായപ്രകടനം നടത്തുന്നത്. മുസ് ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താൻ സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമിക്കുന്നുവെന്നും ഹിന്ദു-മുസ് ലിം വിവാഹം നടന്നാൽ മതേതരമായെന്നാണ് അവർ കരുതുന്നതെന്നും ഇതിനെതിരേ മഹല്ല് കമ്മിറ്റികൾ ജാഗ്രത പാലിക്കണമെന്നുമാണ് നാസർ ഫൈസി പറഞ്ഞത്. മുസ് ലിം ലീഗ് പങ്കെടുക്കാതിരുന്ന സിപിഎമ്മിന്റെ പലസ്തീന് ഐക്യദാര്ഢ്യറാലിയിലും നവകേരള സദസിലും സമസ്തനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തതിനാൽ സമസ്തയുമായി നല്ല ബന്ധം പുലര്‍ത്തി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന സിപിഎമ്മിന് ഇത് വലിയ തിരിച്ചടിയായി. എന്നാൽ, സമസ്തയുടെ കടുത്തഭാഷയിലുള്ള വിമർശനം വന്നിട്ടും സിപിഎം നേതാക്കൾ മൃദുവായാണു പ്രതികരിച്ചത്. ഫൈസി കൂടത്തായി നിലപാട് തിരുത്തുമെന്നാണ്…
Read More‘ഹൈറിച്ച്’നികുതിവെട്ടിപ്പ് പൂഴ്ത്തിവച്ചതില്‍ ദുരൂഹത; പ്രതിയെ രക്ഷപ്പെടുത്താൻ ഉന്നതർ രംഗത്ത്?
പയ്യന്നൂര്‍: കോടികളുടെ നികുതി വെട്ടിപ്പു നടത്തിയെന്ന കുറ്റത്തിന് തൃശൂര്‍ ആസ്ഥാനമായി മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (എംഎല്‍എം) കമ്പനിയായി പ്രവര്‍ത്തിച്ചുവന്ന ഹൈറിച്ചിന്റെ എംഡി പ്രതാപന് കോലാട്ട് ദാസനെ (പ്രതാപൻ കെ.ഡി) അറസ്റ്റ് ചെയ്ത നടപടി പൂഴ്ത്തിവച്ചതില്‍ ദുരൂഹത. 126 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടും ഈ വിവരങ്ങള്‍ ദിവസങ്ങളോളം മൂടിവെച്ചത് എന്തിനെന്ന ചോദ്യമാണുയരുന്നത്. കേരള ജിഎസ്ടി ഇന്റലിജന്‍സ് കാസര്‍ഗോഡ് യൂണിറ്റാണ് ഇയാളെ കഴിഞ്ഞ ഒന്നിന് അറസ്റ്റ് ചെയ്തത്. സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണിതെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. സാധാരണഗതിയില്‍ അഞ്ചുകോടിയുടെ നികുതിവെട്ടിപ്പുപോലും പത്രക്കുറിപ്പിലൂടെ അറിയിക്കാറുള്ള വകുപ്പുദ്യോഗസ്ഥര്‍ ഏറ്റവും വലിയ നികുതിവെട്ടിപ്പെന്ന് വിശേഷിപ്പിച്ച സംഭവം മൂടിവെച്ചത് ആരെ സഹായിക്കാനെന്ന ചോദ്യമുയരുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ പ്രതികളാവുന്നവരുടെ അക്കൗണ്ടുകള്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ മരവിപ്പിക്കുന്ന രീതി ഇത്രയും വലിയ തട്ടിപ്പില്‍ സ്വീകരിക്കാതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്. എറണാകുളം…
Read Moreകയ്യടിക്കെടാ മക്കളെ… ചെന്നെെയില്‍ വെള്ളക്കെട്ടിലകപെട്ട നായ്ക്കളെ രക്ഷപെടുത്തുന്ന യുവാക്കൾ; വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
അപകടങ്ങളും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ പാഞ്ഞെത്തുന്നത് നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യ ജീവന് മാത്രമല്ല മൃഗങ്ങളുടെ ജീവനും ഏറെ വിലപ്പെട്ടതാണെന്ന് കാണിച്ച് തരികയാണ് ചെന്നെയില്‍ രണ്ടു യുവാക്കൾ. മിഷോംങ് ചുഴലികാറ്റിനെതുടര്ന്ന് പെയ്ത മഴയില്‍ ചെന്നെെ നഗരം വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് നമ്മള് കണ്ടിരുന്നു. മഴ ശമിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെളളത്തിലാണ്. രക്ഷാപ്രവര്‍ത്തനം തകൃതിയായ് നടക്കുകയാണ്. ഇതിനിടെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് വെള്ളകെട്ടില്‍ അകപെട്ടുപോയ രണ്ട് നായ്ക്കളെ രക്ഷപെടുത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘മനുഷത്വം മരിച്ചിട്ടില്ല, രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി’ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റുചെയ്തിട്ടുള്ളത്. വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ രണ്ടു നായ്ക്കളെ ഒരു വാഹനവുമായി വന്നു രണ്ട് യുവാക്കള്‍ വാഹനത്തിലേക്ക് എടുത്ത് കയറ്റുന്നത് കാണാം. ശേഷം സുരക്ഷിതസ്ഥാനത്തേക്ക് അവയെ മാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നിരവധി ആളുകളാണ് ഇവരുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകളുമായ് എത്തുന്നത്. ഈ മിണ്ടാപ്രാണികളെ രക്ഷപെടുത്തിയത്…
Read Moreഅറിയാത്ത പിള്ള ചൊറിയുമ്പോളറിയും; ഹോട്ടല്‍ ജീവനക്കാരിയുടെ നേര്‍ക്ക് മോശം പെരുമാറ്റം; ശിക്ഷയായി രണ്ട് മാസം ഹോട്ടല്‍ ജോലി
‘അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും’ മലയാളികള്‍ക്ക് സുപരിചിതമായ പ്രയോഗത്തെ സുചിപ്പിക്കുന്ന തരത്തിലുള്ള വിധി പ്രസ്താവനയുമായി യുഎസിലെ ഒഹായോ കോടതി. ഹോട്ടല്‍ ജീവനക്കാരിയോട് മോശമായ പെരുമാറിയ കേസിലാണ് കോടതി വിധി. യുഎസിലെ ഒഹായോ നഗരത്തിലാണ് സംഭവം നടക്കുന്നത്. നാല് കുട്ടികളുടെ അമ്മയായ റോസ് മേരി ഹെയ്ന് എന്ന യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ചിപ്പോട്ടില്‍ ജോലിക്കാരിയായ എമിലി റസ്സലിന്റെ മുഖത്തേക്ക് ഭക്ഷണം വലിച്ചറിയുന്ന ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നാല് കുട്ടികളുടെ അമ്മയായ ഹെയ്ന് കുറ്റം സമ്മതം നടത്തിയതിന് പിന്നാലെ ഒരു മാസം തടവും രണ്ടും മാസം ഹോട്ടല്‍ ജോലിയുമാണ് ശിക്ഷ. ഹോട്ടല്‍ ജീവനക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രതി മനസിലാക്കാന്‍ ജയില്‍ ശിക്ഷ മാത്രം മതിയാവില്ലെന്ന് ജഡ്ജ് തിമോത്തി ഗില്ലിഗന്‍ പറഞ്ഞു. പ്രതി ആഴ്ചയില്‍ 20 മണിക്കൂര്‍ ഹോട്ടല്‍ ജോലിചെയ്യണമെന്നും വിധിയില്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും…
Read Moreഇതല്ല, ഇതിനപ്പുറവും ചാടികടന്നവനാണീ കെന്‍; കാണികളെ ഞെട്ടിച്ച ‘റിക്കാര്‍ഡ്’ ചാട്ടവുമായി കെന്‍ സ്റ്റോര്ണ്സ്
അപകടകരവും സാഹസികകരവുമായ പ്രകടനങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമായ ആളാണ് നോര്‍വീജിയക്കാരനായ കെന്‍ സ്റ്റോര്ണ്സ്. കാഴ്ചക്കാരുടെ ഹൃദയമിടിപ്പ് നിശ്ചലമാക്കുന്ന വിധത്തിലുള്ള അനവധി പ്രകടനങ്ങള്‍ നടത്തിയ സ്റ്റോര്ണ്സിന് ആരാധകരേറെയാണ്. മലമുകളില്‍ തുടങ്ങി അസ്ഥി തണുക്കുന്ന വെള്ളത്തില്‍ വരെ നീളുന്നു അഭ്യാസ പ്രകടനങ്ങളുടെ കണക്ക്. അഞ്ച് ലക്ഷത്തിനടുത്ത് വരുന്ന ആരാധക സമൂഹമാണ് താരത്തിനുള്ളത് കഴിഞ്ഞ ദിവസം കെന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ച വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. 132 അടി(40.5മീറ്റര്‍) ഉയരത്തില്‍ നിന്ന് തണുത്തുറയുന്ന ജലാശയത്തിലേക്ക് ചാടുന്ന വീഡിയോയാണ് കെന്‍ പങ്കുവെച്ചത്. കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ഉയരത്തിന്റെ തീവ്രത മനസിലാക്കി തരാന്‍ ആദ്യം ഒരുകല്ലു താഴെയ്ക്കിട്ടതിന് ശേഷമാണ് സ്റ്റോര്ണ്സ് ചാടുന്നത്. ആഴമേറിയ ചാട്ടത്തിനുള്ള ലോക റിക്കാര്‍ഡും കെന്‍ ഇതിലൂടെ സ്വന്തമാക്കി. ന്യൂ വേള്‍ഡ് റിക്കാര്‍ഡ് എന്ന ക്യാപ്ഷനോടു കൂടി താരം പങ്കുവെച്ച വീഡിയോ 140 മില്ല്യണ്‍ ആളുകളാണ് കണ്ടത്. മൂന്ന് മില്ല്യണ്‍ ലൈക്കുകള്‍…
Read More